• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • Crime News
  • Crime Special
  • Legal
  • Archives

26 വയോധികമാരെ കൊന്നൊടുക്കിയ സീരിയല്‍ കില്ലര്‍; ഒടുവില്‍ വോള്‍ഗ മാനിയാക് ആരാണെന്ന് റഷ്യ തിരിച്ചറിഞ്ഞു

Dec 2, 2020, 03:15 PM IST
A A A
volga maniac
X

Screengrab: Youtube.com/Global News 

മോസ്‌കോ: ഒടുവില്‍ 'വോള്‍ഗ മാനിയാക്' ആരാണെന്ന് റഷ്യയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. വര്‍ഷങ്ങളായി അജ്ഞാതനായി മറഞ്ഞിരുന്ന കൊടുംകുറ്റവാളിയെ ശാസ്ത്രീയമായ അന്വേഷണങ്ങള്‍ക്കൊടുവിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 2011-നും 2012-നും ഇടയില്‍ 26 വയോധികമാരെയാണ് വോള്‍ഗ മാനിയാക് എന്നറിയപ്പെട്ടിരുന്ന സീരിയല്‍ കില്ലര്‍ നിഷ്‌കരുണം കൊലപ്പെടുത്തിയത്. 

റഷ്യയിലെ വിവിധ മേഖലകളില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികമാരാണ് കൃത്യമായ ഇടവേളകളില്‍ കൊല്ലപ്പെട്ടത്. പലയിടത്തും കവര്‍ച്ചയും നടന്നു. ഒരു തെളിവുകളും അവശേഷിപ്പിക്കാതെ കടന്നുകളയുന്ന കുറ്റവാളിയെക്കുറിച്ച് വര്‍ഷങ്ങളായിട്ടും ഒരു സൂചനയും ലഭിച്ചിരുന്നില്ല. ഒടുവില്‍ ചെരിപ്പടയാളവും കൊലപാതകം നടന്ന സ്ഥലങ്ങളില്‍നിന്ന് ശേഖരിച്ച ഡി.എന്‍.എ. തെളിവുകളുമാണ് നിര്‍ണായകമായത്. ഇവയെല്ലാം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ കൊടുംകുറ്റവാളിയെ അന്വേഷണസംഘം പിടികൂടുകയായിരുന്നു. 

റാഡിക് ടാഗിറോവ്(38) എന്നാണ് വോള്‍ഗ മാനിയാക്കിന്റെ യഥാര്‍ഥ പേരെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തുവിടുന്ന വിവരം. വയോധികമാര്‍ ഒറ്റയ്ക്ക് താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റുകളില്‍ ജോലിക്കെന്ന വ്യാജേന എത്തുന്ന ഇയാള്‍ അതിക്രൂരമായി അവരെയെല്ലാം കൊലപ്പെടുത്തുകയായിരുന്നു. പ്ലംബറുടെയും ഇലക്ട്രീഷ്യന്റെയും കൂലിപ്പണിക്കാരന്റെയും വേഷത്തില്‍ ഇയാള്‍ പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടു. വയോധികമാരുടെ അപ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിക്കുന്നതിന് പിന്നാലെ അവരെ ബലംപ്രയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുന്നതായിരുന്നു ഇയാളുടെ രീതി.  കൈ കൊണ്ടോ അല്ലെങ്കില്‍ തുണിയോ വയറോ ഉപയോഗിച്ചായിരുന്നു കൊലപാതകം. 2011-12 കാലയളവില്‍ 26 സ്ത്രീകളാണ് ഇയാളുടെ കൈകളാല്‍ ശ്വാസംമുട്ടി പിടഞ്ഞ് മരിച്ചത്. ഇവരില്‍ മിക്കവരും 70 വയസ്സിന് മുകളില്‍ പ്രായമുള്ളവരായിരുന്നു. കസാന്‍, സമാര,ടോല്‍യാട്ടി തുടങ്ങി വോള്‍ഗ നദിയുടെ തീരത്തുള്ള നഗരങ്ങളിലാണ് കൊലപാതക പരമ്പര അരങ്ങേറിയത്. ഇതോടെ അജ്ഞാതനായ കൊലയാളിക്ക് വോള്‍ഗ മാനിയാക് എന്ന പേരുനല്‍കി. 

