<?xml version="1.0" encoding="utf-8"?>
<rss version="2.0">
    <channel>
        <title><![CDATA[Mathrubhumi.com]]></title>
        <link>http://www.mathrubhumi.com</link>
        <description>
                
                </description>
        <copyright>
            Copyright 2021 Mathrubhumi.  All rights reserved

        </copyright>
                                                                                                                                                                    <item>
                            <title><![CDATA[പാഠം 145: നിക്ഷേപിക്കാൻ മാത്രമല്ല, പിൻവലിക്കാനും ആസുത്രണം വേണം| Exit Plan Explained]]></title>
                            <pubDate><![CDATA[Wednesday October 06, 2021, 11:17 AM]]> </pubDate>
                                                                                    <description>
                                                                    &lt;img align='left' width='300' height='200' hspace='8'  title='EXIT PLAN ' height='200' alt='EXIT PLAN' width='300' src='/polopoly_fs/1.6063997.1633499012!/image/image.jpg_gen/derivatives/landscape_300_255/image.jpg' /&gt;
                                                                                                        
                                    <![CDATA[<p><em><span style='font-size:24px'><span style='color:#FF0000'><strong>സ</strong></span></span></em>മാഹരിച്ച സമ്പത്ത് യഥാസമയം പിൻവലിക്കാതിരുന്നതിലൂടെ സമ്മർദത്തിലായ അനീഷിനെക്കുറിച്ച് കഴിഞ്ഞ പാഠത്തിൽ പരാമർശിച്ചിരുന്നു. മകളുടെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിട്ട് 10 വർഷം എസ്ഐപിയായി നിക്ഷേപം നടത്തിയ അദ്ദേഹത്തിന് വിപണി കൂപ്പുകുത്തിയ 2020 മാർച്ചിലാണ് പണം പിൻവലിക്കേണ്ടിവന്നത്.  </p>  <p>ഇക്വിറ്റി ഫണ്ടിലെ നിക്ഷേപം ഫലപ്രദമായി എങ്ങനെ എക്സിറ്റ് ചെയ്‌യാം എന്ന് വിശദമാക്കാമോയന്നന്വേഷിച്ച് നിരവധി പ്രതികരണങ്ങളാണ് ഈ പാഠത്തിനുശേഷം ലഭിച്ചത്. സാമ്പത്തിക ലക്ഷ്യങ്ങൾക്കായി മികച്ച പ്ലാൻ മുന്നോട്ടുവെക്കുന്നവരിൽ പലരും പരമാവധിനേട്ടം സ്വന്തമാക്കി വിപണിയിൽനിന്ന് പുറത്തുകടക്കേണ്ടതെങ്ങനെയെന്ന് വിശദീകരിക്കാറില്ല. വ്യവസ്ഥാപിത രീതിയയായ സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാനായിരിക്കും എക്സിറ്റ് പ്ലാൻ ആയി അവർക്ക് മുന്നോട്ടുവെക്കാനുണ്ടാകുക. </p>  <p>ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ യാഥാർത്ഥ്യമാക്കാൻ ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിലെ എസ്ഐപി നിക്ഷേപമാണ് ഏറ്റവും മികച്ചതെന്ന് എല്ലാവർക്കും അറിയാം. വിപണിയുടെ ചാഞ്ചാട്ടം അവസരമാക്കുന്നതോടൊപ്പം രാജ്യത്തെ വളർച്ചാ സാധ്യതയും കണക്കിലെടുക്കുമ്പോൾ യാഥാർഥ്യത്തിൽ അധിഷ്ഠിതമാണ് ഈതീരുമാനം. നിക്ഷേപ ലക്ഷ്യമടുക്കുകയോ ലക്ഷ്യതുകയിലെത്തുകയോ ചെയ്താൽ പരമാവധിനേട്ടം സ്വന്തമാക്കി വിപണിയിൽനിന്ന് യഥാസമയം പുറത്തുകടക്കാനും കഴിയണം. നിക്ഷേപിക്കാൻ മാത്രമല്ല നിക്ഷേപം പിൻവലിക്കുന്നതിനും സമഗ്രമായ എക്സിറ്റ് പ്ലാൻ ആവശ്യമാണെന്നുചുരുക്കം. </p>  <p>ഉദാഹരണത്തിന്, കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഒരുകോടി രൂപ സമാഹരിച്ചുവെന്ന് കരുതുക. സാമ്പത്തിക ലക്ഷ്യം നിറവേറ്റാൻ സമയമായപ്പോഴാണ് ഓഹരി വിപണി തിരുത്തൽ നേരിട്ടത്. നിക്ഷേപ തുക 70 ലക്ഷത്തിലേയ്‍ക്ക് കുറയുകയുംചെയ്തു. ഈ സാഹചര്യം എങ്ങനെ മറികടക്കാമെന്നാണ് വിശദീകരിക്കുന്നത്. </p>  <p><span style='font-size:22px'><span style='color:#FF0000'><strong>സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ മതിയോ?</strong></span></span><br /> നിക്ഷേപത്തിനായി എസ്ഐപിയാണെങ്കിൽ സമാഹരിച്ച സമ്പത്ത് പിൻവലിക്കുന്നതിനായി സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ(എസ്ഡബ്ല്യുപി)ആണ് നിക്ഷേപലോകം മുന്നോട്ടുവെക്കുന്നത്. അതായ് എസ്ഐപിക്ക് വിപരീതദിശയിലുള്ള നീക്കമായി ഇതിനെ വിശേഷിപ്പിക്കാം. എസ്ഡബ്ല്യുപിയിലൂടെ ഓഹരി നിക്ഷേപത്തിൽനിന്ന് വ്യവസ്ഥാപിതമായി പുറത്തുകടക്കാൻ സൗകര്യംലഭിക്കുന്നു. അതുവരെ ശേഖരിച്ച സമ്പത്തിന്റെ ഒരുഭാഗം മാസംതോറും ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നരീതിയാണിത്. </p>  <p>ഘട്ടംഘട്ടമായി നിക്ഷേപിച്ച് വിപണിയുടെ ഉയർച്ചയിലും താഴ്ചയിലും എസ്ഐപിവഴി നേട്ടമുണ്ടാക്കുന്നതുപോലെ, വിപണി ഉയർന്നുകൊണ്ടിരിക്കുമ്പോൾ പരമാവധി നേട്ടമുണ്ടാക്കാൻ എസ്ഡബ്ല്യുപി സഹായിക്കുന്നു. വിപണിയിലെ ഉയർച്ചതാഴ്ചകൾ  പ്രവചിക്കാൻ കഴിയാത്തതിനാലാണ് ഈ രണ്ട് രീതികളും നിക്ഷേപ ലോകത്ത് ശ്രദ്ധയാകർഷിച്ചത്. നിക്ഷേപലോകം മുന്നോട്ടുവെക്കുന്ന എസ്ഡബ്ല്യുപി എത്രത്തോളം ഫലപ്രദമാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. </p>  <p>ലക്ഷ്യതുകയെത്തിയാൽ ഒറ്റയടിക്കോ ഘട്ടംഘട്ടമായോ ഏത് രീതിയിൽ നിക്ഷേപം പിൻവലിക്കുന്നതാണ് ഉചിതമെന്ന് പരിശോധിക്കാം.  </p>  <p><span style='color:#008080'><strong>ഉദാഹണം</strong></span><br /> 25 വർഷം പ്രതിമാസം 10,000 രൂപ വീതം നിക്ഷേപിച്ച് അതിൽനിന്ന് ലഭിച്ച ആദായം എപ്രകാരം തിരിച്ചെടുത്തപ്പോഴാണ് പരമാവധി നേട്ടം സ്വന്തമാക്കിയതെന്ന് നോക്കാം.</p>  <table border='0' cellpadding='10' cellspacing='0' class='table table-bordered table-striped' style='width:100%'>  <tbody>   <tr>    <td colspan='5' style='background-color: rgb(255, 204, 51) text-align: center'><strong style='color: rgb(0, 128, 128)'>INVESTMENT PLAN(SIP)</strong></td>   </tr>   <tr>    <td>ഫണ്ടിന്റെ പേര്</td>    <td>എച്ച്ഡിഎഫ്സി ടോപ്പ് 100 -G</td>   </tr>   <tr>    <td>പ്രതിമാസ(എസ്ഐപി)തുക</td>    <td>10,000 രൂപ</td>   </tr>   <tr>    <td>തുടങ്ങിയ തിയതി</td>    <td>1996  സെപ്റ്റംബർ 30</td>   </tr>   <tr>    <td>അവസാന എസ്ഐപി തിയതി</td>    <td>30 ഓഗസ്റ്റ് 2021 (300 പ്രതിമാസ തവണ)</td>   </tr>   <tr>    <td>മൊത്തം നിക്ഷേപിച്ച തുക</td>    <td>30 ലക്ഷം</td>   </tr>   <tr>    <td>മൊത്തം ലഭിച്ച യൂണിറ്റ്</td>    <td>72,191.121</td>   </tr>   <tr>    <td>യൂണിറ്റ് വില(എൻഎവി)</td>    <td>697.66*</td>   </tr>   <tr>    <td>നിലവിലെ മൂല്യം</td>    <td>5,03,64,497 രൂപ (5.03 കോടി രൂപ)</td>   </tr>   <tr>    <td>നേട്ടം </td>    <td>4.75 കോടി രൂപ</td>   </tr>   <tr>    <td>വാർഷികാദായം</td>    <td>19.5ശതമാനം.</td>   </tr>   <tr>    <td colspan='2' rowspan='1'>*4 ഒക്‍ടോബർ 2021ലെ എൻഎവി പ്രകാരം. 2021 ഒക്‍ടോബർ നാലിന് മൂന്നുമണിക്ക് മുമ്പായി പിൻവലിക്കാൻ നിർദേശം നൽകിയാൽ ലഭിക്കുന്ന തുകയാണ് 5.03 കോടി രൂപ.</td>   </tr>  </tbody> </table>  <p><span style='color:#008080'><strong>ഘട്ടംഘട്ടമായി പിൻവലിച്ചാൽ(എസ്ഡബ്ല്യുപി)</strong></span></p>  <table border='0' cellpadding='10' cellspacing='0' class='table table-bordered table-striped' style='width:100%'>  <tbody>   <tr>    <td colspan='5' style='background-color: rgb(255, 204, 51) text-align: center'><strong style='color: rgb(0, 128, 128)'>SYSTEMATIC WITHDRAWAL PLAN</strong></td>   </tr>   <tr>    <td>എസ്ഡബ്ല്യുപി തുടങ്ങിയ തിയതി</td>    <td>30 സെപ്റ്റംബർ 2019</td>   </tr>   <tr>    <td>അവസാനിച്ച തിയതി</td>    <td>30 ഓഗസ്റ്റ് 2021</td>   </tr>   <tr>    <td>പ്രതിമാസം പിൻവലിച്ച തുക</td>    <td>15 ലക്ഷം (22 മാസം)</td>   </tr>   <tr>    <td>ബാക്കിയുള്ള യൂണിറ്റ്</td>    <td>107(മൂല്യം 74,648 രൂപ)</td>   </tr>   <tr>    <td>മൊത്തം റിട്ടേൺ</td>    <td>3,17,25,473(3.17 കോടി) രൂപ. </td>   </tr>   <tr>    <td>വാർഷികാദായം</td>    <td>18.3ശതമാനം.</td>   </tr>  </tbody> </table>  <p>എസ്ഡബ്ല്യുപി പ്രകാരം പിൻവലിച്ചപ്പോൾ ലഭിച്ചതുക 3,17,25,473 രൂപയാണ്. ഇതോടൊപ്പം ബാലൻസുള്ള യൂണിറ്റിന്റെ മൂല്യമായ 74,648 രൂപ കൂടി ചേർത്താൽ ലഭിക്കുന്ന മൊത്തം മൂല്യം 3,18,00,121 രൂപയാണ്. അതായത് 3.18 കോടി. (ഈ തുക ഡെറ്റ് ഫണ്ടിലേക്കോ സ്ഥിരനിക്ഷേപ പദ്ധതികളിലേക്കോ മാറ്റിയാൽ അതിന്മേൽ ആദായം ലഭിക്കുമെന്നകാര്യം വിസ്മരിക്കുന്നില്ല).</p>  <p>ഒറ്റത്തവണയായി പിൻവലിച്ചപ്പോൾ ലഭിച്ചതുക 5,03,64,497 രൂപയാണ്. അതായത് 5.03 കോടി രൂപ. വ്യത്യാസം 1,85,64,376 രൂപ(1.85 കോടി രൂപ). ആദായത്തിലെ വ്യത്യാസം:  1.2ശതമാനം.</p>  <p>നിലവിലെ വിപണി സാഹചര്യത്തിനനസുരിച്ച് രൂപപ്പെടുത്തിയ രീതിശാസ്ത്രപ്രകാരമാണ് ഈവിലയിരുത്തൽ. വിപണിയുടെ ഏറ്റക്കുറച്ചിലിനനുസരിച്ച് ഈതുകയിൽ വ്യത്യാസംവന്നേക്കാം.</p>  <figure class='image'><img alt='GRAPH' polopoly:contentfilepath='image/image.png_gen/derivatives/landscape_607/image.png' polopoly:contentid='1.6063989' src='/polopoly_fs/1.6063989!image/image.png_gen/derivatives/landscape_607/image.png' /> <figcaption>25 YEAR SIP VALUE</figcaption> </figure>  <p><span style='font-size:22px'><span style='color:#008080'><strong>എസ്ഡബ്ല്യുപി: നേട്ടവും കോട്ടവും</strong></span></span></p>  <p><span style='font-size:22px'><strong><span style='color:#FF0000'>ത</span></strong></span><strong style='color: rgb(255, 0, 0) font-size: 22px'>ക</strong><span style='font-size:22px'><strong><span style='color:#FF0000'>ർച്ചയിൽനിന്ന് പരിരക്ഷ</span></strong></span><br /> ലക്ഷ്യതുകയിലെത്തിയാൽ ഘട്ടംഘട്ടമായി നിക്ഷേപം പിൻവലിക്കുന്നതിനാൽ വരാനിരിക്കുന്ന തകർച്ചയിൽനിന്ന് പരിരക്ഷ ലഭിക്കുന്നു. അതോടൊപ്പംതന്നെ ഭാവിയിൽ ലഭിച്ചേക്കാവുന്ന ഏറ്റവും ഉയർന്ന ആദായത്തിൽ കുറവുവരാനും ഇടയാക്കുന്നു. എന്നിരുന്നാലും തകർച്ചയുടെയും ഉയർച്ചയുടെയും ശരാശരിയിൽ മികവുണ്ടാക്കാൻ എസ്ഡബ്ല്യുപിയിലൂടെ കഴിയും.</p>  <p><span style='font-size:22px'><span style='color:#FF0000'><strong>സമ്പത്ത് സംരക്ഷിക്കാൻ എസ്ഡബ്ല്യുപി</strong></span></span><br /> ഓഹരി വിപണിയിലെ നേട്ടങ്ങളും തകർച്ചകളും പരിഗണിക്കുമ്പോൾ ലക്ഷ്യതുക സമാഹരിക്കാൻ സഹായിക്കുന്ന പദ്ധതിയായി എസ്ഡബ്ല്യുപിയെ കാണരുത്. സമാഹരിച്ച സമ്പത്ത് ഒരുപരിധിവിട്ട് നഷ്ടപ്പെടാതിരിക്കാനാണ് ഈ രീതി സഹായിക്കുക. വിപണി എക്കാലത്തെയും ഉയരത്തിൽനിൽക്കുമ്പോൾ മികച്ച ആദായം നിക്ഷേപത്തിൽനിന്ന് ലഭിച്ചാൽ ഘട്ടംഘട്ടമായി പിൻവലിക്കുന്നത് ഗുണംചയ്‌യും. അതേസമയം, വരുമാനം വർധിപ്പുക്കുകയെന്ന ലക്ഷ്യമാണിതിന് പിന്നിലെങ്കിൽ ഫലവത്താകണമെന്നില്ല. ആദായംവർധിപ്പിക്കുന്നതിനല്ല, നേടിയ സമ്പത്ത് സംരക്ഷിക്കുന്നതിനാണ് ഈരീതി ഒരുപരിധിവരെ ഗുണംചെയ്‌യുക. </p>  <p><span style='font-size: 22px'><span style='color: rgb(255, 0, 0)'><strong>ലക്ഷ്യതുക ഉറപ്പുവരുത്തുന്നതിൽ പരാജയപ്പെട്ടേക്കാം</strong></span></span><br /> ഘട്ടംഘട്ടമായി നിക്ഷേപം പിൻവലിക്കുന്നതിലൂടെ വിപണിയുടെ വിവിധ കാലാവസ്ഥകളിൽ നിശ്ചിതതുക ഉറപ്പാക്കാനാവില്ല. വിപണി വലിയ തകർച്ചനേരിട്ടാൽ ലക്ഷ്യതുക കൈവരിക്കാനുള്ള സാധ്യത മങ്ങുന്നു. </p>  <p><span style='font-size:22px'><span style='color:#FF0000'><strong>അനുയോജ്യമാകുന്ന സാഹചര്യം</strong></span></span><br /> നിശ്ചിത തിയതിയിൽ ആവശ്യമായിവരുന്ന പണം, ഉദാഹരണത്തിന് കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയവക്ക് ഭാവിയിൽ അധികസമയം കാത്തിരിക്കാൻ കഴിയാത്ത സാഹചര്യമാകും ഉണ്ടാകുക. ഉദാഹരണത്തിന് 10 വയസ്സുള്ള കുട്ടിയുടെ ഉന്നത വിദ്യാഭ്യാസത്തിന് 18-ാം വയസ്സിൽ പണം കയ്‌യിലുണ്ടാകണം. നീട്ടിവെക്കാൻ കഴിയില്ല. ഇത്തരം സാഹചര്യത്തിൽ സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ ഗുണകരമാകില്ല. ആവശ്യസമയത്ത് നിശ്ചിതതുക കണ്ടെത്താൻ കഴിയാതെവന്നേക്കാം. സമയമെത്തുംമുമ്പെ, വിപണി മികച്ചനേട്ടത്തിലായാൽ(ലക്ഷ്യതുകയിലെത്തിയാൽ)നിക്ഷേപം മൊത്തം പിൻവലിക്കാൻ ശ്രദ്ധിക്കണം. വിരമിച്ചശേഷമുള്ള ജീവിതത്തിനാണ് നിക്ഷേപിച്ചതെങ്കിൽ വ്യക്തമായ ആസൂത്രണത്തിലൂടെ എസ്ഡബ്ല്യുപി പ്രാവർത്തികമാക്കാം. റിസർവ് നിക്ഷേപമുണ്ടെങ്കിൽ ഇടക്കുവെച്ച് രണ്ടോ മൂന്നോവർഷം കാത്തിരിക്കാനും മികച്ചനേട്ടമുണ്ടാക്കാനും അവസരംലഭിക്കും. </p>  <p><span style='font-size:22px'><span style='color:#FF0000'><strong>സമഗ്രമായ എക്സിറ്റ് പ്ലാൻവേണം</strong></span></span><br /> അതത് കാലത്തെ വിപണിയുടെനീക്കം വിശകലനംചെയ്ത് സമഗ്രമായ എക്സിറ്റ് പ്ലാൻ തയ്‌യാറാക്കേണ്ടതുണ്ട്. ദീർഘകാലയളവിലുണ്ടാക്കിയ മികച്ച ആദായത്തിൽ ചോർച്ചയുണ്ടാകാൻ ഇടയാക്കരുത്. ലക്ഷ്യം അടുത്താൽ, നഷ്ടസാധ്യതകുറഞ്ഞ ഹ്രസ്വകാല ഡെറ്റ് ഫണ്ടുകളിലേക്കോ മറ്റുസ്ഥിര നിക്ഷേപ പദ്ധതികളിലേക്കോ നിക്ഷേപം മാറ്റാം. എക്കാലത്തും ഒരേദിശയിൽ മുന്നേറുന്ന സ്വഭാവമല്ല വിപണിയുടേത്. മികച്ച പിൻവലിക്കൽ പ്ലാൻ നിക്ഷേപം സുരക്ഷിതമാക്കും.  </p>  <div class='right' style='background:#ECECECborder:1px solid #fffpadding:10px 20px'> <p>feedback to:<br /> antonycdavis@gmail.com</p> </div>  <div style='background:#ffbfccborder:1px solid #fffpadding:10px 20px'> <p><span style='color:#FF0000'><strong>കുറിപ്പ്:</strong></span> ചുരുങ്ങിയത് 10-12ശതമാനം ആദായം കണക്കാക്കിയാകും ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങൾക്കായി ഇക്വിറ്റി ഫണ്ടിൽ എസ്ഐപി തുടങ്ങുക. 10-15-20 വർഷം നീണ്ടുനിൽക്കുന്ന എസ്ഐപി വഴി വിപണിയുടെ ഏത് സാഹചര്യത്തിലും ലഭിക്കാൻ സാധ്യതയുള്ള ചുരുങ്ങിയ ആദായമാണിത്. യാഥാർഥ്യബോധത്തോടെവേണം ആദായക്കണക്കിനെ സമീപിക്കാൻ. പണപ്പെരുപ്പ നിരക്കിനേക്കാൾ 5-6 ശതമാനം അധികം ആദായം ലഭിച്ചാൽതന്നെ അത് മികച്ചതാണ്. നിലവിൽ ആറ് ശതമാനമാണ് വിലക്കയറ്റമെങ്കിൽ ആറ് ശതമാനം നേട്ടം സാമ്പത്തികലക്ഷ്യങ്ങൾ എളുപ്പത്തിൽ പൂർത്തീകരിക്കാൻ സഹായിക്കും.</p>  <p>അതേസമയം, 12ശതമാനമെങ്കിലും എന്ന ചുരുങ്ങിയ ആദായതുക നിശ്ചയിച്ച് അതിൽകൂടുതൽ നേട്ടമുണ്ടാക്കുകയെന്നതാണ് സ്വീകരിക്കേണ്ട സ്ട്രാറ്റജി. അതിനുള്ള സാധ്യതയാണ് ഇവിടെ വിശകലനംചെയ്തത്. ഉദാഹരണമായി സൂചിപ്പിച്ച എച്ച്ഡിഎഫ്സി ടോപ്പ് 100 ഫണ്ട് മൂന്നുവർഷക്കാലയളവിൽ 15.68ശതമാനവും അഞ്ച് വർഷക്കാലയളവിൽ 13.20ശതമാനവും 10 വർഷക്കാലയളവിൽ 14.44 ശതമാനവും 15 വർഷക്കാലയളവിൽ 13.88ശതമാനവും 20 വർഷക്കാലയളവിൽ 22.62ശതമാനവുമാണ് ആദായം നൽകിയത്(ദീർഘകാല പ്രവർത്തന ചരിത്രമുള്ളതിനാലാണ് ഈ ഫണ്ടിനെ ഉദാഹരിച്ചത്. നിക്ഷേപത്തിനുള്ള ശുപാർശയായി കാണേണ്ടതില്ല). റെഗുലർ പ്ലാനിലല്ലാതെ ഡയറക്‍ട് പ്ലാനിൽ നിക്ഷേപിച്ചാൽ ഒന്നരശതമാനംവരെ കൂടുതൽ ആദായം പ്രതീക്ഷിക്കുകയുംചെയ്‌യാം. </p> </div>]]>
                                                                &lt;br /&gt;&lt;a target='_blank' href='https://www.mathrubhumi.com'&gt;read more ..&lt;/a&gt;
                                </description>
                            <link>https://www.mathrubhumi.com/money/personal-finance/savings-centre/exit-plan-after-investment-journey-column-by-dr-antony-1.6063961</link>
                        </item>
                                                                                                                                                            <item>
                            <title><![CDATA[പാഠം 144 | ഓഹരി വിപണി ചീട്ടുകൊട്ടാരംപോലെ തകർന്നുവീണാൽ നേരിടാൻ സജ്ജമാണോ?]]></title>
                            <pubDate><![CDATA[Wednesday September 29, 2021, 10:50 AM]]> </pubDate>
                                                                                    <description>
                                                                    &lt;img align='left' width='300' height='200' hspace='8'  title='stock market ' height='200' alt='stock market' width='300' src='/polopoly_fs/1.6045859.1632892493!/image/image.jpg_gen/derivatives/landscape_300_255/image.jpg' /&gt;
                                                                                                        
