• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
  • Auto
  • Tech
  • Career
More
  • Crime News
  • Crime Special
  • Legal
  • Archives

അഭയ കേസ്: അച്ചാമ്മയ്ക്കായി അഡ്വ. സാല്‍വെ എത്തിയത് വിചിത്രമായ സാഹചര്യമെന്ന് വിധിയില്‍

Dec 28, 2020, 12:10 PM IST
A A A
# ജി. ഷഹീദ്
Harish Salve
X

അഡ്വ. ഹരീഷ് സാല്‍വെ | Photo: PTI

കൊച്ചി: കേസ് നടത്താന്‍ ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന സുപ്രീം കോടതിയിലെ സീനിയര്‍ അഡ്വ. ഹരീഷ് സാല്‍വെ അഭയ കേസിലെ സാക്ഷിയായ അച്ചാമ്മക്ക് വേണ്ടി അത്യുന്നത നീതിപീഠത്തില്‍ ഹാജരായത് വിചിത്രമായ സാഹചര്യമായി ഫാ. തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം തടവിനു ശിക്ഷിച്ച തിരുവനന്തപുരം പ്രത്യേക സി.ബി.ഐ. കോടതി വിധിയില്‍ പരാമര്‍ശിച്ചു.

അഭയ കൊലക്കേസ് പ്രതികളെ ജീവപര്യന്തം ശിക്ഷിച്ച വിധിയില്‍ ജഡ്ജി സനല്‍കുമാറിന്റെ പരാമര്‍ശം അഭിഭാഷകരുടെയും പൊതുജനങ്ങളുടെയും കണ്ണുകള്‍ ആകാംക്ഷയോടെ തുറപ്പിക്കാന്‍ പര്യാപ്തമാണ്. അതിന്റെ സാഹചര്യങ്ങള്‍ വിധിയില്‍ പറയുന്നുണ്ട്.

അഭയ താമസിച്ചിരുന്ന കോണ്‍വെന്റിലെ പാചകക്കാരിയും പ്രോസിക്യൂഷന്റെ പതിനൊന്നാം സാക്ഷിയുമായിരുന്നു അച്ചാമ്മ. തീരെ പാവപ്പെട്ട ഒരു സ്ത്രീ.

അച്ചാമ്മയെയും മറ്റ് രണ്ട് സാക്ഷികളെയും നാര്‍കോ പരിശോധനക്ക് വിധേയമാക്കാന്‍ 2009-ല്‍ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ അവര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയിരുന്നത്. അതിനാല്‍ നാര്‍കോ പരിശോധനയുടെ ഭരണഘടനാ സാധുത അച്ചാമ്മയും മറ്റും സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തു. അന്ന് ഇവര്‍ക്ക് വേണ്ടി ഇന്ത്യയിലെ ഏറ്റവും പ്രമുഖനായ അഡ്വ. ഹരീഷ് സാല്‍വെയാണ് സുപ്രീം കോടതിയില്‍ ഹാജരായത്. 

ഒരു കക്ഷിക്ക് വേണ്ടി ഹാജരായാല്‍ ലക്ഷങ്ങളാണ് സാല്‍വെ ഫീസായി വാങ്ങുന്നത്. തന്റെ ഹര്‍ജി വാദിക്കാന്‍ സുപ്രീം കോടതിയില്‍ ഹരീഷ് സാല്‍വെയെ ഏര്‍പ്പെടുത്തിയതും ഫീസിനുള്ള പണം മുടക്കിയതും കോണ്‍വെന്റാണെന്ന് സാക്ഷിയായ അച്ചാമ്മ തിരുവനന്തപുരത്തെ വിചാരണ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. 

അഡ്വ. ഹരീഷ് സാല്‍വെ ഹാജരായിരുന്നുവെന്ന് അവര്‍ സമ്മതിച്ചു. എന്നാല്‍, അതിന് പിന്നിലുള്ള അടിയൊഴുക്കുകളെ കുറിച്ചൊന്നും തനിക്കറിയില്ലെന്നും അവര്‍ വിശദീകരിച്ചു. അച്ചാമ്മ സുപ്രീം കോടതിയില്‍ നല്‍കിയിരുന്ന ഹര്‍ജിയെക്കുറിച്ച് പ്രോസിക്യൂഷനാണ് കേസ് വിചാരണ ചെയ്ത തിരുവനന്തപുരത്തെ കോടതിയെ അറിയിച്ചത്.

പാവപ്പെട്ട ഒരു സ്ത്രീയായ അച്ചാമ്മയ്ക്ക് വേണ്ടി ഹരീഷ് സാല്‍വെ എങ്ങനെ ഹാജരായി എന്നുള്ളത് വിചിത്രമായ സാഹചര്യമാണെന്ന് കോടതി നിരീക്ഷിച്ചു.

