• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • Crime News
  • Crime Special
  • Legal
  • Archives

നിര്‍ഭയക്ക് ശേഷം രാജ്യം വീണ്ടും തലകുനിച്ച നിമിഷം; കഠുവ കേസിന്റെ നാള്‍വഴികള്‍

Jun 10, 2019, 10:01 AM IST
A A A

പ്രദേശത്തുനിന്ന് നാടോടികളായ ബഖര്‍വാള്‍ മുസ്ലിങ്ങളെ ഒഴിപ്പിക്കുകയായിരുന്നു ക്രൂരകൃത്യത്തിനു പിന്നിലെ ലക്ഷ്യമെന്ന പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

incidents that have caused outrage have shamed the country.
X

ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ നിര്‍ഭയ സംഭവത്തിന് ശേഷം രാജ്യം ഇത്രത്തോളം തലകുനിച്ച, ഇത്രയും പ്രതിഷേധിച്ച നീതിപൂര്‍വ്വമായ വിധിയ്ക്ക് വേണ്ടി ഇത്രയും കാത്തിരുന്ന മറ്റൊരു സംഭവവും ഉണ്ടായിട്ടില്ല. 8 വയസുകാരിയെ തട്ടികൊണ്ടുപോയി ക്ഷേത്രത്തില്‍ ദിവസങ്ങളോളം പാര്‍പ്പിച്ച് മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിന് ഇരയാക്കുന്നു.പിന്നീട് കല്ലുപയോഗിച്ച് പെണ്‍കുട്ടിയെ തലയ്ക്കടിച്ച് കൊല്ലുന്നു. പ്രദേശത്തുനിന്ന് നാടോടികളായ ബഖര്‍വാള്‍ മുസ്ലിങ്ങളെ ഒഴിപ്പിക്കുകയായിരുന്നു ക്രൂരകൃത്യത്തിനു പിന്നിലെ ലക്ഷ്യമെന്ന പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. 

മുന്‍ റവന്യൂ ഉദ്യോഗസ്ഥന്‍ സഞ്ജി റാമാണ് മുഖ്യ ഗൂഢാലോചകന്‍. ഗ്രാമത്തിലെ പൗര മുഖ്യനായ ഇയാളുടെ അധീനതയിലുള്ള ക്ഷേത്രത്തിലാണ് ക്രൂരത അരങ്ങേറിയത്. സജ്ഞി റാമിന്റെ മകന്‍ വിശാല്‍,  15കാരനായ അനന്തരവന്‍, അയാളുടെ സുഹൃത്ത്, സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ ദീപക് കജൂരിയ എന്നിവര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ക്രൂരമായി കൊന്നത്. ഇവര്‍ക്ക് പുറമെ ആദ്യം അന്വേഷിച്ച എസ് ഐ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ സുരേന്ദര്‍ വര്‍മ എന്നിവര്‍ തെളിവ് നശിപ്പിക്കാന്‍ പ്രതികളെ സഹായിച്ചു.

കഠുവയിലെ എട്ടുവയസ്സുകാരിയുടെ കൊലപാതകം; ആറു പേര്‍ കുറ്റക്കാര്‍
കഠുവയിലെ എട്ടുവയസ്സുകാരിയുടെ കൊലപാതകം; ആറു പേര്‍ കുറ്റക്കാര്‍
കഠുവ ബലാത്സംഗം;  കുറ്റപത്രം കണ്ട് കോടതി പോലും സ്തബ്ധരായി
കഠുവ ബലാത്സംഗം; കുറ്റപത്രം കണ്ട് കോടതി പോലും സ്തബ്ധരായി

കേസിന്റെ നാള്‍വഴിയിലേക്ക്

10.01.2018 - കാശ്മീരിലെ കഠുവയിലെ രസാന ഗ്രാമം. കുതിരയെ തീറ്റാനായി വീടിനു സമീപത്തെ വനത്തിലേക്ക് 8 വയസുകാരി പോകുന്നു. വൈകുന്നേരം കുതിര മാത്രം തിരികെയെത്തുന്നു. 
12.1.2018 - മകളെ തിരഞ്ഞ് കാണാതായതോടെ കുടുംബം പോലീസില്‍ പരാതിപ്പെടുന്നു.മകളെ തട്ടികൊണ്ടുപോയതായി സംശയിക്കുന്നതായി പിതാവ് നല്‍കിയ പരാതിയില്‍ സൂചന. 
17.01.2018 - പെണ്‍കുട്ടിയുടെ മൃതശരീരം വനത്തിനുള്ളില്‍ കണ്ടെത്തുന്നു.
18.1.2018 - സംഭവം ദേശീയ തലത്തില്‍ ചര്‍ച്ചയാകുന്നു.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ബാലത്സംഗം ചെയ്യപ്പെട്ടുവെന്ന് കണ്ടെത്തി. കുട്ടിയുടെ തല കരങ്കല്ല് ഉപയോഗിച്ച് തകര്‍ത്തിരുന്നു. 

19.1.2019 - കേസില്‍ ആദ്യത്തെ അറസ്റ്റ്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജൂവനൈല്‍ ജയിലിലേക്ക് മാറ്റുന്നു. 

22.01.2018 - കേസ് ക്രൈംബ്രാഞ്ചിന് മാറുന്നു. 

