• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • Crime News
  • Crime Special
  • Legal
  • Archives

ഇളയമകളെ കൊന്നത് മൂത്ത മകള്‍, പിന്നെ അവള്‍ കൊല്ലാന്‍ യാചിച്ചെന്ന് അമ്മ; മൃതദേഹം നഗ്നമായനിലയില്‍

Jan 26, 2021, 07:11 PM IST
A A A

chittoor murder
X
കൊല്ലപ്പെട്ട ആലേഖ്യയും സായി ദിവ്യയും | Photo: Instagram/alekhyadivs

ചിറ്റൂർ: ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ പുനർജനിക്കുമെന്ന വിശ്വാസത്തിൽ രണ്ട് യുവതികളെ മാതാപിതാക്കൾ കൊലപ്പെടുത്തിയ സംഭവത്തിൽ ട്വിസ്റ്റ്. പോലീസ് മണിക്കൂറുകൾ ചോദ്യംചെയ്തിട്ടും പ്രതികൾ കുറ്റംനിഷേധിച്ചു. ഇളയ മകളെ കൊലപ്പെടുത്തിയത് മൂത്ത മകളായ ആലേഖ്യയാണെന്നും, പിന്നീട് ആലേഖ്യ തന്നെയാണ് കൊല്ലാൻ ആവശ്യപ്പെട്ടതെന്നുമാണ് അറസ്റ്റിലായ മാതാവ് പോലീസിനോട് പറഞ്ഞത്. സംഭവത്തിൽ പോലീസിന്റെ ചോദ്യംചെയ്യലും അന്വേഷണവും തുടരുകയാണ്.

കഴിഞ്ഞദിവസമാണ് പുനർജനിക്കുമെന്ന വിശ്വാസത്തിൽ യുവതികളെ മാതാപിതാക്കൾ ക്രൂരമായി കൊലപ്പെടുത്തിയത്. ഭോപ്പാലിൽ പി.ജി. വിദ്യാർഥിയായ ആലേഖ്യ(27) സംഗീത വിദ്യാർഥിയായ സായി ദിവ്യ(22) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അധ്യാപകദമ്പതിമാരായ പുരുഷോത്തം നായിഡുവിനെയും പദ്മജയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

എന്നാൽ സായി ദിവ്യയെ കൊലപ്പെടുത്തിയത് മൂത്ത മകളായ ആലേഖ്യയാണെന്നാണ് പദ്മജയുടെ മൊഴി. പിന്നാലെ തന്നെ കൊല്ലാൻ ആലേഖ്യ ആവശ്യപ്പെടുകയായിരുന്നു. കൊല്ലപ്പെട്ട് കഴിഞ്ഞാൽ സായി ദിവ്യയുടെ ആത്മാവുമായി തനിക്ക് കൂടിച്ചേരാമെന്നും കലിയുഗം അവസാനിച്ച് തിങ്കളാഴ്ച സത്യയുഗം ആരംഭിക്കുമ്പോൾ സഹോദരിക്കൊപ്പം പുനർജനിക്കാമെന്നും ആലേഖ്യ പറഞ്ഞതായാണ് പദ്മ പോലീസിനോട് വെളിപ്പെടുത്തിയത്. അതേസമയം, ഈ മൊഴികളൊന്നും പോലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.

കഴിഞ്ഞദിവസം കൊലപാതക വിവരമറിഞ്ഞ് പോലീസ് വീട്ടിലെത്തിയപ്പോൾ പോലീസിനെ തടയാൻ ശ്രമിച്ചത് പദ്മജയായിരുന്നു. മൃതദേഹം നഗ്നമായ നിലയിലാണെന്നും പോലീസിന് കാണാനാകില്ലെന്നുമായിരുന്നു ഇവരുടെ നിലപാട്. പോലീസ് ഉദ്യോഗസ്ഥർ മൃതദേഹം കിടന്നിരുന്ന മുറിയിൽ പ്രവേശിക്കുമ്പോൾ ഇവരെ എതിർക്കുകയും ചെയ്തു.

