<?xml version="1.0" encoding="utf-8"?>
<rss version="2.0">
<channel>
<title><![CDATA[music]]></title>
<link>https://www.mathrubhumi.com/movies-music/music/cmlink/music-1.4258115</link>
<description>

</description>
<item>
<title><![CDATA[​ഗായത്രി അശോകിന്റെ മാസ്മരിക ശബ്ദം; മനം കവർന്ന് 'ഛോട്ടി സി ബാത്ത്']]></title>
<link>https://www.mathrubhumi.com/movies-music/music/choti-si-baat-music-album-gayatri-asokan-amarabha-banerjee-purbayan-chatterjee-ishaan-ghosh-sufiscor-1.5615602</link>
<description><![CDATA[ഗായിക ഗായത്രി അശോകനും ​ഗായകൻ അമരഭാ ബാനർജിയും ചേർന്നാലപിച്ച 'ഛോട്ടി സി ബാത്ത്' എന്ന സംഗീത ആൽബം ആസ്വാദക മനം കവരുന്നു.  ഗാനത്തിന്റെ വരികളും സംഗീതവും അമരഭാ ബാനർജി തന്നെയാണ് ഒരുക്കിയിരിക്കുന്നത്. സിതാർ കലാകാരനും ഗായത്രിയുടെ ഭർത്താവുമായ പുർബയാൻ ചാറ്റർജിയാണ് ഇലക്ട്രിക് സിതാർ കൊണ്ട് പശ്ചാത്തല സം​ഗീതം ഒരുക്കിയിരിക്കുന്നത്. ആൽബത്തിന്റെ കൺസപ്റ്റും പുർബയാൻ ചാറ്റർജിയുടേതാണ്    ഇഷാൻ ഘോഷാണ് തബല. റിതപ്രഭാ റോയ് ഇലക്ട്രിക് ഗിത്താറും ചിരഞ്ജിത് ഡ്രംസും കൈകാര്യം ചെയ്യുന്നു. ഇഷാൻ ഘോഷും സുവർണ ചൗധരിയുമാണ് പ്രധാന അഭിനേതാക്കൾ. ഛായാ​ഗ്രഹണം ഭൂമിത് ​ഗുജാർ.  content highlights : Choti Si Baat music album Gayatri Asokan Amarabha Banerjee Purbayan Chatterjee Ishaan Ghosh Sufiscore]]></description>
</item>
<item>
<title><![CDATA[ജാനകിയമ്മയെ കൊണ്ട് കാസെറ്റിൽ പാടിപ്പിക്കാൻ 5000 രൂപയുമായി മദ്രാസിലെത്തിയ പത്തൊമ്പതുകാരൻ]]></title>
<link>https://www.mathrubhumi.com/movies-music/music/s-janaki-birthday-vinod-guruvayoor-facebook-post-1.5613197</link>
<description><![CDATA[​ഗായിക എസ്. ജാനകിക്ക് ജന്മദിനാശംസകൾ നേർന്ന് സംവിധായകൻ വിനോദ് ​ഗുരുവായൂർ. ഗായികയെക്കുറിച്ചുള്ള ഒരു ഓർമക്കുറിപ്പ് പങ്കുവച്ചാണ് വിനോദിന്റെ ആശംസ. പത്തൊൻപതാം വയസ്സിൽ ആദ്യമായി ഒരുക്കിയ ഭക്തിഗാന കാസറ്റിൽ ജാനകിയമ്മയെക്കൊണ്ടു പാടിക്കാൻ ആഗ്രഹിച്ചതും അതു സാധിക്കാൻ നടത്തിയ പരിശ്രമങ്ങളുമാണ് കുറിപ്പിൽ പങ്കുവച്ചിരിക്കുന്നത്.  വിനോദ് ​ഗുരുവായൂർ പങ്കുവച്ച കുറിപ്പ്  ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ഓർമ പങ്കു വെക്കുകയാണ് ഇവിടെ. എന്റെ പത്തൊമ്പതാം വയസ്സിൽ തോന്നിയ ഒരാഗ്രഹമായിരുന്നു ഒരു ഭക്തിഗാന കാസ്സെറ്റ് ഇറക്കുക എന്നത്. ആദ്യം ഗുരുവായൂരിനടുത്തുള്ള ചൊവല്ലൂർ കൃഷ്ണൻ കുട്ടി ചേട്ടനെ സമീപിച്ചു.. അന്ന് കുറച്ചു പൈസയെ കയ്യിലുള്ളു. പത്തൊമ്പത്കാരന്റെ ആഗ്രഹം അദ്ദേഹം ഏറ്റെടുത്തു. ചെറിയ പൈസക്ക് പാട്ടെഴുതി തന്നു. പിന്നെ മ്യൂസിക്, അത് എന്റെ കൂട്ടുകാരൻ മനോജ് കൃഷ്ണൻ ഏറ്റെടുത്തു. ഞങ്ങളെല്ലാം കൂടെ ട്രാക്ക് എടുത്തു.  പിന്നെയാണ് പ്രശ്നം.. ആരു പാടും. പ്രശസ്തർ പടിയില്ലെങ്കിൽ കാസ്സെറ്റ് വില്പന നടക്കില്ല. അന്ന് ജാനകി അമ്മ പാടിയതൊക്കെ ഹിറ്റ് ആയി നിൽക്കുന്നു. ചിത്രച്ചേച്ചി അവരുടെ കമ്പനിക്ക് വേണ്ടി മാത്രം പടിയിരുന്നുള്ളു..അതിലും പ്രശ്നം സാമ്പത്തികവും, എല്ലാം കഴിഞ്ഞു ഇനി ബാക്കി 5000 രൂപയെ ഉള്ളൂ. എന്റെ മനസ്സിലെ ആഗ്രഹം ഞാൻ എല്ലാവരോടും പറഞ്ഞു, അത് തമാശയായി എല്ലാവരും എടുത്തുള്ളൂ. ജാനകിയമ്മയെ കൊണ്ട് രണ്ടു സോങ് പാടിപ്പിക്കണം, കയ്യിലുള്ളത് 5000 രൂപയും. ഞാൻ പിന്മാറിയില്ല, ചെന്നൈ ക്ക് ട്രെയിൻ കയറി.    ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ഓർമ പങ്കു വെക്കുകയാണ് ഇവിടെ. എന്റെ 19ആം വയസ്സിൽ തോന്നിയ ഒരാഗ്രഹമായിരുന്നു ഒരു ഭക്തിഗാന... Posted by Vinod Guruvayoor onThursday, 22 April 2021   ആദ്യമായി ചെന്നൈ യാത്ര. ട്രെയിൻ ഇറങ്ങി ഓട്ടോ സ്റ്റാൻഡിൽ വന്നു ജാനകിയമ്മയുടെ വീടാനുഷിച്ചു, ആർക്കും അറിയില്ല. ഒരു റെക്കോഡിങ് സ്റ്റുഡിയോ വിൽ എത്തിച്ച ഓട്ടോ ഡ്രൈവർ അഡ്രസ്സും വാങ്ങി അവരുടെ വീട്ടിലെത്തിച്ചു. കുറച്ചു സമയം അവിടെ പറയേണ്ട തമിഴ് വാക്കുകളുടെ പ്രാക്ടീസ് കഴിഞ്ഞു ഗേറ്റ് ഇൽ മുട്ടി. സെക്യൂരിറ്റിയോട് കാര്യാമവതരിപ്പിച്ചപ്പോൾ മാനേജരെ കാണാൻ പറഞ്ഞു. അടുത്ത വീട്ടിലെ മാനേജരെ കണ്ടതോടെ എല്ലാ പ്രതീക്ഷയും പോയി. ഒരു സോങ് പാടാൻ 10000 രൂപ വേണം. തിരിച്ചു പോരാൻ തീരുമാനിച്ചു. എന്നാലും അവരെ കാണാതെ പോരാനും മനസ്സനുവദിക്കുന്നില്ല. വീണ്ടും ഈവനിംഗ് അവരുടെ വീടിനു മുൻപിലെത്തി.  ഞാൻ ഒരു മണിക്കൂറോളം അവരുടെ പടിക്കൽ നിൽക്കുന്നത് കണ്ടിട്ടാണ് എന്ന് തോന്നുന്നു, അവരുടെ ഒരു ബന്ധു പുറത്തു വന്നു. ഗുരുവായൂർ നിന്ന് വന്ന കൊച്ചു പയ്യൻ എന്ന പരിഗണന ആണെന്ന് തോന്നുന്നു ജാനകിയമ്മയെ കാണാൻ അവസരം കിട്ടി. എന്റെ പരിഭ്രമവും വിറയാർന്ന തമിഴും അവരെ ചിരിപ്പിച്ചിരുന്നത് എനിക്ക് കാണാമായിരുന്നു. അവസാനം ഒരു സോങ് 5000 രൂപയ്ക്കു പാടാമെന്നു സമ്മതിച്ചു. സ്റ്റുഡിയോ റെന്റ് കൊടുക്കാൻ പിന്നെ എന്റെ കയ്യിൽ ഒന്നും ഇല്ല. ഞാൻ പറയാതെ തന്നെ ജാനകിയമ്മ അത് മനസ്സിലാക്കി. മാനേജർ സ്റ്റുഡിയോ ബുക്ക് ചെയ്തു.  മാനേജർ പാടി കൊടുക്കേണ്ട മറ്റു പാട്ടുകളുടെ ലിസ്റ്റ് നിരത്തിയെങ്കിലും, ആദ്യം എനിക്ക് പാടി തരാമെന്നു അമ്മ സമ്മതിച്ചു. സ്റ്റുഡിയോയിലെത്തി ഒരു പാട്ടു പടിക്കഴിഞ്ഞു. എന്നെ അവർ നോക്കി ഒന്ന് ചിരിച്ചു, അടുത്ത പാട്ട് കേൾക്കട്ടെയെന്നു പറഞ്ഞു.. ആ പാട്ടും അവർ പാടി തന്നു. ആ നിമിഷങ്ങൾ ഞാൻ പരിസരം മറന്നിരിക്കയായിരുന്നു. കാൽതൊട്ടു വന്ദിച്ചു, കണ്ണ് നിറഞ്ഞൊഴുകയായിരുന്നു എന്റെ. ചേർത്ത് പിടിച്ചു എന്നെ,  പിന്നീട് അമ്പതോളം കാസ്സെറ്റ് ഞാൻ ചെയ്തു. പഠിക്കുമ്പോൾ പോക്കറ്റ് മണി ഉണ്ടാക്കിയിരുന്നത് അങ്ങിനെ ആയിരുന്നു. എന്നെ അന്ന് സഹായിച്ചിരുന്ന ഇപ്പോഴത്തെ സത്യം ഔഡിയോസ് ഉടമ പ്രേം, പിന്നെ സ്വാതി കാസ്സെറ്റ് ജലിൽ ഇവരെ യൊന്നും മറക്കാൻ കഴിയില്ല. പുതിയ ആശയങ്ങളുമായി ഇവരെ സമീപിക്കു മ്പോൾ ഇവർ തന്നിരുന്ന ധൈര്യവും, അതിലുപരി ജാനകിയമ്മ ആ ഗുരുവായൂർ പയ്യനോട് കാട്ടിയ സ്നേഹവും മറക്കാൻ കഴിയില്ല . അമ്മക്ക് പിറന്നാൾ ആശംസകൾ..  Content Highlights : S Janaki Birthday Vinod Guruvayoor Facebook Post]]></description>
</item>
<item>
<title><![CDATA['കുറുവാ കാവിലെ തിരുതേയിക്ക്', ജോജു-പൃഥ്വിരാജ് ചിത്രം 'സ്റ്റാറി'ലെ ആദ്യ ഗാനം പുറത്തിറങ്ങി]]></title>
<link>https://www.mathrubhumi.com/movies-music/music/star-movie-title-song-m-jayachandran-sithara-krishnakumar-1.5608259</link>
<description><![CDATA[അബാം മൂവിസിന്റെ ബാനറിൽ അബ്രഹാം മാത്യു നിർമ്മിച്ച് ജോജു ജോർജ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർക്കൊപ്പം ഷീലു എബ്രഹാം മുഖ്യ വേഷത്തിൽ എത്തുന്ന "സ്റ്റാറി" ലെ ആദ്യ ഗാനം പുറത്തിറങ്ങി. എം.ജയചന്ദ്രന്റെ സംഗീതത്തിൽ സിതാര കൃഷ്ണകുമാർ ആലപിച്ച കുറുവാ കാവിലെ തിരുതേയിക്ക് എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ബി.കെ ഹരിനാരായണനാണ് വരികൾ എഴുതിയിരിക്കുന്നത്.  പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിനു ശേഷം ഡോമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന സ്റ്റാർ ഒരു മിസ്റ്ററി ത്രില്ലർ ചിത്രമാണ്. സാനിയ ബാബു, ബേബി ശ്രീലക്ഷ്മി, ഗായത്രി അശോക്, തൻമയ് മിഥുൻ, ജാഫർ ഇടുക്കി, സബിത, ഷൈനി സാറ, രാജേഷ്ജി, സുബലക്ഷ്മി അമ്മ, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.    content highlights : star movie title song m jayachandran sithara krishnakumar]]></description>
</item>
<item>
<title><![CDATA[ഈ 'കരുത'ലിന്റെ പേരില്‍ പെണ്‍കുട്ടികളെ എത്രകാലം തളച്ചിടാനാകും; ആര്യ ദയാല്‍ ചോദിക്കുന്നു]]></title>
<link>https://www.mathrubhumi.com/movies-music/music/arya-dhayal-singer-interview-angane-venam-gender-equality-women-empowerment-sasikala-v-menon-1.5605675</link>
