<?xml version="1.0" encoding="utf-8"?>
<rss version="2.0">
<channel>
<title><![CDATA[mathrubhumi.latestnews.rssfeed]]></title>
<link>http://www.mathrubhumi.com//cmlink/mathrubhumi-latestnews-rssfeed-1.1184486</link>
<description>

</description>
<item>
<title><![CDATA[എന്‍. ഹരി പാലായിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി]]></title>
<link>https://www.mathrubhumi.com/news/kerala/pala-by-election-bjp-kottayam-president-n-hari-will-be-contest-as-nda-candidate-1.4090837</link>
<description><![CDATA[കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി. നേതാവ് എൻ. ഹരി എൻ.ഡി.എ. സ്ഥാനാർഥി. ബി.ജെ.പി. ദേശീയ നേതൃത്വമാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.  ബി.ജെ.പി. കോട്ടയം ജില്ലാ പ്രസിഡന്റാണ് എൻ. ഹരി. കോട്ടയം പള്ളിക്കത്തോട് പഞ്ചായത്ത് അംഗമായും യുവമോർച്ച സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും എൻ. ഹരി പാലായിൽ എൻ.ഡി.എ. സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.  സെപ്റ്റംബർ 23-നാണ് പാലാ നിയമസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ്. യു.ഡി.എഫ്. സ്ഥാനാർഥിയായി കേരള കോൺഗ്രസ് നേതാവ് ജോസ് ടോം പുലിക്കുന്നേലിനെയും എൽ.ഡി.എഫ്. സ്ഥാനാർഥിയായി മാണി സി. കാപ്പനെയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബർ 27-നാണ് വോട്ടെണ്ണൽ.  Content Highlights:pala by election; bjp kottayam president n hari will be contest as nda candidate]]></description>
</item>
<item>
<title><![CDATA[വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 257 റണ്‍സിന്റെ ജയം; പരമ്പര]]></title>
<link>https://www.mathrubhumi.com/sports/cricket/india-vs-west-indies-second-test-day-4-1.4090749</link>
<description><![CDATA[കിങ്സ്റ്റൺ:വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 257 റൺസിന്റെ ജയം. ഉച്ചഭക്ഷണത്തിന് ശേഷം നാല് വിക്കറ്റ് നഷ്ടത്തിൽ 145 റൺസെന്ന സ്കോറുമായി ബാറ്റിങ് പുനരാരംഭിച്ച വിൻഡീസ് 210 റൺസിന് ഓൾഔട്ടായി. ഇതോടെ രണ്ടുവിജയങ്ങൾ നേടി ഇന്ത്യ പരമ്പരയും സ്വന്തമാക്കി. ആദ്യ മത്സരത്തിൽ 318 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. നേരത്തേ ഏകദിന, ട്വന്റി-20 പരമ്പരകളും കോലിയും സംഘവും സ്വന്തമാക്കിയിരുന്നു.  രണ്ടാമിന്നിങ്സിൽ മൂന്നുവീതം വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. ഹനുമ വിഹാരിയാണ് കളിയിലെ താരം. സ്കോർ: ഇന്ത്യ 416, നാലിന് 168 ഡിക്ല; വിൻഡീസ് 117, 210.  രണ്ടിന് 45 എന്ന നിലയിൽ തിങ്കളാഴ്ച ബാറ്റിങ് തുടർന്ന വിൻഡീസിന് കാര്യമായൊന്നുംചെയ്യാനായില്ല. അർധസെഞ്ചുറി നേടിയ ഷംറ ബ്രൂക്സ് (50), ഡാരെൻ ബ്രാവോയുടെ കൺകഷൻ സബ്സ്റ്റിറ്റിയൂട്ടായെത്തിയ ജെറമെയ്ൻ ബ്ലാക്ക്വുഡ് (38), ക്യാപ്റ്റൻ ജാസൺ ഹോൾഡർ (39) എന്നിവർ ചെറുത്തുനിൽപ്പ് നടത്തി. ഞായറാഴ്ച ജസ്പ്രീത് ബുംറയുടെ പന്ത് തലയിൽക്കൊണ്ട ഡാരെൻ ബ്രാവോ തിങ്കളാഴ്ച ബാറ്റിങ്ങിനിറങ്ങിയിരുന്നു. എന്നാൽ, വേദന തോന്നിയതോടെ മടങ്ങി. ഇതോടെയാണ് ബ്ലാക്ക്വുഡിന് ബാറ്റിങ്ങിന് അവസരം ലഭിച്ചത്.  നേരത്തെ വിൻഡീസിന്റെ ഒന്നാം ഇന്നിങ്സ് 117 റൺസിന് അവസാനിച്ചിരുന്നു. ഒന്നാം ഇന്നിങ്സിൽ 299 റൺസ് ലീഡ് നേടിയ ഇന്ത്യ വിൻഡീസിനെ ഫോളോ ഓൺ ചെയ്യിക്കാതെ രണ്ടാമത് ബാറ്റു ചെയ്ത് നാലിന് 168 റൺസെന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. അജിങ്ക്യ രഹാനെയും (64), ആദ്യ ഇന്നിങ്സിലെ സെഞ്ചുറി വീരൻ ഹനുമ വിഹാരിയും (53) അർധ സെഞ്ചുറികളുമായി പുറത്താകാതെ നിന്നു. കെ.എൽ രാഹുൽ (6) വീണ്ടും പരാജയമായപ്പോൾ മായങ്ക് അഗർവാൾ വെറും നാലു റൺസുമായി മടങ്ങി. പൂജാര 27 റൺസെടുത്ത് പുറത്തായപ്പോൾ ക്യാപ്റ്റൻ കോലിയെ റോച്ച് ആദ്യ പന്തിൽ തന്നെ മടക്കി. റോച്ച് മൂന്നു വിക്കറ്റ് വീഴ്ത്തി.  വീൻഡീസിനെ എറിഞ്ഞിട്ട് ഇന്ത്യ  ജസ്പ്രീത് ബുംറയുടെ പേസ് ബൗളിങ്ങിന് മുന്നിൽ തകർന്ന വിൻഡീസ് ഒന്നാം ഇന്നിങ്സിൽ 117 റൺസിന് എല്ലാവരും പുറത്തായിരുന്നു. ഇതോടെ ഇന്ത്യ 299 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടി. ഏഴു വിക്കറ്റിന് 87 റൺസെന്ന നിലയിൽ മൂന്നാം ദിനം കളി തുടങ്ങിയ ആതിഥേയർക്ക് 30 റൺസിന് ശേഷിക്കുന്ന മൂന്നു വിക്കറ്റും നഷ്ടമായി.  റഖീം കോൺവാൾ (14), ജഹ്മർ ഹാമിൽട്ടൻ (5), കെമാർ റോച്ച് (17) എന്നിവരുടെ വിക്കറ്റുകളാണ് മൂന്നാം ദിനം വിൻഡീസിന് നഷ്ടമായത്. മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും ഇഷാന്ത് ശർമ്മയും മൂന്നാം ദിവസത്തെ വിക്കറ്റ് പങ്കിട്ടു. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഷമി 150 വിക്കറ്റുകൾ പൂർത്തിയാക്കി.  34 റൺസെടുത്ത ഹെറ്റ്മെയറാണ് വിൻഡീസിന്റെ ടോപ്പ് സ്കോറർ. അഞ്ചു ബാറ്റ്സ്മാൻമാർ ഒഴികെ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. ഹാട്രിക് നേടിയ ബുംറ 12.1 ഓവറിൽ 27 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി രണ്ട് വിക്കറ്റെടുത്തു. ഇഷാന്ത് ശർമ്മയും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റ് വീതം നേടി.  ബുംറയുടെ ഹാട്രിക്  ടെസ്റ്റ് ചരിത്രത്തിൽ ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ താരമാണ് ബുംറ. മത്സരത്തിന്റെ ഒമ്പതാം ഓവറിലായിരുന്നു ബുംറയുടെ ഹാട്രിക്ക് പ്രകടനം. ഓവറിന്റെ രണ്ടാം പന്തിൽ ഡാരൻ ബ്രാവോയെ (4) രാഹുലിന്റെ കൈകളിലെത്തിച്ച ബുംറ തൊട്ടടുത്ത രണ്ടു പന്തുകളിൽ ഷമാർ ബ്രൂക്ക്സിനെയും റോസ്റ്റൺ ചേസിനെയും വിക്കറ്റിനു മുന്നിൽ കുടുക്കി. ഹർഭജൻ സിങ്, ഇർഫാൻ പത്താൻ എന്നിവരാണ് ഇന്ത്യക്ക് വേണ്ടി നേരത്തെ ടെസ്റ്റിൽ ഹാട്രിക്ക് നേടിയിട്ടുള്ള താരങ്ങൾ.  വിഹാരിയുടെ സെഞ്ചുറിയിൽ ഇന്ത്യ  നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 416 റൺസിന് അവസാനിച്ചിരുന്നു. ടെസ്റ്റ് കരിയറിലെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറി നേടിയ ഹനുമ വിഹാരിയുടെ മികവിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്. 225 പന്തിൽ 16 ബൗണ്ടറികളോടെ 111 റൺസെടുത്ത വിഹാരിയെ ഹോൾഡറാണ് പുറത്താക്കിയത്. കരിയറിലെ ആദ്യ അർധ സെഞ്ചുറി നേടിയ ഇഷാന്ത് ശർമ (57) വിഹാരിക്ക് ഉറച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് എട്ടാം വിക്കറ്റിൽ 112 റൺസാണ് കൂട്ടിച്ചേർത്തത്. ഇന്ത്യൻ ഇന്നിങ്സിലെ ഉയർന്ന കൂട്ടുക്കെട്ടാണിത്.  രണ്ടാം ദിനം അഞ്ചിന് 264 റൺസെന്ന നിലയിൽ കളി തുടർന്ന ഇന്ത്യക്ക് തുടക്കത്തിലെ ഋഷഭ് പന്തിന്റെ (27) വിക്കറ്റ് നഷ്ടമായിരുന്നു. എന്നാൽ ഏഴാം വിക്കറ്റിൽ രവീന്ദ്ര ജഡേജയെ (16) കൂട്ടുപിടിച്ച് വിഹാരി ഇന്ത്യൻ ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയി. കെ.എൽ രാഹുൽ (13), മായങ്ക് അഗർവാൾ (55), ചേതേശ്വർ പൂജാര (6), വിരാട് കോലി (76), അജിങ്ക്യ രഹാനെ (24) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യദിനം ഇന്ത്യക്ക് നഷ്ടമായത്. വിൻഡീസിനായി ക്യാപ്റ്റൻ ജേസൺ ഹോൾഡർ അഞ്ചു വിക്കറ്റ് വീഴ്ത്തി.  Content Highlights: India vs West Indies Second Test Day 4]]></description>
</item>
<item>
<title><![CDATA[ആണവായുധം പാകിസ്താന്‍ ആദ്യം ഉപയോഗിക്കില്ലെന്ന് ഇമ്രാന്‍ ഖാന്‍]]></title>
<link>https://www.mathrubhumi.com/news/world/pakistan-will-not-use-nuclear-weapons-first-imran-khan-1.4090031</link>
<description><![CDATA[ഇസ്ലാമാബാദ്: ആണവായുധം പാകിസ്താൻ ആദ്യം ഉപയോഗിക്കില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകൾ ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് പരാമർശം.  ഇരുരാജ്യങ്ങളും ആണവ ശക്തികളാണെന്ന് ലാഹോറിൽ സിഖ് വിഭാഗക്കാരുടെ ചടങ്ങിൽ സംസാരിക്കവെ ഇമ്രാൻ ഖാൻ ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള സംഘർഷം രൂക്ഷമായാൽ ലോകം അപകടത്തിലാകും. അതിനാൽ ആദ്യമായി ആണവായുധംതങ്ങൾ ഉപയോഗിക്കില്ലെന്ന് ഖാൻ വ്യക്തമാക്കി.  കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഇന്ത്യയുമായുള്ള നയതന്ത്രബന്ധം പാകിസ്താൻ തരംതാഴ്ത്തിയിരുന്നു. ഇന്ത്യൻ സ്ഥാനപതിയെ അവർ പുറത്താക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അവർ യു.എൻ രക്ഷാസമിതിയെ സമീപിച്ചിരുന്നു.  എന്നാൽ കശ്മീർ വിഷയത്തിലെ ഇന്ത്യൻ നിലപാടിനാണ് രക്ഷാസമിതിയിൽ സ്വീകാര്യത ലഭിച്ചത്. അതിനിടെ, ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുന്നുവെങ്കിലും നയത്തിൽ മാറ്റമുണ്ടാകുമോ എന്നത് അന്നത്തെ സാഹചര്യത്തെ ആശ്രയിച്ചിരിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അടുത്തിടെ പറഞ്ഞിരുന്നു.  Content Highlights:Pakistan will not use nuclear weapons first - Imran Khan]]></description>
</item>
<item>
<title><![CDATA[പാകിസ്താന് അനുകൂലമായ മൊഴി നല്‍കാന്‍ കുല്‍ഭൂഷണുമേല്‍ കടുത്ത സമ്മര്‍ദ്ദമെന്ന് ഇന്ത്യ]]></title>
<link>https://www.mathrubhumi.com/news/world/kulbhushan-jadhav-under-extreme-pressure-india-1.4089595</link>
<description><![CDATA[ഇസ്ലാമാബാദ്: പാക് ജയിലിൽ കഴിയുന്ന കുൽഭൂഷൺ ജാദവിനുമേൽ പാകിസ്താന് അനുകൂലമായ മൊഴി നൽകാൻ കടുത്ത സമ്മർദ്ദമുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ജാദവിന് കോൺസുലാർ സഹായം ലഭ്യമാക്കിയതിന് പിന്നാലെയാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.  ചാരവൃത്തി ആരോപിച്ച് പാക് സൈനിക കോടതി കുൽഭൂഷൺ ജാദവിന് വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ, ശിക്ഷാവിധിക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽനിന്ന് ഇന്ത്യയ്ക്ക് അനുകൂല വിധി നേടാൻ കഴിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ജാദവിന് കോൺസുലർ സഹായം ലഭ്യമാക്കാൻ പാകിസ്താൻ തയ്യാറായത്. ഇതേത്തുടർന്ന് പാകിസ്താനിലെ ഇന്ത്യൻ ഡെപ്യൂട്ടി കമ്മീഷണർ ഗൗരവ് അലുവാലിയയാണ് കുൽഭൂഷൺ ജാദവിനെ സന്ദർശിച്ചത്. ആദ്യമായാണ് പാക് ജയിലിൽ കഴിയുന്ന കുൽഭൂഷൺ ജാദവിനെ കാണാൻ ഒരു ഇന്ത്യൻ ഉദ്യോഗസ്ഥന് അനുമതി ലഭിക്കുന്നത്.  ജാദവിനെ സന്ദർശിച്ച ഉദ്യോഗസ്ഥനിൽനിന്ന് വിശദമായ റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ തീരുമാനിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ ഉദ്യോഗസ്ഥൻ നടത്തിയ സന്ദർശനത്തിന്റെ വിശദാംശങ്ങൾ വിദേശകാര്യമന്ത്രി ജാദവിന്റെ അമ്മയെ നേരിട്ട് അറിയിച്ചുവെന്നും അധികൃതർ പറഞ്ഞു. ജാദവിനെതിരായ പാക് സൈനിക കോടതിയുടെ ശിക്ഷാവിധി പുനഃപരിശോധിക്കണമെന്നും അദ്ദേഹത്തിന് കോൺസുലാർ സഹായം ലഭ്യമാക്കണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി കഴിഞ്ഞ ജൂലായ്17നാണ് ഉത്തരവിട്ടത്.  Content Highlights:Kulbhushan Jadhav under extreme pressure - India]]></description>
</item>
<item>
<title><![CDATA[റിട്ട. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനെ വീട്ടുജോലിക്കാരന്‍ ഫ്രിഡ്ജിലടച്ച് തട്ടിക്കൊണ്ടുപോയി]]></title>
<link>https://www.mathrubhumi.com/crime-beat/crime-news/91-year-old-man-locked-in-fridge-and-kidnapped-1.4089907</link>
<description><![CDATA[ന്യൂഡൽഹി: സൗത്ത് ഡൽഹിയിൽ സമ്പന്നർ താമസിക്കുന്ന പ്രദേശത്തുനിന്ന് 91 വയസുകാരനെ വീട്ടുജോലിക്കാരൻ ഫ്രിഡ്ജിനുള്ളിലാക്കി തട്ടിക്കൊണ്ടുപോയെന്ന് പരാതി. കിഷൻ ദേവ് ഘോസ്ലയെയാണ് ഗ്രേറ്റർ കൈലാഷ് - II പ്രദേശത്തുനിന്ന് കാണാതായത്. കേന്ദ്രസർക്കാർ ജീവനക്കാരനായി വിരമിച്ച അദ്ദേഹം ഐക്യരാഷ്ട്രസഭയിലും ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തിട്ടുണ്ട്. വീട്ടുജോലിക്കാരൻ ബിഹാർ സ്വദേശി കിഷൻ (22) അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയെന്നാണ് പ്രാഥമിക വിവരം.  ഞായറാഴ്ച രാവിലെ മുതലാണ് ഭർത്താവിനെയും വീട്ടുജോലിക്കാരനെയും കാണാതായതെന്ന് കിഷൻ ദേവ് ഘോസ്ലയുടെ ഭാര്യ സരോജ് ഘോസ്ല പറയുന്നു. ശനിയാഴ്ച രാത്രി 6.30 ന് വീട്ടുജോലിക്കാരൻ ഇരുവർക്കും ചായ നൽകിയിരുന്നു. പിന്നീട് താൻ ഉണർന്നത് ഞായറാഴ്ച രാവിലെ 5.30ഓടെ ആണെന്നും അപ്പോൾ ഭർത്താവും ജോലിക്കാരനും വീട്ടിൽ ഉണ്ടായിരുന്നില്ലെന്നും സരോജ് പറയുന്നു. ഉടൻതന്നെ അവർ സെക്യൂരിറ്റി ഗാർഡിനെയും പോലീസിനെയും തൊട്ടടുത്ത് താമസിക്കുന്ന മകനെയും വിവരം അറിയിച്ചു.  പിന്നീടാണ് വീട്ടിലുണ്ടായിരുന്ന ആഭരണങ്ങളും ഫ്രിഡ്ജും കാണാനില്ലെന്ന് വ്യക്തമായത്. പ്രദേശത്തുനിന്ന് ഫ്രിഡ്ജ് കയറ്റിയ വാഹനം കടന്നുപോയിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേത്തുടർന്നാണ് കിഷൻ ദേവ് ഖോസ്ലയെ ഫ്രിഡ്ജിനുള്ളിലടച്ച് തട്ടിക്കൊണ്ടു പോയതാകാമെന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേർന്നത്. പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടങ്ങിയതായി സൗത്ത് ഡൽഹി അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ വാർത്താ ഏജൻസിയോട് പറഞ്ഞു.  Content Highlights:91 Year old man locked in Fridge and Kidnapped]]></description>
</item>
<item>
<title><![CDATA[സിവില്‍ കേസില്‍ യാത്രാവിലക്ക് ദുബായ് കോടതി തള്ളിയതായി തുഷാര്‍ വെള്ളാപ്പള്ളി]]></title>
<link>https://www.mathrubhumi.com/gulf/uae/travel-ban-dubai-court-thushar-vellappally-cheque-bounce-case-1.4089519</link>
