രാവിലെ കാപ്പിയുണ്ടാക്കാന്‍ പോയി, തിരുവല്ലയില്‍ 60-കാരി അടുക്കളയില്‍ കഴുത്തറുത്ത് മരിച്ചനിലയില്‍


1 min read
Read later
Print
Share

മഹിളാമണി | Screengrab: Mathrubhumi News

തിരുവല്ല: കുറ്റപ്പുഴയില്‍ 60-കാരി കഴുത്തറുത്ത് മരിച്ചനിലയില്‍. പുതുപ്പറമ്പില്‍ മഹിളാമണിയെയാണ് ഞായറാഴ്ച രാവിലെ 6.45-ഓടെ വീട്ടിലെ അടുക്കളയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

മഹിളാമണിയും ഭര്‍ത്താവ് ശശിയുമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ ആറുമണിക്ക് എഴുന്നേറ്റ മഹിളാമണി കാപ്പിയുണ്ടാക്കാനായി അടുക്കളയിലേക്ക് പോയി. ഏറെനേരം കഴിഞ്ഞിട്ടും ഇവരെ കാണാതിരുന്നതോടെ ഭര്‍ത്താവ് അടുക്കളയില്‍ എത്തിയപ്പോളാണ് മഹിളാമണിയെ ചോരയില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഉടന്‍തന്നെ അടുത്തവീട്ടിലെ ബന്ധുക്കളുടെ സഹായത്തോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മഹിളാമണിയുടെ മകന്‍ ബഹ്‌റൈനിലും മകള്‍ കൊച്ചിയിലുമാണ് താമസം. മൂന്നാഴ്ച മുമ്പ് മഹിളാമണിക്ക് കോവിഡ് ബാധിച്ചിരുന്നു. ഒരാഴ്ച മുമ്പാണ് അസുഖം ഭേദമായത്. കോവിഡ് ബാധിച്ചതിന് ശേഷം ഇവര്‍ ചെറിയ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും ഇതിന് ചികിത്സ തേടിയിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. വീട്ടില്‍ മറ്റുകുടുംബപ്രശ്‌നങ്ങളോ സാമ്പത്തിക പ്രശ്‌നങ്ങളോ ഇല്ലെന്നും ബന്ധുക്കള്‍ പ്രതികരിച്ചു.

Content Highlights: 60 year old woman found dead at home in thiruvalla

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
jinaf

2 min

കൊലക്കേസ് പ്രതി കോളേജ് വിദ്യാര്‍ഥിനിയെ പരിചയപ്പെട്ടത് അടുത്തിടെ; കാറിലും ലോഡ്ജിലും പീഡനം

Jun 7, 2023


ലിന്‍സി, ജെസ്സില്‍

2 min

ചാറ്റ് ചെയ്ത 'ആന്‍' ലിന്‍സി തന്നെ; ഉറക്കത്തില്‍ വിളിച്ചുണര്‍ത്തി, പിന്നാലെ മര്‍ദനം

Jun 7, 2023


img

1 min

ലൈംഗികപീഡനത്തിനിരയായി 74-കാരി മരിച്ചു; പ്രതി വീട്ടിലെത്തിയത് ഭക്ഷണം നല്‍കാനെന്ന് പറഞ്ഞ്

Jun 7, 2023

Most Commented