                                    <![CDATA[<p><em><span style='font-size:24px'><span style='color:#FF0000'><strong>ആ</strong></span></span></em>ഗോള വിപണികളുമായി താരതമ്യംചെയ്‌യുമ്പോൾ അതുല്യമായനേട്ടം സ്വന്തമാക്കിയാണ് രാജ്യത്തെ സൂചികകളുടെ കുതിപ്പ്. 166 ദിവസംമാത്രമെടുത്താണ് സെൻസെക്സ് 50,000ത്തിൽനിന്ന് 60,000മെന്ന നാഴികക്കല്ല് പിന്നിട്ടത്. അസ്ഥിരതയാണ് വിപണിയുടെ സവിശേഷതയെങ്കിലും നേട്ടത്തിന്റെകാര്യത്തിൽ ഓഹരിയെ മറികടക്കാൻ മറ്റൊരുആസ്തിക്കുംകഴിയില്ലെന്ന് ഒരിക്കൽകൂടി തെളിയിച്ചിരിക്കുന്നു. </p>  <p>വികസ്വര വിപണികളിൽ വിയറ്റ്നാം മാത്രമാണ് ഇന്ത്യക്കൊരു അപവാദം. സെൻസെക്സ് 23ഉം നിഫ്റ്റി 25ഉം ശതമാനം കുതിച്ചപ്പോൾ വിയറ്റ്നാം വിപണി 35ശതമാനമാണ് നേട്ടമുണ്ടാക്കിയത്. കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ, 2020 മാർച്ചിൽ ലോകമെമ്പാടുമുള്ള വിപണികൾ കുത്തനെയുള്ള വീഴ്ചക്ക് സാക്ഷ്യംവഹിച്ചു. മാസങ്ങൾ പിന്നിടുംമുമ്പെ, കോവിഡിന്റെ ആഘാതം നിലനിൽക്കെതന്നെ എക്കാലത്തെയും ഉയരങ്ങൾ കീഴടക്കി ലോകമെമ്പാടുമുള്ള സൂചികകൾ കുതിക്കുകയുംചെയ്തു. ഈ കുമിള എന്ന് പൊട്ടിതകരുമെന്ന് ശ്വാസമടക്കി ആകാംഷയോടെ കാത്തിരിക്കുകയാണ് നിക്ഷേപലോകം. ദൗർഭാഗ്യകരമെന്നുപറയട്ടെ, കാലാവസ്ഥാ മാപിനിയെപോലെ വിപണിയിലെ ചലനങ്ങൾ അളക്കാൻ ഡിജിറ്റൽ ഉപകരണങ്ങളൊന്നും ലഭ്യമല്ല! </p>  <p><span style='font-size:22px'><span style='color:#FF0000'><strong>ഓഹരി വിപണിയിലെ കുമിളകൾ</strong></span></span><br /> വരുമാനവളർച്ചപോലുള്ള അടിസ്ഥാനങ്ങളിൽ പ്രകടമായ മാറ്റമില്ലാതെ ഓഹരിവില പതിന്മടങ്ങ് വർധിക്കുന്നതാണ് കുമിളയുടെ ആദ്യഅടയാളങ്ങളിലൊന്ന്. ഊഹക്കച്ചവടം വിപണിയിലേക്കുള്ള പണമൊഴുക്ക് എന്നിങ്ങനെ നിരവധികാരണങ്ങൾ അതിനുപിന്നിലുണ്ടാകാം. </p>  <p>വിപണിയിൽ പരിഭ്രാന്തിരൂപപ്പെടുകയും ഓഹരികൾ കൂട്ടത്തോടെ വിറ്റൊഴിയുകയും ചെയ്‌യുമ്പോൾ ഈ കുമിള പൊട്ടുന്നു. വലിയൊരുകൂട്ടം നിക്ഷേപകർ ലാഭമെടുത്ത് പിന്മാറുന്നതോടെ വിപണി തകർന്നുതരിപ്പണമാകുന്നു. സാമ്പത്തികമാന്ദ്യ സൂചനകൾ (2008ലെ തകർച്ച ഉദാഹണം) വിപണിയെ മൊത്തമായി ബാധിക്കുന്നു. അതല്ലാതെ പ്രത്യേക സെക്‍ടറുകളിലെ ഓഹരികൾ തകർന്നടിയുന്ന സാഹചര്യവും ഉണ്ടായേക്കാം. 1990കളുടെ ഒടുവിലുണ്ടായ ഡോട്ട്കോം ബബിൾ അതിന് ഉദാഹരണമാണ്. ശൂന്യതയിൽനിന്നുണ്ടാകുന്നവയല്ല ഇത്തരം കുമിളകൾ. തെറ്റിദ്ധാരണയുടെ പുറത്ത് രൂപപ്പെടുന്ന യാഥാർഥ്യത്തിന്റെ ഉറച്ച അടിത്തറ ഇവക്കുണ്ടെന്നകാര്യം അറിയുക. </p>  <p><span style='font-size:22px'><span style='color:#FF0000'><strong>നിലവിലെ സാഹചര്യം</strong></span></span><br /> സാമ്പത്തിക സൂചകങ്ങൾ അത്രതന്നെ അനുകൂലമല്ലെങ്കിലും വിപണി കുതിപ്പിന്റെ പാതയിലാണ്. ചെറിയതോതിലുള്ള തിരുത്തലുകൾ ഇടക്കൊക്കെ ഉണ്ടാകുന്നുണ്ടെങ്കിലും കുമിളപോലെ ഉയർന്നുപൊങ്ങിയ വിപണി എപ്പോൾവേണമെങ്കിലും തകർന്നടിയാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. അജ്ഞാതമായ ആ കാരണത്തിനായി കാത്തിരിക്കുകയാണന്നുമാത്രം. ഈ സാഹചര്യത്തിൽ മികച്ചനേട്ടത്തിലുള്ള പോർട്ട്ഫോളിയോനോക്കി നിക്ഷേപകർ ആശങ്കാകുലരാകുക സ്വാഭാവികം. ചിലരാകട്ടെ ഇതൊന്നുംവകവെക്കാതെ മുന്നോട്ടുപോകുന്നു. മറ്റുചിലരാകട്ടെ ഇടക്കിടെ ലാഭമെടുത്ത് വിപണിയിൽനിന്ന് പുറത്തുചാടാൻ ശ്രമിക്കുന്നു. </p>  <p><span style='font-size:22px'><span style='color:#FF0000'><strong>സ്വീകരിക്കേണ്ട നിലപാട്</strong></span></span><br /> പത്തുവർഷംനീണ്ട പ്രവാസ ജീവിതത്തിന് വിരാമമിട്ടാണ് കഴിഞ്ഞ ഏപ്രിലിൽ രുഘു കുവൈത്തിൽനിന്ന് തിരിച്ചെത്തിയത്. ജോലി മതിയാക്കി നാട്ടിലേക്കുവരണമെന്ന് ഒരുവർഷംമുമ്പെ ആലോചിച്ചതാണ്. ഒടുവിൽ കോവിഡ്വന്ന് ജോലിപോയപ്പോഴാണ് തീരുമാനമായത്. ഭാവിയിലെ ആവശ്യത്തിനായി നാട്ടിൽ മൂന്നിടങ്ങളിലായി സ്ഥലംവാങ്ങിയിട്ടതാണ് പ്രധാനസമ്പാദ്യം. വിപണിയിൽ മൂന്നുകോടി രൂപവരെ വില ലഭിക്കാമെങ്കിലും ആരുംവാങ്ങാനില്ല. </p>  <p>ജോലി അവസാനിപ്പിച്ചുപോന്നപ്പോൾ ലഭിച്ചതെല്ലാംകൂടി 10 ലക്ഷം രൂപയാണ് സേവിങ്സ് ബാങ്കിലുണ്ടായിരുന്നത്. പ്രവാസിയായിരിക്കുമ്പോഴേ ഓഹരി വിപണിയിൽ താൽപര്യമുണ്ടായിരുന്നെങ്കിലും തിരക്കിനിടയിൽ നിക്ഷേപിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് വിപണിയിൽ പരീക്ഷണത്തിനിറങ്ങിയത്. അന്ന് നിക്ഷേപിച്ച ഒമ്പത് ലക്ഷം രൂപ ഇപ്പോൾ 18 ലക്ഷമായി വളർന്നിരിക്കുന്നു. </p>  <p>വിപണിയിലെ ഏറ്റക്കുറച്ചിലുകളെക്കുറിച്ച് അത്രതന്നെ ധാരണയൊന്നുമില്ലെങ്കിലും ഒമ്പത് ലക്ഷം 18 ലക്ഷമായതിന്റെ ത്രില്ലിലാണ് അദ്ദേഹം. അതോടൊപ്പം ഇടിവുണ്ടായേക്കാമെന്ന് വായിച്ചറിഞ്ഞതിന്റെ ആശങ്കയുമുണ്ട്. പോർട്ട്ഫോളിയോ പരിശോധിച്ചപ്പോൾ നിക്ഷപത്തിൽ 80ശതമാനവും മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിലാണെന്ന് മനസിലായി. </p>  <p><span style='color:#008080'><span style='font-size:22px'><strong>രഘുവിനോട് ഒറ്റചോദ്യം</strong></span></span><br /> വിപണി തകർന്ന് നിക്ഷേപമൂല്യം അഞ്ചുലക്ഷമായി കുറഞ്ഞാൽ?  ജീവിതംതന്നെ വഴിമുട്ടുമെന്നായിരുന്നു ഒറ്റവാക്കിലുള്ള അദ്ദേഹത്തിന്റെ മറുപടി. ദൈനംദിന ജീവിതത്തിന് നീക്കിവെച്ച പണമാണ് അദ്ദേഹം ഓഹരിയിലിറക്കിയത്. നിക്ഷേപംമുഴുവൻ പിൻവലിച്ച് സ്ഥിരനിക്ഷേപമാക്കാൻ നിർദേശിക്കുകയാണ് ചെയ്തത്. അതിൽനിന്ന് ലഭിക്കുന്ന പാസീവ് ഇൻകത്തിൽനിന്ന് ഒരുഭാഗമെടുത്ത് നിശ്ചിത ഇടവേളകളിൽ ഘട്ടംഘട്ടമായി ബ്ലൂചിപ്പ് ഓഹരികളിൽ നിക്ഷേപിക്കാനും ഉപദേശിച്ചു.  </p>  <p><span style='color:#008080'><span style='font-size:22px'><strong>പ്രദീപിനുള്ള മറുപടി ഇതല്ല</strong></span></span><br /> പ്രമുഖ ഐടി കമ്പനിയിലെ ജീവനക്കാരനായ പ്രദീപ് പത്തുവർഷമായി ഓഹരിയിൽ നേരിട്ടും മ്യൂച്വൽ ഫണ്ട് വഴിയും നിക്ഷേപം നടത്തിവരുന്നു. ഇക്വിറ്റിയിലെ മൊത്തംനിക്ഷേപമൂല്യം ഒരുകോടി രൂപയായി വളർന്നിരിക്കുന്നു. ശതമാനനക്കണക്കിലാണെങ്കിൽ നിലവിലെ ആദായം 23 ശതമാനമാണ്. വിപണിതകരാൻ പോകുന്നു, എപ്പോൾവേണമെങ്കിലും അത് സംഭവിക്കാം, എല്ലാം പിൻവലിച്ച് രക്ഷപ്പെട്ടോളൂ- എന്ന് അദ്ദേഹത്തിന്റെ സുഹൃത്തായ ഓഹരി ബ്രോക്കർ നിർദേശിച്ചതിൽ ആശങ്കാകുലനാണ് അദ്ദേഹം. </p>  <p>പത്തുവർഷം കഴിഞ്ഞുള്ള സാമ്പത്തിക ആവശ്യങ്ങൾക്കാണ് പ്രദീപ് മ്യൂച്വൽ ഫണ്ടിലും ഓഹരിയിലും നിക്ഷേപംനടത്തിയിട്ടുള്ളത്. ബാങ്ക് നിക്ഷേപം ഡെറ്റ് ഫണ്ട് എന്നിവയിലായി ഒരു കോടി രൂപയുടെ നിക്ഷേപം വേറെയുമുണ്ട്. അടിയന്തര ആവശ്യത്തിന് 10 ലക്ഷം രൂപ എമർജിൻസി ഫണ്ടായി നീക്കിവെച്ചിരിക്കുന്നു. 10 ലക്ഷത്തിന്റെ പരിരക്ഷയുള്ള ഫാമിലി ഫ്ളോട്ടർ ഹെൽത്ത് ഇൻഷുറൻസും ഉണ്ട്. </p>  <p>വിപണി തകർന്നോട്ടെ, നിക്ഷേപംതുടരുകതന്നെ ചെയ്‌യുക-എന്നാണ് അദ്ദേഹത്തിന് നൽകിയ മറുപടി. എപ്പോഴും ഉയർന്നുകൊണ്ടിരിക്കുന്ന വിപണിയിൽനിന്നല്ല നിക്ഷേപകന് മികച്ചനേട്ടമുണ്ടാക്കാൻ കഴിയുക. താഴ്ചയിൽനിന്ന് മികച്ചനേട്ടമുണ്ടാക്കാനുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്താൻകഴിയണം. വിപണി തകരട്ടെ, എന്നിട്ട് നിക്ഷേപിക്കാമെന്ന് കാത്തിരിക്കുന്നാലോ..?  എത്രകാലംകാത്തിരിക്കേണ്ടിവരുമെന്ന് ആർക്കുംപ്രവചിക്കാൻ കഴിയില്ലെന്നതാണ് വാസ്തവം. തകരാൻ കാത്തിരിക്കുന്നവർക്ക് ഉയർച്ചയുടെ പടവുകൾ താണ്ടുന്ന വിപണിയെയായിരിക്കും കാണാൻ കഴിയുക. ഉടനെ തകർന്നടിയുമെന്ന് പ്രതീക്ഷിച്ച് നിക്ഷേപം പിൻവലിക്കുന്ന നിക്ഷേപകനാകട്ടെ വിപണി എക്കാലത്തെയും ഉയരംകുറിച്ച് മുന്നേറുന്നതിനും മൂകസാക്ഷിയാകേണ്ടിവരും. </p>  <p><strong><span style='font-size:22px'><span style='color:#008080'>സാമ്പത്തികലക്ഷ്യം അടുത്തവർ</span></span></strong><br /> മകളുടെ ഉന്നതവിദ്യാഭ്യാസം ലക്ഷ്യമിട്ട് നിക്ഷേപംനടത്തിയ അനീഷ് പണംതിരികെയെടുക്കാനിരുന്നപ്പോഴാണ് 2020 മാർച്ചിൽ വിപണി കൂപ്പുകുത്തിയത്. കോവിഡ് വ്യാപനത്തിന് അടുത്തകാലത്തൊന്നും കുറവുണ്ടാകില്ലെന്ന് മനസിലാക്കി, ആദ്യവർഷത്തെ ഫീസ് നൽകാൻ നഷ്ടത്തിലായിരുന്ന നിക്ഷേപത്തിന്റെ ഒരുഭാഗം അദ്ദേഹത്തിന് പിൻവലിക്കേണ്ടിവന്നു. ദീർഘകാല ലക്ഷ്യങ്ങൾക്ക് ചിട്ടയായി നിക്ഷേപംനടത്തുന്നവരിൽപലർക്കും നേരിടേണ്ടിവരുന്ന പ്രതിസന്ധിയാണിത്. </p>  <p>അതുകൊണ്ടുതന്നെ, സാമ്പത്തികലക്ഷ്യം അടുത്താൽ അവസാനനിമിഷംവരെ കാത്തിരിക്കരുത്. നേട്ടത്തിലുള്ള വിപണി ഏതുനിമിഷവും നഷ്ടത്തിലേക്കുപതിക്കാം. സാമ്പത്തികലക്ഷ്യം അടുത്തെത്തുംമുമ്പെ, ലക്ഷ്യതുകയെത്തിയാൽ ഘട്ടംഘട്ടമായി വിപണിയിൽനിന്ന് നിക്ഷേപം പിൻവലിച്ചുതുടങ്ങാം. അതായത്, രണ്ടുവർഷംകഴിഞ്ഞ് പണം ആവശ്യമുണ്ടെങ്കിൽ ആതുകമുഴുവൻ പിൻവലിച്ച് ഡെറ്റ് സ്കീമുകളിലേക്കോ, സ്ഥിരനിക്ഷേപ പദ്ധതികളിലേക്കോ മാറ്റുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കാം.</p>  <p><span style='font-size:22px'><span style='color:#FF0000'><strong>ആസൂത്രണംതന്നെ പ്രധാനം</strong></span></span><br /> ജീവിതത്തിന്റെ ഓരോഘട്ടത്തിലെയും പ്രാധാന്യം കണക്കിലെടുത്ത് ആവശ്യങ്ങൾക്കനുസരിച്ച് സാമ്പത്തികലക്ഷ്യങ്ങൾ ക്രമീകരിക്കാൻ കഴിയണം. കയ്‌യിൽവരുന്നപണം ലക്ഷ്യമൊന്നുമില്ലാതെ എവിടെയൊക്കയോ നിക്ഷേപിക്കുന്നരീതി നല്ലതല്ല. സാമ്പത്തിക ലക്ഷ്യങ്ങൾക്കനുസരിച്ച് കാലാകാലങ്ങളിൽ നിക്ഷേപ പോർട്ട്ഫോളിയോ ക്രമീകരിക്കാൻ കഴിഞ്ഞാൽ ബുദ്ധിമുട്ടില്ലാതെതന്നെ പരമാവധി പ്രയോജനം സ്വന്തമാക്കാം. മാർക്കറ്റ് ഉയരുകയോ താഴുകയോ ചെയ്താലും നിക്ഷേപത്തിന്റെ അടിസ്ഥാനതത്വങ്ങൾക്ക് മാറ്റമില്ലെന്ന് ഓർക്കുക. പ്രായമെത്രയാണെന്നോ ലക്ഷ്യമെന്താണെന്നതോ അല്ല വിഷയം. നിക്ഷേപത്തിന് വളരാൻ സമയംനൽകുക, അതിനായി ക്ഷമയോടെ കാത്തിരിക്കുക. </p>  <div class='right' style='background:#ECECECborder:1px solid #fffpadding:10px 20px'> <p>feedback to:<br /> antonycdavis@gmail.com</p> </div>  <div style='background:#ffbfccborder:1px solid #fffpadding:10px 20px'> <p><span style='font-size:22px'><span style='color:#FF0000'><strong>കുറിപ്പ്: </strong></span></span>വേലിയേറ്റം കഴിയുമ്പോൾമാത്രമാണ് ആരൊക്കെയാണ് നഗ്നരായി നീന്തുന്നതെന്ന് കാണാനാകൂ എന്ന് വാറൻ ബഫറ്റ്. വിപണികുതിക്കുമ്പോഴുള്ള വേലിയേറ്റത്തിൽ മിക്കവാറും നിക്ഷേപകർ പണംവാരിക്കൂട്ടും. വേലിയിറക്കാലത്ത് കടംവാങ്ങിയും ലോണെടുത്തും നിക്ഷേപംനടത്തിയവർകുത്തുപാളയെടുക്കേണ്ടിവരും. വിപണി ഇപ്പോൾ തകർന്നടിഞ്ഞാൽ നിങ്ങളെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തുക. തകർച്ചയിൽനിന്ന് ഉയർത്തെഴുന്നേറ്റ് മികച്ച ആദായംതിരികെനൽകാൻ ചുരുങ്ങിയത് അഞ്ചുവർഷമെങ്കിലും കാത്തിരിക്കാൻകഴിയുമോ? എങ്കിൽ വേലിയേറ്റവും വേലിയിറക്കവും നിങ്ങളെ ബാധിക്കില്ല. ധൈര്യമായി മുന്നോട്ടുപോകാം. </p> </div>]]>
                                                                &lt;br /&gt;&lt;a target='_blank' href='https://www.mathrubhumi.com'&gt;read more ..&lt;/a&gt;
                                </description>
                            <link>https://www.mathrubhumi.com/money/personal-finance/savings-centre/ready-to-face-the-stock-market-crash-column-by-dr-antony-1.6045851</link>
                        </item>
                                                                                                                                                            <item>
                            <title><![CDATA[മൂന്നു ബാങ്കുകളുടെ ചെക്ക്‌ ബുക്കുകൾ ഒക്ടോബർ ഒന്നുമുതൽ അസാധുവാകും]]></title>
                            <pubDate><![CDATA[Wednesday September 29, 2021, 09:24 AM]]> </pubDate>
                                                                                    <description>
                                                                    &lt;img align='left' width='300' height='200' hspace='8'  title='currency ' height='200' alt='currency' width='300' src='/polopoly_fs/1.5037020.1626353043!/image/image.jpg_gen/derivatives/landscape_300_255/image.jpg' /&gt;
                                                                                                        