<description><![CDATA[ദുബായ്: ചെക്ക് കേസിൽ തനിക്ക് യാത്രവിലക്കേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നാസിൽ അബ്ദുള്ള നൽകിയ ഹർജി ദുബായ് കോടതി തള്ളിയതായി തുഷാർ വെള്ളാപ്പള്ളി. തുഷാറിനെതിരെ ഇന്ന് രാവിലെയാണ് ദുബായ് കോടതിയിൽ നാസിൽ അബ്ദുള്ള സിവിൽ കേസ് ഫയൽ ചെയ്തത്. ഈ കേസിൽ യാത്രവിലക്കേർപ്പെടുത്തണമെന്ന നാസിൽ അബ്ദുള്ളയുടെ വാദമാണ് കോടതി തള്ളിയതെന്ന് തുഷാർ അവകാശപ്പെട്ടു. ദുബായിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.    അതേസമയം ദുബായ് കോടതി യാത്രവിലക്ക് ഹർജി തള്ളിയാലും ക്രിമിനൽ കേസിൽ അജ്മാൻ കോടതിയുടെ യാത്രാ വിലക്കുള്ളതിനാൽ തുഷാറിന് നാട്ടിലേക്ക് വരാനാവില്ല.    ശ്രദ്ധ ലഭിക്കാൻ വേണ്ടിയാണ് നാസിൽ അബ്ദുള്ള തനിക്കെതിരെ പരാതി നൽകിയതെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. പുറത്തുവന്ന ശബ്ദ സംഭാഷണത്തെ ന്യായീകരിക്കാൻ നാസിൽ പറയുന്ന വാദങ്ങൾ പച്ചകള്ളമാണ്. തന്റെ വാദങ്ങൾ ശരിവെക്കുന്നതാണ് ശബ്ദ സന്ദേശത്തിലെ വിവരങ്ങൾ. കേസിനെ വർഗീയവത്കരിക്കാനുള്ള നാസിലിന്റെ ശ്രമവും ദൗർഭാഗ്യകരമാണ്.കോടതിക്ക് പുറത്ത് ഇനി  ഒത്തുതീർപ്പിനില്ലെന്നും നിയമപരമായി നേരിടുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.    Content Highlights: Travel ban-dubai court-thushar vellappally-cheque bounce case]]></description>
</item>
<item>
<title><![CDATA[സുപ്രധാന മേഖലകളിലെ വളര്‍ച്ചാനിരക്ക്‌ 7.3% ല്‍ നിന്ന് 2.1 % ത്തിലേക്ക് കൂപ്പുകുത്തി]]></title>
<link>https://www.mathrubhumi.com/news/india/growth-of-8-core-sectors-slows-down-to-2-1-in-july-as-against-last-year-s-7-3--1.4089147</link>
<description><![CDATA[ന്യൂഡൽഹി: വ്യവസായരംഗത്ത് വൈദ്യുതി, റിഫൈനറി, സ്റ്റീൽ തുടങ്ങി രാജ്യത്തെ എട്ട് സുപ്രധാന മേഖലകളിലെ വളർച്ചാനിരക്ക് 2.1 ശതമാനത്തിലേക്ക് ഇടിഞ്ഞു.  വൈദ്യുതി ,റിഫൈനറി, സ്റ്റീൽ, പ്രകൃതി വാതകം, ക്രൂഡ് ഓയിൽ, വളം, സിമന്റ്, കൽക്കരി തുടങ്ങിയ എട്ട് സുപ്രധാന വ്യവസായ മേഖലകളുടെ വളർച്ചാനിരക്ക്കഴിഞ്ഞ വർഷം ജൂലായയിൽ 7.3 ശതമാനം ആയിരുന്നു. ഇത് ഈ വർഷം ജൂലായിയിൽ 2.1 ശതമാനമായിട്ടാണ് താഴ്ന്നിരിക്കുന്നത്.  സർക്കാർ ഇന്ന് പുറത്തുവിട്ട രേഖകളിലാണ് ഇക്കാര്യം പറയുന്നത്. ഏപ്രിൽ മുതൽ ജൂലായ് വരെയുള്ള കാലയളിൽ സുപ്രധാന മേഖലകളിലെ ഉത്പാദനം മുൻ വർഷത്തെ അപക്ഷേിച്ച് മൂന്ന് ശതമാനം ഉയർന്നതായും രേഖകൾ വ്യക്തമാക്കുന്നു.  Content Highlights:Growth of 8 Core Sectors Slows Down to 2.1% in July as Against Last Years 7.3%]]></description>
</item>
<item>
<title><![CDATA[ദ്യോക്കോവിച്ച് പിന്‍വാങ്ങി; ഫെഡററും സെറീനയും ക്വാര്‍ട്ടറില്‍]]></title>
<link>https://www.mathrubhumi.com/sports/tennis/us-open-2019-novak-djokovic-roger-federer-serena-williams-1.4090554</link>
<description><![CDATA[ന്യൂയോർക്ക്: നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവുമായ നൊവാക് ദ്യോക്കോവിച്ച് യു.എസ്. ഓപ്പൺ ടെന്നീസിന്റെ ക്വാർട്ടർ കാണാതെ മടങ്ങി. പ്രീ ക്വാർട്ടറിൽ സ്വിറ്റ്സർലൻഡിന്റെ സ്റ്റാൻ വാവ്റിങ്കയ്ക്കെതിരായ മത്സരത്തിന്റെ മൂന്നാം സെറ്റിൽ പരിക്ക് കാരണം പിൻവാങ്ങിയാണ് ദ്യോക്കോവിച്ചിന്റെ മടക്കം. ആ സമയം (6-4, 7-5, 2-1) പിറകിലായിരുന്നു സെർബിയൻ താരം.  അതേസമയം മുൻചാമ്പ്യൻമാരായ റോജർ ഫെഡറർ, സെറീന വില്യംസ് എന്നിവർ ക്വാർട്ടറിൽ പ്രവേശിച്ചു. പുരുഷ സിംഗിൾസിൽ ബെൽജിയത്തിന്റെ ഡേവിഡ് ഗോഫിനെ (6-2, 6-2, 6-0) നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ഫെഡററുടെ മുന്നേറ്റം.  വനിതാ സിംഗിൾസിൽ ക്രൊയേഷ്യയുടെ പെട്രാ മാർട്ടിച്ചിനെ (6-3, 6-4) തോൽപ്പിച്ചാണ് സെറീനയുടെ ക്വാർട്ടർ പ്രവേശം. പുരുഷൻമാരിൽ ബൾഗേറിയയുടെ ഗ്രിഗർ ദിമിത്രോവ്, റഷ്യയുടെ ഡാനിൽ മെദ്വെദേവ് എന്നിവരും വനിതകളിൽ എലിന സ്വിറ്റോലിനയും അവസാന എട്ടിലെത്തിയിട്ടുണ്ട്.  Content Highlights: US Open 2019 Novak Djokovic Roger Federer Serena Williams]]></description>
</item>
<item>
<title><![CDATA[ഷമിക്കെതിരേ അറസ്റ്റ് വാറണ്ട്; 15 ദിവസത്തിനകം കീഴടങ്ങണം]]></title>
<link>https://www.mathrubhumi.com/sports/news/arrest-warrant-against-indian-cricketer-mohammad-shami-1.4089965</link>
<description><![CDATA[കൊൽക്കത്ത: ഭാര്യ ഹസിൻ ജഹാൻ നൽകിയ ഗാർഹിക പീഡന പരാതിയിൽ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ അറസ്റ്റ് വാറണ്ട്. കൊൽക്കത്തയിലെ അലിപോർ സി.ജെ.എം കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 15 ദിവസത്തിനകം കീഴടങ്ങുകയോ ജാമ്യമെടുക്കുകയോ ചെയ്യണം. ഷമിക്കൊപ്പം സഹോദരൻ ഹാസിദ് അഹമ്മദിനും അറസ്റ്റ് വാറണ്ടുണ്ട്. നിലവിൽ ഇന്ത്യൻ ടീമിനൊപ്പം വെസ്റ്റൻഡീസ് പര്യടനത്തിലാണ് ഷമി,  ഐപിസി 498 എ പ്രകാരമാണ് ഷമിക്കും സഹോദരനുമെതിരെ കേസെടുത്തിരിക്കുന്നത്. ഹസിന്റെ പരാതിയിൽ ഷമി ഇതുവരെ കോടതിയിൽ ഹാജരായിട്ടില്ല. ഇതേ തുടർന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.കൊൽക്കത്ത പൊലീസാണ് താരത്തിനെതിരായ ചാർജ് ഷീറ്റ് കോടതിയിൽ സമർപ്പിച്ചത്.  പരസ്ത്രീ ബന്ധവും ക്രിക്കറ്റിലെ ഒത്തുകളിയുമടക്കം നിരവധി ആരോപണങ്ങൾ ഹസിൻ ജഹാൻ ഷമിക്കെതിരെ ഉന്നയിച്ചിരുന്നു. പരസ്ത്രീ ബന്ധം തെളിയിക്കാനായി ഷമിയുടെ ഫോണിലെ ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകളും ഹസിൻ ജഹാൻ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. നിലവിൽ ഷമിയുമായി അകന്നു കഴിയുകയാണ് മുൻ മോഡൽകൂടിയായ ഹസിൻ.   West Bengal: Alipore court issues arrest warrant against Indian cricketer Mohammad Shami and his brother Hasid Ahmed in connection with domestic violence case filed by his wife Hasin Jahan. The court has asked him to surrender within 15 days pic.twitter.com/0LKn8ivCOl &mdash; ANI (@ANI) September 2, 2019    Content Highlights:Arrest warrant against Indian cricketer Mohammad Shami]]></description>
</item>
<item>
<title><![CDATA[നൗഷാദ് ഇക്ക കട പൂട്ടുന്നെന്ന പ്രചാരണം; സത്യാവസ്ഥ ഇതാണ്]]></title>
<link>https://www.mathrubhumi.com/news/kerala/rumour-is-false-naushad-s-kochi-shop-will-function-1.4089126</link>
<description><![CDATA[കൊച്ചി: പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തെ തുടർന്ന് ശ്രദ്ധേയനായ നൗഷാദ് തന്റെ പുതിയ കട പൂട്ടുന്നുവെന്ന സോഷ്യൽ മീഡിയ പ്രചാരണം വ്യാജമെന്ന് നൗഷാദിന്റെ സുഹൃത്തും കടയുടെ മേൽനോട്ടക്കാരനുമായ നസീബ്. സോഷ്യൽ മീഡിയയിലെ പ്രചാരണം കണ്ട് പലരും വിളിച്ചിരുന്നെന്നും എന്നാൽ ഇതിൽ അൽപം പോലും സത്യമില്ലെന്നും നസീബ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ഒരു പ്രവാസിയുടെ ക്ഷണപ്രകാരം നൗഷാദ് ദുബായിൽ പോയ സാഹചര്യത്തിലാണ് നസീബിന്റെ പ്രതികരണം.  കട പൂട്ടുന്നെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണം വ്യാജമാണ്. ഇന്നലെ മുതൽ പലരും വിളിക്കുന്നുണ്ട്. അൽപം മുമ്പ് ഒരു മാഡം ഇവിടെ വന്നിരുന്നു. അവർ സോഷ്യൽ മീഡിയയിൽ ഇക്കാര്യം പറഞ്ഞ് പോസ്റ്റിട്ടിരുന്നു. ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. അതു മനസ്സിലായപ്പോ നേരിട്ടെത്തി നൗഷാദിക്കയെ കണ്ട് വേറെ പോസ്റ്റിടാനാണ് വന്നത്. പക്ഷേ, അദ്ദേഹം ഇന്നു രാവിലെ ദുബായിലേക്ക് പോയതിനാൽ അദ്ദേഹത്തെ കാണാനായില്ല. തെറ്റു തിരുത്തി പോസ്റ്റിടുമെന്ന് പറഞ്ഞാണ് അവർ പോയത് -നസീബ് വ്യക്തമാക്കി.  താൻ പ്രശസ്തനായതോടെ ആളുകൾ തന്റെ കട തേടി വരികയാണെന്നും തന്നേക്കാൾ മുമ്പേ ഇവിടെ കട നടത്തിയിരുന്നവർക്ക് കച്ചവടം ലഭിക്കുന്നില്ലെന്നുമാണ് നൗഷാദിന്റെ ഫോട്ടോ വെച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റ്. കട നിർത്തി ഫുട്ട്പാത്ത് കച്ചവടത്തിലേക്ക് തിരികെ പോകാനാണ് നൗഷാദിന്റെ തീരുമാനമെന്നും പ്രചരിക്കുന്ന പോസ്റ്റിൽ പറയുന്നു.  ആകെ 100 സ്ക്വയർ ഫീറ്റ് മാത്രമുള്ള കടയാണിത്, നസീബ് പറയുന്നു. മറ്റുള്ളവർക്ക് പ്രശ്നമാകാനുള്ളത്ര വലിപ്പമൊന്നുമില്ല. രണ്ടാഴ്ച മുമ്പാണ് കട ഉദ്ഘാടനം ചെയ്തത്. അതിനു ശേഷം ചെയ്യേണ്ട കാര്യങ്ങളൊന്നും ചെയ്യാൻ നൗഷാദിന് കഴിഞ്ഞിട്ടില്ല. മറ്റു തിരക്കുകൾ കാരണം ബിസിനസിൽ ശ്രദ്ധിക്കാൻ പറ്റാത്തതാണ് കാരണം. ഇത്തരം പ്രചാരണങ്ങൾ ഉണ്ടാകുന്നത് നൗഷാദിനും വേദനയുണ്ടാക്കുന്ന കാര്യമാണ് -നസീബ് കൂട്ടിച്ചേർത്തു.    Content Highlights: Rumour about shop get closed]]></description>
</item>
<item>
<title><![CDATA[പ്രദേശവാസി കുട വീശി സൂചന നല്‍കി, വഴിമാറിയത് വന്‍ ട്രെയിന്‍ അപകടം ]]></title>
<link>https://www.mathrubhumi.com/news/india/major-train-mishap-averted-1.4089132</link>
<description><![CDATA[താനെ: പ്രദേശവാസിയുടെ സമയോചിതമായ ഇടപെടലിലൂടെ തലനാരിഴയ്ക്ക് വഴിമാറിയത് വൻ ട്രെയിൻ ദുരന്തം. മുംബൈയിലെ കഞ്ചൂർമാർഗിനും ബണ്ടൂപ് സ്റ്റേഷനുൾക്കിടയിൽ ഞായറാഴ്ച രാവിലെ 8.40 ഓടെയാണ് സംഭവം നടന്നത്.  കഞ്ചൂർമാർഗ് ബണ്ടൂപ് സ്റ്റേഷനുകൾക്കിടയിൽ ഒന്നര അടിയോളം നീളത്തിൽ റെയിൽ ട്രാക്ക് തകർന്നുകിടക്കുന്നതു കണ്ട ദർശൻ എന്ന ആൾ തന്റെ കുട ഉയർത്തി വീശി ട്രെയിൻ മോട്ടോർമാന് അപായ സൂചന നൽകുകയായിരുന്നു. ദർശന്റെ സൂചന മനസ്സിലാക്കി ട്രെയിൻ നിർത്തുകയും വൻദുരന്തം ഒഴിവാകുകയും ചെയ്തു.  സംഭവത്തിന് അഞ്ച് മിനുട്ട് മുൻപ് ബദൽപൂരിൽ നിന്നുള്ള ലോക്കൽ ട്രെയിൻ ഈ ട്രാക്കിലൂടെ കടന്നുപോയിരുന്നു. ട്രാക്കിൽ നിന്നും കുലുക്കവും അസാധാരണശബ്ദവും ഉണ്ടായതായി ട്രെയിൻ മോട്ടോർമാൻ സ്റ്റേഷനിൽ വിവരമറിയിച്ചു. തുടർന്ന് താനെ ട്രെയിനിന്റെ മോട്ടോർമാനും ഇത് സംബന്ധിച്ച് സന്ദേശം ലഭിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ദർശൻ ചൗഹാൻ തന്റെ കുട ഉയർത്തി അപായ സൂചന നൽകിയതെന്ന് ട്രെയിൻ മോട്ടോർമാൻ പറഞ്ഞു.  തകരാറിനെ തുടർന്ന് മറ്റ് ട്രെയിനുകൾട്രാക്ക് മാറ്റി വിട്ടു. ഏകദേശം ഒരു മണിക്കൂറിനു ശേഷം തകരാർ പരിഹരിച്ച് ട്രാക്കിലൂടെയുള്ള ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചുവെന്ന് മുംബൈ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  റെയിൽവേയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ കൃഷി ചെയ്ത് ജീവിക്കുന്ന ആളാണ് ദർശൻ ചൗഹാൻ. 1991 മുതൽ റെയിൽവേ ട്രാക്കിന് സമീപത്തെ കെട്ടിടത്തിലാണ് ഇയാൾ താമസിക്കുന്നത്. സമയോചിതമായി ഇടപെട്ടതിൽ റെയിൽവെ അധികൃതർ ദർശനെ അഭിനന്ദിച്ചു.  Content Highlights:train mishap averted]]></description>
</item>
<item>
<title><![CDATA[പിഎസ്.സി തട്ടിപ്പ്; മുന്‍ വര്‍ഷങ്ങളിലെ പരീക്ഷകളും റാങ്ക് ലിസ്റ്റും പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് ]]></title>
<link>https://www.mathrubhumi.com/news/kerala/psc-examination-frauds-crime-branch-is-looking-for-the-last-three-years-of-exams-and-rank-lists-1.4089023</link>
<description><![CDATA[തിരുവനന്തപുരം: പി.എസ്.സി. പരീക്ഷാതട്ടിപ്പിൽ അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. മുൻ വർഷങ്ങളിലെ പരീക്ഷകളെ കുറിച്ച് ക്രൈംബ്രാഞ്ച് വിശദമായി അന്വേഷണം നടത്തും. ഇതിനായി പി.എസ്.സിയോട് മുൻ റാങ്ക് ലിസ്റ്റുകളുടെ വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടു.  കഴിഞ്ഞ മൂന്ന് വർഷത്തെ പരീക്ഷകളുടെ പൂർണ്ണമായ വിവരങ്ങൾ ആവശ്യപ്പെട്ട് പിഎസ്എസി സെക്രട്ടറിക്ക് ക്രൈംബ്രാഞ്ച് കത്തയച്ചു. പി.എസ്.സി തട്ടിപ്പ് കേസിന്റെ ആദ്യഘട്ട അന്വേഷണം പൂർത്തായപ്പോൾ സമാനമായ തട്ടിപ്പ് മുൻപ് നടന്ന പരീക്ഷകളിലും നടന്നിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.  പിഎസ്എസി പരീക്ഷാതട്ടിപ്പിൽ സമഗ്രമായ അന്വേഷണം വേണമെന്ന് കഴിഞ്ഞ ദിവസം കേസിലെ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിൽകൂടിയാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.  മുൻ വർഷങ്ങളിലെ റാങ്ക് ലിസ്റ്റുകളിൽ സംശായസ്പദമായി ആരെങ്കിലും കടന്ന് കൂടിയിട്ടുണ്ടോ, പ്രതികളുമായി ബന്ധമുള്ളവർ ആരെങ്കിലും മുൻ വർഷങ്ങളിലെ റാങ്ക് ലിസ്റ്റിലുണ്ടോ എന്നതാണ് പരിശോധിക്കുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം കീഴടങ്ങിയ പോലീസുകാരനായ പ്രതി ഗോകുലിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് അപേക്ഷ നൽകി.  Content Highlights:psc examination frauds-crime branch is looking for the last three years of exams and rank lists]]></description>
</item>
<item>
<title><![CDATA[ 81 റണ്‍സുമായി മനീഷ് പാണ്ഡെ നയിച്ചു; ഇന്ത്യ എ ടീമിന് പരമ്പര]]></title>
<link>https://www.mathrubhumi.com/sports/cricket/india-a-vs-south-africa-a-cricket-1.4089593</link>
<description><![CDATA[തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ എ ടീം. കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടന്ന മൂന്നാം ഏകദിനത്തിൽ നാല് വിക്കറ്റിന് വിജയിച്ചാണ് ഇന്ത്യ എ പരമ്പര നേടിയത്. മഴ മൂലം 30 ഓവർ ആയി വെട്ടിച്ചുരുക്കിയ മത്സരത്തിൽ ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 208 റൺസ് വിജയലക്ഷ്യം ഇന്ത്യ 13 പന്ത് ശേഷിക്കെ മറികടന്നു. ഇതോടെ അഞ്ചു ഏകദിനങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 3-0ത്തിന് മുന്നിലെത്തി. ആദ്യ രണ്ട് ഏകദിനത്തിലും ഇന്ത്യ വിജയിച്ചിരുന്നു.  59 പന്തിൽ 81 റൺസ് നേടിയ ക്യാപ്റ്റൻ മനീഷ് പാണ്ഡെയാണ് ഇന്ത്യയുടെ വിജയശിൽപി. സ്കോർ: ദക്ഷിണാഫ്രിക്ക എ-2017/8 (30 ഓവർ), ഇന്ത്യ എ-208/6 (27.5 ഓവർ)  45 റൺസുമായി പുറത്താകാതെ നിന്ന ദ്യൂബയും 40 റൺസോടെ ഇഷാൻ കിഷനും മനീഷ് പാണ്ഡെക്ക് പിന്തുണ നൽകി. 26 റൺസിനിടയിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യ എ ടീമിനെ ഇഷാൻ കിഷനും മനീഷ് പാണ്ഡെയും കൈപ്പിടിച്ചുയർത്തുകയായിരുന്നു. ഇരുവരും നാലാം വിക്കറ്റിൽ 70 റൺസ് കൂട്ടിച്ചേർത്തു.  ടോസ് നേടി ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക എ ടീം 30 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 207 റൺസാണ് നേടിയത്. 44 റൺസെടുത്ത ക്ലാസെനാണ് ടോപ്പ് സ്കോറർ. ദീപക് ചാഹറും ക്രുണാൽ പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം നേടി.   FIFTY for @im_manishpandey 👏👏#INDAvSAA pic.twitter.com/mpowIng7TO &mdash; BCCI Domestic (@BCCIdomestic) September 2, 2019    Content Highlights: India A vs South Africa A Cricket]]></description>
</item>
<item>
