<?xml version="1.0" encoding="utf-8"?>
<rss version="2.0">
<channel>
<title><![CDATA[mathrubhumi.latestnews.appsfeed]]></title>
<link>http://www.mathrubhumi.com//cmlink/mathrubhumi-latestnews-appsfeed-1.1184482</link>
<description>

</description>
<lastBuildDate>Mon, 2 Sep 2019 17:23:43 +0000</lastBuildDate>
<pubDate>Mon, 2 Sep 2019 17:23:43 +0000</pubDate>
<language></language>
<item>
<title><![CDATA[എന്‍. ഹരി പാലായിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി]]></title>
<link><![CDATA[https://www.mathrubhumi.com/news/kerala/pala-by-election-bjp-kottayam-president-n-hari-will-be-contest-as-nda-candidate-1.4090837]]></link>
<description><![CDATA[കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി. നേതാവ് എൻ. ഹരി എൻ.ഡി.എ. സ്ഥാനാർഥി. ബി.ജെ.പി. ദേശീയ നേതൃത്വമാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.<br/><br/>ബി.ജെ.പി. കോട്ടയം ജില്ലാ പ്രസിഡന്റാണ് എൻ. ഹരി. കോട്ടയം പള്ളിക്കത്തോട് പഞ്ചായത്ത് അംഗമായും യുവമോർച്ച സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും എൻ. ഹരി പാലായിൽ എൻ.ഡി.എ. സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.<br/><br/>സെപ്റ്റംബർ 23-നാണ് പാലാ നിയമസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ്. യു.ഡി.എഫ്. സ്ഥാനാർഥിയായി കേരള കോൺഗ്രസ് നേതാവ് ജോസ് ടോം പുലിക്കുന്നേലിനെയും എൽ.ഡി.എഫ്. സ്ഥാനാർഥിയായി മാണി സി. കാപ്പനെയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബർ 27-നാണ് വോട്ടെണ്ണൽ.<br/><br/>Content Highlights:pala by election; bjp kottayam president n hari will be contest as nda candidate<br/>]]></description>
<guid isPermaLink="false"><![CDATA[1.4090837]]></guid>
<pubDate><![CDATA[Mon Sep 02 22:53:43 IST 2019]]></pubDate>
<category><![CDATA[Kerala‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.4090880.1567444937!/image/image.JPG_gen/derivatives/landscape_160/image.JPG]]></url>
<title><![CDATA[എന്‍. ഹരി പാലായിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി]]></title>
<link><![CDATA[https://www.mathrubhumi.com/news/kerala/pala-by-election-bjp-kottayam-president-n-hari-will-be-contest-as-nda-candidate-1.4090837]]></link>
</image>
</item>
<item>
<title><![CDATA[വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 257 റണ്‍സിന്റെ ജയം; പരമ്പര]]></title>
<link><![CDATA[https://www.mathrubhumi.com/sports/cricket/india-vs-west-indies-second-test-day-4-1.4090749]]></link>
<description><![CDATA[കിങ്സ്റ്റൺ:വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 257 റൺസിന്റെ ജയം. ഉച്ചഭക്ഷണത്തിന് ശേഷം നാല് വിക്കറ്റ് നഷ്ടത്തിൽ 145 റൺസെന്ന സ്കോറുമായി ബാറ്റിങ് പുനരാരംഭിച്ച വിൻഡീസ് 210 റൺസിന് ഓൾഔട്ടായി. ഇതോടെ രണ്ടുവിജയങ്ങൾ നേടി ഇന്ത്യ പരമ്പരയും സ്വന്തമാക്കി. ആദ്യ മത്സരത്തിൽ 318 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. നേരത്തേ ഏകദിന, ട്വന്റി-20 പരമ്പരകളും കോലിയും സംഘവും സ്വന്തമാക്കിയിരുന്നു.<br/><br/>രണ്ടാമിന്നിങ്സിൽ മൂന്നുവീതം വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. ഹനുമ വിഹാരിയാണ് കളിയിലെ താരം. സ്കോർ: ഇന്ത്യ 416, നാലിന് 168 ഡിക്ല; വിൻഡീസ് 117, 210.<br/><br/>രണ്ടിന് 45 എന്ന നിലയിൽ തിങ്കളാഴ്ച ബാറ്റിങ് തുടർന്ന വിൻഡീസിന് കാര്യമായൊന്നുംചെയ്യാനായില്ല. അർധസെഞ്ചുറി നേടിയ ഷംറ ബ്രൂക്സ് (50), ഡാരെൻ ബ്രാവോയുടെ കൺകഷൻ സബ്സ്റ്റിറ്റിയൂട്ടായെത്തിയ ജെറമെയ്ൻ ബ്ലാക്ക്വുഡ് (38), ക്യാപ്റ്റൻ ജാസൺ ഹോൾഡർ (39) എന്നിവർ ചെറുത്തുനിൽപ്പ് നടത്തി. ഞായറാഴ്ച ജസ്പ്രീത് ബുംറയുടെ പന്ത് തലയിൽക്കൊണ്ട ഡാരെൻ ബ്രാവോ തിങ്കളാഴ്ച ബാറ്റിങ്ങിനിറങ്ങിയിരുന്നു. എന്നാൽ, വേദന തോന്നിയതോടെ മടങ്ങി. ഇതോടെയാണ് ബ്ലാക്ക്വുഡിന് ബാറ്റിങ്ങിന് അവസരം ലഭിച്ചത്.<br/><br/>നേരത്തെ വിൻഡീസിന്റെ ഒന്നാം ഇന്നിങ്സ് 117 റൺസിന് അവസാനിച്ചിരുന്നു. ഒന്നാം ഇന്നിങ്സിൽ 299 റൺസ് ലീഡ് നേടിയ ഇന്ത്യ വിൻഡീസിനെ ഫോളോ ഓൺ ചെയ്യിക്കാതെ രണ്ടാമത് ബാറ്റു ചെയ്ത് നാലിന് 168 റൺസെന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. അജിങ്ക്യ രഹാനെയും (64), ആദ്യ ഇന്നിങ്സിലെ സെഞ്ചുറി വീരൻ ഹനുമ വിഹാരിയും (53) അർധ സെഞ്ചുറികളുമായി പുറത്താകാതെ നിന്നു. കെ.എൽ രാഹുൽ (6) വീണ്ടും പരാജയമായപ്പോൾ മായങ്ക് അഗർവാൾ വെറും നാലു റൺസുമായി മടങ്ങി. പൂജാര 27 റൺസെടുത്ത് പുറത്തായപ്പോൾ ക്യാപ്റ്റൻ കോലിയെ റോച്ച് ആദ്യ പന്തിൽ തന്നെ മടക്കി. റോച്ച് മൂന്നു വിക്കറ്റ് വീഴ്ത്തി.<br/><br/>വീൻഡീസിനെ എറിഞ്ഞിട്ട് ഇന്ത്യ<br/><br/>ജസ്പ്രീത് ബുംറയുടെ പേസ് ബൗളിങ്ങിന് മുന്നിൽ തകർന്ന വിൻഡീസ് ഒന്നാം ഇന്നിങ്സിൽ 117 റൺസിന് എല്ലാവരും പുറത്തായിരുന്നു. ഇതോടെ ഇന്ത്യ 299 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടി. ഏഴു വിക്കറ്റിന് 87 റൺസെന്ന നിലയിൽ മൂന്നാം ദിനം കളി തുടങ്ങിയ ആതിഥേയർക്ക് 30 റൺസിന് ശേഷിക്കുന്ന മൂന്നു വിക്കറ്റും നഷ്ടമായി.<br/><br/>റഖീം കോൺവാൾ (14), ജഹ്മർ ഹാമിൽട്ടൻ (5), കെമാർ റോച്ച് (17) എന്നിവരുടെ വിക്കറ്റുകളാണ് മൂന്നാം ദിനം വിൻഡീസിന് നഷ്ടമായത്. മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും ഇഷാന്ത് ശർമ്മയും മൂന്നാം ദിവസത്തെ വിക്കറ്റ് പങ്കിട്ടു. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഷമി 150 വിക്കറ്റുകൾ പൂർത്തിയാക്കി.<br/><br/>34 റൺസെടുത്ത ഹെറ്റ്മെയറാണ് വിൻഡീസിന്റെ ടോപ്പ് സ്കോറർ. അഞ്ചു ബാറ്റ്സ്മാൻമാർ ഒഴികെ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. ഹാട്രിക് നേടിയ ബുംറ 12.1 ഓവറിൽ 27 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി രണ്ട് വിക്കറ്റെടുത്തു. ഇഷാന്ത് ശർമ്മയും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റ് വീതം നേടി.<br/><br/>ബുംറയുടെ ഹാട്രിക്<br/><br/>ടെസ്റ്റ് ചരിത്രത്തിൽ ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ താരമാണ് ബുംറ. മത്സരത്തിന്റെ ഒമ്പതാം ഓവറിലായിരുന്നു ബുംറയുടെ ഹാട്രിക്ക് പ്രകടനം. ഓവറിന്റെ രണ്ടാം പന്തിൽ ഡാരൻ ബ്രാവോയെ (4) രാഹുലിന്റെ കൈകളിലെത്തിച്ച ബുംറ തൊട്ടടുത്ത രണ്ടു പന്തുകളിൽ ഷമാർ ബ്രൂക്ക്സിനെയും റോസ്റ്റൺ ചേസിനെയും വിക്കറ്റിനു മുന്നിൽ കുടുക്കി. ഹർഭജൻ സിങ്, ഇർഫാൻ പത്താൻ എന്നിവരാണ് ഇന്ത്യക്ക് വേണ്ടി നേരത്തെ ടെസ്റ്റിൽ ഹാട്രിക്ക് നേടിയിട്ടുള്ള താരങ്ങൾ.<br/><br/>വിഹാരിയുടെ സെഞ്ചുറിയിൽ ഇന്ത്യ<br/><br/>നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 416 റൺസിന് അവസാനിച്ചിരുന്നു. ടെസ്റ്റ് കരിയറിലെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറി നേടിയ ഹനുമ വിഹാരിയുടെ മികവിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്. 225 പന്തിൽ 16 ബൗണ്ടറികളോടെ 111 റൺസെടുത്ത വിഹാരിയെ ഹോൾഡറാണ് പുറത്താക്കിയത്. കരിയറിലെ ആദ്യ അർധ സെഞ്ചുറി നേടിയ ഇഷാന്ത് ശർമ (57) വിഹാരിക്ക് ഉറച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് എട്ടാം വിക്കറ്റിൽ 112 റൺസാണ് കൂട്ടിച്ചേർത്തത്. ഇന്ത്യൻ ഇന്നിങ്സിലെ ഉയർന്ന കൂട്ടുക്കെട്ടാണിത്.<br/><br/>രണ്ടാം ദിനം അഞ്ചിന് 264 റൺസെന്ന നിലയിൽ കളി തുടർന്ന ഇന്ത്യക്ക് തുടക്കത്തിലെ ഋഷഭ് പന്തിന്റെ (27) വിക്കറ്റ് നഷ്ടമായിരുന്നു. എന്നാൽ ഏഴാം വിക്കറ്റിൽ രവീന്ദ്ര ജഡേജയെ (16) കൂട്ടുപിടിച്ച് വിഹാരി ഇന്ത്യൻ ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയി. കെ.എൽ രാഹുൽ (13), മായങ്ക് അഗർവാൾ (55), ചേതേശ്വർ പൂജാര (6), വിരാട് കോലി (76), അജിങ്ക്യ രഹാനെ (24) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യദിനം ഇന്ത്യക്ക് നഷ്ടമായത്. വിൻഡീസിനായി ക്യാപ്റ്റൻ ജേസൺ ഹോൾഡർ അഞ്ചു വിക്കറ്റ് വീഴ്ത്തി.<br/><br/>Content Highlights: India vs West Indies Second Test Day 4<br/>]]></description>