കൊലപാതകത്തിന് ശേഷം കവര്‍ച്ച നടത്തിയാണ് ഇയാള്‍ സ്ഥലംകാലിയാക്കുന്നത്. ചിലയിടത്ത് ഒരു മൊട്ടുസൂചിയില്‍ പോലും തൊട്ടിരുന്നില്ല. വിചിത്രമായ കൊലപാതക പരമ്പരയില്‍ ഈ വ്യത്യസ്തതകളും പോലീസിന് വെല്ലുവിളിയായിരുന്നു. കുറ്റകൃത്യത്തിന് ശേഷം സംഭവസ്ഥലം അണുവിമുക്തമാക്കിയ ശേഷമേ മടങ്ങിയിരുന്നൂള്ളു. 

വോള്‍ഗ മാനിയാക്കിനെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് 2019-ല്‍ മൂന്ന് മില്യണ്‍ റൂബിള്‍ (ഏകദേശം 30 ലക്ഷത്തോളം രൂപ) പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ ഡി.എന്‍.എ. തെളിവുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും തുടര്‍ന്നു. ഒടുവില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആ കൊടുംകുറ്റവാളിയെ അന്വേഷണ ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. ചോദ്യംചെയ്യലില്‍ ഇയാള്‍ മുഴുവന്‍ കുറ്റങ്ങളും സമ്മതിച്ചിട്ടുണ്ടെന്ന് അന്വേഷണ ഏജന്‍സി അറിയിച്ചു. 

Content Highlights: volga maniac serial killer detained in russia 

PRINT
EMAIL
COMMENT
Next Story

30,000 രൂപയുടെ കടക്കാരനായി; വയോധികനെ കൊന്ന് ആഭരണങ്ങള്‍ കവര്‍ന്നത് കോടീശ്വരന്റെ മകന്‍

ബെംഗളൂരു: കടം തീർക്കാനുള്ള പണത്തിനായി വയോധികനെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന .. 

Read More
 

Related Articles

30,000 രൂപയുടെ കടക്കാരനായി; വയോധികനെ കൊന്ന് ആഭരണങ്ങള്‍ കവര്‍ന്നത് കോടീശ്വരന്റെ മകന്‍
Crime Beat |
India |
സത്യയുഗത്തിൽ പുനർജനിക്കുമെന്ന് വിശ്വാസം; യുവതികളെ മാതാപിതാക്കൾ തലയ്ക്കടിച്ചുകൊന്നു
Crime Beat |
ബ്രഹ്മപുരം കൊലപാതകം: ദിവാകരന്‍ നായരുടെ സഹോദരനും അറസ്റ്റില്‍
Crime Beat |
ടെക്കി യുവാവിനെ കൊല്ലാന്‍ മൂന്ന് ലക്ഷത്തിന് ക്വട്ടേഷന്‍ നല്‍കിയത് പിതാവ്;വെട്ടിനുറുക്കി ചാക്കിലാക്കി
 
  • Tags :
    • Serial Killer
    • Russia
    • Murder
    • Old Woman
More from this section
crime
30,000 രൂപയുടെ കടക്കാരനായി; വയോധികനെ കൊന്ന് ആഭരണങ്ങള്‍ കവര്‍ന്നത് കോടീശ്വരന്റെ മകന്‍
kadakkavoor case
അവര്‍ പറഞ്ഞത് കള്ളം, സത്യം പുറത്തുവരാനാണ് നിയമ പോരാട്ടമെന്ന് കടയ്ക്കാവൂരിലെ അച്ഛന്‍
child abuse
ബഹളമുണ്ടാക്കി ഉച്ചയുറക്കം തടസ്സപ്പെടുത്തി; 12-കാരന് അയല്‍ക്കാരിയുടെ മര്‍ദനം
fraud case
ഇതുവരെ വിവാഹം കഴിച്ചത് എട്ടുപേരെ; വിവാഹത്തട്ടിപ്പ് കേസിലെ പ്രതി മോഷണക്കേസില്‍ പിടിയില്‍
theft case
കൊച്ചിയില്‍ 100 വര്‍ഷം പഴക്കമുള്ള ചെമ്പുപാത്രങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.