<?xml version="1.0" encoding="utf-8"?>
<rss version="2.0">
<channel>
<title><![CDATA[money app feed]]></title>
<link>http://www.mathrubhumi.com//cmlink/money-app-feed-1.1184580</link>
<description>

</description>
<lastBuildDate>Fri, 23 Apr 2021 03:31:31 +0000</lastBuildDate>
<pubDate>Fri, 23 Apr 2021 03:31:31 +0000</pubDate>
<language></language>
<item>
<title><![CDATA[ഒരുവർഷംകൊണ്ട് ഇന്ത്യയിൽ ദരിദ്രരുടെ എണ്ണം ഇരട്ടിയായതായി പഠനം ]]></title>
<link><![CDATA[https://www.mathrubhumi.com/money/business-news/poverty-doubled-in-india-in-2020-1.5612779]]></link>
<description><![CDATA[ന്യൂഡൽഹി:കോവിഡ് പിടിമുറുക്കിയ ഒരുവർഷംകൊണ്ട് ഇന്ത്യയിൽ ദരിദ്രരുടെ എണ്ണം ആറു കോടിയിൽനിന്ന് 13.4 കോടിയായി ഉയർന്നതായി പഠനം. രണ്ടുരൂപയോ അതിനു താഴെയോ ദിവസവരുമാനമുള്ള ആളുകളുടെ എണ്ണമാണ് മഹാമാരിയിൽ കഴിഞ്ഞുപോയ ഒരുവർഷംകൊണ്ട് ഇരട്ടിയായത്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്യൂ റിസർച്ച് സെന്ററിന്റേതാണ് ലോകബാങ്ക് വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള പഠനം. ദാരിദ്ര്യത്തിന്റെ കാര്യത്തിൽ ഇന്ത്യ 45 വർഷം മുമ്പുള്ള അവസ്ഥയിലെത്തിയതായും പഠനം പറയുന്നു.<br/><br/>രാജ്യത്ത് ഏറ്റവും കുറവ് സാമ്പത്തിക വളർച്ച രേഖപ്പെടുത്തിയിരുന്ന സമയത്താണ് കോവിഡ് പൊട്ടിപ്പുറപ്പെടുന്നത്. തൊഴിലില്ലായ്മ, വികസന പ്രവർത്തനങ്ങളിലെ പൊതുധനവിനിയോഗം, ഉപഭോഗ ചെലവ് എന്നിങ്ങനെ സമ്പദ്വ്യവസ്ഥയുടെ സുസ്ഥിതിയെ സൂചിപ്പിക്കുന്ന ഘടകങ്ങളെല്ലാം പ്രതികൂലമായിരുന്ന 2020-ന്റെ ആദ്യത്തിൽ കോവിഡ് പ്രഹരം കൂടിയായത് ഉപഭോക്താക്കളും പാവപ്പെട്ടവരും ഏറ്റവുമധികമുള്ള ഗ്രാമീണ മേഖലയെ സാരമായി ബാധിച്ചു. അടച്ചിടലിലൂടെ കുടിയേറ്റ തൊഴിലാളികൾക്ക് തൊഴിലില്ലാതായതും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി നിന്നുപോയതും ഗ്രാമീണ ജീവിതത്തെ സാരമായി ബാധിച്ചതായും പഠനം വിലയിരുത്തുന്നു.<br/><br/>1970-മുതൽ ദാരിദ്ര്യനിർമാർജനത്തിൽ കാര്യമായ പ്രവർത്തനങ്ങൾ നടത്തിപ്പോരുന്ന രാജ്യമാണ് ഇന്ത്യ. ദാരിദ്ര്യനിരക്കിൽ ഏറ്റവുമധികം വർധന കാണിച്ച കാലഘട്ടമാണ് 1951 മുതൽ 1974 വരെയുള്ള വർഷങ്ങൾ. ജനസംഖ്യയിൽ ദരിദ്രരുടെ എണ്ണം 47 ശതമാനത്തിൽനിന്ന് 56 ശതമാനമായി ഉയർന്നത് ഇക്കാലത്താണ്. ഈ സ്ഥിതിയിൽനിന്ന് 2006-16 എത്തുമ്പോൾ ഇന്ത്യ 27.1 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റിയെന്ന് 2019-ലെ ആഗോള മൾട്ടിഡയമെൻഷണൽ പോവർട്ടി ഇൻഡക്സ് സൂചിപ്പിക്കുന്നു. അതേസമയം, 2019-ൽ 34.6 കോടി (ജനസംഖ്യയുടെ 28 ശതമാനം) ദരിദ്രർ ഇന്ത്യയിലുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. കോവിഡ് ഈ സ്ഥിതി വീണ്ടും രൂക്ഷമാക്കിയെന്നാണ് പുതിയ പഠനം പറയുന്നത്. നഗരപ്രദേശങ്ങളിലും പണം ചെലവിടുന്നത് കുറയുന്നതായും ദാരിദ്ര്യരേഖയ്ക്ക് താഴെയെത്തുന്നവരുടെ എണ്ണം കൂടുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു.<br/><br/>Content Highlights:Poverty doubled in India in 2020<br/>]]></description>
<guid isPermaLink="false"><![CDATA[1.5612779]]></guid>
<pubDate><![CDATA[Fri Apr 23 09:01:31 IST 2021]]></pubDate>
<category><![CDATA[Business News‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.5612741.1619140395!/image/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[ഒരുവർഷംകൊണ്ട് ഇന്ത്യയിൽ ദരിദ്രരുടെ എണ്ണം ഇരട്ടിയായതായി പഠനം ]]></title>
<link><![CDATA[https://www.mathrubhumi.com/money/business-news/poverty-doubled-in-india-in-2020-1.5612779]]></link>
</image>
</item>
<item>
<title><![CDATA[സെൻസെക്‌സ് 375 പോയന്റ് നേട്ടത്തിൽ 48,000ന് മുകളിൽ ക്ലോസ്‌ചെയ്തു]]></title>
<link><![CDATA[https://www.mathrubhumi.com/money/stock-market/sensex-gains-375-pts-ends-above-48k-1.5610607]]></link>
<description><![CDATA[മുംബൈ: ദിനവ്യാപാരത്തിനിടയിലെ താഴ്ന്ന നിലവാരത്തിൽനിന്നുയർന്ന് വിപണി. മെറ്റൽ, ഫിനാൻഷ്യൽ ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 14,400ന് മുകളിലെത്തി. ആഗോള കാരണങ്ങളും പ്രതിരോധകുത്തിവെപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളുമാണ് വിപണിയെ സ്വാധീനിച്ചത്.<br/><br/>സെൻസെക്സ് 374.87 പോയന്റ് നേട്ടത്തിൽ 48,080.67ലും നിഫ്റ്റി 109.80 പോയന്റ് ഉയർന്ന് 14,406.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1737 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1123 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 159 ഓഹരികൾക്ക് മാറ്റമില്ല.<br/><br/>ഐസിഐസിഐ ബാങ്ക്, വിപ്രോ, ജെഎസ്ഡബ്ല്യൂ സ്റ്റീൽ, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടൈറ്റാൻ കമ്പനി, ശ്രീ സിമെന്റ്സ്, ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, നെസ് ലെ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.<br/><br/>നിഫ്റ്റി മെറ്റൽ സൂചിക ഒരുശതമാനത്തിലേറെയും ബാങ്ക് സൂചിക രണ്ടുശതമാനവും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ് ക്ലോസ്ചെയ്തത്.<br/><br/>Sensex gains 375 pts, ends above 48K<br/>]]></description>
<guid isPermaLink="false"><![CDATA[1.5610607]]></guid>
<pubDate><![CDATA[Thu Apr 22 16:02:36 IST 2021]]></pubDate>
<category><![CDATA[Stock Market‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.5267352.1607509520!/image/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[സെൻസെക്‌സ് 375 പോയന്റ് നേട്ടത്തിൽ 48,000ന് മുകളിൽ ക്ലോസ്‌ചെയ്തു]]></title>
<link><![CDATA[https://www.mathrubhumi.com/money/stock-market/sensex-gains-375-pts-ends-above-48k-1.5610607]]></link>
</image>
</item>
<item>
<title><![CDATA[രാജ്യത്തെ പ്രതിരോധ കുത്തിവെയ്പിൽ ലാഭംനോക്കാതെ പങ്കാളികളാകാൻ തയ്യാറെന്ന് ഫൈസർ ]]></title>
<link><![CDATA[https://www.mathrubhumi.com/money/business-news/pfizer-offers-to-supply-its-covid-vaccine-to-indian-govt-at-not-for-profit-price-1.5610589]]></link>
