• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • Crime News
  • Crime Special
  • Legal
  • Archives

ബാഗില്‍ വിഷക്കുപ്പിയുമായി ഒരു മണിക്കൂർ കാത്തു നിന്നു; നിധീഷ് എത്തിയത് നീതുവിനെ കൊല്ലാനുറച്ച്

Apr 5, 2019, 09:15 AM IST
A A A

കുത്താനുപയോഗിച്ച കത്തി ഓണ്‍ലൈനിലൂടെ നേരത്തേ വാങ്ങി വെച്ചു. മൂർച്ചയേറിയ പുതിയ മോഡൽ കത്തിയാണ് വാങ്ങിയത്. ഇതോടൊപ്പം ഓണ്‍ലൈനിലൂടെ ബാഗും വാങ്ങി. ഈ ബാഗിലാണ് കത്തിയും പെട്രോളും തീകൊളുത്താനുള്ള ലൈറ്ററും സൂക്ഷിച്ചത്.

neethu murder
X

നീതുവിനെ കൊല്ലാന്‍ പ്രതി വീട്ടിലേക്ക് കടന്ന പിറകുവശത്തെ ഗെയ്റ്റ്‌

തൃശ്ശൂർ: കൊച്ചിയിൽ താമസിക്കുന്നിടത്തുനിന്ന് നിധീഷ് ചൊവ്വാഴ്ച അർധരാത്രി വടക്കേക്കാട് മുക്കിലപ്പീടികയിലെ സ്വന്തം വീട്ടിേലക്കു പുറപ്പെട്ടത് നീതുവിനെ കൊല്ലാനുറച്ചു തന്നെ. ബുധനാഴ്ച പുലർച്ചെ വീട്ടിലെത്തി. അന്ന് പകൽ വീടിനു പുറത്തിറങ്ങിയില്ല. ജോലി ക്ഷീണം കാരണം ഉറങ്ങുകയാണെന്ന് വീട്ടുകാർ കരുതി. എന്നാൽ നിധീഷ് ഈ സമയം കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.

കുത്താനുപയോഗിച്ച കത്തി ഒാൺലൈനിലൂടെ നേരത്തേ വാങ്ങി വെച്ചു. മൂർച്ചയേറിയ പുതിയ മോഡൽ കത്തിയാണ് വാങ്ങിയത്. ഇതോടൊപ്പം ഒാൺലൈനിലൂടെ ബാഗും വാങ്ങി. ഇൗ ബാഗിലാണ് കത്തിയും പെട്രോളും തീകൊളുത്താനുള്ള ലൈറ്ററും സൂക്ഷിച്ചത്.

പെട്രോൾ കുപ്പിയിൽ കിട്ടില്ല എന്നതിനാൽ കൊച്ചിയിൽ നിന്നു തന്നെ ബൈക്കിന്റെ ടാങ്കുനിറച്ചു. കൊച്ചിയിൽ നിന്ന് ഒരു കുപ്പി വെള്ളം വാങ്ങി ബാഗിൽ സൂക്ഷിച്ചു. വ്യാഴാഴ്ച രാവിലെ നാലിന് ജോലി സ്ഥലത്തേക്കു പോകുകയാണെന്നുപറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. തൃശ്ശൂരിലേക്കുള്ള യാത്രയ്ക്കിടെ വെള്ളക്കുപ്പിയിൽ വാഹനടാങ്കിൽനിന്ന് പെട്രോൾ പകർത്തി ബാഗിൽ വെച്ചു. ഇരുചക്ര യാത്രയിൽ ഉപയോഗിക്കുന്ന ഗ്രിപ്പ് ഗ്ലൗസും ഉപയോഗിച്ചിരുന്നു. ഇൗ ഗ്ലൗസണിഞ്ഞാണ് കൃത്യം നിർവഹിച്ചത്. അതിനു ശേഷം ഇത് വീട്ടുമുറ്റത്ത് ഉപേക്ഷിച്ചു.

കൊലപ്പെടുത്തിയ നീതുവിനോട് മുഖ സാദൃശ്യമുള്ള ഒരാളോടൊപ്പം നിൽക്കുന്ന ചിത്രം ഫെയ്‌സ്‌ ബുക്കിൽ ഏപ്രിൽ രണ്ടിന് നിധീഷ് പോസ്റ്റു ചെയ്തിരുന്നു. ഇതിനു മുൻപിട്ട പോസ്റ്റ് ഇരുട്ടിൽ വന്ന്‌ രക്തമൂറ്റി കുടിക്കുന്ന മനുഷ്യരുടെ ഉദ്വേഗജനകമായ കഥകൾ പറയുന്ന വാംപയർ സിനിമയുമായി ബന്ധമുള്ള ചിത്രമാണ്. ഫെയ്‌സ് ബുക്കിൽ പരിചയപ്പെടുത്തുന്നയിടത്ത് അധോമുഖനായ രക്തദാഹി മനുഷ്യൻ എന്നിങ്ങനെയാണ് നിധീഷ് എഴുതിയിരിക്കുന്നത്. കൃത്യം ചെയ്യാനായി എത്തിയ ഇരുചക്രവാഹനത്തിന്റെ വശത്ത് വെനം ഇൻ മൈ വെയിൻസ് എന്നെഴുതിയ ഭീകരത തോന്നിക്കുന്ന സ്റ്റിക്കറും പതിപ്പിച്ചിരുന്നു.

