• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • Crime News
  • Crime Special
  • Legal
  • Archives

ബലാത്സംഗം ചെയ്ത് നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന പരാതി; ഒളിവിലായിരുന്ന പ്രതി കീഴടങ്ങി

Nov 26, 2020, 12:22 PM IST
A A A

police jeep
X
പ്രതീകാത്മക ചിത്രം | മാതൃഭൂമി

പത്തനംതിട്ട: ഭർത്താവിനെ ജ്യാമത്തിലിറക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് പണം കവരുകയും ബലാത്സംഗം നടത്തി നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തെന്ന യുവതിയുടെ പരാതിയിൽ ഒളിവിലായിരുന്നയാൾ കീഴടങ്ങി. സി.പി.എം. പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ മുൻ ഡ്രൈവർ പഴകുളം പന്ത്രണ്ടാംകുഴിയിൽ അബ്ദുൾ റഹ്മാൻ (30)ആണ് പത്തനംതിട്ട വനിതാ സി.െഎ. എ.ആർ.ലീലാമ്മ മുൻപാകെ ബുധനാഴ്ച കീഴടങ്ങിയത്. കേസിലുൾപ്പെട്ട ഇയാളുടെ ഭാര്യ സന(26)നെ നേരത്തെ പോലീസ് അറസ്റ്റ്ചെയ്തിരുന്നു. ഇവർ ജാമ്യത്തിലാണ്.

2019 മാർച്ച് മുതൽ നടന്ന സംഭവങ്ങളിൽ കഴിഞ്ഞമാസമാണ് യുവതി ജില്ലാ പോലീസ് മേധാവിക്ക് പരാതി കൊടുത്തത്.

ഒരു കേസ്സിൽപ്പെട്ട് ജയിലിലായിരുന്ന ഭർത്താവിനെ പുറത്തിറക്കാമെന്ന് പറഞ്ഞായിരുന്നു അഞ്ച് ലക്ഷം രൂപ യുവതിയിൽനിന്ന് ഇയാൾ വാങ്ങിയത്. വീട് പണയപ്പെടുത്തിയാണ് പണം നൽകിത്.

പാർട്ടി സെക്രട്ടറിയുടെ ഡ്രൈവറായിരിക്കെയായിരുന്നു അബ്ദുൾ റഹ്മാൻ പ്രശ്നത്തിൽ ഇടപെട്ടത്.

അഭിഭാഷകനെ കാണാനെന്നുപറഞ്ഞ് യുവതിയെ കൊട്ടാരക്കരയിലെ ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതിയിലുള്ളത്. ഭർത്താവിനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി ഇത് നിരവധിതവണ ആവർത്തിച്ചെന്നും പറയുന്നു. നഗ്നദൃശ്യങ്ങൾ പകർത്തി പുറത്തുവിടുമെന്നായിരുന്നു ഭീഷണി.

ഭർത്താവ് ജയിലിൽനിന്നിറങ്ങിയപ്പോഴാണ് യുവതിക്ക് വഞ്ചന മനസ്സിലായത്. അഞ്ച് ലക്ഷം തിരിച്ചുചോദിച്ചതോടെ അബ്ദുൾ റഹ്മാൻ, ഭാര്യയുടെ മൊബൈലിൽ നിന്ന് നഗ്നദൃശ്യങ്ങൾ യുവതിയുടെ ഭർത്താവിന് അയച്ചുകൊടുത്തു. സാമൂഹിക മാധ്യമങ്ങളിൽ ദൃശ്യങ്ങൾ എത്തിയതോടെ യുവതി ആത്മഹത്യയ്ക്കും ശ്രമിച്ചു.

അതേസമയം, വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ ഇതിലുൾപ്പെട്ട എല്ലാവരേയും പുറത്താക്കിയെന്ന് സി.പി.എം. അറിയിച്ചു. അബ്ദുൾ റഹ്മാനെ വീഡിയോ കോൺഫറൻസ് വഴി അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Content Highlights:woman alleges rape and private video circulated on social media accused surrendered

PRINT
EMAIL
COMMENT
Next Story

മക്കളുടെ മൃതദേഹത്തിനരികെ പാട്ടുപാടിയും നൃത്തംചെയ്തും അമ്മ,അന്തംവിട്ട് പോലീസ്; മറ്റാര്‍ക്കും പങ്കില്ല

തിരുപ്പതി: പുനര്‍ജനിക്കുമെന്ന വിശ്വാസത്തില്‍ ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ .. 

Read More
 

Related Articles

ബ്യൂട്ടി പാര്‍ലറില്‍ കയറി ജീവനക്കാരിയെ കടന്നുപിടിച്ചു; 45-കാരന്‍ അറസ്റ്റില്‍
Crime Beat |
Crime Beat |
21-ാം വയസില്‍ വിവാഹം കഴിച്ച മൈന, ഭാര്യ ചതിച്ചതോടെ കൊടുംപക; 24 വര്‍ഷത്തിനിടെ കൊന്നത് 18 സ്ത്രീകളെ
Kerala |
പ്രവീണിന്റെ താടി ലോകപ്രശസ്തമായി ; പത്തനംതിട്ട സ്വദേശി രണ്ടാമത്തെ വലിയ താടിക്കാരൻ
Crime Beat |
ബഹളമുണ്ടാക്കി ഉച്ചയുറക്കം തടസ്സപ്പെടുത്തി; 12-കാരന് അയല്‍ക്കാരിയുടെ മര്‍ദനം
 
  • Tags :
    • Rape
    • Video
    • Rape Case
    • Woman
    • Pathanamthitta
More from this section
chittoor double murder
മക്കളുടെ മൃതദേഹത്തിനരികെ പാട്ടുപാടിയും നൃത്തംചെയ്തും അമ്മ,അന്തംവിട്ട് പോലീസ്; മറ്റാര്‍ക്കും പങ്കില്ല
charred body found in kochi
കൊച്ചിയിലെ റെയില്‍വേ ട്രാക്കില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം; ദുരൂഹത
mayiladuthurai murder
തമിഴ്‌നാട്ടില്‍ അമ്മയെയും മകനെയും കൊന്ന് 16 കിലോ സ്വര്‍ണം കവര്‍ന്നു; പ്രതികളിലൊരാളെ വെടിവെച്ച് കൊന്നു
Kollam attack
കൊല്ലത്തും കളമശ്ശേരി മോഡല്‍ ആക്രമണം; സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കൂട്ടുകാരുടെ ക്രൂരമര്‍ദനം
rajesh george
ബ്യൂട്ടി പാര്‍ലറില്‍ കയറി ജീവനക്കാരിയെ കടന്നുപിടിച്ചു; 45-കാരന്‍ അറസ്റ്റില്‍
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.