• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • Crime News
  • Crime Special
  • Legal
  • Archives

ഉസ്‌ബെക്കിസ്താന്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; പ്രതികള്‍ക്കുവേണ്ടി വ്യാപക തിരച്ചില്‍

Aug 13, 2019, 07:40 PM IST
A A A

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവും സുഹൃത്തുക്കളും ചേര്‍ന്നാണ് ഉസ്‌ബെക്ക് യുവതിയെ കൂട്ടബലാത്സത്തിന് ഇരയാക്കിയത്.

Six get 10-year jail term in Odisha gang rape
X
ഗുരുഗ്രാം: ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ 31കാരിയായ ഉസ്‌ബെക്കിസ്താന്‍ യുവതിയെ കൂട്ടബലാംത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പ്രതികള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. അന്വേഷണത്തിനായി അഞ്ചംഗസംഘത്തെ നിയോഗിച്ചതായി പോലീസ് പറഞ്ഞു.
 
ശനിയാഴ്ച യുവതി ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവും സുഹൃത്തുക്കളും ചേര്‍ന്നാണ് ബലാംത്സംഗം ചെയ്തത്. യുവതിയുടെ സുഹൃത്തുക്കളെയും സംശയം തോന്നിയവരെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. രണ്ട് മാസം മുമ്പ്  ഇന്ത്യയിലെത്തിയ യുവതി  മദന്‍ഗിരിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ്  താമസിക്കുന്നത്.
 
ഗുരുഗ്രാം സ്വദേശിയും ആക്രി കച്ചവടക്കാരനുമായ യുവാവുമായി രണ്ടുവര്‍ഷത്തോളമായി യുവതി സൗഹൃദത്തിലാണ്. ഫെയ്സ് ബുക്ക് മുഖേനയാണ് ഇരുവരും സൗഹൃദത്തിലായത്. ശനിയാഴ്ച യുവതിയെ വിളിച്ച ഇയാള്‍ നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടു. മസൂദ്പുരിലെത്തി കൂട്ടികൊണ്ടുപോകാമെന്നും പറഞ്ഞു. ഇത് അനുസരിച്ച് രണ്ട് സുഹൃത്തുക്കളോടൊപ്പം കാറുമായെത്തിയ ഇയാള്‍ യുവതിയെ ബലം പ്രയോഗിച്ച് തന്റെ ഫ്ളാറ്റിലേക്ക് കൂട്ടികൊണ്ടുപോയി. ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത് യുവതി എതിര്‍ത്തപ്പോള്‍ മര്‍ദിക്കുകയും ചെയ്തു. മൂന്ന് പേരും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തശേഷം ഇവര്‍ താമസിക്കുന്ന വീടിന്റെ സമീപം ഉപേക്ഷിച്ചു.
 
ഇവിടെ നിന്നും ഒരു സുഹൃത്താണ് യുവതിയെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഡോക്ടര്‍മാരോട് യുവതി നടന്ന കാര്യങ്ങള്‍ വിവരിച്ചു. ഇതോടെ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
 
Content Highlights:  gurugram gang rape, several detained by police

PRINT
EMAIL
COMMENT
Next Story

കൊക്കെയ്ന്‍ കേസ്: യുവമോര്‍ച്ച വനിതാ നേതാവിന് പിന്നാലെ ബംഗാളിലെ ബിജെപി നേതാവും റിമാന്‍ഡില്‍

കൊല്‍ക്കത്ത: യുവമോര്‍ച്ച ബംഗാള്‍ സംസ്ഥാന സെക്രട്ടറി പമേല ഗോസ്വാമി ഉള്‍പ്പെട്ട .. 

Read More
 

Related Articles

50കാരി വൈകീട്ട് പുറത്തിറങ്ങാതിരുന്നെങ്കില്‍ ബദായൂണ്‍ സംഭവം ഒഴിവാക്കാമായിരുന്നു- വനിതാ കമ്മീഷന്‍ അംഗം
News |
Crime Beat |
യുപിയിൽ 50-കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം വീടിന് മുന്നിലിട്ട് കടന്നുകളഞ്ഞു
Crime Beat |
യുപിയില്‍ കൊടുംക്രൂരത; 6 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു, ശ്വാസകോശം പുറത്തെടുത്തു
Crime Beat |
വിവാഹനിശ്ചയ പാര്‍ട്ടിക്കിടെ യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന് പരാതി; മൂന്ന് പേര്‍ക്കെതിരേ കേസ്
 
  • Tags :
    • Gang Rape
    • crime news in india
    • rape cases in india
More from this section
pamela goswami and rakesh singh
കൊക്കെയ്ന്‍ കേസ്: യുവമോര്‍ച്ച വനിതാ നേതാവിന് പിന്നാലെ ബംഗാളിലെ ബിജെപി നേതാവും റിമാന്‍ഡില്‍
hyderabad kidnapp
തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് വ്യാജ പരാതി ഉന്നയിച്ച കോളേജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തനിലയില്‍
crime
മരുമകളെ ശല്യം ചെയ്ത യുവാവിനെ മധ്യവയസ്‌കന്‍ വെട്ടിക്കൊന്നു; സംഭവം തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍
kottayam suicide attempt
കോട്ടയം നഗരമധ്യത്തില്‍ വിരമിച്ച പോലീസുകാരന്റെ ആത്മഹത്യാശ്രമം; പെട്രോളൊഴിച്ച് തീകൊളുത്തി
rape case
ഇന്‍സ്റ്റഗ്രാമില്‍ കുരുക്കി, മതിലില്‍ ഒളിപ്പിച്ച് കഞ്ചാവ്;ഒമ്പതാംക്ലാസുകാരിയെ പീഡിപ്പിച്ചത് ഏഴുപേര്‍
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.