• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
  • Auto
  • Tech
  • Career
More
  • Crime News
  • Crime Special
  • Legal
  • Archives

മൃതദേഹാവശിഷ്ടം കിട്ടി; ഫോണും സിം കാര്‍ഡും കടലിലും പുഴയിലും; പോലീസിന് വെല്ലുവിളികള്‍ ഏറെ

Jan 4, 2021, 09:07 AM IST
A A A
edappal murder
X

പൂക്കരത്തറയില്‍ ഇര്‍ഷാദിന്റെ മൃതദേഹം ഉപേക്ഷിച്ച കിണറ്റില്‍നിന്ന് മാലിന്യംകയറ്റുന്ന തൊഴിലാളികള്‍(ഇടത്ത്) പ്രതികളെ പോലീസ് അകമ്പടിയോടെ സ്ഥലത്ത് എത്തിച്ചപ്പോള്‍(വലത്ത്) ഫോട്ടോ: മാതൃഭൂമി 

എടപ്പാള്‍: ഇര്‍ഷാദ് കൊലപാതകമന്വേഷിക്കുന്ന പോലീസ് സംഘത്തിന് മുന്നിലുള്ളത് ഒട്ടേറെ വെല്ലുവിളികള്‍.

ദൃക്സാക്ഷികളൊന്നുമില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയത്തെളിവുകളും മാത്രംവെച്ച് വേണം കേസ് തെളിയിച്ച് പ്രതികള്‍ക്ക് ശിക്ഷ വാങ്ങിനല്‍കാനെന്നതും കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും നിര്‍ണായത്തെളിവായ ഇര്‍ഷാദിന്റെ ഫോണും കണ്ടെടുക്കുന്നതുമാണ് വലിയ വെല്ലുവിളിയാവുക.

ഇര്‍ഷാദിനെ കൊലപ്പെടുത്തിയശേഷം ആയുധങ്ങള്‍ വിവിധ സ്ഥലങ്ങളിലും ഇര്‍ഷാദിന്റെ ഫോണ്‍ ദൃശ്യം സിനിമയിലേതുപോലെ സിം കാര്‍ഡും ഫോണും വേറെ വേറെയാക്കി കടലിലും പുഴയിലുമെറിഞ്ഞൂവെന്നുമാണ് പോലീസിന് പ്രതികള്‍ നല്‍കിയ മൊഴികള്‍. കടലിലും പുഴയിലുമെറിഞ്ഞ ഇത്തരം സാധനങ്ങള്‍ കണ്ടെത്തുന്നത് എളുപ്പമല്ല.

പ്രതികളുമായി ഈ സ്ഥലങ്ങളില്‍ പോലീസ് അടുത്ത ദിവസങ്ങളില്‍ തെളിവെടുപ്പിന് പോകുമെന്നാണ് ഡിവൈ.എസ്.പി. പറയുന്നത്.

എന്നാല്‍ ഇവ കണ്ടെത്താനാകുമെന്നതില്‍ ഉറപ്പില്ല. ബൈക്കിന്റെ സൈലന്‍സര്‍ കൊണ്ടടിച്ചാണ് ഇര്‍ഷാദിനെ ബോധം കെടുത്തിയതെന്നും പിന്നീട് പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ മുറുക്കി കൊന്നെന്നുമാണ് മൊഴി. ഈ സാധനങ്ങള്‍ കണ്ടെത്തുന്നതും പ്രധാനമാണ്.

സംഭവത്തിന് സാക്ഷികളില്ലാത്തതിനാല്‍ ഇര്‍ഷാദിനെ കാറില്‍ കൊണ്ടുപോകുന്നതും കൊലനടന്ന വട്ടംകുളത്തെ ലോഡ്ജിലേക്ക് കയറ്റുന്നതും കണ്ടവരടക്കമുള്ളവരെ പോലീസ് കണ്ടെത്തി സാഹചര്യത്തെളിവുകളുണ്ടാക്കേണ്ടി വരും.

ഇത്തരം വെല്ലുവിളികള്‍ക്കൊപ്പം കണ്ടെത്തിയ മൃതദേഹം ഇര്‍ഷാദിന്റേതാണെന്ന് ശാസ്ത്രീയമായി തെളിയിക്കുകയും ചെയ്ത് 90 ദിവസത്തിനകം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുകയെന്ന വെല്ലുവിളിയാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ളത്.