<guid isPermaLink="false"><![CDATA[1.4090749]]></guid>
<pubDate><![CDATA[Mon Sep 02 22:37:14 IST 2019]]></pubDate>
<category><![CDATA[Cricket‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.4090790.1567443918!/image/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 257 റണ്‍സിന്റെ ജയം; പരമ്പര]]></title>
<link><![CDATA[https://www.mathrubhumi.com/sports/cricket/india-vs-west-indies-second-test-day-4-1.4090749]]></link>
</image>
</item>
<item>
<title><![CDATA[ആണവായുധം പാകിസ്താന്‍ ആദ്യം ഉപയോഗിക്കില്ലെന്ന് ഇമ്രാന്‍ ഖാന്‍]]></title>
<link><![CDATA[https://www.mathrubhumi.com/news/world/pakistan-will-not-use-nuclear-weapons-first-imran-khan-1.4090031]]></link>
<description><![CDATA[ഇസ്ലാമാബാദ്: ആണവായുധം പാകിസ്താൻ ആദ്യം ഉപയോഗിക്കില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകൾ ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് പരാമർശം.<br/><br/>ഇരുരാജ്യങ്ങളും ആണവ ശക്തികളാണെന്ന് ലാഹോറിൽ സിഖ് വിഭാഗക്കാരുടെ ചടങ്ങിൽ സംസാരിക്കവെ ഇമ്രാൻ ഖാൻ ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള സംഘർഷം രൂക്ഷമായാൽ ലോകം അപകടത്തിലാകും. അതിനാൽ ആദ്യമായി ആണവായുധംതങ്ങൾ ഉപയോഗിക്കില്ലെന്ന് ഖാൻ വ്യക്തമാക്കി.<br/><br/>കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഇന്ത്യയുമായുള്ള നയതന്ത്രബന്ധം പാകിസ്താൻ തരംതാഴ്ത്തിയിരുന്നു. ഇന്ത്യൻ സ്ഥാനപതിയെ അവർ പുറത്താക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അവർ യു.എൻ രക്ഷാസമിതിയെ സമീപിച്ചിരുന്നു.<br/><br/>എന്നാൽ കശ്മീർ വിഷയത്തിലെ ഇന്ത്യൻ നിലപാടിനാണ് രക്ഷാസമിതിയിൽ സ്വീകാര്യത ലഭിച്ചത്. അതിനിടെ, ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുന്നുവെങ്കിലും നയത്തിൽ മാറ്റമുണ്ടാകുമോ എന്നത് അന്നത്തെ സാഹചര്യത്തെ ആശ്രയിച്ചിരിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അടുത്തിടെ പറഞ്ഞിരുന്നു.<br/><br/>Content Highlights:Pakistan will not use nuclear weapons first - Imran Khan<br/>]]></description>
<guid isPermaLink="false"><![CDATA[1.4090031]]></guid>
<pubDate><![CDATA[Mon Sep 02 21:32:49 IST 2019]]></pubDate>
<category><![CDATA[World‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.3983175.1563971208!/image/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[ആണവായുധം പാകിസ്താന്‍ ആദ്യം ഉപയോഗിക്കില്ലെന്ന് ഇമ്രാന്‍ ഖാന്‍]]></title>
<link><![CDATA[https://www.mathrubhumi.com/news/world/pakistan-will-not-use-nuclear-weapons-first-imran-khan-1.4090031]]></link>
</image>
</item>
<item>
<title><![CDATA[പാകിസ്താന് അനുകൂലമായ മൊഴി നല്‍കാന്‍ കുല്‍ഭൂഷണുമേല്‍ കടുത്ത സമ്മര്‍ദ്ദമെന്ന് ഇന്ത്യ]]></title>
<link><![CDATA[https://www.mathrubhumi.com/news/world/kulbhushan-jadhav-under-extreme-pressure-india-1.4089595]]></link>
<description><![CDATA[ഇസ്ലാമാബാദ്: പാക് ജയിലിൽ കഴിയുന്ന കുൽഭൂഷൺ ജാദവിനുമേൽ പാകിസ്താന് അനുകൂലമായ മൊഴി നൽകാൻ കടുത്ത സമ്മർദ്ദമുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ജാദവിന് കോൺസുലാർ സഹായം ലഭ്യമാക്കിയതിന് പിന്നാലെയാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.<br/><br/>ചാരവൃത്തി ആരോപിച്ച് പാക് സൈനിക കോടതി കുൽഭൂഷൺ ജാദവിന് വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ, ശിക്ഷാവിധിക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽനിന്ന് ഇന്ത്യയ്ക്ക് അനുകൂല വിധി നേടാൻ കഴിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ജാദവിന് കോൺസുലർ സഹായം ലഭ്യമാക്കാൻ പാകിസ്താൻ തയ്യാറായത്. ഇതേത്തുടർന്ന് പാകിസ്താനിലെ ഇന്ത്യൻ ഡെപ്യൂട്ടി കമ്മീഷണർ ഗൗരവ് അലുവാലിയയാണ് കുൽഭൂഷൺ ജാദവിനെ സന്ദർശിച്ചത്. ആദ്യമായാണ് പാക് ജയിലിൽ കഴിയുന്ന കുൽഭൂഷൺ ജാദവിനെ കാണാൻ ഒരു ഇന്ത്യൻ ഉദ്യോഗസ്ഥന് അനുമതി ലഭിക്കുന്നത്.<br/><br/>ജാദവിനെ സന്ദർശിച്ച ഉദ്യോഗസ്ഥനിൽനിന്ന് വിശദമായ റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ തീരുമാനിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ ഉദ്യോഗസ്ഥൻ നടത്തിയ സന്ദർശനത്തിന്റെ വിശദാംശങ്ങൾ വിദേശകാര്യമന്ത്രി ജാദവിന്റെ അമ്മയെ നേരിട്ട് അറിയിച്ചുവെന്നും അധികൃതർ പറഞ്ഞു. ജാദവിനെതിരായ പാക് സൈനിക കോടതിയുടെ ശിക്ഷാവിധി പുനഃപരിശോധിക്കണമെന്നും അദ്ദേഹത്തിന് കോൺസുലാർ സഹായം ലഭ്യമാക്കണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി കഴിഞ്ഞ ജൂലായ്17നാണ് ഉത്തരവിട്ടത്.<br/><br/>Content Highlights:Kulbhushan Jadhav under extreme pressure - India<br/>]]></description>
<guid isPermaLink="false"><![CDATA[1.4089595]]></guid>
<pubDate><![CDATA[Mon Sep 02 20:12:20 IST 2019]]></pubDate>
<category><![CDATA[World‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.2485679.1549646580!/image/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[പാകിസ്താന് അനുകൂലമായ മൊഴി നല്‍കാന്‍ കുല്‍ഭൂഷണുമേല്‍ കടുത്ത സമ്മര്‍ദ്ദമെന്ന് ഇന്ത്യ]]></title>
<link><![CDATA[https://www.mathrubhumi.com/news/world/kulbhushan-jadhav-under-extreme-pressure-india-1.4089595]]></link>
</image>
</item>
<item>
<title><![CDATA[റിട്ട. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനെ വീട്ടുജോലിക്കാരന്‍ ഫ്രിഡ്ജിലടച്ച് തട്ടിക്കൊണ്ടുപോയി]]></title>
<link><![CDATA[https://www.mathrubhumi.com/crime-beat/crime-news/91-year-old-man-locked-in-fridge-and-kidnapped-1.4089907]]></link>
