• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • Crime News
  • Crime Special
  • Legal
  • Archives

കല്ല്യാണ റാഗിങ്ങുകാര്‍ ജാഗ്രതൈ; മുന്നറിയിപ്പുമായി കേരളാപോലീസ്

Jan 14, 2019, 10:15 PM IST
A A A

വധുവിനെ കൊണ്ട് അരകല്ലില്‍ അരപ്പിച്ചും പാത്രം കഴുകിച്ചും വധൂവരന്‍മാരെ ജെസിബിയില്‍ കയറ്റിയും വിവാഹ റാഗിങ് കേരളത്തില്‍ പൊടിപൊടിക്കുകയാണ്

wedding
X

കല്ല്യാണ ദിവസം വധുവരന്‍മാര്‍ക്കിട്ട് 'പണി കൊടുക്കുക' എന്നത് ഇന്ന് വിവാഹ ആഘോഷങ്ങളിലെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി നടത്തിയിരുന്ന നിര്‍ദോഷമായ ചെറിയ കുസൃതികള്‍ ഇന്നൊരു ആചാരം പോലെ നിര്‍ബന്ധമായി നടത്തപ്പെടുന്ന ഒന്നായി.

വരനെയും വധുവിനെയും കൊണ്ട് പാത്രം കഴുകിച്ചും കാളവണ്ടിയില്‍ കയറ്റിയുമൊക്കെ നടത്തുന്ന റാഗിങ് പരിപാടി സകല സീമകളും ലംഘിച്ച് സാമൂഹ്യ വിപത്താകുന്ന കാഴ്ച്ചയാണ് പലപ്പോഴും കാണുന്നത്. ഈ പ്രവണതയ്ക്ക് നിയന്ത്രണമുണ്ടാകണമെന്ന മുന്നറിയിപ്പുമായി കേരളാ പോലീസ് എത്തി. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോലീസ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. അതിരുകടക്കുന്ന വിവാഹ റാഗിംഗ് എന്ന പേരില്‍ പ്രസിദ്ധീകരിച്ച കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങള്‍ 

അതിരുകടക്കുന്ന വിവാഹ'റാഗിങ്ങ്​' :

കല്യാണ ദിവസം വരനെയും വധുവിനെയും സ്വീകരിക്കുന്ന ''ആഘോഷങ്ങളും'' 'റാഗിങ്ങുമെല്ലാം ഇപ്പോള്‍ ക്രമസമാധാന പ്രശ്‌നമാകുകയാണ്. ഒത്തുചേരലുകളുടെ സന്തോഷങ്ങളെയെല്ലാം കെടുത്തുന്ന തരത്തിലാണ് ഇന്ന് പല വിവാഹ ആഘോഷങ്ങളും തമാശകളും അരങ്ങേറുന്നത്. പലപ്പോഴും ഈ പ്രവണതകള്‍ സകലസീമകളും ലംഘിച്ച് ആഭാസങ്ങളും അപകടങ്ങളും ആയി പരിണമിക്കാറുമുണ്ട്. വിവാഹ ആഘോഷത്തിന്റെയും വിരുന്നു സല്‍ക്കാരത്തിന്റെയും മറവിലുള്ള വിക്രിയകള്‍ സാമൂഹിക പ്രശ്‌നമാകുന്നു.

