എം.ജിഷമോൾ | Photo: Instagram
ആലപ്പുഴ: കള്ളനോട്ടു കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന കൃഷി ഓഫീസര്‍ എം. ജിഷമോളെ ജയിലില്‍ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നു. കോടതിയുടെ അനുമതി ലഭിച്ചാല്‍ പോലീസ് കസ്റ്റഡിയില്‍ ചോദ്യംചെയ്യാനായിരുന്നു ക്രൈംബ്രാഞ്ച് തീരുമാനം.
എന്നാല്‍, റിമാന്‍ഡിലായി 10 ദിവസത്തിലേറെ കഴിഞ്ഞതിനാല്‍ കസ്റ്റഡിയില്‍ ലഭിക്കില്ലെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് ഇവര്‍ കഴിയുന്ന മാവേലിക്കര ജയിലിലെത്തി ചോദ്യംചെയ്യാന്‍ ശ്രമിക്കുന്നത്. ബുധനാഴ്ച ചോദ്യംചെയ്യുമെന്നാണ് അറിയുന്നത്. കേസിലുള്‍പ്പെട്ട മറ്റു പ്രതികളെയും ചോദ്യം ചെയ്യാനുള്ള നടപടിയിലാണ് ക്രൈംബ്രാഞ്ച്.
കൃഷിഓഫീസര്‍ ഉള്‍പ്പെട്ട കേസിന്റെ തുടരന്വേഷണം കഴിഞ്ഞയാഴ്ചയാണ് ക്രൈംബ്രാഞ്ചിനു കൈമാറിയത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. പി.വി. രമേശ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് അന്വേഷിക്കുന്നത്. പിടികൂടിയ കള്ളനോട്ടുകള്‍ വിദേശത്ത് അച്ചടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഇതോടെയാണ് കേസ് ക്രൈംബ്രാഞ്ചിനു വിട്ടത്. അന്താരാഷ്ട്ര കള്ളനോട്ടുസംഘവുമായി പിടിയിലായവര്‍ക്കു ബന്ധമുണ്ടെന്നും സംശയമുണ്ട്. ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
Content Highlights: alappuzha counterfeit currency case
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..