അറസ്റ്റിലായ പ്രതികൾ
പള്ളുരുത്തി: പള്ളുരുത്തി മധുരക്കമ്പനിക്കുസമീപം നിര്‍ത്തിയിട്ടിരുന്ന കാറില്‍നിന്ന് അരക്കോടി രൂപ വിലവരുന്ന 174 കിലോ കഞ്ചാവ് കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പേര്‍കൂടി പിടിയിലായി.
കൊല്ലം വലിയവിള പുത്തന്‍വീട്ടില്‍ ശ്രീലാല്‍ (26), കൊല്ലം തോട്ടുമുഖം മാന്നൂരയ്യത്ത് വീട്ടില്‍ ഹരികൃഷ്ണന്‍ (26), കൊല്ലം മൈനാകപ്പിള്ളി കിഴക്കേടത്തുവിട്ടില്‍ ജ്യോതിസ് കുമാര്‍ (22) എന്നിവരെയാണ് പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.
തിരുവാങ്കുളം സ്വദേശി അക്ഷയ് രാജ്, പള്ളുരുത്തി കെ.എം.പി. നഗറില്‍ താമസിക്കുന്ന സജീര്‍, ഇടക്കൊച്ചി കണ്ടത്തില്‍പറമ്പില്‍ വീട്ടില്‍ ഷമീര്‍ എന്നിവരെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ഏപ്രില്‍ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. എറണാകുളത്തുള്ള ആന്‍ ഗ്രൂപ്പ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള കാറില്‍നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. സ്ഥാപനത്തില്‍നിന്ന് കാര്‍ വാടകയ്ക്ക് എടുത്തവരെക്കുറിച്ച് വിവരം ലഭിക്കാതായപ്പോള്‍ കാറുടമ ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മൂടിയിട്ടനിലയില്‍ കാര്‍ കണ്ടെത്തിയത്. പള്ളുരുത്തി മധുരക്കമ്പനി റോഡിലാണ് കാര്‍ കിടന്നിരുന്നത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കാറിന്റെ ഉള്ളില്‍നിന്ന് ചാക്കുകളിലാക്കിയ കഞ്ചാവ് കണ്ടെടുത്തത്.
മട്ടാഞ്ചേരി അസി. പോലീസ് കമ്മിഷണര്‍ കെ.ആര്‍. മനോജ്, പള്ളുരുത്തി പോലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.
Content Highlights: 174 kg ganja seized from palluruthy three more accused arrested


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..