• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
  • Auto
  • Tech
  • Career
More
  • Crime News
  • Crime Special
  • Legal
  • Archives

ഇറാഖിലെ ഫെയ്‌സ്ബുക്ക് ലോഗിനും അമേരിക്കന്‍ സ്‌നൈപ്പര്‍ റൈഫിളും; സുബ്ഹാനിയെ കുരുക്കിയ തെളിവുകള്‍

Sep 29, 2020, 12:25 PM IST
A A A

subhani haja moideen nia case
X

സുബ്ഹാനി ഹാജ മൊയ്തീനെ കൊച്ചി എന്‍.ഐ.എ. കോടതിയില്‍നിന്ന് ജയിലിലേക്ക് കൊണ്ടുപോകുന്നു | ഫോട്ടോ: വി.കെ. അജി \ മാതൃഭൂമി

കൊച്ചി: സുബ്ഹാനി ഹാജാ മൊയ്തീനു ജീവപര്യന്തം തടവുശിക്ഷ വിധിച്ച കേസിൽ നിർണായകമായത് അമേരിക്കൻ സ്നൈപ്പർ റൈഫിൾ. 2.2 കിലോമീറ്റർ അകലെ നിന്നുപോലും ലക്ഷ്യം കാണാൻ കഴിയുന്ന തീവ്രശേഷിയുള്ള ഈ തോക്ക് വാങ്ങാൻ സുബ്ഹാനി ശ്രമിച്ചതിന്റെ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞതാണ് വിധി ജീവപര്യന്തത്തിലെത്തിച്ചത്. ഈ തെളിവ് പ്രതി ഒരുപക്ഷേ, അർഹിക്കുമായിരുന്ന ദാക്ഷിണ്യത്തിന്റെ നേരിയ കണികപോലും ഇല്ലാതാക്കുന്നെന്നാണ് വിധിന്യായത്തിൽ കുറിച്ചിരിക്കുന്നത്.

'ജിഹാദി'യായി മരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതി പ്രവർത്തിച്ചിരുന്നതെന്നു നിരീക്ഷിച്ച കോടതി അഞ്ചു കാര്യങ്ങളാണ് പ്രധാനമായി കണ്ടെത്തിയത്. സുബ്ഹാനിയുടെ ഇറാഖിലും തുർക്കിയിലും ലോഗിൻ ചെയ്ത ഫെയ്സ്ബുക്ക് അക്കൗണ്ടുകളും ഡെബിറ്റ് കാർഡ് ഉപയോഗവും പ്രധാന തെളിവായി സ്വീകരിച്ചു.

2015 ജൂൺ 15-ന് രാത്രി 10.58-ന് ഇറാഖിലെ ബാഗ്ദാദിൽനിന്ന് ലോഗിൻ ചെയ്ത ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയുള്ള സന്ദേശങ്ങളാണ് നിർണായകമായത്. 2015 ഏപ്രിൽ എട്ടിനും സെപ്റ്റംബർ ഏഴിനും ഇടയിൽ ഒരുതവണ പോലും ഡെബിറ്റ് കാർഡ് ഉപയോഗിക്കാതിരുന്നതിന്റെ വിശദീകരണം നൽകാൻ സുബ്ഹാനിക്കു കഴിഞ്ഞില്ല.

ഇറാഖിൽ ആയുധ പരിശീലനം നടത്തിയതിന്റെ തെളിവുകളും നിർണായകമായി. ഫൊറൻസിക് സർജൻ നടത്തിയ പരിശോധനയിൽ സുബ്ഹാനിയുടെ ഇടതു കാൽമുട്ടിലെ പരിക്ക് ശ്രദ്ധയിൽപ്പെട്ടിരുന്നു. ആയുധം ചുമന്നതിന്റെ അടയാളം പോലെ വസ്ത്രത്തിന്റെ തോൾഭാഗത്തു സംഭവിച്ച തേയ്മാനവും സുബ്ഹാനിയുടെ വസ്ത്രത്തിൽനിന്നു കണ്ടെത്തിയ പൊട്ടാസ്യം ക്ലൊറൈഡിന്റെയും പൊട്ടാസ്യം നൈട്രേറ്റിന്റെയും അംശങ്ങളുമാണ് മറ്റൊരു തെളിവ്.

പ്രായവും കുടുംബത്തിന്റെ അവസ്ഥയും കണക്കിലെടുത്ത് ശിക്ഷയിൽ കുറവ് വരുത്തണമെന്ന വാദം കോടതി പരിഗണിച്ചില്ല. വ്യക്തിയുടെ താത്‌പര്യത്തേക്കാൾ ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും കോടതി നിരീക്ഷിച്ചു.

രാജ്യത്തെ യുവാക്കൾ ഇത്തരം ഭീകരസംഘടനകളിലേക്ക് ആകർഷിക്കപ്പെടുന്നതിലെ വേദനയും ആശങ്കയും വിധിയിലുണ്ട്. അവർക്ക് അവരുടെ വിശ്വാസത്തിലുള്ള സ്വർഗം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ പ്രവർത്തനങ്ങളെല്ലാം നടത്തുന്നത്. എന്നാൽ, നന്നായി ചിന്തിച്ചാൽ ഇന്ത്യൻ ഭരണഘടനയിലെ നിയമങ്ങൾതന്നെയാണ് സ്വർഗതുല്യമെന്ന് പ്രതിക്കു മനസ്സിലാകുമെന്നും അതയാളെ സ്വാധീനിച്ചവരോട് പറയാൻ കഴിയുമെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രവർത്തിച്ചത് മൊസൂളിൽ

കൊച്ചി: 2015-ൽ തുർക്കിവഴി ഇറാഖിലേക്കുകടന്ന സുബ്ഹാനി ഐ.എസിൽ ചേർന്ന് ആയുധപരിശീലനം നേടിയശേഷം മൊസൂളിലെ യുദ്ധഭൂമിയിൽ മറ്റുള്ളവർക്കൊപ്പം വിന്യസിക്കപ്പെട്ടുവെന്നാണ് കേസ്.