<description><![CDATA[ന്യൂഡൽഹി: സൗത്ത് ഡൽഹിയിൽ സമ്പന്നർ താമസിക്കുന്ന പ്രദേശത്തുനിന്ന് 91 വയസുകാരനെ വീട്ടുജോലിക്കാരൻ ഫ്രിഡ്ജിനുള്ളിലാക്കി തട്ടിക്കൊണ്ടുപോയെന്ന് പരാതി. കിഷൻ ദേവ് ഘോസ്ലയെയാണ് ഗ്രേറ്റർ കൈലാഷ് - II പ്രദേശത്തുനിന്ന് കാണാതായത്. കേന്ദ്രസർക്കാർ ജീവനക്കാരനായി വിരമിച്ച അദ്ദേഹം ഐക്യരാഷ്ട്രസഭയിലും ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തിട്ടുണ്ട്. വീട്ടുജോലിക്കാരൻ ബിഹാർ സ്വദേശി കിഷൻ (22) അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയെന്നാണ് പ്രാഥമിക വിവരം.<br/><br/>ഞായറാഴ്ച രാവിലെ മുതലാണ് ഭർത്താവിനെയും വീട്ടുജോലിക്കാരനെയും കാണാതായതെന്ന് കിഷൻ ദേവ് ഘോസ്ലയുടെ ഭാര്യ സരോജ് ഘോസ്ല പറയുന്നു. ശനിയാഴ്ച രാത്രി 6.30 ന് വീട്ടുജോലിക്കാരൻ ഇരുവർക്കും ചായ നൽകിയിരുന്നു. പിന്നീട് താൻ ഉണർന്നത് ഞായറാഴ്ച രാവിലെ 5.30ഓടെ ആണെന്നും അപ്പോൾ ഭർത്താവും ജോലിക്കാരനും വീട്ടിൽ ഉണ്ടായിരുന്നില്ലെന്നും സരോജ് പറയുന്നു. ഉടൻതന്നെ അവർ സെക്യൂരിറ്റി ഗാർഡിനെയും പോലീസിനെയും തൊട്ടടുത്ത് താമസിക്കുന്ന മകനെയും വിവരം അറിയിച്ചു.<br/><br/>പിന്നീടാണ് വീട്ടിലുണ്ടായിരുന്ന ആഭരണങ്ങളും ഫ്രിഡ്ജും കാണാനില്ലെന്ന് വ്യക്തമായത്. പ്രദേശത്തുനിന്ന് ഫ്രിഡ്ജ് കയറ്റിയ വാഹനം കടന്നുപോയിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേത്തുടർന്നാണ് കിഷൻ ദേവ് ഖോസ്ലയെ ഫ്രിഡ്ജിനുള്ളിലടച്ച് തട്ടിക്കൊണ്ടു പോയതാകാമെന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേർന്നത്. പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടങ്ങിയതായി സൗത്ത് ഡൽഹി അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ വാർത്താ ഏജൻസിയോട് പറഞ്ഞു.<br/><br/>Content Highlights:91 Year old man locked in Fridge and Kidnapped<br/>]]></description>
<guid isPermaLink="false"><![CDATA[1.4089907]]></guid>
<pubDate><![CDATA[Mon Sep 02 21:02:26 IST 2019]]></pubDate>
<category><![CDATA[Crime News‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.4089918.1567438075!/image/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[റിട്ട. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനെ വീട്ടുജോലിക്കാരന്‍ ഫ്രിഡ്ജിലടച്ച് തട്ടിക്കൊണ്ടുപോയി]]></title>
<link><![CDATA[https://www.mathrubhumi.com/crime-beat/crime-news/91-year-old-man-locked-in-fridge-and-kidnapped-1.4089907]]></link>
</image>
</item>
<item>
<title><![CDATA[സിവില്‍ കേസില്‍ യാത്രാവിലക്ക് ദുബായ് കോടതി തള്ളിയതായി തുഷാര്‍ വെള്ളാപ്പള്ളി]]></title>
<link><![CDATA[https://www.mathrubhumi.com/gulf/uae/travel-ban-dubai-court-thushar-vellappally-cheque-bounce-case-1.4089519]]></link>
<description><![CDATA[ദുബായ്: ചെക്ക് കേസിൽ തനിക്ക് യാത്രവിലക്കേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നാസിൽ അബ്ദുള്ള നൽകിയ ഹർജി ദുബായ് കോടതി തള്ളിയതായി തുഷാർ വെള്ളാപ്പള്ളി. തുഷാറിനെതിരെ ഇന്ന് രാവിലെയാണ് ദുബായ് കോടതിയിൽ നാസിൽ അബ്ദുള്ള സിവിൽ കേസ് ഫയൽ ചെയ്തത്. ഈ കേസിൽ യാത്രവിലക്കേർപ്പെടുത്തണമെന്ന നാസിൽ അബ്ദുള്ളയുടെ വാദമാണ് കോടതി തള്ളിയതെന്ന് തുഷാർ അവകാശപ്പെട്ടു. ദുബായിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.<br/><br/><br/><br/>അതേസമയം ദുബായ് കോടതി യാത്രവിലക്ക് ഹർജി തള്ളിയാലും ക്രിമിനൽ കേസിൽ അജ്മാൻ കോടതിയുടെ യാത്രാ വിലക്കുള്ളതിനാൽ തുഷാറിന് നാട്ടിലേക്ക് വരാനാവില്ല.<br/><br/><br/><br/>ശ്രദ്ധ ലഭിക്കാൻ വേണ്ടിയാണ് നാസിൽ അബ്ദുള്ള തനിക്കെതിരെ പരാതി നൽകിയതെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. പുറത്തുവന്ന ശബ്ദ സംഭാഷണത്തെ ന്യായീകരിക്കാൻ നാസിൽ പറയുന്ന വാദങ്ങൾ പച്ചകള്ളമാണ്. തന്റെ വാദങ്ങൾ ശരിവെക്കുന്നതാണ് ശബ്ദ സന്ദേശത്തിലെ വിവരങ്ങൾ. കേസിനെ വർഗീയവത്കരിക്കാനുള്ള നാസിലിന്റെ ശ്രമവും ദൗർഭാഗ്യകരമാണ്.കോടതിക്ക് പുറത്ത് ഇനി  ഒത്തുതീർപ്പിനില്ലെന്നും നിയമപരമായി നേരിടുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.<br/><br/><br/><br/>Content Highlights: Travel ban-dubai court-thushar vellappally-cheque bounce case<br/><br/><br/><br/><br/>]]></description>
<guid isPermaLink="false"><![CDATA[1.4089519]]></guid>
<pubDate><![CDATA[Mon Sep 02 19:41:59 IST 2019]]></pubDate>
<category><![CDATA[UAE‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.4089525.1567433513!/image/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[സിവില്‍ കേസില്‍ യാത്രാവിലക്ക് ദുബായ് കോടതി തള്ളിയതായി തുഷാര്‍ വെള്ളാപ്പള്ളി]]></title>
<link><![CDATA[https://www.mathrubhumi.com/gulf/uae/travel-ban-dubai-court-thushar-vellappally-cheque-bounce-case-1.4089519]]></link>
</image>
</item>
<item>
<title><![CDATA[സുപ്രധാന മേഖലകളിലെ വളര്‍ച്ചാനിരക്ക്‌ 7.3% ല്‍ നിന്ന് 2.1 % ത്തിലേക്ക് കൂപ്പുകുത്തി]]></title>
<link><![CDATA[https://www.mathrubhumi.com/news/india/growth-of-8-core-sectors-slows-down-to-2-1-in-july-as-against-last-year-s-7-3--1.4089147]]></link>
<description><![CDATA[ന്യൂഡൽഹി: വ്യവസായരംഗത്ത് വൈദ്യുതി, റിഫൈനറി, സ്റ്റീൽ തുടങ്ങി രാജ്യത്തെ എട്ട് സുപ്രധാന മേഖലകളിലെ വളർച്ചാനിരക്ക് 2.1 ശതമാനത്തിലേക്ക് ഇടിഞ്ഞു.<br/><br/>വൈദ്യുതി ,റിഫൈനറി, സ്റ്റീൽ, പ്രകൃതി വാതകം, ക്രൂഡ് ഓയിൽ, വളം, സിമന്റ്, കൽക്കരി തുടങ്ങിയ എട്ട് സുപ്രധാന വ്യവസായ മേഖലകളുടെ വളർച്ചാനിരക്ക്കഴിഞ്ഞ വർഷം ജൂലായയിൽ 7.3 ശതമാനം ആയിരുന്നു. ഇത് ഈ വർഷം ജൂലായിയിൽ 2.1 ശതമാനമായിട്ടാണ് താഴ്ന്നിരിക്കുന്നത്.<br/><br/>സർക്കാർ ഇന്ന് പുറത്തുവിട്ട രേഖകളിലാണ് ഇക്കാര്യം പറയുന്നത്. ഏപ്രിൽ മുതൽ ജൂലായ് വരെയുള്ള കാലയളിൽ സുപ്രധാന മേഖലകളിലെ ഉത്പാദനം മുൻ വർഷത്തെ അപക്ഷേിച്ച് മൂന്ന് ശതമാനം ഉയർന്നതായും രേഖകൾ വ്യക്തമാക്കുന്നു.<br/><br/>Content Highlights:Growth of 8 Core Sectors Slows Down to 2.1% in July as Against Last Years 7.3%<br/>]]></description>
<guid isPermaLink="false"><![CDATA[1.4089147]]></guid>
<pubDate><![CDATA[Mon Sep 02 18:51:27 IST 2019]]></pubDate>
<category><![CDATA[India‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.960789.1459326811!/image/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[സുപ്രധാന മേഖലകളിലെ വളര്‍ച്ചാനിരക്ക്‌ 7.3% ല്‍ നിന്ന് 2.1 % ത്തിലേക്ക് കൂപ്പുകുത്തി]]></title>
<link><![CDATA[https://www.mathrubhumi.com/news/india/growth-of-8-core-sectors-slows-down-to-2-1-in-july-as-against-last-year-s-7-3--1.4089147]]></link>
</image>
</item>
<item>
<title><![CDATA[ദ്യോക്കോവിച്ച് പിന്‍വാങ്ങി; ഫെഡററും സെറീനയും ക്വാര്‍ട്ടറില്‍]]></title>
<link><![CDATA[https://www.mathrubhumi.com/sports/tennis/us-open-2019-novak-djokovic-roger-federer-serena-williams-1.4090554]]></link>
<description><![CDATA[ന്യൂയോർക്ക്: നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവുമായ നൊവാക് ദ്യോക്കോവിച്ച് യു.എസ്. ഓപ്പൺ ടെന്നീസിന്റെ ക്വാർട്ടർ കാണാതെ മടങ്ങി. പ്രീ ക്വാർട്ടറിൽ സ്വിറ്റ്സർലൻഡിന്റെ സ്റ്റാൻ വാവ്റിങ്കയ്ക്കെതിരായ മത്സരത്തിന്റെ മൂന്നാം സെറ്റിൽ പരിക്ക് കാരണം പിൻവാങ്ങിയാണ് ദ്യോക്കോവിച്ചിന്റെ മടക്കം. ആ സമയം (6-4, 7-5, 2-1) പിറകിലായിരുന്നു സെർബിയൻ താരം.<br/><br/>അതേസമയം മുൻചാമ്പ്യൻമാരായ റോജർ ഫെഡറർ, സെറീന വില്യംസ് എന്നിവർ ക്വാർട്ടറിൽ പ്രവേശിച്ചു. പുരുഷ സിംഗിൾസിൽ ബെൽജിയത്തിന്റെ ഡേവിഡ് ഗോഫിനെ (6-2, 6-2, 6-0) നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ഫെഡററുടെ മുന്നേറ്റം.<br/><br/>വനിതാ സിംഗിൾസിൽ ക്രൊയേഷ്യയുടെ പെട്രാ മാർട്ടിച്ചിനെ (6-3, 6-4) തോൽപ്പിച്ചാണ് സെറീനയുടെ ക്വാർട്ടർ പ്രവേശം. പുരുഷൻമാരിൽ ബൾഗേറിയയുടെ ഗ്രിഗർ ദിമിത്രോവ്, റഷ്യയുടെ ഡാനിൽ മെദ്വെദേവ് എന്നിവരും വനിതകളിൽ എലിന സ്വിറ്റോലിനയും അവസാന എട്ടിലെത്തിയിട്ടുണ്ട്.<br/><br/>Content Highlights: US Open 2019 Novak Djokovic Roger Federer Serena Williams<br/>]]></description>