                                    <![CDATA[<p>മുംബൈ: ലയിപ്പിച്ച മൂന്നു പൊതുമേഖലാ ബാങ്കുകളുടെ ചെക്ക് ബുക്കുകൾ ഒക്‍ടോബർ ഒന്നു മുതൽ അസാധുവായിമാറും. ഇന്ത്യൻബാങ്കിൽ ലയിപ്പിച്ച അലഹാബാദ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിപ്പിച്ച ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ചെക്ക് ബുക്കുകളാണ് അസാധുവാകുക.</p>  <p>അലഹാബാദ് ബാങ്ക് ഉപഭോക്താക്കൾക്ക് ഇന്ത്യൻ ബാങ്കിന്റെ സേവനങ്ങൾ ലഭ്യമാകുമെന്നും പുതിയ ചെക്ക് ബുക്കിനായി നെറ്റ്ബാങ്കിങ്, മൊബൈൽ ബാങ്കിങ് അല്ലെങ്കിൽ ബാങ്ക് ശാഖകളിൽ നേരിട്ട് പുതിയ ചെക്ക് ബുക്കിനായി അപേക്ഷിക്കാമെന്നും ഇന്ത്യൻബാങ്ക് അറിയിച്ചു.</p>  <p>ഇതേരീതിയിൽ പഞ്ചാബ് നാഷണൽബാങ്കും പഴയ ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കൾക്ക് അറിയിപ്പുനൽകിയിട്ടുണ്ട്. പി.എൻ.ബി.യുടെ എല്ലാ ഉപഭോക്താക്കളും പുതിയ ഐ.എഫ്.എസ്.സി. കോഡും എം.ഐ.സി.ആർ. കോഡും ഉൾപ്പെടുത്തിയ പുതിയ ചെക്ക്ബുക്കുകൾ ഉപയോഗിക്കാൻ ശ്രമിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.</p>]]>
                                                                &lt;br /&gt;&lt;a target='_blank' href='https://www.mathrubhumi.com'&gt;read more ..&lt;/a&gt;
                                </description>
                            <link>https://www.mathrubhumi.com/money/personal-finance/banking/cheque-book-of-these-3-banks-to-become-invalid-from-1st-october-1.6045797</link>
                        </item>
                                                                                                                                                                                        <item>
                            <title><![CDATA[എവിടെ നിക്ഷേപിച്ചാൽ കൂടുതൽ നേട്ടമുണ്ടാക്കാം?/Infographics ]]></title>
                            <pubDate><![CDATA[Tuesday September 28, 2021, 02:15 PM]]> </pubDate>
                                                                                    <description>
                                                                    &lt;img align='left' width='300' height='200' hspace='8'  title='investment ' height='200' alt='investment' width='300' src='/polopoly_fs/1.5971752.1630734976!/image/image.jpg_gen/derivatives/landscape_300_255/image.jpg' /&gt;
                                                                                                        
                                    <![CDATA[<div style='background:#FA9E8Aborder:1px solid #fffpadding:30px 20px'> <div style='background:#ECECECborder:1px solid #fffpadding:30px 20px'> <p><span style='font-size:24px'><span style='color:#FF0000'><strong>ഓ</strong></span></span>രോരുത്തരുടെയും പോർട്ട്ഫോളിയോയിൽ വിവിധ നിക്ഷേപ ആസ്തികളുണ്ടാകും. ഓഹരി, സ്വർണം, മ്യൂച്വൽ ഫണ്ട്, ബാങ്ക് നിക്ഷേപം, റിലയൽ എസ്റ്റേറ്റ് എന്നിവയണവയിൽ പ്രധാനം. </p>  <p>ഓരോ ആസ്തിയും വ്യത്യസ്ത നിരക്കിലുള്ള <span style='background-color: rgb(236, 236, 236)'>ആദായ</span>മാണ് കാലാകാലങ്ങളിൽ നിക്ഷേപകന് നൽകിവരുന്നത്. ഇതിൽ ഏറെക്കുറെ സ്ഥിരതയുള്ള ആദായംതരുന്നത് ബാങ്ക് നിക്ഷേപംമാത്രമാണ്. എന്നാൽ പണപ്പെരുപ്പത്തെ അതിജീവിക്കാനുതകുന്ന നേട്ടംനൽകാൻ ബാങ്ക് നിക്ഷേപത്തിന് കഴിവില്ല. </p>  <p>ഈ സാഹചര്യത്തിൽ ഒന്ന്, മൂന്ന്, അഞ്ച്, പത്ത് വർഷക്കാലയളവുകളിൽ വിവിധ നിക്ഷേപ പദ്ധതികൾ നൽകിയ ആദായം പരിശോധിക്കാം. </p>  <p>ഓഹരി ഒരുവർഷക്കാലയളവിൽ 59.41 ശതമാനവും മൂന്നുവർഷക്കാലയളവിൽ 18.26 ശതമാനവും അഞ്ച് വർഷക്കാലയളവിൽ 15.94 ശതമാനവം ആദായം നൽകിയതായി കാണുന്നു. മറ്റുനിക്ഷേപ പദ്ധതികളിലെ നേട്ടവും പരിശോധിക്കാം.</p> </div> </div>  <div style='background:#ECECECborder:1px solid #fffpadding:30px 20px'> <p><iframe aria-label='Grouped Column Chart' frameborder='0' height='400' id='datawrapper-chart-gg2pQ' scrolling='no' src='https://datawrapper.dwcdn.net/gg2pQ/1/' style='width: 0 min-width: 100% !important border: none' title='നിക്ഷേപങ്ങൾക്ക് ലഭിച്ച ആദായം '></iframe><br /> </p> </div>]]>
                                                                &lt;br /&gt;&lt;a target='_blank' href='https://www.mathrubhumi.com'&gt;read more ..&lt;/a&gt;
                                </description>
                            <link>https://www.mathrubhumi.com/money/personal-finance/money-plus/return-on-your-investment-1.6043124</link>
                        </item>
                                                                                                                                                            <item>
                            <title><![CDATA[പാഠം 143| ഇന്ന് റൊക്കം നാളെ കടം അല്ല, ബൈ നൗ പേ ലേറ്റർ: സാമ്പത്തിക സമവാക്യങ്ങൾ മാറുന്നു]]></title>
                            <pubDate><![CDATA[Wednesday September 22, 2021, 12:02 PM]]> </pubDate>
                                                                                    <description>
                                                                    &lt;img align='left' width='300' height='200' hspace='8'  title='Buy now ' height='200' alt='Buy now' width='300' src='/polopoly_fs/1.6025061.1632290897!/image/image.jpg_gen/derivatives/landscape_300_255/image.jpg' /&gt;
                                                                                                        