<description><![CDATA[രാജ്യത്തെ കോവിഡ് പ്രതിരോധ കുത്തിവെയ്പിൽ ലാഭേച്ഛയില്ലാതെ പങ്കാളിയാകാൻ തയ്യാറാണെന്ന് ഫൈസർ. അതേസമയം, എത്രവിലയ്ക്ക് വാക്സിൻ ലഭ്യമാക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.<br/><br/>വാക്സിന്റെ വിലസംബന്ധിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ ശരിയല്ലെന്നും ഫൈസർ കമ്പനി വക്താവ് അറിയിച്ചു. സർക്കാരിന്റെ പ്രതിരോധ കുത്തിവെയ്പ് പദ്ധതിയിൽ പങ്കാളിയാകുന്നതെക്കുറിച്ചുമാത്രമാണ് ഇപ്പോൾ ആലോചിക്കുന്നതെന്നും കമ്പനി അറിയിച്ചു.<br/><br/>ഉയർന്ന-ഇടത്തരം-താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾക്കായി വ്യത്യസ്ത വിലകളായിരിക്കും നിശ്ചയിക്കുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഡോസിന് 10 ഡോളർ നിരക്കിൽ ദക്ഷിണാഫ്രിക്കക്ക് വാക്സിൻ നൽകാൻ ഫൈസർ തീരുമാനിച്ചിട്ടുണ്ട്.<br/>]]></description>
<guid isPermaLink="false"><![CDATA[1.5610589]]></guid>
<pubDate><![CDATA[Thu Apr 22 15:44:30 IST 2021]]></pubDate>
<category><![CDATA[Business News‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.5214983.1605639247!/image/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[രാജ്യത്തെ പ്രതിരോധ കുത്തിവെയ്പിൽ ലാഭംനോക്കാതെ പങ്കാളികളാകാൻ തയ്യാറെന്ന് ഫൈസർ ]]></title>
<link><![CDATA[https://www.mathrubhumi.com/money/business-news/pfizer-offers-to-supply-its-covid-vaccine-to-indian-govt-at-not-for-profit-price-1.5610589]]></link>
</image>
</item>
<item>
<title><![CDATA[വിദേശനിക്ഷേപകർ പിൻവാങ്ങുന്നു: വിപണിയുടെ ഭാവി എന്താകും? ]]></title>
<link><![CDATA[https://www.mathrubhumi.com/money/stock-market/foreign-investors-turn-net-sellers-what-is-the-future-of-the-market--1.5610555]]></link>
<description><![CDATA[കോവിഡിന്റെ രണ്ടാംതരംഗം രാജ്യത്തെ ഓഹരി വിപണിയിൽനിന്ന് പിന്മാറാൻ വിദേശ നിക്ഷേപകർക്ക് പ്രേരണയായി. ആറുമാസം തുടർച്ചയായി നിക്ഷേപംനടത്തിയവർ ഘട്ടംഘട്ടമായി കൂടൊഴിയുന്ന കാഴ്ചയാണിപ്പോൾ. എൻഎസ്ഡിഎലിന്റെ കണക്കുപ്രകാരം ഏപ്രിൽമാസം ഇതുവരെ 7,041 കോടി രൂപയാണ് ഇവർ വിപണിയിൽനിന്ന് പിൻവലിച്ചത്.<br/><br/>കോവിഡ് വ്യാപനത്തിന്റെ മുറിവുകൾ ഉണങ്ങാൻ തുടങ്ങിയതിന്റെ ലക്ഷണങ്ങൾ വ്യക്തമായതോടെ 2020 ഒക്ടോബർ മുതൽ 2021 മാർച്ച് വരെ വൻതോതിലാണ് വിദേശ നിക്ഷേപകർ ഓഹരികൾ സമാഹരിച്ചത്. ഒക്ടോബർ മുതൽ കോവിഡ് കേസുകൾ കുറയാൻതുടങ്ങിയതും സാമ്പത്തിക സൂചകങ്ങളിലെ അനുകൂലഘടകങ്ങളുമായിരുന്നു അതിനുപിന്നിൽ.<br/><br/>ഏപ്രിൽമാസം കനത്ത ചാഞ്ചാട്ടത്തിനാണ് വിപണി സാക്ഷ്യംവഹിച്ചത്. സാമ്പത്തിക തലസ്ഥാനമായ മുംബൈ ഉൾപ്പടെയുള്ള നരഗങ്ങൾ കോവിഡിന് കീഴടങ്ങാൻ തുടങ്ങിയതോടെ ലോക്ഡൗൺ ഉൾപ്പടെയുള്ള നിയന്ത്രണങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാരുകൾ ആലോചിക്കാൻ തുടങ്ങി.<br/><br/><br/> <br/>  <br/>   FPI Investments<br/>  <br/>  <br/>   Month<br/>   Equity<br/>   Debt<br/>   Debt-VRR<br/>   Hybrid<br/>   Totoal<br/>  <br/>  <br/>   2020 Oct<br/>   19,541<br/>   1,641<br/>   851<br/>   -207<br/>   21,826<br/>  <br/>  <br/>   2020 Nov<br/>   60,358<br/>   -1,806<br/>   4,399<br/>   -169<br/>   62,782<br/>  <br/>  <br/>   2020 Dec<br/>   62,016<br/>   4,079<br/>   2,463<br/>   2,489<br/>   71,049<br/>  <br/>  <br/>   2021 Jan<br/>   19,473<br/>   -2,518<br/>   -2,306<br/>   -17<br/>   14,631<br/>  <br/>  <br/>   2021 Feb<br/>   25,787<br/>   -6,488<br/>   4,364<br/>   350<br/>   24,013<br/>  <br/>  <br/>   2021 Mar<br/>   10,482<br/>   -6,492<br/>   13,314<br/>   -281<br/>   17,023<br/>  <br/>  <br/>   2021 Apr<br/>   -7,041<br/>   2,376<br/>   -112<br/>   -75<br/>   -4852<br/>  <br/>  <br/>   Source: NSDL *Figures in Rs crore<br/>  <br/> <br/><br/><br/>കോവിഡിന്റെ അതിവേഗവ്യാപനം 2021-22 സാമ്പത്തികവർഷത്തെ വളർച്ചയിൽ അനിശ്ചിതത്വമുണ്ടാക്കുമെന്നതിന്റെ സൂചനകൾ പ്രകടമായിത്തുടങ്ങി. പ്രദേശികതലത്തിലുള്ള അടച്ചിടലുകളും സാമ്പത്തികമേഖലയിലെ നിയന്ത്രണങ്ങളും ദീർഘകാലംതുടരുകയാണെങ്കിൽ പ്രതീക്ഷിക്കുന്ന ജിഡിപി വളർച്ചയായ 10ശതമാനത്തിൽനിന്ന് ഒരുശതമാനത്തിലേറെ കുറവുണ്ടാകാൻ സാധ്യതയുണ്ട്. ഈ കാരണങ്ങളൊക്കെയാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങളെ കരുതലെടുക്കാൻ പ്രേരിപ്പിക്കുന്നത്.<br/><br/>അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കിൽ കോവിഡിന്റെ ആക്രമണം ഏറ്റവുംരൂക്ഷമാകുക മെയ് പകുതിയോടെയാകുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ ഹ്രസ്വകാലത്തേയ്ക്ക് വിപണിയിൽ അസ്ഥിരതയും ചാഞ്ചാട്ടവും തുടരുമെന്ന് പ്രതീക്ഷിക്കേണ്ടിവരും.<br/><br/>വാക്സിൻ വിതരണം കാര്യക്ഷമമാക്കുകയും 18വയസ്സ് പൂർത്തിയായവർക്കെല്ലാം പ്രതിരോധകുത്തിവെപ്പ് നൽകുകയുംചെയ്താൽ സ്ഥിതിമെച്ചപ്പെടാനും സാധ്യതയുണ്ട്. 2020 മാർച്ചിലേതുപോലുള്ള തിരുത്തൽ അതുകൊണ്ടുതന്നെ വിപണിയിൽ പ്രകടമാകില്ലെന്ന് വിശ്വസിക്കാം.<br/>]]></description>
<guid isPermaLink="false"><![CDATA[1.5610555]]></guid>
<pubDate><![CDATA[Thu Apr 22 15:18:00 IST 2021]]></pubDate>
<category><![CDATA[Stock Market‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.5610573.1619084695!/image/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[വിദേശനിക്ഷേപകർ പിൻവാങ്ങുന്നു: വിപണിയുടെ ഭാവി എന്താകും? ]]></title>
<link><![CDATA[https://www.mathrubhumi.com/money/stock-market/foreign-investors-turn-net-sellers-what-is-the-future-of-the-market--1.5610555]]></link>
</image>
</item>
<item>
<title><![CDATA[വീണ്ടും കുതിപ്പ്: പവന്റെ വില 36,000 കടന്നു]]></title>
<link><![CDATA[https://www.mathrubhumi.com/money/commodities/gold-price-1.5610353]]></link>
<description><![CDATA[സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. പവന്റെ വില 200 രൂപകൂടി 36,080 രൂപയായി. 4510 രൂപയാണ് ഗ്രാമിന്റെ വില. 35,880 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെവില.<br/><br/>ആഗോള വിപണിയിലും വിലവർധിച്ചിട്ടുണ്ട്. സ്പോട് ഗോൾഡ് വില ഔൺസിന് 1,793.32 ഡോളർ നിലവാരത്തിലെത്തി. യുഎസ് ട്രഷറി ആദായം കുറഞ്ഞതും ഡോളർ ദുർബലമായതുമാണ് സ്വർണവിലയിൽ വർധനവുണ്ടാക്കിയത്.<br/><br/>അതേസമയം, തുടർച്ചയായ ദിവസങ്ങളിലെ വർധനവിനുശേഷം എംസിഎക്സ് ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 48,195 രൂപ നിലവാരത്തിലെത്തി. കഴിഞ്ഞ വ്യാപാരദിനത്തിൽ വില 0.72ശതമാനംവർധിച്ച് രണ്ടുമാസത്തെ ഉയർന്ന നിലവാരമായ 48,200ലെത്തിയിരുന്നു.<br/>]]></description>
<guid isPermaLink="false"><![CDATA[1.5610353]]></guid>
<pubDate><![CDATA[Thu Apr 22 10:29:45 IST 2021]]></pubDate>
