• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • Crime News
  • Crime Special
  • Legal
  • Archives

കൂടത്തായി വ്യാജ ഒസ്യത്ത് കേസിൽ സി.പി.എം. മുൻ നേതാവ് അറസ്റ്റിൽ

Nov 23, 2019, 09:52 AM IST
A A A

ടോം തോമസിന്റെ പേരിൽ ജോളി ഉണ്ടാക്കിയ വ്യാജ ഒസ്യത്തിൽ സാക്ഷിയായി ഒപ്പിട്ടത് മനോജായിരുന്നു. മനോജും ജോളിയും റിയൽ എസ്റ്റേറ്റ് ഇടപാടിൽ പങ്കാളിയായിരുന്നു.

koodathai murder case
X

അറസ്റ്റിലായ കെ.മനോജ് കുമാര്‍

പയ്യോളി: കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളിക്കുവേണ്ടി വ്യാജ ഒസ്യത്തിൽ ഒപ്പിട്ട സി.പി.എം. കട്ടാങ്ങൽ ലോക്കൽ സെക്രട്ടറിയായിരുന്ന പൂളത്തോട് കട്ടാങ്ങൽ ചൈത്രത്തിൽ കെ. മനോജ്കുമാറിനെ (48) റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ആർ. ഹരിദാസ് അറസ്റ്റുചെയ്തു.

വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നിവയ്ക്കുള്ള വകുപ്പുകളാണ് ചുമത്തിയത്. സംഭവം അറിഞ്ഞതോടെ ഒക്ടോബർ ഏഴിന് ജില്ലാ കമ്മിറ്റി മനോജിനെ സി.പി.എമ്മിൽ നിന്ന് പുറത്താക്കിയിരുന്നു. ചാത്തമംഗലം മുൻ പഞ്ചായത്ത് അംഗംകൂടിയാണ് മനോജ്. ടോം തോമസിന്റെ പേരിൽ ജോളി ഉണ്ടാക്കിയ വ്യാജ ഒസ്യത്തിൽ സാക്ഷിയായി ഒപ്പിട്ടത് മനോജായിരുന്നു. മറ്റൊരു സുഹൃത്ത് മഹേഷ്‌കുമാറിന്റെ പേരിലും ഒപ്പിട്ടത് മനോജ് തന്നെയായിരുന്നു. മനോജും ജോളിയും റിയൽ എസ്റ്റേറ്റ് ഇടപാടിൽ പങ്കാളിയായിരുന്നു. ഇവർ തമ്മിൽ പണമിടപാടും ഉണ്ടായിരുന്നു.

പൊന്നാമറ്റം കുടുംബത്തിലെ കൊലപാതകങ്ങൾ മനോജിന് അറിയാമായിരുന്നോ എന്നുള്ള അന്വേഷണത്തിലാണ് പോലീസ്. വെള്ളിയാഴ്ച രാവിലെ മുതൽ മനോജിനെ പോലീസ് ചോദ്യം ചെയ്തുവരികയായിരുന്നു. ഇതിനിടെ മഹേഷിനെയും വിളിച്ചുവരുത്തിയിരുന്നു. രണ്ടുപേരെയും ഒരുമിച്ചും ചോദ്യം ചെയ്തു. വൈകീട്ട് പുതുപ്പണത്തെ റൂറൽ എസ്.പി. ഓഫീസിൽ മനോജിനെ എത്തിച്ചു. എസ്.പി.യുടെ ചോദ്യംചെയ്യൽ കഴിഞ്ഞശേഷം വീണ്ടും പയ്യോളിയിൽ കൊണ്ടുവന്നശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പീന്നിട് കൊയിലാണ്ടി ഗവ. ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയമാക്കി.

കേസിൽ നാലാം പ്രതിയായാണ് മനോജിനെ ഉൾപെടുത്തിയത്. ജോളി, എം.എസ്. മാത്യു, പ്രജികുമാർ എന്നിവരാണ് മറ്റു പ്രതികൾ. ടോം തോമസ്, മകൻ റോയ്‌ തോമസിന് സ്വത്ത് നൽകുന്നതായ ഒസ്യത്താണ് ഉണ്ടാക്കിയത്. ടോം തോമസിന്റെ കൊലയ്ക്കുശേഷം റോയ്‌ തോമസിന്റെ കൈവശമെത്തിയ സ്വത്ത് റോയിയെ വകവരുത്തിയതോടെ തനിക്ക് ലഭിക്കുമെന്നായിരുന്നു ജോളിയുടെ കണക്കുകൂട്ടൽ.

Content Highlights: former Cpm leader arrested in Koodathai Murder Case 

PRINT
EMAIL
COMMENT
Next Story

ചിറ്റൂര്‍ ഇരട്ടക്കൊല: കൊറോണ വൈറസിന് ജന്മം നല്‍കിയത് താനാണെന്ന് അമ്മ, കോവിഡ് ടെസ്റ്റിന് വിസമ്മതിച്ചു

തിരുപ്പതി: ചിറ്റൂർ ഇരട്ടക്കൊലക്കേസിൽ പ്രതികളായ പുരുഷോത്തം നായിഡുവിനെയും ഭാര്യ പദ്മജയെയും .. 

Read More
 

Related Articles

ആലപ്പുഴയിൽ രണ്ടിടത്ത് പോലീസുകാർക്ക് നേരെ ആക്രമണം; വെട്ടും കുത്തുമേറ്റ് രണ്ടു പേർ ചികിത്സയിൽ
Videos |
Videos |
കല്ലറകള്‍ പൊളിച്ച് പരിശോധന, മികച്ച അന്വേഷണം; കൂടത്തായ് കേസിന്റെ ചുരുളഴിച്ച അന്വേഷണസംഘത്തിന് ആദരം
Kerala |
ജോളിയുടെ ഫോൺവിളിയിൽ തെറ്റില്ലെന്ന് ജയിൽവകുപ്പ്
Videos |
കൂടത്തായി കേസ്; ജോളി മകനെ വിളിച്ചത് നിയമാനുസൃത ഫോണില്‍ നിന്നെന്ന് ജയില്‍ വകുപ്പ്
 
  • Tags :
    • Koodathai Murder Case
    • crime news in kerala
More from this section
mayiladuthurai murder
തമിഴ്‌നാട്ടില്‍ അമ്മയെയും മകനെയും കൊന്ന് 16 കിലോ സ്വര്‍ണം കവര്‍ന്നു; പ്രതികളിലൊരാളെ വെടിവെച്ച് കൊന്നു
Kollam attack
കൊല്ലത്തും കളമശ്ശേരി മോഡല്‍ ആക്രമണം; സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കൂട്ടുകാരുടെ ക്രൂരമര്‍ദനം
rajesh george
ബ്യൂട്ടി പാര്‍ലറില്‍ കയറി ജീവനക്കാരിയെ കടന്നുപിടിച്ചു; 45-കാരന്‍ അറസ്റ്റില്‍
chittoor murder
ഇളയമകളെ കൊന്നത് മൂത്ത മകള്‍, പിന്നെ അവള്‍ കൊല്ലാന്‍ യാചിച്ചെന്ന് അമ്മ; മൃതദേഹം നഗ്നമായനിലയില്‍
crime
30,000 രൂപയുടെ കടക്കാരനായി; വയോധികനെ കൊന്ന് ആഭരണങ്ങള്‍ കവര്‍ന്നത് കോടീശ്വരന്റെ മകന്‍
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.