• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
  • Auto
  • Tech
  • Career
More
  • Crime News
  • Crime Special
  • Legal
  • Archives

കൂടുതല്‍ അറസ്റ്റ്, 150 പേര്‍ നിരീക്ഷണത്തില്‍; പരിശോധിക്കുന്നത് പതിനായിരത്തോളം ഫോണ്‍വിളികള്‍

Sep 12, 2020, 12:56 PM IST
A A A

സിനിമാമേഖലയുമായി ബന്ധപ്പെട്ട മയക്കുമരുന്നുകേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.

sanjjanaa galrani
X
സഞ്ജന ഗല്‍റാണി | Photo: Instagram/Sanjjanaa Galrani

ബെംഗളൂരു: സിനിമാതാരങ്ങൾ പങ്കെടുത്ത ലഹരിപ്പാർട്ടികളിലേക്ക് മയക്കുമരുന്നെത്തിച്ച മുൻ സോഫ്റ്റ്വേർ എൻജിനിയർ പ്രതീക് ഷെട്ടിയെയും(32) ലഹരിപ്പാർട്ടികൾ സംഘടിപ്പിച്ചിരുന്ന വിരൺ ഖന്നയുടെ സഹായി ആദിത്യ അഗർവാളിനെയും സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു.

നടി രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവിശങ്കർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതീക് ഷെട്ടിയെ അറസ്റ്റുചെയ്തത്. ലഹരിക്കേസിലെ 15-ാമത്തെ പ്രതിയാണ് പ്രതീക് ഷെട്ടി.

ഹരിയാണ സ്വദേശിയായ ആദിത്യ അഗർവാളിന് ലഹരിമരുന്ന് എത്തിക്കുന്നതിലും പാർട്ടികൾ നടത്തുന്നതിലും പ്രധാന പങ്കുണ്ട്. രവിശങ്കർ മയക്കുമരുന്ന് വാങ്ങിയിരുന്നത് പ്രതീക് ഷെട്ടിയിൽനിന്നായിരുന്നു. ഇയാൾക്ക് കേരളത്തിലെ മയക്കുമരുന്നുസംഘവുമായി ബന്ധമുണ്ട്. കേരളം, ആന്ധ്ര എന്നിവിടങ്ങളിൽനിന്നാണ് ഇയാൾ മയക്കുമരുന്ന് സംഘടിപ്പിച്ചിരുന്നത്. ഇതോടെ സിനിമാമേഖലയുമായി ബന്ധപ്പെട്ട മയക്കുമരുന്നുകേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. 2018-ലെ മയക്കുമരുന്ന് കേസിൽ മൂന്ന് വിദേശികളോടൊപ്പം പ്രതീക് ഷെട്ടിയും പ്രതിയായിരുന്നു.

ഈ കേസിൽ 2019-ൽ ജാമ്യം ലഭിച്ചതിനുശേഷം വീണ്ടും മയക്കുമരുന്ന് കച്ചവടത്തിൽ സജീവമാകുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. 2010-ൽ ബെംഗളൂരുവിലെത്തിയ പ്രതീക് ഷെട്ടി ഐ.ടി. കമ്പനിയിൽ സോഫ്റ്റ്വേർ എൻജിനീയറായിരുന്നു.

150 പേർ നിരീക്ഷണത്തിൽ

അറസ്റ്റിലായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി എന്നീ നടിമാരുടെ ചോദ്യംചെയ്യൽ തുടരുകയാണ്. അറസ്റ്റിലായവരുമായി സമ്പർക്കം പുലർത്തിയിരുന്ന 150 പേരെ നിരീക്ഷിക്കുന്നുമുണ്ട്. ഇവരുടെ 10000- ത്തോളം ഫോൺവിളികൾ പരിശോധിക്കുകയാണ്. ഒരു വർഷത്തെ ഫോൺ വിളികളുടെ വിശദാംശങ്ങളാണ് പരിശോധിക്കുന്നത്. ലഹരിപ്പാർട്ടികളുടെ വീഡിയോദൃശ്യങ്ങളും ഇതിലുൾപ്പെടും. നടി രാഗിണി ദ്വിവേദിയുടെ സുഹൃത്തും സിനിമാനിർമാതാവുമായ ശിവപ്രകാശ്, അന്തരിച്ച മുൻമന്ത്രി ജീവരാജ് അൽവയുടെ മകൻ ആദിത്യ അൽവ, അരൂർ സ്വദേശി നിയാസ് മുഹമ്മദ്, നടി സഞ്ജനയുടെ സുഹൃത്ത് രാഹുൽ, രാഗിണിയുടെ സുഹൃത്ത് രവിശങ്കർ എന്നിവരാണ് ലഹരിപ്പാർട്ടികൾ സംഘടിപ്പിച്ചതിലെ പ്രധാനികൾ.

രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി എന്നിവരെ മുന്നിൽ നിർത്തിയാണ് ലഹരിപ്പാർട്ടികളിലേക്ക് കൂടുതലാളുകളെ എത്തിച്ചത്. അതിനിടെ, സഞ്ജന ഗൽറാണിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ ശാസ്ത്രീയതെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായാണിത്. മയക്കുമരുന്ന് സംഘവുമായി ബന്ധമില്ലെന്നും തെളിവില്ലാതെ തന്നെ ബലിയാടാക്കിയതാണെന്നും സഞ്ജന ഗൽറാണി പറഞ്ഞു.

രാഗിണിയുടെയും സഞ്ജനയുടെയും പോലീസ് കസ്റ്റഡി നീട്ടി

ബെംഗളൂരു: ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി എന്നിവരുടെ പോലീസ് കസ്റ്റഡി ബെംഗളൂരു സെഷൻസ് കോടതി സെപ്റ്റംബർ 14 വരെ നീട്ടി. മറ്റ് പ്രതികളായ രാഗിണിയുടെ സുഹൃത്ത് രവിശങ്കർ, സഞ്ജനയുടെ സുഹൃത്ത് രാഹുൽ ഷെട്ടി, അരൂർ സ്വദേശി നിയാസ് മുഹമ്മദ്, ആഫ്രിക്കക്കാരൻ ലോം പെപ്പർ സാംബ എന്നിവരുടെ കസ്റ്റഡിയും തിങ്കളാഴ്ചവരെ നീട്ടി.

ലഹരിമരുന്ന് കേസിൽ ഉന്നതബന്ധമുണ്ടെന്നും വിവരങ്ങൾ ശേഖരിക്കുന്നതിന് കൂടുതൽ ചോദ്യംചെയ്യേണ്ടതുണ്ടെന്നും സെൻട്രൽ ക്രൈംബ്രാഞ്ച് അറിയിച്ചതിനെത്തുടർന്നാണ് മൂന്നുദിവസത്തേക്കുകൂടി കസ്റ്റഡി അനുവദിച്ചത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്ന് ഇവരെ വീഡിയോ കോൺഫറൻസിങ് വഴി കോടതിയിൽ ഹാജരാക്കി. നിംഹാൻസിന് കീഴിലുള്ള വനിതാകേന്ദ്രത്തിൽവെച്ചാണ് രാഗിണിയെയും സഞ്ജനയെയും ചോദ്യംചെയ്യുന്നത്.

Content Highlights:bengaluru drug case two more accused arrested and more people are under police surveillance

PRINT
EMAIL
COMMENT
Next Story

തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് പീഡനം; 71-കാരനും മകനും അറസ്റ്റില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര വെള്ളറടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ .. 

Read More
 

Related Articles

വാഗമണ്‍ നിശാപാര്‍ട്ടി: ലഹരിമരുന്ന് നല്‍കിയത് നൈജീരിയന്‍ സ്വദേശികള്‍, പ്രതിചേര്‍ത്തു
Crime Beat |
Crime Beat |
വാഗമണ്‍ നിശാപാര്‍ട്ടി: ലഹരിയുടെ ഉറവിടം തേടി ക്രൈംബ്രാഞ്ച്, അന്വേഷണം ബെംഗളൂരുവില്‍
Crime Beat |
ഭര്‍ത്താവിനെ കൊന്നത് മറച്ചുവെച്ചത് 6 മാസം, അരുംകൊല, അഭിനയം; ഭാര്യയും കാമുകനും പിടിയില്‍
Crime Beat |
എം.ഡി.എം.എ. ലഹരിമരുന്നുമായി രണ്ട് യുവാക്കള്‍ കൊച്ചിയില്‍ പിടിയില്‍
 
  • Tags :
    • Drug
    • Drugs
    • Bengaluru
    • Actress
    • Sanjjanaa Galrani
    • Cinema
More from this section
MALAPPURAM MISSING CASE
അമ്മയെയും കുട്ടികളെയും കാണാതായിട്ട് 6 വര്‍ഷം, അന്വേഷണം വഴിത്തിരിവില്‍, നുണപരിശോധനയെ എതിര്‍ത്ത് ബന്ധു
walayar case
കണ്ണീരുണങ്ങാതെ വാളയാര്‍; ഓര്‍മയായത് രണ്ട് സഹോദരിമാര്‍...
Walayar case
ഒന്നും കണ്ടില്ലെന്ന് നടിച്ച പോലീസ്, അമ്പേ പരാജയപ്പെട്ട പ്രോസിക്യൂഷന്‍; വാളയാറില്‍ നടന്നത്
aluva massacre
കൊലക്കളമായി മാഞ്ഞൂരാന്‍ വീട്, വെട്ടിനുറുക്കിയത് ആറുപേരെ; ആലുവ കൂട്ടക്കൊലയ്ക്ക് ഇരുപതാണ്ട്
edappal irshad murder
കൊന്നത് രണ്ടുപേര്‍, പക്ഷേ, പലരും സംഭവമറിഞ്ഞു; പണംകൊടുത്ത് ഒതുക്കിയെന്ന് സൂചന
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
           
© Copyright Mathrubhumi 2021. All rights reserved.