<category><![CDATA[Commodities‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.5587871.1618203222!/image/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[വീണ്ടും കുതിപ്പ്: പവന്റെ വില 36,000 കടന്നു]]></title>
<link><![CDATA[https://www.mathrubhumi.com/money/commodities/gold-price-1.5610353]]></link>
</image>
</item>
<item>
<title><![CDATA[സെൻസെക്‌സിൽ 466 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 14,200ന് താഴെയെത്തി]]></title>
<link><![CDATA[https://www.mathrubhumi.com/money/stock-market/sensex-cracks-466-pts-nifty-tests-14-200-1.5610317]]></link>
<description><![CDATA[മുംബൈ: കഴിഞ്ഞ ദിവസത്തെ അവധിക്കുശേഷം വിപണിയിൽ വ്യാപാരം ആരംഭിച്ചത് നഷ്ടത്തോടെ. നിഫ്റ്റി 14,200ന് താഴെയെത്തി. കോവിഡ് വ്യാപനഭീഷണി നിലനൽക്കുന്നതാണ് സൂചികകളുടെ കരുത്ത് ചോർത്തിയത്.<br/><br/>466 പോയന്റാണ് സെൻസെക്സിലെ നഷ്ടം. 47,239ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 136 പോയന്റ് താഴ്ന്ന് 14,159ലുമാണ്. ബിഎസ്ഇയിലെ 427 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 430 ഓഹരികൾ നേട്ടത്തിലുമാണ്. 94 ഓഹരികൾക്ക് മാറ്റമില്ല.<br/><br/>പവർഗ്രിഡ് കോർപ്, ഇൻഫോസിസ്, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി, ഐടിസി, ടൈറ്റാൻ, റിലയൻസ്, ടിസിഎസ്, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൽആൻഡ്ടി, മാരുതി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഡോ.റെഡ്ഡീസ് ലാബ്, സൺ ഫാർമ, ഒഎൻജിസി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.<br/><br/>ടാറ്റ് ഇലക്സി ഉൾപ്പടെ 10 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.<br/><br/><br/><br/>Sensex cracks 466 pts, Nifty tests 14,200<br/>]]></description>
<guid isPermaLink="false"><![CDATA[1.5610317]]></guid>
<pubDate><![CDATA[Thu Apr 22 09:39:02 IST 2021]]></pubDate>
<category><![CDATA[Stock Market‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.4448598.1599625597!/image/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[സെൻസെക്‌സിൽ 466 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 14,200ന് താഴെയെത്തി]]></title>
<link><![CDATA[https://www.mathrubhumi.com/money/stock-market/sensex-cracks-466-pts-nifty-tests-14-200-1.5610317]]></link>
</image>
</item>
<item>
<title><![CDATA[ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും]]></title>
<link><![CDATA[https://www.mathrubhumi.com/money/business-news/india-will-be-the-third-largest-economy-1.5610312]]></link>
<description><![CDATA[കൊച്ചി: 2040-ഓടെ ആഗോള മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ (ജി.ഡി.പി.) ഇന്ത്യയുടെ വിഹിതം ഗണ്യമായി ഉയരുമെന്നും ലോകത്തിലെ സാമ്പത്തിക ശക്തികളിൽ മുന്നാം സ്ഥാനത്തെത്തുമെന്നും റിപ്പോർട്ട്. യു.എസ്. നാഷണൽ ഇന്റലിജൻസ് കൗൺസിൽ പ്രസിദ്ധീകരിച്ച ഗ്ലോബൽ ട്രെൻഡ്സ് റിപ്പോർട്ടിന്റെ ഏഴാം പതിപ്പിൽ പറയുന്നു. ഓക്സ്ഫഡ് ഇക്കണോമിക്സിന്റേതാണ് റിപ്പോർട്ട്.<br/><br/>2020-ൽ ആഗോള ജി.ഡി.പി.യിൽ ഇന്ത്യയുടെ വിഹിതം 3.1 ശതമാനമാണ്. 2040-ൽ ഇത് ഇരട്ടിയായി ഉയർന്ന് 6.1 ശതമാനമാകുമെന്നാണ് നിരീക്ഷണം. ആഗോള റാങ്കിങ്ങിൽ കഴിഞ്ഞ വർഷം ആറാം സ്ഥാനത്തായിരുന്ന ഇന്ത്യ, 2040-ൽ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും. ആഗോള റാങ്കിങ്ങിൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.<br/><br/>20 വർഷത്തിനുള്ളിൽ യു.എസിനെ മറികടന്ന് ചൈന ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകുമെന്നും റിപ്പോർട്ടിലുണ്ട്. ആഗോള ജി.ഡി.പി.യിൽ ഇന്ത്യയുടെയും ചൈനയുടെയും സംയുക്ത വിഹിതം 29 ശതമാനമാകും. ആഗോള ജി.ഡി.പി.യിലെ ഏറ്റവും വലിയ പങ്കാളികളായി ഇന്ത്യയും ചൈനയും മാറുമെങ്കിലും ജീവത നിലവാരത്തിന്റെ കാര്യത്തിൽ, അല്ലെങ്കിൽ പ്രതിശീർഷ ജി.ഡി.പി.യിൽ വികസിത രാജ്യങ്ങളെക്കാൾ താഴെയായിരിക്കും ഈ രാജ്യങ്ങളെന്നും റിപ്പോർട്ടിലുണ്ട്.<br/><br/>ലോക ജനസംഖ്യ 20 വർഷം കൊണ്ട് 920 കോടിയിലെത്തുമെന്നാണ് റിപ്പോർട്ടിലെ നിരീക്ഷണം. എന്നാൽ, ജനസംഖ്യ വളർച്ചാ നിരക്ക് ഓരോ മേഖലയിലും കുറവായിരിക്കും. ഇന്ത്യയിലും ജനസംഖ്യ വളർച്ച മന്ദഗതിയിലാണെങ്കിലും 2027-ൽ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ചൈനയെ മറികടക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.<br/><br/>ഇന്ത്യ 10.2 %വളരുമെന്ന് കെയർ<br/><br/>കൊച്ചി: കോവിഡിന്റെ രണ്ടാം വ്യാപനം മൂലം മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതിനിടെ നടപ്പു സാമ്പത്തിക വർഷം ഇന്ത്യ 10.2 ശതമാനം വളർച്ച കൈവരിക്കുമെന്ന് കെയർ റേറ്റിങ്സിന്റെ അനുമാനം. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് കെയർ ഇന്ത്യയുടെ വളർച്ച അനുമാനം കുറയ്ക്കുന്നത്.<br/><br/>10.7-10.9 ശതമാനം വളരുമെന്നായിരുന്നു നേരത്തെ നടത്തിയിരുന്ന പ്രവചനം. 11-11.2 ശതമാനം വളർച്ചയായിരുന്നു ആദ്യം പ്രതീക്ഷിച്ചിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കൂടുതൽ സംസ്ഥാനങ്ങളിൽ ലോക്ഡൗൺ പ്രഖ്യാപിക്കാനിടയുണ്ടെന്നും ഇത് സാമ്പത്തിക വളർച്ചയുടെ തോത് കുറയ്ക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.<br/>]]></description>
<guid isPermaLink="false"><![CDATA[1.5610312]]></guid>
<pubDate><![CDATA[Thu Apr 22 09:19:12 IST 2021]]></pubDate>
<category><![CDATA[Business News‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.2747290.1523952214!/image/image.jpeg_gen/derivatives/landscape_160/image.jpeg]]></url>
<title><![CDATA[ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും]]></title>
<link><![CDATA[https://www.mathrubhumi.com/money/business-news/india-will-be-the-third-largest-economy-1.5610312]]></link>
</image>
</item>
<item>
<title><![CDATA[പാഠം 121| ഫ്രീഡം@40(ഭാഗം 2):  ജീവിതം എങ്ങനെ ആഘോഷമാക്കാം?]]></title>
<link><![CDATA[https://www.mathrubhumi.com/money/personal-finance/savings-centre/freedom-40-how-to-celebrate-life-column-by-dr-antony-1.5608057]]></link>