<guid isPermaLink="false"><![CDATA[1.4090554]]></guid>
<pubDate><![CDATA[Mon Sep 02 22:08:47 IST 2019]]></pubDate>
<category><![CDATA[Tennis‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.4090557.1567442273!/image/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[ദ്യോക്കോവിച്ച് പിന്‍വാങ്ങി; ഫെഡററും സെറീനയും ക്വാര്‍ട്ടറില്‍]]></title>
<link><![CDATA[https://www.mathrubhumi.com/sports/tennis/us-open-2019-novak-djokovic-roger-federer-serena-williams-1.4090554]]></link>
</image>
</item>
<item>
<title><![CDATA[ഷമിക്കെതിരേ അറസ്റ്റ് വാറണ്ട്; 15 ദിവസത്തിനകം കീഴടങ്ങണം]]></title>
<link><![CDATA[https://www.mathrubhumi.com/sports/news/arrest-warrant-against-indian-cricketer-mohammad-shami-1.4089965]]></link>
<description><![CDATA[കൊൽക്കത്ത: ഭാര്യ ഹസിൻ ജഹാൻ നൽകിയ ഗാർഹിക പീഡന പരാതിയിൽ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ അറസ്റ്റ് വാറണ്ട്. കൊൽക്കത്തയിലെ അലിപോർ സി.ജെ.എം കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 15 ദിവസത്തിനകം കീഴടങ്ങുകയോ ജാമ്യമെടുക്കുകയോ ചെയ്യണം. ഷമിക്കൊപ്പം സഹോദരൻ ഹാസിദ് അഹമ്മദിനും അറസ്റ്റ് വാറണ്ടുണ്ട്. നിലവിൽ ഇന്ത്യൻ ടീമിനൊപ്പം വെസ്റ്റൻഡീസ് പര്യടനത്തിലാണ് ഷമി,<br/><br/>ഐപിസി 498 എ പ്രകാരമാണ് ഷമിക്കും സഹോദരനുമെതിരെ കേസെടുത്തിരിക്കുന്നത്. ഹസിന്റെ പരാതിയിൽ ഷമി ഇതുവരെ കോടതിയിൽ ഹാജരായിട്ടില്ല. ഇതേ തുടർന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.കൊൽക്കത്ത പൊലീസാണ് താരത്തിനെതിരായ ചാർജ് ഷീറ്റ് കോടതിയിൽ സമർപ്പിച്ചത്.<br/><br/>പരസ്ത്രീ ബന്ധവും ക്രിക്കറ്റിലെ ഒത്തുകളിയുമടക്കം നിരവധി ആരോപണങ്ങൾ ഹസിൻ ജഹാൻ ഷമിക്കെതിരെ ഉന്നയിച്ചിരുന്നു. പരസ്ത്രീ ബന്ധം തെളിയിക്കാനായി ഷമിയുടെ ഫോണിലെ ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകളും ഹസിൻ ജഹാൻ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. നിലവിൽ ഷമിയുമായി അകന്നു കഴിയുകയാണ് മുൻ മോഡൽകൂടിയായ ഹസിൻ.<br/><br/><br/>West Bengal: Alipore court issues arrest warrant against Indian cricketer Mohammad Shami and his brother Hasid Ahmed in connection with domestic violence case filed by his wife Hasin Jahan. The court has asked him to surrender within 15 days pic.twitter.com/0LKn8ivCOl<br/>&mdash; ANI (@ANI) September 2, 2019<br/><br/><br/><br/>Content Highlights:Arrest warrant against Indian cricketer Mohammad Shami<br/><br/><br/>]]></description>
<guid isPermaLink="false"><![CDATA[1.4089965]]></guid>
<pubDate><![CDATA[Mon Sep 02 21:05:06 IST 2019]]></pubDate>
<category><![CDATA[News‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.2663545.1567438471!/image/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[ഷമിക്കെതിരേ അറസ്റ്റ് വാറണ്ട്; 15 ദിവസത്തിനകം കീഴടങ്ങണം]]></title>
<link><![CDATA[https://www.mathrubhumi.com/sports/news/arrest-warrant-against-indian-cricketer-mohammad-shami-1.4089965]]></link>
</image>
</item>
<item>
<title><![CDATA[നൗഷാദ് ഇക്ക കട പൂട്ടുന്നെന്ന പ്രചാരണം; സത്യാവസ്ഥ ഇതാണ്]]></title>
<link><![CDATA[https://www.mathrubhumi.com/news/kerala/rumour-is-false-naushad-s-kochi-shop-will-function-1.4089126]]></link>
<description><![CDATA[കൊച്ചി: പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തെ തുടർന്ന് ശ്രദ്ധേയനായ നൗഷാദ് തന്റെ പുതിയ കട പൂട്ടുന്നുവെന്ന സോഷ്യൽ മീഡിയ പ്രചാരണം വ്യാജമെന്ന് നൗഷാദിന്റെ സുഹൃത്തും കടയുടെ മേൽനോട്ടക്കാരനുമായ നസീബ്. സോഷ്യൽ മീഡിയയിലെ പ്രചാരണം കണ്ട് പലരും വിളിച്ചിരുന്നെന്നും എന്നാൽ ഇതിൽ അൽപം പോലും സത്യമില്ലെന്നും നസീബ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ഒരു പ്രവാസിയുടെ ക്ഷണപ്രകാരം നൗഷാദ് ദുബായിൽ പോയ സാഹചര്യത്തിലാണ് നസീബിന്റെ പ്രതികരണം.<br/><br/>കട പൂട്ടുന്നെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണം വ്യാജമാണ്. ഇന്നലെ മുതൽ പലരും വിളിക്കുന്നുണ്ട്. അൽപം മുമ്പ് ഒരു മാഡം ഇവിടെ വന്നിരുന്നു. അവർ സോഷ്യൽ മീഡിയയിൽ ഇക്കാര്യം പറഞ്ഞ് പോസ്റ്റിട്ടിരുന്നു. ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. അതു മനസ്സിലായപ്പോ നേരിട്ടെത്തി നൗഷാദിക്കയെ കണ്ട് വേറെ പോസ്റ്റിടാനാണ് വന്നത്. പക്ഷേ, അദ്ദേഹം ഇന്നു രാവിലെ ദുബായിലേക്ക് പോയതിനാൽ അദ്ദേഹത്തെ കാണാനായില്ല. തെറ്റു തിരുത്തി പോസ്റ്റിടുമെന്ന് പറഞ്ഞാണ് അവർ പോയത് -നസീബ് വ്യക്തമാക്കി.<br/><br/>താൻ പ്രശസ്തനായതോടെ ആളുകൾ തന്റെ കട തേടി വരികയാണെന്നും തന്നേക്കാൾ മുമ്പേ ഇവിടെ കട നടത്തിയിരുന്നവർക്ക് കച്ചവടം ലഭിക്കുന്നില്ലെന്നുമാണ് നൗഷാദിന്റെ ഫോട്ടോ വെച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റ്. കട നിർത്തി ഫുട്ട്പാത്ത് കച്ചവടത്തിലേക്ക് തിരികെ പോകാനാണ് നൗഷാദിന്റെ തീരുമാനമെന്നും പ്രചരിക്കുന്ന പോസ്റ്റിൽ പറയുന്നു.<br/><br/>ആകെ 100 സ്ക്വയർ ഫീറ്റ് മാത്രമുള്ള കടയാണിത്, നസീബ് പറയുന്നു. മറ്റുള്ളവർക്ക് പ്രശ്നമാകാനുള്ളത്ര വലിപ്പമൊന്നുമില്ല. രണ്ടാഴ്ച മുമ്പാണ് കട ഉദ്ഘാടനം ചെയ്തത്. അതിനു ശേഷം ചെയ്യേണ്ട കാര്യങ്ങളൊന്നും ചെയ്യാൻ നൗഷാദിന് കഴിഞ്ഞിട്ടില്ല. മറ്റു തിരക്കുകൾ കാരണം ബിസിനസിൽ ശ്രദ്ധിക്കാൻ പറ്റാത്തതാണ് കാരണം. ഇത്തരം പ്രചാരണങ്ങൾ ഉണ്ടാകുന്നത് നൗഷാദിനും വേദനയുണ്ടാക്കുന്ന കാര്യമാണ് -നസീബ് കൂട്ടിച്ചേർത്തു.<br/><br/><br/><br/>Content Highlights: Rumour about shop get closed<br/>]]></description>
<guid isPermaLink="false"><![CDATA[1.4089126]]></guid>
<pubDate><![CDATA[Mon Sep 02 18:44:02 IST 2019]]></pubDate>
<category><![CDATA[Kerala‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.4089133.1567430008!/image/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[നൗഷാദ് ഇക്ക കട പൂട്ടുന്നെന്ന പ്രചാരണം; സത്യാവസ്ഥ ഇതാണ്]]></title>
<link><![CDATA[https://www.mathrubhumi.com/news/kerala/rumour-is-false-naushad-s-kochi-shop-will-function-1.4089126]]></link>
</image>
</item>
<item>
<title><![CDATA[പ്രദേശവാസി കുട വീശി സൂചന നല്‍കി, വഴിമാറിയത് വന്‍ ട്രെയിന്‍ അപകടം ]]></title>
<link><![CDATA[https://www.mathrubhumi.com/news/india/major-train-mishap-averted-1.4089132]]></link>
