• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • Crime News
  • Crime Special
  • Legal
  • Archives

ലക്ഷ്മി പ്രമോദിനും പ്രതിയുടെ കുടുംബത്തിനും വലിയ സ്വാധീനം; മകള്‍ക്ക് നീതി ലഭിക്കണമെന്ന് പിതാവ്

Sep 15, 2020, 04:32 PM IST
A A A

ഹാരിഷുമായുള്ള വിവാഹം താന്‍ മുന്‍കൈ എടുത്ത് നടത്തിതരാമെന്നും ലക്ഷ്മി ഉറപ്പുനല്‍കിയിരുന്നു. മകളുടെ ഗര്‍ഭഛിദ്രം നടത്തിയതിന്റെ എല്ലാരേഖകളും പ്രതിയുടെയും കുടുംബാംഗങ്ങളുടെയും കൈവശമാണ്.

# അഫീഫ് മുസ്തഫ
lakshmi pramod harish mohammed kottiyam suicide
X
ഹാരിഷ് മുഹമ്മദ്, ലക്ഷ്മി പ്രമോദ് | Screengrab: Mathrubhumi News, Instagram/Laxmi_azar

കൊല്ലം: കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത കേസിന്റെ അന്വേഷണത്തിൽ പോലീസിന് മേൽ വൻസമ്മർദമുണ്ടെന്ന് യുവതിയുടെ പിതാവ്. പ്രതി ഹാരിഷ് മുഹമ്മദിന്റെ കുടുംബത്തിനും സീരിയൽ നടി ലക്ഷ്മി പ്രമോദിനും സാമ്പത്തികമായും രാഷ്ട്രീയമായും ഉന്നത സ്വാധീനമുണ്ട്. അതിനാലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്യാൻ മടിക്കുന്നതെന്നും യുവതിയുടെ പിതാവ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പിതാവിനെ കഴിഞ്ഞ ദിവസം കമ്മീഷണർ ഓഫീസിലേക്ക് വിളിപ്പിക്കുകയും മൊഴിയെടുക്കുകയും ചെയ്തു. ചൊവ്വാഴ്ച കമ്മീഷണർ ഓഫീസിൽനിന്ന് മൂന്നംഗ പോലീസ് സംഘം ഇവരുടെ വീട്ടിലെത്തിയും മൊഴി രേഖപ്പെടുത്തി. നേരത്തെ പോലീസിന് കൈമാറിയ എല്ലാ തെളിവുകളും ഇവർക്ക് കൈമാറിയതായും ആരും രക്ഷപ്പെടാത്ത രീതിയിൽ കേസ് അന്വേഷിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതായും യുവതിയുടെ പിതാവ് പറഞ്ഞു. അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മകളുടെ മൊബൈൽ ഫോണിലെ വിവരങ്ങളടക്കം കൈയിലുള്ള എല്ലാ തെളിവുകളും നേരത്തെ തന്നെ കൈമാറിയതാണ്. എന്നാൽ ഹാരിഷ് മുഹമ്മദിനെ മാത്രമാണ് പോലീസ് പിടികൂടിയത്. ഹാരിഷിന്റെ മാതാപിതാക്കൾക്കും സഹോദരനും സഹോദരഭാര്യയായ നടി ലക്ഷ്മി പ്രമോദിനും സംഭവത്തിൽ പങ്കുണ്ടെന്നത് മനസിലായതാണ്. പക്ഷേ, വൻസമ്മർദം കാരണം പോലീസ് അവർക്കെതിരേ നടപടി സ്വീകരിക്കുന്നില്ല. പ്രതി ഹാരിഷിനെ ഇതുവരെ കസ്റ്റഡിയിൽ വാങ്ങുകയും ചെയ്തിട്ടില്ല. ഇതിനാലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടത്- പിതാവ് വിശദീകരിച്ചു.

മകളെ പലയിടത്തും കൊണ്ടുപോയത് സീരിയൽ നടിയായ ലക്ഷ്മി പ്രമോദാണ്. വിവാഹനിശ്ചയം കഴിഞ്ഞ് പല തവണ അവർ കൂട്ടിക്കൊണ്ടുപോയി. കുഞ്ഞിനെ നോക്കാനെന്ന് പറഞ്ഞായിരുന്നു കൊണ്ടുപോയത്. ഹാരിഷുമായുള്ള വിവാഹം താൻ മുൻകൈ എടുത്ത് നടത്തി തരാമെന്നും ലക്ഷ്മി ഉറപ്പു നൽകിയിരുന്നു. മകളുടെ ഗർഭഛിദ്രം നടത്തിയതിന്റെ എല്ലാ രേഖകളും പ്രതിയുടെയും കുടുംബാംഗങ്ങളുടെയും കൈവശമാണ്. എന്നാൽ അവരെ ഒരു തവണ മാത്രമാണ് പോലീസ് ചോദ്യം ചെയ്തത്. മകൾ മരിച്ചതിന് ശേഷം ഒരു തവണ പോലും ഹാരിഷിന്റെ കുടുംബാംഗങ്ങൾ വിളിക്കുക പോലും ചെയ്തിട്ടില്ല.