<description><![CDATA[നാല്പതിൽ വിരമിക്കുകയോ? സാങ്കൽപ്പികലോകത്തുമാത്രം നടപ്പാക്കാൻകഴിയുന്ന ഉട്ടോപ്യൻ ആശയമല്ലേ അതെന്ന് ചിന്തിക്കുന്നവർ കുറവല്ല. നേരത്തെ വിരമിച്ച് ജീവതം ആഘോഷിക്കുന്നവരുടെ എണ്ണം ലോകമാകെ കുതിച്ചുയരുമ്പോൾ ഇവിടെ അത് യാഥാർഥ്യമാക്കുന്നത് എങ്ങനെയെന്ന് ആലോചിച്ച് തലപുകക്കുന്നവരാണേറെയും.<br/><br/>വ്യക്തമായ ആസൂത്രണമുണ്ടെങ്കിൽ, ദൃഢനിശ്ചയത്തോടെ പ്ലാനുമായി മുന്നോട്ടുപോകാനായാൽ, 15-20 വർഷംകഴിയുമ്പോൾ വിരമിക്കാൻ കഴിയുമെന്നകാര്യത്തിൽ സംശയമില്ലെന്ന് കാലംതെളിയിച്ചതാണ്. ഈവഴിതിരഞ്ഞെടുത്ത് ജീവിതം ആഘോഷമാക്കിയവർ നിരവധിപേരാണ്.<br/><br/>ഈതീരുമാനങ്ങൾ അതിന് പ്രാപ്തമാക്കും:<br/><br/>1. നിക്ഷേപിക്കേണ്ടതുക<br/>വരുമാനത്തിന്റെ എത്രശതമാനം തുക വിരമിക്കൽഫണ്ടിനായി നീക്കിവെയ്ക്കാൻകഴിയുമെന്ന് കണക്കാക്കുക. 50ശതമാനം മുതൽ 70ശതമാനംവരെതുക മാറ്റിവെയ്ക്കാൻ തയ്യാറാകണം. തീരുമാനമെടുക്കുമ്പോൾ വികാരങ്ങളല്ല, യാഥാർഥ്യബോധമാണ് നിങ്ങളെ നയിക്കേണ്ടത്.<br/><br/>നേരത്തെ വിശദീകരിച്ച മിതത്വം പാലിക്കാൻ ശ്രമിച്ചാൽ പരമാവധിതതുക നിക്ഷേപത്തിനായിമാറ്റിവെയ്ക്കാൻ കഴിയും. നല്ലകാലത്ത് പിശുക്കിജീവിച്ച് പിന്നെ എന്തുനേടാനാണ്-എന്നൊക്കെ വൈകാരികമായി ചിന്തിക്കാതിരിക്കുക. പുറത്തിറങ്ങാൻ പറ്റാതിരുന്ന കോവിഡ് കാലത്ത് മിതവ്യയംശീലിക്കാൻ ആർക്കും ബുദ്ധിമുട്ടുണ്ടായില്ല. മികച്ചരീതിയിൽ ആസുത്രണംചെയ്യുകയാണെങ്കിൽ അത്യാവശ്യം അടിച്ചുപൊളിച്ചാലും ഈതുക സമ്പാദിക്കാൻ കഴിയുമെന്നകാര്യത്തിൽ സംശയമില്ല.<br/><br/>2. തുക കണക്കാക്കുക<br/>രണ്ടാമതായി, സ്വയംവിരമിച്ചശേഷം ജീവിക്കാൻ ആവശ്യമായ തുക നിശ്ചയിക്കാം. വാർഷിക ചെലവ് എത്രയാണെന്ന് കണ്ടെത്തുകയാണ് അതിനായി ആദ്യംചെയ്യേണ്ടത്. വാർഷിക ചെലവിനെ 25 കൊണ്ട് ഗുണിച്ചാൽ കിട്ടുന്നതുകയായിരിക്കണം റിട്ടയർമെന്റ് കോർപസ്. ഒരുലക്ഷം രൂപയാണ് വാർഷികചെലവെങ്കിൽ അതിന്റെ 25 ഇരട്ടിതുകയായ 25 ലക്ഷംരൂപയായിരിക്കണം ഈതുക. 10 ലക്ഷംരൂപയാണെങ്കിൽ 2.5കോടിയും.<br/><br/>വിരമിച്ചശേഷം സമ്പാദ്യത്തിലെ നാലുശതമാനംവീതം ഓരോവർഷവും പിൻവലിക്കാം. അതായത് രണ്ടുകോടി രൂപയാണ് 25വർഷത്തേയ്ക്കായി നീക്കിവെയ്ക്കുന്നതെങ്കിൽ വർഷം 10 ലക്ഷംരൂപ പിൻവലിക്കാം.ഈ തുകയിൽ നേരിയ വ്യത്യാസം ഉണ്ടായാലും പ്രശ്നമൊന്നുമില്ലെന്ന് മനസിലാക്കുക.<br/><br/>3. എത്രകാലംകൊണ്ട് സമ്പാദിക്കാം<br/>തുക നിശ്ചയിച്ചുകഴിഞ്ഞാൽ എത്രകാലംകൊണ്ട് ആതുക സമ്പാദിക്കാനാകുമെന്ന് കണക്കുകൂട്ടാം. നിലവിൽ എത്രതുക നിക്ഷേപമുണ്ടെന്ന് എഴുതിവെയ്ക്കുക. അതിനുശേഷം പ്രതിമാസം എത്രതുക നിക്ഷേപിക്കാനാകുമെന്നും നിശ്ചയിക്കുക.<br/><br/>വാർഷിക ചെലവ് 75 ലക്ഷം രൂപയാണെങ്കിൽ ആതുക സമ്പാദിക്കാൻ എത്രകാലംവേണ്ടിവരുമെന്ന് കണക്കുകൂട്ടുക. അതിലൂടെ എത്രകാലംകഴിഞ്ഞാൽ നിങ്ങൾക്ക് വിരമിക്കാമെന്ന് മനസിലാക്കാം. മൊത്തംവരുമാനത്തിന്റെ 50 മുതൽ 70ശതമാനംവരെതുകയാണ് നീക്കിവെയ്ക്കേണ്ടതെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നുവല്ലോ.<br/><br/>സമ്പാദിക്കാനായി ഈ മാർഗങ്ങൾ പിന്തുടരാം<br/><br/>1. മിനിമംതുകയിൽ ജീവിക്കുക, ബാക്കിയുള്ളതുക നിക്ഷേപിക്കുക. അതായത്, എത്രകൂടുതൽ തുക നിക്ഷേപിക്കാൻകഴിയും അത്രയുംനേരത്തെ വിരമിക്കാനാകുമെന്ന് മനസിലാക്കുക.<br/><br/>2. അത്രതന്നെ ചുരുങ്ങി ജീവിക്കാൻ കഴിയാത്തവർക്ക് വരുമാനത്തിന്റെ 70ശതമാനംനീക്കിവെയ്ക്കാൻ കഴിയില്ല. അവർ 50ശതമാനത്തിൽകുറയാത്തതുക പ്രതിമാസം നിക്ഷേപിക്കുക. ഇങ്ങനെ ചെയ്താൽ റിട്ടയർചെയ്യാനുള്ളകാലം നീളുമെന്നുമാത്രം. നേരത്തെ റിട്ടയർചെയ്യണം എങ്കിലും ഇത്രയുംനേരത്തെ വേണ്ട -എന്നുള്ളവർക്ക് ഈരീതി സ്വീകരിക്കാം.<br/><br/>3. എത്രയുംനേരത്തെ സമ്പാദ്യംതുടങ്ങാം. ചെറുപ്പത്തിലേ നിക്ഷേപിക്കാൻ പഠിക്കാം. കിട്ടുന്ന സമ്മാനങ്ങളുടെയും പോക്കറ്റ് മണിയുടെയും ഒരുഭാഗം ശ്രദ്ധാപൂർവം നിക്ഷേപിക്കാൻ ശ്രമിക്കണം. പിഗ്ഗി ബാങ്കിൽ തുടങ്ങാം. ഘട്ടംഘട്ടമായി മികച്ച ആദായം ലഭിക്കുന്ന നിക്ഷേപ പദ്ധതികളിലേയ്ക്കുമാറാം.<br/><br/>4. കരിയർ പ്ലാനിങ്<br/>വിദ്യാഭ്യാസ കാലത്തുതന്നെ ജോലി സാധ്യതകളെക്കുറിച്ച് ധാരണയുണ്ടാക്കാൻ ശ്രമിക്കണം. വീട്ടുകാരുടെ ചെലവിൽ ജീവിച്ചുപോകാമെന്ന ധാരണ ആദ്യംതന്നെ മാറ്റുക.<br/><br/>5. കടബാധ്യത ഉണ്ടാക്കരുത്<br/>കടംവാങ്ങാതെ ജീവിക്കാൻ ആദ്യംതന്നെ പഠിക്കണം. എങ്കിൽമാത്രമെ വരുമാനത്തിൽനിന്ന് നിശ്ചിതശതമാനംതുക നിക്ഷേപിക്കാൻ കഴിയൂ. ക്രഡിറ്റ് കാർഡ് പർച്ചേയ്സ്, ഇഎംഐ ഉപയോഗിച്ച് കൺസ്യൂമർ ഉത്പന്നങ്ങൾ വാങ്ങൽ എന്നിവ ഒഴിവാക്കാം. ബുദ്ധിപൂർവം ഉപയോഗിക്കാൻ കഴിയുമെങ്കിൽ ക്രിഡിറ്റ് കാർഡ് നല്ലതാണ്. കൂടുതൽ വാങ്ങിക്കൂട്ടാനുള്ള പ്രേരണ അത് നൽകുന്നുണ്ടെങ്കിൽ ഒഴിവാക്കാൻ ഒട്ടുംമടിക്കേണ്ട.<br/><br/>6. ചെലവ് നിയന്ത്രിക്കൽ<br/>ലഭിക്കുന്ന വരുമാനത്തിൽ ചെലവുകഴിഞ്ഞ് സമ്പാദിക്കുന്ന ശീലം ഒഴിവാക്കണം. വരുമാനം-ചെലവ് = സമ്പാദ്യം എന്നരീതി ഉപേക്ഷിച്ച് മാന്ത്രിക ഫോർമുല സ്വീകരിക്കാം. വരുമാനം-സമ്പാദ്യം= ചെലവ്. അതായത് വരുമാനത്തിൽനിന്ന് ചെലവുകഴിഞ്ഞുള്ള തുകയല്ല സമ്പാദ്യത്തിനായി നീക്കിവെയ്ക്കേണ്ടത്. മാസവരുമാനത്തിൽനിന്ന് ആദ്യം സമ്പാദ്യത്തിനുള്ളതുക നീക്കവെച്ചശേഷം ബാക്കിയുള്ളതുകയെ ചെലവഴിക്കൂ എന്ന് തീരുമാനിക്കുക.<br/><br/>7. ആരോഗ്യ-ടേം ഇൻഷുറൻസുകൾ<br/>ചെലവുചെയ്യാനും സമ്പാദിക്കാനും നിശ്ചിതശതമാനം തുക തീരുമാനിക്കുമ്പോൾ അപ്രതീക്ഷിതമായുണ്ടാകുന്ന ആശുപ്രതി ചെലവുകൾ സാമ്പത്തിക ലക്ഷ്യത്തെ തകിടംമറിച്ചേക്കാം. അതുകൊണ്ട് ആവശ്യത്തിന് ഹെൽത്ത് ഇൻഷുറൻസ് ഉറപ്പാക്കുക. അതോടൊപ്പം നാം സ്നേഹിക്കുന്നവർക്ക് കരുതലായി ടേം ഇൻഷുറൻ(നിക്ഷേപവും ഇൻഷുറൻസുംകൂട്ടിക്കലർത്തിയുള്ള പ്ലാനുകളല്ല)സും എടുത്തുവെയ്ക്കുക.<br/><br/>8. എമർജൻസി ഫണ്ട്<br/>അനിശ്ചിതത്വത്തിന്റെ ഈകാലത്ത് ആറുമാസത്തെ ജീവിത ചെലവിനുള്ള തുകയെങ്കിലും എമർജിൻസി ഫണ്ടായി നീക്കിവെയ്ക്കണം. പെട്ടെന്ന് ജോലി നഷ്ടപ്പെട്ടാൽ മറ്റാരെയും ആശ്രയിക്കാതെ ജീവിക്കാൻ ഈതുക സഹായിക്കും. മറ്റൊരുവരുമാനമാർഗം കണ്ടെത്തുംവരെ ഈതുക നിങ്ങളുടെ കരുത്തായിരിക്കും. സ്ഥിര നിക്ഷേപ പദ്ധതികളിൽ ഈതുക കരുതിവെയ്ക്കാം.<br/><br/><br/>feedbacks to:<br/>antonycdavis@gmail.com<br/><br/><br/><br/>ഇത്രയുമായാൽ നിങ്ങൾ ഏറെകാതം മുന്നോട്ടുപോയിക്കഴിഞ്ഞുവെന്ന് മനസിലാക്കാം. നിക്ഷേപത്തിന്റെകാര്യമാണ് ഇനിയുള്ളത്. അതിനായി അടുത്തപാഠത്തിന് കാത്തിരിക്കുക.<br/><br/><br/>Loading&amp;hellip;<br/>]]></description>
<guid isPermaLink="false"><![CDATA[1.5608057]]></guid>
<pubDate><![CDATA[Wed Apr 21 10:50:00 IST 2021]]></pubDate>
<category><![CDATA[Savings Centre‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.5608062.1618981580!/image/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[പാഠം 121| ഫ്രീഡം@40(ഭാഗം 2):  ജീവിതം എങ്ങനെ ആഘോഷമാക്കാം?]]></title>
<link><![CDATA[https://www.mathrubhumi.com/money/personal-finance/savings-centre/freedom-40-how-to-celebrate-life-column-by-dr-antony-1.5608057]]></link>
</image>
</item>
<item>
<title><![CDATA[സ്വർണവിലയിൽ കുതിപ്പ്: പവന് 560 രൂപകൂടി 35,880 രൂപയായി]]></title>