                                    <![CDATA[<p><em><span style='font-size:26px'><span style='color:#FF0000'><strong>ഇ</strong></span></span></em>ന്ന് റൊക്കം നാളെ കടം-നാട്ടിൻപുറത്തെ കടകൾക്കുമുന്നിൽ എഴുതിപ്പിടിപ്പിച്ച ഈവാക്കുകൾക്ക് പ്രസക്തിയില്ലാതായിരിക്കുന്നു. ഇപ്പോൾ കൊണ്ടുപോയ്ക്കോളൂ പണം പിന്നെതന്നാൽ മതിയെന്ന് വൻകിട വ്യാപാരികളും ഇ-കൊമേഴ്സുകാരും കച്ചവടംപിടിക്കാൻ ഉപഭോക്താവിനോട് പറയുന്നു. </p>  <p>നേരത്തെ ഈ ആശയം ലോകമാകെ, പ്രത്യേകിച്ച് യുഎസിലും ഓസ്ട്രേലിയയിലും പ്രചാരത്തിലാകാൻ തുടങ്ങിയിരുന്നു. കോവിഡ് ഇതിനൊരുനിമിത്തമായെന്ന് വേണമെങ്കിൽ പറയാം. ജനപ്രിയ വായ്പാ പദ്ധതികളിലൊന്നായി ഇതിനകം ബൈ നൗ പേ ലേറ്റർ(ബിഎൻപിഎൽ)മാറിക്കഴിഞ്ഞു. തത്വത്തിൽ ക്രഡിറ്റ് കാർഡിന് സമാനമായ പ്രവർത്തനരീതിയാണെങ്കിലും ബാങ്ക് അക്കൗണ്ടോ പേപ്പർ വർക്കുകളോ ഇല്ലാതെ സാധാരണക്കാർക്കുപോലും എളുപ്പത്തിൽ ഉത്‌പന്നം സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.  </p>  <p>നാട്ടിൻപുറത്തെ പറ്റുപുസ്തകത്തിന്റെകാലം ഇനിയും കഴിഞ്ഞിട്ടില്ലെന്നാണ് ബിഎൻപിഎൽ ഓർമിപ്പിക്കുന്നത്. ഫിൻടെക് സ്ഥാപനങ്ങളോടൊപ്പം ബാങ്കുകളും പറ്റ് പുസ്തകത്തെ പുതിയകുപ്പിയിലാക്കി പേരുമാറ്റിയെന്നുമാത്രം. ജോലികഴിഞ്ഞ് പോകുമ്പോൾ വീട്ടിലേക്കുള്ള പലചരക്ക് സാധനങ്ങൾ വാങ്ങി പറ്റുപുസ്തകത്തിൽചേർത്ത് ആഴ്ചയുടേയോ മാസത്തിന്റെയോ അവസാനം പണംനൽകുന്ന കച്ചവട സംസ്ക്കാരം ഇന്നലെ തുടങ്ങിയതല്ല. കടംതീർക്കാൻ വീട്ടുകാരനും പണംതിരികെ ലഭിക്കാൻ കടക്കാരനും ആശാന്തപരിശ്രമംനടത്തുന്നത് പതിവാണെന്നത് വേറെകാര്യം.</p>  <p>ഇപ്പോൾ കൊണ്ടുപോയ്ക്കോളൂ, പണം ഞങ്ങൾ വാങ്ങിയെടുത്തോളാം എന്ന പുതിയതന്ത്രവുമായി ആദ്യമെത്തിയത് ഫിൻടെക് സ്ഥാപനങ്ങളാണ്. ബാങ്കുകൾക്കും അവരെ പിന്തുടരാതെതരമില്ലെന്നായി. മധ്യവയസ്കരും പ്രായമായവരുമാണ് പറ്റുപുസ്തകത്തിന്റെ വരിക്കാരെങ്കിൽ 20-30 പ്രായക്കാരായ യുവാക്കളാണ് ബിഎൻപിഎലിലേക്ക് പറന്നടുക്കുന്നത്. കയ്‌യിൽ കാശില്ലെങ്കിലും ഭാവിയിൽ ലഭിക്കാനിടയുള്ള പണം മുൻകൂട്ടി ചെലവാക്കാനുള്ള അവസരംതേടിയ തലമുറയെക്കാത്ത് സ്മാർട്ട് ഗാഡ്ജറ്റുകളുടെ പുതിയമോഡലുകൾ തുടരെതുടരെ വിപണിയിലെത്തുന്നുണ്ട്.</p>  <p><span style='font-size:22px'><span style='color:#FF0000'><strong>ബിഎൻപിഎലിന്റെ പ്രസക്തി</strong></span></span><br /> വർധിച്ചുവരുന്ന ആവശ്യകത വിലയിരുത്തുമ്പോൾ 2024 ഓടെ  99 ബില്യൺ ഡോളറിന്റെ ഇടപാടുകളാകും രാജ്യത്തെ ഇ-കൊമേഴ്സ് മേഖലയിൽ പിഎൻപിഎൽവഴിനടക്കുകയെന്ന് ഗോൾഡ്മാൻ സാക്സ് വിലിയിരുത്തുന്നു. ഏഴുവർഷത്തിനകം (2021-28)പദ്ധതിയുടെ ഭാഗമാകുന്നവരുടെ എണ്ണത്തിൽ 24.2ശതമാനം വാർഷിക വർധനവുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. നിലവിൽ റീട്ടെയിൽ, ഇ-കൊമേഴ്സ് മേഖലയിലാണ് പ്രചാരംകൂടുതലെങ്കിലും വൈകാതെ എല്ലാ മേഖലകളിലേക്കും പടർന്നുകയറുമെന്നകാര്യത്തിൽ സംശയമില്ല. മെഷീൻ ലേണിങിന്റെയും നിർമിത ബുദ്ധിയുടെയും സാധ്യതകൾ പ്രയോജനപ്പെടുത്തി ഉപഭോക്താവിന്റെ ചെലവഴിക്കൽ ശേഷി ഉൾപ്പടെയുള്ളവ വിശകലനചെയ്താണ് ബിഎൻപിഎൽ പ്ലാറ്റ്ഫോമുകളുടെ മുന്നേറ്റം. </p>  <p>പ്രമുഖ ഫിനാൻഷ്യൽ ടെക്നോളജി സ്ഥാപനമായ എഫ്ഐഎസിന്റെ സർവെ പ്രകാരം, മഹാമാരിക്കുശേഷം പണം-ചെക്ക് ഇടപാടുകൾ അസ്തമിച്ചമട്ടാണ്. എല്ലാവരുംതന്നെ ഡിജിറ്റലായിക്കഴിഞ്ഞു. സർവെയിൽ പങ്കെടുത്ത 32ശതമാനംപേരും ബിഎൻപിഎൽ ആപ്പുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്ന് കമ്പനി പറയുന്നു. </p>  <p><span style='font-size:22px'><span style='color:#FF0000'><strong>ഒറ്റക്ലിക്കിൽ കാര്യംനടത്താം</strong></span></span><br /> ക്രഡിറ്റ് കാർഡിന് സമാനമാണ് പ്രവർത്തനരീതിയെന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും അന്തരംഏറെയാണ്. ബാങ്ക് അക്കൗണ്ടോ, പേപ്പർവർക്കുകളോ ഇല്ലാതെ ഇക്കാലത്ത് വായ്പയായി ഉത്‌പന്നംവാങ്ങാൻ കഴിയുമെന്നത് ചില്ലറകാര്യമല്ലല്ലോ. അതായത്, നോ കോസ്റ്റ് ഇഎംഐ, ക്രഡിറ്റ് കാർഡ് തുടങ്ങിയവയേക്കാൾ എളുപ്പത്തിലും കുറഞ്ഞ ചെലവിലും ഒറ്റക്ലിക്കിൽ കാര്യംനടത്താൻ കഴിയുമെന്നതാണ് പദ്ധതിയെ ജനപ്രിയമാക്കുന്നത്. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവെൽ, ബിഗ്ബില്യൺ ഡെയ്സ് തുടങ്ങിയ ഷോപ്പിങ് ഉത്സവങ്ങൾക്കുപുറമെ, ഫ്ളാഷ് സെയിലുകളിൽവരെ പണമില്ലെങ്കിലും വൻവിലക്കിഴിവ് പ്രയോജനപ്പെടുത്താൻ ഉപഭോക്താവിന് കഴിയും.</p>  <p><span style='font-size:22px'><span style='color:#FF0000'><strong>പദ്ധതിയെക്കുറിച്ചറിയാം</strong></span></span><br /> മൂൻകൂർ പണംകൊടുക്കാതെ ഉത്‌പന്നങ്ങൾ വാങ്ങാൻ കഴിയുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. പണത്തിന്റെമൂല്യമനുസരിച്ച് തിരികെ നൽകാൻ 30 ദിവസംമുതൽ 36 മാസംവരെ സമയംലഭിക്കും. അതിൽതന്നെ 15 ദിവസംമുതൽ 45 ദിവസംവരെ പലിശ ഈടാക്കാത്ത കാലയളവുമുണ്ട്. എത്രതുകയുടെ വാങ്ങൽ നടത്താമെന്നത് വായ്പ അനുവദിക്കുന്ന സ്ഥാപനങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് ഫ്ളിപ്കാർട്ട് 10,000 രൂപവരെ പദ്ധതിപ്രകാരം അനുവദിക്കുന്നു. മറ്റൊരു സേവനദാതാവായ സെസ്റ്റ്മണി 60,000 രൂപവരെ ക്രഡിറ്റ് നൽകുന്നു.</p>  <table border='0' cellpadding='10' cellspacing='0' class='table table-bordered table-striped' style='width:100%'>  <tbody>   <tr>    <td colspan='6' style='background-color: rgb(255, 204, 51) text-align: center'><strong style='color: rgb(0, 128, 128)'>BUY NOW PAY LATER (BNPL)</strong></td>   </tr>   <tr>    <td><strong>BNPL Lender   </strong></td>    <td><strong>Intial Credit*</strong></td>    <td><strong>Interest Free Period</strong></td>   </tr>   <tr>    <td>Flipkart Pay Later    </td>    <td>Rs 10,000   </td>    <td>Up to 35 days</td>   </tr>   <tr>    <td><span style='font-size: 21px'>Amazon Pay Later </span></td>    <td>Rs 10,000 </td>    <td>Up to 45 days</td>   </tr>   <tr>    <td>HDFC Bank FlexiPay </td>    <td>Rs 1000-60,000 </td>    <td>Up to 15 days</td>   </tr>   <tr>    <td>ICICI Bank Paylater </td>    <td>Rs 5,000-9,999  </td>    <td>Up to 45 days</td>   </tr>   <tr>    <td>Lazypay Pay Later  </td>    <td>Rs 500-9,999 </td>    <td>Up to 15 days</td>   </tr>   <tr>    <td>Mobikwik Zip  </td>    <td>Rs 500-30,000 </td>    <td>Up to 15 days</td>   </tr>   <tr>    <td colspan='3' rowspan='1'><em><span style='font-size: 21px'>*For one month</span></em></td>   </tr>  </tbody> </table>  <p><span style='font-size:22px'><span style='color:#FF0000'><strong>ക്രഡിറ്റ് കാർഡിൽനിന്നുള്ള വ്യത്യാസം</strong></span></span><br /> ക്രഡിറ്റ് കാർഡിന് നൽകുന്നതുപോലെ ബിഎൻപിഎൽ വായ്പക്കാരും പലിശരഹിത കാലയളവ് വാഗ്ദാനംചെയ്‌യുന്നു. ക്രഡിറ്റ് കാർഡ് പർച്ചേയ്സിന് 12 മാസംമുതൽ 36മാസംവരെ പ്രതിമാസ തിരിച്ചടവ് കാലയളവുള്ളതുപോലെ 3 മാസംമുതൽ 12മാസംവരെയാണ് ബിഎൻപിഎൽവഴി ലഭിക്കുക. ഹ്രസ്വകാലയളവിലെ ഇടപാടാണ് ബിഎൻപിഎൽ പ്രോത്സാഹിപ്പിക്കുന്നത്. എല്ലാവരും ഇഎംഐ സൗകര്യം നൽകുന്നില്ലെന്നകാര്യവും ഓർക്കുക. </p>  <p><span style='font-size:22px'><span style='color:#FF0000'><strong>ചെലവ്</strong></span></span><br /> ജോയ്നിങ് ഫീസ്, വാർഷിക ഫീസ്, പ്രൊസസിങ് ഫീ തുടങ്ങിയവ ക്രഡിറ്റ് കാർഡിന് ബാധകമാകുമ്പോൾ ബിഎൻപിഎലിൽ ഇതൊന്നുമില്ല. ദീർഘകാലയളവിലുള്ള തിരിച്ചടവ് തിരഞ്ഞെടുക്കുമ്പോൾമാത്രമാണ് പലിശ നൽകേണ്ടിവരിക. ക്രഡിറ്റ് കാർഡിന് 42ശതമാനംവരെ വാർഷിക പലിശ നൽകേണ്ടിവരുമ്പോൾ ബിഎൻപിഎലിൽ പരമാവധി ഈടാക്കുന്നത് 30ശതമാനംവരെയാണ്. ഉദാഹരണത്തിന്, എച്ച്ഡിഎഫ്സി ബാങ്ക് 3,000 രൂപയുടെ പർച്ചെയ്സിന് 30 ദിവസത്തേക്ക് 70 രൂപയാണ് ഈടാക്കുന്നത്. വാർഷിക പലിശകണക്കാക്കുകയാണെങ്കിൽ ഇത് 28ശതമാനമാണ്. എന്നാൽ മിക്കവാറും ഫിൻടെക് സ്ഥാപനങ്ങളുടെ പലിശ നിരക്ക് 2.5ശതമാനമാണ്. അതായത് വാർഷിക പലിശ 30ശതമാനത്തോളം. മറഞ്ഞിരിക്കുന്ന ചാർജുകളോ കൂടുതൽ പലിശയോ ഇല്ലെന്നതാണ് ക്രഡിറ്റ് കാർഡുകളിൽനിന്ന് പദ്ധതിയെ വ്യത്യസ്തമാക്കുന്നത്. </p>  <p><span style='font-size:22px'><span style='color:#FF0000'><strong>എവിടെയും സൗജന്യംലഭിക്കില്ല</strong></span></span><br /> ആനുകൂല്യങ്ങളും സവിശേഷതകളും ആകർഷകമാണെങ്കിലും ഉപഭോക്താവിന്റെ ചെലവിടൽശേഷിയിലാണ് കമ്പനികളുടെ കണ്ണ്. നിലവിലുള്ള വായ്പ സംവിധാനങ്ങൾ പരിഷ്കരിച്ച് ആകർഷകമാക്കി പുതിയ പേരിൽ അവതരിപ്പിക്കുന്നു. ബിഎൻപിഎൽ-വായ്പയാണെന്നകാര്യം ഓർക്കണം. തിരിച്ചടവിൽ വീഴ്ചയുണ്ടായാൽ അത് ക്രഡിറ്റ് സ്കോറിനെതന്നെ ബാധിച്ചേക്കാം. </p>  <p>പിഴയും വൈകിയാൽ പലിശയും ഈ പദ്ധതിക്കുമുണ്ട്. അടുത്തമാസം കിട്ടാനിരിക്കുന്ന ശമ്പളംനോക്കി ഇപ്പോൾ സാധനങ്ങൾ വാങ്ങിക്കൂട്ടുന്നത് ഉചിതമാണോയെന്ന് ആലോചിക്കുക. അത്രതന്നെ അത്യാവശ്യമില്ലാത്ത കാര്യങ്ങൽ നിറവേറ്റാൻ പണംകയ്‌യിൽവരാൻ കാത്തിരിക്കുക. ഉയർന്ന ക്രഡിറ്റ് സ്കോർ, ശമ്പളവരുമാനം തുടങ്ങിയവ പരിഗണിച്ചാണ് ക്രഡിറ്റ് കാർഡ് നൽകുന്നത്. ഇക്കാരണങ്ങൾകൊണ്ടുതന്നെ രാജ്യത്തെ മൂന്നുകോടി പേരിൽമാത്രമായി ക്രഡിറ്റ് കാർഡ് ഉപയോഗം ചുരുങ്ങിയിരിക്കുന്നു. അതിനുമപ്പുറത്തേക്ക് വ്യാപിക്കാനുള്ള സാധ്യതയാണ് ഫിൻടെക് സ്ഥാപനങ്ങൾ ബിഎൻപിഎൽവഴി പ്രയോജനപ്പെടുത്തുന്നത്. </p>  <div class='right' style='background:#ECECECborder:1px solid #fffpadding:10px 20px'> <p>feedback to:<br /> antonycdavis@gmail.com</p> </div>  <div style='background:#ffbfccborder:1px solid #fffpadding:10px 20px'> <p><span style='font-size:22px'><span style='color:#FF0000'><strong>കുറിപ്പ്: </strong></span></span>അധികം ആലോചിക്കാൻ വകനൽകാതെ ഉപഭോക്താക്കളെ കടക്കെണിയിലാക്കാൻ പദ്ധതിക്ക് കഴിയും. ആവശ്യംഅറിഞ്ഞുമാത്രം പദ്ധതി പ്രയോജനപ്പെടുത്തുക. ഭാവിയിലേക്ക് നീക്കിവെക്കേണ്ട സമ്പത്താണ് വായ്പയുടെ പലിശയിനത്തിൽ നഷ്ടപ്പെടുത്തുന്നതെന്നകാര്യം മനസിലാക്കുക. വ്യക്തിഗത വായ്പ, ക്രഡിറ്റ് കാർഡ് ലോൺ എന്നിവക്കൊപ്പമാണ് ബിഎൻപിഎലിനെയും പരിഗണിക്കേണ്ടത്. അത്യാവശ്യമായി പ്രയോജനപ്പെടുത്തേണ്ടിവന്നാൽ പലിശ രഹിതകാലയളവിൽ പണംതിരിച്ചടക്കാൻ ശ്രദ്ധിക്കുക. </p> </div>]]>
                                                                &lt;br /&gt;&lt;a target='_blank' href='https://www.mathrubhumi.com'&gt;read more ..&lt;/a&gt;
                                </description>
                            <link>https://www.mathrubhumi.com/money/personal-finance/savings-centre/buy-now-pay-later-financial-equations-are-changing-column-by-dr-atnony-1.6025058</link>
                        </item>
                                                                                                                                                            <item>
                            <title><![CDATA[വിദേശമലയാളിക്ക് വേണം മൂന്നുതരം ഇൻഷുറൻസ് പോളിസികൾ]]></title>
                            <pubDate><![CDATA[Monday September 20, 2021, 09:31 AM]]> </pubDate>
                                                                                    <description>
                                                                    &lt;img align='left' width='300' height='200' hspace='8'  title='INSURANCE ' height='200' alt='INSURANCE' width='300' src='/polopoly_fs/1.5729692.1623037564!/image/image.jpg_gen/derivatives/landscape_300_255/image.jpg' /&gt;
                                                                                                        