നീതുവും പ്രതിയുമായി മൂന്നുവർഷമായി പരിചയമുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ഒരു വർഷം മുന്പ് വിവാഹതാത്‌പര്യവുമായി നിധീഷ് നീതുവിന്റെ വീട്ടിലെത്തിയതായും വിവരമുണ്ട്. എന്നാൽ പഠിച്ചുകൊണ്ടിരിക്കുന്നതിനാൽ വിവാഹാഭ്യർഥന നീതുവിന്റെ വീട്ടുകാർ തള്ളി. ഇതിനുശേഷവും നീതുവിനെ കണ്ടിരുന്നതായി നിധീഷ് മൊഴി നൽകിയിട്ടുണ്ട്.

കൊലപാതകം നടന്ന ദിവസം ഇരുവരും ഫോണിൽ ബന്ധപ്പെട്ടിരുന്നോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഫെയ്‌സ്‌ ബുക്കിലൂടെയാണ് ഇവർ പരിചയത്തിലായതെന്നും പോലീസ് പറയുന്നു.

ഒരു മണിക്കൂർ കാത്തുനിന്നു; ബാഗിൽ വിഷക്കുപ്പിയും 

ബൈക്കിൽ പുലർച്ചെ അഞ്ചരയോടെയാണ് നിധീഷ് നീതുവിന്റെ വീട്ടിലെത്തിയത്. പുറത്തിടുന്ന ബാഗിൽ കത്തിയും പെട്രോളും വിഷവും കരുതിയിരുന്നു.

റോഡിൽ ബൈക്ക് നിർത്തി വീടിന്റെ പിന്നിൽ ഒരു മണിക്കൂറോളം മറഞ്ഞുനിന്നതായി പ്രതി പോലീസിനോട് പറഞ്ഞു. ആറരയോടെ നീതു വീടിനു പിന്നിലെ കുളിമുറിയിലേക്ക് വരുമ്പോഴാണ് അകത്തുകയറിയത്. ഇവിടെ വെച്ചാണ് വാക്കുതർക്കമുണ്ടായതും ആക്രമിച്ചതും. നീതു താനുമായി അടുപ്പത്തിലായിരുന്നെന്നും അതിൽനിന്ന് പിൻമാറാൻ ശ്രമിച്ചതാണ് പകയ്ക്ക് കാരണമെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. കൃത്യം നിർവഹിച്ചശേഷം വിഷം കഴിച്ച് മരിക്കാൻ തയ്യാറെടുത്തിരുന്നതായും നിധീഷ് പോലീസിനോട് പറഞ്ഞു.

സംഭവശേഷം മതിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ മുത്തശ്ശി വത്സലയാണ് പിടിച്ചുനിർത്തിയത്. അതോടെ വീട്ടിലും അടുത്ത വീട്ടിലുമായി ഉണ്ടായിരുന്ന അമ്മാവന്മാർ സഹദേവനും വാസുദേവനും എത്തി കീഴ്‌പ്പെടുത്തി കെട്ടിയിട്ടു. സംഭവ ശേഷം മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങൾ കാണിച്ച പ്രതി ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു. നിധീഷിനെ പോലീസ് ചോദ്യംചെയ്യുകയാണ്.

കൊലപാതകം ആസൂത്രണം ചെയ്ത നിധീഷ് ഓൺലൈനിലൂടെയാണ് ബാഗും മൂർച്ചയേറിയ കത്തിയും വാങ്ങിയതെന്ന് പോലീസ് പറഞ്ഞു.

Content Highlights: neethu murder case

PRINT
EMAIL
COMMENT
Next Story

കാറില്‍ കരുതിയ ആയുധങ്ങള്‍ ഉപയോഗിച്ച് തലയ്ക്ക് വെട്ടി; ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രിതം

ആലപ്പുഴ: വയലാര്‍ നാഗംകുളങ്ങരയില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ കൊലപാതകം .. 

Read More
 

Related Articles

സൈനികന്റെ വീടിന് നേരെ ആക്രമണം; ഒന്നര ആഴ്ചക്കിടെ ഇത് രണ്ടാമത്തെ ആക്രമണം
Videos |
Videos |
KSRTC ബസ് മോഷണം; ബസ് കടത്തിയത് വീട്ടിലേക്ക് പോകാനെന്ന് പ്രതി
Videos |
പാതിവ്രത്യം തെളിയിക്കാന്‍ ഭര്‍ത്താവ് ഭാര്യയെക്കൊണ്ട് തിളച്ച എണ്ണയില്‍ കൈമുക്കിച്ചു
Videos |
മലപ്പുറത്ത് 14-കാരിയെ ലഹരിക്ക് അടിമയാക്കി ഏഴുപേര്‍ പീഡിപ്പിച്ചു; പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാമിലൂടെ
 
  • Tags :
    • neethu murder case
    • Women killed
    • burnt to death
    • Crime News
More from this section
NANDHU
കാറില്‍ കരുതിയ ആയുധങ്ങള്‍ ഉപയോഗിച്ച് തലയ്ക്ക് വെട്ടി; ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രിതം
pamela goswami and rakesh singh
'രാകേഷിന് എന്നോട് താത്പര്യം, എതിര്‍ത്തപ്പോള്‍ ഭീഷണി'; കുടുക്കിയത് ബി.ജെ.പി. നേതാവെന്ന് പമേല
rape
തൃശ്ശൂരില്‍ 17-കാരിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു; 20 പേര്‍ക്കെതിരേ കേസ്
ksrtc bus hijacking kottarakkara
കെഎസ്ആര്‍ടിസി ബസ് കടത്തിക്കൊണ്ടുപോയത് 'ടിപ്പര്‍ അനി'; മോഷ്ടിച്ചത് വീട്ടില്‍ പോകാനെന്ന് മൊഴി
us police
യുവതിയെ കൊന്ന് ഹൃദയം ഉരുളക്കിഴങ്ങ് ചേര്‍ത്ത് പാകംചെയ്തു; വിളമ്പിയത് അമ്മാവനും കുടുംബത്തിനും
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.