<link><![CDATA[https://www.mathrubhumi.com/money/commodities/gold-price-1.5608045]]></link>
<description><![CDATA[സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. പവന്റെ വില 560 രൂപകൂടി 35,880 രൂപയിലെത്തി. 4485 രൂപയാണ് ഗ്രാമിന്റെ വില.<br/><br/>35,320 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ഇതോടെ ഏപ്രിൽ ഒന്നിന് രേഖപ്പെടുത്തിയ 33,320 രൂപയിൽനിന്ന് മൂന്നാഴ്ചകൊണ്ട് 2560 രൂപയുടെ വർധനവാണുണ്ടായത്.<br/><br/>ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,781.87 ഡോളർ നിലവാരത്തിലാണ്. ഡോളർ ദുർബലമായതാണ് ആഗോള വിലയലെ സ്വാധീനിച്ചത്.<br/>]]></description>
<guid isPermaLink="false"><![CDATA[1.5608045]]></guid>
<pubDate><![CDATA[Wed Apr 21 10:09:11 IST 2021]]></pubDate>
<category><![CDATA[Commodities‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.5240368.1606539425!/image/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[സ്വർണവിലയിൽ കുതിപ്പ്: പവന് 560 രൂപകൂടി 35,880 രൂപയായി]]></title>
<link><![CDATA[https://www.mathrubhumi.com/money/commodities/gold-price-1.5608045]]></link>
</image>
</item>
<item>
<title><![CDATA[കോവിഡ് വാക്‌സിന്റെ ഒറ്റഡോസിന് 1000 രൂപയെങ്കിലും നൽകേണ്ടിവരും]]></title>
<link><![CDATA[https://www.mathrubhumi.com/money/business-news/covid-vaccine-may-cost-rs-100-in-market-1.5608036]]></link>
<description><![CDATA[രാജ്യത്ത് പൊതു-സ്വകാര്യമേഖലയിൽ വില്പന തുടങ്ങുന്നതോടെ കോവിഡ് വാക്സിന് 1000 രൂപയെങ്കിലും വിലവരുമെന്ന് വിലയിരുത്തൽ. വ്യാപാര മാർജിൻ ഉൾപ്പടെയുള്ള ചില്ലറ വിലയാണിത്.<br/><br/>വാക്സിൻ നിർമാതാക്കൾ ഒരുഡോസിന് 650 രൂപയെങ്കിലും ഈടാക്കുമെന്നാണ് റിപ്പോർട്ടുകൾ. സ്ഥാപനങ്ങൾക്ക് 600-650 രൂപ നിരക്കിലാകും വാക്സിൻ ലഭിക്കുക.<br/><br/>നവീനമായ ശീതീകരണ ശൃംഖല ആവശ്യമുള്ളതിനാൽ വിദേശ വാക്സിനുകളുടെ വില ഇതിലും കൂടിയേക്കാം. സ്വകാര്യ കമ്പോളത്തിനായി വാക്സിൻ കമ്പനികൾ നിശ്ചയിക്കുന്ന വിലയിൽ സർക്കാർ നിയന്ത്രണം ഉണ്ടാകാനുമിടയുണ്ട്.<br/><br/>മെയ് ഒന്നിനുമുമ്പ് വിപണിവിലയും സർക്കാരുകൾക്ക് നൽകുന്ന വിലയും നിർമാതാക്കൾ പ്രഖ്യാപിക്കേണ്ടിവരും. നിലവിൽ കേന്ദ്ര സർക്കാർ കുറഞ്ഞ വിലയിലാണ് വാക്സിൻ വാങ്ങുന്നത്.<br/><br/>സിറംഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന ആസ്ട്ര സെനക്കയുടെ കോവീഷീൽഡ് ഒറ്റഡോസിന് സർക്കാർ നൽകുന്നത് 150 രൂപയാണ്. അതേസമയം, ഇത് വിപണിയിലെത്തുമ്പോൾ 1000 രൂപയെങ്കിലും നൽകേണ്ടിവരും.<br/><br/>അന്താരാഷ്ട്ര വിപണിയിൽ കോവാക്സിന്റെ വില 15 ഡോളറിനും 20 ഡോളറിനും(1100-1500 രൂപ)ഇടയിലാണ്. എന്നാൽ രണ്ട് ഡോളർ(150 രൂപ) നിരക്കിലാണ് രാജ്യത്തിന് നൽകുന്നത്.<br/><br/>ആഗോള വിപണിയിൽ മൊഡേണ വാക്സിന്റെ ഒറ്റഡോസിന് 15-33 ഡോളറാണ് വില. അതായത് 1130-2500 രൂപ. ഫൈസർ വാക്സിനാകട്ടെ 6.75-24 ഡോളറാണ് നൽകേണ്ടത്(500-1800 രൂപ), സ്പുട്നികിന് 10 ഡോളർ മുതൽ 19 ഡോള(750-1430 രൂപ)ർവരെയുമാണ് വില ഈടാക്കുന്നത്.<br/>]]></description>
<guid isPermaLink="false"><![CDATA[1.5608036]]></guid>
<pubDate><![CDATA[Wed Apr 21 09:51:04 IST 2021]]></pubDate>
<category><![CDATA[Business News‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.5603498.1618840863!/image/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[കോവിഡ് വാക്‌സിന്റെ ഒറ്റഡോസിന് 1000 രൂപയെങ്കിലും നൽകേണ്ടിവരും]]></title>
<link><![CDATA[https://www.mathrubhumi.com/money/business-news/covid-vaccine-may-cost-rs-100-in-market-1.5608036]]></link>
</image>
</item>
<item>
<title><![CDATA[ഓഹരി വിപണിക്ക് ഇന്ന് അവധി]]></title>
<link><![CDATA[https://www.mathrubhumi.com/money/stock-market/bse-nse-shut-today-on-account-of-ram-navami-1.5608023]]></link>
<description><![CDATA[മുംബൈ: രാമനവമി പ്രമാണിച്ച് ഓഹരി വിപണിക്ക് ചൊവാഴ്ച അവധി. ബിഎസ്ഇയും എൻഎസ്ഇയും പ്രവർത്തിക്കുന്നില്ല.<br/><br/>കമ്മോഡിറ്റി, ഫോറക്സ് വിപണികൾക്കും അവധിയാണ്. വ്യാഴാഴ്ചയാണ് ഇനി സൂചികകൾ പ്രവർത്തിക്കുക.<br/><br/>243 പോയന്റ് നഷ്ടത്തിൽ 47,705ലാണ് സെൻസെക്സ് ചൊവാഴ്ച ക്ലോസ്ചെയ്തത്. നിഫ്റ്റി 63 പോയന്റ് താഴ്ന്ന് 14,296ലുമെത്തി.<br/><br/>BSE, NSE shut today on account of Ram Navami<br/>]]></description>
<guid isPermaLink="false"><![CDATA[1.5608023]]></guid>
<pubDate><![CDATA[Wed Apr 21 09:18:47 IST 2021]]></pubDate>
<category><![CDATA[Stock Market‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.4500473.1611029057!/image/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[ഓഹരി വിപണിക്ക് ഇന്ന് അവധി]]></title>
<link><![CDATA[https://www.mathrubhumi.com/money/stock-market/bse-nse-shut-today-on-account-of-ram-navami-1.5608023]]></link>
</image>
</item>
<item>
<title><![CDATA[ബി.എസ്.എൻ.എൽ ഉപഭോക്താക്കളെ ലക്ഷ്യംവെച്ച് തട്ടിപ്പിനു ശ്രമം; മുന്നറിയിപ്പുമായി അധികൃതർ]]></title>
<link><![CDATA[https://www.mathrubhumi.com/money/business-news/bsnl-1.5608015]]></link>
<description><![CDATA[തിരുവനന്തപുരം: ബി.എസ്.എൻ.എൽ. ഉപഭോക്താക്കളെ ലക്ഷ്യംെവച്ച് ഓൺലൈൻ തട്ടിപ്പിനു ശ്രമം. കെ.വൈ.സി. വിവരങ്ങൾ അന്വേഷിച്ചാണ് ശ്രമം നടക്കുന്നത്.<br/><br/>ഉപഭോക്താക്കളിൽ പലർക്കും ഇത്തരം അനുഭവങ്ങളുണ്ടായതോടെ പരാതികളുയർന്നു. ഇതോടെ മുന്നറിയിപ്പുമായി ബി.എസ്.എൻ.എൽ. രംഗത്തെത്തിയിട്ടുണ്ട്.<br/><br/>കെ.വൈ.സി. വിവരങ്ങൾ ലഭ്യമാക്കാനാണ് എസ്.എം.എസ്. വഴി ആവശ്യപ്പെടുന്നത്. വിവരങ്ങൾ നൽകിയില്ലെങ്കിൽ ഫോൺ കണക്ഷൻ വിച്ഛേദിക്കപ്പെടുമെന്നും സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. 8582909398 എന്ന നമ്പറിൽനിന്നും വിവിധ എസ്.എം.എസ്. ഹെഡുകളിൽനിന്നുമാണ് സന്ദേശങ്ങൾ എത്തുന്നത്.<br/><br/>സന്ദേശത്തിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറിലേക്ക് തിരിച്ചുവിളിച്ചാൽ ബി.എസ്.എൻ.എലിന്റെ കെ.വൈ.സി. വിഭാഗമാണെന്ന മറുപടിയാണ് ലഭിക്കുന്നത്.<br/><br/>എന്നാൽ, ഇവർക്ക് ബി.എസ്.എൻ.എലുമായി ഒരു ബന്ധവുമില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരത്തിൽ ശേഖരിക്കുന്ന കെ.വൈ.സി. വിവരങ്ങൾ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പണം പിൻവലിക്കുന്നതടക്കമുള്ള തട്ടിപ്പുകൾക്ക് ഉപയോഗിക്കുന്നതായി സംശയിക്കുന്നുണ്ടെന്ന് ബി.എസ്.എൻ.എൽ. അധികൃതർ പറഞ്ഞു.<br/><br/>ഉപഭോക്താക്കൾ വ്യാജസന്ദേശങ്ങൾക്ക് മറുപടിയായി വിവരങ്ങൾ കൈമാറരുത്. കസ്റ്റമർ സർവീസ് സെന്റർ മുഖേന മാത്രമാണ് ബി.എസ്.എൻ.എൽ. കെ.വൈ.സി. സംബന്ധിച്ച കാര്യങ്ങൾ ചെയ്യാറുള്ളൂവെന്നും അധികൃതർ അറിയിച്ചു.<br/>]]></description>