<title><![CDATA[ചിദംബരത്തിന്റെ സിബിഐ കസ്റ്റഡി ഒരു ദിവസത്തേക്ക് കൂടി നീട്ടി; ഇടക്കാല ജാമ്യത്തില്‍ നാളെ തീരുമാനം]]></title>
<link>https://www.mathrubhumi.com/news/india/inx-media-chidambaram-s-cbi-custody-extended-for-one-more-day-1.4089099</link>
<description><![CDATA[ന്യൂഡൽഹി:ഐ.എൻ.എക്സ് മീഡിയ അഴിമതി കേസിൽ കോൺഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ റിമാൻഡ് നീട്ടി.ചിദംബരത്തെ ഒരു ദിവസം കൂടി കസ്റ്റഡിയിൽ വെക്കാൻ സിബിഐക്ക് പ്രത്യേക കോടതി അനുമതി നൽകി. കേസിൽ ചിദംബരത്തിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ഹർജിയിൽ നാളെ വാദം കേൾക്കാനും സിബിഐ പ്രത്യേക കോടതി തീരുമാനിച്ചിട്ടുണ്ട്.  കേസുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതി നാളെ പരിഗണിച്ചതിന് ശേഷമായിരിക്കും ഇടക്കാല ജാമ്യത്തിൽ സിബിഐ കോടതി വാദം കേൾക്കുക. സുപ്രീംകോടതി ഇന്ന് കേസ് പരിഗണിച്ചപ്പോൾ ചിദംബരത്തെ തിഹാർ ജയിലിലേക്ക് അയക്കേണ്ടതില്ലെന്നും ഇടക്കാല ജാമ്യം വിചാരണ കോടതി പരിഗണിക്കണമെന്നും ഉത്തരവിട്ടിരുന്നു.  ഈ ഉത്തരവിനെ ചൊല്ലി സിബിഐ കോടതിയിൽ സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയും ചിദംബരത്തിന്റെ അഭിഭാഷകരും തമ്മിൽ രൂക്ഷമായ വാഗ്വാദമുണ്ടായി. ഇതേ തുടർന്നാണ് നാളെ കേസ് സുപ്രീംകോടതി പരിഗണിച്ച ശേഷം ജാമ്യത്തിൽ വാദം കേൾക്കാൻ സിബിഐ കോടതി തീരുമാനിച്ചത്.  ഇടക്കാല ജാമ്യത്തിൽ ഇന്ന് തന്നെ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതായി ചിദംബരത്തിന് വേണ്ടി വാദിച്ച മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. എന്നാൽ തുഷാർ മെഹ്ത ഇതിനെ എതിർത്തു. ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് നോട്ടീസ് നൽകിയിരിക്കണമെന്ന് അദ്ദേഹം വാദിച്ചു.  Content Highlights:INX Media : Chidambarams CBI Custody Extended For One More Day]]></description>
</item>
<item>
<title><![CDATA[വോയ്‌സ് ക്ലിപ്പ് പുറത്തുവിട്ടത് സമ്മര്‍ദ്ദതന്ത്രത്തിന്റെ ഭാഗമായെന്ന് നാസില്‍ അബ്ദുള്ള]]></title>
<link>https://www.mathrubhumi.com/gulf/uae/news/thushar-vellappally-nasil-abdulla-1.4088999</link>
<description><![CDATA[ദുബായ്: സുഹൃത്തുമായി നടത്തിയ വ്യക്തിപരമായ സംഭാഷണമാണ് വോയ്സ് ക്ലിപ്പ് ആയി പ്രചരിച്ചതെന്ന്, തുഷാർ വെള്ളാപ്പള്ളിക്കെതിരെ ചെക്ക് കേസ് നൽകിയ നാസിൽ അബ്ദുള്ള മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കുറച്ച് പണം സംഘടിപ്പിക്കാൻ പറഞ്ഞ് വിളിച്ച കോൾ ആയിരുന്നു അതെന്നും സമ്മർദതന്ത്രത്തിന്റെ ഭാഗമായാണ് അത് പ്രചരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.  എന്റെ ഡോക്യുമെന്റ്സ്, പാസ്പോർട്ട്, ചെക്ക് എന്നിവ ഗ്യാരന്റി നൽകിയാണ് ഒരാളുടെ അടുത്തുനിന്ന് പണം കടം വാങ്ങിയത്. ചെക്ക് തിരിച്ചു കിട്ടണമെങ്കിൽ അത് തിരിച്ചു കൊടുക്കണം. അതിനുള്ള പണത്തിനായാണ് ഞാൻ അയാളെ വിളിച്ചത്. ഈ വ്യക്തിയെക്കൂടാതെ കുറച്ചു പേരെ കൂടി വിളിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസ്യത കുറവായതിനാൽ പണം സംഘടിപ്പിക്കാൻ വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതു കൊണ്ടാണ് ഇപ്രകാരം ചെയ്യാമെന്ന് കരുതിയത്.      സ്വകാര്യഫോൺ സംഭാഷണം എങ്ങിനെ പുറത്തായെന്ന് എനിക്കറിയില്ല. അറിയാതെ അതിനെക്കുറിച്ച് അഭിപ്രായം പറയുന്നതിൽ അർത്ഥമില്ല. കോടതിക്ക് പുറത്ത് ഒത്തുതീർപ്പിന് സാധ്യതയുണ്ടെന്നും സാമ്പത്തിക ഇടപാട് എപ്പോഴും പൈസ കൊടുത്തു തീർത്താൽ തീരാവുന്നതേയുള്ളൂ. പണം തരില്ല എന്നൊന്നും അവർ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും തുക കുറയുന്നതാണ് തന്റെ പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.  മുപ്പതിനായിരം ദിർഹം (ഏകദേശം അഞ്ചര ലക്ഷത്തോളം) കൊടുത്തിട്ടാണ് ചെക്ക് തിരിച്ചു മേടിച്ചത്. പല സോഴ്സുകൾ വഴിയാണ് ഈ കാശ് സംഘടിപ്പിച്ചതെന്നും തുഷാർ വെള്ളാപ്പള്ളി നേരിട്ട് തന്ന ചെക്കല്ല ഇതെന്നും ഓഫീസ് വഴി തുഷാറിന്റെ കമ്പനി തന്ന ചെക്കാണിതെന്നും അദ്ദേഹം പറയുന്നു.  പൈസ തന്നാൽ എന്തു തരുമെന്ന ചോദ്യത്തിനാണ് ഞാൻ ഓഫർ വെച്ചത്. എന്റെ വോയ്സ് മാത്രമാണ് വന്നിട്ടുള്ളത്. നിയമപരമായി വോയ്സ് ക്ലിപ്പിന് യാതൊരു പ്രാധാന്യവുമില്ലെന്നും ഡോക്യുമെന്റിനാണ് കോടതിയിൽ മൂല്യമെന്നും അദ്ദേഹം പറഞ്ഞു.  പക്ഷെ പൊതുജനങ്ങളുടെ പിന്തുണ നഷ്ടമാകാൻ ഈ വോയ്സ് ക്ലിപ്പ് കാരണമാകുമെന്നതാണ് തന്റെ വിഷമമെന്നും നാസിൽ അബ്ദുള്ള പറയുന്നു. തന്നെ ബുദ്ധിമുട്ടിക്കാനും സമ്മർദം ചെലുത്താനും വേണ്ടിയാണ് അത് പുറത്തുവിട്ടത്. വോയ്സ് ക്ലിപ്പ് പുറത്തുവിട്ട ആളുമായി ബന്ധപ്പെടുന്നതുകൊണ്ട് പ്രത്യേക അർത്ഥമുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.  വോയ്സ് ക്ലിപ്പ് വന്നതിനുശേഷം അവർ പറഞ്ഞ വാഗ്ദാനങ്ങളിൽ നിന്നും പുറകോട്ട് പോകുന്നുവെന്നും വോയ്സ് ക്ലിപ്പ് അതിന് അവർക്കൊരു ശക്തിയായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രചരിപ്പിച്ചവരുടെ സുരക്ഷ അവർ നോക്കുന്നതിനാൽ അതിന്റെ ഭാഗമായാണ് ക്ലിപ്പ് പുറത്തു വിട്ടതെന്നും നാസിൽ പറയുന്നു. എന്തെല്ലാം മാറ്റി വെച്ചാലും തനിക്ക് പണം തരാനുണ്ടെന്നുള്ളതിൽ യാതൊരു തർക്കവുമില്ല. ഇത് തരാതിരിക്കാനും അതല്ലെങ്കിൽ തുക കുറക്കാനുള്ള മാർഗവുമാണ് ഇവർ ആലോചിക്കുന്നത്. അദ്ദേഹം പറഞ്ഞു.  Content Highlights: thushar vellappally nasil abdulla]]></description>
</item>
<item>
<title><![CDATA['കാര്‍ഗിലും ബാലാക്കോട്ടും'; ഒന്നിച്ച് മിഗ് പറത്തി പോരാളികള്‍, അഭിമാനത്തോടെ എയര്‍ ചീഫ് മാര്‍ഷല്‍]]></title>
<link>https://www.mathrubhumi.com/news/india/air-chief-marshal-bs-dhanoa-and-wing-commander-abhinandan-varthaman-today-flew-together-in-mig-21-1.4089058</link>
<description><![CDATA[ന്യൂഡൽഹി: രണ്ട് സന്ദർഭങ്ങളിലായി പാകിസ്താൻ പട്ടാളത്തിന്റെ പിടിയിലായ എയർ ചീഫ് മാർഷൽ ബി എസ് ധനോവയും വിങ് കമാൻഡർ അഭിനന്ദൻ വർത്തമാനും ഒരുമിച്ച് പോർവിമാനം പറത്തി. കാർഗിൽ യുദ്ധകാലത്ത് പാകിസ്താന്റെ പിടിയിലായ ധനോവയുംബാലാകോട്ട് ആക്രമണത്തിന് ശേഷം പാകിസ്താന്റെ പിടിയിലായ അഭിനന്ദനും അതിനപ്പുറം മറ്റൊരു ബന്ധം കൂടിയുണ്ട്.  അഭിനന്ദന്റെ പിതാവിനൊപ്പം പോർവിമാനം പറത്തിയിട്ടുണ്ട് ബി.എസ് ധനോവ. വിരമിക്കുമ്പോൾ വ്യോമസേനയിൽ എയർ മാർഷലായിരുന്നു അഭിനന്ദന്റെ അച്ഛൻ. രണ്ടു പേർക്ക് ഇരിക്കാവുന്ന റഷ്യൻ നിർമിത മിഗ് 21 പരിശീലന വിമാനത്തിൽ ചീഫ് മാർഷൽ ധനോവ മുൻ സീറ്റിൽ ഇരുന്നാണ് വിമാനം നിയന്ത്രിച്ചത്.  ഞങ്ങൾക്കിടയിൽ രണ്ട് സമാനതകളുണ്ട്. ഞങ്ങൾ രണ്ടുപേരും പറത്തിയത് മിഗ് 21 പോർവിമാനങ്ങളാണ്. രണ്ടു പേരും പാകിസ്താനെതിരെ യുദ്ധം ചെയ്തവരാണ്.ഞാൻ കാർഗിലിലും അഭിനന്ദൻ ബാലാക്കോട്ടിലും പാകിസ്താനെതിരെ പോരാടി-ബി.എസ് ധനോവ പറഞ്ഞു. ഞാൻ അദ്ദേഹത്തിന്റെ പിതാവിനൊപ്പം പോർവിമാനം പറത്തിയിട്ടുണ്ട്. വ്യോമസേനാ ജീവിതത്തിന്റെ അവസാന കാലത്ത് പഴയ സഹപ്രവർത്തകന്റെ മകനൊപ്പം പോർവിമാനം പറത്തുക എന്നത് വലിയ അംഗീകാരമാണെന്നും എയർ ചീഫ് മാർഷൽ ബി.എസ് ധനോവ പറഞ്ഞു.  പത്താൻകോട്ട് ബേസിൽ നിന്നും പറന്നുയർന്ന വിമാനത്തിൽ ഇരുവരും അരമണിക്കൂറോളമാണ് ആകാശത്ത് ചിലവഴിച്ചത്.  Content highlights:Air Chief Marshal BS Dhanoa and Wing Commander Abhinandan Varthaman today flew together in a two-seater version of MIG 21]]></description>
</item>
<item>
<title><![CDATA[സമ്പദ് വ്യവസ്ഥ സുസ്ഥിരം; മന്‍മോഹന്‍ സിങ് ചിലരുടെ കൈയിലെ കളിപ്പാവയെന്ന് ബിജെപി]]></title>
<link>https://www.mathrubhumi.com/news/india/manmohan-used-as-puppet-economy-doing-quite-well-under-modi-bjp-1.4089120</link>
<description><![CDATA[ന്യൂഡൽഹി: സാമ്പത്തിക മാന്ദ്യവുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി ബിജെപി രംഗത്തെത്തി. മോദി സർക്കാരിന്റെ ഭരണത്തിൽ രാജ്യത്തെ സമ്പദ് വ്യവസ്ഥ സുസ്ഥിരമാണെന്ന് ബിജെപി വക്താവ് സംബിത് പത്ര അവകാശപ്പെട്ടു.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക നയങ്ങൾ ഇന്ത്യയെ ലോകത്തെതന്നെ മികച്ച സമ്പദ് വ്യവസ്ഥകൾക്കൊപ്പം എത്തിച്ചു. മൻമോഹൻ സിങ്ങിന്റെ കാലത്ത് രാജ്യത്തിന് പ്രതീക്ഷിച്ച സാമ്പത്തിക വളർച്ച കൈവരിക്കാനായില്ല. അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്ന ചിലരുടെകൈയിലെ കളിപ്പാവ മാത്രമായിരുന്നു അദ്ദേഹമെന്നും ബിജെപി വക്താവ്വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.  മോദി സർക്കാർ കഴിഞ്ഞ ആറു വർഷംകൊണ്ട് സമ്പദ് വ്യവസ്ഥയ്ക്ക് ശക്തമായ അടിത്തറയിട്ടു. ജി.എസ്.ടിയിലൂടെയും നികുതി പരിഷ്കരണങ്ങളിലൂടെയുമാണ് ഇത് സാധ്യമായത്. അതിനാൽ ആഗോള സാമ്പത്തിക മാന്ദ്യത്തിനിടെയും ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശക്തമാണ്. മൻമോഹൻ സിങ് സാമ്പത്തിക വിദഗ്ധനായിരുന്നു. എന്നാൽ, അദ്ദേഹത്തിന് പിന്നിൽ പ്രവർത്തിച്ചവർ സ്വന്തം താത്പര്യങ്ങളും അഴിമതിയും സ്വജന പക്ഷപാതവും നടത്താൻ അദ്ദേഹത്തെ കളിപ്പാവയായി ഉപയോഗിച്ചു. രാജ്യത്തിന്റെ സാമ്പത്തികരംഗം മെച്ചപ്പെടുത്താൻ അദ്ദേഹം എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും ബിജെപി വക്താവ് ചോദിച്ചു.  മോദി അധികാരത്തിലുണ്ടെങ്കിൽ എന്തും സാധ്യമാണെന്ന ചിന്തയാണ് ഇന്ന് പൊതുവിലുള്ളത്. ലോകത്തെ ശക്തമായ അഞ്ച് സമ്പദ് വ്യവസ്ഥകളിൽ ഒന്നായി മോദിയുടെ നയങ്ങളുടെ ഫലമായി ഇന്ത്യ മാറി. ലോകം സാമ്പത്തിക മാന്ദ്യം നേരിടുകയാണ്. എന്നാൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ മികച്ച നിലയിലാണെന്ന് സന്തോഷത്തോടെ പറയാൻ കഴിയും. ശക്തമായ അടിത്തറയാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്കുള്ളതെന്നും ബിജെപി വക്താവ് അവകാശപ്പെട്ടു.  രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ആശങ്കാജനകമാണെന്ന് മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മൻമോഹൻ സിങ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. മനുഷ്യ നിർമിത ദുരന്തത്തിൽനിന്ന് രാജ്യത്തെ കരകയറ്റാൻ കേന്ദ്രസർക്കാർ പ്രതികാര രാഷ്ട്രീയം മാറ്റിവച്ച് സുചിന്തിത നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചിരുന്നു. തൊട്ടുപിന്നാലെ രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന അവകാശവാദവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രംഗത്തെത്തിയിരുന്നു. മൻമോഹൻ സിങ്ങിന്റെ പരാമർശങ്ങൾക്ക് മറുപടി പറയാനില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.  Content Highlights:Manmohan used as puppet, economy doing quite well under Modi: BJP]]></description>
</item>
<item>
<title><![CDATA[വഴി നിറയെ കുഴി, ''ബഹിരാകാശ സഞ്ചാരി''യായി പ്രതിഷേധം ]]></title>
<link>https://www.mathrubhumi.com/news/india/artist-dressed-up-as-astronaut-and-walks-throgh-potholes-in-bengaluru-1.4088983</link>
<description><![CDATA[ബെംഗളൂരു: വഴി നിറയെ കുഴിയായാൽ വാഴവെച്ച് പ്രതിഷേധിക്കുന്ന കാലമൊക്കെ കഴിഞ്ഞു. വേണമെങ്കിൽ ബഹിരാകാശ യാത്രികർക്കു സമാനമായ വേഷം ധരിച്ച്, റോഡിലെ കുണ്ടിലൂടെയും കുഴിയിലൂടെയും അടിവെച്ചു നടന്നും ആളുകൾ പ്രതിഷേധിക്കും.  ഇത്തരത്തിലൊരു പ്രതിഷേധത്തിന്റെ വീഡിയോ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാവുകയാണ്. ബെംഗളൂരുവിനു സമീപത്തെ തുംഗനഗർ മെയിൻ റോഡാണ് പ്രതിഷേധത്തിന് വേദിയായത്. നിരവധി കുഴികളാൽ സമൃദ്ധമാണ്"തുംഗനഗർ മെയിൻ റോഡ്.  ബാദൽ നഞ്ചുണ്ടസ്വാമി എന്ന കലാകാരനാണ് കുണ്ടും കുഴിയും നിറഞ്ഞ തുംഗനഗർ മെയിൻ റോഡിലൂടെ ബഹിരാകാശസഞ്ചാരിക്ക് സമാനമായ വേഷം ധരിച്ച് റോഡിലൂടെ നടന്ന് പ്രതിഷേധിച്ചതെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. ഒറ്റനോട്ടത്തിൽ, ബാദൽ റോഡിലൂടെ നടക്കുന്ന വീഡിയോ കണ്ടാൽ തോന്നുന്നത് ബഹിരാകാശ യാത്രികൻ ചന്ദ്രോപരിതലത്തിലൂടെ നടക്കുന്നതാണ്. ഇതിനു മുമ്പും വിവിധ വിഷയങ്ങളിൽ കലാപരമായ പ്രതിഷേധം നടത്തി ബാദൽ ശ്രദ്ധ നേടിയിട്ടുണ്ട്.   Hello bbmp👋 @BBMPCOMM @BBMP_MAYOR @bbm #thelatest #streetart #nammabengaluru #herohalli pic.twitter.com/hsizngTpRH &mdash; baadal nanjundaswamy (@baadalvirus) September 2, 2019    content highlights:artist dressed up as astronaut and walks throgh potholes in bengaluru]]></description>
</item>
<item>
<title><![CDATA[ചിദംബരത്തിന് ആശ്വാസം; തിഹാര്‍ ജയിലിലേക്ക് അയക്കേണ്ടെന്ന് സുപ്രീംകോടതി]]></title>
<link>https://www.mathrubhumi.com/news/india/supreme-court-gave-interim-relief-to-former-union-minister-p-chidambaram-will-not-send-tihar-jail-1.4088965</link>
<description><![CDATA[ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ സി.ബി.ഐ ചോദ്യം ചെയ്തുവരുന്ന മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തെ തിഹാർ ജയിലിലേക്ക് അയക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. ജയിലിലേക്കയക്കാതെ വീട്ടു തടങ്കലിൽ പാർപ്പിക്കണമെന്ന ആവശ്യം കേട്ടശേഷമാണ് സുപ്രീംകോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ ഇളവ് നൽകിയത്.  ഇടക്കാലജാമ്യത്തിന് വേണ്ടിയുള്ള ചിദംബരത്തിന്റെ അപേക്ഷ പരിഗണിക്കണമെന്ന് സുപ്രീംകോടതി വിചാരണ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നാണ് സി.ബി.ഐ കസ്റ്റഡിയുടെ കാലാവധി തീരുന്നത്.  ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിച്ചില്ലെങ്കിൽ സി.ബി.ഐ കസ്റ്റഡി മൂന്നു ദിവസം കൂടി ദീർഘിപ്പിച്ചതായി കണക്കാക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജാമ്യാപേക്ഷയിൽ വിചാരണക്കോടതി ഇന്നു തന്നെ വാദം കേട്ടേക്കും.  ചിദംബരം ഇപ്പോൾ സി.ബി.ഐ ആസ്ഥാനത്തെ ഗസ്റ്റ് ഹൗസിലാണ്ഉള്ളത്. ചിദംബരത്തിന്റെ അഭിഭാഷകനായ കപിൽ സിബലാണ്തിഹാർ ജയിലിലേക്ക് അയക്കരുതെന്ന് കോടതിയിൽ ആവശ്യം ഉന്നയിച്ചത്.ചിദംബരത്തിന് 74 വയസായി. അദ്ദേഹത്തെ സംരക്ഷിക്കേണ്ടതുണ്ട്. അദ്ദേഹത്തെ തിരിച്ച് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടാൽതിഹാർ ജയിലിൽ കഴിയേണ്ടിവരും-കപിൽ സിബൽ വാദിച്ചു. ഓഗസ്റ്റ് 21നാണ് ചിദംബരത്തെ അറസ്റ്റ് ചെയ്തത്. 11 ദിവസമാണ് ഇതുവരെ അദ്ദേഹം സി.ബി.ഐ കസ്റ്റഡിയിൽ കഴിഞ്ഞത്.  ജസ്റ്റിസുമാരായ ആർ.ബാനുമതി, എ.എസ് ബൊപ്പണ്ണ എന്നിവരാണ് ഹർജികളിൽ വാദം കേട്ടത്.  Content highlights:Supreme Court gave interim relief to former Union minister P Chidambaram, will not send to Tihar Jail]]></description>