<description><![CDATA[താനെ: പ്രദേശവാസിയുടെ സമയോചിതമായ ഇടപെടലിലൂടെ തലനാരിഴയ്ക്ക് വഴിമാറിയത് വൻ ട്രെയിൻ ദുരന്തം. മുംബൈയിലെ കഞ്ചൂർമാർഗിനും ബണ്ടൂപ് സ്റ്റേഷനുൾക്കിടയിൽ ഞായറാഴ്ച രാവിലെ 8.40 ഓടെയാണ് സംഭവം നടന്നത്.<br/><br/>കഞ്ചൂർമാർഗ് ബണ്ടൂപ് സ്റ്റേഷനുകൾക്കിടയിൽ ഒന്നര അടിയോളം നീളത്തിൽ റെയിൽ ട്രാക്ക് തകർന്നുകിടക്കുന്നതു കണ്ട ദർശൻ എന്ന ആൾ തന്റെ കുട ഉയർത്തി വീശി ട്രെയിൻ മോട്ടോർമാന് അപായ സൂചന നൽകുകയായിരുന്നു. ദർശന്റെ സൂചന മനസ്സിലാക്കി ട്രെയിൻ നിർത്തുകയും വൻദുരന്തം ഒഴിവാകുകയും ചെയ്തു.<br/><br/>സംഭവത്തിന് അഞ്ച് മിനുട്ട് മുൻപ് ബദൽപൂരിൽ നിന്നുള്ള ലോക്കൽ ട്രെയിൻ ഈ ട്രാക്കിലൂടെ കടന്നുപോയിരുന്നു. ട്രാക്കിൽ നിന്നും കുലുക്കവും അസാധാരണശബ്ദവും ഉണ്ടായതായി ട്രെയിൻ മോട്ടോർമാൻ സ്റ്റേഷനിൽ വിവരമറിയിച്ചു. തുടർന്ന് താനെ ട്രെയിനിന്റെ മോട്ടോർമാനും ഇത് സംബന്ധിച്ച് സന്ദേശം ലഭിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ദർശൻ ചൗഹാൻ തന്റെ കുട ഉയർത്തി അപായ സൂചന നൽകിയതെന്ന് ട്രെയിൻ മോട്ടോർമാൻ പറഞ്ഞു.<br/><br/>തകരാറിനെ തുടർന്ന് മറ്റ് ട്രെയിനുകൾട്രാക്ക് മാറ്റി വിട്ടു. ഏകദേശം ഒരു മണിക്കൂറിനു ശേഷം തകരാർ പരിഹരിച്ച് ട്രാക്കിലൂടെയുള്ള ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചുവെന്ന് മുംബൈ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.<br/><br/>റെയിൽവേയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ കൃഷി ചെയ്ത് ജീവിക്കുന്ന ആളാണ് ദർശൻ ചൗഹാൻ. 1991 മുതൽ റെയിൽവേ ട്രാക്കിന് സമീപത്തെ കെട്ടിടത്തിലാണ് ഇയാൾ താമസിക്കുന്നത്. സമയോചിതമായി ഇടപെട്ടതിൽ റെയിൽവെ അധികൃതർ ദർശനെ അഭിനന്ദിച്ചു.<br/><br/>Content Highlights:train mishap averted<br/>]]></description>
<guid isPermaLink="false"><![CDATA[1.4089132]]></guid>
<pubDate><![CDATA[Mon Sep 02 19:35:00 IST 2019]]></pubDate>
<category><![CDATA[India‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.4089518.1567433246!/image/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[പ്രദേശവാസി കുട വീശി സൂചന നല്‍കി, വഴിമാറിയത് വന്‍ ട്രെയിന്‍ അപകടം ]]></title>
<link><![CDATA[https://www.mathrubhumi.com/news/india/major-train-mishap-averted-1.4089132]]></link>
</image>
</item>
<item>
<title><![CDATA[പിഎസ്.സി തട്ടിപ്പ്; മുന്‍ വര്‍ഷങ്ങളിലെ പരീക്ഷകളും റാങ്ക് ലിസ്റ്റും പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് ]]></title>
<link><![CDATA[https://www.mathrubhumi.com/news/kerala/psc-examination-frauds-crime-branch-is-looking-for-the-last-three-years-of-exams-and-rank-lists-1.4089023]]></link>
<description><![CDATA[തിരുവനന്തപുരം: പി.എസ്.സി. പരീക്ഷാതട്ടിപ്പിൽ അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. മുൻ വർഷങ്ങളിലെ പരീക്ഷകളെ കുറിച്ച് ക്രൈംബ്രാഞ്ച് വിശദമായി അന്വേഷണം നടത്തും. ഇതിനായി പി.എസ്.സിയോട് മുൻ റാങ്ക് ലിസ്റ്റുകളുടെ വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടു.<br/><br/>കഴിഞ്ഞ മൂന്ന് വർഷത്തെ പരീക്ഷകളുടെ പൂർണ്ണമായ വിവരങ്ങൾ ആവശ്യപ്പെട്ട് പിഎസ്എസി സെക്രട്ടറിക്ക് ക്രൈംബ്രാഞ്ച് കത്തയച്ചു. പി.എസ്.സി തട്ടിപ്പ് കേസിന്റെ ആദ്യഘട്ട അന്വേഷണം പൂർത്തായപ്പോൾ സമാനമായ തട്ടിപ്പ് മുൻപ് നടന്ന പരീക്ഷകളിലും നടന്നിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.<br/><br/>പിഎസ്എസി പരീക്ഷാതട്ടിപ്പിൽ സമഗ്രമായ അന്വേഷണം വേണമെന്ന് കഴിഞ്ഞ ദിവസം കേസിലെ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിൽകൂടിയാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.<br/><br/>മുൻ വർഷങ്ങളിലെ റാങ്ക് ലിസ്റ്റുകളിൽ സംശായസ്പദമായി ആരെങ്കിലും കടന്ന് കൂടിയിട്ടുണ്ടോ, പ്രതികളുമായി ബന്ധമുള്ളവർ ആരെങ്കിലും മുൻ വർഷങ്ങളിലെ റാങ്ക് ലിസ്റ്റിലുണ്ടോ എന്നതാണ് പരിശോധിക്കുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം കീഴടങ്ങിയ പോലീസുകാരനായ പ്രതി ഗോകുലിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് അപേക്ഷ നൽകി.<br/><br/>Content Highlights:psc examination frauds-crime branch is looking for the last three years of exams and rank lists<br/>]]></description>
<guid isPermaLink="false"><![CDATA[1.4089023]]></guid>
<pubDate><![CDATA[Mon Sep 02 16:23:43 IST 2019]]></pubDate>
<category><![CDATA[Kerala‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.2688484.1521653868!/image/image.png_gen/derivatives/landscape_160/image.png]]></url>
<title><![CDATA[പിഎസ്.സി തട്ടിപ്പ്; മുന്‍ വര്‍ഷങ്ങളിലെ പരീക്ഷകളും റാങ്ക് ലിസ്റ്റും പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് ]]></title>
<link><![CDATA[https://www.mathrubhumi.com/news/kerala/psc-examination-frauds-crime-branch-is-looking-for-the-last-three-years-of-exams-and-rank-lists-1.4089023]]></link>
</image>
</item>
<item>
<title><![CDATA[ 81 റണ്‍സുമായി മനീഷ് പാണ്ഡെ നയിച്ചു; ഇന്ത്യ എ ടീമിന് പരമ്പര]]></title>
<link><![CDATA[https://www.mathrubhumi.com/sports/cricket/india-a-vs-south-africa-a-cricket-1.4089593]]></link>
<description><![CDATA[തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ എ ടീം. കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടന്ന മൂന്നാം ഏകദിനത്തിൽ നാല് വിക്കറ്റിന് വിജയിച്ചാണ് ഇന്ത്യ എ പരമ്പര നേടിയത്. മഴ മൂലം 30 ഓവർ ആയി വെട്ടിച്ചുരുക്കിയ മത്സരത്തിൽ ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 208 റൺസ് വിജയലക്ഷ്യം ഇന്ത്യ 13 പന്ത് ശേഷിക്കെ മറികടന്നു. ഇതോടെ അഞ്ചു ഏകദിനങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 3-0ത്തിന് മുന്നിലെത്തി. ആദ്യ രണ്ട് ഏകദിനത്തിലും ഇന്ത്യ വിജയിച്ചിരുന്നു.<br/><br/>59 പന്തിൽ 81 റൺസ് നേടിയ ക്യാപ്റ്റൻ മനീഷ് പാണ്ഡെയാണ് ഇന്ത്യയുടെ വിജയശിൽപി. സ്കോർ: ദക്ഷിണാഫ്രിക്ക എ-2017/8 (30 ഓവർ), ഇന്ത്യ എ-208/6 (27.5 ഓവർ)<br/><br/>45 റൺസുമായി പുറത്താകാതെ നിന്ന ദ്യൂബയും 40 റൺസോടെ ഇഷാൻ കിഷനും മനീഷ് പാണ്ഡെക്ക് പിന്തുണ നൽകി. 26 റൺസിനിടയിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യ എ ടീമിനെ ഇഷാൻ കിഷനും മനീഷ് പാണ്ഡെയും കൈപ്പിടിച്ചുയർത്തുകയായിരുന്നു. ഇരുവരും നാലാം വിക്കറ്റിൽ 70 റൺസ് കൂട്ടിച്ചേർത്തു.<br/><br/>ടോസ് നേടി ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക എ ടീം 30 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 207 റൺസാണ് നേടിയത്. 44 റൺസെടുത്ത ക്ലാസെനാണ് ടോപ്പ് സ്കോറർ. ദീപക് ചാഹറും ക്രുണാൽ പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം നേടി.<br/><br/><br/>FIFTY for @im_manishpandey 👏👏#INDAvSAA pic.twitter.com/mpowIng7TO<br/>&mdash; BCCI Domestic (@BCCIdomestic) September 2, 2019<br/><br/><br/><br/>Content Highlights: India A vs South Africa A Cricket<br/>]]></description>
<guid isPermaLink="false"><![CDATA[1.4089593]]></guid>
<pubDate><![CDATA[Mon Sep 02 20:10:46 IST 2019]]></pubDate>
<category><![CDATA[Cricket‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.4089598.1567435193!/image/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[ 81 റണ്‍സുമായി മനീഷ് പാണ്ഡെ നയിച്ചു; ഇന്ത്യ എ ടീമിന് പരമ്പര]]></title>
<link><![CDATA[https://www.mathrubhumi.com/sports/cricket/india-a-vs-south-africa-a-cricket-1.4089593]]></link>
</image>
</item>
<item>
<title><![CDATA[ചിദംബരത്തിന്റെ സിബിഐ കസ്റ്റഡി ഒരു ദിവസത്തേക്ക് കൂടി നീട്ടി; ഇടക്കാല ജാമ്യത്തില്‍ നാളെ തീരുമാനം]]></title>