<guid isPermaLink="false"><![CDATA[1.5608015]]></guid>
<pubDate><![CDATA[Wed Apr 21 09:05:00 IST 2021]]></pubDate>
<category><![CDATA[Business News‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.5405419.1612230717!/image/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[ബി.എസ്.എൻ.എൽ ഉപഭോക്താക്കളെ ലക്ഷ്യംവെച്ച് തട്ടിപ്പിനു ശ്രമം; മുന്നറിയിപ്പുമായി അധികൃതർ]]></title>
<link><![CDATA[https://www.mathrubhumi.com/money/business-news/bsnl-1.5608015]]></link>
</image>
</item>
<item>
<title><![CDATA[മുഹൂർത്ത് 2.0 അവതരിപ്പിച്ച് കല്യാൺ ജൂവലേഴ്‌സ്]]></title>
<link><![CDATA[https://www.mathrubhumi.com/money/business-news/kalyan-jewellers-wedding-season-offering-with-muhurat-2-0-1.5608086]]></link>
<description><![CDATA[കൊച്ചി: കല്യാൺ ജൂവലേഴ്സ് നവീകരിച്ച വിവാഹാഭരണ ശേഖരമായ 'മുഹൂർത്ത് 2.0' അവതരിപ്പിച്ചു.<br/><br/>കർണാടകയിലെ നകാഷി മുതൽ രാജസ്ഥാനിലെ വിപുലമായ പോൾക്കി ആഭരണങ്ങളും പ്രഷ്യസ് സ്റ്റോണുകൾ പതിച്ച തെലങ്കാനയിൽനിന്നുള്ള ആഭരണങ്ങളും ഒഡിഷയിലെ ഫിലിഗ്രീ രീതിയിലുള്ള സവിശേഷമായ ആഭരണങ്ങളും പുതു തലമുറ വധുക്കളുടെ ആഭരണ ശേഖരത്തിന് മാറ്റുകൂട്ടുന്ന മരതകവും സ്വർണവും ചേർന്ന നവീന ആഭരണ രൂപകല്പനകളുമൊക്കെ ഒത്തുചേർന്നതാണ് പുതിയ മുഹൂർത്ത് 2.0 ശേഖരം.<br/><br/>വിവാഹ സീസണിന്റെ തുടക്കത്തിൽതന്നെ പുതിയ മുഹൂർത്ത് ശേഖരത്തിന്റെ പ്രചാരണവും കല്യാൺ ജുവലേഴ്സ് ആരംഭിച്ചു. ഇന്ത്യയിലെങ്ങുമുള്ള കല്യാൺ ജൂവലേഴ്സ് ഷോറൂമുകളിൽ മുഹൂർത്ത് ശേഖരം ലഭ്യമാണ്. കൂടാതെ ലൈവ് ഷോപ്പിങ് സൗകര്യത്തിനായി www.kalyanjewellers.net/livevideoshopping എന്ന ലിങ്കിൽ ലോഗിൻ ചെയ്യുക.<br/><br/>Kalyan Jewellers wedding season offering with Muhurat 2.0<br/>]]></description>
<guid isPermaLink="false"><![CDATA[1.5608086]]></guid>
<pubDate><![CDATA[Wed Apr 21 09:00:00 IST 2021]]></pubDate>
<category><![CDATA[Business News‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.5507455.1615442187!/image/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[മുഹൂർത്ത് 2.0 അവതരിപ്പിച്ച് കല്യാൺ ജൂവലേഴ്‌സ്]]></title>
<link><![CDATA[https://www.mathrubhumi.com/money/business-news/kalyan-jewellers-wedding-season-offering-with-muhurat-2-0-1.5608086]]></link>
</image>
</item>
<item>
<title><![CDATA[സെൻസെക്‌സ് 243 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 14,300നുതാഴെയെത്തി]]></title>
<link><![CDATA[https://www.mathrubhumi.com/money/stock-market/nifty-ends-below-14-300-sensex-falls-243-pts-1.5605826]]></link>
<description><![CDATA[മുംബൈ: രണ്ടാമത്തെ ദിവസവും വിപണി നഷ്ടത്തിൽ ക്ലോസ്ചെയ്തു. തുടക്കത്തിലെ നേട്ടംനിലനിർത്താനാകാതെയായിരുന്നു ചാഞ്ചാട്ടത്തിനൊടുവിൽ വിപണിയുടെ ക്ലോസിങ്.<br/><br/>സെൻസെക്സ് 243.62 പോയന്റ് നഷ്ടത്തിൽ 47,705.80ലും നിഫ്റ്റി 63.10 പോയന്റ് താഴ്ന്ന് 14,296.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1603 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1187 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 155 ഓഹരികൾക്ക് മാറ്റമില്ല.<br/><br/>ആഗോള കാരണങ്ങളും മഹാരാഷ്ട്രയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചേക്കാമെന്ന ഭീതിയും വിപണിയിൽ പ്രതിഫലിച്ചു. കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായതും വാക്സിൻ വ്യാപകമാക്കാനുള്ള പദ്ധതികളും വിപണിയുടെ തിരിച്ചവരവിന് സൂചനയായി. ഐടി, എഫ്എംസിജി വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടംനേരിട്ടപ്പോൾ മിഡ്ക്യാപ്, സ്മോൾ ക്യാപ് വിഭാഗങ്ങളിലെ ഓഹരികൾ മികവുപുലർത്തി.<br/><br/>അൾട്രടെക് സിമെന്റ്, എച്ച്ഡിഎഫ്സി ലൈഫ്, എച്ച്സിഎൽ ടെക്, ഗ്രാസിം, ശ്രീ സിമെന്റ്സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലയാത്. ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഫിൻസർവ്, എച്ച്ഡിഎഫ്സി ലൈഫ്, ബജാജ് ഫിനാൻസ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കകയുംചെയ്തു.<br/><br/>ഓട്ടോ, ഫാർമ സൂചികകൾ ഒരുശതമാനത്തോളം ഉയർന്നു. ഐടി സൂചിക ഒരുശതമാനം നഷ്ടമുണ്ടാക്കുകയുംചെയ്തു.<br/><br/>Nifty ends below 14,300, Sensex falls 243 pts<br/>]]></description>
<guid isPermaLink="false"><![CDATA[1.5605826]]></guid>
<pubDate><![CDATA[Tue Apr 20 15:53:36 IST 2021]]></pubDate>
<category><![CDATA[Stock Market‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.5060332.1600324833!/image/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[സെൻസെക്‌സ് 243 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 14,300നുതാഴെയെത്തി]]></title>
<link><![CDATA[https://www.mathrubhumi.com/money/stock-market/nifty-ends-below-14-300-sensex-falls-243-pts-1.5605826]]></link>
</image>
</item>
<item>
<title><![CDATA[ഡൊമിനോസിലെ 10 ലക്ഷം ഉപഭോക്താക്കളുടെ ക്രഡിറ്റ് കാർഡ് വിവരങ്ങൾ ഡാർക്ക് വെബിൽ]]></title>
<link><![CDATA[https://www.mathrubhumi.com/money/corporates/domino-s-india-data-hacked-1-million-credit-card-details-phone-numbers-leaked-1.5605715]]></link>
<description><![CDATA[ഇന്റർനെറ്റിന്റെ ഇരുണ്ട വലയിൽ വീണ്ടും വിവരച്ചോർച്ച. 10 ലക്ഷം ഉപഭോക്താക്കളുടെ ക്രഡിറ്റ് കാർഡ് വിവരങ്ങൾ ഉൾപ്പടെ ചോർന്നായി ഡൊമിനോസ് ഇന്ത്യയാണ് വെളിപ്പെടുത്തിയത്.<br/><br/>പേര്, ഫോൺ നമ്പർ, ക്രഡിറ്റ് കാർഡ് ഉൾപ്പടെയുള്ള പണമിടപാട് വിവരങ്ങൾ എന്നിവയാണ് ചോർന്നത്. ഇവ ഡാർക്ക് വെബിൽ ലഭ്യമാണ്. 13 ടെറാബൈറ്റിലേറെ വലിപ്പമുള്ള ഡാറ്റയാണ് ചോർന്നത്.<br/><br/>ഡോമിനോസിന്റെ വിവിധ രാജ്യങ്ങളിലുള്ള 250 ലേറെ പിസ ശൃംഖലകളിലെ ജീവനക്കാരുടെ വിവരങ്ങളും ചോർന്നതായി സുരക്ഷാ കമ്പനിയായ ഹഡ്സൺ റോക്കിന്റെ സിടിഒ അലൻ ഗാൽ ട്വീറ്റ് ചെയ്തു.<br/><br/><br/>Threat actor claiming to have hacked Dominos India (@dominos) and stealing 13TB worth of data.<br/><br/>Information includes 180,000,000 order details containing names, phone numbers, emails, addresses, payment details, and a whopping 1,000,000 credit cards. pic.twitter.com/1yefKim24A<br/>&mdash; Alon Gal (Under the Breach) (@UnderTheBreach) April 18, 2021<br/><br/><br/>]]></description>