</item>
<item>
<title><![CDATA[സ്വാമി ചിന്മയാനന്ദിനെതിരായ ആരോപണം; പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കാന്‍ നിര്‍ദ്ദേശം]]></title>
<link>https://www.mathrubhumi.com/news/india/chinmayanand-case-sc-directs-up-govt-to-set-up-sit-to-look-into-woman-s-allegations-1.4089060</link>
<description><![CDATA[ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരെ നിയമ വിദ്യാർഥിനി ഉന്നയിച്ച ലൈംഗിക ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കാൻ സുപ്രീംകോടതി ഉത്തർപ്രദേശ് സർക്കാരിന് നിർദ്ദേശം നൽകി. ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ സംഘത്തിന് നേതൃത്വം നൽകണമെന്നും നിർദ്ദേശമുണ്ട്.  സ്വാമി ചിന്മയാനന്ദിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള രണ്ട് കേസുകളുടെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ അലഹബാദ് ഹൈക്കോടതി പ്രത്യേക ബഞ്ച് രൂപവത്കരിക്കണം. ഹൈക്കോടതി ചീഫ് ജസ്റ്റിസിനാണ് ഇതുസംബന്ധിച്ച നിർദ്ദേശം സുപ്രീംകോടതി നൽകിയിട്ടുള്ളത്.  മുൻ കേന്ദ്രമന്ത്രിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചുകൊണ്ടുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിയമ വിദ്യാർഥിനിയെ കാണാതായിരുന്നു. ഒരു ആൺകുട്ടിക്കൊപ്പം അവർ രാജ്യതലസ്ഥാനത്തുണ്ടെന്ന് അവകാശപ്പെട്ട് യു.പി പോലീസ് രംഗത്തെത്തിയിരുന്നു. പിന്നീട് വിദ്യാർഥിനിയെ രാജസ്ഥാനിൽനിന്ന് കണ്ടെത്തി.  വെള്ളിയാഴ്ച അവരെ സുപ്രീം കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതേത്തുടർന്ന് വിദ്യാർഥിനിയെ പോലീസ് സംരക്ഷണത്തോടെ ന്യൂഡൽഹിയിൽതനന്നെ പാർപ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പിന്നീട് വിഷയം പരിഗണിക്കവെയാണ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കാൻ യു.പി സർക്കാരിന് നിർദ്ദേശം നൽകിയത്.  പെൺകുട്ടിയെ കാണാതായ സംഭവത്തിന് പിന്നാലെ പോലീസ് സ്വാമി ചിന്മയാനന്ദിനെതിരെ കേസെടുത്തിരുന്നു.തന്റെ കുടുംബത്തിന് ഭീഷണിയുണ്ടെന്ന് പെൺകുട്ടി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുചെയ്ത വീഡിയോയിൽ ആരോപിച്ചിരുന്നു.ഇതേത്തുടർന്നാണ്കേസെടുത്തത്.  പെൺകുട്ടിയെ സ്വാമി ചിന്മയാനന്ദ് ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ആരോപിച്ച് പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, തന്നെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം ആരോപണങ്ങളെന്ന് സ്വാമി ചിന്മയാനന്ദ് പ്രതികരിച്ചിരുന്നു. സ്വാമി ചിന്മയാനന്ദ് നേതൃത്വം നൽകുന്ന ആശ്രമം നടത്തുന്ന ലോ കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ് പരാതിക്കാരിയായ വിദ്യാർഥിനി.  Content Highlights:Chinmayanand case: SC directs UP govt to set up SIT to look into womans allegations]]></description>
</item>
<item>
<title><![CDATA[ഹിന്ദു കലണ്ടര്‍ പ്രകാരം രണ്ട് മാസം സാമ്പത്തിക മുരടിപ്പുണ്ടാകും, മാന്ദ്യമല്ലെന്ന് സുശീല്‍ മോദി]]></title>
<link>https://www.mathrubhumi.com/news/india/economic-slowdown-usual-during-saawan-bhado-says-sushil-modi-1.4088976</link>
<description><![CDATA[ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് രാജ്യത്ത് പ്രതിപക്ഷ പാർട്ടികൾ ഭീതി പരത്തുകയാണെന്ന് ബീഹാർ ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ സുശീൽ കുമാർ മോദി. ഹിന്ദു കലണ്ടർപ്രകാരം അഞ്ചും ആറും മാസങ്ങളിൽ എല്ലാവർഷവും രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാവാറുണ്ടെന്നും മോദി വ്യക്തമാക്കി.  സാധാരണ ഗതിയിൽ എല്ലാ വർഷവും സാവൻ-ഭാദോ (ഹിന്ദു കലണ്ടറിലെ അഞ്ചും ആറും മാസങ്ങൾ) സമയത്ത് ചാക്രികമായ സാമ്പത്തിക പിന്നോക്കാവസ്ഥ ഉണ്ടാവാറുണ്ട്. എന്നാൽ ഇത്തവണ ചില രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശ തീർക്കാൻ പ്രശ്നങ്ങളുണ്ടാക്കുകയാണ് - സുശീൽകുമാർ മോദി പറഞ്ഞു.  സാമ്പത്തിക പ്രതിസന്ധിയിൽ ആശങ്കപ്പെടാനുള്ള സാഹചര്യമില്ല. സ്ഥിതിഗതികൾ വൈകാതെ നിയന്ത്രണ വിധേയമാകും. ഈ സാഹചര്യങ്ങൾ ബിഹാറിനെ ബാധിക്കില്ല. ബിഹാറിൽ വാഹന വിപണിയിൽ പ്രശ്നങ്ങളൊന്നുമില്ല. സാമ്പത്തിക ഉത്തേജനത്തിനായി കേന്ദ്ര സർക്കാർ മൂന്നാമത്തെ ആശ്വാസ നടപടികൾ ഉടൻ പ്രഖ്യാപിക്കുമെന്നും മോദി പറഞ്ഞു.  രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെതിരെ വലിയ വിമർശനം നടത്തിയിരുന്നു.മാന്ദ്യത്തിന് കാരണം നരേന്ദ്ര മോദി സർക്കാരിന്റെ തെറ്റായ പരിഷ്കാരങ്ങളെന്ന് മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മൻമോഹൻ സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.  രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) നടപ്പ് സാമ്പത്തിക വർഷത്തിന്റെ (2019-20) ആദ്യ പാദത്തിൽ അഞ്ച് ശതമാനമാണ്. കഴിഞ്ഞ പാദത്തിൽ 5.8 ശതമാനവും 2018 ജൂൺ 30ന് അവസാനിച്ച പാദത്തിൽ എട്ട് ശതമാനവുമായിരുന്നു സാമ്പത്തിക വളർച്ച.  content highlights: Economic Slowdown Usual During 'Saawan-bhado' says Sushil Modi]]></description>
</item>
<item>
<title><![CDATA[പറക്കുന്നതിനിടെ പരിശീലകന്‍ ബോധരഹിതനായി, ട്രെയിനി പൈലറ്റിന്റെ വക സാഹസിക ലാന്‍ഡിങ്]]></title>
<link>https://www.mathrubhumi.com/news/world/trainee-pilot-lands-plane-safely-after-instructor-passes-out-1.4088977</link>
<description><![CDATA[സിഡ്നി: വിമാനം പറത്തുന്നതിനിടെ പരിശീലകൻ ബോധരഹിതനായി. ട്രെയിനി പൈലറ്റിന്റെ മനസാന്നിധ്യത്താൽ അപകടം ഒഴിവാക്കി വിമാനം സാഹസികമായി ലാൻഡ് ചെയ്തു. മാക്സ് സിൽവസ്റ്റർ എന്നയാളാണ് പെർത്തിലെ ജൻദകോട്ട് വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ഇറക്കിയത്.  6,200അടി മുകളിൽ വിമാനം പറക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന പരിശീലകൻ മാക്സ് സിൽവെസ്റ്ററിന്റെ തോളിലേക്ക് ബോധംക്കെട്ട് വീഴുകയായിരുന്നു. വിവരംഎയർ ട്രാഫിക് കൺട്രോളറെ അറിയിച്ചു. അവരുടെ സഹായത്താൽ ഒട്ടും പരിഭ്രാന്തനാകാതെ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സുരക്ഷിതമായി താഴെയിറക്കി.  ഇതെന്റെ ആദ്യ പാഠമാണ്. ഇതാദ്യമായാണ് വിമാനം ലാൻഡ് ചെയ്യിക്കുന്നതെന്നും സിൽവെസ്റ്റർ പറഞ്ഞു. രണ്ട് സീറ്റ് വിമാനമാണ് ഇയാൾ സുരക്ഷിതമായി ഇറക്കിയത്.  ഭാര്യയും മൂന്നു മക്കളും സിൽവെസ്റ്റർ ആദ്യമായി വിമാനം പറത്തുന്നത് കാണാനായി എത്തിയിരുന്നു. വിമാനം പറന്ന് 20 മിനിറ്റിന് ശേഷമാണ് ഏവരേയും മുൾമുനയിൽ നിർത്തിയ സംഭവങ്ങൾ നടന്നത്.  പരിശീലകന് ഇപ്പോൾ കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിരിക്കുകയാണെന്നും എയർ ഓസ്ട്രേലിയ അറിയിച്ചു.  Content Highlights:Trainee pilot lands plane safely after instructor passes out]]></description>
</item>
<item>
<title><![CDATA[വേര്‍പെടല്‍ വിജയകരം; നിര്‍ണായക ഘട്ടം കടന്ന് ലാന്‍ഡര്‍ 'വിക്രം' ചന്ദ്രനിലേക്ക്‌]]></title>
<link>https://www.mathrubhumi.com/news/india/vikram-lander-successfully-separates-from-chandrayaan-2-1.4088940</link>
<description><![CDATA[ബെംഗളൂരു: ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണദൗത്യം ചന്ദ്രയാൻ രണ്ട് നിർണായകഘട്ടം പിന്നിട്ടു. ചന്ദ്രനെ ചുറ്റുന്ന ഓർബിറ്ററിൽനിന്ന് ചന്ദ്രോപരിതലത്തിലിറങ്ങാനുള്ള ലാൻഡർ വേർപെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.15 ഓടെയാണ് ചന്ദ്രയാൻ-2 ഓർബിറ്ററിൽനിന്ന് വിക്രം ലാൻഡർ വിജയകരമായി വേർപെട്ടതെന്ന് ഐ എസ് ആർ ഒ ട്വിറ്ററിലൂടെ അറിയിച്ചു.   #ISRO Vikram Lander Successfully separates from #Chandrayaan2 Orbiter today (September 02, 2019) at 1315 hrs IST.  For details please visit https://t.co/mSgp79R8YP pic.twitter.com/jP7kIwuZxH &mdash; ISRO (@isro) September 2, 2019    ഇനി ഓർബിറ്ററിനെയും ലാൻഡറിനെയും വെവ്വേറെ നിയന്ത്രിക്കണം. ലാൻഡറിനെ രണ്ടുതവണകൂടി ദിശമാറ്റി ചന്ദ്രന്റെ ഏറ്റവും അടുത്ത് എത്തിക്കണം. തുടർന്ന്, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കുള്ള ഇറക്കത്തിന് ഒരുക്കം തുടങ്ങും.  ശനിയാഴ്ച പുലർച്ചെ 1.30-നും 2.30-നുമിടയിൽ ചന്ദ്രന്റെ ഇരുണ്ടപ്രദേശത്തെ രണ്ട് ഗർത്തങ്ങൾക്കിടയിലുള്ള പ്രതലത്തിൽ ലാൻഡറിനെ സോഫ്റ്റ് ലാൻഡിങ് സാങ്കേതികതയിലൂടെ ഇറക്കുകയാണ് ലക്ഷ്യം.  ഇറങ്ങിക്കഴിഞ്ഞാൽ നാലുമണിക്കൂറിനുള്ളിൽ ലാൻഡറിനുള്ളിൽനിന്ന് റോവർ(ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ച് പഠനങ്ങൾ നടത്താനുള്ള ഘടകം) പുറത്തിറങ്ങും. ബെംഗളൂരുവിലെ ഐ.എസ്.ആർ.ഒ. ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വർക്ക് കേന്ദ്രമാണ് ചന്ദ്രയാൻ-2 പേടകത്തെ നിയന്ത്രിക്കുന്നത്.  ഓർബിറ്റർ, ലാൻഡർ(വിക്രം), റോവർ(പ്രജ്ഞാൻ) എന്നിങ്ങനെ മൂന്ന് മൊഡ്യൂളുകളാണ് ചന്ദ്രയാൻ രണ്ടിലുള്ളത്. റോവറിനെ സുരക്ഷിതമായി ചന്ദ്രോപരിതലത്തിലിറക്കാനുള്ള ഉത്തരവാദിത്തമാണ് ലാൻഡറിനുള്ളത്.    Photo: ISRO/ Twitter    content hoghlights:vikram lander successfully separates from chandrayaan-2]]></description>
</item>
<item>
<title><![CDATA[അഭിനന്ദന്‍ വര്‍ത്തമാന്‍ വ്യോമസേനാ മേധാവിക്കൊപ്പം മിഗ് 21 പറത്തി]]></title>
<link>https://www.mathrubhumi.com/news/india/abhinandan-varthaman-and-air-chief-marshal-flew-mig-21-1.4088913</link>
<description><![CDATA[ന്യൂഡൽഹി: വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദൻ വർത്തമാൻ എയർ ചീഫ് മാർഷൽ ബി എസ് ധനോവയ്ക്കൊപ്പം മിഗ് 21 യുദ്ധവിമാനം പറത്തി. പഠാൻകോട്ട് എയർബേസിൽ വെച്ചാണ് ഇരുവരും ചേർന്ന് മിഗ് 21 പറത്തിയത്.  ഫെബ്രുവരിയിൽ പാകിസ്താൻ പോർവിമാനങ്ങളെ തുരത്തുന്നതിനിടെ പാകിസ്താന്റെ എഫ് 16 വിമാനം അഭിനന്ദൻ വെടിവെച്ചിട്ടിരുന്നു. എന്നാൽ ഇതിനു പിന്നാലെ അഭിനന്ദൻ പറത്തിയിരുന്ന മിഗ് 21 വിമാനം പാക് സൈന്യം വെടിവെച്ചിട്ടു. അദ്ദേഹത്തെ തടവിലാക്കുകയും ചെയ്തു.  ഇന്ത്യയുടെയും അന്താരാഷ്ട്ര സമ്മർദ്ദങ്ങളുടെയും ഫലമായി മാർച്ച് ഒന്നാം തിയതി അഭിനന്ദനെ പാകിസ്താൻ വിട്ടയച്ചത്. രാജ്യം അഭിനന്ദന് വീരചക്ര ബഹുമതി നൽകി ആദരിച്ചിട്ടുമുണ്ട്.   BREAKING: IAF Chief Air Chief Marshal BS Dhanoa &amp; Wing Commander Abhinandan Varthaman today flew a sortie in a MiG-21 fighter aircraft. During Pakistani counter attack on India on Feb 27 in response to Balakot airstrikes, Abhinandan had flown a MiG 21 Bison fighter into PoK(file) pic.twitter.com/7mbTiEcQIF &mdash; ANI (@ANI) September 2, 2019    content highlights:Abhinandan varthaman and air chief marshal flew mig 21]]></description>
</item>
<item>
<title><![CDATA[കണ്ണൂരില്‍ ഡിജിപിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം]]></title>
<link>https://www.mathrubhumi.com/news/kerala/youth-congress-protest-against-dgp-1.4088881</link>
<description><![CDATA[കണ്ണൂർ: കണ്ണൂരിൽ ഡിജിപി ലോക്നാഥ് ബഹ്റയ്ക്കു നേരെ കോൺഗ്രസിന്റെ പ്രതിഷേധം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നീക്കത്തിനെതിരെയാണ് അപ്രതീക്ഷിത പ്രതിഷേധം. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി.  കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ ആശംസാ പ്രസംഗം നടത്തി പുറത്തേയ്ക്ക് ഇറങ്ങാൻ ശ്രമിക്കുമ്പോഴായിരുന്നു ഡിജിപിക്കു നേരെ ഒരുകൂട്ടം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഡിജിപി ലോക്നാഥ് ബഹ്റ ബ്രാഞ്ച് സെക്രട്ടറി എന്ന പ്ലക്കാർഡും അദ്ദേഹത്തിന്റെ ചിത്രവും ഉയർത്തിയായിരുന്നു പ്രതിഷേധം.  യൂത്ത് കോൺഗ്രസ് കണ്ണൂർ മണ്ഡലം ഭാരവാഹികളായ റിജിൽ മാക്കുറ്റി ഉൾപ്പെടെയുള്ള ഒരു സംഘം പ്രവർത്തകരാണ് ഡിജിപിക്കെതിരെ പ്രതിഷേധവുമായി രംഗത്തുവന്നത്. ഡിജിപി ലോക്നാഥ് ബഹ്റ പോലീസിന്റെ പണിയല്ല സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ജോലിയാണ് ചെയ്യുന്നതെന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.  സി.പി.എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ ബെഹ്റ പ്രവർത്തിക്കുന്നു എന്ന മുല്ലപ്പള്ളിയുടെ വിമർശനത്തിനെതിരേയാണ് മാനനഷ്ടത്തിന് നിയമനടപടിയെടുക്കാൻ സർക്കാർ അനുമതി നൽകിയത്. വിമർശനത്തിന്റെ പേരിൽ സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു അസാധാരണ നീക്കമെന്നാരോപിച്ച് മുഖ്യമന്ത്രിക്കും ബെഹ്റയ്ക്കുമെതിരേ അതിരൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു.  Content Highlights:youth congress protest against dgp]]></description>
</item>
<item>
<title><![CDATA[അപകട നില തരണം ചെയ്തു, സിബിഐ ഉന്നാവ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു]]></title>
<link>https://www.mathrubhumi.com/news/india/unnao-rape-case-survivor-gives-statement-to-cbi-1.4088898</link>