<description><![CDATA[സ്ത്രീവിരുദ്ധ ചിന്തകളെ തിരുത്തിക്കുറിക്കുന്ന വീഡിയോ ഗാനവുമായി എത്തിയിരിക്കുകയാണ് യുവഗായിക ആര്യ ദയാൽ. സ്ത്രീശാക്തീകരണ ക്യാമ്പയിനിന്റെ ഭാഗമായി ശിശുക്ഷേമ സമിതിക്കുവേണ്ടി ഒരുക്കിയ അങ്ങനെ വേണം എന്ന വീഡിയോ ഗാനം ഏറെ ശ്രദ്ധനേടിയിരിക്കുകയാണ്. സ്ത്രീവിരുദ്ധ ചിന്താഗതികളെ തിരുത്തിക്കുറിക്കുന്ന ഒരു സംഗീത സംഭാഷണം. വേർതിരിവിനോടും മുൻവിധികളോടും ഇനി വേണ്ട വിട്ടുവീഴ്ച എന്ന ടാഗ്ലൈനോടുകൂടിയാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്.  സ്ത്രീകളോടുള്ള പൊതുസമൂഹത്തിന്റെ പരമ്പരാഗത കാഴ്ചപ്പാടുകളെ തിരുത്തുകയും സ്വതന്ത്രമായ, പരാശ്രയമില്ലാതെ ജീവിക്കാൻ കഴിയുന്ന ഒരു ലോകത്തെ ആഗ്രഹിക്കുന്നു പുതിയ കാലത്തെ സ്ത്രീകളെന്ന് പറഞ്ഞുവെക്കുകയുമാണ് അങ്ങനെ വേണം. ശശികല മേനോന്റെ വരികൾ സംഗീതം നൽകി ആലപിച്ചിരിക്കുന്നത് ആര്യ ദയാൽ തന്നെയാണ്. ആത്തിഫ് അസീസ് ആണ് വീഡിയോ സംവിധാനം നിർവഹിച്ചിരിക്കുന്നത്. മ്യൂസിക് പ്രൊഡക്ഷൻ വർക്കി. മികച്ച ഒരു ദൃശ്യാനുഭവം കൂടി സമ്മാനിക്കുന്നു വീഡിയോ. സ്വയം തീരുമാനങ്ങളെടുക്കാൻ കഴിയുന്നവരാണ് സ്ത്രീകളെന്ന് പരമ്പരാഗത കാഴ്ചപ്പാടുകൾവെച്ച് ഇനി തങ്ങളെ നിയന്ത്രിച്ചുനിർത്താൻ കഴിയില്ലെന്നും ആഹ്വാനം ചെയ്യുന്നു അങ്ങനെ വേണം. സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകളും മികച്ച അഭിപ്രായങ്ങളും നേടുന്ന ഈ ഗാനത്തെക്കുറിച്ച് ആര്യ ദയാൽ മനസ്സു തുറക്കുന്നു.  ഈ പാട്ടിന് പിന്നിലെ പ്രചോദനം എന്തായിരുന്നു?  എല്ലായ്പ്പോഴും പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് ഞാൻ പാട്ടിലൂടെ പറയാൻ ശ്രമിച്ചത്. ഒരു ഗേൾസ് സ്കൂളിലെ വിദ്യാർഥിനിയായിരുന്നു ഞാൻ. എന്റെ സഹപാഠികളും സുഹൃത്തുക്കളും അവരുടെ വീടുകളിലും ചുറ്റുപാടിലും അനുഭവിക്കേണ്ടി വരുന്ന കാര്യങ്ങൾ പറയുന്നത് കേട്ടപ്പോൾ വളരെയേറെ സങ്കടം തോന്നിയിട്ടു്ണ്ട്. കരുതൽ എന്ന പേരിൽ സ്വാതന്ത്ര്യം.ഹോമിക്കേണ്ടി വരുന്നത് എന്തൊരു അവസ്ഥയാണെന്ന് ചിന്തിച്ചു നോക്കുക? ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ പുറത്തുപോകാനോ സ്വാതന്ത്ര്യമില്ലാത്ത ജീവിതം വളരെ വിഷമം നിറഞ്ഞതാണ്. വളരെക്കാലങ്ങളായി സമൂഹത്തിൽ വേരിറങ്ങിപ്പോയ ഇത്തരം ജീർണിച്ച ചിന്തകളെ വലിച്ചെറിയേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. അത് തന്നെയാണ് ഞാൻ പറയാൻ ആഗ്രഹിച്ചത്. കാലം മാറി നാം ഓരോരുത്തരും സമൂഹമാധ്യമങ്ങളിലൂടെ പുറം ലോകത്തെ ജീവിതത്തെ കാണുകയും അറിയുകയും ചെയ്യുന്നുണ്ട്. സ്ത്രീ-പുരുഷ സമൂഹത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി നിലനിൽക്കുന്നു. ഈ കാലഘട്ടത്തിൽ എത്രകാലം ഇങ്ങനെ പെൺകുട്ടികളെ തളച്ചിടാനാകും?  ഒരു കാര്യം കൂടി ഞാൻ എടുത്തു പറയുന്നു. വരികളാണ് ഈ പാട്ടിന്റെ ശക്തി. മലയാളത്തിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ രചിച്ച വനിതയായ ശശികല വി മേനോനാണ് വരികൾ എഴുതിയിരിക്കുന്നത്. ശശികലാമ്മയുമായി ഒരു പാട്ട് ചെയ്യാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്.  കരുതൽ ആങ്ങളമാർ എന്നൊരു വിഭാഗം സോഷ്യൽ മീഡിയകളിൽ പോലും ഉണ്ട്. അവർക്കുള്ള മറുപടിയാണോ?    കരുതൽ ആങ്ങളമാർക്ക് മാത്രം വേണ്ടിയുള്ള മറുപടിയില്ല. മറ്റൊരാളെ ബുദ്ധിമുട്ടിക്കാതെ ഇഷ്ടത്തിന് ജീവിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടനയിലുണ്ടെന്ന് പെൺകുട്ടികളും അറിയണം. കരുതലിന്റെ പേരിലുള്ള ഈ നിയന്ത്രണം തിരിച്ചറിയാൻ പോലും സാധിക്കാത്ത പെൺകുട്ടികളുണ്ട്. അവർക്കും വേണ്ടിയാണ് ഈ പാട്ട്. സ്ത്രീശരീരം പരിശുദ്ധമാണ്, മൂടിവയ്ക്കേണ്ടതാണ്, രാത്രി പുറത്തിറങ്ങരുത് തുടങ്ങിയ കാര്യങ്ങളാണ് സ്ത്രീസുരക്ഷയെക്കുറിച്ച് പറയുമ്പോൾ ഇപ്പോഴും ചിലർ പറയുന്നത്. സ്ത്രീകൾക്ക് നേരേയുള്ള അതിക്രമങ്ങൾ കുറയ്ക്കാൻ സ്ത്രീകൾ അടങ്ങി ഒതുങ്ങി ഇരിക്കണം എന്ന് പറയുന്നതിൽ എന്ത് ലോജിക്കാണുള്ളത് എന്ന ചിന്തിക്കുക. മറിച്ച് സ്കൂൾ തലം മുതൽ കുട്ടികളിലും മറ്റും ലിംഗസമത്വത്തെക്കുറിച്ച് പഠിപ്പിക്കേണ്ടതല്ലേ. സ്കൂളുകളിൽ മാത്രമല്ല വീടുകളിലും പഠിപ്പിക്കേണ്ട വിഷയമാണ്.  ആര്യയ്ക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ?  ഇന്ന് ഒരു പോസ്റ്റ് ഞാൻ കണ്ടു. കോവിഡുമായി ബന്ധപ്പെട്ട ഒരു പോസ്റ്റാണിത്. പെൺകുട്ടികൾ അവരുടെ ഫോൺ നമ്പർ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ ഫോൺ നമ്പർ പരമാവധി നൽകാതെ ഇരിക്കുക എന്നും മാതാപിതാക്കളുടെയോ രക്ഷാകർത്താക്കളുടെയോ നമ്പർ നൽകണമെന്നൊക്കെയായിരുന്നു അതിൽ പറഞ്ഞിരിക്കുന്നത്. പ്രത്യക്ഷത്തിൽ നിരുപദ്രവകരമായി തോന്നുന്ന എന്ന കാര്യം. എന്നാൽ ചിന്തിക്കുമ്പോൾ അതിലൊരു വലിയ പ്രശ്നമുണ്ട്. പ്രായപൂർത്തിയായ ഒരാളുടെ ഉത്തരവാദിത്തം ആ വ്യക്തിയ്ക്ക് മാത്രമാണ്. അതിൽ ലിംഗവ്യത്യാസമില്ല. അതിൽ പെൺകുട്ടികളുടെ കാര്യംവരുമ്പോൾ രക്ഷാകർത്താവിനെ തിരഞ്ഞ് പോകേണ്ട ആവശ്യം എന്താണ്. നിയമം എനിക്ക് സംരക്ഷണം നൽകുന്നുണ്ട്. അത് കൃത്യമായി നടപ്പാക്കുമെങ്കിൽ ഞാൻ എന്തിന് മറ്റുള്ളവരെ ഭയക്കണം? എന്തിന് നമ്പർ നൽകാതിരിക്കണം.  സോഷ്യൽ മീഡിയകളിൽ സജീവമായി ഇടപെടുമ്പോൾ ഈ കരുതൽ ആങ്ങളമാരുമായി എനിക്കും ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട്. എനിക്ക് മാത്രമല്ല ഒട്ടുമിക്ക സ്ത്രീകൾക്കും വ്യക്തി ജീവിതത്തിലോ അല്ലെങ്കിൽ സോഷ്യൽ മീഡിയകളിലോ ഇത്തരം ആളുകളുമായി കലഹിക്കേണ്ടി വരും.  ഇനി വരാനിരിക്കുന്ന പ്രൊജക്ടുകൾ എന്തൊക്കെയാണ്?  പരമാവധി സ്വതന്ത്ര മ്യൂസിക് വീഡിയോകൾ ചെയ്യണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം. കവർ വേർഷനുകളേക്കാൾ ഒറിജിനൽ സോങ്ങുകളാണ് ഒരു ആർട്ടിസ്റ്റിനെ സംബന്ധിച്ചേടത്തോളം ഏറ്റവും വലിയ സ്വപ്നവും വെല്ലുവിളിയും. പലപ്പോഴും ഇൻഡിപെൻഡന്റായി ചെയ്യുമ്പോൾ കാഴ്ചക്കാരുടെ എണ്ണം കുറയുന്നതിൽ ഒരു ചെറിയ സങ്കടമുണ്ട്. എന്റെ ആദ്യത്തെ ഇൻഡിപെൻഡൻസ് വർക്ക് ട്രൈ മൈ സെൽഫ് ആയിരുന്നു. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ തന്നെയാണ് അതിന്റെ വിഷയം. എന്നെപ്പോലെ ഒരുപാട് ആർട്ടിസ്റ്റുകൾ ധാരാണം ഇൻഡിപെൻഡന്റ് വീഡിയോകൾ ചെയ്യുന്നുണ്ട്. വേടൻ പോലുള്ളവർ. എല്ലാവരും സംസാരിക്കുന്നത് സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയങ്ങളാണ്. അത്തരം വർക്കുകൾക്ക് കൂടുതൽ പ്രോത്സാഹനം നൽകിയാൽ, കൂടുതൽ ആർട്ടിസ്റ്റുകൾ മുന്നോട്ട് വരും.    ധാരാളം വിമർശനങ്ങളും ആര്യയെ തേടി എത്തിയിട്ടുണ്ട്. സംഗീതപ്രേമികളുടെ ഒരു ഗ്രൂപ്പിൽ ആര്യ പാടുമ്പോൾ എക്സ്പ്രഷൻ കൂടുതലാണെന്ന തരത്തിൽ ഒരു ചർച്ച കണ്ടിരുന്നു?  ഞാനും അത് കാര്യമാക്കി എടുക്കാറില്ല. കുട്ടിക്കാലം മുതൽ പാട്ട് പഠിക്കുന്ന ഒരാളാണ് ഞാൻ. അന്ന് മുതൽ ഞാൻ കേൾക്കുന്ന പരാതിയാണ് എന്റെ മുഖത്തെ എക്സ്പ്രഷൻ കൂടുതലാണെന്നത്. ഒരുകാലത്ത് ഞാൻ അത് നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പരാജയപ്പെട്ടു. എനിക്ക് ഇങ്ങനെ പാടാനേ സാധിക്കൂ എന്ന് തിരിച്ചറിഞ്ഞതോടെ എനിക്കത് വിഷയമല്ലാതെയായി. വളരെ കൂളായി നിന്ന് പാടുന്നവരുമുണ്ട്. എസ്.ജാനകി അമ്മ, എം.എസ് സുബല്ക്ഷ്മി അമ്മ, ചിത്രാമ്മ തുടങ്ങിയ വലിയ ഗായികമാർ പാടുമ്പോൾ അവരുടെ മുഖത്ത് അധികം ഭാവപ്രകടനങ്ങൾ ഇല്ല. അത് കണ്ടു ശീലിച്ചത് കൊണ്ടായിരിക്കണം നമ്മൾ പാടുമ്പോൾ ഇത്രയ്ക്ക് വിമർശനങ്ങൾ കേൾക്കേണ്ടി വരുന്നുത്. പുരുഷ ഗായകരെക്കുറിച്ച് ഇത്തരം വിമർശനങ്ങൾ ഉയരുന്നത് അധികം കണ്ടിട്ടില്ല. സ്ത്രീകളെക്കുറിച്ചാണ് പരാതി. നമ്മൾ അടങ്ങി ഒതുങ്ങി നിന്ന് പാടണം എന്ന ചിന്ത ഉള്ളതുകൊണ്ടാണോ ഇവർ ഇ്ങ്ങനെ പറയുന്നത് എന്ന് എനിക്കറിയില്ല.  Content Highlights:Arya Dhayal singer Interview ,Angane Venam, Gender equality, women empowerment, feminism, Sasikala V Menon]]></description>
</item>
<item>
<title><![CDATA[ഇനി വിട്ടുവീഴ്ചയ്ക്കില്ലെന്ന ആഹ്വാനവുമായി ആര്യ ദയാല്‍; ശ്രദ്ധനേടി 'അങ്ങനെ വേണം']]></title>
<link>https://www.mathrubhumi.com/movies-music/music/arya-dhayal-s-music-video-agane-venam-by-child-development-1.5603476</link>
<description><![CDATA[സ്ത്രീവിരുദ്ധ ചിന്തകളെ തിരുത്തിക്കുറിക്കുന്ന വീഡിയോ ഗാനവുമായി എത്തിയിരിക്കുകയാണ് യുവഗായിക ആര്യ ദയാൽ. സ്ത്രീശാക്തീകരണ ക്യാമ്പയിനിന്റെ ഭാഗമായി ശിശുക്ഷേമ സമിതിക്കുവേണ്ടി ഒരുക്കിയ അങ്ങനെ വേണം എന്ന വീഡിയോ ഗാനം ഏറെ ശ്രദ്ധനേടിയിരിക്കുകയാണ്. സ്ത്രീവിരുദ്ധ ചിന്താഗതികളെ തിരുത്തിക്കുറിക്കുന്ന ഒരു സംഗീത സംഭാഷണം. വേർതിരിവിനോടും മുൻവിധികളോടും ഇനി വേണ്ട വിട്ടുവീഴ്ച എന്ന ടാഗ്ലൈനോടുകൂടിയാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്.  സ്ത്രീകളോടുള്ള പൊതുസമൂഹത്തിന്റെ പരമ്പരാഗത കാഴ്ചപ്പാടുകളെ തിരുത്തുകയും സ്വതന്ത്രമായ, പരാശ്രയമില്ലാതെ ജീവിക്കാൻ കഴിയുന്ന ഒരു ലോകത്തെ ആഗ്രഹിക്കുന്നു പുതിയ കാലത്തെ സ്ത്രീകളെന്ന്പറഞ്ഞുവെക്കുകയുമാണ് അങ്ങനെ വേണം. ശശികല മേനോന്റെ വരികൾ സംഗീതം നൽകി ആലപിച്ചിരിക്കുന്നത് ആര്യ ദയാൽ തന്നെയാണ്. ആത്തിഫ് അസീസ് ആണ് വീഡിയോ സംവിധാനം നിർവഹിച്ചിരിക്കുന്നത്. മ്യൂസിക് പ്രൊഡക്ഷൻ വർക്കി. മികച്ച ഒരു ദൃശ്യാനുഭവം കൂടി സമ്മാനിക്കുന്നു വീഡിയോ. സ്വയം തീരുമാനങ്ങളെടുക്കാൻ കഴിയുന്നവരാണ് സ്ത്രീകളെന്ന് പരമ്പരാഗത കാഴ്ചപ്പാടുകൾവെച്ച് ഇനി തങ്ങളെ നിയന്ത്രിച്ചുനിർത്താൻ കഴിയില്ലെന്നും ആഹ്വാനം ചെയ്യുന്നു അങ്ങനെ വേണം. സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകളും മികച്ച അഭിപ്രായങ്ങളും നേടുകയാണ് ഗാനം.    Content highlights :arya dhayals music video agane venam by child development]]></description>
