• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
  • Auto
  • Tech
  • Career
More
  • Crime News
  • Crime Special
  • Legal
  • Archives

തൃശ്ശൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് ഓട്ടംവിളിച്ച് ഓട്ടോ ഡ്രൈവറെ പറ്റിച്ച് മുങ്ങി; യുവാവ് പിടിയില്‍

Aug 9, 2020, 03:20 PM IST
A A A

തൃശ്ശൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് ഓട്ടംവിളിച്ച് ഓട്ടോ ഡ്രൈവറെ പറ്റിച്ച് മുങ്ങി; യുവാവ് പിടിയില്‍
X

തിരുവനന്തപുരം: തൃശ്ശൂരിൽനിന്ന് തിരുവനന്തപുരം വരെ ഓട്ടോറിക്ഷ പിടിച്ച് എത്തിയശേഷം പണം നൽകാതെ കടന്നുകളഞ്ഞയാളെ തമ്പാനൂർ പോലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര ബഥേൽ ഹൗസിൽ നിഷാദാ(27)ണ് പിടിയിലായത്. ഓട്ടോറിക്ഷയുടെ യാത്രാക്കൂലിയും കടം വാങ്ങിയ തുകയും ഉൾപ്പടെ 7500 രൂപയാണ് ഇയാൾ നൽകാനുണ്ടായിരുന്നത്. ചാലക്കുടി സ്വദേശി രേവത് നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിഷാദിനെ തിരിച്ചറിഞ്ഞത്.

ജൂലായ് 28-നായിരുന്നു സംഭവം. രാത്രി 10.30-ഓടെ സവാരി മതിയാക്കി വീട്ടിലേക്കു പോകാനൊരുങ്ങുമ്പോഴായിരുന്നു രേവതിന്റെ ഓട്ടോറിക്ഷ ഇയാൾ വിളിച്ചത്. അമ്മ മരിച്ചുവെന്നും പെട്ടെന്ന് തിരുവനന്തപുരത്ത് എത്തണമെന്നുമാണ് ഇയാൾ പറഞ്ഞത്. കൈയിൽ പണമില്ലെന്നും തിരുവനന്തപുരത്ത് എത്തിയിട്ട് തരാമെന്നും പറഞ്ഞു. ഫോണിലൂടെ ബന്ധുവാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ആളും പണം തരാമെന്ന് ഉറപ്പു നൽകിയതോടെ രേവത് തിരുവനന്തപുരത്തേക്കു പുറപ്പെട്ടു. ഇടയ്ക്ക് വഴിയിൽനിന്ന് ഭക്ഷണവും വാങ്ങിനൽകി.

തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് അമ്മയുള്ളതെന്നും അങ്ങോട്ട് പോകണമെന്നും പറഞ്ഞു. ജനറൽ ആശുപത്രിയിൽ എത്തിയപ്പോൾ അകത്തുപോയി നോക്കിയിട്ടു വരാമെന്ന് പറഞ്ഞ് ഇയാൾ പോയി. പിന്നെ ഇയാളെ കാണാതാവുകയായിരുന്നു. ഒരു മണിക്കൂറിനുശേഷം ഇയാൾ തിരികെയെത്താതിരുന്നപ്പോൾ സംശയം തോന്നി തമ്പാനൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. സി.സി.ടി.വി. ക്യാമറാദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയുടെ ദൃശ്യങ്ങൾ ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

Content Highlights:youth arrested in trivandrum for cheating an auto driver from thrissur

PRINT
EMAIL
COMMENT
Next Story

പ്രസവം കഴിഞ്ഞ് ഭാര്യ തിരികെവന്നില്ല: ഭാര്യവീടിന് തീയിട്ട് യുവാവ്; ഏഴ് പേര്‍ക്ക് പൊള്ളലേറ്റു

കാന്‍പുര്‍: ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ ഭാര്യവീടിന് തീയിട്ടയാളെ .. 

Read More
 

Related Articles

കൈഞരമ്പും കഴുത്തും മുറിച്ചനിലയില്‍ ആതിരയുടെ മൃതദേഹം കുളിമുറിയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍
Crime Beat |
Crime Beat |
സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് 12.5 ലക്ഷം തട്ടി; കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍
Crime Beat |
'നാഗേന്ദ്രനെയും കൊണ്ടുപോകുന്നു', ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ കുറിപ്പ്, രണ്ടാംദിനവും കണ്ടെത്താനായില്ല
Crime Beat |
പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി; യുവതിയും കാമുകനും അറസ്റ്റില്‍
 
  • Tags :
    • Auto
    • Cheating
    • Fraud
    • Thiruvananthapuram
More from this section
fire
പ്രസവം കഴിഞ്ഞ് ഭാര്യ തിരികെവന്നില്ല: ഭാര്യവീടിന് തീയിട്ട് യുവാവ്; ഏഴ് പേര്‍ക്ക് പൊള്ളലേറ്റു
fire
അധികം ഇറച്ചി ചോദിച്ചിട്ട് തന്നില്ല; മംഗളൂരുവില്‍ ബീഫ് സ്റ്റാളുകള്‍ കത്തിച്ചയാള്‍ അറസ്റ്റില്‍
vaikkom couple
വൈക്കത്ത് പ്രണയവിവാഹിതരായ ദമ്പതിമാരെ യുവതിയുടെ വീട്ടുകാര്‍ മര്‍ദിച്ചതായി പരാതി
Athira death
കൈഞരമ്പും കഴുത്തും മുറിച്ചനിലയില്‍ ആതിരയുടെ മൃതദേഹം കുളിമുറിയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍
attack
വടിവാളും കത്തിയുമായി യുവാക്കള്‍ ഏറ്റുമുട്ടി, രണ്ടുപേര്‍ക്ക് കുത്തേറ്റു; എട്ടുപേര്‍ അറസ്റ്റില്‍
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
           
© Copyright Mathrubhumi 2021. All rights reserved.