• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
  • Auto
  • Tech
  • Career
More
  • Crime News
  • Crime Special
  • Legal
  • Archives

റിമാന്‍ഡ് പ്രതി മരിച്ച സംഭവം: മര്‍ദനമേറ്റതിന് തെളിവുണ്ടെന്ന് ബന്ധുക്കള്‍

Jan 14, 2021, 02:24 PM IST
A A A
custodial death
X

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ച ഷെഫീക്കിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റിയപ്പോള്‍ വിതുമ്പുന്ന പിതാവ് ഇസ്മയില്‍(ഇടത്ത്) മരിച്ച ഷെഫീക്ക്(വലത്ത്) | ഫോട്ടോ: മാതൃഭൂമി

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ച റിമാന്‍ഡിലായിരുന്ന പ്രതി ഷെഫീഖിന്റെ തലയിലും മുഖത്തും മുറിവുകളുണ്ടെന്നും ഇത് മര്‍ദനമേറ്റതിന്റെ തെളിവാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. കേസ് എന്താണെന്ന് തങ്ങള്‍ക്കറിയില്ലെന്നും ബന്ധുക്കള്‍ പറയുന്നു. തിങ്കളാഴ്ച രാവിലെ ആറുമണിയോടെ ഷെഫീഖ് തനിയെ വീട്ടിലുള്ളപ്പോഴാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് ഭാര്യ സെറീന പറഞ്ഞു.

ബുധനാഴ്ച രോഗം കൂടുതലാണെന്നും ഉടന്‍ ആശുപത്രിയിലെത്താനും പോലീസ് അറിയിച്ചു. പീന്നീട് വീട്ടില്‍ വിളിച്ചപ്പോഴാണ് മരിച്ച വിവരം അറിയുന്നതെന്ന് ഭാര്യ സെറീന പറഞ്ഞു. പിടിച്ചുകൊണ്ടുപോയവര്‍ ഉപദ്രവിച്ചതാണ് മരണകാരണമെന്ന് ഷെഫീഖിന്റെ മാതാവ് റഷീദ പറഞ്ഞു.

റിമാന്‍ഡിലായ ഷെഫീഖിനെ കാക്കനാട്ടെ കോവിഡ് സെന്ററില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ ഷെഫീഖിന് അപസ്മാരം ഉണ്ടായതിനെ തുടര്‍ന്നാണ് ആദ്യം എറണാകുളം ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികില്‍സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെന്നുമാണ് വീട്ടുകാരോട് പോലീസും ജയില്‍ അധികൃതരും അറിയിച്ചത്. ഷെഫീഖിനു അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചതനുസരിച്ചു വ്യാഴാഴ്ച ഉച്ചയോടെ ഷെഫീഖിന്റെ വീട്ടില്‍ വിവരം അറിയിച്ചതായി കാഞ്ഞിരപ്പള്ളി പോലീസ് പറയുന്നു.

നടപടികളില്‍ വീഴ്ചയില്ല-ഉദയംപേരൂര്‍ പോലീസ്

കൊച്ചി: അറസ്റ്റ് ചെയ്ത അന്നുതന്നെ ഷെഫീഖിനെ തൃപ്പൂണിത്തുറ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തുവെന്നും പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും ഉദയംപേരൂര്‍ എസ്.ഐ. പറഞ്ഞു.

ട്രഷറി ഓഫീസര്‍ ചമഞ്ഞ് ഉദയംപേരൂരിലെ ഒരു വീട്ടിലെത്തിയ ഷെഫീക്ക്, വീട്ടമ്മയോട് 1,40,000 രൂപ ട്രഷറിയില്‍ വന്നിട്ടുണ്ടെന്നും തുടര്‍നടപടിക്കായി 7000 രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. 3000 രൂപയേ ഉള്ളൂവെന്നു പറഞ്ഞപ്പോള്‍ ആ തുക വാങ്ങിയ ശേഷം വീട്ടമ്മയുടെ കാതിലെ രണ്ടുഗ്രാം 300 മില്ലിഗ്രാം തൂക്കം വരുന്ന സ്വര്‍ണക്കമ്മലും ഊരി വാങ്ങി ഇയാള്‍ കടന്നുകളയുകയായിരുന്നു. 2020 ഡിസംബര്‍ 19-നായിരുന്നു സംഭവം.