</item>
<item>
<title><![CDATA[ഇത്‌ വേടന്റെ 'നരബലി'; ശ്രദ്ധനേടി നായാട്ടിലെ വീഡിയോ ഗാനം ]]></title>
<link>https://www.mathrubhumi.com/movies-music/music/malayalam-movie-nayattu-narabali-video-song-by-vedan-1.5603449</link>
<description><![CDATA[മാർട്ടിൻ പ്രക്കാട്ടിന്റെ സംവിധാനത്തിൽ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു നായാട്ട്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. ഇപ്പോൾ ചിത്രത്തിലെ നരബലി എന്ന വീഡിയോ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. വോയ്സ് ഓഫ് വോയ്സ്ലെസ്, വാ തുടങ്ങിയ മലയാള റാപ് ഗാനങ്ങളിലൂടെ ശ്രദ്ധേയനായ വേടൻ ആണ് ഗാനത്തിന്റെ വരികൾ എഴുതി പെർഫോം ചെയ്തിരിക്കുന്നത്. വിഷ്ണു വിജയ് സംഗീതം നൽകിയിരിക്കുന്നു.  കാടും ഇരുട്ടും തീയുമെല്ലാം കൂടിക്കലർന്ന ഗാനരംഗം പുതിയ കാഴ്ചാനുഭവം തന്നെയാണ് സമ്മാനിക്കുന്നത്. ചിത്രത്തിലെ ചില രംഗങ്ങളും ഗാനത്തിൽ കടന്നുവരുന്നു. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവരുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മൂന്ന് പോലീസുകാർ നേരിടുന്ന പ്രശ്നങ്ങൾ സമകാലിക സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തിൽ പറഞ്ഞുവെക്കുകയാണ് ചിത്രം. ജോസഫ് എന്ന സിനിമയുടെ തിരക്കഥാകൃത്ത് ഷാഹി കബീർ ആണ് നായാട്ടിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ആറ് വർഷത്തിനുശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകയുമുണ്ടായിരുന്നു നായാട്ടിന്. നരബലി വീഡിയോഗാനത്തിന് മികച്ച പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.    Content highlights :malayalam movie nayattu narabali video song by vedan]]></description>
</item>
<item>
<title><![CDATA[പ്രണയം നിറഞ്ഞ 'താരഗൈ'; ശ്രദ്ധനേടി തമിഴ് സംഗീത ആല്‍ബം]]></title>
<link>https://www.mathrubhumi.com/movies-music/music/tharagai-tamil-music-video-jeeva-aparna-haricharan-kukku-rishdhan-three-idiots-media-1.5600985</link>
<description><![CDATA[ഗോകുൽ ശ്രീകണ്ഠൻ സംഗീത സംവിധാനം ചെയ്ത് ഹരിചരൺ, ശേഷാദ്രി, ശ്രുതി ശിവദാസ് എന്നിവർ ആലപിച്ച താരഗൈ എന്ന തമിഴ് സംഗീത ആൽബം ശ്രദ്ധനേടുന്നു.  ത്രി ഇഡിയറ്റ്സ് മീഡിയയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഈ ഗാനം രചിച്ചിരിക്കുന്നത് ജിബിൻ കൃഷ്ണയാണ്. ജീവ ജോസഫ്, അപർണ തോമസ് എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.  റിഷ്ദാൻ അബ്ദുൾ റഷീദ്, ഷൂഹൈബ് കുക്കു എന്നിവരാണ് സംവിധാനവും കൊറിയോഗ്രാഫിയും ചെയ്തിരിക്കുന്നത്. അവരുടേത് തന്നെയാണ് ഈ മ്യൂസിക് വീഡിയോയിന് പിറകിലെ ആശയം. ഛായാഗ്രഹണം- വിവേക് വിജയൻ, എഡിറ്റിങ്- ദിലീപ് ഡെന്നിസ്, കലാസംവിധാനം-ബിബിൻ, ചമയം- ഗായത്രി കിഷോർ, മേക്ക് അപ്പ്- ആസിഫ് മരയ്ക്കാർ.    Content Highlights:Tharagai Tamil Music Video, Jeeva, Aparna, Haricharan, Kukku Rishdhan, Three Idiots Media]]></description>
</item>
<item>
<title><![CDATA[പാടി അഭിനയിച്ച് നാഞ്ചിയമ്മ വീണ്ടും; ചെക്കനിലെ പാട്ട് പുറത്ത്]]></title>
<link>https://www.mathrubhumi.com/movies-music/music/malayalam-movie-chekkan-nanjiyamma-1.5598598</link>
<description><![CDATA[അയ്യപ്പനും കോശിയും സിനിമയിലെ കലകാത്ത ഗാനത്തിന് ശേഷം മനോഹരമായൊരു താരാട്ട് പാട്ടുമായി നഞ്ചിയമ്മ വീണ്ടുമെത്തുന്നു. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വൺ ടു വൺ മീഡിയയുടെ ബാനറിൽ മൻസൂർ അലിനിർമ്മിച്ച് ഷാഫി എപ്പിക്കാട് രചനയും സംവിധാനവും നിർവഹിക്കുന്ന ചെക്കൻ എന്ന ചിത്രത്തിലൂടെയാണ് ഗായികയും അഭിനേതാവുമായി നഞ്ചിയമ്മ എത്തുന്നത്.    കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് ചെക്കനിലെ ആദ്യ ഗാനത്തിന്റെ വീഡിയോ ലോഞ്ചിംഗ് നിർവഹിച്ചത്.നടൻ വിനോദ് കോവൂരും സംവിധായകൻ ഷാഫി എപ്പിക്കാടും ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകരും സന്നിഹിതരായിരുന്നു. വൺ ടു വൺ മീഡിയ യൂട്യൂബ് ചാനലിലൂടെയാണ് ആത്ക്ക് അന്താ പക്കംഎന്ന് തുടങ്ങുന്ന ചിത്രത്തിലെ ആദ്യഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.    ഗോത്ര വിഭാഗത്തിൽ ജനിച്ച ഗായകനായ വിദ്യാർത്ഥിയുടെ കഥ പറയുന്ന ചിത്രം മനോഹരമായ ഗാനങ്ങളുടെ അകമ്പടിയോടെ വയനാടിന്റെ ദൃശ്യ ഭംഗിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പാരമ്പര്യമായി കിട്ടിയ സിദ്ധിയും, ഗായികയായ അമ്മൂമ്മ നഞ്ചിയമ്മയിൽ നിന്നും കിട്ടിയിരുന്ന അംഗീകാരവും നായകൻ ചെക്കന് ഏറെ പ്രോത്സാഹനമായിരുന്നെങ്കിലും വർത്തമാന കാലത്തും തുടരുന്ന ജാതിയുടെയും നിറത്തിന്റെയും പേരിലുള്ള അവഗണനകളും, മാറ്റിനിർത്തലുകളും നേരിടേണ്ടിവരുന്നൊരു ബാലന്റെ നിസ്സഹായതയാണ് സംവിധായകൻ ചെക്കനിലൂടെ വരച്ചു കാണിക്കുന്നത്.    കാടിന്റെയും, സംഗീതത്തിന്റെയും അകമ്പടിയോടെ ഒരുങ്ങുന്ന ചിത്രത്തിൽ നാടൻ പാട്ടു ഗായകൻ മണികണ്ഠൻ പെരുമ്പടപ്പും മനോഹരമായ ഗാനങ്ങൾക്ക് രചനയും, സംഗീതവും നിർവഹിച്ചു ആലപിക്കുന്നുണ്ട്.അടുത്ത മാസം റിലീസ് പ്രതീക്ഷിക്കുന്ന ചിത്രം തിയേറ്റർ റിലീസ് തന്നെയാണ് ഉദ്ദേശിക്കുന്നത്.    ഗപ്പി, ചാലക്കുടിക്കാരൻ ചെങ്ങാതി, എടക്കാട് ബറ്റാലിയൻ തുടങ്ങിയ ചിത്രത്തിലൂടെ ശ്രദ്ധേയനായ വിഷ്ണു പുരുഷനാണ് നായകൻ ചെക്കനായി അഭിനയിക്കുന്നത്. നായിക ആതിരയും. കൂടാതെ നഞ്ചിയമ്മ, വിനോദ് കോവൂർ , തസ്നിഖാൻ , അബു സലീം, അമ്പിളി, അലി അരങ്ങാടത്ത് ,മാരാർ, സലാം കല്പറ്റ, അഫ്സൽ തുവൂർ, ടിക് ടോക് താരങ്ങളായ അബു സാലിം , ഷിഫാന, ലിയാ അമൻ തുടങ്ങിയവരോടൊപ്പം ഒട്ടേറെ നാടക താരങ്ങളും വിവിധ വേഷത്തിൽ ചിത്രത്തിലെത്തുന്നു.    ഛായാഗ്രഹണം: സുരേഷ് റെഡ് വൺ നിർവഹിക്കുന്നു. കലാ സംവിധാനം : ഉണ്ണി നിറം, ചമയം : ഹസ്സൻ വണ്ടൂർ, എഡിറ്റ് : ജർഷാജ്, വസ്ത്രാലങ്കാരം : സുരേഷ് കോട്ടാല, പ്രൊജക്റ്റ് ഡിസൈൻ : അസിം കോട്ടൂർ, പ്രൊ.കാണ്ട്രോളർ : ഷൗക്കത്ത് വണ്ടൂർ, പ്രൊ.മാനേജർ : റിയാസ് വയനാട്, സ്റ്റിൽസ് : അപ്പു, പശ്ചാത്തല സംഗീതം : സിബു സുകുമാരൻ, സാമ്പത്തിക നിയന്ത്രണം : മൊയ്ദു കെ.വി,ഗതാഗതം :ഷബാദ് സബാട്ടി,പി.ആർ. ഒ : അജയ് തുണ്ടത്തിൽ, ഡിസൈൻ : മനു ഡാവിഞ്ചി.      Content Highlights:Malayalam Movie Chekkan Nanjiyamma]]></description>
</item>
<item>
<title><![CDATA[ ഗായകനായി ജയചന്ദ്രന്‍; താരാട്ടുമായി മഞ്ഞു മന്ദാരമേ ]]></title>
<link>https://www.mathrubhumi.com/movies-music/music/manju-mandharame-lullaby-m-jayachandran-prasanth-mohan-m-p-divakrishna-vj-vinayak-sasikumar-1.5596062</link>
<description><![CDATA[എം.ജയചന്ദ്രൻ സംഗീത സംവിധായകന്റെ കുപ്പായമണിയാതെ ഗായകനായി എത്തിയ മഞ്ഞു മന്ദാരമേ എന്ന ഗാനം ശ്രദ്ധ നേടുന്നു. യുവ സംഗീത സംവിധായകനായ പ്രശാന്ത് മോഹൻ എം.പിയുടെ സംഗീതത്തിലാണ് മഞ്ഞു മന്ദാരമേ എന്ന താരാട്ടുപാട്ട് ജയചന്ദ്രൻ ആലപിച്ചിരിക്കുന്നത്. ജയചന്ദ്രൻ ഇതുവരെ പാടിയ ഗാനങ്ങളെല്ലാം സ്വന്തം സംഗീതത്തിലുള്ളതായിരുന്നു. ഇത് ആദ്യമായി മറ്റൊരാളുടെ സംഗീതത്തിൽ ജയചന്ദ്രൻ പാടുന്നതെന്ന പ്രത്യേകയും ഈ താരാട്ടുപാട്ടിനുണ്ട്.  ഗാനരചയിതാവ് വിനായക് ശശികുമാർ വരികൾ ഒരുക്കിയിരിക്കുന്ന ഈ ഗാനം ചുരുങ്ങിയ സമയത്തിനുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ഉണ്ണി മേനോൻ , സിത്താര കൃഷ്ണകുമാർ , ശ്രേയ ജയ്ദീപ് അടക്കം സംഗീത മേഖലയിലെ നിരവധി പേർ ഗാനം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചുകഴിഞ്ഞു.  എം.ജയചന്ദ്രൻ ഗാനം ആലപിക്കുന്നതിന്റെ സ്റ്റുഡിയോ രംഗങ്ങൾക്കൊപ്പം ചേർത്തിരിക്കുന്ന രംഗങ്ങളിൽ അഭിനയിച്ചിട്ടുള്ളത് സംഗീത സംവിധായകനായ പ്രശാന്ത് മോഹൻ എം.പി യും ഭാര്യ ആൻസി സജീവും മകൻ ധ്യാൻ പ്രശാന്തുമാണ്. വിപിൻ കുമാർ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഗാനരംഗം ദൃശ്യവത്കരിച്ചിരിക്കുന്നത് ദിവാകൃഷ്ണയാണ്. അശ്വന്ത് എസ് ബിജുവാണ് ഛായാഗ്രഹണം. പി ഫാക്ടർ എന്റർടൈൻമെന്റ് ചാനലിലൂടെയാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്.    Content Highlights:Manju Mandharame, Lullaby, M Jayachandran, Prasanth Mohan, M P Divakrishna, VJ Vinayak, Sasikumar]]></description>
</item>
<item>
<title><![CDATA[റാസ്പുട്ടിന്‍പാട്ടിനെപറ്റി മിണ്ടരുതെന്ന് കമ്മ്യൂണിസ്റ്റ് റഷ്യയും പോളണ്ടും ഉത്തരവിട്ടത് എന്തുകൊണ്ട്?]]></title>
<link>https://www.mathrubhumi.com/movies-music/features/why-did-russia-ban-boneym-hit-song-ra-ra-rasputin-1.5595993</link>