<link><![CDATA[https://www.mathrubhumi.com/news/india/inx-media-chidambaram-s-cbi-custody-extended-for-one-more-day-1.4089099]]></link>
<description><![CDATA[ന്യൂഡൽഹി:ഐ.എൻ.എക്സ് മീഡിയ അഴിമതി കേസിൽ കോൺഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ റിമാൻഡ് നീട്ടി.ചിദംബരത്തെ ഒരു ദിവസം കൂടി കസ്റ്റഡിയിൽ വെക്കാൻ സിബിഐക്ക് പ്രത്യേക കോടതി അനുമതി നൽകി. കേസിൽ ചിദംബരത്തിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ഹർജിയിൽ നാളെ വാദം കേൾക്കാനും സിബിഐ പ്രത്യേക കോടതി തീരുമാനിച്ചിട്ടുണ്ട്.<br/><br/>കേസുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതി നാളെ പരിഗണിച്ചതിന് ശേഷമായിരിക്കും ഇടക്കാല ജാമ്യത്തിൽ സിബിഐ കോടതി വാദം കേൾക്കുക. സുപ്രീംകോടതി ഇന്ന് കേസ് പരിഗണിച്ചപ്പോൾ ചിദംബരത്തെ തിഹാർ ജയിലിലേക്ക് അയക്കേണ്ടതില്ലെന്നും ഇടക്കാല ജാമ്യം വിചാരണ കോടതി പരിഗണിക്കണമെന്നും ഉത്തരവിട്ടിരുന്നു.<br/><br/>ഈ ഉത്തരവിനെ ചൊല്ലി സിബിഐ കോടതിയിൽ സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയും ചിദംബരത്തിന്റെ അഭിഭാഷകരും തമ്മിൽ രൂക്ഷമായ വാഗ്വാദമുണ്ടായി. ഇതേ തുടർന്നാണ് നാളെ കേസ് സുപ്രീംകോടതി പരിഗണിച്ച ശേഷം ജാമ്യത്തിൽ വാദം കേൾക്കാൻ സിബിഐ കോടതി തീരുമാനിച്ചത്.<br/><br/>ഇടക്കാല ജാമ്യത്തിൽ ഇന്ന് തന്നെ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതായി ചിദംബരത്തിന് വേണ്ടി വാദിച്ച മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. എന്നാൽ തുഷാർ മെഹ്ത ഇതിനെ എതിർത്തു. ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് നോട്ടീസ് നൽകിയിരിക്കണമെന്ന് അദ്ദേഹം വാദിച്ചു.<br/><br/>Content Highlights:INX Media : Chidambarams CBI Custody Extended For One More Day<br/>]]></description>
<guid isPermaLink="false"><![CDATA[1.4089099]]></guid>
<pubDate><![CDATA[Mon Sep 02 18:03:29 IST 2019]]></pubDate>
<category><![CDATA[India‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.4089562.1567434770!/image/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[ചിദംബരത്തിന്റെ സിബിഐ കസ്റ്റഡി ഒരു ദിവസത്തേക്ക് കൂടി നീട്ടി; ഇടക്കാല ജാമ്യത്തില്‍ നാളെ തീരുമാനം]]></title>
<link><![CDATA[https://www.mathrubhumi.com/news/india/inx-media-chidambaram-s-cbi-custody-extended-for-one-more-day-1.4089099]]></link>
</image>
</item>
<item>
<title><![CDATA[വോയ്‌സ് ക്ലിപ്പ് പുറത്തുവിട്ടത് സമ്മര്‍ദ്ദതന്ത്രത്തിന്റെ ഭാഗമായെന്ന് നാസില്‍ അബ്ദുള്ള]]></title>
<link><![CDATA[https://www.mathrubhumi.com/gulf/uae/news/thushar-vellappally-nasil-abdulla-1.4088999]]></link>
<description><![CDATA[<br/><br/>ദുബായ്: സുഹൃത്തുമായി നടത്തിയ വ്യക്തിപരമായ സംഭാഷണമാണ് വോയ്സ് ക്ലിപ്പ് ആയി പ്രചരിച്ചതെന്ന്, തുഷാർ വെള്ളാപ്പള്ളിക്കെതിരെ ചെക്ക് കേസ് നൽകിയ നാസിൽ അബ്ദുള്ള മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കുറച്ച് പണം സംഘടിപ്പിക്കാൻ പറഞ്ഞ് വിളിച്ച കോൾ ആയിരുന്നു അതെന്നും സമ്മർദതന്ത്രത്തിന്റെ ഭാഗമായാണ് അത് പ്രചരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.<br/><br/>എന്റെ ഡോക്യുമെന്റ്സ്, പാസ്പോർട്ട്, ചെക്ക് എന്നിവ ഗ്യാരന്റി നൽകിയാണ് ഒരാളുടെ അടുത്തുനിന്ന് പണം കടം വാങ്ങിയത്. ചെക്ക് തിരിച്ചു കിട്ടണമെങ്കിൽ അത് തിരിച്ചു കൊടുക്കണം. അതിനുള്ള പണത്തിനായാണ് ഞാൻ അയാളെ വിളിച്ചത്. ഈ വ്യക്തിയെക്കൂടാതെ കുറച്ചു പേരെ കൂടി വിളിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസ്യത കുറവായതിനാൽ പണം സംഘടിപ്പിക്കാൻ വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതു കൊണ്ടാണ് ഇപ്രകാരം ചെയ്യാമെന്ന് കരുതിയത്.<br/><br/><br/><br/><br/><br/>സ്വകാര്യഫോൺ സംഭാഷണം എങ്ങിനെ പുറത്തായെന്ന് എനിക്കറിയില്ല. അറിയാതെ അതിനെക്കുറിച്ച് അഭിപ്രായം പറയുന്നതിൽ അർത്ഥമില്ല. കോടതിക്ക് പുറത്ത് ഒത്തുതീർപ്പിന് സാധ്യതയുണ്ടെന്നും സാമ്പത്തിക ഇടപാട് എപ്പോഴും പൈസ കൊടുത്തു തീർത്താൽ തീരാവുന്നതേയുള്ളൂ. പണം തരില്ല എന്നൊന്നും അവർ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും തുക കുറയുന്നതാണ് തന്റെ പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.<br/><br/>മുപ്പതിനായിരം ദിർഹം (ഏകദേശം അഞ്ചര ലക്ഷത്തോളം) കൊടുത്തിട്ടാണ് ചെക്ക് തിരിച്ചു മേടിച്ചത്. പല സോഴ്സുകൾ വഴിയാണ് ഈ കാശ് സംഘടിപ്പിച്ചതെന്നും തുഷാർ വെള്ളാപ്പള്ളി നേരിട്ട് തന്ന ചെക്കല്ല ഇതെന്നും ഓഫീസ് വഴി തുഷാറിന്റെ കമ്പനി തന്ന ചെക്കാണിതെന്നും അദ്ദേഹം പറയുന്നു.<br/><br/>പൈസ തന്നാൽ എന്തു തരുമെന്ന ചോദ്യത്തിനാണ് ഞാൻ ഓഫർ വെച്ചത്. എന്റെ വോയ്സ് മാത്രമാണ് വന്നിട്ടുള്ളത്. നിയമപരമായി വോയ്സ് ക്ലിപ്പിന് യാതൊരു പ്രാധാന്യവുമില്ലെന്നും ഡോക്യുമെന്റിനാണ് കോടതിയിൽ മൂല്യമെന്നും അദ്ദേഹം പറഞ്ഞു.<br/><br/>പക്ഷെ പൊതുജനങ്ങളുടെ പിന്തുണ നഷ്ടമാകാൻ ഈ വോയ്സ് ക്ലിപ്പ് കാരണമാകുമെന്നതാണ് തന്റെ വിഷമമെന്നും നാസിൽ അബ്ദുള്ള പറയുന്നു. തന്നെ ബുദ്ധിമുട്ടിക്കാനും സമ്മർദം ചെലുത്താനും വേണ്ടിയാണ് അത് പുറത്തുവിട്ടത്. വോയ്സ് ക്ലിപ്പ് പുറത്തുവിട്ട ആളുമായി ബന്ധപ്പെടുന്നതുകൊണ്ട് പ്രത്യേക അർത്ഥമുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.<br/><br/>വോയ്സ് ക്ലിപ്പ് വന്നതിനുശേഷം അവർ പറഞ്ഞ വാഗ്ദാനങ്ങളിൽ നിന്നും പുറകോട്ട് പോകുന്നുവെന്നും വോയ്സ് ക്ലിപ്പ് അതിന് അവർക്കൊരു ശക്തിയായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രചരിപ്പിച്ചവരുടെ സുരക്ഷ അവർ നോക്കുന്നതിനാൽ അതിന്റെ ഭാഗമായാണ് ക്ലിപ്പ് പുറത്തു വിട്ടതെന്നും നാസിൽ പറയുന്നു. എന്തെല്ലാം മാറ്റി വെച്ചാലും തനിക്ക് പണം തരാനുണ്ടെന്നുള്ളതിൽ യാതൊരു തർക്കവുമില്ല. ഇത് തരാതിരിക്കാനും അതല്ലെങ്കിൽ തുക കുറക്കാനുള്ള മാർഗവുമാണ് ഇവർ ആലോചിക്കുന്നത്. അദ്ദേഹം പറഞ്ഞു.<br/><br/>Content Highlights: thushar vellappally nasil abdulla<br/>]]></description>
<guid isPermaLink="false"><![CDATA[1.4088999]]></guid>
<pubDate><![CDATA[Mon Sep 02 15:41:07 IST 2019]]></pubDate>
<category><![CDATA[UAE‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.4089027.1567423246!/image/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[വോയ്‌സ് ക്ലിപ്പ് പുറത്തുവിട്ടത് സമ്മര്‍ദ്ദതന്ത്രത്തിന്റെ ഭാഗമായെന്ന് നാസില്‍ അബ്ദുള്ള]]></title>
<link><![CDATA[https://www.mathrubhumi.com/gulf/uae/news/thushar-vellappally-nasil-abdulla-1.4088999]]></link>
</image>
</item>
<item>
<title><![CDATA['കാര്‍ഗിലും ബാലാക്കോട്ടും'; ഒന്നിച്ച് മിഗ് പറത്തി പോരാളികള്‍, അഭിമാനത്തോടെ എയര്‍ ചീഫ് മാര്‍ഷല്‍]]></title>
<link><![CDATA[https://www.mathrubhumi.com/news/india/air-chief-marshal-bs-dhanoa-and-wing-commander-abhinandan-varthaman-today-flew-together-in-mig-21-1.4089058]]></link>