<guid isPermaLink="false"><![CDATA[1.5605715]]></guid>
<pubDate><![CDATA[Tue Apr 20 13:32:29 IST 2021]]></pubDate>
<category><![CDATA[Corporates‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.5605717.1618905809!/image/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[ഡൊമിനോസിലെ 10 ലക്ഷം ഉപഭോക്താക്കളുടെ ക്രഡിറ്റ് കാർഡ് വിവരങ്ങൾ ഡാർക്ക് വെബിൽ]]></title>
<link><![CDATA[https://www.mathrubhumi.com/money/corporates/domino-s-india-data-hacked-1-million-credit-card-details-phone-numbers-leaked-1.5605715]]></link>
</image>
</item>
<item>
<title><![CDATA[ഓൺലൈൻ ബാങ്കിങ്: എൻഇഎഫ്ടി, ആർടിജിഎസ്, യുപിഐ എന്നിവയുടെ സവിശേഷതകൾ അറിയാം]]></title>
<link><![CDATA[https://www.mathrubhumi.com/money/personal-finance/banking/online-banking-know-the-features-of-neft-rtgs-and-upi-1.5605653]]></link>
<description><![CDATA[ഡിജിറ്റൽ സാങ്കേതികവിദ്യ ബാങ്കിങ് മേഖലയിൽ വൻകുതിപ്പുണ്ടാക്കിയതോടെ ഓൺലൈനായി പണമിടപാട് നടത്താൻ ഒന്നോരണ്ടോ ക്ലിക്കുകൾ കൊണ്ടുകഴിയും.<br/><br/>നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ(എൻഇഎഫ്ടി), റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ്(ആർടിജിഎസ്), ഇമ്മീഡിയറ്റ് പേയ്മന്റെ് സർവീസസ്(ഐഎംപിഎസ്) എന്നിവയാണ് അതിൽ പ്രധാനം. ഓരോ സംവിധാനത്തിന്റെയും സവിശേഷതകൾ പരിശോധിക്കാം.<br/><br/>എൻഇഎഫ്ടി<br/>എൻഇഎഫ്ടിവഴി 24 മണിക്കൂറും പണംകൈമാറാൻ കഴിയും. അരമണിക്കൂർ ഇടവിട്ട് ബാച്ചുകളായാണ് ഇടപാട് നടക്കുന്നത്. അതായത്, പണംകൈമാറിയ ഉടനെ ലഭിക്കേണ്ടയാളുടെ അക്കൗണ്ടിൽ എത്തുകയില്ലെന്ന് ചുരുക്കം. എൻഇഎഫ്ടിവഴി ഒരാൾക്ക് കൈമാറാൻ കഴിയുന്ന തുകയ്ക്ക് പരിധിയൊന്നുമില്ല. അതേസമയം, ബാങ്കുകൾക്കനുസരിച്ച് ഇടപാടുതുകയുടെ പരിധിയിൽ മാറ്റമുണ്ടാകും. പണംകൈമാറുന്നതിന് ഗുണഭോക്താവിന്റെ പേര്, അക്കൗണ്ട് നമ്പർ, ഐഎഫ്എസ് സി എന്നിവ നൽകേണ്ടതുണ്ട്.<br/><br/>ആർടിജിഎസ്<br/>ഈ സംവിധാനംവഴി ഒറ്റത്തവണ കൈമാറാൻ കഴിയുന്ന കുറഞ്ഞതുക രണ്ടുലക്ഷം രൂപയാണ്. പരമാവധി എത്രതുകവേണമെങ്കിലുമാകാം.<br/><br/>യുപിഐ<br/>നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ(എൻപിസിഐ)യുടെ മാനദണ്ഡമനുസരിച്ച് യുപിഐ ഇടപാടിന്റെ ഉയർന്നപരിധി ഒരുലക്ഷം രൂപയാണ്. മിക്കവാറും ബാങ്കുകൾ ഈ പരിധിതന്നെയാണ് നിശ്ചയിച്ചിട്ടുള്ളത്. വ്യത്യസ്ത ഇടാപാടുകൾ നടത്തിയാലും ഒരുദിവസത്തെ പരമാവധി തുക ഒരുലക്ഷം രൂപമ്രാതമാണ്.<br/><br/><br/>യുപിഐ, എൻഇഎഫ്ടി, ആർടിജിഎസ് എന്നിവവഴിയുള്ള പണമിടപാടുകൾക്ക് പ്രധാനമായും രണ്ട് വ്യത്യാസങ്ങളാണുള്ളത്. എൻഇഎഫ്ടി, ആർടിജിഎസ് വഴിയുള്ള പണമിടപാടിന് മിക്കവാറും ബാങ്കുകൾ 2 മുതൽ 10 ലക്ഷം രൂപവരെ പരിധി നിശ്ചയിച്ചിട്ടുണ്ട്. 25 ലക്ഷം രൂപമുതൽ രണ്ടുകോടി രൂപവരെ ഇടപാട് അനുവദിക്കുന്ന ബാങ്കുകളുമുണ്ട്. യുപിഐവഴിയാണെങ്കിൽ പരമാവധി ഒരുലക്ഷം രൂപയുമാണ്.<br/><br/>രണ്ടാമത്തേത്, പണംകൈമാറ്റത്തിന് എടുക്കുന്ന സമയമാണ്. യുപിഐ ഇടപാടുകൾ തൽക്ഷണംനടക്കും. ആർടിജിഎസ് വഴിയാണെങ്കിൽ അരമണിക്കൂറിലധികം സമയമെടുത്തേക്കാം. ബാച്ചുകളായാണ് എൻഇഎഫ്ടി വഴിയുള്ള ഇടപാട് പ്രൊസസ് ചെയ്യുന്നത്. ഇടപാടിനുള്ള തുകയനുസരിച്ചായിരിക്കണം ഏതുവഴി വേണമെന്ന് തീരുമാനിക്കേണ്ടത്.<br/><br/><br/>Online Banking: Know the features of NEFT, RTGS and UPI<br/>]]></description>
<guid isPermaLink="false"><![CDATA[1.5605653]]></guid>
<pubDate><![CDATA[Tue Apr 20 11:59:00 IST 2021]]></pubDate>
<category><![CDATA[Banking‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.5042272.1600318827!/image/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[ഓൺലൈൻ ബാങ്കിങ്: എൻഇഎഫ്ടി, ആർടിജിഎസ്, യുപിഐ എന്നിവയുടെ സവിശേഷതകൾ അറിയാം]]></title>
<link><![CDATA[https://www.mathrubhumi.com/money/personal-finance/banking/online-banking-know-the-features-of-neft-rtgs-and-upi-1.5605653]]></link>
</image>
</item>
<item>
<title><![CDATA[ദിവസക്കൂലിയിൽ കേരളം മുന്നിൽ: അതിഥി തൊഴിലാളികളുടെ ഇഷ്ടകേന്ദ്രമായി സംസ്ഥാനം]]></title>
<link><![CDATA[https://www.mathrubhumi.com/money/business-news/kerala-as-a-favorite-destination-for-other-state-workers-1.5605605]]></link>
<description><![CDATA[ലോക്ക് ഡൗൺകാലത്ത് കേരളത്തിൽനിന്ന് പാലായനംചെയ്ത അതിഥി തൊഴിലാളികളിൽ ഭൂരിഭാഗവും വൈകാതെ തിരിച്ചെത്തി. അതിന്റെകാരണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ പറഞ്ഞുതരും.<br/><br/>എന്തുകൊണ്ടാണ് സംസ്ഥാനം അതിഥി തൊഴിലാളികളുടെ ഇഷ്ടകേന്ദ്രമായത്? കേരളത്തിൽ നിർമാണ തൊഴിലാളിയുടെ ശരാശരി ദിവസക്കൂലി 839.1 രൂപയാണ്. കൃഷിപ്പണി ചെയ്യുന്നവരുടേതാകട്ടെ 700.7 രൂപയും. മറ്റുള്ള ജോലികൾ ചെയ്താൽ 670.1 രൂപയും കൂലിലഭിക്കും.<br/><br/>ബീഹാർ, അസം, ഒഡിഷ, ത്രിപുര, ഉത്തർ പ്രദേശ്, മേഘാലയ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ ലഭിക്കുന്ന കൂലിയുടെ ഇരട്ടിയോളംവരുമിത്. കൂലിയോടൊപ്പം മികച്ച ജീവിത സൗകര്യങ്ങളും ലഭിക്കുന്നതിനാൽ കേരളം എന്നുംഇവരുടെ ഇഷ്ടകേന്ദ്രമാണ്.<br/><br/>ആർബിഐയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ത്രിപുരയിൽ ആണ് കൃഷിപ്പണിക്ക് മറ്റു പണികളേക്കാൾ കൂടുതൽ കൂലികൊടുക്കുന്നത്. അവിടെനിർമ്മാണ തൊഴിലാളിയുടെശരാശരി ദിവസകൂലി 250 രൂപയാണ്. കൃഷിപ്പണി ചെയ്യുന്നവർക്കാകട്ടെ 270രൂപ ലഭിക്കും. മറ്റുള്ള ജോലികൾ ചെയ്താലും 250 രൂപ തന്നെയാണ് കൂലി. വിശദാംശങ്ങൾ കാണുക.<br/>]]></description>
<guid isPermaLink="false"><![CDATA[1.5605605]]></guid>
<pubDate><![CDATA[Tue Apr 20 11:01:00 IST 2021]]></pubDate>
<category><![CDATA[Business News‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.4790033.1590661803!/image/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[ദിവസക്കൂലിയിൽ കേരളം മുന്നിൽ: അതിഥി തൊഴിലാളികളുടെ ഇഷ്ടകേന്ദ്രമായി സംസ്ഥാനം]]></title>
<link><![CDATA[https://www.mathrubhumi.com/money/business-news/kerala-as-a-favorite-destination-for-other-state-workers-1.5605605]]></link>
</image>
</item>
<item>
<title><![CDATA[സ്വർണവില പവന് 80 രൂപകുറഞ്ഞ് 35,320 രൂപയായി]]></title>
<link><![CDATA[https://www.mathrubhumi.com/money/commodities/gold-price-1.5605554]]></link>