<description><![CDATA[സെന്റ്പീറ്റേഴ്സ്ബർഗിലെ ഹോട്ടൽമുറിയിൽ അവസാനശ്വാസമെടുക്കുന്നതിന് ഒരു മൂന്ന് പതിറ്റാണ്ട് മുൻപെങ്കിലും ബോണി എമ്മുമായുള്ള പൊക്കിൾക്കൊടി ബന്ധം അറുത്തുമുറിച്ച് കളഞ്ഞിരുന്നു റോബർട്ടോ അൽഫോൺസോ ഫാരൽ എന്ന അരൂബക്കാരൻ. പ്രശസ്തിയിൽ നിന്ന് ഇല്ലായ്മയുടെയും ലഹരിയുടെയും കലഹത്തിന്റെയും കഠിനവഴികളിലേയ്ക്ക് ബാൻഡിലെ ഏക ആൺതരി വഴിതെറ്റി പിണങ്ങി ഇറങ്ങിനടന്ന കാലത്ത് തന്നെ ബോണി എമ്മും നിശബ്ദമായി അരങ്ങൊഴിഞ്ഞു. എന്നിട്ടും ബോബി ഫാരലിന്റെ മരണം വല്ലാത്തൊരു ഞെട്ടലായിരുന്നു ആരാധകർക്ക്, പ്രത്യേകിച്ച് പഴയ സാർ, സോവിയറ്റ് ഗൃഹാതുര കാലം ഉള്ളിൽപേറുന്ന റഷ്യക്കാർക്ക്. ഡിസംബർ മുപ്പത്തിന് കാലത്ത് ഹോട്ടൽമുറിയിൽ ഹൃദയംനിലച്ച് കഥാവശേഷനായി കിടക്കുന്ന ഫാരലിന്റെ ദയനീയമായ രൂപത്തിനുമേൽ പക്ഷേ, ഒരു ദുരന്തത്തേക്കാൾ ദുരൂഹതയാണ് നിഴലിട്ടുനിന്നത്. അവിശ്വസനീയമായൊരു യാദൃച്ഛികതയുണ്ടായിരുന്നു അകാലത്തിലുള്ള ആ അന്ത്യത്തിന്.    കൃത്യം തൊണ്ണൂറ്റിനാല് കൊല്ലം മുൻപ് അതുപോലൊരു മഞ്ഞിലുറഞ്ഞ ഡിസംബർ മുപ്പതിനുതന്നെയാണ് സാർ ചക്രവർത്തിമാരുടെ ഈ പഴയ ആസ്ഥാനനഗരം മറ്റൊരു മരണത്തിന് സാക്ഷ്യം വഹിച്ചത്. അന്നാണ് തന്റെ ഹിപ്നോട്ടിക് സ്വാധീനത്തിന്റെ ഒറ്റച്ചരടിൽ സാർ ഭരണകൂടത്തെ വരുതിക്കുനിർത്തി വിലസിയ ഗ്രിഗറി റാസ്പുട്ടിനെ പ്രഭുസംഘം മൊയ്ക്ക കൊട്ടാരത്തിലേയ്ക്ക് ക്ഷണിച്ചുവരുത്തി ആദ്യം മെദീര വീഞ്ഞിൽ വിഷം കലർത്തിയും പിന്നീട് പോയന്റ് ബ്ലാങ്കിൽ നിറയൊഴിച്ചും ഒടുക്കം തണുത്തുറഞ്ഞ നെവ്ക നദിയുടെ മഞ്ഞുപാളിയിലേയ്ക്കു വലിച്ചെറിഞ്ഞും വകവരുത്തിയത്. ഏതാണ്ട് ഒരു നൂറ്റാണ്ടിന്റെ ഇടവേളയിലുണ്ടായ ഈ രണ്ടു മരണങ്ങളെയും നിഗൂഢമായ എന്തോ ഒന്ന് പരോക്ഷമായെങ്കിലും ബന്ധിപ്പിക്കുന്നുണ്ട്. മരണദിവസത്തിന്റെ ആകസ്മികത മാത്രമല്ലത്. നഗ്നമായ മാറും അരക്കെട്ടിറുങ്ങി തൊങ്ങലുകെട്ടിയ തൂവെള്ള ബെൽബോട്ടം പാന്റും ആഫ്രോ ഹെയർസ്റ്റൈലുമായുള്ള ബോബി ഫാരലിന്റെ ഉന്മാദച്ചുവടുകളില്ലായിരുന്നെങ്കിൽ കമ്മ്യൂണിസ്റ്റ് വിപ്ലവം മുച്ചൂടും വിഴുങ്ങിയ പഴയ റഷ്യൻ സാമ്രാജ്യത്തിന്റെ തമസ്ക്കരിക്കപ്പെട്ട പുരാവൃത്തങ്ങളിൽ ഒന്നു മാത്രമായി ഒതുങ്ങിപ്പോകുമായിരുന്നു റാസ്പുട്ടിന്റെ നിഗൂഢവും വിഭ്രമജനകവുമായ കഥ.    ഫ്രാങ്ക് ഫാരിയാന്റെ വരികളും ഈണവും ലിസ് മിച്ചലിന്റെയും മാഷ്യ ബാരെറ്റിന്റെയും മെയ്സി വില്ല്യംസിന്റെയും തേൻപുരട്ടിയ വശ്യസ്വരവും മാത്രമല്ല നൈറ്റ് ഫ്ളൈറ്റ് ടു വീനസ് എന്ന എൽപി റെക്കോഡിന്റെ എ സൈഡിലെ രണ്ടാം ഗാനത്തെ നിത്യഹരിതമാക്കിയത്. ബോണി എമ്മിനുവേണ്ടി ഒറ്റപ്പാട്ടു പോലും പാടി റെക്കോഡ് ചെയ്യാത്ത ബോബി ഫാരലിന്റെ കാമോദീപകമെന്ന് പഴികേട്ട ചുവടുകൾ കൂടിയായിരുന്നു റാ റാ റാസ്പുട്ടിൻ ലവർ ഓഫ് ദ റഷ്യ ക്യൂനിന്റെ പ്രധാന ഹിറ്റ് ചേരുവയെന്ന് സമ്മതിക്കാതെ തരമില്ല. പലപ്പോഴും വെപ്പുതാടിവച്ച് കഠിനശബ്ദത്തിന്റെ ഇന്റർല്യൂഡുമായി റാ റാ റാസ്പുട്ടിന് ചുവടുവച്ച് അരങ്ങിലെത്തിയ ഫാരൽ കഥാനായകൻ റാസ്പുട്ടിന്റെ പരകായപ്രവേശംപോലെയാണ് ഉറഞ്ഞാടാറുള്ളത്. ബോബി ഫാരൽ ഇല്ലെങ്കിൽ ബോണി എമ്മിന്റെ ഒരു ഡസനോളം വരുന്ന ഓൾടൈം ഹിറ്റുകളിൽ റാ റാ റാസ്പുട്ടിനെങ്കിലും നിറംകുറയുമെന്ന് ഉറപ്പ്. അത്രമേൽ അവ രണ്ടും ഉടലും ഉയിരും പോലെ ഇഴചേർന്നുകഴിഞ്ഞിരുന്നു എഴുപതുകളുടെ ഒടുക്കം.      ജീവിതവും മരണവും അതിലേറെ മരണാനന്തര ജീവിതവും കൊണ്ട് റാസ്പുട്ടിൻ എന്ന നിഗൂഢ യോഗി സൃഷ്ടിച്ച ചുരുളഴിയാത്ത സമസ്യകളിൽ ഒന്നു മാത്രമാണ് ബോബ് ഫാരലിന്റെ കഥ. അതിലും വലിയ സമസ്യകളും ദുരൂഹതകളം പെറുന്നതാണ് ഫാരലും സംഘവും അനശ്വരമാക്കിയ റാസ്പുട്ടിൻ ഗാനവും മിത്തും യാഥാർഥ്യവും കെട്ടുപിണഞ്ഞുകിടക്കുന്ന അതിലെ നായകന്റെ സംഭ്രമജനകമായ ജീവിതവും. ബലാലൈക്കയുടെ തന്ത്രികളം ഹൊപക്ക്ച്ചുവടുകളും പിന്നണി ചേർന്ന റാസ്പുട്ടിൻ ഗാനത്തിന്റെ ചടുലവേഗത്തിന് പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയുമെല്ലാം പുതിയ രാഷ്ട്രീയ ഭാഷ്യങ്ങൾ ചമയ്ക്കപ്പെടുമ്പോൾ ഈ സമസ്യകൾ വീണ്ടും വീണ്ടും പുനർവായനകൾക്ക് വിധേയമാകുന്നത് സ്വാഭാവികം. പ്രതിരോധത്തിന്റെ പാട്ടായി ഇന്ന് പുനരവതരിപ്പിക്കപ്പെടുന്ന റാസ്പുട്ടിൻഗാനത്തിന് ഒരു കാലത്ത് വിപ്ലവം വിരിഞ്ഞ കമ്മ്യൂണിസ്റ്റ് റഷ്യയും പോളണ്ടും നിരോധനമേർപ്പെടുത്തിയിരുന്നു എന്നത് ഇന്ന് അവിശ്വസനീയമായി തോന്നിയേക്കാം. ബോണി എമ്മിന്റെ ഏറ്റവും വലിയ ആരാധകവൃന്ദമുള്ളത് യൂറോപ്പിനേക്കാൾ പഴയ സോവിയറ്റ് റിപ്പബ്ലിക്കിലാണെന്ന വെള്ളം ചേർക്കാത്ത വസ്തുതയോട് ചേർത്തുവച്ചുവേണം ആ പഴയ നിരോധനത്തെ കൂട്ടിവായിക്കാൻ.   1978ലാണ് പുറത്തുനിന്നുള്ള ഏതെങ്കിലുമൊരു പോപ്പ് ബാൻഡിന് ആദ്യമായി കമ്മ്യൂണിസ്റ്റ് റഷ്യയുടെ ഇരുമ്പുമറയ്ക്കപ്പുറത്തേയ്ക്ക് ഔദ്യോഗികമായി പ്രവേശനം കിട്ടുന്നത്. ഒരു കാലത്ത് സോവിയറ്റ് ഭരണകൂടത്തിന് വലിയ പഥ്യമില്ലാതിരുന്ന ബോണി എമ്മിനെയും എൽട്ടൺ ജോണിനെയുമെല്ലാം ലിയോനിഡ് ബ്രഷ്ണേവ് മോസ്ക്കോയിലേയ്ക്ക് ക്ഷണിച്ചുകൊണ്ടുവന്നതിന്റെ യഥാർഥപൊരുൾ ഇന്നും വ്യക്തമല്ല. പോൾ എന്നതിന് പകുതി എന്നൊരു അർഥമുണ്ട് റഷ്യനിൽ. ഇതുവച്ച് ബീറ്റിൽസിന്റെ പോൾ മെക്കാർട്നിക്ക് പകുതി മെക്കാർട്നിയെ സോവിയറ്റ് യൂണിയന് ആവശ്യമില്ലെന്ന് പറഞ്ഞ് പരിഹസിച്ച് പ്രവേശനം നിഷേധിച്ച അതേ ബ്രഷ്ണേവാണ് ബോണി എമ്മിനെ രണ്ട് കൈയും നീട്ടി സ്വീകരിച്ചത് എന്നത് നിഗൂഢമാണിന്നും. ബോണി എമ്മിനെയും എൽട്ടൺ ജോണിനെയും റോഡ് സ്റ്റിവേർട്ടിനെയും ക്ഷണിച്ചുവരുത്തിയവർ ലെഡ് സെപ്പെലിനെയും റോളിങ് സ്റ്റോൺസിനെയും പടിക്ക് പുറത്ത് നിർത്തിയതിന്റെ പൊരുളും ഇന്നും പൂർണമായി ചുരുളഴിഞ്ഞിട്ടില്ല.       റാസ്പുട്ടിൻ രാജ കുടുംബത്തിനൊപ്പം (ഇടത്ത്). സാർ സാമ്രാജ്യത്തിലെ റാസ്പുട്ടിന്റെ സ്വാധീനത്തെ കളിയാക്കുന്ന കാർട്ടൂൺ (വലത്ത്)       മദ്യലഹരിയിൽ ബ്രഷ്ണേവിനുണ്ടായ വെളിപാടെന്ന് അക്കാലത്തുണ്ടായിരുന്നു രഹസ്യമായൊരു പരിഹാസം. അമേരിക്ക അടക്കമുള്ള അറുപത്തിയാറ് രാജ്യങ്ങൾ ബഹിഷ്കരിച്ച 1980ലെ മോസ്ക്കോ ഒളിമ്പിക്സിന് മുന്നോടിയായുള്ള മുഖംമിനുക്കൽ യജ്ഞത്തിന്റെ ഭാഗമായിരുന്നു എന്നാണ് മറ്റൊരു വാദം. രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിട്ടുതുടങ്ങിയ കാലത്ത് നുരഞ്ഞുപൊന്തുന്ന യുവജനരോഷത്തെ തണുപ്പിക്കാൻ എന്നുമുണ്ടായി വ്യാഖ്യാനം. ഞങ്ങളുടെ ഗാനം നേതാക്കളുടെ ഹൃദയത്തെ കീഴടക്കിയിട്ടുണ്ടാകാം എന്നാണ് പിൽക്കാലത്ത് ലീഡ് ഗായികയായ ലിസ് മിച്ചൽ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഇരുമ്പുമറയിട്ട് കൊട്ടിയടച്ചിരുന്നെങ്കിലും നേരത്തെ തന്നെ പാശ്ചാത്ത്യ പോപ്പും റോക്കും റെഗ്ഗെയുമെല്ലാം പലവിധത്തിൽ പണ്ടേ നുഴഞ്ഞുകയറിക്കഴിഞ്ഞിരുന്നു ഭൂരിഭാഗം സോവിയറ്റ് റിപ്പബ്ലിക്കുകളിലും. ബോണി എമ്മും ബീറ്റിൽസും അബ്ബയും ഡോണ സമ്മറുമെല്ലാം റഷ്യൻ യുവാക്കളിൽ വലിയൊരു വിഭാഗത്തിന്റെയെങ്കിലും രഹസ്യലഹരിയായിരുന്നു വിപ്ലവാനന്തര സോവിയറ്റ് യൂണിയനിൽ. ആദ്യമായി ഔദ്യോഗികമായി തന്നെ ഇരുമ്പുമറ ഭേദിച്ച് കടന്നുവരാനുള്ള യോഗം ബോണി എമ്മിന്റേതായിരുന്നുവെന്നു മാത്രം. കരീബിയൻ പാരമ്പര്യവും അതുവഴി അവർക്ക് ചാർത്തിക്കിട്ടിയ സാംസ്കാരിക ബഹുസ്വരതയുടെ മുഖവും വർണവെറിക്കും അസമത്വത്തിനുമെതിരേ പാട്ടിൽ കൈക്കൊണ്ട നിലപാടുമൊക്കെ കമ്മ്യൂണിസ്റ്റ് ബ്ലോക്കിന്റെ രാഷ്ട്രീയനിറത്തിന് ചേരുന്നതാണെന്ന് ബ്രഷ്ണേവ് കണക്കുകൂട്ടിയിരിക്കാം. അങ്ങനെയാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ജർമൻകാരനായ ഫ്രാങ്ക് ഫാരിയന്റെ ബാൻഡിന് മോസ്ക്കോ റെഡ് സ്ക്വയർ കൺസേർട്ടിലേയ്ക്ക് നാസി ജർമനി സോവിയറ്റ് യൂണിയൻ ആക്രമിക്കുന്ന കാലത്ത് റെഡ് ആർമിയിൽ അംഗമായിരുന്ന ബ്രെഷ്ണേവ് ചുവപ്പ് പരവതാനി വിരിച്ചത്. എന്നാൽ, ഒരൊറ്റ നിബന്ധന മാത്രം മുന്നിൽ വച്ചു അദ്ദേഹം. ബോണി എമ്മിന്റെ ഏറ്റവും മികച്ച ഹിറ്റുകളിൽ ഒന്നാം റാ റാ റാസ്പുട്ടിൻ മാത്രം പാടരുത്. ജർമനിയിലും ഓസ്ട്രിയയിലും യു.കെയിലും സ്വിറ്റ്സർലൻഡിലുമെല്ലാം ആഴ്ചകളോളം ഹിറ്റ്ചാർട്ടിൽ ഒന്നാംസ്ഥാനം അലങ്കരിച്ച റാസ്പുട്ടിൻ ഇല്ലാതെ എന്ത് സോവിയറ്റ് പര്യടനം. പാട്ടുപറയുന്നതാവട്ടെ റഷ്യൻ ചരിത്രത്തിലെ സംഭവബഹുലമായൊരു ഏടും. പക്ഷേ, കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ രഹസ്യമായ തിട്ടൂരത്തിന് ചെവികൊടുക്കാതെ തരമില്ലായിരുന്നു ബോണി എമ്മിന്. മറ്റൊരു ആവശ്യം കൂടി കമ്മ്യൂണിസ്റ്റ് സർക്കാർ ബോണി എമ്മിന് മുന്നിൽ വച്ചിരുന്നു. ബാൻഡിന്റെ ജീവനാഡിയായ ബോബി ഫാരലിന്റെ കാമോദീപകമായ അരക്കെട്ടിളക്കിക്കൊണ്ടുള്ള ഐക്കോണിക്ക് നൃത്തത്തിനുംവേണം ഒരു കൂച്ചുവിലങ്ങ്.      