<description><![CDATA[ന്യൂഡൽഹി: രണ്ട് സന്ദർഭങ്ങളിലായി പാകിസ്താൻ പട്ടാളത്തിന്റെ പിടിയിലായ എയർ ചീഫ് മാർഷൽ ബി എസ് ധനോവയും വിങ് കമാൻഡർ അഭിനന്ദൻ വർത്തമാനും ഒരുമിച്ച് പോർവിമാനം പറത്തി. കാർഗിൽ യുദ്ധകാലത്ത് പാകിസ്താന്റെ പിടിയിലായ ധനോവയുംബാലാകോട്ട് ആക്രമണത്തിന് ശേഷം പാകിസ്താന്റെ പിടിയിലായ അഭിനന്ദനും അതിനപ്പുറം മറ്റൊരു ബന്ധം കൂടിയുണ്ട്.<br/><br/>അഭിനന്ദന്റെ പിതാവിനൊപ്പം പോർവിമാനം പറത്തിയിട്ടുണ്ട് ബി.എസ് ധനോവ. വിരമിക്കുമ്പോൾ വ്യോമസേനയിൽ എയർ മാർഷലായിരുന്നു അഭിനന്ദന്റെ അച്ഛൻ. രണ്ടു പേർക്ക് ഇരിക്കാവുന്ന റഷ്യൻ നിർമിത മിഗ് 21 പരിശീലന വിമാനത്തിൽ ചീഫ് മാർഷൽ ധനോവ മുൻ സീറ്റിൽ ഇരുന്നാണ് വിമാനം നിയന്ത്രിച്ചത്.<br/><br/>ഞങ്ങൾക്കിടയിൽ രണ്ട് സമാനതകളുണ്ട്. ഞങ്ങൾ രണ്ടുപേരും പറത്തിയത് മിഗ് 21 പോർവിമാനങ്ങളാണ്. രണ്ടു പേരും പാകിസ്താനെതിരെ യുദ്ധം ചെയ്തവരാണ്.ഞാൻ കാർഗിലിലും അഭിനന്ദൻ ബാലാക്കോട്ടിലും പാകിസ്താനെതിരെ പോരാടി-ബി.എസ് ധനോവ പറഞ്ഞു. ഞാൻ അദ്ദേഹത്തിന്റെ പിതാവിനൊപ്പം പോർവിമാനം പറത്തിയിട്ടുണ്ട്. വ്യോമസേനാ ജീവിതത്തിന്റെ അവസാന കാലത്ത് പഴയ സഹപ്രവർത്തകന്റെ മകനൊപ്പം പോർവിമാനം പറത്തുക എന്നത് വലിയ അംഗീകാരമാണെന്നും എയർ ചീഫ് മാർഷൽ ബി.എസ് ധനോവ പറഞ്ഞു.<br/><br/>പത്താൻകോട്ട് ബേസിൽ നിന്നും പറന്നുയർന്ന വിമാനത്തിൽ ഇരുവരും അരമണിക്കൂറോളമാണ് ആകാശത്ത് ചിലവഴിച്ചത്.<br/><br/>Content highlights:Air Chief Marshal BS Dhanoa and Wing Commander Abhinandan Varthaman today flew together in a two-seater version of MIG 21<br/>]]></description>
<guid isPermaLink="false"><![CDATA[1.4089058]]></guid>
<pubDate><![CDATA[Mon Sep 02 17:36:41 IST 2019]]></pubDate>
<category><![CDATA[India‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.4089061.1567425882!/image/image.png_gen/derivatives/landscape_160/image.png]]></url>
<title><![CDATA['കാര്‍ഗിലും ബാലാക്കോട്ടും'; ഒന്നിച്ച് മിഗ് പറത്തി പോരാളികള്‍, അഭിമാനത്തോടെ എയര്‍ ചീഫ് മാര്‍ഷല്‍]]></title>
<link><![CDATA[https://www.mathrubhumi.com/news/india/air-chief-marshal-bs-dhanoa-and-wing-commander-abhinandan-varthaman-today-flew-together-in-mig-21-1.4089058]]></link>
</image>
</item>
<item>
<title><![CDATA[സമ്പദ് വ്യവസ്ഥ സുസ്ഥിരം; മന്‍മോഹന്‍ സിങ് ചിലരുടെ കൈയിലെ കളിപ്പാവയെന്ന് ബിജെപി]]></title>
<link><![CDATA[https://www.mathrubhumi.com/news/india/manmohan-used-as-puppet-economy-doing-quite-well-under-modi-bjp-1.4089120]]></link>
<description><![CDATA[ന്യൂഡൽഹി: സാമ്പത്തിക മാന്ദ്യവുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി ബിജെപി രംഗത്തെത്തി. മോദി സർക്കാരിന്റെ ഭരണത്തിൽ രാജ്യത്തെ സമ്പദ് വ്യവസ്ഥ സുസ്ഥിരമാണെന്ന് ബിജെപി വക്താവ് സംബിത് പത്ര അവകാശപ്പെട്ടു.<br/><br/>പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക നയങ്ങൾ ഇന്ത്യയെ ലോകത്തെതന്നെ മികച്ച സമ്പദ് വ്യവസ്ഥകൾക്കൊപ്പം എത്തിച്ചു. മൻമോഹൻ സിങ്ങിന്റെ കാലത്ത് രാജ്യത്തിന് പ്രതീക്ഷിച്ച സാമ്പത്തിക വളർച്ച കൈവരിക്കാനായില്ല. അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്ന ചിലരുടെകൈയിലെ കളിപ്പാവ മാത്രമായിരുന്നു അദ്ദേഹമെന്നും ബിജെപി വക്താവ്വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.<br/><br/>മോദി സർക്കാർ കഴിഞ്ഞ ആറു വർഷംകൊണ്ട് സമ്പദ് വ്യവസ്ഥയ്ക്ക് ശക്തമായ അടിത്തറയിട്ടു. ജി.എസ്.ടിയിലൂടെയും നികുതി പരിഷ്കരണങ്ങളിലൂടെയുമാണ് ഇത് സാധ്യമായത്. അതിനാൽ ആഗോള സാമ്പത്തിക മാന്ദ്യത്തിനിടെയും ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശക്തമാണ്. മൻമോഹൻ സിങ് സാമ്പത്തിക വിദഗ്ധനായിരുന്നു. എന്നാൽ, അദ്ദേഹത്തിന് പിന്നിൽ പ്രവർത്തിച്ചവർ സ്വന്തം താത്പര്യങ്ങളും അഴിമതിയും സ്വജന പക്ഷപാതവും നടത്താൻ അദ്ദേഹത്തെ കളിപ്പാവയായി ഉപയോഗിച്ചു. രാജ്യത്തിന്റെ സാമ്പത്തികരംഗം മെച്ചപ്പെടുത്താൻ അദ്ദേഹം എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും ബിജെപി വക്താവ് ചോദിച്ചു.<br/><br/>മോദി അധികാരത്തിലുണ്ടെങ്കിൽ എന്തും സാധ്യമാണെന്ന ചിന്തയാണ് ഇന്ന് പൊതുവിലുള്ളത്. ലോകത്തെ ശക്തമായ അഞ്ച് സമ്പദ് വ്യവസ്ഥകളിൽ ഒന്നായി മോദിയുടെ നയങ്ങളുടെ ഫലമായി ഇന്ത്യ മാറി. ലോകം സാമ്പത്തിക മാന്ദ്യം നേരിടുകയാണ്. എന്നാൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ മികച്ച നിലയിലാണെന്ന് സന്തോഷത്തോടെ പറയാൻ കഴിയും. ശക്തമായ അടിത്തറയാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്കുള്ളതെന്നും ബിജെപി വക്താവ് അവകാശപ്പെട്ടു.<br/><br/>രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ആശങ്കാജനകമാണെന്ന് മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മൻമോഹൻ സിങ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. മനുഷ്യ നിർമിത ദുരന്തത്തിൽനിന്ന് രാജ്യത്തെ കരകയറ്റാൻ കേന്ദ്രസർക്കാർ പ്രതികാര രാഷ്ട്രീയം മാറ്റിവച്ച് സുചിന്തിത നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചിരുന്നു. തൊട്ടുപിന്നാലെ രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന അവകാശവാദവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രംഗത്തെത്തിയിരുന്നു. മൻമോഹൻ സിങ്ങിന്റെ പരാമർശങ്ങൾക്ക് മറുപടി പറയാനില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.<br/><br/>Content Highlights:Manmohan used as puppet, economy doing quite well under Modi: BJP<br/>]]></description>
<guid isPermaLink="false"><![CDATA[1.4089120]]></guid>
<pubDate><![CDATA[Mon Sep 02 18:34:12 IST 2019]]></pubDate>
<category><![CDATA[India‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.2302172.1555262988!/image/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[സമ്പദ് വ്യവസ്ഥ സുസ്ഥിരം; മന്‍മോഹന്‍ സിങ് ചിലരുടെ കൈയിലെ കളിപ്പാവയെന്ന് ബിജെപി]]></title>
<link><![CDATA[https://www.mathrubhumi.com/news/india/manmohan-used-as-puppet-economy-doing-quite-well-under-modi-bjp-1.4089120]]></link>
</image>
</item>
<item>
<title><![CDATA[വഴി നിറയെ കുഴി, ''ബഹിരാകാശ സഞ്ചാരി''യായി പ്രതിഷേധം ]]></title>
<link><![CDATA[https://www.mathrubhumi.com/news/india/artist-dressed-up-as-astronaut-and-walks-throgh-potholes-in-bengaluru-1.4088983]]></link>
<description><![CDATA[ബെംഗളൂരു: വഴി നിറയെ കുഴിയായാൽ വാഴവെച്ച് പ്രതിഷേധിക്കുന്ന കാലമൊക്കെ കഴിഞ്ഞു. വേണമെങ്കിൽ ബഹിരാകാശ യാത്രികർക്കു സമാനമായ വേഷം ധരിച്ച്, റോഡിലെ കുണ്ടിലൂടെയും കുഴിയിലൂടെയും അടിവെച്ചു നടന്നും ആളുകൾ പ്രതിഷേധിക്കും.<br/><br/>ഇത്തരത്തിലൊരു പ്രതിഷേധത്തിന്റെ വീഡിയോ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാവുകയാണ്. ബെംഗളൂരുവിനു സമീപത്തെ തുംഗനഗർ മെയിൻ റോഡാണ് പ്രതിഷേധത്തിന് വേദിയായത്. നിരവധി കുഴികളാൽ സമൃദ്ധമാണ്"തുംഗനഗർ മെയിൻ റോഡ്.<br/><br/>ബാദൽ നഞ്ചുണ്ടസ്വാമി എന്ന കലാകാരനാണ് കുണ്ടും കുഴിയും നിറഞ്ഞ തുംഗനഗർ മെയിൻ റോഡിലൂടെ ബഹിരാകാശസഞ്ചാരിക്ക് സമാനമായ വേഷം ധരിച്ച് റോഡിലൂടെ നടന്ന് പ്രതിഷേധിച്ചതെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. ഒറ്റനോട്ടത്തിൽ, ബാദൽ റോഡിലൂടെ നടക്കുന്ന വീഡിയോ കണ്ടാൽ തോന്നുന്നത് ബഹിരാകാശ യാത്രികൻ ചന്ദ്രോപരിതലത്തിലൂടെ നടക്കുന്നതാണ്. ഇതിനു മുമ്പും വിവിധ വിഷയങ്ങളിൽ കലാപരമായ പ്രതിഷേധം നടത്തി ബാദൽ ശ്രദ്ധ നേടിയിട്ടുണ്ട്.<br/><br/><br/>Hello bbmp👋 @BBMPCOMM @BBMP_MAYOR @bbm #thelatest #streetart #nammabengaluru #herohalli pic.twitter.com/hsizngTpRH<br/>&mdash; baadal nanjundaswamy (@baadalvirus) September 2, 2019<br/><br/><br/><br/>content highlights:artist dressed up as astronaut and walks throgh potholes in bengaluru<br/>]]></description>