<description><![CDATA[ന്യൂഡൽഹി: ഉന്നാവ് കേസിലെ പെൺകുട്ടിയുടെ മൊഴി സിബിഐ രേഖപ്പെടുത്തി. അപകടനില തരണം ചെയ്ത് ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റിയ പെൺകുട്ടിയുടെ മൊഴി തിങ്കളാഴ്ചയാണ് സിബിഐ രേഖപ്പെടുത്തിയത്.  എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ കഴിഞ്ഞ ദിവസമാണ് ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റിയത്. ആരോഗ്യനില മെച്ചപ്പെട്ടാൽ പെൺകുട്ടിയുടെ മൊഴിയെടുക്കുമെന്ന് നേരത്തെ സിബിഐ പറഞ്ഞിരുന്നു.  കഴിഞ്ഞ ദിവസം ഉന്നാവ് പെൺകുട്ടിയുടെ അമ്മാവനുവേണ്ടി കേസ് നടത്തുന്നയാൾക്കുനേരെ വധശ്രമമുണ്ടായിരുന്നു.  ഉന്നാവ് ബലാത്സംഗക്കേസിലെ പരാതിക്കാരിയായ പെൺകുട്ടിയുടെ അമ്മാവനെതിരെ ആറ് കേസുകൾ നിലവിലുണ്ട്. തിഹാർ ജയിലിൽ കഴിയുന്ന അദ്ദേഹത്തെ സന്ദർശിക്കാൻ പോകുന്നതിനിടെയാണ് പെൺകുട്ടിയും ബന്ധുക്കളും സഞ്ചരിച്ച വാഹനത്തിൽ ദുരൂഹ സാഹചര്യത്തിൽ ട്രക്കിടിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ജൂലായ് 28 നുണ്ടായ അപകടത്തിൽ പെൺകുട്ടിയുടെ രണ്ട് അമ്മായിമാർ കൊല്ലപ്പെട്ടിരുന്നു.  content highlights:Unnao rape case survivor gives statement to CBI]]></description>
</item>
<item>
<title><![CDATA[തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ദുബായ് കോടതിയില്‍ സിവില്‍ കേസും]]></title>
<link>https://www.mathrubhumi.com/gulf/uae/cheque-bounce-case-thushar-vellappally-1.4088920</link>
<description><![CDATA[ദുബായ്: ചെക്ക് കേസിൽ യുഎഇയിൽ നിയമ നടപടി നേരിടുന്ന തുഷാർ വെള്ളാപ്പള്ളിയ്ക്കതിരെ പരാതിക്കാരനായ നാസിൽ അബ്ദുള്ള ദുബായ് കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്തു. തുഷാറിന് എതിരെ നിലവിൽ അജ്മാൻ പോലീസിൽ നൽകിയ പരാതിക്കു പുറമെയാണിത്. തുഷാറിൽ നിന്ന് കരാർ പ്രകാരം ഉള്ള തുക കിട്ടണമെന്നാവശ്യപ്പെട്ടാണ് സിവിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.  10 വർഷം മുമ്പുള്ള ഒരു ബിസിനസ് ഇടപാടിൽ ഒമ്പത് ദശലക്ഷം ദിർഹം (18 കോടിയോളം രൂപ) കിട്ടാനുണ്ടെന്നു കാണിച്ചാണ് തൃശ്ശൂർ മതിലകം സ്വദേശി നാസിൽ അബ്ദുള്ള തുഷാറിനെതിരേ അജ്മാൻ നുഐമി പോലീസിൽ പരാതി നൽകിയത്. കേസിൽ ഒത്തുതീർപ്പിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. തുഷാർ മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ അപര്യാപ്തമാണ് എന്ന നിലപാടാണ് നാസിൽ സ്വീകരിച്ചത്.  ഇതിനിടെ, തുഷാറിനെതിരായി കേസ് കൊടുക്കാൻ ഉപയോഗിച്ച ചെക്ക് ഒരു പരിചയക്കാരനിൽ നിന്ന് നാസിൽ അബ്ദുല്ല പണം നൽകി സംഘടിപ്പിച്ചതാണെന്ന് സൂചന നൽകുന്ന ശബ്ദ സന്ദേശങ്ങൾ പുറത്തുവന്നു. അഞ്ച് ലക്ഷം രൂപ നൽകിയാണ് ഈ ചെക്ക് നാസിൽ അബ്ദുള്ള സംഘടിപ്പിച്ചതെന്ന് ശബ്ദ സന്ദേശങ്ങളിൽ നിന്നുള്ള സൂചന. ഇതിനിടെയാണ് നാസിൽ അബ്ദുള്ള സിവിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്.  Content Highlights:Cheque bounce case, Thushar Vellappally]]></description>
</item>
<item>
<title><![CDATA[യൂണിവേഴ്‌സിറ്റി കോളേജില്‍ മാത്രമല്ല, മഹാരാജാസിലും മടപ്പള്ളിയിലും ഇടിമുറിയെന്ന് കമ്മീഷന്‍]]></title>
<link>https://www.mathrubhumi.com/news/kerala/justice-pk-shamsuddin-commission-report-on-colleges-1.4088780</link>
<description><![CDATA[തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിനു പുറമേ മറ്റു പല കോളേജുകളിലും യൂണിയൻ ഓഫീസുകൾ ഇടിമുറികളായി പ്രവർത്തിക്കുന്നുവെന്ന് ജസ്റ്റിസ് പി കെ ഷംസുദ്ദീൻ അധ്യക്ഷനായ സ്വതന്ത്ര കമ്മീഷന്റെ റിപ്പോർട്ട്.  അസംഘടിതരായ വിദ്യാർഥികളുടെ പരാതികൾക്ക് വില നൽകുന്നില്ല. ഉന്നത രാഷ്ട്രീയനേതൃത്വത്തിന്റെ പിന്തുണയോടെയാണ് കലാലയങ്ങൾ കലാപ സ്ഥലങ്ങളാകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കമ്മീഷൻ ഇന്ന് റിപ്പോർട്ട് ഗവർണർക്ക് കൈമാറും.  തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർഥിനി ആത്മഹത്യാശ്രമം നടത്തിയതിനു പിന്നാലെയാണ് കമ്മീഷൻ രൂപവത്കരിച്ചത്. ഇടിമുറികൾ പ്രവർത്തിക്കുന്ന ചില കോളേജുകളുടെ പേരുകൾ കമ്മീഷൻ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. തിരുവനന്തപുരം ഗവൺമെന്റ് ആർട്സ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, കോഴിക്കോട് മടപ്പള്ളി കോളേജ് തുടങ്ങിയവയാണിവ.  എസ് എഫ് ഐ കുത്തകയാക്കിവെച്ചിരിക്കുന്ന പല കോളേജുകളിലും വിദ്യാർഥികൾക്ക് പരാതി നൽകാൻ പോലും കഴിയാത്ത സാഹചര്യമുണ്ട്. യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോലും അനുവദിക്കാത്ത സാഹചര്യമുണ്ടെന്നും കമ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. അതത് കാലത്തെ സർക്കാരുകൾ അവരുടെ വിദ്യാർഥി സംഘടനകളുടെ അക്രമ സംഭവങ്ങളെ എതിർക്കാത്ത രീതിയിലാണ് മുന്നോട്ടുപോയിട്ടുള്ളത്. ഇതും രാഷ്ട്രീയസംഘർഷങ്ങൾ വർധിക്കാനുള്ള കാരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.  content highlights:pk shamsuddeen commission report on colleges]]></description>
</item>
<item>
<title><![CDATA[പാലായില്‍ പ്രചാരണത്തിനു പോകും, ജോസ് ടോമിനെ വിജയിപ്പിക്കാന്‍ പ്രവര്‍ത്തിക്കും- പി ജെ ജോസഫ് ]]></title>
<link>https://www.mathrubhumi.com/news/kerala/pj-joseph-to-take-part-in-pala-by-election-campaign-1.4088863</link>
<description><![CDATA[കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാർഥിക്കു വേണ്ടി പ്രചാരണം നടത്തുമെന്നും വിജയത്തിനായി പ്രവർത്തിക്കുമെന്നും പി ജെ ജോസഫ്.യു ഡി എഫ് സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നം നൽകുമോ എന്ന ചോദ്യത്തിന് ചിഹ്നം നൽകുന്നതിൽ സാങ്കേതികപ്രശ്നമുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്നലെ തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  ഞായറാഴ്ചയാണ് കെ എം മാണിയുടെ വിശ്വസ്തനായിരുന്ന ജോസ് ടോമിന്റെ പേര് പാലായിലെ സ്ഥാനാർഥിയായി യു ഡി എഫ് പ്രഖ്യാപിച്ചത്.നേരത്തെ, രണ്ടില ചിഹ്നത്തിന് വേണ്ടി ആരുടെ മുന്നിലും തലകുനിക്കില്ലെന്ന് ജോസ് ടോം പുലിക്കുന്നേൽ പ്രതികരിച്ചിരുന്നു. ചിഹ്നത്തിന്റെ കാര്യത്തിൽ ആശങ്കയില്ലെന്നും ജോസ് കെ മാണി പറയുന്ന ചിഹ്നത്തിൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കെ.എം. മാണിയുടെ പടം വെച്ച് മത്സരിച്ചാലും പാലായിൽ ജയം ഉറപ്പാണെന്നും ജോസ് ടോം അവകാശപ്പെട്ടിരുന്നു.  എന്നാൽ തിങ്കളാഴ്ച രാവിലെ ജോസ് ടോം നിലപാട് മാറ്റി. രണ്ടില ചിഹ്നം വേണ്ട എന്ന് പറഞ്ഞിട്ടില്ലെന്ന്അദ്ദേഹം പറഞ്ഞു. വിജയിക്കാൻ പി.ജെ ജോസഫിന്റെ പിന്തുണ ആവശ്യമാണെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.കെ.എം മാണിയുടെ ചിഹ്നമായ രണ്ടില ആയിരിക്കണം ചിഹ്നം എന്നാണ് ആഗ്രഹിക്കുന്നത്. അതിനായി വിട്ടുവീഴ്ച ചെയ്യണമെന്ന് പറയാൻ എനിക്ക് അധികാരമില്ല. ചിഹ്നം എന്തായിരിക്കണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണിയും യുഡിഎഫും തീരുമാനിക്കും. അവരുടെ തീരുമാനം എന്തായാലും താൻ അത് അത് അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.ജെ ജോസഫിനെ നേരിട്ട് പോയി കാണുകയും പിന്തുണ തേടുകയും ചെയ്യും. യുഡിഎഫിലെ മുതിർന്ന നേതാവാണ് അദ്ദേഹം. പാലായിൽ വിജയിക്കാൻ അദ്ദേഹത്തിന്റെ സഹായം ആവശ്യമുണ്ടെന്നും ജോസ് ടോം പറഞ്ഞു.  content highlights:pj joseph to take part in pala by election campaign]]></description>
</item>
<item>
<title><![CDATA[പാര്‍ലമെന്റ് പരിസരത്തേക്ക് കത്തിയുമായി കടക്കാന്‍ ശ്രമിച്ചയാളെ പിടികൂടി ]]></title>
<link>https://www.mathrubhumi.com/news/india/man-trying-to-enter-parliament-with-knife-caught-1.4088822</link>
<description><![CDATA[ന്യൂഡൽഹി: പാർലമെന്റ് പരിസരത്തേക്ക് കയ്യിൽ കത്തിയുമായി കടക്കാൻ ശ്രമിച്ചയാൾ പിടിയിൽ. തിങ്കളാഴ്ച രാവിലെയാണ് സംഭവം.    Photo: ANI    ബൈക്കിലാണ് ഇയാൾ എത്തിയത്.പാർലമെന്റിലെ സുരക്ഷാ ജീവനക്കാരാണ് ഇയാളെ പിടികൂടിയത്. തുടർന്ന് ഇയാളെ പാർലമെന്റ് പോലീസ് സ്റ്റേഷൻ അധികൃതർക്ക് കൈമാറി.   Delhi: A person has been detained while he was trying to enter the Parliament allegedly with a knife. He has been taken to Parliament police station. pic.twitter.com/rKforH5i5R &mdash; ANI (@ANI) September 2, 2019    content highlights:man trying to enter parliament with knife caught]]></description>
</item>
<item>
<title><![CDATA['ഉച്ചഭക്ഷണത്തിന് ഉപ്പും ചപ്പാത്തിയും': വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകനെതിരേ കേസെടുത്തു]]></title>
<link>https://www.mathrubhumi.com/social/news/case-against-journalist-for-giving-news-of-roti-with-salt-served-at-up-school-1.4088841</link>
<description><![CDATA[ലഖ്നൗ: ഉച്ചഭക്ഷണത്തിന് കുട്ടികൾക്ക് ഉപ്പും ചപ്പാത്തിയും നൽകിയെന്നവാർത്ത പുറത്തുവിട്ടമാധ്യമപ്രവർത്തനെതിരേ യുപി സർക്കാർ കേസെടുത്തു. ഉത്തർപ്രദേശിലെ മിർസാപുരിൽ പ്രൈമറി സ്കൂൾ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണമായി ചപ്പാത്തിയും ഉപ്പും നൽകുന്ന വാർത്ത കഴിഞ്ഞ മാസമാണ് വലിയ വാർത്തയാകുന്നത്. വീഡിയോ പകർത്തിയമാധ്യമപ്രവർത്തകനായ പവൻ ജയ്സ്വാളിനെതിരെയാണ് കേസെടുത്തത്.ഉത്തർപ്രദേശ് സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് വീഡിയോ ഷൂട്ട് ചെയ്തതെന്നാണ് മാധ്യമപ്രവർത്തകനെതിരേബ്ലോക്ക് എജ്യുക്കേഷൻ ഓഫീസർ പരാതി നൽകിയിരിക്കുന്നത്.  മിർസാപുരിലെ സ്കൂളിൽ നിന്ന് പകർത്തിയ വീഡിയോയിൽ കുട്ടികൾ സ്കൂൾ വരാന്തയിൽ ഇരുന്ന് പാത്രത്തിൽ നിന്ന് ഉപ്പ് കൂട്ടി ചപ്പാത്തി കഴിക്കുന്നത് കാണാം.  സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രകാരം പരിപ്പുകൾ, ധാന്യങ്ങൾ, പച്ചക്കറികൾ എന്നിവ കുട്ടികൾക്ക് നൽകണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. കൂടാതെ നിശ്ചിത ദിവസങ്ങളിൽ പാലും പഴങ്ങളും നൽകണമെന്നും ഭക്ഷണചാർട്ടിലുണ്ട്.എന്നാൽ കുട്ടികൾക്ക് മിക്ക ദിവസങ്ങളിലും ചപ്പാത്തിയോ ചോറോ ഉപ്പ് കൂട്ടി മാത്രമേ നൽകാറുള്ളുവെന്ന രക്ഷിതാക്കളുടെ പരാതിയും ദൃശ്യങ്ങളും വലിയ വിവാദത്തിന് വഴിതെളിച്ചിരുന്നു. അപൂർവമായി പാൽ വിതരണത്തിനെത്തിയാലും കുട്ടികൾക്ക് ലഭിക്കാറില്ലെന്നും പഴങ്ങൾ നൽകുന്ന പതിവില്ലെന്ന രക്ഷിതാക്കളുടെ പരാതിയും വാർത്തയിൽ ഉൾപ്പെടുത്തിയിരുന്നു.  വാർത്തയെ തുടർന്ന്സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള അധ്യാപകനെയും ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥനെയും സസ്പെൻഡ് ചെയ്തിരുന്നു.  മാധ്യമപ്രവർത്തകൻ സംസ്ഥാന സർക്കാരിനെ ഗൂഢാലോചന നടത്തി മനപ്പൂർവ്വം അപകീർത്തിപ്പെടുത്തിയെന്നാണ് സർക്കാർ ഭാഷ്യം.വീഡിയോ വ്യാപകമായി സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെട്ടത് സർക്കാരിന് മാനക്കേടുണ്ടാക്കിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. അതേ സമയം ചപ്പാത്തി മത്രമാണ് അന്നേ ദിവസം സ്കൂളിൽ പാകം ചെയ്തിട്ടുള്ളതെന്നും എഫ് ഐആറിൽ പറയുന്നുണ്ട്.   content highlights:Case Against Journalist for giving news of Roti With Salt Served At UP School]]></description>
</item>
<item>
<title><![CDATA[കാത്തിരിക്കുന്ന ‘വേർപിരിയൽ’ ഇന്ന്; ഒറ്റയ്ക്കു നീങ്ങാൻ ‘ലാൻഡർ’    ]]></title>
<link>https://www.mathrubhumi.com/print-edition/india/chandrayaan-2-lander-rover-separation-on-monday-1.4087578</link>
<description><![CDATA[ബെംഗളൂരു: ഇന്ത്യയുടെ പര്യവേക്ഷണപേടകമായ 'ചന്ദ്രയാൻ-2' ചന്ദ്രനോട് കൂടുതൽ അടുത്തു. ഞായറാഴ്ച വൈകീട്ട് 6.21-ന് പേടകത്തിലെ പ്രത്യേക യന്ത്രസംവിധാനം 52 സെക്കൻഡ് പ്രവർത്തിപ്പിച്ചാണ് ശാസ്ത്രജ്ഞർ പഥക്രമീകരണം നടത്തിയത്. പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയശേഷം നടക്കുന്ന അഞ്ചാമത്തെ ദിശാക്രമീകരണമാണിത്.  ഇനിയുള്ള നിർണായകദൗത്യം ചന്ദ്രനെ ചുറ്റുന്ന 'ഓർബിറ്ററി'ൽനിന്ന്, ചന്ദ്രോപരിതലത്തിലിറങ്ങാനുള്ള 'ലാൻഡറി'നെ വേർപെടുത്തലാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.45-നും 1.45-നും ഇടയിൽ 'ലാൻഡർ' വേർപെടും. പിന്നീട് 'ലാൻഡറി'നെയും 'ഓർബിറ്ററി'നെയും വെവ്വേറെ നിയന്ത്രിക്കണം. 'ലാൻഡറി'നെ രണ്ടുതവണകൂടി ദിശമാറ്റി ചന്ദ്രന്റെ ഏറ്റവും അടുത്ത് എത്തിക്കണം. തുടർന്ന്, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കുള്ള ഇറക്കത്തിന് ഒരുക്കം തുടങ്ങും. ശനിയാഴ്ച പുലർച്ചെ 1.30-നും 2.30-നുമിടയിൽ ചന്ദ്രന്റെ ഇരുണ്ടപ്രദേശത്തെ രണ്ട് ഗർത്തങ്ങൾക്കിടയിലുള്ള പ്രതലത്തിൽ 'ലാൻഡറി'നെ 'സോഫ്റ്റ് ലാൻഡിങ്' സാങ്കേതികതയിലൂടെ ഇറക്കുകയാണ് ലക്ഷ്യം. ഇറങ്ങിക്കഴിഞ്ഞാൽ നാലുമണിക്കൂറിനുള്ളിൽ 'ലാൻഡറി'നുള്ളിൽനിന്ന് 'റോവർ'(ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ച് പഠനങ്ങൾ നടത്താനുള്ള ഘടകം) പുറത്തിറങ്ങും. 'ഓർബിറ്ററി'ൽനിന്ന് 'ലാൻഡറി'നെ വേർപെടുത്തുന്ന ദൗത്യത്തെക്കുറിച്ച് ആശങ്കയൊന്നുമില്ലെന്ന് ഐ.എസ്.ആർ.ഒ. അറിയിച്ചു.  ബെംഗളൂരുവിലെ ഐ.എസ്.ആർ.ഒ. ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വർക്ക് കേന്ദ്രമാണ് 'ചന്ദ്രയാൻ-2' പേടകത്തെ നിയന്ത്രിക്കുന്നത്.  Content Highlights:chandrayaan 2 lander rover separation on monday]]></description>
</item>
<item>
<title><![CDATA[കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി. കെ. രാഗേഷിനെതിരായ അവിശ്വാസപ്രമേയം പരാജയപ്പെട്ടു]]></title>
<link>https://www.mathrubhumi.com/news/kerala/no-confidence-motion-against-deputy-mayor-failed-in-kannur-corporation-1.4088812</link>
<description><![CDATA[കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി കെ രാഗേഷിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 55 അംഗ കൗൺസിലിൽ പ്രമേയം പാസാക്കാൻ 28 പേരുടെ പിന്തുണ വേണം.  എൽഡിഎഫിന്റെ ആകെയുള്ള 26അംഗങ്ങൾ മാത്രമാണ് പ്രമേയത്തെ അനുകൂലിച്ചത്. യുഡിഎഫ് ഒന്നടങ്കം ചർച്ചയും വോട്ടെടുപ്പുംബഹിഷ്കരിച്ചു.  നേരത്തെ എൽഡിഎഫ് മേയർക്കെതിരായ യുഡിഎഫിന്റെ അവിശ്വാസപ്രമേയം ഡെപ്യൂട്ടി മേയർ പി കെ രാഗേഷ് കൂറുമാറി പിന്തുണച്ചതോടെ വിജയിച്ചിരുന്നു.  ബുധനാഴ്ചയാണ് മേയർ തെരഞ്ഞെടുപ്പ്. സുമാ ബാലകൃഷ്ണനാണ് യുഡിഎഫ് മേയർ സ്ഥാനാർത്ഥി. ഡെപ്യൂട്ടി മേയർക്കെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടതോടെ മേയർ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുള്ള സാധ്യത മങ്ങുകയാണ്.  Content Highlights:no confidence motion against deputy mayor failed in kannur corporation]]></description>
