• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
  • Auto
  • Tech
  • Career
More
  • Crime News
  • Crime Special
  • Legal
  • Archives

സ്വകാര്യ ആശുപത്രിയില്‍ പോകണമെന്ന് രാഗിണി, ചികിത്സ ജയിലില്‍ മതിയെന്ന് കോടതി; ശശികലയുടെ തൊട്ടടുത്ത സെല്ലില്‍

Sep 15, 2020, 01:54 PM IST
A A A

bengaluru drug case
X
നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി എന്നിവര്‍ വൈദ്യപരിശോധനയ്ക്ക് ശേഷം കെ.സി. ജനറല്‍ ആശുപത്രിയില്‍നിന്ന് പുറത്തേക്കുവരുന്നു | ഫോട്ടോ: മാതൃഭൂമി

ബെംഗളൂരു: ലഹരിമരുന്നുകേസിൽ കന്നഡ നടി സഞ്ജന ഗൽറാണിയെ മജിസ്ട്രേറ്റ് കോടതി മൂന്നുദിവസത്തേക്കുകൂടി പോലീസ് കസ്റ്റഡിയിൽ വിട്ടു. ചോദ്യംചെയ്യൽ പൂർത്തിയായ നടി രാഗിണി ദ്വിവേദിയെയും കൂട്ടുപ്രതികളായ നാലുപേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതിനെത്തുടർന്ന് പരപ്പന അഗ്രഹാര ജയിലിലാക്കി. വീഡിയോ കോഫറൻസിങ്വഴിയാണ് ഇവരെ ഹാജരാക്കിയത്.

ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നുമുള്ള രാഗിണിയുടെ ആവശ്യം കോടതി തള്ളി. ആവശ്യമെങ്കിൽ ജയിലിലെ ആശുപത്രിയിൽ ചികിത്സതേടാമെന്നും മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി. തമിഴ്നാട്ടിലെ അനധികൃത സ്വത്തുകേസിൽ തടവ് അനുഭവിക്കുന്ന, അന്തരിച്ച മുൻമുഖ്യമന്ത്രി ജയലളിതയുടെ കൂട്ടുകാരി വി.കെ. ശശികലയുടെ തൊട്ടടുത്ത സെല്ലിലാണ് രാഗിണിയെ പ്രവേശിപ്പിച്ചത്.

തുടക്കത്തിൽ സഞ്ജന ഗൽറാണി സഹകരിക്കാത്തതിനാൽ കൂടുതൽ ചോദ്യംചെയ്യേണ്ടതുണ്ടെന്നും ലഹരിപ്പാർട്ടികളിൽ പങ്കെടുത്ത കൂടുതൽപ്പേരെ കണ്ടെത്തേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് ഉദ്യോസ്ഥർ അറിയിച്ചതിനെത്തുടർന്നാണ് പോലീസ് കസ്റ്റഡി അനുവദിച്ചത്. അഞ്ചുദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടതെങ്കിലും ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി മൂന്നുദിവസമാണ് അനുവദിച്ചത്. ഇന്ദിരാനഗറിലെ വീട്ടിലെ റെയ്‌ഡിനുശേഷം സെപ്റ്റംബർ എട്ടിനാണ് സഞ്ജന ഗൽറാണി അറസ്റ്റിലായത്. രാഗിണിയെ 12 ദിവസവും സഞ്ജനയെ ഏഴുദിവസവുമാണ് ചോദ്യംചെയ്തത്. കേസിൽ ഇതുവരെ പത്തുപേരാണ് അറസ്റ്റിലായത്.

നടി രാഗിണി ദ്വിവേദി, ബിസിനസുകാരൻ പ്രശാന്ത് രംഗ, ആഫ്രിക്കക്കാരൻ ലോം പെപ്പർ സാംബ, രാഹുൽ ഷെട്ടി, മലയാളി നിയാസ് മുഹമ്മദ് എന്നിവരെയാണ് 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഇവരെ പരപ്പന അഗ്രഹാര ജയിലിലാക്കി. ലഹരിമരുന്നിടപാടിൽ ഇവർക്കുള്ള പങ്കിനെക്കുറിച്ചുള്ള റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചു.