ബോബി ഫാരൽ വേദിയിൽ. Photo: Getty Images       നാലു മാസം മുൻപ് മാത്രം റിലീസ് ചെയ്ത റാസ്പുട്ടിനെ അങ്ങനെ അവർ മനസില്ലാ മനസോടെ കൺസേർട്ടിൽ നിന്ന് ഒഴിവാക്കി. ബോബി ഫാരൽ സ്റ്റേജിൽ ഒന്നടങ്ങി. ഔദ്യോഗികമായി നിരോധനമൊന്നും ഉണ്ടായിരുന്നില്ലെന്ന വാദഗതി പണ്ട് മുതലേ ശക്തമാണെങ്കിലും റെഡ് സ്ക്വയർ കൺസേർട്ടിൽ മാത്രമല്ല, സോവിയറ്റ് യൂണിയനിൽ അന്ന് അനുവദിക്കപ്പെട്ട പത്ത് കൺസേർട്ടിലും റാസ്പുട്ടിൻഗാനം ഉണ്ടായിരുന്നില്ല. ബോണി എമ്മിന് മാത്രമായിരുന്നില്ല സെൻസർഷിപ്പ്. ഒരു ഉന്നത ഉദ്യോഗസ്ഥൻ ഇംഗ്ലണ്ടിലെത്തി പ്രത്യയശാസ്ത്രപരമായി കമ്മ്യൂണിസത്തിന് ഹാനികരമായ ഒന്നും തന്നെ പാട്ടിൽ അരുതെന്ന് ശട്ടംകെട്ടിയാണ് എൽട്ടൺ ജോണിനെയും സോവിയറ്റ് യൂണിയനിലേയ്ക്ക് ആനയിച്ചുകൊണ്ടുവന്നതെന്നും ഒരു കഥയുണ്ടായിരുന്നു അക്കാലത്ത്. ചെങ്കൊടി പുതച്ച പോളണ്ടിലും സമാനമായൊരു അലിഖിത വിലക്ക് നേരിട്ടിരുന്നു റാ റാ റാസ്പുട്ടിൻ. പാട്ടിന്റെ വരികൾ കമ്മ്യൂണിസ്റ്റ് തത്വസംഹിതയ്ക്ക് യോജിക്കുന്നതല്ലെന്നായിരുന്നു ഭരണകൂടം നിരത്തിയ ന്യായം. 1979ലെ പോളണ്ട് പര്യടനത്തിലെ അവരുടെ കൺസേർട്ടിൽ നിന്ന് റാസ്പുട്ടിൻഗാനം വെട്ടിമാറ്റിയാണ് പോളിഷ് ടിവി സംപ്രേഷണം ചെയ്തത്.    റാസ്പുട്ടിൻഗാനത്തെ സെൻസർ ചെയ്തെങ്കിലും പ്രത്യേക സൈനികവിമാനത്തിൽ പറത്തിക്കൊണ്ടുവന്ന ബാൻഡിന് പത്ത് കൺസേർട്ടുകൾ മാത്രമല്ല റെഡ് സ്ക്വയറിൽ വീഡിയോ ചിത്രീകരിക്കാനുള്ള അനുമതി കൂടി കൊടുത്തു ബ്രഷ്ണേവ്. റെഡ് സ്ക്വയറിൽ ലെനിന്റെ ശവകുടീരത്തിന് അടുത്തുവച്ച്പോലും അന്നവർ വീഡിയോ ചിത്രീകരിച്ചു. ഒക്ടോബർ വിപ്ലവത്തിന്റെ മധുവിധുനാളുകൾ നിറംമങ്ങിത്തുടങ്ങിയ കാലത്ത് പടിഞ്ഞാറിന് മുന്നിൽ മുഖംമിനുക്കി കാണിക്കാനുള്ള ഉപായമായാണ് സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ബോണി എമ്മിന്റെ വരവിനെ കണ്ടത്. റെഡ്സ്ക്വയർ കൺസേർട്ടിന് സദസ്സിൽ ബ്രഷ്ണേവ് തന്നെ സന്നിഹിതനായിരുന്നു. ഒരു എഞ്ചിനീയറുടെ മാസശമ്പളമായ 150 റൂബിളായിരുന്നു ടിക്കറ്റ് ചാർജ്. എന്നിട്ടും 2700 ഓളം പേർ അന്ന് മാ ബേക്കർക്കും ഡാഡി കൂളിനും ബ്രൗൺ ഗേൾ ഇൻ ദ റിങ്ങിനും ഹുറേ ഹുറേയ്ക്കും കാതോർക്കാനായി എത്തി. രഹസ്യമായി കേട്ട് ആസ്വദിച്ച ഈണങ്ങൾക്ക് അന്നാദ്യമായി പരസ്യമായി അവർ ചുവടുവച്ചു. ഔദ്യോഗിക ടിവി ചാനൽ ഒരു പ്രത്യേക പരിപാടി തന്നെ സംപ്രേഷണം ചെയ്തു. എന്നാൽ, പിന്നീട് ബ്രഷ്ണേവിന്റെ പിൻഗാമിയായി ഹംഗേറിയൻ വിപ്ലവം അടിച്ചൊതുക്കിയ ചരിത്രമുള്ള യൂറി ആന്ദ്രപ്പോവ് പാർട്ടി ജനറൽ സെക്രട്ടറിയായ കാലത്ത് ഈ കൺസേർട്ടിന്റെ വീഡിയോകൾ നഷ്ടപ്പെട്ടതായാണ് ചരിത്രം. കൺസേർട്ട് ബൂർഷ്വാ സംസ്കാരത്തെ പ്രാത്സാഹിപ്പിക്കുന്നു എന്ന ആരോപണം ബ്രഷ്ണേവിന്റെ കാലത്തേ ശക്തമായിരുന്നു. ഇതാണോ ഫിലിം റീലുകൾ അപ്രത്യക്ഷമായതിന് പിന്നിലെന്ന സംശയം ഇന്നും പ്രബലമാണ്.     ബോണി എം മോസ്ക്കോ റെഡ് സ്ക്വയറിൽ. Photo Courtesy: Getty Imges     ബോണി എം മാത്രമല്ല, അതിന്റെ ചുവടുപിടിച്ച് എണ്ണമറ്റ പോപ്പ് ബാൻഡുകൾ സോവിയറ്റ് യൂണിയനിലെ ഗാനാസ്വാദകരിലേയ്ക്ക് ഇരച്ചകയറുന്നതാണ് പിന്നീട് കണ്ടത്. അവർക്കത് പുതിയ ആകാശമായി. ബാൻഡുകൾക്ക് പുതിയ വിപണിയും. എന്നാൽ, അപ്പോഴും പിടിതരാത്ത ദുരൂഹതയായി ശേഷിക്കുകയായിരുന്നു റാസ്പുട്ടിൻ ഗാനത്തോടുള്ള റഷ്യൻ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ അന്നത്തെ എതിർപ്പിന്റെ പൊരുൾ. കമ്മ്യൂണിസ്റ്റ് വിപ്ലവം യാഥാർഥ്യമാകും മുൻപ് തന്നെ റാസ്പുട്ടിൻ വധിക്കപ്പെട്ടുകഴിഞ്ഞിരുന്നു. എങ്കിലും പിൽക്കാലത്തും റാസ്പുട്ടിന്റെ നിഗൂഢ വിശ്വാസപ്രമാണങ്ങളോട് അനുഭാവമുള്ള നിരവധിയാളുകൾ റഷ്യയിലുണ്ടായിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. പ്രഭുക്കളും തൊഴിലാളികളും റാസ്പുട്ടിൻ സാർസാമ്രാജ്യത്തിൽ ചെലുത്തുന്ന ദുസ്വാധീനത്തിനെതിരേ വാളെടുത്തെങ്കിലും ചെറിയൊരു വിഭാഗം കർഷകരും മതവിശ്വാസികളും റാസ്പുട്ടിനെ അവരുടെ രക്ഷകനായി കണ്ടിരുന്നു. ബോണി എമ്മിന്റെ ഗാനം ഇവർക്ക് ഊർജം പകരുമെന്ന ഭയമാണോ സാർ ഭരണകാലത്തെ ദുഷ്പ്രവണതകൾ വീണ്ടും തലപൊക്കുമെന്ന ആശങ്കയാണോ ബ്രഷ്ണേവിന്റെ അന്നത്തെ തീരുമാനത്തെ ഭരിച്ചതെന്ന് വ്യക്തമല്ല. സാർ സാമ്രാജ്യത്തെ തകർക്കാൻ നിയോഗിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് ചാരനായിരുന്നു റാസ്പുട്ടിൻ എന്നൊരു വിചിത്രമായ വാദഗതി നിലനിൽക്കുന്നുണ്ടെങ്കിലും വ്ളാഡിമർ ലെനിൻ എന്നും റാസ്പുട്ടിനെതിരേ ശക്തമായ നിലപാട് കൈക്കൊണ്ടതായാണ് ചരിത്രം. സാർ ഭരണകൂടത്തിന്റെ ജീർണതയുടെ അടയാളമായാണ് ലെനിൻ റാസ്പുട്ടിനെ എക്കാലത്തും ചിത്രീകരിച്ചിട്ടുള്ളത്. അത് എഴുതിവയ്ക്കുക പോലും ചെയ്തിട്ടുണ്ട്. പിൻഗാമിയായ ബ്രഷ്ണേവിനെ ഒരുപക്ഷേ ഇതും സ്വാധീനിച്ചിരിക്കാം. റാസ്പുട്ടിന്റെ മരണത്തെവരെ അധികാരം വെട്ടിപ്പിടിക്കാനുള്ള പ്രഭുക്കളുടെ കരുനീക്കമായേ ബോൾഷേവിക്കുകൾ കണ്ടിരുന്നുള്ളൂ. എന്തായാലും ഗ്ലാസ്നോസ്റ്റും പെരിസ്ട്രോയ്ക്കയും തലക്കുറി മാറ്റിയെഴുതുംവരെ പാട്ടിലായാലും ചരിത്രത്തിലായാലും റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി റാസ്പുട്ടിൻ ഗാനത്തെ ഭയന്നിരുന്നു എന്നത് വാസ്തവം.    എന്നാൽ, അറിഞ്ഞോ അറിയാതെയോ കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന് വഴിയൊരുക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ചൊരാളാണ് ഗ്രിഗറി റാസ്പുട്ടിൻ എന്ന മിസ്റ്റിക്. അവസാനകാലത്ത് സാർ സാമ്രാജ്യത്തെ ഇത്രമേൽ ദുഷിപ്പിച്ചതിൽ, ജനങ്ങളുടെ മനസിൽ അവർക്കെതിരായ പക ശക്തമായതിൽ റാസ്പുട്ടിൻ വഹിച്ച പങ്ക് ചെറുതല്ല. റാസ്പുട്ടിനില്ലെങ്കിൽ ലെനിനില്ല എന്നു പറഞ്ഞത് അലക്സാണ്ടർ കെരെൻസ്കിയാണ്. റഷ്യാസ് ഗ്രേറ്റസ്റ്റ് ലവ് മെഷിൻ എന്ന് ബോണി എം തന്നെ പാടിയ, ഹിപ്നോട്ടിക് കണ്ണുകളുള്ള റാസ്പുട്ടിൻ ഊരുതെണ്ടലിനുശേഷം ഒരു നിഗൂഢ മാന്ത്രികനായി, രോഗശമനക്കാരനായി കൊട്ടാരത്തിൽ കയറിപ്പറ്റിയ അന്ന് മുതൽ തുടങ്ങിയിരുന്നു സാർ സാമ്രാജ്യത്തിലെ അപഹാരം. ആദ്യം സാർ നിക്കോളസ് രണ്ടാമന്റെ ഇഷ്ടം പിടിച്ചുപറ്റി. പിന്നെ ഏക കിരീടാവകാശിയായ മകന്റെ ഹീമോഫീലിയ രോഗം താത്കാലികമായി ഭേദമാക്കി രാജ്ഞി അലക്സാൻഡ്ര ഫ്യോദറോവ്നയുടെ സ്വന്തക്കാരനായി. ഡോക്ടർമാരെ ബോധപൂർവം അകറ്റിയ റാസ്പുട്ടിൻ ആസ്പിരിൻ ഗുളികയോ സൈബീരിയയിൽ കുതിരകളുടെ ആന്തരിക രക്തസ്രാവത്തിനുള്ള മരുന്നോ കൊടുത്താണ് കുട്ടിയുടെ രക്തസ്രാവം നിർത്തിയതെന്നായിരുന്നു അരമനരഹസ്യം. കൊട്ടാരത്തിന് പുറത്ത് മതാചാര്യന്റെ മേലങ്കിയണിഞ്ഞും കർഷകരുടെ പ്രതിനിധി ചമഞ്ഞും മദ്യവും മദിരാക്ഷിയുമായി വിലസിക്കൊണ്ടിരുന്നെങ്കിലും അലക്സാൻഡ്രയ്ക്ക് റാസ്പുട്ടിൻ ഒരു ദിവ്യസാന്നിധ്യമായിരുന്നു. സാമ്രാജ്യത്തെ സംരക്ഷിക്കാൻ ദൈവം നിയോഗിച്ച് അയച്ചതായിരുന്നു റാസ്പുട്ടിനെ എന്നു വരെ അവർ വിശ്വസിച്ചു. മാനഭംഗശ്രമത്തിന് പരിചാരിക കൊടുത്ത പരാതിപോലും അവർ ചെവിക്കൊണ്ടില്ല. റാസ്പുട്ടിന്റെ തീരുമാനങ്ങളെ ചോദ്യംചെയ്യാൻ ആരെയും അനുവദിച്ചിരുന്നില്ല. ഭർത്താത് സാർ നിക്കോളസ് രണ്ടാമനെ പോലും. ഇതിന്റെ ബലത്തിൽ റാസ്പുട്ടിൻ രക്ഷകനും ഉപദേശകനുമായി കൊട്ടാരത്തിൽ ചോദ്യംചെയ്യപ്പെടാതെ വാണു. റാസ്പുട്ടിന്റെ ഉപദേശപ്രകാരമാണ് നിക്കോളസ് രണ്ടാമൻ ഒന്നാം ലോകമഹായുദ്ധത്തിൽ റഷ്യയെ നയിക്കാനായി പുറപ്പെട്ടത്. യുദ്ധനിപുണത ഒട്ടുമില്ലാതിരുന്ന ചക്രവർത്തി നയിച്ച സൈന്യം പരാജയത്തെ മുഖാമുഖം കണ്ടു. ചക്രവർത്തി ഇല്ലാത്ത ഈ അവസരമാണ് ഭരണം സ്വന്തം കൈപ്പിടിയിലാക്കാൻ റാസ്പുട്ടിൻ വിനിയോഗിച്ചത്. ലവർ ഓഫ് ദി റഷ്യൻ ക്യൂൻ എന്നാണ് ബോണി എം പാടിപ്പഠിപ്പിച്ചതെങ്കിലും റാസ്പുട്ടിനുമായി രാജ്ഞി പ്രണയത്തിലായിരുന്നില്ലെന്നുമുണ്ട് വാദം. എന്തായാലും പിന്നീട് ഭരണം നിയന്ത്രിച്ചത് റാസ്പുട്ടിനായിരുന്നുവെന്നത് അങ്ങാടിപ്പാട്ടാണ്. രാജ്ഞിയെ സ്വാധീനിച്ച് കഴിവുറ്റ മന്ത്രിമാരെയെല്ലാം തെറിപ്പിച്ച് പകരം കഴിവുകെട്ട സ്വന്തക്കാരെ നിയമിച്ചു. യുദ്ധത്തിലും ഭരണകാര്യത്തിലും ഒരുപാലെ റഷ്യ തകർന്നടിഞ്ഞുതുടങ്ങി. പ്രഭുക്കൾ അസ്വസ്ഥരായി. ജനങ്ങൾ രാജഭരണത്തിനെതിരേ പരസ്യമായി തിരിഞ്ഞു. ഒരിക്കൽ റാസ്പുട്ടിനെതിരേ വിഫലമായൊരു വധശ്രമം പോലുമുണ്ടായി. കമ്മ്യൂണിസ്റ്റ് വിപ്ലവത്തിനുളള ശരിയായ വിളനിലമൊരുക്കലായി ഒരർഥത്തിൽ റാസ്പുട്ടിന്റെ ഈ അപഹാരകാലം. കാര്യങ്ങൾ എല്ലാ അർഥത്തിലും കൈവിട്ടപ്പോഴാണ് പ്രഭുസംഘം റാസ്പുട്ടിനെ വകവരുത്താനുളള കടുത്ത തീരുമാനത്തിലേയ്ക്ക് തിരിഞ്ഞത്.      