                                    <![CDATA[<p><em><span style='font-size:24px'><span style='color:#FF0000'><strong>അ</strong></span></span></em>സുഖങ്ങൾ, മാരകരോഗങ്ങൾ, പകർച്ചവ്യാധികൾ, സ്വാഭാവികമരണം, അപകടമരണം, അംഗവൈകല്യം മുതലായ റിസ്കുകൾ ദിനംപ്രതി കൂടിവരികയാണ്. തന്മൂലം സാമ്പത്തികമായും മാനസികമായും വലിയ നഷ്ടങ്ങളാണ് നമുക്കിടയിൽ സംഭവിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ വിദേശമലയാളികൾ എടുക്കേണ്ട മൂന്നു വിവിധങ്ങളായ പോളിസികളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.</p>  <p>ജോലിചെയ്‌യുന്ന സ്ഥലത്ത് ഇൻഷുറൻസ് കവറേജ് ഉള്ളതിനാൽ വിദേശമലയാളികൾ നാട്ടിൽ കവറേജ് പലപ്പോഴും എടുക്കാറില്ല. എന്നാൽ, കുടുംബാംഗങ്ങൾക്കുകൂടി സംരക്ഷണം നൽകുന്ന തരത്തിൽ നാട്ടിൽ ഇൻഷുറൻസ് എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നാട്ടിലെത്തി ചികിത്സാ ആവശ്യങ്ങൾ നിറവേറ്റുമ്പോഴും ഇൻഷുറൻസ് കവറേജ് തുണയാകും.</p>  <p>ശരിയായ സമയത്ത് ശരിയായ രീതിയിൽ നമുക്ക് അനുയോജ്യമായതും ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതിക്ക് ഇണങ്ങുന്നതുമായ പോളിസികൾ താരതമ്യം ചെയ്ത് എടുക്കുന്നതാണ് ഉചിതം.</p>  <p><span style='font-size:22px'><span style='color:#FF0000'><strong>അപകട ഇൻഷുറൻസ്</strong></span></span></p>  <p>അപകടങ്ങൾ ആർക്ക് എപ്പോൾ, എവിടെവെച്ചും സംഭവിച്ചേക്കാവുന്ന ഒന്നാണ്. വരുമാനമുള്ള ഗൃഹനാഥന്റെ അപകടമരണം സ്വാഭാവികമായും ഏതൊരു കുടുംബത്തിനും താങ്ങാവുന്ന ഒന്നല്ല. അമ്പതോളം വിവിധതരം അപകടങ്ങൾ കവർ ചെയ്‌യുന്ന പ്രസ്തുത പോളിസിയിൽ അംഗവൈകല്യം, അപകടം മൂലമുള്ള ആശുപത്രിച്ചെലവ്, വിദ്യാഭ്യാസ ഫണ്ട്, ട്രാൻസ്പോർട്ടേഷൻ തുടങ്ങി വിവിധതരം റിസ്കുകൾ കവർ ചെയ്‌യുന്നതാണ്. ലോകത്ത് എവിടെ വെച്ച് അപകടങ്ങൾ സംഭവിച്ച് മരണമടഞ്ഞാലും, അംഗവൈകല്യം സംഭവിച്ചാലും ഈ പോളിസിവഴി ക്ലെയിം ലഭിക്കും.</p>  <p>ഒരാളുടെ വാർഷിക വരുമാനത്തിന്റെ 10 ഇരട്ടി തുകയ്‍ക്കെങ്കിലും ഇത്തരം പോളിസി എടുക്കേണ്ടതാണ്. 18 വയസ്സ് മുതൽ 70 വയസ്സ് വരെ പ്രായമുള്ളവർക്കാണ് പോളിസിയിൽ ചേരാനാകുക. ഓരോരുത്തർക്കും ഇണങ്ങുന്ന പാക്കേജുകൾ തിരഞ്ഞെടുക്കാവുന്നതാണ്. മേൽപ്പറഞ്ഞ റിസ്കുകൾ കവർ ചെയ്‌യാൻ 25 ലക്ഷം രൂപയുടെ പാക്കേജ് പോളിസിക്ക് 1,825 രൂപയും 50 ലക്ഷം രൂപയുടേതിന് 3,650 രൂപയും ഒരു കോടി രൂപയുടേതിന് 7,301 രൂപയും വാർഷിക പ്രീമിയം അടച്ചാൽമതി. വ്യക്തിഗത പോളിസിയുടെ പ്രീമിയം നിരക്കാണ് മുകളിൽ കൊടുത്തിരിക്കുന്നത്.</p>  <p>വിദേശമലയാളികൾക്ക് സംഘടനാതലത്തിൽ ഗ്രൂപ്പ് പോളിസികൾ ഇഷ്ടാനുസരണം ചിട്ടപ്പെടുത്തി എടുക്കാവുന്നതാണ്. ഏറ്റവും ലളിതമായി ചുരുങ്ങിയ ചെലവിൽ ഇൻഷുർ ചെയ്‌യാവുന്ന ഏക പോളിസിയാണ് അപകട ഇൻഷുറൻസ്.</p>  <p><span style='font-size:22px'><span style='color:#FF0000'><strong>ഹെൽത്ത് ഇൻഷുറൻസ്</strong></span></span></p>  <p>അസുഖങ്ങൾ, മാരകരോഗങ്ങൾ, പകർച്ചവ്യാധികൾ എന്നീ റിസ്കുകളാണ് ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ കവർ ചെയ്‌യുന്നത്. ചികിത്സാച്ചെലവുകൾ കൂടിവരുന്ന സാഹചര്യത്തിൽ പലപ്പോഴും ആശുപത്രിച്ചെലവുകൾ നമുക്ക് താങ്ങാവുന്നതിലമധികം വരാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ആരോഗ്യ സുരക്ഷാ കാര്യങ്ങൾക്ക് മുൻതൂക്കം നൽകേണ്ട അവസ്ഥയാണ് ഇന്നുള്ളത്. കുടുംബത്തെ ഒരുമിച്ച് ഇൻഷുർ ചെയ്‌യാവുന്ന 'ഫാമിലി ഫ്ളോട്ടർ പോളിസി'യാണ് വിദേശമലയാളികൾക്ക് അനുയോജ്യമായത്. നാട്ടിലുള്ള കുടുംബാംഗങ്ങൾക്ക് ഏറ്റവും അടുത്തുള്ള ആശുപത്രിയിൽ പോളിസി നിബന്ധനകൾക്കനുസൃതമായി സൗജന്യ ചികിത്സ ഇതുവഴി ലഭ്യമാക്കുന്നു. ഒപ്പംതന്നെ, വിദേശത്ത് ജോലിചെയ്‌യുന്ന ഗൃഹനാഥന് അത്യാവശ്യഘട്ടങ്ങളിൽ നാട്ടിൽ വന്ന് ഇന്ത്യയിലെ ഏത് നെറ്റ്വർക്ക് ആശുപത്രിവഴിയും സൗജന്യ ചികിത്സ നേടാവുന്നതാണ്. കുടുംബത്തിലെ അംഗങ്ങൾ, പ്രായം, ഇൻഷുർ ചെയ്‌യുന്ന തുക ഇവയ്‍ക്ക് അനുസൃതമായി പ്രീമിയം തുക തിരഞ്ഞെടുക്കാവുന്നതാണ്. നാല് അംഗങ്ങളുള്ള ഒരു കുടുംബത്തിന് അഞ്ചു ലക്ഷം രൂപയ്‍ക്ക് ഫാമിലി ഫ്ലോട്ടർ പോളിസിയെടുക്കാൻ അടയ്‍ക്കേണ്ട വാർഷിക പ്രീമിയം എത്രയാണെന്ന് പരിശോധിക്കാം. പ്രീമിയം നിരക്ക് താരതമ്യേന കുറവുള്ള 'ആരോഗ്യസഞ്ജീവനി' പോളിസിയിൽ ചികിത്സാച്ചെലവിന്റെ അഞ്ചു ശതമാനം തുക പോളിസി ഉടമ സ്വയം വഹിക്കേണ്ടതായിവരും. 30 വയസ്സുള്ള ഗൃഹനാഥനും കുടുംബവുമാണെങ്കിൽ 11,313 രൂപയും, 40 വയസ്സുള്ള ഗൃഹനാഥനും കുടുംബത്തിനും 12,199 രൂപയും, 50 വയസ്സുള്ള ഗൃഹനാഥനും കുടുംബത്തിനും 16,677 രൂപയുമാണ് വാർഷിക പ്രീമിയമായി അടയ്‍ക്കേണ്ടിവരിക. കൂടുതൽ റിസ്കുകൾ കവർ ചെയ്‌യുന്ന വിവിധങ്ങളായ പോളിസികൾ ഇന്ന് വിപണിയിൽ നിലവിലുണ്ട്. അത്തരം പോളിസികൾക്ക് കൂടുതൽ പ്രീമിയം നൽകേണ്ടതായിവരും.</p>  <p>എന്നാൽ, വിദേശമലയാളികൾക്ക് അവരുടെ സംഘടനകൾ, കൂട്ടായ്മകൾ എന്നിവയിലൂടെ ഗ്രൂപ്പ് ഇൻഷുറൻസ് പോളിസികൾ ചിട്ടപ്പെടുത്തി എടുക്കാവുന്നതേയുള്ളു. അതുവഴി പ്രീമിയം തുക നല്ല നിലയിൽ കുറയ്‍ക്കാനാകും.</p>  <p><span style='font-size:22px'><span style='color:#FF0000'><strong>ടേം ലൈഫ് ഇൻഷുറൻസ്</strong></span></span></p>  <p>ജീവിതരീതിയിൽ വന്ന മാറ്റങ്ങൾ നമ്മെ നേരത്തെതന്നെ രോഗങ്ങൾക്ക് അടിമയാക്കുന്നു. പലപ്പോഴും ഇത്തരം രോഗങ്ങൾ മൂലവും കോവിഡ് പോലുള്ള പകർച്ചവ്യാധികൾ മൂലവും മാരകരോഗങ്ങൾ മൂലവും സ്വാഭാവിക മരണങ്ങൾ സംഭവിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ ഒരു കുടുംബത്തിന് താങ്ങും തണലുമായ ആളിന്റെ നഷ്ടം ഒരിക്കലും തീർക്കാവുന്ന ഒന്നല്ല. എന്നാൽ, പിന്നീടുള്ള സാമ്പത്തിക പ്രതിസന്ധിയിൽ ജീവിതം മുങ്ങിത്താഴാതിരിക്കാനുള്ള ഏക പ്രതിവിധിയാണ് ജീവിച്ചിരിക്കുമ്പോൾ ഒരു ടേം കവർ പോളിസി എടുക്കുക എന്നത്.</p>  <p>വിദേശ മലയാളികളിൽ ഏറിയപങ്കും പലതരം വായ്പകൾ എടുത്തവരായിരിക്കും. ആരോഗ്യവും സമ്പാദ്യവും ഉള്ളകാലം മിക്കവാറും തിരിച്ചടവുകളും കൃത്യമായി നിർവഹിക്കും. എന്നാൽ, വരുമാനമുള്ള ആളിന് ആപത്ത് സംഭവിച്ചാലോ? വായ്പാ തുക മുടങ്ങുക മാത്രമല്ല, കുടുംബത്തിന്റെ ദൈനംദിന ചെലവുകൾക്കുവരെ ബുദ്ധിമുട്ടേണ്ട അവസ്ഥയാണ് ഇന്ന് നിലവിലുള്ളത്. ഇത്തരം സാഹചര്യങ്ങളിൽ ബന്ധുക്കൾക്കോ, കുടുംബാംഗങ്ങൾക്കോ, നാട്ടുക്കാർക്കോ ഇത്തരം നഷ്ടങ്ങൾ പൂർണമായും നികത്താൻകഴിയാതെ പോകുന്നു. ഇവിടെയാണ് നാം സ്വയം സുരക്ഷിതരാവേണ്ടതിന്റെ പ്രസക്തി വർധിക്കുന്നത്. നിങ്ങളുടെ അഭാവത്തിലും കുടുംബാംഗങ്ങൾ സുരക്ഷിതരായിരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നില്ലേ. എങ്കിൽ, നിങ്ങൾ 'ടേം കവർ പോളിസി' എടുത്തേ മതിയാകൂ. പ്രായം കൂടുംതോറും റിസ്കുകൾ കൂടുമെന്നതിനാൽ പ്രീമിയത്തിലും വർധന ഉണ്ടാവും. ഇൻഷുർ ചെയ്‌യുന്ന തുക, വാർഷിക വരുമാനത്തിന്റെ 10 ഇരട്ടി തുകയെങ്കിലും വേണം.</p>  <p>മേൽപ്പറഞ്ഞ മൂന്നു പോളിസികളും വിദേശമലയാളിയെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാനാവാത്തവയാണ്.</p>  <p>:അപകടങ്ങൾ ആർക്ക് എപ്പോൾ, എവിടെവെച്ചും സംഭവിച്ചേക്കാവുന്ന ഒന്നാണ്. വരുമാനമുള്ള ഗൃഹനാഥന്റെ അപകടമരണം സ്വാഭാവികമായും ഏതൊരു കുടുംബത്തിനും താങ്ങാവുന്ന ഒന്നല്ല. അമ്പതോളം വിവിധതരം അപകടങ്ങൾ കവർ ചെയ്‌യുന്ന പ്രസ്തുത പോളിസിയിൽ അംഗവൈകല്യം, അപകടം മൂലമുള്ള ആശുപത്രിച്ചെലവ്, വിദ്യാഭ്യാസ ഫണ്ട്, ട്രാൻസ്പോർട്ടേഷൻ തുടങ്ങി വിവിധതരം റിസ്കുകൾ കവർ ചെയ്‌യുന്നതാണ്. ലോകത്ത് എവിടെ വെച്ച് അപകടങ്ങൾ സംഭവിച്ച് മരണമടഞ്ഞാലും, അംഗവൈകല്യം സംഭവിച്ചാലും ഈ പോളിസിവഴി ക്ലെയിം ലഭിക്കും.</p>  <p>ഒരാളുടെ വാർഷിക വരുമാനത്തിന്റെ 10 ഇരട്ടി തുകയ്‍ക്കെങ്കിലും ഇത്തരം പോളിസി എടുക്കേണ്ടതാണ്. 18 വയസ്സ് മുതൽ 70 വയസ്സ് വരെ പ്രായമുള്ളവർക്കാണ് പോളിസിയിൽ ചേരാനാകുക. ഓരോരുത്തർക്കും ഇണങ്ങുന്ന പാക്കേജുകൾ തിരഞ്ഞെടുക്കാവുന്നതാണ്. മേൽപ്പറഞ്ഞ റിസ്കുകൾ കവർ ചെയ്‌യാൻ 25 ലക്ഷം രൂപയുടെ പാക്കേജ് പോളിസിക്ക് 1,825 രൂപയും 50 ലക്ഷം രൂപയുടേതിന് 3,650 രൂപയും ഒരു കോടി രൂപയുടേതിന് 7,301 രൂപയും വാർഷിക പ്രീമിയം അടച്ചാൽമതി. വ്യക്തിഗത പോളിസിയുടെ പ്രീമിയം നിരക്കാണ് മുകളിൽ കൊടുത്തിരിക്കുന്നത്.</p>  <p>വിദേശമലയാളികൾക്ക് സംഘടനാതലത്തിൽ ഗ്രൂപ്പ് പോളിസികൾ ഇഷ്ടാനുസരണം ചിട്ടപ്പെടുത്തി എടുക്കാവുന്നതാണ്. ഏറ്റവും ലളിതമായി ചുരുങ്ങിയ ചെലവിൽ ഇൻഷുർ ചെയ്‌യാവുന്ന ഏക പോളിസിയാണ് അപകട ഇൻഷുറൻസ്.</p>  <p><u>odatt@aimsinsurance.in</u></p>]]>
                                                                &lt;br /&gt;&lt;a target='_blank' href='https://www.mathrubhumi.com'&gt;read more ..&lt;/a&gt;
                                </description>
                            <link>https://www.mathrubhumi.com/money/personal-finance/insurance/nris-need-three-types-of-insurance-policies-1.6019051</link>
                        </item>
                                                                                                                                                            <item>
                            <title><![CDATA[ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി: കമ്പനിക്ക് കേന്ദ്ര ഗ്യാരന്റി നൽകാൻ 30,600 കോടി രൂപ]]></title>
                            <pubDate><![CDATA[Friday September 17, 2021, 09:23 AM]]> </pubDate>
                                                                                    <description>
                                                                    &lt;img align='left' width='300' height='200' hspace='8'  title='Nirmala ' height='200' alt='Nirmala' width='300' src='/polopoly_fs/1.5397758.1611998069!/image/image.jpg_gen/derivatives/landscape_300_255/image.jpg' /&gt;
                                                                                                        
                                    <![CDATA[<p>ന്യൂഡൽഹി: ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി കൈകാര്യം ചെയ്‌യാൻ രൂപവത്‌കരിച്ച 'നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ്' നൽകുന്ന സെക്യൂരിറ്റി രശീതിന് കേന്ദ്രസർക്കാർ ഗ്യാരന്റി നൽകും. ഇതിനായി 30,600 കോടി രൂപ മന്ത്രിസഭ അനുവദിച്ചു.</p>  <p>ബാങ്കുകളുടെ നിഷ്ക്രിയ ആസ്തിയായ രണ്ടുലക്ഷം കോടി രൂപയാണ് എൻ.എ.ആർ.സി.എൽ. ഘട്ടംഘട്ടമായി ഏറ്റെടുക്കുകയെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. ഏറ്റെടുക്കുമ്പോൾ 15 ശതമാനം പണമായും 85 ശതമാനം സെക്യൂരിറ്റി രശീതിയായും ആണ് നൽകുക.</p>  <p>അതിന്മേലായിരിക്കും കേന്ദ്രത്തിന്റെ ഗ്യാരന്റി. കമ്പനി നിയമപ്രകാരം രൂപവത്‌കരിച്ചതാണ് എൻ.എ.ആർ.സി.എൽ. കഴിഞ്ഞ ബജറ്റിൽ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടായിരുന്നു.</p>  <p>കമ്പനിയുടെ 51 ശതമാനം ഉടമസ്ഥത പൊതുമേഖലാ ബാങ്കുകൾക്കാണ്. ഇതോടൊപ്പം 'ഇന്ത്യ ഡെറ്റ് റസലൂഷൻ കമ്പനി ലിമിറ്റഡും' (ഐ.ഡി.ആർ.സി.എൽ.) രൂപവത്‌കരിച്ചിട്ടുണ്ട്. ആസ്തികൾ കൈകാര്യം ചെയ്‌യാനുള്ള കമ്പനിയാണിത്. വിപണിവിദഗ്ധരുടെയും പ്രൊഫഷണലുകളുടെയും സഹായത്തോടെയാണ് കമ്പനി പ്രവർത്തിക്കുക. പൊതുമേഖലാ ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും ഇതിൽ 49 ശതമാനം ഉടമസ്ഥാവകാശം ഉണ്ടാവും.</p>]]>
                                                                &lt;br /&gt;&lt;a target='_blank' href='https://www.mathrubhumi.com'&gt;read more ..&lt;/a&gt;
                                </description>
                            <link>https://www.mathrubhumi.com/money/personal-finance/banking/government-sets-up-bad-bank-to-clear-the-npa-mess-1.6010085</link>
                        </item>
                                                                                                                                                            <item>
                            <title><![CDATA[സമയപരിധി അവസാനിച്ചു: ഇ-ഫയലിങ് പോർട്ടലിലെ തകരാറുകൾ പൂർണമായും പരിഹരിക്കാനായില്ല]]></title>
                            <pubDate><![CDATA[Thursday September 16, 2021, 10:55 AM]]> </pubDate>
                                                                                    <description>
                                                                    &lt;img align='left' width='300' height='200' hspace='8'  title='income tax  ' height='200' alt='income tax ' width='300' src='/polopoly_fs/1.5531232.1616264646!/image/image.jpg_gen/derivatives/landscape_300_255/image.jpg' /&gt;
                                                                                                        
