• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
  • Auto
  • Tech
  • Career
More
  • Crime News
  • Crime Special
  • Legal
  • Archives

ഒരുമാസത്തിനുള്ളില്‍ പിന്‍വലിച്ചത് 7 ലക്ഷം; മുക്കം ജയവല്ലി കൊലക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

Aug 11, 2020, 07:44 PM IST
A A A
# സ്വന്തം ലേഖകന്‍
അമ്മയെ കൊന്ന് ഒരുമാസത്തിനുള്ളില്‍ പിന്‍വലിച്ചത് ഏഴ് ലക്ഷം; മുക്കം ജയവല്ലി കൊലക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം
X

കോഴിക്കോട്: മുക്കം ഇരട്ടക്കൊലപാതകത്തിലെ ജയവല്ലി കൊലക്കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി കൊലപാതകം നടന്ന മണാശ്ശേരിയിലെ ബിർജുവിന്റെ പഴയ വീട്ടിലെത്തി ക്രൈംബ്രാഞ്ച് സംഘം പ്രാഥമിക പരിശോധന നടത്തി. ക്രൈംബ്രാഞ്ച് ഡിറ്റക്റ്റീവ് ഇൻസ്പെക്ടർ വി.എസ്.മുരളീധരൻ, എ.എസ്.ഐ എം.കെ.സുകു, എ.സി.പി.ഒ കെ.പ്രജീഷ് എന്നിവരുടെ നേതൃത്വത്തിൽ വിരലടയാള വിദഗ്ധർ ഉൾപ്പെടെയുള്ളവരാണ് പരിശോധന നടത്തിയത്.

ജയവല്ലി കൊലക്കേസ് മുക്കം പോലീസും ഇസ്മായിൽ കൊലക്കേസ് ക്രൈംബ്രാഞ്ചുമാണ് അന്വേഷിക്കുന്നത്. എന്നാൽ രണ്ട് കേസും ഒരു ഏജൻസി തന്നെ അന്വേഷിക്കുന്നതാണ് പ്രതിക്ക് ശിക്ഷ ലഭിക്കാൻ ഏറ്റവും നല്ലതെന്ന ആശയമാണ് ജയവല്ലി കേസും ക്രൈംബ്രാഞ്ചിന് കൈമാറാൻ കാരണം. ജയവല്ലി കേസുമായി ബന്ധപ്പെട്ട് മുക്കം പോലീസ് നിരവധി തെളിവുകൾ കണ്ടെത്തിയിരുന്നു. പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിലടക്കം ഞെട്ടിക്കുന്ന വിവരങ്ങളാണ് ഉണ്ടായിരുന്നത്.

അമ്മയെ കൊലപ്പെടുത്തുന്നതിനായി ഗൂഡാലോചന നടത്തിയ കാര്യങ്ങളടക്കം പോലീസ് റിമാൻഡ് റിപ്പോർട്ടിൽ അക്കമിട്ട് നിരത്തിയിരുന്നു. മുക്കം ഇൻസ്പെക്ടർ ബി.കെ. സിജുവിന്റെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് സുപ്രധാന വിവരങ്ങൾ ലഭിച്ചത്.

അമ്മയുടെ പേരിലുള്ള മണാശ്ശേരിയിലെ സ്ഥലം വിൽപ്പന നടത്തുവാൻ അനുവദിക്കാതിരുന്നതിനാലും അമ്മയുടെ ബാങ്ക് ബാലൻസ് കൈക്കലാക്കുന്നതിനുമായാണ് അമ്മ ജയവല്ലിയെ കൊലപ്പെടുത്തിയത്. അമ്മ തൂങ്ങി മരിച്ചതായി നാട്ടുകാരെ ധരിപ്പിച്ച ബിർജു സംഭവ ശേഷം ഉള്ളിൽ നിന്ന് ശുചിമുറി വഴി പുറത്തിറങ്ങി താൻ ശുചിമുറി പൊളിച്ച് അകത്ത് കടന്നതാണന്ന് നാട്ടുകാരെ വിശ്വസിപ്പിക്കുകയും ചെയ്തു. നാട്ടുകാർ എത്തിയപ്പോൾ പെട്ടെന്ന് മൃതദേഹം താഴെയിറക്കുകയായിരുന്നു.

സംഭവദിവസം രാവിലെ 10 മണിക്ക് മുക്കം ബസ് സ്റ്റാന്റിലെ ഒരു ചായക്കടയിൽ വെച്ചാണ് തന്റെ അമ്മയെ കൊലപ്പെടുത്താൻ ബിർജു ഇസ്മായിലുമായി അവസാന ഗൂഡാലോചന നടത്തിയിരുന്നത്. കൃത്യം നടത്തുന്നതിനായി വൈകിട്ട് 6 മണിക്ക് മണാശ്ശേരിയിലെ വീട്ടിലെത്തിയങ്കിലും സാഹചര്യം അനുകൂലമല്ലാത്തതിനാൽ തിരിച്ചു പോയി. തുടർന്ന് രാത്രി 9 മണിക്ക് വീണ്ടുമെത്തി കട്ടിലിൽ ഉറങ്ങി കിടക്കുകയായിരുന്ന അമ്മ ജയവല്ലിയെ കഴുത്തിൽ തോർത്ത് മുണ്ട് മുറുക്കി ശ്വാസം മുട്ടിച്ച് ബോധം നഷ്ടപ്പെടുത്തിയ ശേഷം കൊലപാതകം ഉറപ്പിക്കാനായി ഇസ്മായിലിന്റെ സഹായത്തോടെ ഫാനിൽ കെട്ടി തൂക്കുകയായിരുന്നു. അന്ന് രാവിലെ ഭാര്യയേയും മക്കളേയും നിസാര കാര്യത്തിന് കോയമ്പത്തൂരിലേക്ക് അയച്ചതും നേരത്തെ കൃത്യം ആസൂത്രണം ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു.