</item>
<item>
<title><![CDATA[യു.എസ് ഓപ്പണ്‍; നിലവിലെ ചാമ്പ്യന്‍ ജോക്കോവിച്ച് പരിക്കേറ്റ് പിന്മാറി]]></title>
<link>https://www.mathrubhumi.com/sports/tennis/novak-djokovic-hampered-by-injury-is-out-of-the-u-s-open-1.4088732</link>
<description><![CDATA[ന്യൂയോർക്ക്: യു.എസ് ഓപ്പൺ ടെന്നീസിൽ നിന്ന് നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവുമായ സെർബിയയുടെ നൊവാക് ജോക്കോവിച്ച് പുറത്ത്. സ്വിസ് താരം സ്റ്റാൻ വാവ്റിങ്കയ്ക്കെതിരായ പ്രീക്വാർട്ടർ മത്സരത്തിനിടെ ജോക്കാവിച്ച് പരിക്കേറ്റ് പിന്മാറുകയായിരുന്നു. ഇതോടെ വാവ്റിങ്ക ക്വാർട്ടറിലെത്തി.  ആദ്യ രണ്ടു സെറ്റുകളും നഷ്ടമായി (6-4, 7-5, 2-1) മൂന്നാം സെറ്റിനിടെയാണ് താൻ പിന്മാറുന്നതായി ജോക്കോവിച്ച് അറിയിച്ചത്. ഇതോടെ കാണികൾ ജോക്കോവിച്ചിനെ കൂക്കിവിളിക്കുകയും ചെയ്തു.  തോളിനേറ്റ പരിക്കാണ് മൂന്നുതവണ ജേതാവായ ജോക്കോവിച്ചിന്റെ പിന്മാറ്റത്തിനു പിന്നിലെന്നാണ് വിവരം. 2006-നു ശേഷം ഇതാദ്യമായാണ് ജോക്കോവിച്ച് യു.എസ് ഓപ്പണിന്റെ സെമിഫൈനലിലെത്താതെ പുറത്താകുന്നത്.  അതേസമയം റോജർ ഫെഡറർ ക്വാർട്ടറിൽ കടന്നു. ബെൽജിയൻ താരം ഡേവിഡ് ഗോഫിനെ നേരിട്ടുള്ള സെറ്റുകൾക്ക് (6-2, 6-2, 6-0) തോൽപ്പിച്ചായിരുന്നു ഫെഡററുടെ മുന്നേറ്റം. 15-ാം സീഡായ ഗോഫിന് ഫെഡറർക്ക് യാതൊരു തരത്തിലും വെല്ലുവിളി ഉയർത്താനായില്ല.  Content Highlights:Novak Djokovic, Hampered by Injury, Is Out of the U.S. Open]]></description>
</item>
<item>
<title><![CDATA[ഗണേഷ് ചതുര്‍ത്ഥി: തിങ്കളാഴ്ച ഓഹരി വിപണിക്ക് അവധി]]></title>
<link>https://www.mathrubhumi.com/money/stock-market/bse-nse-shut-today-on-account-of-ganesh-chaturthi-1.4088746</link>
<description><![CDATA[മുംബൈ: ഗണേഷ് ചതുർത്ഥി പ്രമാണിച്ച് അവധിയായതിനാൽ ഓഹരി വിപണികൾ പ്രവർത്തിക്കുന്നില്ല.  നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചായ നിഫ്റ്റിക്കും മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചായ ബിഎസ്ഇക്കും അവധി ബാധകമാണ്. കമ്മോഡിറ്റി മാർക്കറ്റും മെറ്റൽ, ബുള്ളിയൻ വിപണികളും പ്രവർത്തിക്കുന്നില്ല.  കഴിഞ്ഞ ദിവസം ഓഗസ്റ്റ് 31ന് സെൻസെക്സ് 263 പോയന്റ് നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 85 പോയന്റും.  BSE, NSE shut today on account of Ganesh Chaturthi]]></description>
</item>
<item>
<title><![CDATA[തുഷാറിനെ കുടുക്കാന്‍ ഉപയോഗിച്ച ചെക്ക് പണംകൊടുത്ത് വാങ്ങിയതെന്ന് സൂചന; നാസിലിന്റെ ശബ്ദസന്ദേശം പുറത്ത്]]></title>
<link>https://www.mathrubhumi.com/gulf/uae/thushar-vellappally-nasil-abdulla-1.4088582</link>
<description><![CDATA[ദുബായ്: തുഷാർ വെള്ളാപ്പള്ളിക്കെതിരെ കേസ് കൊടുക്കാൻ ഉപയോഗിച്ച ചെക്ക് ഒരു പരിചയക്കാരനിൽ നിന്ന് നാസിൽ അബ്ദുല്ല പണം നൽകി സംഘടിപ്പിച്ചതാണെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങൾ പുറത്തായി. അഞ്ച് ലക്ഷം രൂപ നൽകിയാണ് ഈ ചെക്ക് നാസിൽ അബ്ദുള്ള സംഘടിപ്പിച്ചതെന്ന് ശബ്ദ സന്ദേശങ്ങളിൽ നിന്ന് തെളിയുന്നു.  10 ദശലക്ഷം ദിർഹത്തിന്റെ ചെക്ക് കേസിലാണ് അജ്മാൻ പോലീസ് തുഷാർ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ തുഷാർ ഇത് തന്നെ ചതിയിൽപ്പെടുത്തിയതാണെന്നും ഇത്തരത്തിൽ ഒരു ചെക്ക് നൽകുകയോ നാസിൽ അബ്ദുള്ളയുമായി ഇത്രയും വലിയ ഇടപാട് നടത്തിയിട്ടില്ലെന്നും അന്ന് പറഞ്ഞിരുന്നു. തുഷാറിന്റെ നിലപാടുകൾ ഏതാണ്ട് ശരിവെക്കുന്ന രീതിയിലാണ് ശബ്ദസന്ദേശത്തിലെ ഉള്ളടക്കം.  നാട്ടിലെ ഒരു സുഹൃത്തുമായുള്ള നാസിലിന്റെ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. തുക എഴുതാത്ത ബ്ലാങ്ക് ചെക്ക് സംഘടിപ്പിക്കാൻ അഞ്ച് ലക്ഷം രൂപ വേണമെന്നും കേസ് കഴിഞ്ഞ് കിട്ടുന്ന തുക പാതി വീതം പങ്കുവെക്കാമെന്നും നാസിൽ സുഹൃത്തിന് ഉറപ്പ് നൽകുന്നുണ്ട്. അഞ്ച് ലക്ഷം രൂപ നൽകിയാൽ തുഷാറിന്റെ ഒപ്പുള്ള ബ്ലാങ്ക് ചെക്ക് തന്റെ കയ്യിൽ കിട്ടുമെന്ന് നാസിൽ കൃത്യമായി പറയുന്നുണ്ട്.  തുഷാർ അടുത്ത ദിവസം തന്നെ ദുബായിലെത്തുന്നുണ്ടെന്നും അപ്പോൾ തന്നെ കുടുക്കണമെന്നുമാണ് നാസിൽ പറയുന്നത്. പെട്ടെന്ന് തന്നെ അവർ ഒത്തുതീർപ്പിന് വരുമെന്നും ചുരുങ്ങിയത് ആറ് ദശലക്ഷം ദിർഹമെങ്കിലും ഒത്തുതീർപ്പ് ചർച്ചയിലൂടെ കിട്ടുമെന്നുമാണ് പണം സംഘടിപ്പിച്ച് തരാൻ ആവശ്യപ്പെടുന്ന സന്ദേശത്തിൽ നാസിൽ പ്രതീക്ഷ പങ്കുവെക്കുന്നത്.  ദുബായിയിൽ കേസ് കൊടുത്താൽ ശരിയാവില്ലെന്നും ഷാർജയിൽ കേസ് കൊടുക്കാമെന്നും നാസിൽ പറയുന്നുണ്ട്. നാസിലിനു ചെക്ക് നൽകിയിട്ടില്ലെന്ന തുഷാറിന്റെ വാദം ശരിവയ്ക്കുന്നതാണ് നാസിലിന്റെ ശബ്ദ സന്ദേശങ്ങൾ.  തുഷാറിന്റെ ഒപ്പുള്ള ബ്ലാങ്ക് ചെക്ക് ഒരാളുടെ കയ്യിൽ ഉണ്ട്. അയാൾക്ക് കേസ് കൊടുക്കാൻ താത്പര്യമില്ല. കേരളത്തിൽ അഞ്ച് ലക്ഷം രൂപ നൽകിയാൽ ആ ചെക്ക് തന്റെ കയ്യിൽ കിട്ടും. അതിനു പണം തന്ന് സഹായിക്കണം. തുഷാർ ഉടൻ ദുബായിയിൽ വരും. അപ്പോഴേക്കും കേസ് കൊടുത്ത് പൂട്ടാനാണ് തന്റെ പരിപാടി. തുഷാർ കുടുങ്ങിയാൽ വെള്ളാപ്പള്ളി പണം തരും . വെള്ളാപ്പള്ളിയുടെ കൈയിൽ ഇഷ്ടം പോലെ പണം ഉണ്ട് എന്നത് അനുകൂല ഘടകമാണ്. ആദ്യം പത്ത് ദശലക്ഷം ദിർഹം ചെക്കിൽ എഴുതിചേർക്കാമെന്ന് പറയുന്ന നാസിൽ പിന്നീട് ആറ് ദശലക്ഷത്തിലേക്ക് വരുന്നുണ്ട്. ഇത് നിയമോപദേശം കണക്കിലെടുത്താണെന്നും പണം വാങ്ങി ഒത്തു തീർപ്പാക്കാനാണു പരിപാടി എന്നും നാസിൽ സുഹൃത്തിനയച്ച ശബ്ദ സന്ദേശത്തിൽ ഉണ്ട്.  തനിക്ക് തരാനുള്ള പണം കുറെയൊക്കെ തുഷാർ തന്നിട്ടുണ്ട്. പക്ഷെ ഒരു പൈസ പോലും കിട്ടിയിട്ടില്ല എന്ന് താൻ പറഞ്ഞാൽ തുഷാറിന് അത് തെളിയിക്കാൻ കഴിയില്ല. തുഷാറിന്റെ ദൗർബല്യങ്ങൾ താൻ മനസ്സിലാക്കിയിട്ടുണ്ട്. യാതൊന്നും നോക്കാതെ ബ്ലാങ്ക് ചെക്കും അഗ്രിമെന്റ് കടലാസുകളുമൊക്കെ ഒപ്പിട്ട്നൽകുന്ന തുഷാറിന്റെ രീതി കൈവിട്ട കളിയാണെന്നും നാസിൽ സുഹൃത്തിനോട് വെളിപ്പെടുത്തുന്നുണ്ട്. തുഷാറിനെതിരെ ചെക്ക് കേസ് നൽകുന്നതിന് ഏതാണ്ട് ഒരു മാസം മുമ്പാണ് നാസിൽ കേരളത്തിലെ സുഹൃത്തിന് ഈ ശബ്ദ സന്ദേശങ്ങൾ അയച്ചത്.  ശബ്ദസന്ദേശം തന്റേതെന്നു തന്നെയെന്ന് പരാതിക്കാരൻ നാസിൽ അബ്ദുള്ള  അതേസമയം പുറത്തെത്തിയ ശബ്ദസന്ദേശം തന്റേതെന്നു തന്നെയെന്ന് പരാതിക്കാരൻ നാസിൽ അബ്ദുള്ള സ്ഥിരീകരിച്ചു. കേസിന്റെ രേഖകൾ താൻ പണം നൽകാനുള്ള ഒരാളുടെ കൈവശമായിരുന്നു. ഈ രേഖകൾ, പണം നൽകി തിരിച്ചെടുക്കാൻ നടത്തിയ സംഭാഷണത്തിന്റെ ഭാഗമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.  പുറത്തുവന്ന സംഭാഷണം പൂർണമല്ലെന്നും സംശയം ജനിപ്പിക്കുംവിധം ഏതാനും ഭാഗം മാത്രമാണ് പുറത്തുവന്നതെന്നും നാസിൽ പ്രതികരിച്ചു.ഡോക്യുമെന്റുകളും ചെക്കുംവെച്ച് മറ്റൊരിടത്തുനിന്ന് പണം വാങ്ങിയിരുന്നു. ഇത് തിരികെനൽകാൻ അയാൾ പണം ആവശ്യപ്പെട്ടിരുന്നു. അതിനു വേണ്ടി പണം അറേഞ്ച് ചെയ്യാൻ ഒരു സുഹൃത്തിനെ വിളിച്ചിരുന്നു. ഈ സംഭാഷണത്തിലെ ഭാഗമാണ് പുറത്തെത്തിയിരിക്കുന്നതെന്നും നാസിൽ വ്യക്തമാക്കി.  content highlights:thushar vellappally nasil abdulla]]></description>
</item>
<item>
<title><![CDATA[അസ്സം ഡോക്ടറെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയ സംഭവം: 21 പേർ അറസ്റ്റിൽ]]></title>
<link>https://www.mathrubhumi.com/news/india/21-arrested-for-mob-killing-of-doctor-in-assam-1.4088763</link>
<description><![CDATA[ഗുവാഹാട്ടി: അസ്സമിൽ ആൾക്കൂട്ട മർദ്ദനത്തിൽ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ 21 പേർ അറസ്റ്റിൽ. 250ഓളം പേർ വരുന്ന ആൾക്കൂട്ടമാണ് രണ്ട് ദിവസം മുമ്പ് ടീ എസ്റ്റേറ്റ്ഡോക്ടറെ കൂട്ടംചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയത്.സംഭവത്തെ തുടർന്ന് ഐഎംഎ കഴിഞ്ഞ ദിവസം പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. ടീ എസ്റ്റേറ്റ് സുരക്ഷാ കാരണങ്ങളെ തുടർന്ന് മാനേജ്മെന്റ് അടച്ചിട്ടു.  ഗുവാഹാട്ടിയിൽ നിന്ന് 300 കിമി അകലെയുള്ള ജോർഹാട്ടിലെ തേയിലത്തോട്ടത്തിൽശനിയാഴ്ചയാണ് സംഭവം. എസ്റ്റേറ്റ് ആശുപത്രിയിൽചികിത്സയിലായിരുന്ന സോമ്ര മാജി എന്നയാൾ മരണപ്പെട്ടതിനെത്തുടർന്ന്തൊഴിലാളികൾ 73 കാരനായ ഡോക്ടർ ദേവൻ ദത്തയെ കൈയ്യേറ്റം ചെയ്യുകയായിരുന്നു.  33 കാരനായ മാജിയെ അത്യാസ്സന്ന നിലയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഈ സമയം ദത്ത ആശുപത്രിയിലുണ്ടായിരുന്നില്ല. മാത്രമല്ല ഫാർമസിസ്റ്റ് അവധിയിലുമായിരുന്നു. നഴ്സ് അടിയന്തിര വൈദ്യസഹായം നൽകിയെങ്കിലും മാജി മരണപ്പെട്ടു.  ഉച്ചയ്ക്ക് 3.30 ന് തിരിച്ചെത്തിയ ഡോ. ദത്തയെ തൊഴിലാളികൾ മർദ്ദിക്കുകയും ആശുപത്രി മുറിയിൽ പൂട്ടിയിടുകയും ചെയ്തു. പൊട്ടിയ കുപ്പികഷണങ്ങൾ കൊണ്ട് ഡോക്ടറെ പരിക്കേൽപിക്കുക വരെ ചെയ്തു തൊഴിലാളികൾ. പോലീസെത്തിയാണ് പിന്നീട് ഡോക്ടറെ രക്ഷിക്കുന്നത്. ആശുപത്രിയിലേക്ക് പോകം വഴിയാണ് ഡോക്ടർ മരിച്ചത്.  content highlights:21 Arrested For Mob Killing OfDoctor In Assam]]></description>
</item>
<item>
<title><![CDATA[മാതൃഭൂമി സീനിയര്‍ ബാഡ്മിന്റണ്‍; അജയ്, പവിത്ര ജേതാക്കള്‍]]></title>
<link>https://www.mathrubhumi.com/sports/news/mathrubhumi-senior-badminton-ajay-and-pavithra-champions-1.4088828</link>
<description><![CDATA[തൃശ്ശൂർ: അത്താണി ടൈലോസ് അക്കാദമിയിൽ നടന്ന മാതൃഭൂമി കേരള സ്റ്റേറ്റ് സീനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഓപ്പൺ വിഭാഗത്തിൽ പുരുഷ വിഭാഗം സിംഗിൾസിൽ അജയ് സതീഷ്കുമാറും വനിതാവിഭാഗം സിംഗിൾസിൽ പവിത്ര നവീനും ജേതാക്കളായി.  വനിതാ ഡബിൾസിൽ ആൻഡ്രിയ സാറാ കുര്യൻ-പവിത്ര നവീൻ സഖ്യവും പുരുഷവിഭാഗത്തിൽ ശിവശങ്കരൻ-അമൃത് ഭാസ്കരൻ സഖ്യവും ജേതാക്കളായി. ജുനായിസ് മുഹമ്മദ്-റെസ ഫർഹത്ത് സഖ്യത്തിനാണ് മിക്സഡ് വിഭാഗത്തിൽ കിരീടം. ജേതാക്കൾക്ക് ഒളിമ്പ്യൻ വി. ദിജു സമ്മാനം നൽകി.  മാതൃഭൂമി ഏർപ്പെടുത്തിയ പ്രത്യേക സമ്മാനം മാതൃഭൂമി തൃശ്ശൂർ യൂണിറ്റ് മാനേജർ വിനോദ് പി. നാരായൺ വിതരണം ചെയ്തു. ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ പ്രസിഡന്റ് ബാബു മേച്ചേരിപ്പടി അധ്യക്ഷനായി.  മുൻ ഇന്ത്യൻ ഫുട്ബോൾ താരവും ഇന്ത്യ റിസർവ് ഡെപ്യൂട്ടി കമാൻഡന്റുമായ സി.വി. പാപ്പച്ചൻ, ഇന്ത്യൻ ബാഡ്മിന്റൺ അസോസിയേഷൻ വൈസ് പ്രസിഡന്റ് എസ്. മുരളീധരൻ, ജോസ് മാത്യു, രാകേഷ് ശേഖർ, ജോസ് സേവ്യർ തുടങ്ങിയവർ പ്രസംഗിച്ചു.  Content Highlights:Mathrubhumi Senior Badminton; Ajay and Pavithra champions]]></description>
</item>
<item>
<title><![CDATA[ചിദംബരത്തിന്റെ കസ്റ്റഡി ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍]]></title>
<link>https://www.mathrubhumi.com/news/india/supreme-court-to-consider-plea-of-p-chidambaram-1.4088744</link>
<description><![CDATA[ന്യൂഡൽഹി: ഐ എൻ എക്സ് മീഡിയോ കേസിൽ അറസ്റ്റിലായ മുൻകേന്ദ്രമന്ത്രിപി ചിദംബരത്തിന്റെ സി ബി ഐ കസ്റ്റഡി ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും.  കസ്റ്റഡി കാലാവധി ഇന്ന് പൂർത്തിയാകുന്നതിനാൽ അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. അതേസമയം ചിദംബരത്തെ കസ്റ്റഡിയിൽ വിട്ടുതരണമെന്ന് സി ബി ഐ വീണ്ടും ആവശ്യപ്പെടും. ഉച്ചയ്ക്കു ശേഷമാണ് ചിദംബരത്തെ കോടതിയിൽ ഹാജരാക്കുക.  2007ൽ ഒന്നാം യു പി എ സർക്കാരിൽ ധനമന്ത്രിയായിരിക്കെ ഐ.എൻ.എക്സ്. മീഡിയക്ക് 305 കോടിരൂപയുടെ വിദേശനിക്ഷേപം ലഭിക്കുന്നതിന് വിദേശനിക്ഷേപ പ്രോത്സാഹന ബോർഡിന്റെ (എഫ്.ഐ.പി.ബി.) അനുമതി നൽകിയതിൽ ക്രമക്കേടുണ്ടെന്ന കേസിലാണ് ചിദംബരം അറസ്റ്റിലായത്. ഐ എൻ എക്സ് മീഡിയയുടെ സഹസ്ഥാപക ഇന്ദ്രാണി മുഖർജി കേസിൽ മാപ്പുസാക്ഷിയായതാണ് ചിദംബരത്തിന്റെ അറസ്റ്റിന് വഴിവെച്ചത്.  ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തെ ഇതേ കേസിൽ നേരത്തേ ചോദ്യം ചെയ്തിരുന്നു. ഇന്ത്യയിലും വിദേശത്തുമായി കാർത്തിയുടെ 54 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടുകയും ചെയ്തിരുന്നു. കാർത്തി ചിദംബരത്തെ ഫെബ്രുവരി 28-നാണ് സി.ബി.ഐ. അറസ്റ്റുചെയ്തിരുന്നു. കാർത്തിക്ക് പിന്നീട് ജാമ്യം അനുവദിച്ചു.  content highlights:Supreme court to consider plea of p chidambaram]]></description>
</item>
<item>
<title><![CDATA[വിന്‍ഡീസ് ജയം 423 റണ്‍സ് അകലെ; ജമൈക്ക ടെസ്റ്റില്‍ ഇന്ത്യ ഡ്രൈവിങ് സീറ്റില്‍]]></title>
<link>https://www.mathrubhumi.com/sports/cricket/west-indies-vs-india-2nd-test-day-3-1.4088612</link>