റാസ്പുട്ടിന്റെ മൃതദേഹം. Photo Courtesy: WikkiCommons       ജീവിതം പോലെ തന്നെ റാസ്പുട്ടിന്റെ മരണവും ഇന്നും ദുരൂഹമാണ്. റഷ്യയിലെ ഏറ്റവും ധനാഢ്യനായിരുന്ന ഫെലിക്സ് യുസ്സുപ്പോവിന്റെ നേതൃത്വത്തിലുള്ള പ്രഭുസംഘം ആദ്യം വീഞ്ഞിലും പിന്നീട് കേക്കിലും സയനൈഡ് കലർത്തി കൊല്ലാൻ ശ്രമിച്ചുവെന്നാണ് കഥ. ഇതിന് റാസ്പുട്ടിന്റെ മരുമകന്റെ ഒത്താശ കൂടി ഉണ്ടായിരുന്നുവെന്നൊരു ശ്രുതിയുണ്ടായിരുന്നു. രണ്ടും പരാജയപ്പെട്ടപ്പോഴാണ് നെഞ്ചിലും തലയിലും വെടിവെച്ചതെന്നും എന്നിട്ടും മരിക്കാതായപ്പോഴാണ് നദിയിലെറിഞ്ഞതെന്നുമാണ് അതിന്റെ അനുബന്ധം. എന്നാൽ, ദിവസങ്ങൾക്കുശേഷം പുഴയിൽ നിന്ന് കണ്ടെടുത്ത മരവിച്ച ജഡത്തിൽ വെടിയേറ്റ പാടും പുഴയിലെ മഞ്ഞുപാളിയിൽ വന്നിടിച്ചതിന്റെ പരിക്കുമേ ഉണ്ടായിരുന്നുള്ളൂ. യുസ്സുപ്പോവ് ലോസ്റ്റ് സ്പ്ലെൻഡർ എന്ന തന്റെ ആത്മകഥയിൽ ഏറ്റുപറച്ചിൽ നടത്തുകയും ബോണി എം പാടിപ്രചരിപ്പിക്കുകയും ഒട്ടേറെ സിനിമകൾക്ക് വിഷയമാവുകയുമെല്ലാം ചെയ്തെങ്കിലും റാസ്പുട്ടിന്റെ ജഡത്തിൽ വിഷാംശം കണ്ടെത്താൻ പോസ്റ്റ്മോർട്ടത്തിൽ കഴിഞ്ഞിരുന്നില്ല. അച്ഛൻ വെടിയേറ്റ് മാത്രമാണ് മരിച്ചതെന്നും ശേഷിക്കുന്നതെല്ലാം കെട്ടുകഥകളാണെന്നും പിൽക്കാലത്ത് ഗായികയും മൃഗശിക്ഷകയുമെല്ലാമായി മാറിയ മകൾ മരിയയയും തന്റെ പുസ്തകത്തിൽ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സാർ പദവി ലക്ഷ്യമിട്ട് അമാനുഷിക പരിവേഷത്തിനുവേണ്ടി യുസ്സുപ്പോവ് ചമച്ചതാണ് ശേഷിക്കുന്ന തിരക്കഥയെന്നാണ് മറ്റൊരു ശ്രുതി. യുസ്സുപ്പോവിനെതിരേ മാനനഷ്ടത്തിന് കേസു കൊടുത്തിരുന്നു മരിയ. പക്ഷേ, പാരിസ് കോടതി അത് തള്ളിക്കളയുകയാണുണ്ടായത്.    സാർ ചക്രവർത്തിയെ സ്വാധീനിച്ച് ജർമനിയുമായി സന്ധി ചെയ്യാൻ പദ്ധതി തയ്യാറാക്കിയ റാസ്പുട്ടിനെ ബ്രിട്ടീഷ് രഹസ്യാന്വേഷണവിഭാഗമായ എം15 വകവരുത്തിയതാണെന്ന സ്ഥിരീകരിക്കാത്തൊരു അനുമാനം കൂടിയുണ്ട്. എന്തായാലും കൊല്ലപ്പെട്ടുംമുൻപ് റാസ്പുട്ടിൻ സാർ ചക്രവർത്തിക്ക് ഒരു കത്തെഴുതിയതായാണ് വിവരം. മൂന്ന് തവണ മണി മുഴങ്ങിയാൽ ഞാൻ മരിച്ചുവെന്നാണ് അർഥം. നിങ്ങളുടെ സ്വന്തക്കാരാണ് എന്നെ വധിക്കുന്നതെങ്കിൽ ഓർക്കുക. അത് നിങ്ങളുടെയും സാമ്രാജ്യത്തിന്റെയും അന്ത്യംകുറിക്കലാവും. രണ്ട് വർഷത്തിനുള്ളിൽ എല്ലാം നശിക്കും ഒരു പ്രവചനസ്വഭാവമുണ്ടായിരുന്നു കത്തിലെ വാചകങ്ങൾക്ക്. റാസ്പുട്ടിൻ വധിക്കപ്പെട്ട് മാസങ്ങൾക്കുള്ളിൽ തന്നെ വിപ്ലവം പൊട്ടിപ്പുറപ്പെട്ടു. സാർ ചക്രവർത്തിയും കുടുംബവും റാസ്പുട്ടിന്റെ ജന്മനാടായ സൈബീരിയയിലേയ്ക്ക് നാടുകടത്തപ്പെടുകയും പിന്നീട് യെകതരിൻബർഗിൽവച്ച് വധിക്കപ്പെടുകയും ചെയ്തു. സാർ സാമ്രാജ്യത്തിന്റെ അവശേഷിപ്പുകൾക്ക് മീതേ പുതിയ സോവിയറ്റ് യൂണിയന്റെ രക്തപതാക ഉയർന്നു.      പുതിയ സോവിയറ്റ് ഭരണകൂടം തുടക്കം മുതൽ തന്നെ സാർ ഭരണകാലത്തിന്റെ സ്ഥാവരജംഗമ മുദ്രകളെ പരമാവധി മായ്ച്ചുകളയാൻ ശ്രമിച്ചിരുന്നു. ലെനിന്റെ പട്ടാളപ്പേശി അതിൽ വലിയൊരളവുവരെ വിജയിക്കുകയും ചെയ്തു. എങ്കിലും പഴയ സോവിയറ്റ് ബ്ലോക്കിലെ ജനമനസ്സിൽ നിന്നും റാസ്പുട്ടിൻ എന്ന പ്രതിഭാസത്തെ പൂർണമായി ഉന്മൂലനം ചെയ്യാൻ ലെനിനോ സ്റ്റാലിനോ ക്രൂഷ്ചേവിനൊ കഴിഞ്ഞില്ല. അടക്കംപറച്ചിലുകളിൽ ജീവിച്ചുപോന്ന റാസ്പുട്ടിനെ കാൽപനികമായൊരു മിത്താക്കി പുന:പ്രതിഷ്ഠ നടത്തിയതിലും ആ പുരാവൃത്തത്തെ അതിർത്തി കടത്തി അനശ്വരമാക്കുകയും ചെയ്തതിൽ ബോണി എമ്മിനുള്ള പങ്ക് വളരെ വലുതാണ്. ബാൻഡ് എന്നെന്നേക്കുമായി നിലച്ചുപോയിട്ടും പഴകുംതോറും വീര്യംകൂടുന്ന വീഞ്ഞുപോലെ പിൽക്കാലത്തും ജീവിച്ചുപോന്ന അവരുടെ ഗാനങ്ങൾക്കൊപ്പം റാസ്പുട്ടിന്റെ പുരാവൃത്തവും കാലത്തെ അതിജീവിച്ചുകൊണ്ടിരുന്നു.   പല കാലത്തിൽ പല ദേശത്തിൽ പല രൂപത്തിൽ റാസ്പുട്ടിൻ ജീവിച്ചുകൊണ്ടിരുന്നതിന്റെ ഒരു കാരണം കാലദേശാതിർത്തികൾ ഭേദിക്കുന്ന റാ റാ റാസ്പുട്ടിൻഗാനം തന്നെയാണ്. ഡിസ്നിയുടെ വിഖ്യാതമായ കാർട്ടൂൺ അനസ്താസ്യയിൽ വില്ലൻ പരിവേഷത്തിലുണ്ട് റാസ്പുട്ടിൻ. ഒക്ടോബർ വിപ്ലവവും സാർ സാമ്രാജ്യത്തിന്റെ തകർച്ചയും മാത്രമല്ല, രണ്ടാം ലോകമഹായുദ്ധം വരെ റാസ്പുട്ടിൻ പ്രവചിച്ചിരുന്നുവെന്ന് പോലും കഥകൾ പ്രചരിച്ചു. റാസ്പുട്ടിൻ മരണത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റുവെന്ന് വിശ്വസിക്കുന്നവരുമുണ്ട് വർത്തമാനകാല റഷ്യയിലെന്നത് വിചിത്രമായൊരു വാസ്തവമാണ്. മനുഷ്യകുലത്തിനായി ജീവത്യാഗംചെയ്ത അവതാരമായി കണ്ട് ആരാധിക്കുന്നവരുണ്ട്. ഓർമദിനം കൊണ്ടാടുന്നവരുണ്ട്. പഴയ ചരിത്രമറിയാതെ ഫ്രാങ്ക് ഫാരിയന്റെ ഭാവനാസമ്പന്നമായ വരികളെ വിശ്വസിച്ച് റാസ്പുട്ടിനെ പ്രണയനായകനായി ആഘോഷിക്കുന്നവരുമുണ്ട് ലോകമെങ്ങും. പ്രൊക്കോവ്സ്കോയയിൽ റാസ്പുട്ടിൻ മ്യൂസിയവും റാസ്പുട്ടിന്റെ കൊലപാതകരംഗം മെഴുകിൽ പുനരാവിഷ്കരിച്ച മൊയ്ക്ക കൊട്ടാരവുമെല്ലാം ഇന്ന് പ്രധാന സന്ദർശനകേന്ദ്രങ്ങളാണ്. സെന്റ് പീറ്റേഴ്സ്ബർഗിലെ ഇറോട്ടിക് മ്യൂസിയത്തിൽ റാസ്പുട്ടിന്റേതെന്ന് അവകാശപ്പെടുന്ന ജനനേന്ദ്രിയം പ്രദർശനത്തിനുവയ്ക്കുന്നതുവരെയെത്തി കാര്യങ്ങൾ.     പുതിയ കാലത്തെ ചുവടുകൾക്കും കവർ, വൈറൽ പുനരാവിഷ്കാരങ്ങൾക്കും ഒരുപക്ഷേ, ചരിത്രത്തിന്റെ രാഷ്ട്രീയാടിത്തറ ഉണ്ടായിക്കൊള്ളണമെന്നില്ല. പക്ഷേ, ഓരോ തവണ റാ റാ റാസ്പുട്ടിൻ പുതിയ അവതാരമെടുക്കുമ്പോഴും ബോബി ഫാരലിന്റെ ദുരന്തത്തിൽ പര്യവസാനിച്ച ജീവിതവും റാസ്പുട്ടിന്റെ ഇനിയും പിടിതരാത്ത നിഗൂഢതയും ബോണി എമ്മിനോടുള്ള സോവിയറ്റ് റഷ്യയുടെ പ്രണയവും കമ്മ്യൂണിസറ്റ് മണ്ണിൽ അവർ അവശേഷിപ്പിച്ച ചോദ്യങ്ങളും കൂടി ജീവൻവച്ചുകൊണ്ടിരിക്കും. ചില ചുവടുകൾ ചരിത്രത്തിൽ ഊന്നുമ്പോൾ മാത്രമാണ് ആവിഷകാരം പൂർണമാകുന്നത്. റാ റാ റാസ്പുട്ടിൻഗാനം അതർഹിക്കുന്നുണ്ട്.         Content Highlights: BoneyM, ABBA, Rasputin, Ra Ra Rasputin Song, Russia, Poland, Tsar, Lenin      Watch Video   റാ റാ റാസ്പുട്ടിൻ... ചരിത്രത്തിൽ എന്താണ് റാസ്പുട്ടിൻ]]></description>
</item>
<item>
<title><![CDATA[ഗോവിന്ദ് വസന്തയുടെ സംഗീതത്തില്‍ തമിഴില്‍ അരങ്ങേറ്റം കുറിച്ച് ദുല്‍ഖര്‍ ]]></title>
<link>https://www.mathrubhumi.com/movies-music/music/actor-dulquer-salmaan-sang-again-in-tamil-movie-hey-sinamika-1.5593203</link>
<description><![CDATA[ഒരു ഇടവേളയ്ക്കുശേഷം നടൻ ദുൽഖർ സൽമാൻ ഗായകന്റെറോളിൽ തിരിച്ചെത്തുകയാണ്. ഇത്തവണ തമിഴിലാണ്. ദുൽഖർ, കാജൽ അഗർവാൾ എന്നിവർ മുഖ്യവേഷത്തിലെത്തുന്ന കൊറിയോഗ്രാഫറായ ബൃന്ദ മാസ്റ്റർസംവിധാനം ചെയ്യുന്ന ഹേയ് സിനാമിക എന്ന തമിഴ്ചിത്രത്തിലാണ് താരം പാടുന്നത്. മലയാളത്തിൽ ഒരുപിടി ഗാനങ്ങൾ ആലപിച്ചിട്ടുണ്ടെങ്കിലും തമിഴിൽ ഇതാദ്യമെന്ന പ്രത്യേകതയുണ്ട്. റെക്കോർഡിംഗ് സ്റ്റുഡിയോയിൽ നിന്നുള്ള കുറച്ച് ചിത്രങ്ങൾ അദ്ദേഹം തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. മാധവൻ കർക്കിയുടെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് ഈണം പകരുന്നത്.  എന്റെ ഗുരുക്കളിൽ ഒരാളിൽനിന്ന് കിട്ടിയ വിഷുക്കണിയും കൈനീട്ടവും. എന്റെ പ്രിയപ്പെട്ട ബൃന്ദമാസ്റ്റർ. ഹേയ് സിനാമിക എന്ന ചിത്രത്തിലൂടെ ആദ്യമായി തമിഴിൽ പാടി എന്ന് പോസ്റ്റിനൊപ്പം ദുൽഖർ കുറിച്ചു. ഒപ്പം ഗോവിന്ദ് വസന്തയുടെ രസകരവും ഐതിഹാസികവുമായ ട്രാക്കിനെയും മാധവൻ കർക്കിയുടെ വരികളെയും ബൃന്ദ മാസ്റ്ററുടെ ബ്രില്ല്യന്റ് സംവിധാനത്തെയും പ്രശംസിക്കുന്നു ദുൽഖർ. ഒരു റൊമാന്റിക് എന്റർടെയിനറായ ഹേയ് സിനാമിക ജിയോ സ്റ്റുഡിയോയും ഗ്ലോബൽ വൺ സ്റ്റുഡിയോസും ചേർന്നാണ് നിർമിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ട് പൂർത്തിയായി. ഈ വർഷം അവസാനം ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.                   View this post on Instagram                                   A post shared by Dulquer Salmaan (@dqsalmaan)      Content highlights :actor dulquer salmaan sang again in tamil movie hey sinamika]]></description>
</item>
<item>
<title><![CDATA[ എസ്.പി വെങ്കേടേഷ് വീണ്ടും; ഭക്തിയില്‍ അലിയാന്‍ ചന്ദനചാര്‍ത്ത്]]></title>
<link>https://www.mathrubhumi.com/movies-music/music/chandanacharthu-narayana-sp-venkatesh-devotional-song-1.5590533</link>
<description><![CDATA[ഭക്തിഗാന ആസ്വാദകർക്കു പുത്തൻ ഉണർവായി മലയാള സിനിമാ സംഗീത ലോകത്തെ അതുല്യ പ്രതിഭ ശ്രീ എസ് പി വെങ്കിടേഷ് എത്തുന്നു. 26 വര്ഷങ്ങൾക്ക് മുൻപ് തരംഗിണി പുറത്തിറക്കിയ തുയിലുണരുഎന്ന ജനപ്രിയ ഗാനത്തിന് ശേഷം കടുങ്ങലൂർ സ്വദേശിയും പ്രവാസിയുമായ ശ്രീ ജീത്തു മോഹൻദാസ് തന്റെ അച്ഛന്റെ പാവന സ്മരണയ്ക്കായ് ആലുവ കടങ്ങല്ലൂർ നരസിംഹ സ്വാമിക്കായി സമർപ്പിക്കുന്ന ചന്ദനചാർത്ത് എന്ന ആൽബത്തിലെ നാരായണാ.. നാരായണാഎന്ന ഗാനത്തിന് ഈണമിട്ടുകൊണ്ടാണ് തിരിച്ചു വരവ്.  പ്രശസ്ത സംഗീതജ്ഞരായ ഇളയരാജ, എം.എസ്.വി, ശ്യാം, എസ്.പി വെങ്കിടേഷ് എന്നിവർക്ക് വേണ്ടി കൈയാളായും ,തമിഴിൽ ധാരാളം ഗാനങ്ങൾ പാടി ശ്രേദ്ധേയനായ ചെന്നൈയിലുള്ള പ്രഭാകർ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ശുദ്ധ സംഗീതം കൊണ്ട് മികച്ച അനുഭവം തരുന്ന ഗാനത്തിനായി വരികൾ എഴുതിയത് തൃശൂർ സ്വദേശി ജീവൻ ആർ മേനോൻ. ഒമ്പതു മിനിറ്റു ദൈർഖ്യമുള്ള ഈ ഗാനത്തിന് ഒരു ചലഞ്ച് ആയി ഏറ്റെടുത്തു ദൃശ്യാവിഷ്കാരം നൽകിയതു ബാലു ആർ നായർ ആണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച അനിൽ നായർ. ഈ ഗാനത്തിന്റെ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചിരിക്കുന്നത് ചെന്നൈയിലുള്ള സൗണ്ട് എഞ്ചിനീയർ പി.ജി രാഗേഷ് ആണ്  എസ് പി വെങ്കിടേഷ് ചിട്ടപ്പെടുത്തിയ ഈ ഗാനം കൂടാതെ മറ്റു ആറു ഗാനങ്ങൾ കൂടി ചേരുന്നതാണ് ചന്ദനചാർത്ത് എന്ന സമാഹാരം. സംഗീത സംവിധായകരായ ശരത്, ഉണ്ണി മേനോൻ, വിജേഷ് ഗോപാൽ, ജെയ്സൺ ജെ നായർ, സുനിൽ പുരുഷോത്തമൻ എന്നിവർ ചിട്ടപ്പെടുത്തിയ 6 ഗാനങ്ങൾക്ക് വരികളെഴുതിയത് സന്തോഷ് ഡി കടുങ്ങലൂർ, ജീവൻ ആർ. മേനോൻ എന്നിവർ ചേർന്നാണ്. ഗായകരായ ശരത്, ഉണ്ണിമേനോൻ, ശ്രീവത്സൻ ജെ മേനോൻ,ഷബീർ അലി,വിജേഷ് ഗോപാൽ എന്നിവരാണ് 6 ഗാനങ്ങളും ആലപിച്ചിരിക്കുന്നത്.    Content Highlights:Chandanacharthu, Narayana SP, Venkatesh Devotional song]]></description>