                                    <![CDATA[<p><em><span style='font-size:24px'><span style='color:#FF0000'><strong>സ</strong></span></span></em>ർക്കാർ അനുവദിച്ച സമയപരിധി ബുധനാഴ്ച അവസാനിച്ചിട്ടും പുതിയ ആദായനികുതി ഇ-ഫയലിങ് പോർട്ടലിലെ തകരാറുകൾ പൂർണമായും പരിഹരിക്കാനായില്ല. </p>  <p>പോർട്ടലിൽ ഇപ്പോഴും തകരാറുകളുണ്ടെന്ന് നികുതി വിദഗ്ധർ പറയുന്നു. നൽകിയ റിട്ടേണിൽ തിരുത്തൽവരുത്താനും റീഫണ്ട് സ്റ്റാറ്റസ് പരിശോധിക്കാനും റീഫണ്ടിനായി വീണ്ടും അപേക്ഷിക്കാനും ഇപ്പോഴും കഴിയുന്നില്ല. 2013-14 അസസ്മെന്റ് വർഷത്തിനുമുമ്പ് ഫയൽചെയ്ത റിട്ടേണുകൾ കാണാൻ കഴിയുന്നുമില്ല.</p>  <p>ജൂൺ ഏഴിനാണ് പുതുതലമുറ ഇ-ഫയലിങ് പോർട്ടൽ അവതരിപ്പിച്ചത്. തുടർന്ന് നികുതിദായകരും ചാർട്ടേഡ് അക്കൗണ്ടന്റുമാർ ഉൾപ്പടെയുള്ള നികുതി വിദഗ്ധരും നിരവധിതവണ തകരാറുകൾ ചൂണ്ടിക്കാണിച്ചിരുന്നു. </p>  <p>തകരാറുകൾ പരിഹരിച്ചുവരികയാണെന്നും അതേസമയം, 1.19 കോടി പേർ ഇതിനകം റിട്ടേൺ നൽകിയെന്നും സെപ്റ്റംബർ 8ന് ആദായനികുതി വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. </p>  <p>പിന്നീടും തുടർച്ചയായി തകരാർ നേരിട്ടതോടെ ഓഗസ്റ്റ് 23ന് ധനമന്ത്രാലയം ഇൻഫോസിസ് സിഇഒ സലിൽ പരേഖിനെ വിളിച്ചുവരുത്തി. ധനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ തകരാറുകൾ പരിഹരിക്കാൻ സെപ്റ്റംബർ 15വരെ സമയം അനുവദിക്കുകയുംചെയ്തു. പോർട്ടൽ വികസിപ്പിക്കാൻ 2019ലാണ് ഇൻഫോസിസിന് കരാർ നൽകിയത്.</p>]]>
                                                                &lt;br /&gt;&lt;a target='_blank' href='https://www.mathrubhumi.com'&gt;read more ..&lt;/a&gt;
                                </description>
                            <link>https://www.mathrubhumi.com/money/personal-finance/income-tax/glitches-in-it-portal-remain-after-infosys-deadline-ends-1.6007190</link>
                        </item>
                                                                                                                                                            <item>
                            <title><![CDATA[പാഠം 142| ഈ തെറ്റുകൾ നിസാരമല്ല: ഐടി റിട്ടേൺ നൽകുമ്പോൾ പൊതുവായിവരുത്തുന്ന പിഴവുകൾ അറിയാം]]></title>
                            <pubDate><![CDATA[Wednesday September 15, 2021, 11:11 AM]]> </pubDate>
                                                                                    <description>
                                                                    &lt;img align='left' width='300' height='200' hspace='8'  title='Investment ' height='200' alt='Investment' width='300' src='/polopoly_fs/1.6004372.1631683910!/image/image.jpg_gen/derivatives/landscape_300_255/image.jpg' /&gt;
                                                                                                        
                                    <![CDATA[<p><em><span style='font-size:26px'><span style='color:#FF0000'><strong>ആ</strong></span></span></em>ദായ നികുതി റിട്ടേൺ ഫയൽ ചെയ്‌യുന്നതിനുള്ള പുതിയ പോർട്ടൽ അവതരിപ്പിച്ചതിനുപിന്നാലെ ജൂലായ് മാസത്തിൽ നിരവധിപേർ റിട്ടേൺ ഫയൽചെയ്തു. ശമ്പളവരുമാനക്കാരാണ് അവരിലേറെപ്പേരും. ഘട്ടംഘട്ടമായി  തകരാറുകൾ പരിഹരിക്കാൻ പോർട്ടൽ വികസിപ്പിച്ച ഇൻഫോസിസ്  അതിനിടയിൽ കഠിന പരിശ്രമത്തിലായിരുന്നു. </p>  <p>ശമ്പളം പലിശ ഉൾപ്പടെയുള്ളവ കൃത്യമായെടുത്ത് മൊത്തംവരുമാനം കണക്കാക്കി കിഴിവുകൾ പ്രയോജനപ്പെടുത്തി നികുതി കണക്കാക്കിയല്ല ഏറെപ്പേരും റിട്ടേൺ ഫയൽചെയ്തത്. പരിമിതമായ അറിവുകൾവെച്ച് പോർട്ടൽ നയിച്ചവഴിയേ പലരുംപോയി റിട്ടേൺ സബ്മിറ്റ് ചെയ്ത് വെരിഫിക്കേഷൻ പൂർത്തിയാക്കി. </p>  <p>ആധാർ ഒടിപി ഉപയോഗിച്ച് വെരിഫിക്കേഷൻ പൂർത്തിയാക്കിയിട്ടും വെരിഫൈഡ് എന്നും വെരിഫിക്കേഷൻ പെൻഡിങ് എന്നും കാണിക്കുന്നതായി അമ്പലപ്പുഴയിൽനിന്ന് വിനീത് നായർ പറയുന്നു. സേവിങ്സ് ബാങ്ക് അക്കൗണ്ടിലെ 10,000 രൂപവരെയുള്ള പലിശക്ക് കിഴിവ് ഉണ്ടെങ്കിലും പോർട്ടലിൽ ഫയൽചെയ്‌യുമ്പോൾ അത് മൊത്തംവരുമാനത്തോടൊപ്പം ചേർത്ത് നികുതി അടക്കണമെന്നാണ് പോർട്ടൽ നിർദേശിക്കുന്നതെന്ന് പേരാമ്പ്രയിൽനിന്ന് വിനയനും.  ഇ വെരിഫിക്കേഷൻ പൂർത്തിയാക്കാൻ 120 ദിവസമാണ് പോർട്ടലിൽ സമയംനൽകിയിട്ടുള്ളത്. അറിഞ്ഞുകൊണ്ടാണോ ഇത്രയും സമയംനൽകിയിട്ടുള്ളത്? തകരാർ പരിഹരിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വം. എന്നാൽ തെറ്റുകൂടാതെ റിട്ടേൺ നൽകേണ്ടത് പൗരന്റെ കടമയുമാണ്.  </p>  <p><span style='color:#008080'><strong>2020-21(അസസ്മെന്റ് വർഷം 2021-22)സാമ്പത്തികവർഷത്തെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്‌യേണ്ട അവസാന തിയതി ഡിസംബർ 31 ആണ്. ശമ്പളം ഉൾപ്പടെ എല്ലാവരുമാനവും കണക്കാക്കിവേണം ആദായ നികുതി നൽകാൻ. തെറ്റുകൂടാതെ റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ ആദായനികുതി വകുപ്പിൽനിന്ന് നോട്ടീസ് ലഭിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ അറിഞ്ഞോ അറിയാതെയോ പൊതുവായിവരുത്തുന്ന തെറ്റുകൾ പരിശോധിക്കാം. </strong></span></p>  <p>60 വയസ്സിന് താഴെപ്രായമുള്ള, 2.5 ലക്ഷംരൂപക്ക് മുകളിൽ വാർഷിക വരുമാനമുള്ള വ്യക്തികളെല്ലാം ആദായ നികുതി റിട്ടേൺ നൽകേണ്ടതുണ്ട്. മുതിർന്ന(60 വയസ്സ്) പൗരന്മാർക്കുള്ള പരിധി മൂന്നു ലക്ഷമാണ്. പെൻഷൻ, പലിശ എന്നിവയിൽനിന്നുമാത്രം വരുമാനമുള്ളവരാണെങ്കിൽ 75 വയസ്സിന് മുകളിലുള്ളവർ റിട്ടേൺ ഫയൽ ചെയ്‌യണമെന്ന് നിർബന്ധമില്ല. </p>  <p><span style='font-size:22px'><span style='color:#FF0000'><strong>സേവിങ്സ് ബാങ്ക് പലിശ</strong></span></span><br /> എസ്ബി അക്കൗണ്ടിൽനിന്നുള്ള പലിശക്ക് നികുതി നൽകണമെന്നകാര്യം വിസ്മരിക്കാനാണ് പലർക്കുംതാൽപര്യം. അത് എത്രരൂപയായാലും റിട്ടേൺ ഫോമിൽ കാണിക്കണം.  ഇതിനായി ബാങ്ക് അക്കൗണ്ടുകളിൽനിന്നുള്ള പലിശമൊത്തം കണക്കാക്കി ഐടിആറിൽ ചേർക്കുകയാണ് വേണ്ടത്. വകുപ്പ് 80 ടിടിഎ പ്രകാരം വ്യക്തികൾക്ക് 10,000 രൂപവരെയുള്ള പലിശക്ക് നികുതിയിളവ് ലഭിക്കും. 60വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് ഈ പരിധി 80 ടിടിബി പ്രകാരം 50,000 രൂപയുമാണ്. ഈതുകയിൽ താഴെയാണ് പലിശ ലഭിച്ചതെങ്കിലും റിട്ടേൺ ഫയൽ ചെയ്‌യുമ്പോൾ കാണിക്കേണ്ടതുണ്ട്. മുകളിലെ വകുപ്പുകൾ പ്രകാരം കിഴിവ് നേടാനുംകഴിയും. </p>  <p><span style='font-size:22px'><span style='color:#FF0000'><strong>മുൻകൂട്ടി നൽകിയിട്ടുള്ള ഡാറ്റ</strong></span></span><br /> ആദായ നികുതി പോർട്ടലിൽ നൽകിയിട്ടുള്ള പ്രീ ഫിൽഡ് ഡാറ്റ  ഒത്തുനോക്കിയതിനുശേഷം റിട്ടേൺ നൽകുക. ഫോം 16, ഫോം 26എഎസ് എന്നിവ ഉൾപ്പടെയുള്ളവ പരിശോധിച്ച് മൊത്തംവരുമാനം കണക്കാക്കി ആവശ്യമെങ്കിൽ തിരുത്തലുകൾവരുത്തിവേണം റിട്ടേൺ ഫയൽചെയ്‌യാൻ. </p>  <p><span style='font-size:22px'><span style='color:#FF0000'><strong>സ്ഥിരനിക്ഷേപം</strong></span></span><br /> ബാങ്ക്, പോസ്റ്റ് ഓഫീസ്, സഹകരണ ബാങ്ക് എന്നിവിടങ്ങിളിലെ സ്ഥിരനിക്ഷേപ പദ്ധതികളിൽനിന്നുള്ള പലിശയും മൊത്തംവരുമാനത്തോടൊപ്പംചേർത്തുവേണം നികുതിനൽകാൻ. ഇൻകം ഫ്രം അദർ സോഴ്സ്-വിഭാഗത്തിലാണ് ഇത് ഉൾപ്പെടുത്തേണ്ടത്. പലിശ വരുമാനത്തിന് നികുതിയിളവുകളില്ലെന്നകാര്യം ഓർക്കുക. </p>  <p><span style='font-size:22px'><span style='color:#FF0000'><strong>ഐടിആർ ഫോം</strong></span></span><br /> ആദായ നികുതി റിട്ടേൺ നൽകാൻ ഏഴ് ഐടിആർ ഫോമുകളാണുള്ളത്. അനുയോജ്യമായവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ശമ്പളം, പെൻഷൻ തുടങ്ങിയവയിൽനിന്നുള്ള വരുമാനക്കാർ ഐടിആർ 1 ആണ് ഫയൽ ചെയ്‌യേണ്ടത്. ശമ്പളത്തോടൊപ്പം മൂലധനനേട്ടം ഉൾപ്പടെയുള്ള നികുതി വിധേയവരുമാനമുള്ളവർക്ക് ഐടിആർ 2 ആണ് ബാധകം. ബിസിനസിൽനിന്നോ പ്രൊഫഷനിൽനിന്നോ വരുമാനമുള്ളവർ ഐടിആർ 3ഉം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. </p>  <p><span style='font-size:22px'><span style='color:#FF0000'><strong>പുതിയതോ പഴയതോ?</strong></span></span><br /> നികുതി കണക്കാക്കുന്നതിന് പുതിയതോ പഴയതോ ആയ നികുതി വ്യവസ്ഥ സ്വീകരിക്കാം. അതിനുമുമ്പായി രണ്ട് സ്ലാബുകൾ പ്രകാരവും നികുതി കണക്കാക്കി ഏതാണ് കുറവെങ്കിൽ ആരീതി തിരഞ്ഞെടുക്കാം. പഴയ രീതിയാണ് സ്വീകരിക്കുന്നതെങ്കിൽ 80സി ഉൾപ്പടെയുള്ള നികുതിയിളവുകൾ പ്രയോജനപ്പെടുത്താം. പുതിയതാണെങ്കിൽ കുറഞ്ഞ നികുതി നിരക്കുമാണുള്ളത്. </p>  <p><span style='font-size:22px'><span style='color:#FF0000'><strong>സമ്മാനത്തിൽനിന്നുള്ള പലിശ</strong></span></span><br /> ഭാര്യക്കോ ഭർത്താവിനോ കുട്ടികൾക്കോ സമ്മാനമായി നൽകിയ പണത്തിന്റെ പലിശയിൽനിന്നുള്ള വരുമാനവും റിട്ടേണിൽ ചേർക്കണം. സമ്മാനമായി നൽകിയ പണം നിക്ഷേപിക്കുമ്പോൾ ലഭിച്ച പലിശക്ക്  നികുതിനൽകേണ്ടതുണ്ട്.</p>  <p><span style='font-size:22px'><span style='color:#FF0000'><strong>ലാഭവിഹിതം</strong></span></span><br /> ഓഹരി, മ്യൂച്വൽ ഫണ്ട് എന്നിവയിൽനിന്ന് ലഭിച്ചിരുന്ന ഡിവിഡന്റിന് നേരത്തെ നികുതി ബാധകമായിരുന്നില്ല. 2020-21 സാമ്പത്തികവർഷംമുതൽ മൊത്തംവരുമാനത്തോടൊപ്പം ചേർത്ത് ലാഭവിഹിതത്തിനും ആദായനികുതി നൽകണം. ഇൻകം ഫ്രം അദർ സോഴ്സസ്-വിഭാഗത്തിലാണ് ഡിവിഡന്റിൽനിന്നുള്ള വരുമാനം ഉൾപ്പെടുത്തേണ്ടത്. </p>  <p><span style='font-size:22px'><span style='color:#FF0000'><strong>ഫോം 26എഎസ്</strong></span></span><br /> ഓരോ സാമ്പത്തിവർഷത്തെയും വാർഷിക നികുതി സ്റ്റേറ്റ്മെന്റാണ് ഫോം 26എഎസ്. ഐടിആറിൽ നൽകിയിട്ടുള്ള വരുമാനം 26എഎസിലേതിന് സമാനമാകണം. മറിച്ചായാൽ ആദായ നികുതി വകുപ്പിൽനിന്ന് നോട്ടീസ് ലഭിച്ചേക്കാം. മൂലധനനേട്ടം ഉൾപ്പടെയുള്ളവ 26എഎസിൽ ഉണ്ടാകില്ലെന്നകാര്യം ഓർക്കുക. അവഇല്ലെന്നുകരുതി ഐടിആറിൽ ഉൾപ്പെടുത്താതിരിക്കരുത്. ബാങ്കുകൾ, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ഉൾപ്പടെയുള്ളവയിൽനിന്ന് ഇടപാടുകളുടെ വിവരങ്ങൾ ശേഖരിച്ച് ഐടി വകുപ്പ് ഒരുത്തുനോക്കുന്നുണ്ടെന്നകാര്യം മറക്കേണ്ട. </p>  <p><span style='font-size:22px'><span style='color:#FF0000'><strong>റിവൈസ്ഡ് റിട്ടേൺ</strong></span></span><br /> റിട്ടേൺ ഇതിനകം നൽകിയിട്ടുണ്ടെങ്കിലും പുതുക്കി നൽകാൻ അവസരമുണ്ട്. എത്രതവണവേണമെങ്കിലും തിരുത്തൽവരുത്തി റിവൈസ്ഡ് റിട്ടേൺ നൽകാം. സെക് ഷൻ 143(3)പ്രകാരം, ആദായനികുതിവകുപ്പ് സൂക്ഷ്മപരിശോധന പൂർത്തിയാക്കിയാൽ അതിന് അവസരം ലഭിക്കില്ല. </p>  <p><span style='font-size:22px'><span style='color:#FF0000'><strong>ഇ-വെരിഫിക്കേഷൻ</strong></span></span><br /> ഐടിആർ ഫയൽ ചെയ്തുകഴിഞ്ഞാൽ ഇ-വെരിഫൈ ചെയ്‌യാൻ മറക്കരുത്. നെറ്റ് ബാങ്കിങ്, ആധാർ ഒടിപി തുടങ്ങിയവവഴി വെരിഫിക്കേഷൻ പൂർത്തിയാക്കാം. ഫോം സബ്മിറ്റ് ചെയ്ത ഉടനയോ നിശ്ചിത സമയപരിധിക്കുള്ളിലോ വെരിഫിക്കേഷൻ സാധ്യമാണ്. </p>  <div class='right' style='background:#ECECECborder:1px solid #fffpadding:10px 20px'> <p>feedback to:<br /> antonycdavis@gmail.com</p> </div>  <div style='background:#ffbfccborder:1px solid #fffpadding:10px 20px'> <p><span style='color:#FF0000'><strong>കുറിപ്പ്:</strong></span> തിയതി ഡിസംബർ 31ലേക്ക് നീട്ടിയതിനാൽ ഇനിയും ഏറെസമയംമുന്നിലുണ്ട്. എല്ലാവരുമാനങ്ങളുംചേർത്ത് കിഴിവുകൾ പ്രയോജനപ്പെടുത്തി സമയമെടുത്തുതന്നെ കൃത്യമായി നികുതി കണക്കാക്കാം. പലിശ ബാധ്യത ഒഴിവാക്കാൻ നികുതിനേരത്തെ അടക്കണമെന്നകാര്യം മറക്കേണ്ട. ഇതിനകം ഫയൽചെയ്ത റിട്ടേണിൽ തകരാറുണ്ടെന്ന് തോന്നിയാൽ റിവൈസ്ഡ് റിട്ടേൺ നൽകുക. ഇൻകം ഫ്രം അദർ സോഴ്സസിൽനിന്നുള്ള വരുമാനം ഐടിആറിൽ കൃത്യമായി കാണിച്ചിരിക്കണം. നികുതിയിളവുള്ള വരുമാനമാണെങ്കിലും റിട്ടേണിൽ കാണിച്ച് കിഴിവ് പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്.</p> </div>]]>
                                                                &lt;br /&gt;&lt;a target='_blank' href='https://www.mathrubhumi.com'&gt;read more ..&lt;/a&gt;
                                </description>
                            <link>https://www.mathrubhumi.com/money/personal-finance/savings-centre/itr-filing-and-common-mistakes-column-by-dr-antony-1.6004360</link>
                        </item>
                                                                                                                                                            <item>
                            <title><![CDATA[ഫ്ളാറ്റ് നിർമാണം വൈകി; നഷ്ടപരിഹാരം 4.5 കോടി രൂപ]]></title>
                            <pubDate><![CDATA[Wednesday September 15, 2021, 09:21 AM]]> </pubDate>
                                                                                    <description>
                                                                    &lt;img align='left' width='300' height='200' hspace='8'  title='currency ' height='200' alt='currency' width='300' src='/polopoly_fs/1.5546295.1616721927!/image/image.jpg_gen/derivatives/landscape_300_255/image.jpg' /&gt;
                                                                                                        