<description><![CDATA[കിങ്സ്റ്റൺ: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ വിജയമുറപ്പിച്ച് ടീം ഇന്ത്യ. ഇന്ത്യ ഉയർത്തിയ 468 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന വിൻഡീസ് മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 45 റൺസെന്ന നിലയിലാണ്.  ഡാരൻ ബ്രാവോയും (18), ഷമാർ ബ്രൂക്ക്സുമാണ് (4) ക്രീസിൽ. രണ്ടു ദിവസവും എട്ടു വിക്കറ്റും ശേഷിക്കെ വിൻഡീസിന് ജയിക്കാൻ 423 റൺസ് കൂടി വേണം. ജോൺ കാംബെൽ (16), ക്രെയ്ഗ് ബ്രാത്വെയ്റ്റ് (3) എന്നിവരാണ് പുറത്തായത്. ഇഷാന്ത് ശർമയും മുഹമ്മദ് ഷമിയും വിക്കറ്റുകൾ പങ്കിട്ടു.  നേരത്തെ വിൻഡീസിന്റെ ഒന്നാം ഇന്നിങ്സ് 117 റൺസിന് അവസാനിച്ചിരുന്നു. ഒന്നാം ഇന്നിങ്സിൽ 299 റൺസ് ലീഡ് നേടിയ ഇന്ത്യ വിൻഡീസിനെ ഫോളോഓൺ ചെയ്യിക്കാതെ രണ്ടാമത് ബാറ്റു ചെയ്ത് നാലിന് 168 റൺസെന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. അജിങ്ക്യ രഹാനെയും (64), ആദ്യ ഇന്നിങ്സിലെ സെഞ്ചുറി വീരൻ ഹനുമ വിഹാരിയും (53) അർധ സെഞ്ചുറികളുമായി പുറത്താകാതെ നിന്നു. കെ.എൽ രാഹുൽ (6) വീണ്ടും പരാജയമായപ്പോൾ മായങ്ക് അഗർവാൾ വെറും നാലു റൺസുമായി മടങ്ങി. പൂജാര 27 റൺസെടുത്ത് പുറത്തായപ്പോൾ ക്യാപ്റ്റൻ കോലിയെ റോച്ച് ആദ്യ പന്തിൽ തന്നെ മടക്കി. റോച്ച് മൂന്നു വിക്കറ്റ് വീഴ്ത്തി.    വീൻഡീസിനെ എറിഞ്ഞിട്ട് ഇന്ത്യ  ജസ്പ്രീത് ബുംറയുടെ പേസ് ബൗളിങ്ങിന് മുന്നിൽ തകർന്ന വിൻഡീസ് ഒന്നാം ഇന്നിങ്സിൽ 117 റൺസിന് എല്ലാവരും പുറത്തായിരുന്നു. ഇതോടെ ഇന്ത്യ 299 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടി. ഏഴു വിക്കറ്റിന് 87 റൺസെന്ന നിലയിൽ മൂന്നാം ദിനം കളി തുടങ്ങിയ ആതിഥേയർക്ക് 30 റൺസിന് ശേഷിക്കുന്ന മൂന്നു വിക്കറ്റും നഷ്ടമായി.  റഖീം കോൺവാൾ (14), ജഹ്മർ ഹാമിൽട്ടൻ (5), കെമാർ റോച്ച് (17) എന്നിവരുടെ വിക്കറ്റുകളാണ് മൂന്നാം ദിനം വിൻഡീസിന് നഷ്ടമായത്. മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും ഇഷാന്ത് ശർമ്മയും മൂന്നാം ദിവസത്തെ വിക്കറ്റ് പങ്കിട്ടു. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഷമി 150 വിക്കറ്റുകൾ പൂർത്തിയാക്കി.  34 റൺസെടുത്ത ഹെറ്റ്മെയറാണ് വിൻഡീസിന്റെ ടോപ്പ് സ്കോറർ. അഞ്ചു ബാറ്റ്സ്മാൻമാർ ഒഴികെ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. ഹാട്രിക് നേടിയ ബുംറ 12.1 ഓവറിൽ 27 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി രണ്ട് വിക്കറ്റെടുത്തു. ഇഷാന്ത് ശർമ്മയും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റ് വീതം നേടി.    ബുംറയുടെ ഹാട്രിക്  ടെസ്റ്റ് ചരിത്രത്തിൽ ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ താരമാണ് ബുംറ. മത്സരത്തിന്റെ ഒമ്പതാം ഓവറിലായിരുന്നു ബുംറയുടെ ഹാട്രിക്ക് പ്രകടനം. ഓവറിന്റെ രണ്ടാം പന്തിൽ ഡാരൻ ബ്രാവോയെ (4) രാഹുലിന്റെ കൈകളിലെത്തിച്ച ബുംറ തൊട്ടടുത്ത രണ്ടു പന്തുകളിൽ ഷമാർ ബ്രൂക്ക്സിനെയും റോസ്റ്റൺ ചേസിനെയും വിക്കറ്റിനു മുന്നിൽ കുടുക്കി. ഹർഭജൻ സിങ്, ഇർഫാൻ പത്താൻ എന്നിവരാണ് ഇന്ത്യക്ക് വേണ്ടി നേരത്തെ ടെസ്റ്റിൽ ഹാട്രിക്ക് നേടിയിട്ടുള്ള താരങ്ങൾ.    വിഹാരിയുടെ സെഞ്ചുറിയിൽ ഇന്ത്യ  നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 416 റൺസിന് അവസാനിച്ചിരുന്നു. ടെസ്റ്റ് കരിയറിലെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറി നേടിയ ഹനുമ വിഹാരിയുടെ മികവിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്. 225 പന്തിൽ 16 ബൗണ്ടറികളോടെ 111 റൺസെടുത്ത വിഹാരിയെ ഹോൾഡറാണ് പുറത്താക്കിയത്. കരിയറിലെ ആദ്യ അർധ സെഞ്ചുറി നേടിയ ഇഷാന്ത് ശർമ (57) വിഹാരിക്ക് ഉറച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് എട്ടാം വിക്കറ്റിൽ 112 റൺസാണ് കൂട്ടിച്ചേർത്തത്. ഇന്ത്യൻ ഇന്നിങ്സിലെ ഉയർന്ന കൂട്ടുക്കെട്ടാണിത്.  രണ്ടാം ദിനം അഞ്ചിന് 264 റൺസെന്ന നിലയിൽ കളി തുടർന്ന ഇന്ത്യക്ക് തുടക്കത്തിലെ ഋഷഭ് പന്തിന്റെ (27) വിക്കറ്റ് നഷ്ടമായിരുന്നു. എന്നാൽ ഏഴാം വിക്കറ്റിൽ രവീന്ദ്ര ജഡേജയെ (16) കൂട്ടുപിടിച്ച് വിഹാരി ഇന്ത്യൻ ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയി. കെ.എൽ രാഹുൽ (13), മായങ്ക് അഗർവാൾ (55), ചേതേശ്വർ പൂജാര (6), വിരാട് കോലി (76), അജിങ്ക്യ രഹാനെ (24) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യദിനം ഇന്ത്യക്ക് നഷ്ടമായത്. വിൻഡീസിനായി ക്യാപ്റ്റൻ ജേസൺ ഹോൾഡർ അഞ്ചു വിക്കറ്റ് വീഴ്ത്തി.  Content Highlights:West Indies vs India, 2nd Test, day 3]]></description>
</item>
<item>
<title><![CDATA[കുല്‍ഭൂഷണ്‍ ജാധവിന് ഇന്ന് നയതന്ത്ര സഹായം  ലഭ്യമാക്കും]]></title>
<link>https://www.mathrubhumi.com/news/world/will-grant-consular-access-to-kulbhushan-jadhav-on-monday-says-pakistan-1.4088719</link>
<description><![CDATA[ഇസ്ലാമാബാദ്: ഇന്ത്യൻപൗരൻ കുൽഭൂഷൺ ജാധവിന് നയതന്ത്രസഹായം തിങ്കളാഴ്ച നൽകുമെന്ന്പാകിസ്താൻ. ഞായറാഴ്ചയാണ് പാകിസ്താൻ ഇക്കാര്യം അറിയിച്ചത്.ജാധവിന് വധശിക്ഷ വിധിച്ച നടപടി പുനഃപരിശോധിക്കണമെന്നും ഇന്ത്യൻ സ്ഥാനപതികാര്യാലയത്തിന്റെ സഹായം ലഭ്യമാക്കണമെന്നുമുള്ള അന്താരാഷ്ട്ര നീതിന്യായക്കോടതിയുടെ ഉത്തരവനുസരിച്ചാണിത്.  ചാരപ്രവർത്തനവും ഭീകരവാദവും ആരോപിച്ചാണ് പാക് പട്ടാളക്കോടതി 2017 ഏപ്രിലിൽ ജാധവിനു വധശിക്ഷ വിധിച്ചത്. അറസ്റ്റിലായതിനുശേഷം ജാധവിനു നയതന്ത്രസഹായം അനുവദിക്കാൻ പാകിസ്താൻ തയ്യാറായില്ല. 1963-ലെ വിയന്ന കൺവെൻഷൻ ഉടമ്പടിപ്രകാരം വിദേശരാജ്യങ്ങളിൽ അറസ്റ്റിലാവുന്നയാളുകൾക്കു മാതൃരാജ്യത്തെ നയതന്ത്ര ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാനും നിയമസഹായം തേടാനുമുള്ള സൗകര്യം നൽകണം. കുൽഭൂഷണ് ഇതു നിഷേധിച്ചുവെന്നു ചൂണ്ടിക്കാട്ടി ഇന്ത്യ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായക്കോടതിയിൽ ഹർജി നൽകി. തുടർന്ന് കേസിൽ പുനർവിചാരണയ്ക്കും ജാധവിനു നയതന്ത്രസഹായം നൽകാനും കോടതി ഉത്തരവിട്ടിരുന്നു.  content highlights:will grant consular access to Kulbhushan Jadhav on Monday, says Pakistan]]></description>
</item>
<item>
<title><![CDATA[രണ്ടില വേണ്ടെന്ന് പറഞ്ഞിട്ടില്ല, ചിഹ്നം പാര്‍ട്ടി തീരുമാനിക്കും- ജോസ് ടോം പുലിക്കുന്നേല്‍]]></title>
<link>https://www.mathrubhumi.com/news/kerala/jose-tom-pulikunnel-response-on-election-symbol-pala-by-election-1.4088639</link>
<description><![CDATA[കോട്ടയം: രണ്ടില ചിഹ്നം വേണ്ട എന്ന്പറഞ്ഞിട്ടില്ലെന്ന് പാലായിലെ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേൽ. വിജയിക്കാൻ പി.ജെ ജോസഫിന്റെ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പാർട്ടി ചിഹ്നം അനുവദിക്കുന്നത് സംബന്ധിച്ച് കേരള കോൺഗ്രസിൽ നിലനിൽക്കുന്ന തർക്കത്തിന്റെ സാഹചര്യത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  കെ.എം മാണിയുടെ ചിഹ്നമായ രണ്ടില ആയിരിക്കണം ചിഹ്നം എന്നാണ് ആഗ്രഹിക്കുന്നത്. അതിനായി വിട്ടുവീഴ്ച ചെയ്യണമെന്ന് പറയാൻ എനിക്ക് അധികാരമില്ല. ചിഹ്നം എന്തായിരിക്കണമെന്ന്കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണിയും യുഡിഎഫും തീരുമാനിക്കും. അവരുടെ തീരുമാനം എന്തായാലും താൻ അത് അത് അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.  പി.ജെ ജോസഫിനെ നേരിട്ട് പോയി കാണുകയും പിന്തുണ തേടുകയും ചെയ്യും. യുഡിഎഫിലെ മുതിർന്ന നേതാവാണ് അദ്ദേഹം. പാലായിൽ വിജയിക്കാൻ അദ്ദേഹത്തിന്റെ സഹായം ആവശ്യമുണ്ടെന്നും ജോസ് ടോംപറഞ്ഞു.  തന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് ആരോടും ആവശ്യമുന്നയിച്ചിരുന്നില്ല. കെ.എം മാണിയുടെ കുടുംബത്തിൽനിന്ന് ഒരാൾ സ്ഥാനാർഥിയാകണമെന്നായിരുന്നു തന്റെ നിലപാട്. നിഷ ജോസ് കെ മാണി തന്നെ സ്ഥാനാർഥി ആകണമെന്നായിരുന്നു അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.  പാർട്ടി ചിഹ്നം ജോസഫിന്റെ ഔദാര്യം ആവശ്യമില്ലെന്ന് ജോസ് ടോം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചിഹ്നം ആവശ്യമില്ലെങ്കിൽ ചിഹ്നം നൽകുന്നത് സംബന്ധിച്ച് ചർച്ചകളുടെ ആവശ്യമില്ലെന്ന് ജോസഫ് പ്രതികരിച്ചിരുന്നു.  Content Highlights:jose tom pulikunnel response on election symbol, Pala By Election]]></description>
</item>
<item>
<title><![CDATA[ശ്രീറാം കേസ്: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി   ]]></title>
<link>https://www.mathrubhumi.com/print-edition/kerala/sriram-venkitaraman-case-change-investigation-officer-1.4088558</link>
<description><![CDATA[തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ തിരുവനന്തപുരം സിറ്റി നർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മിഷണർ ഷീൻ തറയിലിനെ അന്വേഷണ ചുമതലയിൽ നിന്നും മാറ്റി. അന്വേഷണസംഘത്തിലെ എസ്.പി. എ.ഷാനവാസിനാണ് പകരം ചുമതല. ചുമതല കൈമാറിയെങ്കിലും പ്രത്യേക അന്വേഷണസംഘത്തിൽ ഷീൻ തറയിൽ തുടരും.  പ്രത്യേക അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലെ പരാമർശങ്ങൾ വിവാദമായതിന് പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നത്. അന്വേഷണത്തിന്റെ ആദ്യഘട്ടം പൂർത്തിയായ വേളയിലാണ് ഡിവൈ.എസ്.പി. റാങ്കിലെ ഉദ്യോഗസ്ഥനിൽ നിന്നും ചുമതല എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറുന്നത്. ക്രമസമാധാനപാലന ചുമതലയുള്ള എ.ഡി.ജി.പി. ഷെയ്ക്ക് ദർവേഷ് സാഹിബിനാണ് അന്വേഷണത്തിന്റെ മേൽനോട്ടം.  അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശ്രീറാം വെങ്കിട്ടരാമന് നൽകിയ ചികിത്സയിൽ കേസ് ഷീറ്റടക്കമുള്ള രേഖകൾ പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ടു. അപകടത്തിനുശേഷം പ്രാഥമിക ചികിത്സ തേടിയ ശ്രീറാം വെങ്കിട്ടരാമന് നിസാര പരിക്കുകൾ മാത്രമാണുണ്ടായിരുന്നതെന്ന് കിംസ് ആശുപത്രിയിലെ അത്യാഹിതവിഭാഗം ഡോക്ടർമാർ മൊഴി നൽകിയിരുന്ന സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണസംഘം മെഡിക്കൽ കോളേജിൽ നിന്ന് വിശദാംശങ്ങൾ തേടുന്നത്. കേസ് ഡയറി സമർപ്പിക്കുന്നതിന് മുമ്പ് ശ്രീറാമിന് ഡോക്ടർമാർ നിർദേശിച്ച ചികിത്സകളും സ്കാൻ റിപ്പോർട്ടുകളും രക്തപരിശോധനാ ഫലങ്ങളും വിദഗ്ദ്ധ ഡോക്ടർമാരുടെ സഹായത്തോടെ വിലയിരുത്തി സമഗ്ര അന്വേഷണ റിപ്പോർട്ട് തയാറാക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.  Content Highlights:sriram venkitaraman case;change investigation officer]]></description>
</item>
<item>
<title><![CDATA[ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണർ ]]></title>
<link>https://www.mathrubhumi.com/print-edition/india/arif-mohammed-khan-is-the-new-governor-in-kerala-1.4087621</link>
<description><![CDATA[ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിന്റെ പുതിയ ഗവർണറായി രാഷ്ട്രപതി നിയമിച്ചു. ജസ്റ്റിസ് പി. സദാശിവം ഈ മാസം നാലിന് കാലാവധി പൂർത്തിയാക്കുന്ന സാഹചര്യത്തിലാണിത്. മറ്റ് നാലുസംസ്ഥാനത്തും പുതിയ ഗവർണർമാരെ നിയമിച്ചിട്ടുണ്ട്.  ബി.ജെ.പി. തമിഴ്നാട് സംസ്ഥാനാധ്യക്ഷ ഡോ. തമിഴിസൈ സൗന്ദർരാജനെ തെലങ്കാനയിലും മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഭഗത്സിങ് കോശിയാരിയെ മഹാരാഷ്ട്രയിലും മുൻ കേന്ദ്ര തൊഴിൽമന്ത്രി ബന്ദാരു ദത്താത്രേയയെ ഹിമാചൽപ്രദേശിലും ഗവർണർമാരാക്കി. ഹിമാചൽപ്രദേശ് ഗവർണറായിരുന്ന കൽരാജ് മിശ്രയെ രാജസ്ഥാനിലേക്ക് മാറ്റി.  ഉത്തർപ്രദേശിലെ ബുലന്ദ്ശഹർ സ്വദേശിയായ ആരിഫ് മുഹമ്മദ് ഖാൻ, ചരൺസിങ്ങിന്റെ ഭാരതീയ ക്രാന്തിദളിലൂടെയാണ് 1970-കളുടെ ഒടുവിൽ രാഷ്ട്രീയത്തിലെത്തിയത്. പിന്നീട് കോൺഗ്രസിലെത്തി. ജനതാദൾ, ബി.എസ്.പി., ബി.ജെ.പി. എന്നീ പാർട്ടികളിലും പ്രവർത്തിച്ചു. രാജീവ് ഗാന്ധിയുടെയും വി.പി. സിങ്ങിന്റെയും മന്ത്രിസഭകളിൽ അംഗമായി.  തെലങ്കാന ഗവർണറായി നിയമിക്കപ്പെട്ട ഡോ. തമിഴിസൈ സൗന്ദർരാജൻ കന്യാകുമാരി ജില്ലയിലെ നാഗർകോവിൽ സ്വദേശിയാണ്. തമിഴ്നാട്ടിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.പി.യുമായ കുമരി അനന്തന്റെ മകൾ. ഇ.എസ്.എൽ. നരസിംഹൻ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി കല്യാൺ സിങ് വിരമിക്കുന്ന ഒഴിവിലാണ് മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കൽരാജ് മിശ്രയെ രാജസ്ഥാനിൽ നിയോഗിച്ചത്. വിദ്യാസാഗർ റാവുവിന് പകരമായാണ് ഭഗത്സിങ് കോശിയാരിയെ മഹാരാഷ്ട്രയിൽ നിയമിച്ചത്.  കേരളം എന്റെ ഇഷ്ടനാട്  കേരളത്തിന്റെ ഗവർണറായി നിയമിക്കപ്പെട്ടതിൽ സന്തോഷമുണ്ട്. ഇഷ്ടപ്പെട്ട സ്ഥലങ്ങളിലൊന്നാണ് കേരളം. പലതവണ സന്ദർശിച്ചിട്ടുണ്ട്. പ്രളയ ദുരിതബാധിത മേഖലകളിൽ സന്ദർശനം നടത്തുകയാണ് ചുമതലയേറ്റശേഷം ആദ്യ പരിപാടി. ദുരിതമനുഭവിക്കേണ്ടി വന്നവർക്ക് സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യും  -ആരിഫ് മുഹമ്മദ് ഖാൻ  മുഖ്യമന്ത്രി അഭിന്ദനമറിയിച്ചു  : നിയുക്ത കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദനമറിയിച്ചു. ദീർഘകാല പൊതുപ്രവർത്തന അനുഭവവും ഭരണപരിചയവുമുള്ള അദ്ദേഹത്തിന്റെ സാന്നിധ്യം കേരളത്തിന്റെ പുരോഗതിക്ക് സഹായകമാകുമെന്ന് മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.  Content Highlights:arif mohammed khan is the new governor in kerala]]></description>
</item>
<item>
<title><![CDATA[മാന്ദ്യത്തിനുകാരണം പിടിപ്പുകേട്  - മൻമോഹൻ സിങ്  ]]></title>
<link>https://www.mathrubhumi.com/print-edition/india/former-pm-manmohan-singh-against-modi-governments-economic-policies-1.4087827</link>