കല്യാണ ദിവസം വരനെയും വധുവിനെയും പലതരത്തില്‍ അസാധരണമായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുക (കോളേജ് റാഗിങ് പോലെ) വാഹനം തടഞ്ഞു നിര്‍ത്തി റോഡില്‍ നടത്തുക, നടക്കുബോള്‍ അവരുടെ നല്ല ചെരുപ്പ് വാങ്ങി പഴയ കിറിയ ചെരുപ്പുകള്‍ നല്കുക, സൈക്കിള്‍ ചവിട്ടിപ്പിക്കുക, പെട്ടിഓട്ടോറിക്ഷ പോലെ ഉള്ള ഗുഡ്‌സ് വണ്ടിയിലും, ജെ.സി.ബിയിലും കയറ്റുക, പഴയ കാര്യങ്ങള്‍, വട്ടപേരുകള്‍ തുടങ്ങിയവ വെച്ച് ഫ്‌ളക്‌സ് അടിക്കുക, പുതിയ കുട ചൂടി വരുന്ന വധൂവരന്മാരെ കണ്ടം വെച്ച പഴകിയ കുട ചൂടി നടത്തിക്കുക, ചെണ്ടകൊട്ടിയും ഇലത്താളം അടിച്ചും കൂട്ടപാട്ടും പാടി ആനയിക്കുക, വഴിനീളെ പടക്കംപൊട്ടിക്കല് എന്നിങ്ങനെ കൂട്ടുകാരുടെ മനസില്‍ വിരിയുന്ന എന്തും ഏതും ചെയ്യാന്‍ അന്ന് വരനും വധുവും ബാധ്യസ്ഥരാകേണ്ടിവരുന്നു. വരനെ കൂട്ടുകാര് ശവപ്പെട്ടിയില് കൊണ്ടു പോവുന്ന കല്യാണ കാഴ്ചയും, റാഗിങ്ങില്‍ ദേഷ്യപ്പെട്ട് സദ്യതട്ടിത്തെറിപ്പിക്കുന്ന വീഡിയോയും അടുത്തിടെ വൈറലായി മാറിയിരുന്നു.

സന്തോഷത്തിന്റെ വിവാഹദിനങ്ങളില്‍ ചിലപ്പോളെങ്കിലും ഈ കടന്ന് കയറ്റം വഴി കണ്ണീര്‍ വീഴ്ത്താറുണ്ട്. മദ്യപാനം, പടക്കം പൊട്ടിക്കല്‍, ബാന്‍ഡ് മേളം, റോഡ് ഷോ, മറ്റു പരാക്രമങ്ങള്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള കൈയാങ്കളിയിലും വീട്ടുകാരും സമീപവാസികളും മറ്റുമായുള്ള തര്‍ക്കങ്ങള്‍ക്കും ഇടവരുത്തുന്നു. ഇത് സംബന്ധിച്ച പരാതികള്‍ പോലീസ് സ്റ്റേഷനുകളില്‍ എത്തുന്നുണ്ട്.

ഒരു തമാശയ്ക്ക് വേണ്ടി ചെയ്യുന്ന ഇത്തരം കളികള്‍ അതിരുവിട്ട്, മറ്റൊരാളുടെ ദുഃഖത്തില്‍ സന്തോഷിക്കുന്ന ഒരുതരം സാഡിസമായി മാറുമ്പോഴാണ് ഈ 'രസകരമായ ആചാരങ്ങള്‍' സാമൂഹിക വിപത്തായി മാറുന്നത്. കേരളത്തില് എല്ലായിടത്തും ഇപ്പോള് അത് സര്വ്വസാധാരണവുമാണ്. കൂട്ടുകാരെ ഇത്തരത്തില്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് വരന്റെ ഇന്നലകളാണ്. കാരണം അയാള്‍ മുന്‍പ് കൂട്ടുകാരന്റെ വിവാഹ ദിനത്തില്‍ കൊടുത്ത പണിയാണ്..പകരം വീട്ടലാണ് പലപ്പോഴും ഉണ്ടാവുക.

