• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • Crime News
  • Crime Special
  • Legal
  • Archives

അങ്ങനെ ചെയ്തില്ലെങ്കില്‍ അയാള്‍ വീണ്ടും വന്നേനെ; പിന്തുടര്‍ന്ന് അശ്ലീല കമന്റടിച്ചവനെ തുറന്നുകാട്ടിയതിന് പിന്നാലെ ഭീഷണി സന്ദേശങ്ങളും

Jul 16, 2020, 12:21 PM IST
A A A
# അഫീഫ് മുസ്തഫ
അങ്ങനെ ചെയ്തില്ലെങ്കില്‍ അയാള്‍ വീണ്ടും വന്നേനെ; പിന്തുടര്‍ന്ന് അശ്ലീല കമന്റടിച്ചവനെ തുറന്നുകാട്ടിയതിന് പിന്നാലെ ഭീഷണി സന്ദേശങ്ങളും
X

കൊച്ചി: രാത്രി ബൈക്കിൽ പിന്തുടർന്ന് അശ്ലീല കമന്റടിച്ചയാളെ വീഡിയോയിലൂടെ തുറന്നുകാട്ടിയതിന് പിന്നാലെ യുവതിക്ക് ഭീഷണി സന്ദേശങ്ങൾ. സിനിമ, മോഡലിങ് രംഗത്തെ സെലിബ്രറ്റി ഫാഷൻ സ്റ്റൈലിസ്റ്റായ അസാനിയ നസ്റിനാണ് ഇൻസ്റ്റഗ്രാമിൽ നിരവധി ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ആലുവ ദേശം റോഡിൽവെച്ച് അസാനിയയെ ഒരാൾ ബൈക്കിൽ പിന്തുടർന്ന് അശ്ലീല കമന്റടിച്ചിരുന്നു. ഇയാളുടെ വീഡിയോ സഹിതം അൻസാനിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് നിരവധി അക്കൗണ്ടുകളിൽ നിന്ന് പകരം ചോദിക്കുമെന്നും വീട്ടിലേക്ക് വന്ന് ഉപദ്രവിക്കുമെന്നും പറഞ്ഞുള്ള സന്ദേശങ്ങൾ ലഭിച്ചത്.

ജൂലായ് 13-ന് രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അസാനിയയെ ഫുഡ് ഡെലിവറി ജീവനക്കാരനായ ഒരാൾ ബൈക്കിൽ പിന്തുടർന്നത്. ആ സംഭവത്തെക്കുറിച്ച് അസാനിയ മാതൃഭൂമി ഡോട്ട് കോമിനോട് വിവരിക്കുന്നത് ഇങ്ങനെ:-

''ദേശീയപാതയിൽനിന്ന് ഇടറോഡിലേക്ക് പ്രവേശിച്ചതിന് പിന്നാലെയാണ് ഇയാളെ ശ്രദ്ധിച്ചത്. കുറച്ചു ദൂരം ഇയാൾ ബൈക്കിൽ പിന്തുടർന്നു. അയാൾ എന്തൊക്കെയോ വിളിച്ചുപറയുന്നുണ്ടായിരുന്നു. മാത്രമല്ല, ചില ആംഗ്യങ്ങൾ കാണിക്കുന്നത് കണ്ണാടിയിലൂടെ കാണുകയും ചെയ്തു. ഫുഡ് ഡെലിവറി ജീവനക്കാരനായതിനാൽ ഏതെങ്കിലും വിലാസം ചോദിക്കാൻ ശ്രമിക്കുകയാണെന്നാണ് കരുതിയത്. അതിനാൽ താൻ വണ്ടിനിർത്തി അയാളോട് കാര്യംതിരക്കി. ഈ സമയത്താണ് അശ്ലീലമായി സംസാരിക്കുകയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തത്. രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചതോടെ അയാൾ ബൈക്കിൽ കടന്നു. അയാളെ പിന്തുടർന്ന് മൊബൈലിൽ വീഡിയോ പകർത്തി. എന്നാൽ വീഡിയോ പകർത്തുന്നത് മനസിലായതോടെ പിന്നീട് അയാൾ മുഖം മറച്ച് ബൈക്കിൽ കടന്നുകളഞ്ഞു. ഒരു കിലോ മീറ്ററോളം പിന്തുടർന്ന് പോയെങ്കിലും അയാൾ രക്ഷപ്പെട്ടു.