<guid isPermaLink="false"><![CDATA[1.4088983]]></guid>
<pubDate><![CDATA[Mon Sep 02 15:07:02 IST 2019]]></pubDate>
<category><![CDATA[India‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.4088984.1567416734!/image/image.JPG_gen/derivatives/landscape_160/image.JPG]]></url>
<title><![CDATA[വഴി നിറയെ കുഴി, ''ബഹിരാകാശ സഞ്ചാരി''യായി പ്രതിഷേധം ]]></title>
<link><![CDATA[https://www.mathrubhumi.com/news/india/artist-dressed-up-as-astronaut-and-walks-throgh-potholes-in-bengaluru-1.4088983]]></link>
</image>
</item>
<item>
<title><![CDATA[ചിദംബരത്തിന് ആശ്വാസം; തിഹാര്‍ ജയിലിലേക്ക് അയക്കേണ്ടെന്ന് സുപ്രീംകോടതി]]></title>
<link><![CDATA[https://www.mathrubhumi.com/news/india/supreme-court-gave-interim-relief-to-former-union-minister-p-chidambaram-will-not-send-tihar-jail-1.4088965]]></link>
<description><![CDATA[ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ സി.ബി.ഐ ചോദ്യം ചെയ്തുവരുന്ന മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തെ തിഹാർ ജയിലിലേക്ക് അയക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. ജയിലിലേക്കയക്കാതെ വീട്ടു തടങ്കലിൽ പാർപ്പിക്കണമെന്ന ആവശ്യം കേട്ടശേഷമാണ് സുപ്രീംകോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ ഇളവ് നൽകിയത്.<br/><br/>ഇടക്കാലജാമ്യത്തിന് വേണ്ടിയുള്ള ചിദംബരത്തിന്റെ അപേക്ഷ പരിഗണിക്കണമെന്ന് സുപ്രീംകോടതി വിചാരണ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നാണ് സി.ബി.ഐ കസ്റ്റഡിയുടെ കാലാവധി തീരുന്നത്.<br/><br/>ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിച്ചില്ലെങ്കിൽ സി.ബി.ഐ കസ്റ്റഡി മൂന്നു ദിവസം കൂടി ദീർഘിപ്പിച്ചതായി കണക്കാക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജാമ്യാപേക്ഷയിൽ വിചാരണക്കോടതി ഇന്നു തന്നെ വാദം കേട്ടേക്കും.<br/><br/>ചിദംബരം ഇപ്പോൾ സി.ബി.ഐ ആസ്ഥാനത്തെ ഗസ്റ്റ് ഹൗസിലാണ്ഉള്ളത്. ചിദംബരത്തിന്റെ അഭിഭാഷകനായ കപിൽ സിബലാണ്തിഹാർ ജയിലിലേക്ക് അയക്കരുതെന്ന് കോടതിയിൽ ആവശ്യം ഉന്നയിച്ചത്.ചിദംബരത്തിന് 74 വയസായി. അദ്ദേഹത്തെ സംരക്ഷിക്കേണ്ടതുണ്ട്. അദ്ദേഹത്തെ തിരിച്ച് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടാൽതിഹാർ ജയിലിൽ കഴിയേണ്ടിവരും-കപിൽ സിബൽ വാദിച്ചു. ഓഗസ്റ്റ് 21നാണ് ചിദംബരത്തെ അറസ്റ്റ് ചെയ്തത്. 11 ദിവസമാണ് ഇതുവരെ അദ്ദേഹം സി.ബി.ഐ കസ്റ്റഡിയിൽ കഴിഞ്ഞത്.<br/><br/>ജസ്റ്റിസുമാരായ ആർ.ബാനുമതി, എ.എസ് ബൊപ്പണ്ണ എന്നിവരാണ് ഹർജികളിൽ വാദം കേട്ടത്.<br/><br/>Content highlights:Supreme Court gave interim relief to former Union minister P Chidambaram, will not send to Tihar Jail<br/>]]></description>
<guid isPermaLink="false"><![CDATA[1.4088965]]></guid>
<pubDate><![CDATA[Mon Sep 02 14:45:37 IST 2019]]></pubDate>
<category><![CDATA[India‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.3555396.1549687151!/image/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[ചിദംബരത്തിന് ആശ്വാസം; തിഹാര്‍ ജയിലിലേക്ക് അയക്കേണ്ടെന്ന് സുപ്രീംകോടതി]]></title>
<link><![CDATA[https://www.mathrubhumi.com/news/india/supreme-court-gave-interim-relief-to-former-union-minister-p-chidambaram-will-not-send-tihar-jail-1.4088965]]></link>
</image>
</item>
<item>
<title><![CDATA[സ്വാമി ചിന്മയാനന്ദിനെതിരായ ആരോപണം; പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കാന്‍ നിര്‍ദ്ദേശം]]></title>
<link><![CDATA[https://www.mathrubhumi.com/news/india/chinmayanand-case-sc-directs-up-govt-to-set-up-sit-to-look-into-woman-s-allegations-1.4089060]]></link>
<description><![CDATA[ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരെ നിയമ വിദ്യാർഥിനി ഉന്നയിച്ച ലൈംഗിക ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കാൻ സുപ്രീംകോടതി ഉത്തർപ്രദേശ് സർക്കാരിന് നിർദ്ദേശം നൽകി. ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ സംഘത്തിന് നേതൃത്വം നൽകണമെന്നും നിർദ്ദേശമുണ്ട്.<br/><br/>സ്വാമി ചിന്മയാനന്ദിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള രണ്ട് കേസുകളുടെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ അലഹബാദ് ഹൈക്കോടതി പ്രത്യേക ബഞ്ച് രൂപവത്കരിക്കണം. ഹൈക്കോടതി ചീഫ് ജസ്റ്റിസിനാണ് ഇതുസംബന്ധിച്ച നിർദ്ദേശം സുപ്രീംകോടതി നൽകിയിട്ടുള്ളത്.<br/><br/>മുൻ കേന്ദ്രമന്ത്രിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചുകൊണ്ടുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിയമ വിദ്യാർഥിനിയെ കാണാതായിരുന്നു. ഒരു ആൺകുട്ടിക്കൊപ്പം അവർ രാജ്യതലസ്ഥാനത്തുണ്ടെന്ന് അവകാശപ്പെട്ട് യു.പി പോലീസ് രംഗത്തെത്തിയിരുന്നു. പിന്നീട് വിദ്യാർഥിനിയെ രാജസ്ഥാനിൽനിന്ന് കണ്ടെത്തി.<br/><br/>വെള്ളിയാഴ്ച അവരെ സുപ്രീം കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതേത്തുടർന്ന് വിദ്യാർഥിനിയെ പോലീസ് സംരക്ഷണത്തോടെ ന്യൂഡൽഹിയിൽതനന്നെ പാർപ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പിന്നീട് വിഷയം പരിഗണിക്കവെയാണ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കാൻ യു.പി സർക്കാരിന് നിർദ്ദേശം നൽകിയത്.<br/><br/>പെൺകുട്ടിയെ കാണാതായ സംഭവത്തിന് പിന്നാലെ പോലീസ് സ്വാമി ചിന്മയാനന്ദിനെതിരെ കേസെടുത്തിരുന്നു.തന്റെ കുടുംബത്തിന് ഭീഷണിയുണ്ടെന്ന് പെൺകുട്ടി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുചെയ്ത വീഡിയോയിൽ ആരോപിച്ചിരുന്നു.ഇതേത്തുടർന്നാണ്കേസെടുത്തത്.<br/><br/>പെൺകുട്ടിയെ സ്വാമി ചിന്മയാനന്ദ് ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ആരോപിച്ച് പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, തന്നെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം ആരോപണങ്ങളെന്ന് സ്വാമി ചിന്മയാനന്ദ് പ്രതികരിച്ചിരുന്നു. സ്വാമി ചിന്മയാനന്ദ് നേതൃത്വം നൽകുന്ന ആശ്രമം നടത്തുന്ന ലോ കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ് പരാതിക്കാരിയായ വിദ്യാർഥിനി.<br/><br/>Content Highlights:Chinmayanand case: SC directs UP govt to set up SIT to look into womans allegations<br/>]]></description>
<guid isPermaLink="false"><![CDATA[1.4089060]]></guid>
<pubDate><![CDATA[Mon Sep 02 17:38:41 IST 2019]]></pubDate>
<category><![CDATA[India‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.2622367.1531503666!/image/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[സ്വാമി ചിന്മയാനന്ദിനെതിരായ ആരോപണം; പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കാന്‍ നിര്‍ദ്ദേശം]]></title>
<link><![CDATA[https://www.mathrubhumi.com/news/india/chinmayanand-case-sc-directs-up-govt-to-set-up-sit-to-look-into-woman-s-allegations-1.4089060]]></link>
</image>
</item>
</channel>
</rss>