<description><![CDATA[സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. ചൊവാഴ്ച പവന്റെ വില 80 രൂപ കുറഞ്ഞ് 35,320 രൂപയായി. 4415 രൂപയാണ് ഗ്രാമിന്. 35,400 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.<br/><br/>കുറച്ചുദിവസത്തെ വർധനവിനുശേഷം ആഗോള വിപണിയിലും സ്വർണവിലയിൽ ഇടിവുണ്ടായി. സ്പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം കുറഞ്ഞ് 1,766.32 ഡോളറായി. മുൻ വ്യാപാരദിനത്തിൽ 1,789.77 ഡോളറിലെത്തിയശേഷമാണ് വിലയിൽ കുറവുണ്ടായത്.<br/><br/>യുഎസ് ട്രഷറി ആദായത്തിലുണ്ടായവർധനവും ഡോളർ വീണ്ടും കരുത്തുനേടിയതുമാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 47,380 രൂപയായും കുറഞ്ഞു.<br/>]]></description>
<guid isPermaLink="false"><![CDATA[1.5605554]]></guid>
<pubDate><![CDATA[Tue Apr 20 10:04:01 IST 2021]]></pubDate>
<category><![CDATA[Commodities‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.5460767.1613969678!/image/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[സ്വർണവില പവന് 80 രൂപകുറഞ്ഞ് 35,320 രൂപയായി]]></title>
<link><![CDATA[https://www.mathrubhumi.com/money/commodities/gold-price-1.5605554]]></link>
</image>
</item>
<item>
<title><![CDATA[കോവിഡ് ഒരുകോടി ശമ്പളക്കാരുടെ തൊഴിലുകൾ കവർന്നു]]></title>
<link><![CDATA[https://www.mathrubhumi.com/money/business-news/covid-job-loss-1.5605541]]></link>
<description><![CDATA[ന്യൂഡൽഹി: കോവിഡിനെത്തുടർന്ന് രാജ്യത്തെ ഒരുകോടി ശമ്പളക്കാർക്ക് തൊഴിൽ നഷ്ടമുണ്ടായെന്ന് വെളിപ്പെടുത്തൽ. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (സി.എം.ഇ.ഐ.) നടത്തിയ പഠനത്തിലാണ് വിലയിരുത്തൽ.<br/><br/>തൊഴിൽ നഷ്ടത്തിൽ 60 ശതമാനവും ഗ്രാമീണമേഖലയിലാണ്. വ്യവസായയൂണിറ്റുകളും ചെറുകിട-ഇടത്തരം സംരംഭങ്ങളും പ്രതിസന്ധി നേരിട്ടതാണ് ഇതിനുകാരണം. അവസരങ്ങൾ ഇല്ലാതായതോടെ തൊഴിൽസേന കാർഷികമേഖലയിലേക്ക് തിരിഞ്ഞുതുടങ്ങി.<br/><br/>അതേസമയം, നഗരമേഖലയിൽ സമ്മർദമേറിവരുന്നു. പൂട്ടുകയോ പൂട്ടേണ്ട അവസ്ഥയിലോ ആണ് മഹാരാഷ്ട്രയിലെ പകുതിയോളം ഫാക്ടറികൾ. ഏപ്രിൽ 11-ന് ഏഴുശതമാനമായിരുന്നു തൊഴിലില്ലായ്മ. ഇത് 7.4 ശതമാനമായി. ഗാർഹികവരുമാനക്കാർക്ക് 20 ശതമാനമാണ് നഷ്ടം. ഗ്രാമീണ വേതനം ഉയർത്താൻ കാര്യമായ നടപടിയുണ്ടായില്ലെങ്കിൽ സ്ഥിതി രൂക്ഷമാവും.<br/><br/>മൂലധനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് സർക്കാർ പദ്ധതികളിൽ ഏറെയും. അതുമിക്കവാറും വിദേശ കമ്പനികൾക്കാണ് പ്രയോജനപ്പെടുക. ദിവസക്കൂലിക്കാർ വീട്ടിലിരിക്കാൻ നിർബന്ധിതരാവുന്നു. കോവിഡിനുശേഷം 12 കോടി പേർക്ക് തൊഴിൽ നഷ്ടമായെന്നും സി.എം.ഇ.ഐ. വെളിപ്പെടുത്തി.<br/>]]></description>
<guid isPermaLink="false"><![CDATA[1.5605541]]></guid>
<pubDate><![CDATA[Tue Apr 20 09:51:21 IST 2021]]></pubDate>
<category><![CDATA[Business News‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.5583351.1618053296!/image/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[കോവിഡ് ഒരുകോടി ശമ്പളക്കാരുടെ തൊഴിലുകൾ കവർന്നു]]></title>
<link><![CDATA[https://www.mathrubhumi.com/money/business-news/covid-job-loss-1.5605541]]></link>
</image>
</item>
<item>
<title><![CDATA[മലയാളിയെ കുടക്കീഴിലാക്കിയ ബിസിനസുകാരൻ]]></title>
<link><![CDATA[https://www.mathrubhumi.com/money/business-news/the-businessman-who-put-the-malayalee-under-the-umbrella-1.5605517]]></link>
<description><![CDATA[ആലപ്പുഴ: കുടവാങ്ങാൻ മലയാളികളെ ഒരു 'കുട'ക്കീഴിലാക്കിയ ആളായിരുന്നു ബേബിച്ചായൻ. ടി.വി. സ്കറിയ എന്നാണ് യഥാർഥ പേരെങ്കിലും സെയ്ന്റ് ജോർജ് ബേബിയെന്നേ ആലപ്പുഴക്കാർക്ക് വഴങ്ങൂ. എല്ലാം നന്നായിരിക്കണം എന്ന നിർബന്ധബുദ്ധിയാണ് അദ്ദേഹത്തിന്റെ വിജയത്തിനു പിന്നിലുണ്ടായിരുന്നത്. 'മഴ മഴ കുട കുട, മഴവന്നാൽ പോപ്പിക്കുടാ...' എന്ന പരസ്യംപോലും അതിനുദാഹരണമാണ്.<br/><br/>കുട കൊണ്ടുനടക്കുന്നത് ബാധ്യതയായിരുന്ന കാലത്തുനിന്ന് ഫാഷൻ കുടകളുടെ തരംഗംസൃഷ്ടിച്ച ഈ കാലത്തിലേക്കെത്തിച്ചത് ബേബിയുടെ നിശ്ചയദാർഢ്യമാണ്. ചെറുപ്പംമുതൽ കുടനിർമാണത്തിലുള്ള കമ്പം വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കുകയായിരുന്നു.<br/><br/>'സെയ്ന്റ് ജോർജ് അംബ്രല്ലാ മാർട്ടി'ന്റെ സ്ഥാപകനായ വാവച്ചന്റെ (കുട വാവച്ചൻ) ഇളയമകനാണ് ബേബി (ടി.വി. സ്കറിയ). 1940-കളിൽ ആലപ്പുഴയിലെ കുടവിപണനരംഗം കാസിംകരി സേട്ടിന്റെ കൈയിലായിരുന്നു. വിദേശത്തുനിന്ന് കുട ഇറക്കുമതിചെയ്തു വിൽപ്പന നടത്തിയിരുന്ന സേട്ടിന്റെ സ്ഥാപനത്തിലെ വിൽപ്പനവിഭാഗം ചുമതലയായിരുന്നു വാവച്ചന്. 1954-ലാണ് സ്വന്തമായി സെയ്ന്റ് ജോർജ് അംബ്രല്ലാ മാർട്ടിനു വാവച്ചൻ രൂപം നൽകിയത്. വാവച്ചനും മക്കളുമായിരുന്നു നടത്തിപ്പുകാർ. രാവിലെ സ്കൂളിൽ പോകുംമുൻപ് കടതുറക്കേണ്ട ചുമതല ബേബിക്കായിരുന്നു. സ്കൂൾവിട്ടുവന്നാൽ കടയിൽ തൊഴിലാളികൾക്കൊപ്പം കുടനിർമാണത്തിൽ പങ്കുചേരും.<br/><br/>തുണിയും കമ്പിയും ട്യൂബും ആണിയുമെല്ലാം ചേർത്ത് കുടയുണ്ടാക്കുന്നത് വളരെ ചെറുപ്പത്തിൽത്തന്നെ ബേബി വശത്താക്കി. പത്താംക്ലാസ് കഴിഞ്ഞ് പഠനംതുടരാതെ മുഴുവൻ സമയവും കടയിൽത്തന്നെയായി.<br/><br/>1967-ൽ പിതാവ് വാവച്ചന്റെ മരണശേഷവും ബേബി തന്റെ പ്രയത്നം തുടർന്നു. 1970-കൾ ആയപ്പോഴേക്കും സെയ്ന്റ് ജോർജ് അംബ്രല്ലാ മാർട്ട് കേരളത്തിലെ പ്രധാന കുടനിർമാണ-വിപണന കേന്ദ്രമായി മാറിയതിനുപിന്നിൽ ബേബിയുടെ വലിയ പങ്കുണ്ടായിരുന്നു.<br/><br/>സെയ്ന്റ് ജോർജ് അംബ്രല്ലാ പൂട്ടിയപ്പോൾ രണ്ടുദിവസത്തിനുള്ളിൽ അദ്ദേഹം പുതിയ സ്ഥാപനമായ പോപ്പി അംബ്രല്ലാ മാർട്ട് തുറന്നു. നാലുമക്കളിൽ ഇളയ ആളുടെ പേരാണ് ബേബി തന്റെ പുതിയ സ്ഥാപനത്തിനിട്ടത്. കുറഞ്ഞ വർഷങ്ങൾ കൊണ്ടായിരുന്നു പോപ്പിയുടെ വളർച്ച. കാലത്തിനൊപ്പമുള്ള മാറ്റം കുടകളിലുമെത്തിക്കാൻ കഴിഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ വിജയരഹസ്യം.<br/>]]></description>
<guid isPermaLink="false"><![CDATA[1.5605517]]></guid>
<pubDate><![CDATA[Tue Apr 20 09:20:00 IST 2021]]></pubDate>
<category><![CDATA[Business News‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.5605519.1618890527!/image/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[മലയാളിയെ കുടക്കീഴിലാക്കിയ ബിസിനസുകാരൻ]]></title>
<link><![CDATA[https://www.mathrubhumi.com/money/business-news/the-businessman-who-put-the-malayalee-under-the-umbrella-1.5605517]]></link>
</image>
</item>
</channel>
</rss>