റാഗിങ് കാരണം കല്യാണം കൂട്ടത്തല്ലില് അവസാനിക്കുന്നത് മുതല് കല്യാണം മുടങ്ങിപ്പോയ സംഭവങ്ങളുമുണ്ട്. വരന്റെ സുഹൃത്തുകള്‍ ഒരുക്കിയ തമാശകളില്‍ മാനസിക നില പോലും തെറ്റി വിവാഹദിനം തന്നെ വിവാഹ മോചനത്തില്‍ എത്തിയ സംഭവമുണ്ടായി. കൂടാതെ രക്ഷിതാക്കള്‍ അനുഭവിക്കുന്ന മാനസികവേദനയും ഇക്കൂട്ടര്‍ മനസിലാക്കുന്നില്ല. കൂട്ടുകാരുടെ നിലവിട്ട കുസൃതികളില്‍ എതിര്‍പ്പ് തോന്നിയാല്‍ പോലും മൗനം പാലിക്കുന്ന ബന്ധുക്കളും നാട്ടുകാരും ആണ് പൊതുവെ അമിതമായ ഇത്തരം രീതികള്‍ക്ക് കാരണമാവുന്നത്. എന്നും ഓര്‍ത്തുവയ്ക്കുവാന്‍ കൂട്ടുകാര്‍ ഒരുക്കുന്ന ഇത്തരം കലാപരിപാടികള്‍ പുതുജീവിതം തുടങ്ങുന്നവരുടെ മേല്‍കരിനിഴല്‍ വീഴ്ത്തരുത്..

Content Highlight: Kerala police fb post against wedding Ragging

2

PRINT
EMAIL
COMMENT
Next Story

കൊക്കെയ്ന്‍ കേസ്: യുവമോര്‍ച്ച വനിതാ നേതാവിന് പിന്നാലെ ബംഗാളിലെ ബിജെപി നേതാവും റിമാന്‍ഡില്‍

കൊല്‍ക്കത്ത: യുവമോര്‍ച്ച ബംഗാള്‍ സംസ്ഥാന സെക്രട്ടറി പമേല ഗോസ്വാമി ഉള്‍പ്പെട്ട .. 

Read More
 

Related Articles

അച്ഛനെ കൊല്ലാന്‍ ശ്രമിച്ച കേസ് ഒതുക്കാന്‍ മകനില്‍നിന്ന് കൈക്കൂലി അരലക്ഷം; പോലീസ് ഇന്‍സ്‌പെക്ടറും ഇടനിലക്കാരനും പിടിയില്‍
Crime Beat |
News |
എസ്.എഫ്.ഐ. പരിപാടിയില്‍ പങ്കെടുത്ത പോലീസുകാരനെതിരേ കോണ്‍ഗ്രസ് നേതാവിന്റെ പരാതി
Videos |
കസ്റ്റംസ് കമ്മീഷണറെ അപായപ്പെടുത്താന്‍ ശ്രമം ഉണ്ടായിട്ടില്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം
Videos |
വാഹനാപകടവും കാൻസറും കോവിഡും; സിനിമാക്കഥ പോലെ ഒരു പോലീസുകാരിയുടെ ജീവിതം
 
  • Tags :
    • Kerala Police
    • fb post
    • wedding Ragging
More from this section
pamela goswami and rakesh singh
കൊക്കെയ്ന്‍ കേസ്: യുവമോര്‍ച്ച വനിതാ നേതാവിന് പിന്നാലെ ബംഗാളിലെ ബിജെപി നേതാവും റിമാന്‍ഡില്‍
hyderabad kidnapp
തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് വ്യാജ പരാതി ഉന്നയിച്ച കോളേജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തനിലയില്‍
crime
മരുമകളെ ശല്യം ചെയ്ത യുവാവിനെ മധ്യവയസ്‌കന്‍ വെട്ടിക്കൊന്നു; സംഭവം തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍
kottayam suicide attempt
കോട്ടയം നഗരമധ്യത്തില്‍ വിരമിച്ച പോലീസുകാരന്റെ ആത്മഹത്യാശ്രമം; പെട്രോളൊഴിച്ച് തീകൊളുത്തി
rape case
ഇന്‍സ്റ്റഗ്രാമില്‍ കുരുക്കി, മതിലില്‍ ഒളിപ്പിച്ച് കഞ്ചാവ്;ഒമ്പതാംക്ലാസുകാരിയെ പീഡിപ്പിച്ചത് ഏഴുപേര്‍
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.