2016-ൽ കണ്ണൂർ കനകമലയിൽ ദേശവിരുദ്ധപ്രവർത്തനങ്ങൾക്കുവേണ്ടി ഗൂഢാലോചന നടത്തിയ കേസിലെ പ്രതികൾക്കൊപ്പമാണ് സുബ്ഹാനിയെ എൻ.ഐ.എ. കസ്റ്റഡിയിലെടുത്തത്.

2019 ജനുവരിയിൽ തുടങ്ങിയ സാക്ഷിവിസ്താരത്തിൽ ബാഗ്ദാദിലെ ഇന്ത്യൻ എംബസി മുൻ ഉദ്യോഗസ്ഥൻ അടക്കം 46 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി അർജുൻ അമ്പലപ്പറ്റ ഹാജരായി.

കുറ്റവും ശിക്ഷയും

• ഐ.പി.സി. 125 - ഇന്ത്യയുമായി സൗഹൃദത്തിലുള്ള മറ്റൊരു ഏഷ്യൻ രാജ്യത്തിനുനേരെ യുദ്ധംചെയ്യുക

• ശിക്ഷ - ഏഴുവർഷം തടവും ഒരു ലക്ഷം രൂപ പിഴയും.

• ഐ.പി.സി. 120 ബി - ഗൂഢാലോചന

• ശിക്ഷ - അഞ്ചുവർഷം തടവും 10,000 രൂപ പിഴയും.

• യു.എ.പി.എ. വകുപ്പ് 20 - ഭീകരസംഘടനയിൽ അംഗമാകുക

• ശിക്ഷ - ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും.

• യു.എ.പി.എ. 38 - ഭീകരസംഘടനയിൽ അംഗമാകാമെന്നു വാഗ്ദാനം ചെയ്യുക, അതിനായി പരിശ്രമിക്കുക

• ശിക്ഷ - ഏഴുവർഷം തടവ്.

• യു.എ.പി.എ. 39 - ഭീകരസംഘടനയെ പിന്തുണയ്ക്കുക, അവരോടു സഹകരിക്കുക

• ശിക്ഷ - ഏഴുവർഷം തടവ്.

Content Highlights:terrorist subhani haja moideen case nia court verdict

PRINT
EMAIL
COMMENT
Next Story

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് ഒരു കോടിയിലേറെ രൂപയുടെ സ്വര്‍ണം; മലയാളികള്‍ പിടിയില്‍

മംഗളൂരു: ഷാര്‍ജയില്‍നിന്ന് കടത്താന്‍ ശ്രമിച്ച ഒരുകോടിയിലേറെ രൂപ വിലവരുന്ന .. 

Read More
 

Related Articles

സമരത്തിൽ പങ്കെടുക്കുന്ന കര്‍ഷക സംഘടനാ നേതാവിന് എന്‍.ഐ.എയുടെ സമന്‍സ്; ഞായറാഴ്ച ഹാജരാകണം
News |
News |
സ്വര്‍ണക്കടത്ത് കേസില്‍ 10 സാക്ഷികളുടെ വിവരങ്ങള്‍ രഹസ്യമാക്കി; നടപടി എന്‍ഐഎ അഭ്യര്‍ഥനപ്രകാരം
Crime Beat |
ഐ.എസില്‍ ചേര്‍ന്നവരുമായി ബന്ധം; യു.എ.ഇ. നാടുകടത്തിയ 7 മലയാളികളെ എന്‍.ഐ.എ. ചോദ്യം ചെയ്തു
Crime Beat |
കൈവെട്ട് കേസ്: ഒളിവിലായിരുന്ന പ്രതികളുടെ വിചാരണ പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം വേണമെന്ന് എന്‍.ഐ.എ
 
  • Tags :
    • NIA
    • Terrorist
    • Terrorism
    • ISIS
More from this section
MALAPPURAM MISSING CASE
അമ്മയെയും കുട്ടികളെയും കാണാതായിട്ട് 6 വര്‍ഷം, അന്വേഷണം വഴിത്തിരിവില്‍, നുണപരിശോധനയെ എതിര്‍ത്ത് ബന്ധു
walayar case
കണ്ണീരുണങ്ങാതെ വാളയാര്‍; ഓര്‍മയായത് രണ്ട് സഹോദരിമാര്‍...
Walayar case
ഒന്നും കണ്ടില്ലെന്ന് നടിച്ച പോലീസ്, അമ്പേ പരാജയപ്പെട്ട പ്രോസിക്യൂഷന്‍; വാളയാറില്‍ നടന്നത്
aluva massacre
കൊലക്കളമായി മാഞ്ഞൂരാന്‍ വീട്, വെട്ടിനുറുക്കിയത് ആറുപേരെ; ആലുവ കൂട്ടക്കൊലയ്ക്ക് ഇരുപതാണ്ട്
edappal irshad murder
കൊന്നത് രണ്ടുപേര്‍, പക്ഷേ, പലരും സംഭവമറിഞ്ഞു; പണംകൊടുത്ത് ഒതുക്കിയെന്ന് സൂചന
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
           
© Copyright Mathrubhumi 2021. All rights reserved.