പല തവണകളായി അഞ്ച് ലക്ഷത്തോളം രൂപയും സ്വർണാഭരണങ്ങളുമാണ് ഹാരിഷ് കൈക്കലാക്കിയത്. വര്‍ക്ക്‌ഷോപ്പ് തുടങ്ങാനായാണ് പണം വാങ്ങിയത്. പലപ്പോഴും അയ്യായിരവും പതിനായിരവുമായി മകൾ വഴി പണം വാങ്ങി. അതും പോരാഞ്ഞിട്ട് വായ്പയെടുത്ത പണവും ഹാരിഷിന് കൈമാറി. മകളുടെ കൈകളിലും കാതിലുമുണ്ടായിരുന്ന സ്വർണവും അവൻ കൈക്കലാക്കി. വര്‍ക്ക്‌ഷോപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് തുടക്കംമുതൽ ഹാരിഷിനൊപ്പം അവളുമുണ്ടായിരുന്നു.

മകൾ എത്രത്തോളം മാനസികമായി പീഡിപ്പിക്കപ്പെട്ടെന്ന് അവളുടെ മരണശേഷം മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് മനസിലായത്. ഒരു വാക്ക് പോലും അവൾ ആരോടും പറഞ്ഞിരുന്നില്ല. ഹാരിഷിന്റെ മാതാപിതാക്കൾക്കും സഹോദരനും സഹോദരഭാര്യയ്ക്കും ഇതിൽ കൃത്യമായ പങ്കുണ്ട്. അവരറിയാതെ ഒന്നും നടക്കില്ലെന്നും ഈ നാല് പേരെയും എത്രയും വേഗം പിടികൂടി മകൾക്ക് നീതി ലഭ്യമാക്കണമെന്നാണ് തന്റെ ആവശ്യമെന്നും പിതാവ് പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights:kottiyam woman suicide case victims father against police investigation

 

PRINT
EMAIL
COMMENT
Next Story

മക്കളുടെ മൃതദേഹത്തിനരികെ പാട്ടുപാടിയും നൃത്തംചെയ്തും അമ്മ,അന്തംവിട്ട് പോലീസ്; മറ്റാര്‍ക്കും പങ്കില്ല

തിരുപ്പതി: പുനര്‍ജനിക്കുമെന്ന വിശ്വാസത്തില്‍ ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ .. 

Read More
 

Related Articles

കൊച്ചിയിലെ റെയില്‍വേ ട്രാക്കില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം; ദുരൂഹത
Crime Beat |
Crime Beat |
കൊല്ലത്തും കളമശ്ശേരി മോഡല്‍ ആക്രമണം; സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കൂട്ടുകാരുടെ ക്രൂരമര്‍ദനം
Crime Beat |
ബ്യൂട്ടി പാര്‍ലറില്‍ കയറി ജീവനക്കാരിയെ കടന്നുപിടിച്ചു; 45-കാരന്‍ അറസ്റ്റില്‍
Crime Beat |
21-ാം വയസില്‍ വിവാഹം കഴിച്ച മൈന, ഭാര്യ ചതിച്ചതോടെ കൊടുംപക; 24 വര്‍ഷത്തിനിടെ കൊന്നത് 18 സ്ത്രീകളെ
 
  • Tags :
    • Suicide
    • Death
    • Woman
    • Kollam
    • Marriage
    • Love
More from this section
chittoor double murder
മക്കളുടെ മൃതദേഹത്തിനരികെ പാട്ടുപാടിയും നൃത്തംചെയ്തും അമ്മ,അന്തംവിട്ട് പോലീസ്; മറ്റാര്‍ക്കും പങ്കില്ല
charred body found in kochi
കൊച്ചിയിലെ റെയില്‍വേ ട്രാക്കില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം; ദുരൂഹത
mayiladuthurai murder
തമിഴ്‌നാട്ടില്‍ അമ്മയെയും മകനെയും കൊന്ന് 16 കിലോ സ്വര്‍ണം കവര്‍ന്നു; പ്രതികളിലൊരാളെ വെടിവെച്ച് കൊന്നു
Kollam attack
കൊല്ലത്തും കളമശ്ശേരി മോഡല്‍ ആക്രമണം; സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കൂട്ടുകാരുടെ ക്രൂരമര്‍ദനം
rajesh george
ബ്യൂട്ടി പാര്‍ലറില്‍ കയറി ജീവനക്കാരിയെ കടന്നുപിടിച്ചു; 45-കാരന്‍ അറസ്റ്റില്‍
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.