കിണര്‍ നേരത്തേ കണ്ടുവെച്ചു

പൂക്കരത്തറയില്‍ പല ആവശ്യങ്ങള്‍ക്കും വന്നു പോയിട്ടുള്ള ഒന്നാംപ്രതി സുഭാഷ് കിണറിനടുത്തുള്ള ചായക്കടയില്‍നിന്ന് ചായകുടിച്ച് സിഗരറ്റ് വലിക്കാനായി പോയി നില്‍ക്കുമ്പോഴെല്ലാം ഈ കിണര്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. നേരത്തേ ഇവിടെ കുറച്ചുകാലം വാടകയ്ക്ക് താമസിച്ചിരുന്ന കൊല്ലപ്പെട്ട ഇര്‍ഷാദിനും ഈ കിണറിനെക്കുറിച്ചറിയാമായിരുന്നു.

പഞ്ചലോഹവിഗ്രഹം കിട്ടിയാല്‍ വില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തത്കാലം ഒളിപ്പിക്കാന്‍ പറ്റിയ ഇടമായി ഇര്‍ഷാദും പ്രതികളും ഈ കിണറിനെ കണക്കാക്കിയിരുന്നതായും പ്രതികളുടെ മൊഴിയുണ്ട്.


പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കും

എടപ്പാള്‍: മൃതദേഹാവശിഷ്ടം കിട്ടിയതോടെ കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും പ്രതികളുപേക്ഷിച്ച ഫോണടക്കമുള്ള തെളിവുകളും ശേഖരിക്കാനുള്ള നടപടികളിലേക്ക് പോലീസ് കടക്കും.

കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുള്ള റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍വാങ്ങാന്‍ തിങ്കളാഴ്ചതന്നെ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് അന്വേഷണസംഘം മേധാവി ഡിവൈ.എസ്.പി. സുരേഷ് ബാബു പറഞ്ഞു. മരിച്ച ഇര്‍ഷാദിന്റെ മൃതദേഹം തന്നെയാണിതെന്ന് സ്ഥിരീകരിക്കാനാവശ്യമായ ആന്തരികാവയവ പരിശോധനയും ആവശ്യമെങ്കില്‍ ഡി.എന്‍.എ. പരിശോധനയുമടക്കം എല്ലാ പരിശോധനകളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: edappal irshad murder case 

 

PRINT
EMAIL
COMMENT
Next Story

പൂട്ടിക്കിടന്ന വീട്ടില്‍നിന്ന് 100 പവന്‍ കവര്‍ന്നു; മുറിയില്‍ മുട്ടക്കറിയൊഴിച്ച് കള്ളന്‍ സ്ഥലംവിട്ടു

കോയമ്പത്തൂര്‍: പൂട്ടിക്കിടന്ന വീട്ടില്‍നിന്ന് 100 പവന്റെ സ്വര്‍ണാഭരണങ്ങള്‍ .. 

Read More
 

Related Articles

വിവാഹത്തിന് നിര്‍ബന്ധിച്ച കാമുകിയെ വെട്ടിനുറുക്കി, മൃതദേഹം ഒളിപ്പിച്ചത് ഫ്‌ളാറ്റിലെ ചുമരിനുള്ളില്‍
Crime Beat |
Crime Beat |
ഡല്‍ഹിയില്‍ വീണ്ടും പട്ടാപ്പകല്‍ കൊലപാതകം; വ്യാപാരിയെ വെടിവെച്ച് കൊന്നു
Crime Beat |
വയോധികയുടെ കൊലപാതകം: മാല പണയംവെച്ചത് ഒരു ലക്ഷം രൂപയ്ക്ക്, മുക്കുപണ്ടം വലിച്ചെറിഞ്ഞു
Crime Beat |
ഭര്‍ത്താവിനെ കൊന്നത് മറച്ചുവെച്ചത് 6 മാസം, അരുംകൊല, അഭിനയം; ഭാര്യയും കാമുകനും പിടിയില്‍
 
  • Tags :
    • Murder
    • Murder Case
    • Edappal
More from this section
gold
പൂട്ടിക്കിടന്ന വീട്ടില്‍നിന്ന് 100 പവന്‍ കവര്‍ന്നു; മുറിയില്‍ മുട്ടക്കറിയൊഴിച്ച് കള്ളന്‍ സ്ഥലംവിട്ടു
boy
13-കാരന് നിര്‍ബന്ധിത ലിംഗമാറ്റ ശസ്ത്രക്രിയ, കൂട്ടബലാത്സംഗം; ഡല്‍ഹിയില്‍ നടന്ന ക്രൂരത
gold
അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് ഒരു കോടിയിലേറെ രൂപയുടെ സ്വര്‍ണം; മലയാളികള്‍ പിടിയില്‍
fraud case
വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ നിര്‍മിച്ച് ചികിത്സാ സഹായം ആവശ്യപ്പെട്ട് പണം തട്ടി; യുവാവ് പിടിയില്‍
rape case
ബധിരയും മൂകയുമായ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
           
© Copyright Mathrubhumi 2021. All rights reserved.