</item>
<item>
<title><![CDATA['മനസ്സു നന്നാകട്ടെ, മതമേതെങ്കിലുമാകട്ടെ'; കുഞ്ഞെല്‍ദോയിലെ വീഡിയോ ഗാനം]]></title>
<link>https://www.mathrubhumi.com/movies-music/music/manassu-nannavatte-kunjeldho-asif-ali-rj-mathukutty-vineeth-sreenivasan-1.5585669</link>
<description><![CDATA[ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി മാത്തുക്കുട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "കുഞ്ഞെൽദോ "എന്ന ചിത്രത്തിലെ " മനസു നന്നാവട്ടെ...." എന്നാരംഭിക്കുന്ന ഗാനത്തിന്റെ വിഡീയോ റിലീസായി.സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകർന്ന് വിനീത് ശ്രീനിവാസൻ, മെറിൻ ഗ്രിഗറി എന്നിവർ ആലപിച്ച ഗാനമാണിത്.  കൽക്കി ക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കി,പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖം ഗോപിക ഉദയൻ നായികയാവുന്നു. സുധീഷ്,സിദ്ധിഖ്,അർജ്ജുൻ ഗോപാൽ,നിസ്താർ സേട്ട്,രാജേഷ് ശർമ്മ,കോട്ടയം പ്രദീപ്,മിഥുൻ എം ദാസ്,തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.    സ്വരുപ് ഫിലിപ്പ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.സന്തോഷ് വർമ്മ,അശ്വതി ശ്രീകാന്ത്,അനു എലിസബത്ത് ജോസ് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു. ക്രീയേറ്റീവ് ഡയറക്ടർ- വിനീത് ശ്രീനിവാസൻ,ലെെൻ പ്രൊഡ്യൂസർ-വിനീത് ജെ പൂല്ലുടൻ,എൽദോ ജോൺ, പ്രൊഡക്ഷൻ കൺട്രോളർ-മനോജ് പൂങ്കുന്നം, കല-നിമേഷ് എം താനൂർ, മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം-ദിവ്യ സ്വരൂപ്,സ്റ്റിൽസ്-ബിജിത്ത് ധർമ്മടം, എഡിറ്റർ- രഞ്ജൻ എബ്രാഹം, പരസ്യക്കല-അരൂഷ് ഡൂടിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ, അസ്സോസിയേറ്റ് ഡയറക്ടർ-ശ്രീജിത്ത് നന്ദൻ, അതുൽ എസ് ദേവ്, ജിതിൻ നമ്പ്യാർ, അസിസ്റ്റന്റ് ഡയറക്ടർ-അനുരൂപ്, ശ്രീലാൽ, നിധീഷ് വിജയൻ, സൗണ്ട് ഡിസൈനർ -നിഖിൽ വർമ്മ, ഫിനാൻസ് കൺട്രോളർ-വിജീഷ് രവി, ഫിനാൻസ് മാനേജർ-ഡിറ്റോ ഷാജി, പ്രൊഡക്ഷൻ മാനേജർ-അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഉണ്ണി പൂങ്കുന്നം, സജീവ് ചന്തിരൂർ, വാർത്ത പ്രചരണം-എ എസ് ദിനേശ്.  Content Highlights:Manassu Nannavatte Kunjeldho Asif Ali Rj Mathukutty Vineeth Sreenivasan]]></description>
</item>
<item>
<title><![CDATA[ഇങ്ങനെയും ആവാം കവർ വേർഷൻ]]></title>
<link>https://www.mathrubhumi.com/movies-music/columns/paatuvazhiyorathu/bhadra-rajin-malayalam-old-melodies-cover-version-mucis-mojo-1.5585606</link>
<description><![CDATA[ആരെങ്കിലുമൊക്കെ ഹൃദയം നൽകി മിനഞ്ഞെടുത്ത ഗാനശില്പങ്ങൾ ഒടിച്ചും മടക്കിയും വളച്ചും ചതച്ചും നീട്ടിയും കുറുക്കിയും തന്നിഷ്ടപ്രകാരം സംഗതികൾ കുത്തിത്തിരുകിയും പുതിയ പിഞ്ഞാണത്തിലാക്കി വിളമ്പുന്നതാണോ ``കവർ വേർഷൻ ? അങ്ങനെ അല്ലെന്ന് തെളിയിച്ച ഒരു ഗായികയിതാ -- ഭദ്ര രാജിൻ.  കവർ വേർഷനുകളോട് ഒട്ടും അലർജിയില്ല. പാടിപ്പതിഞ്ഞ പാട്ടുകൾക്കെല്ലാം പുതിയ ഭാഷ്യങ്ങൾ വരട്ടെ. പുതുതലമുറ എങ്ങനെ അവയെ സമീപിക്കുന്നു എന്നറിയുന്നതിലുമുണ്ടല്ലോ ഒരു കൗതുകം. പഴയ ഗാനങ്ങളുടെ ഔചിത്യമാർന്ന, ഭംഗി ചോരാത്ത പുനരവതരണങ്ങൾ സ്റ്റേജിലായാലും ടെലിവിഷനിലായാലും യുട്യൂബിലായാലും സ്വാഗതാർഹം. നിർഭാഗ്യവശാൽ അത്തരം ജിജ്ഞാസയുണർത്തുന്ന പരീക്ഷണങ്ങൾ അപൂർവമായി വരുന്നു. ഒറിജിനലിനോട് തെല്ലും നീതി പുലർത്തുന്നവയല്ല പല പുനഃസൃഷ്ടികളും. ചിലതൊക്കെ മൂലകൃതിയെ നോക്കി കൊഞ്ഞനം കുത്തുന്നവ. ദേവരാജനും ബാബുരാജൂം ജോൺസണും രവീന്ദ്രനുമൊക്കെ ഉണ്ടാക്കിവെച്ച പാട്ടുകൾ അത്ര പോരാ, അവയിൽ കയറിയൊന്ന് മേഞ്ഞുകളയാം എന്ന മട്ടിലാണ് പലരുടേയും ``സർഗാത്മക ഇടപെടലുകൾ. ഈ ജീനിയസ്സുകളാരും ജീവിച്ചിരിപ്പില്ല എന്നത് കയ്യേറ്റക്കാരുടെ ഭാഗ്യം; നമ്മൾ കേൾവിക്കാരുടെ നിർഭാഗ്യവും.    ആൾക്കൂട്ടത്തിൽ നിന്ന് വഴിമാറി സഞ്ചരിക്കുന്നവരുടെ കൂട്ടത്തിലാണ് ഭദ്രയുടെ സ്ഥാനം. മ്യൂസിക് മോജോയിൽ ഭദ്ര പുനരവതരിപ്പിച്ചത് ചില്ലറപ്പാട്ടുകളല്ല. പതിറ്റാണ്ടുകളായി മലയാളികളുടെ ചുണ്ടിലും മനസ്സിലുമുള്ള ഈണങ്ങൾ. അനുഭവങ്ങൾ പാളിച്ചകളിലെ ``കല്യാണി കളവാണി, തച്ചോളി ഒതേനനിലെ `` കൊട്ടും ഞാൻ കേട്ടില്ല; പിന്നെ വെള്ളാരം കുന്നിലെ പൊന്മുളം കാട്ടിലെ, നേരം പോയ് തുടങ്ങിയ നാടകഗാനങ്ങൾ. അധികമാരും വേദികളിൽ പാടാൻ ധൈര്യപ്പെടാത്ത പാട്ടുകൾ. അത്തരം വേറിട്ട ശബ്ദങ്ങളും ആലാപനശൈലികളും വാർപ്പു മാതൃകകൾക്ക് വഴങ്ങുന്നതല്ല എന്നതാവാം ഒരു കാരണം.  ഭദ്രയുടെ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്നത് എന്താവാം? ആർഭാടപൂർണ്ണമായ വാദ്യവിന്യാസമോ കണ്ണഞ്ചിക്കുന്ന ദൃശ്യവൽക്കരണമോ മറ്റു കെട്ടുകാഴ്ചകളോ ഒന്നുമല്ല; ആ പാട്ടുകൾക്ക് ഗായിക പകർന്നു നൽകിയ ഭാവദീപ്തി തന്നെ.മുന്നിലെ സദസ്സിനു വേണ്ടിയല്ല തനിക്ക് വേണ്ടിത്തന്നെ പാടുമ്പോഴാണ് ഏത് ഗായകന്റെയും ആലാപനം ശ്രോതാവിന്റെ ഹൃദയത്തെ ചെന്ന് തൊടുക എന്ന് പറഞ്ഞിട്ടുണ്ട് ഗസലിന്റെ ചക്രവർത്തിയായ മെഹ്ദി ഹസൻ. ഇവിടെ ഭദ്ര ചെയ്യുന്നതും അതുതന്നെ. ആത്മവിസ്മൃതിയുടെ തലങ്ങളിലൂടെയാണ് ഗായികയുടെ യാത്ര. വയലാറും പി ഭാസ്കരനും ഒ എൻ വിയും എഴുതിവെച്ച വരികളുടെ അർത്ഥവും ആശയവും ഉൾക്കൊണ്ട്, ദേവരാജന്റെയും ബാബുരാജിന്റെയും ഈണങ്ങളുടെ ഐന്ദ്രജാലികപ്രഭയ്ക്ക് മങ്ങലേൽപ്പിക്കാതെ വ്യക്തിത്വമാർന്ന ശൈലിയിൽ ഭദ്ര ആ പാട്ടുകൾക്ക് ജീവൻ പകരുമ്പോൾ പോയി മറഞ്ഞ ഒരു കാലം മനസ്സിൽ പുനർജ്ജനിക്കുന്നു. പലപ്പോഴും ഔചിത്യരഹിതമായി മാറുകയും പാട്ടിന്റെ ആർദ്ര ഭാവത്തോട് ഇടഞ്ഞുനിൽക്കുകയും ചെയ്യുന്ന പശ്ചാത്തല ശബ്ദഘോഷങ്ങൾ പോലും ആലാപനചാരുതയാൽ അപ്രസക്തമാക്കുന്നു ഈ ഗായിക.     വരട്ടെ, കൂടുതൽ ഭദ്രമാർ. സിനിമയിൽ അരപ്പാട്ടോ മുറിപ്പാട്ടോ പാടി വിസ്മൃതിയിൽ മറഞ്ഞുപോകുന്നതിനേക്കാൾ, സംഗീതത്തിന്റെ അനന്ത വിസ്തൃത പഥങ്ങളിലൂടെ സ്വന്തം തേരോടിച്ചുപോകുന്നതിലല്ലേ യഥാർത്ഥ ത്രിൽ?    Content Highlights:Bhadra Rajin Malayalam Old Melodies Cover Version Mucis mojo]]></description>
</item>
<item>
<title><![CDATA['ഇന്നലെ മെല്ലനേ...'; ഹരിചരണിന്റെ ആലാപനത്തില്‍ നിഴലിലെ ഗാനം]]></title>
<link>https://www.mathrubhumi.com/movies-music/music/innale-mellane-video-song-nizhal-kunchacko-boban-nayanthara-sooraj-s-kurup-haricharan-1.5580678</link>
<description><![CDATA[കുഞ്ചാക്കോ ബോബൻ നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നിഴലിലെ ഗാനം പുറത്തിറങ്ങി. സൂരജ് എസ് കുറുപ്പ് സംഗീതം നൽകിയിരിക്കുന്ന ഇന്നലെ മെല്ലനേ.. എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണാണ്. മനു മൻജിത്താണ് വരികൾ എഴുതിയിരിക്കുന്നത്.  സിനിമയിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജോൺ ബേബി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. ഹിറ്റ് സിനിമകളുടെ എഡിറ്റർ ആയിരുന്ന അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് നിഴൽ. എസ് സഞ്ജീവാണ് തിരക്കഥ.  ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, സംവിധായകൻ ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവർ നിർമ്മാതാക്കളാകുന്നു. ദീപക് ഡി മേനോൻ ക്യാമറയും, സൂരജ് എസ്. കുറുപ്പ് സംഗീതസംവിധാനവും നിർവഹിക്കുന്നു. അപ്പു ഭട്ടതിരിരിയും അരുൺ ലാലുമാണ് എഡിറ്റിംഗ്. അഭിഷേക് എസ് ഭട്ടതിരി സൗണ്ട് ഡിസൈനിംഗ്. നാരായണ ഭട്ടതിരി ടൈറ്റിൽ ഡിസൈനും, റോണക്സ് സേവ്യർ മേക്കപ്പും നിർവഹിക്കുന്നു. ഡിക്സൺ പൊഡുത്താസ് ആണ് പ്രൊഡക്ഷൻ കൺട്രോളർ.    Content Highlights:Innale Mellane Video Song, Nizhal, Kunchacko Boban, Nayanthara, Sooraj S Kurup, Haricharan]]></description>
</item>
<item>
<title><![CDATA[ അര്‍ജുനന്‍ മാസ്റ്റര്‍ സംഗീത പുരസ്‌കാരം കലാഭവന്‍ സാബുവിന്]]></title>
<link>https://www.mathrubhumi.com/movies-music/music/kalabhavan-sabu-wins-arjunan-master-award-1.5580614</link>