<description><![CDATA[ന്യൂഡൽഹി: മോദിസർക്കാരിെന്റ സാമ്പത്തികനയങ്ങളെ രൂക്ഷമായി വിമർശിച്ച് മുൻ പ്രധാനമന്ത്രിയും സാമ്പത്തികവിദഗ്ധനുമായ ഡോ. മൻമോഹൻ സിങ്. മനുഷ്യനിർമിത വിഡ്ഢിത്തങ്ങളാണ് ഇപ്പോഴത്തെ സ്ഥിതിക്ക് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദുരന്തത്തിൽനിന്ന് സമ്പദ്വ്യവസ്ഥയെ പുറത്തുകൊണ്ടുവന്ന് ശക്തിപ്പെടുത്താനായി പ്രതികാരരാഷ്ട്രീയം മാറ്റിവെക്കണം. ചിന്തിക്കുന്ന എല്ലാ മനസ്സുകളെയും വിവേകമുള്ള സ്വരങ്ങളെയും കേൾക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം -മൻമോഹൻ പറഞ്ഞു.  &ldquo;രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി ആശങ്കപ്പെടുത്തുന്നതാണ്. സർക്കാരിന്റെ മൊത്തത്തിലുള്ള പിടിപ്പുകേട് മാന്ദ്യത്തിൽ എത്തിച്ചിരിക്കയാണ്. നോട്ട് അസാധുവാക്കൽ, തിടുക്കത്തിൽ നടപ്പാക്കിയ ജി.എസ്.ടി. എന്നീ വിഡ്ഢിത്തങ്ങളിൽനിന്ന് സമ്പദ്വ്യവസ്ഥ കരകയറിയിട്ടില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്&rdquo; -അദ്ദേഹം അഭിപ്രായപ്പെട്ടു.  സാമ്പത്തികമാന്ദ്യം നേരിടാൻ സർക്കാർ ഉത്തേജകപാക്കേജുകൾ പ്രഖ്യാപിക്കുകയും റിസർവ് ബാങ്കിന്റെ കരുതൽ ശേഖരത്തിൽ നിന്ന്് 1.76 ലക്ഷം കോടി രൂപ വാങ്ങുകയുംചെയ്ത സാഹചര്യത്തിലാണ് മുൻപ്രധാനമന്ത്രി രൂക്ഷവിമർശനവുമായി ഞായറാഴ്ച രംഗത്തുവന്നത്. എന്നാൽ, മൻമോഹന്റെ വിമർശനത്തോട് പ്രതികരിക്കാൻ ധനമന്ത്രി നിർമലാ സീതാരാമൻ തയ്യാറായില്ല.  &ldquo;നീണ്ടുനിൽക്കുന്ന സാമ്പത്തികമാന്ദ്യത്തിന്റെ നടുവിലാണ് രാജ്യം. അവസാനപാദത്തിലെ വളർച്ചനിരക്ക് അഞ്ചുശതമാനമായെന്നത് ഇതിന്റെ വ്യക്തമായ സൂചനയാണ്. ഇന്ത്യക്ക് അതിവേഗം വളരാനുള്ള ശേഷിയുണ്ട്. എന്നാൽ, മൊത്തത്തിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള സർക്കാരിന്റെ പിടിപ്പുകേട് മാന്ദ്യത്തിൽ എത്തിച്ചിരിക്കയാണ്&rdquo;- മൻമോഹൻ കുറ്റപ്പെടുത്തി.  &ldquo;നിർമാണമേഖലയിലെ വളർച്ചനിരക്ക് 0.6 ശതമാനമായിയെന്നത് പരിതാപകരമാണ്. ആഭ്യന്തരാവശ്യം കുറഞ്ഞു. ഉപഭോഗവളർച്ചനിരക്ക് 18 മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലായി. ജി.ഡി.പി. 15 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായി. നികുതിവരുമാനത്തിൽ വലിയ അന്തരമാണുള്ളത്. നികുതിഭീകരത അതിശക്തമായി തുടരുകയാണ്. നിക്ഷേപകരുടെ വികാരങ്ങൾ മാനിക്കപ്പെടുന്നില്ല. സർക്കാരിന്റെ നയങ്ങൾ വ്യാപകമായ തൊഴിൽനഷ്ടത്തിനിടയാക്കി. വാഹനമേഖലയിൽമാത്രം മൂന്നരലക്ഷം തൊഴിലുകൾ നഷ്ടമായി. പാവപ്പെട്ട തൊഴിലാളികളെ ഗുരുതരമായി ബാധിക്കുന്ന നിലയിൽ അസംഘടിതമേഖലയിൽ വൻതോതിൽ തൊഴിൽനഷ്ടമുണ്ടായിരിക്കുന്നു.  ഗ്രാമീണഇന്ത്യ ഭയാനകമായ അവസ്ഥയിലാണ്. കർഷകരുടെ ഉത്പന്നങ്ങൾക്ക് മതിയായ വില ലഭിക്കുന്നില്ല. ഗ്രാമീണവരുമാനം കുത്തനെ ഇടിഞ്ഞു. സർക്കാർ പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്ന കുറഞ്ഞ പണപ്പെരുപ്പം പാവപ്പെട്ട കർഷകരുടെ ചെലവിലും അവരുടെ വരുമാനത്തിലുമാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ജനസംഖ്യയിൽ 50 ശതമാനത്തോളം വരുന്ന സാധാരണകർഷകരുടെ ജീവിതം കൂടുതൽ ദുരിതത്തിലാഴ്ത്തിക്കൊണ്ടാണ് ഈ നടപടികൾ&rdquo;- മൻമോഹൻ സിങ് കുറ്റപ്പെടുത്തി.  പ്രതികരിക്കുന്നില്ല -മന്ത്രി നിർമല  മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ വിമർശനങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ ചെന്നൈയിൽ പറഞ്ഞു. &ldquo;അദ്ദേഹം പറഞ്ഞതിനെക്കുറിച്ച് പ്രതികരിക്കാനൊന്നുമില്ല. അദ്ദേഹം പറഞ്ഞു, ഞാൻ കേട്ടു&rdquo; -മന്ത്രി പറഞ്ഞു.  പ്രതികാരരാഷ്ട്രീയം മാറ്റിവെച്ച് ചർച്ചയ്ക്ക് തയ്യാറാവണമെന്ന മൻമോഹൻ സിങ്ങിന്റെ അഭ്യർഥനയെക്കുറിച്ചുള്ള ചോദ്യത്തിന്, 'അദ്ദേഹം അങ്ങനെ പറഞ്ഞോ? ശരി, ആ പ്രസ്താവനയെ ആ നിലയ്ക്കെടുക്കുന്നു, ഇതാണെന്റെ മറുപടി' എന്നായിരുന്നു പ്രതികരണം.  Content Highlights:former pm manmohan singh against modi governments economic policies]]></description>
</item>
<item>
<title><![CDATA[തത്‌കാൽ: നാലുവർഷംകൊണ്ട് റെയിൽവേ നേടിയത് 25,000 കോടി  ]]></title>
<link>https://www.mathrubhumi.com/print-edition/india/indian-railway-earned-25000-crore-through-tatkal-reservation-in-last-four-years-1.4086943</link>
<description><![CDATA[ന്യൂഡൽഹി: അവസാനനിമിഷമെത്തുന്ന യാത്രക്കാരിലൂടെ റെയിൽവേയ്ക്കു കഴിഞ്ഞ നാലുവർഷംകൊണ്ടുണ്ടായത് 25,392 കോടി രൂപയുടെ വരുമാനമെന്ന് വിവരാവകാശ രേഖ. 2016 മുതൽ 2019 വരെ തത്കാൽ ക്വാട്ട ടിക്കറ്റുകളിൽനിന്ന് 21,530 കോടി രൂപയും തത്കാൽ പ്രീമിയം ടിക്കറ്റുകളിൽനിന്ന് 3862 കോടി രൂപയുമാണ് റെയിൽവേയ്ക്ക് ലഭിച്ചത്.  തിരഞ്ഞെടുത്ത ചില തീവണ്ടികളിൽ മാത്രമായി 1997-ലാണ് തത്കാൽ ടിക്കറ്റ് സംവിധാനം ആരംഭിച്ചത്. 2004-ൽ രാജ്യത്തെ എല്ലാ തീവണ്ടികളിലേക്കും വ്യാപിപ്പിച്ചു. സെക്കൻഡ് ക്ലാസ് ടിക്കറ്റിന് 10 ശതമാനം അധികം ചാർജും മറ്റെല്ലാ ക്ലാസുകൾക്കും 30 ശതമാനം ചാർജുമാണ് തത്കാൽ സംവിധാനത്തിൽ ഈടാക്കുന്നത്.  2014-ൽ ആരംഭിച്ച പ്രീമിയം സംവിധാനമനുസരിച്ച് തിരഞ്ഞെടുത്ത ട്രെയിനുകളിൽ 50 ശതമാനം തത്കാൽ ടിക്കറ്റുകളും പ്രത്യേക വിലനിയന്ത്രണ സംവിധാനമാണ് ഉപയോഗിക്കുന്നത്. 2016-17 വർഷം 6672 കോടിയായിരുന്ന തത്കാൽ വരുമാനം 2018-19 വർഷത്തിൽ 6692 കോടിയായി. പ്രീമിയം സംവിധാനത്തിൽമാത്രം 1608 കോടിയുടെ വർധനയാണുണ്ടായത്.  Content Highlights:indian railway earned 25000 crore through tatkal reservation in last four years]]></description>
</item>
<item>
<title><![CDATA[മന്ത്രി ജി. സുധാകരന്റെ പരിപാടിക്ക് പുണെയിൽ പോലീസ് വേദി നിഷേധിച്ചു   ]]></title>
<link>https://www.mathrubhumi.com/print-edition/india/police-declined-permission-for-minister-g-sudhakaran-s-function-in-pune-1.4087517</link>
<description><![CDATA[പുണെ: പുണെയിൽ കേരള പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ പരിപാടിക്ക് പോലീസ് അനുമതി നിഷേധിച്ചു. ശനിയാഴ്ച വൈകീട്ട് നിഗഡി ശ്രീകൃഷ്ണക്ഷേത്രത്തിലെ പാഞ്ചജന്യം ഹാളിൽ നടക്കേണ്ടിയിരുന്ന കവിസംഗമത്തിനാണ് അനുമതി നിഷേധിച്ചത്. പരിപാടിയുടെ ഉദ്ഘാടകനായിരുന്നു മന്ത്രി. പോലീസ് നടപടി ആർ.എസ്.എസ്. സമ്മർദംമൂലമാണെന്ന് ആരോപണമുണ്ട്.  ആദ്യം വേദി നിശ്ചയിച്ചിരുന്നത് നിഗഡിപ്രാധികരണിലുള്ള വീർസവർക്കർ സദനിലായിരുന്നു. എന്നാൽ, ചില കേന്ദ്രങ്ങളിൽനിന്നുള്ള ഭീഷണിയെത്തുടർന്ന് ഹാളിന്റെ ഉടമ 'ബുക്കിങ്' റദ്ദാക്കിയിരുന്നു.  തുടർന്നാണ് ശ്രീകൃഷ്ണക്ഷേത്രത്തിലെ പാഞ്ചജന്യം ഹാളിലേക്ക് പരിപാടി മാറ്റിയത്. എന്നാൽ, വൈകീട്ട് മൂന്നുമണിയോടെയാണ് പോലീസ് പാഞ്ചജന്യം ഹാളിൽ പരിപാടി നടത്താനുള്ള അനുവാദം റദ്ദാക്കിയെന്ന് അറിയിക്കുന്നത്. ഉയർന്ന പോലീസുദ്യോഗസ്ഥരടക്കം അമ്പതോളം പോലീസുകാർ ക്ഷേത്രത്തിലെത്തിയിരുന്നു.  തുടർന്ന് വേദി, പരിപാടിയുടെ സംഘാടകനായ 'വാഗ്ദേവത' മാനേജിങ് എഡിറ്ററും ജില്ലാ കോൺഗ്രസ് ഉപാധ്യക്ഷനുമായ എൻ.ജി. ഹരിദാസിന്റെ ഓഫീസ് പരിസരത്തേക്ക് മാറ്റി. നിശ്ചയിച്ചതിലും രണ്ടുമണിക്കൂർ വൈകി ആരംഭിച്ച പരിപാടി മന്ത്രി സുധാകരൻ ഉദ്ഘാടനംചെയ്തു.  ശബരിമല വിഷയത്തിൽ മന്ത്രി സുധാകരൻ എടുത്ത നിലപാടിൽ പ്രതിഷേധിച്ച് ആർ.എസ്.എസ്. ഉൾപ്പെടെയുള്ള ചില സംഘടനകൾ നേരത്തേ ഈ പരിപാടിക്കെതിരേ രംഗത്തുവന്നിരുന്നു.  പോലീസിനെ ഉപയോഗിച്ച് പരിപാടിക്ക് അനുമതി നിഷേധിച്ചതിനെക്കുറിച്ച് മഹാരാഷ്ട്ര ആഭ്യന്തരവകുപ്പ് അന്വേഷിക്കണമെന്ന് ജി. സുധാകരൻ ആവശ്യപ്പെട്ടു.  Content Highlights:police declined permission for minister g sudhakarans function in pune]]></description>
</item>
<item>
<title><![CDATA[തളർന്ന മനസ്സുംശരീരവുമായി മൂസക്കുട്ടി, നാട് കണ്ടിട്ട് 15 വർഷം  ]]></title>
<link>https://www.mathrubhumi.com/gulf/uae/moosakutty-nri-pravasi-man-who-paralyzed-for-15-years-lives-in-shariah-seeks-help-1.4088591</link>
<description><![CDATA[ഷാർജ:ചെക് കേസും ജയിൽവാസവുംമൂലം തളർന്ന മനസ്സുംശരീരവുമായി ഷാർജയിൽ കുടുങ്ങിക്കിടക്കുന്ന 45-കാരനായ മൂസക്കുട്ടി നാട് കണ്ടിട്ട് 15 വർഷം. പക്ഷേ 15 ലക്ഷം ദിർഹത്തിന്റെ ( മൂന്ന് കോടിരൂപയോളം) ബാധ്യത തീർത്താലേ പട്ടാമ്പി മാട്ടായ സ്വദേശിയായ മൂസക്കുട്ടിയുടെ നിരോധനം അവസാനിക്കൂ.  1994-ൽ അബുദാബിയിൽ പത്തൊമ്പതാമത്തെ വയസ്സിൽ ഓഫീസ് ബോയ് ആയി തുടങ്ങിയതാണ് മൂസക്കുട്ടിയുടെ പ്രവാസം. 2003-ൽ റാസൽഖൈമയിൽ സ്വന്തം ബിസിനസ് തുടങ്ങി. സിമന്റ് ഉൾപ്പെടെ കെട്ടിട നിർമാണ വസ്തുക്കളുടെ വ്യാപാരം. ഗൾഫ് മേഖലയിലെ മറ്റു രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കും വരെ സ്ഥാപനം വളർന്നു. സ്ക്രാപ്പ്, മത്സ്യ വ്യാപാരം തുടങ്ങിയ പുതിയ മേഖലകളിലേക്ക് ബിസിനസ് പടർന്നുകയറി. അറിയപ്പെടുന്ന പ്രവാസി വ്യവസായിയായി മൂസക്കുട്ടി. പക്ഷേ ആ കുതിപ്പിന് അധികം ആയുസ്സുണ്ടായില്ല.  കടമായി സാധനങ്ങൾ വാങ്ങിയ ചിലർ പണം തിരിച്ചു നൽകാത്തതിനെത്തുടർന്ന് 2006-ൽ ബിസിനസ് നഷ്ടത്തിലായി. പണം നൽകാനുണ്ടായിരുന്ന പലർക്കും സെക്യൂരിറ്റി ചെക്കുകൾ നൽകിയിരുന്നു. മൂസക്കുട്ടിയായിരുന്നു ചെക്കുകളിൽ ഒപ്പുവെച്ചിരുന്നത്. രേഖപ്രകാരം കമ്പനിയുടെ 51 ശതമാനം ഉടമസ്ഥതയുള്ള സ്പോൺസർ സ്ഥാപനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ കഷ്ടകാലം തുടങ്ങി. കമ്പനിയുടെ ചെക്കുകൾ മടങ്ങാൻ തുടങ്ങി. വണ്ടിച്ചെക്ക് കേസുകളിൽ മൂസക്കുട്ടി പ്രതിയുമായി. കമ്പനിക്ക് കിട്ടാനുള്ള പണം സ്പോൺസറുടെ അക്കൗണ്ടുകളിലേയ്ക്ക് മാറി.  പണം നൽകാനുണ്ട് എന്ന് കാണിച്ച് സ്പോൺസർ മൂസകുട്ടിക്കെതിരേ റാസൽഖൈമ കോടതിയിൽ കേസ് ഫയൽ ചെയ്തു. പിന്നീട് ഒട്ടേറെ ചെക്ക് കേസുകൾ മൂസക്കുട്ടിക്ക് എതിരേ ഫയൽ ചെയ്യപ്പെട്ടു. സാമ്പത്തിക കേസുകളിൽ കുരുങ്ങി നാല് തവണയായി അഞ്ച് വർഷം മൂസക്കുട്ടി ജയിലിൽ കിടന്നു. ഈ കേസിൽ സ്പോൺസർക്ക് 15 ലക്ഷം ദിർഹം നൽകുന്നതിന് കോടതി ഉത്തരവായി.  മൂന്നുവർഷത്തെ ശിക്ഷയ്ക്കുശേഷം 2015 ജൂണിൽ പുറത്തിറങ്ങിയപ്പോഴേക്കും മൂസക്കുട്ടി തീർത്തും ദരിദ്രനായി മാറിക്കഴിഞ്ഞു. ഷാർജയിൽ ഒരു സുഹൃത്തിന്റെ കൂടെയായിരുന്നു ജയിൽമോചിതനായ ശേഷം മൂസക്കുട്ടി താമസിച്ചിരുന്നത്. കടുത്ത നെഞ്ചുവേദനയെ തുടർന്ന് ഷാർജയിലെ കുവൈത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂസക്കുട്ടിക്ക് പക്ഷാഘാതം പിടിപെട്ട് ശരീരത്തിന്റെ വലതുഭാഗംകൂടി തളർന്നു. നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാൻ ഒരു പങ്കാളിയുമായി ചേർന്ന് പുതിയ വ്യാപാരം തുടങ്ങാനിരിക്കേയായിരുന്നു ഈ ദുരന്തം.  ഒന്നരവർഷം മുൻപ് മൂസക്കുട്ടിയുടെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് സഹായം തേടിയിരുന്നു. പക്ഷേ ഫലമുണ്ടായില്ല. നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ മൂസക്കുട്ടിക്ക് നാട്ടിൽപോകാനുള്ള എമർജൻസി സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ ശരിയാക്കിയിട്ടുണ്ട്. പക്ഷേ 15 ലക്ഷം ദിർഹം നൽകാതെ യാത്രാവിലക്ക് നീക്കാനാവില്ലെന്ന കടുത്ത നിർബന്ധത്തിലാണ് സ്പോൺസർ. ഭാരിച്ച തുക എങ്ങനെ കണ്ടെത്തണമെന്നറിയാതെ സഹായം തേടുകയാണ് മൂന്ന് മക്കളടങ്ങുന്ന കുടുംബം. 2004 ലാണ് മൂസക്കുട്ടി അവസാനം നാട്ടിൽ പോയി വന്നത്. കേസിൽപ്പെട്ടതോടെ പാസ്പോർട്ട് കോടതിയിലായി. സന്ദർശന വിസയിൽ വന്നുപോകുന്ന ഭാര്യയും മക്കളുമാണ് മൂസകുട്ടിയെ പരിചരിക്കുന്നത്. ഇരുപതുകാരനായ മൂത്ത മകന്റെ 1000 ദിർഹം ശമ്പളംകൊണ്ടാണ് ഈ കുടുംബം ഇപ്പോൾ കഴിയുന്നത്. എം.എ.യൂസഫലിക്കും ബി.ആർ.ഷെട്ടിക്കുമൊപ്പം മികച്ച പ്രവാസി വ്യവസായിക്കുള്ള പുരസ്കാരം സി.പി.എം.സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് പിണറായി വിജയനിൽനിന്ന് ഏറ്റുവാങ്ങിയ വ്യക്തിയാണ് മൂസക്കുട്ടി. എൺപതിലേറെ പേരെ സ്വന്തം ചെലവിൽ നാട്ടിലേയ്ക്ക് കയറ്റിവിടുന്നത് ഉൾപ്പെടെയുള്ള ജീവകാരുണ്യപ്രവർത്തനങ്ങൾ ചെയ്തിരുന്ന വ്യക്തി. മൂസക്കുട്ടിയെ വിളിക്കാം ഫോൺ: 050 850 4525.]]></description>
</item>
<item>
<title><![CDATA[വിവാഹച്ചടങ്ങുകളിൽ പാട്ടുവെക്കുന്നത് പകർപ്പവകാശലംഘനമല്ല -കേന്ദ്രം  ]]></title>
<link>https://www.mathrubhumi.com/print-edition/india/playing-songs-during-marriage-function-is-not-copyright-violation-1.4086869</link>
<description><![CDATA[ന്യൂഡൽഹി: വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളുമായി ബന്ധപ്പെട്ട്, റെക്കോഡ് ചെയ്ത പാട്ടുകൾ വെക്കുന്നത് പകർപ്പവകാശ (കോപ്പിറൈറ്റ്) ലംഘനമല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ.  അതുകൊണ്ടുതന്നെ ഇത്തരം ചടങ്ങുകളിൽ പാട്ടുകൾ വെക്കുന്നതിന് ലൈസൻസ് എടുക്കേണ്ടതില്ല. കേന്ദ്ര വാണിജ്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കി നോട്ടീസ് ഇറക്കിയത്. വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ പാട്ടുകൾ വെക്കുന്നതിന് ലൈസൻസ് എടുക്കേണ്ടതുണ്ടോയെന്ന് ചോദിച്ച് ഒട്ടേറെ നിവേദനങ്ങൾ ലഭിച്ചതായി നോട്ടീസിൽ പറയുന്നു. റെക്കോഡ് ചെയ്ത പാട്ടുകൾ മതപരമായ ചടങ്ങുകളിലും വിവാഹവുമായി ബന്ധപ്പെട്ട പരിപാടികളിലും വെക്കുന്നതിന് പകർപ്പവകാശം ബാധകമല്ല.  ഏതെല്ലാം സാഹചര്യങ്ങളിലാണ് ലൈസൻസ് ആവശ്യമില്ലാത്തതെന്ന് പകർപ്പവകാശ നിയമത്തിലെ 52-ാം വകുപ്പിന്റെ ഒന്നാം (ഇസെഡ്.എ.) ഉപവകുപ്പിൽ പറയുന്നുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകളോ തദ്ദേശസ്ഥാപനങ്ങളോ നടത്തുന്ന ഔദ്യോഗിക പരിപാടികൾ, മതപരമായ ചടങ്ങുകൾ എന്നിവയിൽ റെക്കോഡ് ചെയ്ത സാഹിത്യ, നാടക, സംഗീത സൃഷ്ടികൾ ഉപയോഗിക്കുന്നതിന് പകർപ്പവകാശ ലൈസൻസ് ആവശ്യമില്ല.  Content Highlights:playing songs during marriage function is not copyright violation]]></description>
</item>
<item>
<title><![CDATA[റൊമീലാ ഥാപ്പറോട് ജെ.എൻ.യു. യോഗ്യതാസാക്ഷ്യപത്രം ആവശ്യപ്പെട്ടു  ]]></title>
<link>https://www.mathrubhumi.com/print-edition/india/jnu-seeks-romila-thapar-s-cv-to-review-special-status-1.4088026</link>
<description><![CDATA[ന്യൂഡൽഹി: പ്രമുഖ ചരിത്രപണ്ഡിത റൊമീലാ ഥാപ്പറോട് എമരിറ്റസ് പ്രൊഫസറായി തുടരുന്നതിന് യോഗ്യതാസാക്ഷ്യപത്രം സമർപ്പിക്കാൻ ഡൽഹിയിലെ ജവാഹർലാൽ നെഹ്റു സർവകലാശാലാ (ജെ.എൻ.യു.) ഭരണസമിതി ആവശ്യപ്പെട്ടു.  കരിക്കുലം വിറ്റെ (സി.വി.) സമർപ്പിക്കാൻ നിർദേശിച്ച നടപടിക്കെതിരേ സർവകലാശാലാ അധ്യാപകർ രംഗത്തെത്തി. തികച്ചും രാഷ്ട്രീയപ്രേരിതമായ നടപടിയാണിതെന്ന് ജെ.എൻ.യു. അധ്യാപക അസോസിയേഷൻ കുറ്റപ്പെടുത്തി.  സർക്കാരിനെ വിമർശിക്കുന്നവരെ അപമാനിക്കാൻ ലക്ഷ്യമിട്ടുള്ള നടപടിയാണിത്. ഥാപ്പർ ഉൾപ്പെടെയുള്ള എമരിറ്റസ് പ്രൊഫസർമാരെ ആ പദവിയിലേക്ക് നാമനിർദേശംചെയ്തത് അവരുടെ അതുല്യമായ സംഭാവനകൾ കണക്കിലെടുത്താണ്. സർവകലാശാലയുടെ പാരമ്പര്യം തകർക്കാൻ ലക്ഷ്യമിട്ടാണ് ഭരണസമിതിയുടെ നടപടി - സംഘടന കുറ്റപ്പെടുത്തി.  ജൂലായിലാണ് ഥാപ്പറോട് സി.വി.സമർപ്പിക്കാൻ ജെ.എൻ.യു.വിലെ എക്സിക്യുട്ടീവ് കൗൺസിൽ ആവശ്യപ്പെട്ടത്. എമരിറ്റസ് പ്രൊഫസർമാരുടെ നിയമനം സംബന്ധിച്ച മാർഗരേഖകൾ കഴിഞ്ഞവർഷം പുതുക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഥാപ്പറോട് സി.വി. ആവശ്യപ്പെട്ടത്. 75 വയസ്സ് കഴിഞ്ഞ എമരിറ്റസ് പ്രൊഫസർമാരുടെ സേവനം തുടരുന്നതുസംബന്ധിച്ച് ഭരണസമിതി കാലാകാലങ്ങളിൽ തീരുമാനമെടുക്കുമെന്ന് പുതിയ മാർഗരേഖയിൽ പറയുന്നു. 1993-ലാണ് ഥാപ്പർക്ക് എമരിറ്റസ് പ്രൊഫസറുടെ പദവി നൽകിയത്.  content highlights:JNU seeks Romila Thapar's CV to review special status]]></description>
</item>
</channel>
</rss>