ലഹരിപ്പാർട്ടികൾ സംഘടിപ്പിച്ചിരുന്ന പ്രൊഡക്ഷൻ കമ്പനി ഉടമ വിരൺ ഖന്ന, രാഗിണിയുടെ സുഹൃത്ത് രവിശങ്കർ എന്നിവരെ ബുധനാഴ്ചവരെ വീണ്ടും പോലീസ് കസ്റ്റഡിയിൽ വിട്ടു. ലഹരിപ്പാർട്ടി സംഘടിപ്പിച്ചതിനെക്കുറിച്ച് ഇവരിൽനിന്ന് കൂടുതൽ വിവരം ശേഖരിക്കേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. നടി രാഗിണി ദ്വിവേദി നൽകിയ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. രാഗിണിയെ 28 വരെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

ചോദ്യംചെയ്യുന്നതിന് രാഗിണിയെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ ആവശ്യപ്പെട്ടില്ല. അറസ്റ്റിലായശേഷം 11 ദിവസം ഇവരെ പോലീസ് ചോദ്യംചെയ്തിരുന്നു.

രാഗിണിയെ പരപ്പന അഗ്രഹാര ജയിലിലെ വനിതാ ബ്ലോക്കിലെ സെല്ലിൽ പ്രവേശിപ്പിച്ചു. സുരക്ഷ കണക്കിലെടുത്ത് മറ്റു തടവുകാർക്ക് രാഗിണിയെ കാണാൻ അനുവാദമില്ല. രാഗിണിയുടെ കുടുംബാംഗങ്ങൾ കോടതിയിലെത്തിയിരുന്നു. ജയിലിലേക്ക് മാറ്റുന്നതിനുമുമ്പ് രാഗിണി അടക്കമുള്ള പ്രതികളെ മെഡിക്കൽ പരിശോധനയ്ക്കു വിധേയരാക്കി. കോവിഡ് ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടർ റിപ്പോർട്ടുനൽകി.

Content Highlights:bengaluru drug case actress ragini dwivedi admitted in jail sanjjanaa galrani in police custody for three days

PRINT
EMAIL
COMMENT
Next Story

തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് പീഡനം; 71-കാരനും മകനും അറസ്റ്റില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര വെള്ളറടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ .. 

Read More
 

Related Articles

വാഗമണ്‍ നിശാപാര്‍ട്ടി: ലഹരിമരുന്ന് നല്‍കിയത് നൈജീരിയന്‍ സ്വദേശികള്‍, പ്രതിചേര്‍ത്തു
Crime Beat |
Crime Beat |
വാഗമണ്‍ നിശാപാര്‍ട്ടി: ലഹരിയുടെ ഉറവിടം തേടി ക്രൈംബ്രാഞ്ച്, അന്വേഷണം ബെംഗളൂരുവില്‍
Crime Beat |
ഭര്‍ത്താവിനെ കൊന്നത് മറച്ചുവെച്ചത് 6 മാസം, അരുംകൊല, അഭിനയം; ഭാര്യയും കാമുകനും പിടിയില്‍
Crime Beat |
എം.ഡി.എം.എ. ലഹരിമരുന്നുമായി രണ്ട് യുവാക്കള്‍ കൊച്ചിയില്‍ പിടിയില്‍
 
  • Tags :
    • Drug
    • Drugs
    • Bengaluru
    • Actress
    • Cinema
    • Sanjjanaa Galrani
More from this section
ബാലരാജ്, രാജ്
തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് പീഡനം; 71-കാരനും മകനും അറസ്റ്റില്‍
fire
പ്രസവം കഴിഞ്ഞ് ഭാര്യ തിരികെവന്നില്ല: ഭാര്യവീടിന് തീയിട്ട് യുവാവ്; ഏഴ് പേര്‍ക്ക് പൊള്ളലേറ്റു
fire
അധികം ഇറച്ചി ചോദിച്ചിട്ട് തന്നില്ല; മംഗളൂരുവില്‍ ബീഫ് സ്റ്റാളുകള്‍ കത്തിച്ചയാള്‍ അറസ്റ്റില്‍
vaikkom couple
വൈക്കത്ത് പ്രണയവിവാഹിതരായ ദമ്പതിമാരെ യുവതിയുടെ വീട്ടുകാര്‍ മര്‍ദിച്ചതായി പരാതി
Athira death
കൈഞരമ്പും കഴുത്തും മുറിച്ചനിലയില്‍ ആതിരയുടെ മൃതദേഹം കുളിമുറിയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
           
© Copyright Mathrubhumi 2021. All rights reserved.