അന്ന് ഞാൻ അങ്ങനെ ചെയ്തില്ലെങ്കിൽ അയാൾ വീണ്ടും പിറകെ വന്നേനെ, ഞാൻ സ്കൂട്ടർ നിർത്തി പ്രതികരിച്ചതോടെയാണ് അയാൾ ഭയന്നത്. അന്ന് രാത്രി തന്നെ കാര്യങ്ങൾ വിശദീകരിച്ച് ഇൻസ്റ്റഗ്രാമിൽ വീഡിയോ സഹിതം പോസ്റ്റ് ചെയ്തു. പിറ്റേദിവസം തന്നെ നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സ്വിഗ്ഗിയിൽനിന്നും പിന്തുണ ലഭിച്ചു. ഇൻസ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട സ്വിഗ്ഗി അധികൃതർ ബന്ധപ്പെട്ടു. ജീവനക്കാരനെതിരേ കർശന നടപടി സ്വീകരിക്കാമെന്നും അവർ ഉറപ്പുനൽകി.

പ്രതി വിവാഹിതനും ഒരു പെൺകുട്ടിയടക്കം രണ്ട് കുട്ടികളുമുണ്ടെന്നാണ് അറിഞ്ഞത്. അയാളെ പിടികൂടിയാൽ നേരിട്ട് കാണണമെന്ന് പോലീസ് സ്റ്റേഷനിൽ പറഞ്ഞിട്ടുണ്ട്. അയാളെ പിടികൂടിയാൽ പോലീസ് വിളിപ്പിക്കും. അയാളെ നേരിട്ട് കണ്ട് സംസാരിക്കണം. ഒരു പെൺകുട്ടിക്ക് നേരെയും ഇനി ഇങ്ങനെ പെരുമാറരുത്- അസാനിയ പറഞ്ഞു.

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

So this incident happened to me about 30 min ago near deshom(Aluva) . The creep in the video I am sharing was after me apparently because - "ninte mood kandapo enik mood ai" (I got turned on by ur ass) - his words. When I followed him and started making this video he covered his face and left. He is a swiggy delivery person and his vehicle number is KL41 F 6977. To all those who will question why a girl was out at "this time", just like him I too work. If him being out at this time for work is fine for you and me being out is not then please dont comment. In the name of "protection" we have stayed hiding for long, now they need to leave and make the streets safe for us. It's high time we stand up to these perverts. Moreover this is a swiggy deilvery person, how can we let these creeps come to our homes! @swiggyindia

A post shared by Asaniya Nazrin (@asaniya_nazrin) on Jul 13, 2020 at 11:24am PDT

Content Highlights:fashion stylist asaniya nazrin describes about sexual and vulgar comment by a food delivery boy on road

PRINT
EMAIL
COMMENT
Next Story

ഒരു ദിവസത്തെ സമയം തരണം, തിങ്കളാഴ്ച മക്കൾ പുനർജനിക്കും; മക്കളെ കൊന്ന മാതാപിതാക്കൾ പറഞ്ഞത്..

ചിറ്റൂര്‍: അച്ഛനും അമ്മയും മികച്ച വിദ്യാഭ്യാസം നേടിയവർ, ഇരുവരും അധ്യാപകർ, എന്നിട്ടും .. 

Read More
 

Related Articles

ബഹളമുണ്ടാക്കി ഉച്ചയുറക്കം തടസ്സപ്പെടുത്തി; 12-കാരന് അയല്‍ക്കാരിയുടെ മര്‍ദനം
Crime Beat |
Crime Beat |
എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു കടന്ന യുവതിയും സുഹൃത്തും റിമാന്‍ഡില്‍
Crime Beat |
ജോലിക്ക് പോകാത്ത മകളും മരുമകനും, ആഡംബരജീവിതം; മരുമകന് ക്വട്ടേഷന്‍ നല്‍കിയത് അമ്മായിയമ്മ
Crime Beat |
17-കാരന് കൂട്ടുകാരുടെ ക്രൂരമര്‍ദനം, അവശനായിട്ടും ഡാന്‍സ് കളിപ്പിച്ചു; ഏഴ് പേരും പിടിയില്‍
 
  • Tags :
    • Woman
    • Harassment
    • Social Media
    • Aluva
More from this section
kadakkavoor case
അവര്‍ പറഞ്ഞത് കള്ളം, സത്യം പുറത്തുവരാനാണ് നിയമ പോരാട്ടമെന്ന് കടയ്ക്കാവൂരിലെ അച്ഛന്‍
child abuse
ബഹളമുണ്ടാക്കി ഉച്ചയുറക്കം തടസ്സപ്പെടുത്തി; 12-കാരന് അയല്‍ക്കാരിയുടെ മര്‍ദനം
fraud case
ഇതുവരെ വിവാഹം കഴിച്ചത് എട്ടുപേരെ; വിവാഹത്തട്ടിപ്പ് കേസിലെ പ്രതി മോഷണക്കേസില്‍ പിടിയില്‍
theft case
കൊച്ചിയില്‍ 100 വര്‍ഷം പഴക്കമുള്ള ചെമ്പുപാത്രങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍
pocso case
17-കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; അട്ടപ്പാടിയില്‍ 55-കാരന്‍ അറസ്റ്റില്‍
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.