23.01.2018 - ക്രൈംബ്രാഞ്ച് എ.എസ്.പി നാവീത് പീര്‍സാദയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുന്നു. 
16.2.2018 - കേസിലെ പ്രധാന പ്രതിയ്ക്ക് വേണ്ടി ഹിന്ദു സംഘടനകള്‍  ജമ്മുവില്‍ പ്രതിഷേധിക്കുന്നു. 
1.3.2018 - അന്വേഷണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മന്ത്രി ചൗധരി ലാല്‍ സിങ്ങ്,ചന്ദ്ര പ്രകാശ് ഗംഗ എന്നിവരുടെ നേതൃത്വത്തില്‍ ഹിന്ദു എക്താ മാര്‍ച്ച്.  

20.03.2018 - കേസിലെ പ്രധാന പ്രതി സഞ്ചി റാം കീഴടങ്ങുന്നു. 
21.3.2018 - കേസില്‍ 8 പേര്‍ അറസ്റ്റ് ചെയ്യപ്പെടുന്നു. 

4.4.2018 - തട്ടിയെടുത്തുകൊണ്ടുപോയി അമ്പലത്തില്‍ പാര്‍പ്പിച്ച പെണ്‍കുട്ടിയെ മയക്കുമരുന്നു നല്‍കി കൂട്ടബലാത്സംഗം ചെയ്ത ശേഷം കല്ലുപയോഗിച്ച് തലയ്ക്കടിച്ചു കൊന്നതായി അന്വേഷണത്തില്‍ കണ്ടത്തുന്നു. 

10.4.2019 - കേസിന്റെ ചാര്‍ജ് ഷീറ്റ് കോടതിയില്‍ സമര്‍പ്പിക്കാനെത്തിയ അന്വേഷണ സംഘത്തെ കഠുവ കോടതിയില്‍ വെച്ച് ഒരു സംഘം അഭിഭാഷകര്‍ തടയുന്നു. 

11.4.2018 - രാജ്യമെങ്ങും പ്രതിഷേധം. കേസ് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാകുന്നു. 
13.4.2018 - പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി വിഷയത്തില്‍ പ്രതികരിക്കുന്നു. സംഭവത്തെ അപലപിക്കുന്നു. പ്രതികളെ അനുകൂലിച്ച് റാലിയില്‍ പങ്കെടുത്ത ബിജെപി മന്ത്രിമാര്‍ രാജിവയ്ക്കുന്നു.
14.4.2018 - യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് സംഭവത്തെ അപലപിക്കുന്നു.
16.4.2018 - കഠുവ കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിക്കുന്നു.
18.4.2019 - പെണ്‍കുട്ടിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചതിന് 10 ലക്ഷം രൂപ പിഴയടക്കാന്‍ കോടതി വിവിധ മാധ്യമ സ്ഥാപനങ്ങളോട് ആവശ്യപ്പെടുന്നു
7.5.2018 - കേസിന്റെ വിചാരണ കാശ്മീരിന് പുറത്തേക്ക് മാറ്റുന്നു. പഞ്ചാപിലെ പത്താന്‍കോട്ടുള്ള അതിവേഗ കോടതിയിലേക്ക് കേസ് മാറ്റുന്നു.  
3.6.2019 -114 സാക്ഷികളെ വിസ്തരിച്ച കേസ് വിധിപറയാനായി ജൂണ്‍ 10 ലേക്ക് മാറ്റുന്നു

Content Highlight: kathua gang rape case timeline

PRINT
EMAIL
COMMENT
Next Story

തൃശ്ശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഏഴുപേര്‍ അറസ്റ്റില്‍

ആളൂര്‍: തൃശ്ശൂര്‍ ആളൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ .. 

Read More
 

Related Articles

റിപ്പര്‍ ചന്ദ്രന്‍: മരണവാഹകനായ സീരിയല്‍ കില്ലര്‍
Videos |
Videos |
ഇടുക്കിയില്‍ ബുദ്ധിമാന്ദ്യമുള്ള മകളെ ബലാത്സംഗം ചെയ്ത പിതാവ് അറസ്റ്റില്‍
Videos |
സൈനികന്റെ വീടിന് നേരെ ആക്രമണം; ഒന്നര ആഴ്ചക്കിടെ ഇത് രണ്ടാമത്തെ ആക്രമണം
Videos |
KSRTC ബസ് മോഷണം; ബസ് കടത്തിയത് വീട്ടിലേക്ക് പോകാനെന്ന് പ്രതി
 
  • Tags :
    • kathua gang rape
    • Crime News
More from this section
el chapo wife emma coronel aispuro
18-ാം വയസില്‍ കുപ്രസിദ്ധ ലഹരിമാഫിയ തലവനുമായി വിവാഹം, അധോലോക ജീവിതം; ഒടുവില്‍ പിടിയില്‍
attappadi madhu
അട്ടപ്പാടിയിലെ മധുവിന്റെ ദാരുണമരണത്തിന് ഇന്ന് മൂന്നാണ്ട്; കേസില്‍ വിചാരണ ഇനിയും തുടങ്ങിയില്ല
mukkam murder
ഉമ്മാ രക്ഷിക്കണേ... കുത്തേറ്റ മുഹ്‌സില നിലവിളിച്ചു; ചോരക്കളമായി കിടപ്പുമുറി
kochi maradu student death
'എന്നെ ശല്യപ്പെടുത്തരുത്'; ആരെയും ഞെട്ടിക്കുന്ന വിചിത്രമായ ആത്മഹത്യാരീതി, അമ്പരന്ന് പോലീസും
sajni murder case valentines day murder
പ്രണയദിനത്തില്‍ അരുംകൊല, 15 വര്‍ഷം പിടികൊടുക്കാതെ ഭര്‍ത്താവിന്റെ ആള്‍മാറാട്ടം; നീറുന്ന ഓര്‍മ്മയായി സജിനി കൊലക്കേസ്
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.