കേസ് നടത്താന്‍ ഹരീഷ് സാല്‍വെ ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന കാര്യം അറിയാമോ എന്ന് പ്രോസിക്യൂട്ടര്‍ അച്ചാമ്മയോട് ചോദിച്ചിരുന്നു. അഭിഭാഷകന്റെ പേര് തനിക്ക് അറിയില്ല. തനിക്കൊന്നും അറിയല്ല. കേസിന് ഫീസ് മുടക്കിയത് കോണ്‍വെന്റാണ് എന്നാണ് അച്ചാമ്മ മറുപടിയായി പറഞ്ഞിരുന്നത്.

ഈ കേസ് നിലനില്‍ക്കെയാണ് മറ്റൊരു സമാനമായ കേസില്‍ 2010 മെയ് മാസത്തില്‍ സുപ്രീം കോടതി വിധി പറഞ്ഞത്. ഒരു വ്യക്തിയെ നിര്‍ബന്ധിപ്പിച്ച് നാര്‍കോ പരിശോധനക്ക് വിധേയമാക്കാന്‍ പാടില്ലെന്നായിരുന്നു കോടതി വിധി. അതിന്റെ അടിസ്ഥാനത്തില്‍ 2012-ല്‍ സുപ്രീം കോടതി അച്ചാമ്മയുടെ ഹര്‍ജിയില്‍ വിധി പറഞ്ഞു. ഹര്‍ജി അനുവദിച്ചുകൊണ്ട് അച്ചാമ്മക്ക് അനുകൂലമായിരുന്നു വിധി.

വിചാരണ തിരുവനന്തപുരം കോടതിയില്‍ നടക്കവെ അച്ചാമ്മ കൂറുമാറി പ്രതിഭാഗം ചേര്‍ന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അതിനാല്‍ കൂറുമാറിയതായി കോടതി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ പ്രത്യേക സാഹചര്യങ്ങള്‍ വിലയിരുത്തി അച്ചാമ്മയുടെ മൊഴി കോടതി തള്ളിയില്ല.

കേസ് അട്ടിമറിക്കാന്‍ ചില ശക്തികള്‍ ശ്രമം നടത്തിയതായി കോടതി പറഞ്ഞു. അട്ടിമറിക്ക് പണവും ആള്‍ബലവും ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതായി അനുമാനിക്കാമെന്നും കോടതി പറഞ്ഞു.

Content Highlights: Sister Abhaya Case: Achamma's case was argued by Adv. Harish Salve

PRINT
EMAIL
COMMENT
Next Story

പ്രസവം കഴിഞ്ഞ് ഭാര്യ തിരികെവന്നില്ല: ഭാര്യവീടിന് തീയിട്ട് യുവാവ്; ഏഴ് പേര്‍ക്ക് പൊള്ളലേറ്റു

കാന്‍പുര്‍: ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ ഭാര്യവീടിന് തീയിട്ടയാളെ .. 

Read More
 

Related Articles

അഭയയുടെ പോരാളി; ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ തുറന്നുപറയുന്നു
Videos |
News |
സി.സെഫിക്കും ഫാ.കോട്ടൂരിനുമെതിരായ ആരോപണങ്ങള്‍ അവിശ്വസനീയം; വിധിയെ മാനിക്കുന്നു- കോട്ടയം അതിരൂപത
Videos |
ന്യായാധിപന്‍ നീതിമാനായ ദൈവത്തെ പോലെ വിധിയെഴുതി: ജോമോൻ പുത്തൻപുരയ്ക്കൽ
Movies |
അന്ന് കള്ളൻമാരെ പുണ്യാളൻമാരാക്കി എന്ന് പറഞ്ഞ് എന്തൊക്കെ പുകിലായിരുന്നു‌‌
 
  • Tags :
    • Abhaya Case
More from this section
usa death execution
അവസാന ഭക്ഷണമായി പിസ്സയും സ്‌ട്രോബറി ഷേക്കും; യുഎസില്‍ വീണ്ടും വധശിക്ഷ നടപ്പാക്കി
sister abhaya case verdict
അഭയാ കേസ് വിധിയില്‍ പാകപ്പിഴയെന്ന് ഹൈക്കോടതി മുന്‍ ജഡ്ജി
aadu antony
പോലീസുകാരനെ കുത്തിക്കൊന്ന കേസ്; ആട് ആന്റണിയുടെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി
kk shylaja
ദത്തെടുത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; മന്ത്രിയുടെ ഇടപെടല്‍, റിപ്പോര്‍ട്ട് തേടി
bristy biswas
വിവാഹം നിശ്ചയിച്ചിരിക്കുകയാണ്, ബി.ടെക് പ്രോജക്ടും സമര്‍പ്പിക്കണം; ജാമ്യം തേടി ബ്രിസ്റ്റി ബിശ്വാസ്
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
           
© Copyright Mathrubhumi 2021. All rights reserved.