                                    <![CDATA[<p>തിരുവനന്തപുരം: കൃത്യസമയത്ത് നിർമാണം പൂർത്തിയാക്കി ഫ്ളാറ്റ് നൽകാത്ത നിർമാണ കമ്പനി ഉപഭോക്താവിന് നാലരക്കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ഉത്തരവിട്ടു. കൂടാതെ ഉപഭോക്താവിനുണ്ടായ മാനസിക വിഷമത്തിന് അഞ്ചുലക്ഷം രൂപയും കേസ് ചെലവിന് പതിനായിരം രൂപയും നൽകണമെന്നും ഉത്തരവിൽ പറയുന്നു.</p>  <p>ഫ്ളാറ്റ് നിർമാണ കമ്പനിയായ ഗ്രേറ്റ് ഇന്ത്യ എസ്റ്റേറ്റാണ് വസ്ത്ര വ്യാപാരിയായ പാർഥാസ് ഉടമ അഭിഷേക് അർജുന് നഷ്ടപരിഹാരം നൽകേണ്ടത്. കവടിയാർ ഗോൾഫ് ലിങ്ക്സിന് സമീപം ജി.ഐ.ഇ. ഗ്രാൻഡ് അസ്റ്റീരിയ എന്ന പേരിലുള്ള ഫ്ളാറ്റ് സമുച്ചയത്തിലെ ഒരു ഫ്ളാറ്റിനായി അഭിഷേക് 2,63,86,000 രൂപ നൽകിയിരുന്നു. കരാർ ഒപ്പിട്ട് 33 മാസത്തിനകം ഫ്ളാറ്റ് കൈമാറാമെന്നായിരുന്നു നിർമാണ കമ്പനിയുമായി ഉണ്ടായിരുന്ന കരാർ. അഞ്ച് വർഷം കഴിഞ്ഞിട്ടും ഫ്ളാറ്റ് കൈമാറാത്തതിനാൽ പണം മടക്കി ചോദിച്ചെങ്കിലും അതുനൽകാനും കമ്പനി തയ്‌യാറായില്ല.</p>  <p>നൽകിയ തുകയ്‍ക്കുള്ള പലിശയ്‍ക്കാണ് 4.5 കോടി രൂപ നഷ്ടപരിഹാരമായി നിശ്ചയിച്ചത്. തുടർന്ന് റെഗുലേറ്ററി അതോറിറ്റിയെ സമീപിച്ച് നൽകിയ പരാതിയിലാണ് ഉത്തരവ്. </p>]]>
                                                                &lt;br /&gt;&lt;a target='_blank' href='https://www.mathrubhumi.com'&gt;read more ..&lt;/a&gt;
                                </description>
                            <link>https://www.mathrubhumi.com/money/personal-finance/real-estate/flat-construction-delayed-the-compensation-is-rs-4-5-crore-1.6004315</link>
                        </item>
                                                                                                                                                            <item>
                            <title><![CDATA[എസ്‌ഐപി നിക്ഷേപം 55 ലക്ഷം രൂപയായി: ഘട്ടംഘട്ടമായി പണം പിൻവലിക്കാമോ?]]></title>
                            <pubDate><![CDATA[Saturday September 11, 2021, 01:55 PM]]> </pubDate>
                                                                                    <description>
                                                                    &lt;img align='left' width='300' height='200' hspace='8'  title='retirement ' height='200' alt='retirement' width='300' src='/polopoly_fs/1.4296050.1574231633!/image/image.jpg_gen/derivatives/landscape_300_255/image.jpg' /&gt;
                                                                                                        
                                    <![CDATA[<p><span style='font-size:24px'><span style='color:#FF0000'><strong>10 </strong></span></span>വർഷത്തിലേറെക്കാലമായി വിവിധ മ്യൂച്വൽ ഫണ്ടുകളിലായി എസ്ഐപി നിക്ഷേപം നടത്തുന്നു. ഇപ്പോഴതിന്റെ മൊത്തംമൂല്യം 55 ലക്ഷം രൂപയിലേറെയായി. റിട്ടയർചെയ്‌യാൻ ഇനി അധികകാലമില്ല. ജീവിത ചെലവായി പ്രതിമാസം 32,000 രൂപയെങ്കിലും കണ്ടെത്തേണ്ടിവരും. ഇക്വിറ്റി മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽനിന്ന് സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ(എസ്ഡബ്ല്യുപി)വഴി ഈതുക പിൻവലിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തിൽ ഉചിതമായ മറുപടി പ്രതീക്ഷിക്കുന്നു.</p>  <p><u>വിശ്വനാഥൻ, നവി മുംബൈ.</u></p>  <p><em><span style='font-size:24px'><span style='color:#FF0000'><strong>റി</strong></span></span></em>ട്ടയർമെന്റിനുശേഷമുള്ള ജീവിതത്തിനായി വർഷങ്ങൾക്കുമുമ്പെ എസ്ഐപി നിക്ഷേപം തുടങ്ങിയ താങ്കളെ ആദ്യമെ അഭിനന്ദിക്കട്ടെ. വിപണി മികച്ച ഉയരത്തിലായതിനാൽ നിക്ഷേപത്തിന് 16ശതമാനത്തിലേറെ ആദായമാണ് ലഭിച്ചത്. നിലവിലെ സാഹചര്യത്തിൽ മറ്റ് വരുമാനമാർഗങ്ങൾ തേടാതെതന്നെ ജീവിക്കാൻ ഇതുകൊണ്ട് താങ്കൾക്ക് കഴിയും. </p>  <p>താരതമ്യേന നഷ്ടസാധ്യതകുറഞ്ഞ പദ്ധതികളിലേക്ക് ഒരുഭാഗംമാറ്റി ആദ്യം നിക്ഷേപം സുരക്ഷിതമാക്കം. ഇതുപ്രകാരം താഴെപറയുന്ന ഡെറ്റ് കാറ്റഗറികളിലെ ഫണ്ടുകളിലേക്ക് 35 ലക്ഷം രൂപ മാറ്റാം. ബാക്കിയുള്ള 20 ലക്ഷം രൂപ ഇക്വിറ്റി സ്കീമുകളിൽതന്നെ വളരാൻ അനുവദിക്കുക. </p>  <p>ഒരുവർഷത്തേക്ക് ജീവിക്കാൻ ആവശ്യമുള്ള തുക സേവിങ്സ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയാണ് ആദ്യംചെയ്‌യേണ്ടത്. അതിനുശേഷം ബാക്കിയുള്ളതുക ഷോർട്ട് ഡ്യൂറേഷൻ, ബാങ്കിങ് ആൻഡ് പിഎസ് യു, കോർപറേറ്റ് ബോണ്ട് എന്നീ കാറ്റഗറികളിലെ മികച്ച ഫണ്ടുകൾ തിരഞ്ഞെടുത്ത് നിക്ഷേപിക്കാം. ഒരുവർഷത്തിനുശേഷം പ്രതിമാസം 32,000  രൂപ വീതം എസ്ഡബ്ല്യു പി വഴി പിൻവലിച്ചുതുടങ്ങാം.</p>  <p>ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപം തീരുന്നതിനനസുരിച്ച് ഇക്വിറ്റി ഫണ്ടുകളിൽ അവശേഷിക്കുന്നതുകകൂടി മുകളിൽ പറഞ്ഞ ഡെറ്റ് സ്കീമുകൡലേക്ക് മാറ്റാം. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം പിൻവലിക്കുമ്പോൾ ദീർഘകാല മൂലധനനേട്ട നികുതി ബാധകമാകുമെന്നകാര്യം ഓർക്കുക. </p>]]>
                                                                &lt;br /&gt;&lt;a target='_blank' href='https://www.mathrubhumi.com'&gt;read more ..&lt;/a&gt;
                                </description>
                            <link>https://www.mathrubhumi.com/money/personal-finance/easy-life/can-i-withdraw-money-from-equity-funds-as-swp-1.5992594</link>
                        </item>
                                                                                                                                                            <item>
                            <title><![CDATA[ആദായ നികുതിയടച്ചില്ലെങ്കിൽ ഓഹരി നിക്ഷേപകർ കുടുങ്ങും: കണ്ടെത്താൻ പോർട്ടലിൽ സംവിധാനം]]></title>
                            <pubDate><![CDATA[Friday September 10, 2021, 03:11 PM]]> </pubDate>
                                                                                    <description>
                                                                    &lt;img align='left' width='300' height='200' hspace='8'  title='currency ' height='200' alt='currency' width='300' src='/polopoly_fs/1.2170433.1562730711!/image/image.jpg_gen/derivatives/landscape_300_255/image.jpg' /&gt;
                                                                                                        
                                    <![CDATA[<p><em><span style='font-size:24px'><span style='color:#FF0000'><strong>ആ</strong></span></span></em>ദായനികുതി വകുപ്പ് പുതിയതായി വികസിപ്പിച്ച ഇ ഫയലിങ് പോർട്ടൽവഴി നിക്ഷേപകരുടെ ഓഹരി ഇടപാടുകളുടെ വിവരങ്ങളും പരിശോധിക്കും.  </p>  <p>എസ്ക്ചേഞ്ചിൽനിന്ന് ലഭിക്കുന്ന ഡാറ്റയും ഓഹരി നിക്ഷേപകർ നൽകുന്ന വിവരങ്ങളും ഒത്തുനോക്കി പൊരുത്തക്കേട് കണ്ടെത്തിയാൽ എളുപ്പത്തിൽ നടപടിയെടുക്കുകയാണ് ലക്ഷ്യം. സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽനിന്ന് ശേഖരിക്കുന്ന ഡാറ്റ നിർമിത ബുദ്ധി ഉപയോഗിച്ചായിരിക്കും വിശകലനംചെയ്‌യുക. </p>  <p>ആദായ നികുതി റിട്ടേൺ നൽകാത്ത ഓഹരി ഇടപാടുകാരെ കണ്ടെത്താനും പുതിയ സംവിധാനം പ്രയോജനപ്പെടും. നടപ്പ് സാമ്പത്തികവർഷംതന്നെ ഇത് പ്രായോഗികതലത്തിൽ കൊണ്ടുവരാനാണ് ആദായനികുതി വകുപ്പ് ഉദ്ദേശിക്കുന്നത്. ഓഹരി വിപണിയിൽ റീട്ടെയിൽ നിക്ഷേപകരുടെ പങ്കാളത്തത്തിൽ ഈയിടെയുണ്ടായ വർധനയുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. </p>  <p>എക്സ്ചേഞ്ച് ഇടപാടുകൾ പാൻ ഉപയോഗിച്ച് പോർട്ടൽ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കും. അതിനായി ഡെപ്പോസിറ്ററികൾ, ക്ലിയറിങ് കോർപറേഷൻസ് എന്നിവിടങ്ങളിൽനിന്നുള്ള ഡാറ്റ പ്രയോജനപ്പെടുത്തും. ഇടപാടുകളുടെ തത്സമയംതന്നെ ശേഖരിച്ചായിരിക്കും സൂക്ഷമപരിശോധന നടത്തുക. </p>  <p>സെക്യൂരീറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുമായി സഹകരിച്ച് ഐടി വകുപ്പിന് ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറുകമാത്രമായിരുന്നു നേരത്തെ ചെയ്തിരുന്നത്. പ്രത്യേകിച്ച് സംശയാസ്പദമായി ഇടപാടുകൾ നടക്കുമ്പോഴാണ് ഇത് പ്രയോജനപ്പെടുത്തിയിരുന്നത്. </p>  <p>ഓഹരികൾ, മ്യൂച്വൽ ഫണ്ടുകൾ എന്നിവയിൽനിന്നുളള മൂലധനനേട്ട വിവരങ്ങൾ ലഭ്യമാക്കാൻ ഈവർഷമാദ്യംതന്നെ ബന്ധപ്പെട്ടവരോട് ആദായനികുതി വകുപ്പ് നിർദേശം നൽകിയിരുന്നു. ലാഭവിഹിതം നൽകയിത് സംബന്ധിച്ച് കമ്പനികളും വിതരണംചെയ്ത പലിശ സംബന്ധിച്ച് ബാങ്കുകൾ, ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾ എന്നിവയും ഇതുപ്രകാരം വിവരങ്ങൾ കൈമാറുന്നുണ്ട്. </p>  <p><span style='font-size:22px'><span style='color:#FF0000'><strong>പ്രവർത്തനം ഇങ്ങനെ: </strong></span></span></p>  <ul>  <li>ഓഹരി നിക്ഷേപകരുടെ ഇടപാട് വിവരങ്ങൾ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ സൂക്ഷിക്കുന്നു.</li>  <li>പാൻ അടിസ്ഥാനമാക്കി ഇടപാടിന്റെ വിവരങ്ങൾ പോർട്ടലിന് കൈമാറുന്നു.</li>  <li>എക്സ്ചേഞ്ചുകളുടെ ഡാറ്റബെയ്സും ഇ-ഫയലിങ് പോർട്ടുലമായി ബന്ധിപ്പിച്ചുകൊണ്ടാണ് ഇത് സാധ്യമാക്കുന്നത്. </li>  <li>ലഭിച്ചവിവരങ്ങൾ നിർമിത ബുദ്ധിയുടെ സഹായത്താൽ സൂക്ഷ്മ പരിശോധന നടത്തുന്നു. </li>  <li>പൊരുത്തക്കേട് കണ്ടെത്തിയാൽ നടപടിയെടുക്കുന്നു. </li> </ul>]]>
                                                                &lt;br /&gt;&lt;a target='_blank' href='https://www.mathrubhumi.com'&gt;read more ..&lt;/a&gt;
                                </description>
                            <link>https://www.mathrubhumi.com/money/personal-finance/income-tax/stock-investors-will-be-caught-if-they-do-not-pay-income-tax-1.5989816</link>
                        </item>
                                                                                                                                                            <item>
                            <title><![CDATA[കാർഡ് വിവരങ്ങൾ സൂക്ഷിച്ചുവെക്കാനാവില്ല: പദ്ധതി ജനുവരിമുതൽ നിലവിൽവരുമെന്ന് ആർബിഐ]]></title>
                            <pubDate><![CDATA[Wednesday September 08, 2021, 02:44 PM]]> </pubDate>
                                                                                    <description>
                                                                    &lt;img align='left' width='300' height='200' hspace='8'  title='Debit card ' height='200' alt='Debit card' width='300' src='/polopoly_fs/1.4592178.1600747213!/image/image.jpg_gen/derivatives/landscape_300_255/image.jpg' /&gt;
                                                                                                        