<description><![CDATA[ഗുരുവായൂർ: സംഗീത സംവിധായകൻ എം.കെ.അർജുനൻമാസ്റ്ററുടെ സ്മരണയ്ക്കായി കണ്ടാണശ്ശേരി മ്യൂസിക് ആർട്ട് സെന്റർ (മാക്)ഏർപ്പെടുത്തിയ സംഗീത പുരസ്കാരത്തിന് പിന്നണി ഗായകൻ കലാഭവൻ സാബുവിനെ തിരഞ്ഞെടുത്തു.  10,001 രൂപയും പ്രശസ്തി പത്രവും പൊന്നാടയുമടങ്ങുന്നതാണ് പുരസ്കാരം. ഈ മാസം 11 ന് നടക്കുന്ന ചടങ്ങിൽ മന്ത്രി എ.സി.മൊയ്തീൻ പുരസ്കാരം സമ്മാനിക്കുമെന്ന് മാക് ഭാരവാഹികളായ ഡോ.വി.ആർ.ബാജിയും വി.എസ്.ജവഹറും അറിയിച്ചു.  Content Highlights:Kalabhavan Sabu wins Arjunan Master award]]></description>
</item>
<item>
<title><![CDATA[കാർത്തിക്കും നിത്യ മാമ്മനും ചേർന്നാലപിച്ച മെലഡി; ശ്രദ്ധ നേടി മേപ്പടിയാനിലെ ​ഗാനം]]></title>
<link>https://www.mathrubhumi.com/movies-music/music/meppadiyan-movie-song-unni-mukundan-anju-kurian-karthik-nithya-mammen-1.5578296</link>
<description><![CDATA[ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന മേപ്പടിയാനിലെ ​ഗാനം പുറത്തിറങ്ങി. ജോ പോളിന്റെ വരികൾക്ക് രാഹുൽ സുബ്രഹ്മണ്യം സം​ഗീതം നൽകിയിരിക്കുന്നു. കണ്ണിൽ മിന്നും എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് കാർത്തികും നിത്യ മാമനും ചേർന്നാണ്.  നവാഗതനായ വിഷ്ണു മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിനായുള്ള ഉണ്ണി മുകുന്ദന്റെ മെയ്ക്കോവർ ശ്രദ്ധ നേടിയിരുന്നു. കുട വയറുമായി വ്യത്യസ്ത ലുക്കിൽ ഉണ്ണി ചിത്രത്തിലെത്തുന്നുണ്ട്. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് മേപ്പടിയാൻ.    ഒരു പക്കാ ഫാമിലി എന്റർടൈനറായി ഒരുക്കുന്ന മേപ്പടിയാനിൽ അഞ്ജു കുര്യനാണ് നായിക. ഇന്ദ്രൻസ്, കോട്ടയം രമേഷ്, സൈജു കുറുപ്പ്, അജു വർഗീസ്, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത് രവി, നിഷ സാരംഗ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. നീൽ ഡി കുഞ്ഞ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം- രാഹുൽ സുബ്രമണ്യൻ, എഡിറ്റർ-ഷമീർ മുഹമ്മദ്,  Content Highlights : Meppadiyan Movie Song unni Mukundan Anju Kurian Karthik Nithya Mammen]]></description>
</item>
<item>
<title><![CDATA[സ്നേഹത്തിന്റെ ചിറകുകൾ വിരിക്കൂ, 'പറന്നുയരാം']]></title>
<link>https://www.mathrubhumi.com/movies-music/music/parannuyaraam-music-album-world-autism-awareness-day-kreative-kkonnect-1.5576196</link>
<description><![CDATA[ഏപ്രിൽ 2 ലോക ഓട്ടിസം അവബോധ ദിനത്തോടനുബന്ധിച്ചു ഇയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ &amp; റിസേർച് സെന്റർ പുറത്തിറക്കിയ മ്യൂസിക്കൽ വീഡിയോ ആൽബമാണ് "പറന്നുയരാം". പ്രൊഡക്ഷൻ കമ്പനിയായ സെലിബ്രിഡ്ജ് ആണ് ഈ വീഡിയോ ആൽബം രൂപകൽപന ചെയ്തത്.  ഇയാൻ ചാരിറ്റബിൾ ഫൗണ്ടേഷന്റെ കീഴിൽ വരുന്ന ഒരു സ്ഥാപനമാണ് ഇയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ ആൻഡ് റിസർച്ച് സെന്റർ. ഈ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രധാന ലക്ഷ്യം ഭിന്നശേഷിക്കാരായ കുട്ടികളുടെ ചികിത്സയും സഹായവും ഉറപ്പാക്കാനും അതോടൊപ്പം ഒരു ഭിന്നശേഷി സൗഹൃദ സമൂഹത്തെ വാർത്തെടുക്കാനും ആണ്. അവർക്ക് ശാരീരികവും മാനസികവും സാമൂഹികവും സാമ്പത്തികവും ആത്മീയവുമായ ഉയർച്ചയാണ് നോക്കിക്കാണുന്നത്. അതിനെ സഹായിക്കുന്ന കരിയർ ജോബ് ട്രെയിനിങ്, കൾച്ചറൽ സ്പോർട്സ് ആക്ടിവിറ്റിയിൽ പങ്കെടുപ്പിക്കുകയും അവർക്ക് ആശ്വാസകരമായ ഒരു ജീവിതത്തിലേക്ക് എത്തിക്കയും ചെയ്യുക എന്നതാണ് ഇയാന്റെ പ്രധാന ലക്ഷ്യം.  നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശങ്കർ രാമകൃഷ്ണന്റേതാണ് ആശയം.ഷൗക്കത്ത് ലെൻസ്മാൻ ആണ് ക്രീയേറ്റീവ് ഹെഡ്.ദൃശ്യാവിഷ്കാരം യൂസഫ് ലെൻസ്മാൻ.പ്രൊഡ്യൂസേഴ്സ്-അഭിലാഷ് ജോസഫ് കെ ,റോസ്മിൻ അഭിലാഷ്.ഹെക്ടർ ലെവിസ് (USA) നൊപ്പം ഗായകരായ റാണി ഹെക്ടർ,മെറിൽ ആൻ മാത്യു,ഷാജി ചുണ്ടൻ,ഡെസ്റ്റിനി മെലോൺ ടെക്സാസ് (USA)തുടങ്ങിയവരും ഈ ഗാനം ആലപിച്ചിട്ടുണ്ട്.ഫായിസ് മുഹമ്മദിന്റെ സംഗീതത്തിൽ ഷാജി ചുണ്ടനാണ് വരികളെഴുതിയിരിക്കുന്നത്. മോഡലും സിനിമാതാരവുമായ രാജേഷ് രാജിനൊപ്പം ബേബി ഇവാനിയായും ഇയാൻ ഇസ്റ്റിട്യൂട്ടിന്റെ അമരക്കാരൻ അഭിലാഷ് ജോസഫും ഭാര്യ റോസ്മിൻ അഭിലാഷും മകൻ ഇയാനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.    ക്യാമറ യൂസഫ് ലെൻസ്മാൻ,ആൻസൂർ പി.എം,അഷ്റഫ് പാത്രമംഗലം.എഡിറ്റിംഗ് &amp; ഗ്രാഫിക്സ് യൂസഫ് ലെൻസ്മാൻ,സൗണ്ട് മിക്സിങ് അലെ ഫില്ലിസോളാ-യു.കെ,പ്രൊജക്റ്റ് ഡിസൈനർ ഷംസി തിരൂർ,ഫൈസൽ നാലകത്ത്-യു.കെ,സിൻഞ്ചോ നെല്ലിശേരി.ഡിസൈൻസ് ഷെമീം കോമത്ത്,വാർത്ത പ്രചരണം-എ എസ് ദിനേശ്  Content Highlights :Parannuyaraam Music Album World Autism Awareness Day Kreative KKonnect]]></description>
</item>
<item>
<title><![CDATA['കണ്ണില്‍ എന്റെ കണ്ണെറിഞ്ഞ് കാണണം'; തരംഗമായി മരക്കാറിലെ പ്രണയഗാനം]]></title>
<link>https://www.mathrubhumi.com/movies-music/music/kannil-ente-song-teaser-marakkar-song-pranav-mohanlal-kalyani-priyadarshan-malayalam-hindi-tamil-1.5573881</link>
<description><![CDATA[മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനത്തിന്റെ ടീസർ പുറത്തുവിട്ടു.കല്ല്യാണി പ്രിയദർശനും പ്രണവ് മോഹൻലാലും അഭിനയിച്ച ഗാനമാണ് പുറത്തുവിട്ടത്. മലയാളത്തിൽ വിനീത് ശ്രീനിവാസനും മറ്റു ഭാഷകളിൽ കാർത്തിക്കുമാണ് ഗാനം ആലപിച്ചത്. ശ്വേത മോഹനും സിയ ഉൾ ഹക്കുമാണ് മറ്റു ഗായകർ.  കല്ല്യാണിയുടെ ജന്മദിനത്തിലാണ് ഗാനത്തിന്റെ ടീസർ പുറത്തുവിട്ടത്. നേരത്തെ കെ.എസ് ചിത്ര ആലപിച്ച കുഞ്ഞുകുഞ്ഞാലി ഗാനം പുറത്തുവിട്ടിരുന്നു. റോണി റാഫേലാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്.  മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന ഖ്യാതിയോടെയാണ് മരക്കാരർ റിലീസ് ചെയ്യുന്നത്. 100 കോടി രൂപയാണ് ബജറ്റ്. 51-മത് ദേശീയ പുരസ്കാരത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം മരക്കാർ നേടിയിരുന്നു.    മഞ്ജു വാര്യർ, അർജ്ജുൻ, സുനിൽ ഷെട്ടി, പ്രഭു, സുഹാസിനി, കീർത്തി സുരേഷ്, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ വേഷമിടുന്നത്.      Content Highlights:Kannil Ente Song Teaser, Marakkar song, Pranav Mohanlal, Kalyani Priyadarshan, Malayalam , Hindi, Tamil, Vineeth Sreenivasan, Karthik, Swetha Mohan]]></description>
</item>
<item>
<title><![CDATA[ പുത്തന്‍താളവുമായി നായാട്ടിലെ  'അപ്പലാളെ..' ഗാനം; വിഡിയോ കാണാം]]></title>
<link>https://www.mathrubhumi.com/movies-music/specials/nayattu/appalaale-video-song-nayattu-movie-vishnu-vijay-anwar-ali-kunchacko-boban-martin-prakkat-1.5571746</link>
<description><![CDATA[കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന നായാട്ടിലെ അപ്പലാളെ.. എന്ന് തുടങ്ങുന്ന വിഡിയോ ഗാനം പുറത്തിറക്കി. അൻവർ അലി എഴുതിയ വരികൾക്ക് ഈണം നൽകി ചിട്ടപ്പെടുത്തിയിരിക്കുന്നത് വിഷ്ണു വിജയ് ആണ്. മധുവന്തി നാരായണാണ് ഗാനം ആലപിച്ചിരിക്കുന്നത്.  ഒരു സർവൈവൽ ത്രില്ലർ ചിത്രത്തിന്റെ വകഭേദങ്ങൾ എല്ലാം കോർത്തിണക്കി പുറത്തുവരുന്ന നായാട്ടിന്റെ ടീസറിനും ട്രെയ്ലറിനുമെല്ലാം പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ഷാഹി കബീർ തിരക്കഥ എഴുതിയിരിക്കുന്നു. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്നചിത്രം നിർമ്മിച്ചിരിക്കുന്നത് മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെയുംഗോൾഡ് കോയിൻ മോഷൻ പിക്ച്ചർ കമ്പനിയുടെയും ബാനറിൽ രഞ്ജിത്തുംപി എം ശശിധരനും ചേർന്നാണ്.  ഷൈജു ഖാലിദാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിംഗ് നിർവ്വഹിക്കുന്നത് മഹേഷ് നാരായണാണ്. അൻവർ അലി എഴുതിയ വരികൾക്ക് വിഷ്ണു വിജയ് സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ- അഗ്നിവേശ് രഞ്ജിത്ത്, ലൈൻ പ്രൊഡ്യുസർ- ബിനീഷ് ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ- ദിലീപ് നാഥ്, സൗണ്ട് ഡിസൈനിങ്- അജയൻ ആടാട്ട്, വസ്ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ്-റോണക്സ് സേവിയർ, പരസ്യകല- ഓൾഡ് മങ്ക്സ്. മാജിക് ഫ്രെയിംസ് നായാട്ട് ഏപ്രിൽ എട്ടിന് പ്രദർശനത്തിനെത്തിക്കുന്നു.    Content Highlights:Appalaale Video Song Nayattu Movie, Vishnu Vijay, Anwar Ali, Kunchacko Boban, Martin Prakkat, Joju George, Nimisha Sajayan]]></description>
</item>
</channel>
</rss>