മൃതദേഹം കൊണ്ടുപോകരുതെന്നും തിങ്കളാഴ്ച വരെ കാത്തിരിക്കണമെന്നും ഇവരും ഭർത്താവും പോലീസിനോട് പറഞ്ഞിരുന്നു. മക്കൾ തിങ്കളാഴ്ച ജീവനോടെ തിരികെവരുമെന്നായിരുന്നു ദമ്പതിമാരുടെ വാദം. പോലീസുകാർ ഷൂ ധരിച്ച് വീട്ടിൽ കയറിയതും ദമ്പതിമാരെ പ്രകോപിപ്പിച്ചു. വീട്ടിൽ എല്ലായിടത്തും ദൈവത്തിന്റെ സാന്നിധ്യമുണ്ടെന്നും ഷൂ ധരിച്ച് നടക്കരുതെന്നുമായിരുന്നു പദ്ജ പറഞ്ഞത്. പൂജാമുറിയിൽ പോലീസുകാർ പ്രവേശിച്ചതിലും ഇവർ ദേഷ്യപ്പെട്ടു. പിന്നീട് മൃതദേഹം കിടന്നിരുന്ന മുറിയിലേക്ക് പോലീസുകാർ പ്രവേശിച്ചപ്പോൾ പദ്മജ ഉറക്കെ നിലവിളിക്കുകയും മുറിയിൽ കടക്കാനാകില്ലെന്ന് ആണയിട്ട് പറയുകയും ചെയ്തു. എന്നാൽ മറ്റൊന്നും ചെയ്യില്ലെന്നും, മുറിയിൽ കടന്ന് മൃതദേഹത്തെ വണങ്ങി തിരികെവരുമെന്നുമാണ് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞത്. ഇതോടെയാണ് ഇവർ ശാന്തരയാതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മക്കളെ കൊലപ്പെടുത്തിയതാണെന്ന് ദമ്പതിമാർ ഇപ്പോഴും വിശ്വസിക്കുന്നില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതികരണം. ആത്മീയതയുടെ പരകോടിയിലായ ദമ്പതിമാർ തങ്ങൾ ചെയ്തത് കൊലപാതകമാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല. ഇരുവരും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. ഇരുവരും മക്കളെ ബ്രെയിൻവാഷ് ചെയ്ത് അവരുടെ സഹകരണം ഉറപ്പാക്കിയാണ് പൂജയും പിന്നാലെ കൊലപാതകവും നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. അറസ്റ്റിലായ പുരുഷോത്തം നായിഡുവിന് മക്കളുടെ അന്ത്യകർമങ്ങൾ നിർവഹിക്കാൻ കഴിഞ്ഞദിവസം അനുവാദം നൽകിയിരുന്നു.

Content Highlights: andhra pradesh chittoor double murder couple kills daughters


PRINT
EMAIL
COMMENT
Next Story

ഇസ്രയേലില്‍ ജോലി വാഗ്ദാനംചെയ്ത് 56 ലക്ഷം രൂപ തട്ടിയ കേസ്; യുവതി അറസ്റ്റില്‍

കട്ടപ്പന: ഇസ്രയേലില്‍ ജോലി വാഗ്ദാനം ചെയ്ത് 56 ലക്ഷം രൂപ തട്ടിയ കേസില്‍ യുവതി .. 

Read More
 

Related Articles

ഹോസ്റ്റലില്‍ പെണ്‍കുട്ടികളെ നഗ്നരാക്കി നൃത്തം ചെയ്യിച്ചെന്ന പരാതി; ആരോപണങ്ങള്‍ സത്യമല്ലെന്ന് മന്ത്രി
Crime Beat |
Crime Beat |
അശ്ലീലവീഡിയോ കണ്ട് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; എതിര്‍ത്തപ്പോള്‍ ശ്വാസംമുട്ടിച്ച് കൊന്നു
Crime Beat |
ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍; പോലീസുകാരിയും കാമുകനായ പോലീസുകാരനും പിടിയില്‍
Crime Beat |
യാത്രക്കാരുടെ മുന്നിലിട്ട് ചുമട്ടുതൊഴിലാളിയെ തലയ്ക്കടിച്ച് കൊന്നു; ചെന്നൈ സെന്‍ട്രല്‍ നടുങ്ങി
 
  • Tags :
    • Murder
    • Double Murder
    • Andhra Pradesh
    • Couple
    • Girls
    • Daughter
More from this section
Vidya Pius
ഇസ്രയേലില്‍ ജോലി വാഗ്ദാനംചെയ്ത് 56 ലക്ഷം രൂപ തട്ടിയ കേസ്; യുവതി അറസ്റ്റില്‍
ansal rajesh
ആന്ധ്രയിലെ നക്‌സല്‍ ബാധിത പ്രദേശത്തുനിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്ത്; രണ്ട് പേര്‍കൂടി പിടിയില്‍
nausheera
കാസര്‍കോട്ട് യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അറസ്റ്റില്‍
jalgaon hostel dance
ഹോസ്റ്റലില്‍ പെണ്‍കുട്ടികളെ നഗ്നരാക്കി നൃത്തം ചെയ്യിച്ചെന്ന പരാതി; ആരോപണങ്ങള്‍ സത്യമല്ലെന്ന് മന്ത്രി
tajmahal
താജ്മഹലിന് വ്യാജ ബോംബ് ഭീഷണി: ഫിറോസാബാദ് സ്വദേശി അറസ്റ്റില്‍
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.