2 ലക്ഷം രൂപയാണ് ഇസ്മായിലിന് ബിർജു വാഗ്ദാനം ചെയ്തിരുന്നത്. സ്വത്തിന് വേണ്ടി അമ്മയെ കൊലപ്പെടുത്തണമെന്ന് നേരത്തെ തന്നെ തീരുമാനിച്ച ബിർജു ഇതിന് വേണ്ടിയാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇസ്മായിലുമായി ബന്ധം സ്ഥാപിച്ചത്. ഏക്കർ കണക്കിന് ഭൂസ്വത്തിന് ഉടമയായ ബിർജുവിന്റെ അച്ഛൻ വാസു ബിർജുവിന്റെ നിരന്തരമായ മാനസിക പീഡനം മൂലമാണ് ആത്മഹത്യ ചെയ്തതെന്നും കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പോലീസ് പറയുന്നുണ്ട്.

ലക്ഷ്യം പൂർത്തീകരിച്ച ബിർജു അമ്മയുടെ പേരിൽ ബാങ്കിലുള്ള 7 ലക്ഷം രൂപ ഒരു മാസത്തിനുള്ളിൽ പിൻവലിക്കുകയും ഉടൻ തന്നെ മണാശ്ശേരിയിലെ സ്ഥലം വിൽപ്പന നടത്താൻ ശ്രമം നടത്തുകയും ചെയ്തിതിരുന്നു. 30 ലക്ഷം രൂപക്കാണ് മണാശ്ശേരിയിലെ വീടും സ്ഥലവും ഒരു വർഷത്തിന് ശേഷം വിറ്റത്. തുടർന്ന് ഈ കൊലപാതകത്തിന് കൂട്ടുനിന്ന വണ്ടൂർ സ്വദേശി ഇസ്മായിലിനെ പ്രതിഫലമായ 2 ലക്ഷം രൂപ ചോദിച്ചതിന് കൊലപ്പെടുത്തുകയും മൃതദേഹാവശിഷ്ടങ്ങൾ വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയുമായിരുന്നു.

Content Highlights:mukkam double murder case crime branch investigation in jayavalli murder

PRINT
EMAIL
COMMENT
Next Story

തിരുവനന്തപുരത്ത് ആറും ഒന്‍പതും വയസുള്ള പെണ്‍കുട്ടികള്‍ പീഡനത്തിനിരയായത് നാലുമാസം;65-കാരന്‍ പിടിയില്‍

തിരുവനന്തപുരം: മുരുക്കുംപുഴയില്‍ ആറും ഒന്‍പതും വയസ്സുള്ള പെണ്‍കുട്ടികളെ .. 

Read More
 

Related Articles

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട 16-കാരിക്ക് വിവാഹവാഗ്ദാനം; വീട്ടിലെത്തി പീഡനം; യുവാവ് പിടിയില്‍
Crime Beat |
Crime Beat |
ടെക്കി യുവാവിനെ കൊല്ലാന്‍ മൂന്ന് ലക്ഷത്തിന് ക്വട്ടേഷന്‍ നല്‍കിയത് പിതാവ്;വെട്ടിനുറുക്കി ചാക്കിലാക്കി
Videos |
UDF സ്ഥാനാര്‍ത്ഥിയുടെ മരണം; മാവൂര്‍ താത്തൂര്‍പൊയില്‍ വാര്‍ഡ് ഉപതിരഞ്ഞെടുപ്പ് നാളെ
Crime Beat |
യുഎസില്‍ മകളെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി ഇന്ത്യന്‍ വ്യവസായി ജീവനൊടുക്കി
 
  • Tags :
    • Mukkam Double Murder
    • Murder Case
    • Murder
    • Mukkam
    • Kozhikode
More from this section
trivandrum pocso case
തിരുവനന്തപുരത്ത് ആറും ഒന്‍പതും വയസുള്ള പെണ്‍കുട്ടികള്‍ പീഡനത്തിനിരയായത് നാലുമാസം;65-കാരന്‍ പിടിയില്‍
gold
കാസര്‍കോട്ട് കാറില്‍ കടത്തിയ നാല് കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി; കര്‍ണാടക സ്വദേശികള്‍ അറസ്റ്റില്‍
family
14 വയസ്സുള്ള മകനെ അമ്മയും സുഹൃത്തും മര്‍ദിച്ചതായി അച്ഛന്റെ പരാതി; കിടന്നുറങ്ങുന്നത് കടല്‍ത്തീരത്ത്
money
പോലീസ് ചമഞ്ഞെത്തി ജൂവലറി ഉടമയില്‍നിന്ന് കവര്‍ന്നത് 76 ലക്ഷം രൂപ; ജൂവലറി ജീവനക്കാരനടക്കം പിടിയില്‍
image
പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ കര്‍ണാടക സ്വദേശി അറസ്റ്റില്‍
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.