കാഞ്ഞിരപ്പള്ളി വട്ടകപ്പാറ തൈപ്പറമ്പില്‍ ഇസ്മയിലിന്റെ മകന്‍ ഷെഫീഖ് (37) ബുധനാഴ്ച വൈകീട്ടാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ഉദയംപേരൂര്‍ പോലീസാണ് വഞ്ചനാകേസില്‍ ഷെഫീഖിനെ അറസ്റ്റ് ചെയ്തത്. 

തിങ്കളാഴ്ച കാഞ്ഞിരപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്ത് ഉദയംപേരൂര്‍ പോലീസിന് കൈമാറുകയായിരുന്നു. കാക്കനാട് ജില്ലാ ജയിലിനോടനുബന്ധിച്ച ബോര്‍സ്റ്റല്‍ സ്‌കൂള്‍ ക്വാറന്റീന്‍ സെന്ററില്‍ റിമാന്‍ഡിലായിരുന്നു പ്രതി. അപസ്മാരബാധയെത്തുടര്‍ന്ന് ചൊവ്വാഴ്ച എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കടുത്ത തലവേദനയും ഛര്‍ദിയുമായാണ് ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ ഷെഫീഖിനെ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചത്. ഉടന്‍തന്നെ വാര്‍ഡിലേക്ക് മാറ്റിയെങ്കിലും അസ്വസ്ഥതകളുണ്ടായതോടെ സ്‌കാനിങ്ങിന് വിധേയനാക്കി. ന്യൂറോ സര്‍ജറി വിഭാഗം ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ തലച്ചോറില്‍ നീര്‍വീക്കവും രക്തസ്രാവവും കണ്ടെത്തി. ഇതോടെ, വൈകീട്ട് മൂന്നരയോടെ അടയന്തര ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷന്‍ തിയേറ്ററിലേക്ക് മാറ്റുന്നതിനിടെയാണ് ഷെഫീഖ് മരിച്ചത്. 

Content Highlights: accused dies in remand custody allegation against police 

 

PRINT
EMAIL
COMMENT
Next Story

പയ്യാനക്കലില്‍ യുവതി കടലില്‍ ചാടി മരിച്ച സംഭവം; കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം

കോഴിക്കോട്: കഴിഞ്ഞയാഴ്ച കോതിപ്പാലത്തില്‍ നിന്ന് യുവതി കടലില്‍ ചാടി മരിച്ച .. 

Read More
 

Related Articles

വൈക്കത്ത് പ്രണയവിവാഹിതരായ ദമ്പതിമാരെ യുവതിയുടെ വീട്ടുകാര്‍ മര്‍ദിച്ചതായി പരാതി
Crime Beat |
News |
പെണ്‍കുട്ടിയുടെ മരണം: ശിശുക്ഷേമ സമിതിക്ക് വീഴ്ചയില്ലെന്ന് പോലീസ്, മരണകാരണം ന്യൂമോണിയ
Crime Beat |
യുവതിയെ ഇടിച്ചുവീഴ്ത്തി നിര്‍ത്താതെ പോയത് വ്യാപാരി നേതാവ്; കാറിന്റെ മുന്‍ഭാഗവും ജിപിഎസും കുടുക്കി
Crime Beat |
അശ്ലീല വീഡിയോ പകര്‍ത്തി പണം തട്ടാന്‍ ശ്രമം; പോലീസിന് സൈബര്‍ ക്ലാസെടുക്കുന്ന യുവാവ് അടക്കം പിടിയില്‍
 
  • Tags :
    • Custodial Death
    • Eranakulam
    • Kottayam
More from this section
death
പയ്യാനക്കലില്‍ യുവതി കടലില്‍ ചാടി മരിച്ച സംഭവം; കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം
woman
ഗൂഗിള്‍ ജീവനക്കാരനെന്ന് തെറ്റിദ്ധരിപ്പിച്ച് അമ്പതിലേറെ യുവതികളെ ലൈംഗികമായി പീഡിപ്പിച്ചു; കൊടുംചതി
capitol riot
സ്പീക്കറുടെ ലാപ്‌ടോപ്പ് മോഷ്ടിച്ചു, റഷ്യയിലേക്ക് കടത്താന്‍ പദ്ധതി? ട്രംപ് അനുകൂലി പിടിയില്‍
nishanthini ips
വാളയാര്‍ കേസില്‍ തുടരന്വേഷണത്തിന് പ്രത്യേകസംഘം; എസ്.പി. ആര്‍. നിശാന്തിനി നേതൃത്വം നല്‍കും
woman
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; പൈലറ്റിനെതിരേ പരാതിയുമായി ടി.വി. താരം
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.