                                    <![CDATA[<p><em><span style='font-size:24px'><span style='color:#FF0000'><strong>ആ</strong></span></span></em>വർത്തിച്ചുള്ള ഓൺലൈൻ കാർഡ് പണമിടപാട് 2022 ജനുവരി ഒന്നുമുതൽ ബുദ്ധിമുട്ടേറിയതാകും. ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ ഉൾപ്പടെയുള്ളവ ഉപഭോക്താക്കളുടെ കാർഡ് വിവരങ്ങൾ സൂക്ഷിച്ചുവെക്കേണ്ടതില്ലെന്ന തീരുമാനം ആർബിഐ നടപ്പാക്കാൻ തീരുമാനിച്ചതോടെയാണിത്. </p>  <p>പദ്ധതി ജനുവരിയിൽതന്നെ പ്രാബല്യത്തിൽവരുമെന്നും ഇനിയും സമയം അനുവദിക്കാനാവില്ലെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ജൂലായിൽനിന്ന് ഡിസംബർവരെ സമയം നീട്ടിനൽകിയിരുന്നു. </p>  <p>കാർഡ് വഴി പണമിടപാട് നടത്തുമ്പോൾ ജനുവരിമുതൽ ഓരോതവണയും 16 അക്ക കാർഡ് നമ്പർ, കാർഡിന്റെ കാലാവധി തീരുന്ന തിയതി, സിവിവി എന്നിവ നൽകേണ്ടിവരും. അതിനുപകരമായി ടോക്കണൈസേഷനാണ് ആർബിഐ മുന്നോട്ടുവെക്കുന്നത്.</p>  <p>കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഉപഭോക്താക്കളുടെ അക്കൗണ്ട്, കാർഡ് വിവരങ്ങൾ ഇത്തരത്തിൽ ശേഖരിക്കാനുള്ള അനുമതി ആർബിഐ റദ്ദാക്കാൻ തീരുമാനിച്ചത്. ഉപഭോക്താക്കളുടെ ഇടപാട് വിവരങ്ങൾ ഉൾപ്പടെയുള്ളവ ചോരുന്നത് കണക്കിലെടുത്താണ് കർശനമായി നടപ്പാക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചത്. </p>  <p>ഡെബിറ്റ് കാർഡ്, ക്രഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് ഒരുതവണ ഇടപാട് നടത്തിയാൽ ആ വിവരങ്ങൾ ഉപഭോക്താവിന്റെ അനുമതിയോടെ സൂക്ഷിച്ചുവെക്കാൻ നിലവിൽ കഴിയും. എളുപ്പത്തിൽ ഇടപാട് നടത്താൻ ഇത് സാഹയകരമായിരുന്നു. കാർഡ് വിവരങ്ങൾ സൂക്ഷിച്ചുവെക്കുന്നതിനുപകരമായി ടോക്കനൈസേഷൻ പോലുള്ള പകരം സംവിധാനമാണ് നടപ്പാക്കൻ കഴിയുക.   </p>  <p>കാർഡ് നെറ്റ് വർക്ക് സ്ഥാപനങ്ങളുമായി സഹകരിച്ചുവേണം  ടോക്കനൈഷേൻ പദ്ധതി ആവിഷ്കരിക്കാൻ. കാർഡ് വിവരങ്ങൾ രഹസ്യമാക്കിവെച്ച് അതിനുപകരം ടോക്കണോ കോഡോ നൽകിയാണിത് നടപ്പാക്കാൻ കഴിയുക. കാർഡ് ശൃംഖല കൈകാര്യംചെയ്‌യുന്ന വിസ, മാസ്റ്റർ കാർഡ് എന്നിവരാകും ടോക്കണുകൾ നൽകുക.</p>  <p>ഡാറ്റ ചോർച്ചയിലുടെയുള്ള സുരക്ഷാവീഴ്ചമൂലം 2020-21 സാമ്പത്തിക വർഷത്തിൽ 2,545 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 119 കോടി രൂപയാണ് തട്ടിപ്പുകാർ കൊണ്ടുപോയത്.  </p>]]>
                                                                &lt;br /&gt;&lt;a target='_blank' href='https://www.mathrubhumi.com'&gt;read more ..&lt;/a&gt;
                                </description>
                            <link>https://www.mathrubhumi.com/money/personal-finance/banking/tokenisation-must-from-january-rbi-tweaks-guidelines-1.5983744</link>
                        </item>
                                                                                                                                                            <item>
                            <title><![CDATA[പാഠം 141:  അഞ്ചോ പത്തോ വർഷംകൊണ്ട് എങ്ങനെ സമ്പത്തുനേടാം | Road map]]></title>
                            <pubDate><![CDATA[Wednesday September 08, 2021, 11:40 AM]]> </pubDate>
                                                                                    <description>
                                                                    &lt;img align='left' width='300' height='200' hspace='8'  title='investment ' height='200' alt='investment' width='300' src='/polopoly_fs/1.5983610.1631081321!/image/image.jpg_gen/derivatives/landscape_300_255/image.jpg' /&gt;
                                                                                                        
                                    <![CDATA[<p><em><span style='font-size:24px'><span style='color:#FF0000'><strong>മൂ</strong></span></span></em>ന്നുവർഷംമുമ്പ് ആരംഭിച്ച എസ്ഐപിയിൽനിന്ന് 30ശതമാനം റിട്ടേൺ ലഭിച്ചിട്ടുണ്ട്. അതേസമയം, മറ്റുചില ഫണ്ടുകൾ ഒരുവർഷക്കാലയളവിൽ 100ശതമാനത്തിലേറെ ആദായം നൽകിയതായി കാണുന്നു. നിലവിലുള്ളവവിറ്റ് റിട്ടേൺ കൂടുതൽ നൽകുന്ന ഫണ്ടിലേക്ക് ഈയിടെ മാറി. ഈ ഫണ്ടുകൾ വിലയിരുത്തി അഭിപ്രായം അറിയിക്കുമോ? </p>  <p>സാമ്പത്തിക ലക്ഷ്യങ്ങൾക്കായി നേരത്തെ എസ്ഐപി തുടങ്ങിയവർ വിവിധ നിക്ഷേപ പ്ലാറ്റ്ഫോമുകൾ നോക്കി മികച്ച ആദായം നൽകുന്ന ഫണ്ടുകളിലേക്ക് മാറുന്ന പ്രവണത കണ്ടുവരുന്നു. നാസിക്കിൽനിന്ന് അനീഷ് ഉൾപ്പടെ നിരവധിപേരാണ് 20ഉം 30ഉം ശതമാനം ആദായം നൽകിയ ഫണ്ടുകൾ തുടരുന്നതിൽ അതൃപ്തി അറിയിച്ച് മെയിൽ അയച്ചത്. </p>  <p>വിപണിയുടെ സൈക്കിളുകളിൽ ചിലവിഭാഗം ഓഹരികളിൽ കുതിപ്പുണ്ടാകുകയും അവയിൽ നിക്ഷേപം നടത്തുന്ന മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപകനെ അത്ഭുതപ്പെടുത്തുകയുംചെയ്‌യക സ്വാഭാവികമാണ്. ഒന്നോ രണ്ടോ വർഷംപിന്നിടുമ്പോൾ ഈ ഫണ്ടുകൾ പിന്നോട്ടുപോകുകയും പുതിയ താരോദയം ഉണ്ടാകുകകയുംചെയ്‌യും. ഈ സാഹചര്യത്തിൽ ആദായംമാത്രംനോക്കിയല്ല മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തേണ്ടതെന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. </p>  <p><span style='font-size:22px'><span style='color:#FF0000'><strong>അത്ഭുതപ്പെടുത്തിയ ഫണ്ടുകൾ</strong></span></span><br /> സ്മോൾ ക്യാപ്, മിഡ് ക്യാപ് ഫണ്ടുകളാണ് ഇത്തവണത്തെ മാർക്കറ്റ് റാലിയിൽ മികച്ചനേട്ടം നിക്ഷേപകർക്ക് നേടിക്കൊടുത്തത്. കൊട്ടക് സ്മോൾ ക്യാപ് ഒരുവർഷത്തിനിടെ നൽകിയ ആദായം 103.38ശതമാനമാണ്. നിപ്പോൺ ഇന്ത്യ സ്മോൾക്യാപ് 90.54ശതമാനവും എൽആൻഡ്ടി എമേർജിങ് ബിസിനസ് ഫണ്ട് 91.26ശതമാനവും നേട്ടമുണ്ടാക്കി. </p>  <p>ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റാനാണ് ഇക്വിറ്റി ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നത്. അതുകൊണ്ടുതന്നെ ഒരുവർഷത്തെ ആദായംനോക്കി അത്ഭുതപ്പെടേണ്ടതില്ല. അഞ്ചും ഏഴും പത്തുംവർഷത്തെ ആദായം പരിശോധിച്ച് തീരുമാനമെടുക്കാം. അതുമാത്രമല്ല, ഒരോരുത്തരുടെയും നിക്ഷേപ ലക്ഷ്യങ്ങളും കാലയളവും പരിശോധിച്ച് റിസ്ക് പ്രൊഫൈൽ നോക്കിവേണം ഫണ്ടുകൾ തിരഞ്ഞെടുക്കാൻ. ഇടക്കുമാത്രം മികച്ച ആദായംനൽകി അപ്രത്യക്ഷമാകുന്ന സെക്‍ടറൽ ഫണ്ടുകൾ ഉൾപ്പടെയുള്ളവ ഒഴിവാക്കി എക്കാലവും മികച്ച വളർച്ചാ സാധ്യത മുന്നോട്ടുവെക്കുന്ന കാറ്റഗറികൾ നിക്ഷേപത്തിനായി പരിഗണിക്കാം. </p>  <p><span style='color:#008080'><strong>ഭാവിയിൽ മികച്ച ആദായം ലഭിക്കാൻ ഫണ്ടുകൾ തിരഞ്ഞെടുക്കുമ്പോൾ ആദ്യംപരിഗണിക്കേണ്ടത് താഴെപ്പറയുന്ന വിഭാഗങ്ങളിലുള്ളവയാണ്.</strong></span></p>  <ol>  <li><span style='color:#FF0000'><strong>അഗ്രസീവ് ഹൈബ്രിഡ്</strong></span></li>  <li><span style='color:#FF0000'><strong>ലാർജ് ആൻഡ് മിഡ് ക്യാപ്</strong></span></li>  <li><span style='color:#FF0000'><strong>ഫ്ളക്സി ക്യാപ്</strong></span></li>  <li><span style='color:#FF0000'><strong>ടാക്സ് സേവിങ്</strong></span></li> </ol>  <p>വിവിധ കാറ്റഗറികളിലെ ഫണ്ടുകൾക്ക് നിശ്ചിതചട്ടക്കൂടിൽനിന്നുമാത്രമാണ് നിക്ഷേപിക്കാൻ അവസരംലഭിക്കുന്നത്. ഉദാഹരണത്തിന്, സ്മോൾ ക്യാപ് ഫണ്ടുകളിലെ 65ശതമാനം നിക്ഷേപവും സ്മോൾ ക്യാപ് ഓഹരികളിലായിരിക്കണം. അതിർത്തികളില്ലാതെ നിക്ഷേപിക്കാൻ ലഭിക്കുന്ന അവസരം വിപണിയുടെ വിവിധ സൈക്കിളുകളിൽ മികച്ച ആദായത്തിന് അവസരംനൽകുന്നത് അതുകൊണ്ടാണ്. എല്ലാ വിഭാഗങ്ങളിലെ ഓഹരികളിലും ഏത് അനുപാതത്തിൽവേണമെങ്കിലും നിക്ഷേപംനടത്താൻ കഴിയുന്നവയാണ് എക്കാലവും ഒരുപോലെ പിടിച്ചുനിൽക്കുന്നത്. പരിധികളില്ലാതെ നിക്ഷേപം നടത്താൻ ഫണ്ട് മാനേജർക്ക് കഴിയുന്നതിനാൽ ദീർഘകാലയളവിൽ മികച്ച ആദായം നൽകാൻ കഴിയുമെന്നതാണ് പ്രത്യേക. </p>  <p>ഈ നാല് വിഭാഗം ഫണ്ടുകളിൽ ഫ്ളക്സി ക്യാപുകളാണ് താരം. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ(ആംഫി)യുടെ കണക്കുപ്രകാരം ഈ കാറ്റഗറിയിലെ ഫണ്ടുകളിലായി മൂന്നുലക്ഷം കോടിയലേറെ രൂപയാണ് കൈകാര്യചെയ്‌യുന്നത്. മ്യൂച്വൽ ഫണ്ടുകൾ കൈകാര്യംചെയ്‌യുന്ന മൊത്തം ആസ്തിയുടെ ഒമ്പത്ശതമാനത്തോളം വരുംഇത്. 2020 നവംബറിൽ സെബി നിക്ഷേപ അനുപാതത്തിൽ മാറ്റംവരുത്തുന്നതുവരെ മൾട്ടിക്യാപ് ഫണ്ടുകളായിരുന്നു താരം. പുതിയ നിർദേശം നടപ്പായതോടെ മൾട്ടിക്യാപ് ഫണ്ടുകളിൽ ഭൂരിഭാഗവും ഫ്ളക്സി ക്യാപുകളിലേക്കുമാറി. </p>  <p>മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്താനൊരുങ്ങുന്നവർക്ക് ഒഴിവാക്കാൻ കഴിയാത്ത നാല് കാറ്റഗറികളെക്കുറിച്ചാണ് ഇനി വിശദീകരിക്കുന്നത്. ദീർഘകാലയളവിൽ എസ്ഐപിയായി നിക്ഷേപം നടത്തിയാൽ മികച്ച ആദായം നൽകാൻ ഈ വിഭാഗത്തിലെ ഫണ്ടുകൾക്കുംകഴിയുമെന്നകാര്യത്തിൽ സംശയമില്ല. </p>  <p><span style='font-size:22px'><span style='color:#FF0000'><strong>അഗ്രസീവ് ഹൈബ്രിഡ്</strong></span></span><br /> ആദ്യമായി ഓഹരിയിലോ ഇക്വിറ്റി ഫണ്ടിലോ നിക്ഷേപം നടത്തുന്നവർക്ക് അനുയോജ്യമാണ് അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകൾ. പരമാവധി 65 മുതൽ 80ശതമാനംവരെ ഓഹരിയിലും 20 മുതൽ 35ശതമാനംവരെ കടപ്പത്രങ്ങളിലും നിക്ഷേപിക്കുന്ന ഫണ്ടുകളാണിവ. ഓഹരി മികച്ച വളർച്ചസാധ്യത മുന്നോട്ടുവെക്കുമ്പോൾ, കടപ്പത്ര നിക്ഷേപം സ്ഥിതരയുള്ള ആദായം നൽകാൻ സഹായിക്കുന്നു. അതുകൊണ്ടുതന്നെ റിസ്ക് കുറഞ്ഞ ഇക്വിറ്റി ഫണ്ടുകളിൽ ഒന്നാംസ്ഥാനത്താണ്  ഈ ഫണ്ടുകളുടെ സ്ഥാനം. ഓഹരി വിപണി തകരുമ്പോൾ നഷ്ടം പരിമിതപ്പെടുത്താൻ കടപ്പത്രത്തിലെ നിക്ഷേപം സഹായകരമാകുന്നു. അഞ്ചുവർഷക്കാലയളവിലെങ്കിലും എസ്ഐപിയായി നിക്ഷേപിക്കാൻ കഴിയുമെങ്കിൽ മികച്ച ആദായം ലഭിക്കുമെന്നകാര്യത്തിൽ സംശയമില്ല. ഈയിടെ നിക്ഷേപക ശ്രദ്ധയാകർഷിച്ച ഡൈനാമിക് അസറ്റ് അലോക്കേഷൻ ഫണ്ടുകളേക്കാളും ഒരുപടി മുന്നിലാണ് നേട്ടത്തിന്റെകാര്യത്തിൽ അഗ്രസീവ് ഹൈബ്രിഡ് കാറ്റഗറി. </p>  <table border='0' cellpadding='10' cellspacing='0' class='table table-bordered table-striped' style='width:100%'>  <tbody>   <tr>    <td colspan='7' style='background-color: rgb(255, 204, 51) text-align: center'><strong style='color: rgb(0, 128, 128) text-align: center background-color: rgb(255, 204, 51)'>EQUITY: AGGRESSIVE HYBRID</strong></td>   </tr>   <tr>    <td rowspan='2'><strong>Fund</strong></td>    <td colspan='3' rowspan='1' style='height: 2px text-align: center'><strong>Return(%)</strong></td>   </tr>   <tr>    <td style='height: 4px'><strong>5 Yr*</strong></td>    <td><strong>7 Yr*</strong></td>    <td><strong>10 Yr**</strong></td>   </tr>   <tr>    <td>Canara Robeco Equity Hybrid</td>    <td>15.72</td>    <td>15.04</td>    <td>15.04</td>   </tr>   <tr>    <td>SBI Equity Hybrid</td>    <td>14.46</td>    <td>14.39</td>    <td>15.74</td>   </tr>   <tr>    <td colspan='4' rowspan='1'><em>*Direct Plan  **Regular Plan #Return as on 7 Sept, 2021</em></td>   </tr>  </tbody> </table>  <p><span style='font-size:22px'><span style='color:#FF0000'><strong>ലാർജ് ആൻഡ് മിഡ്ക്യാപ്</strong></span></span><br /> ചുരുങ്ങിയത് 35ശതമാനം നിക്ഷേപം ലാർജ്, മിഡ് ക്യാപ് ഓഹരികളിലാകണമെന്ന നിബന്ധനയുണ്ട്. വൻകിട കമ്പനികളോടൊപ്പം മികച്ച വളർച്ചാ സാധ്യതയുള്ള ഓഹരികളിലും നിക്ഷേപം നടത്തുന്നതിനാൽ ദീർഘകാലയളവിൽ ഭേദപ്പെട്ട ആദായം ഈ വിഭാഗത്തിലെ ഫണ്ടുകളിൽനിന്ന് ലഭിക്കാം. ലാർജ് ആൻഡ് മിഡ് ക്യാപ് ഇക്വിറ്റി ഫണ്ടുകൾ വിപണിയിലെ എല്ലാ കാലാവസ്ഥക്കും അനുയോജ്യമാണ്. അതുകൊണ്ടുതന്നെ എസ്ഐപി നിക്ഷേപം തുടർന്നുകൊണ്ടേയിരിക്കാം. വിപണിയിലെ ഏറ്റക്കുറച്ചിലുകളിൽ പരമാവധിനേട്ടമുണ്ടാക്കാനും അത് നിക്ഷേപകന് കൈമാറാനും ഫണ്ട് മാനേജർമാർക്ക് അവസരം ലഭിക്കുന്നു. </p>  <table border='0' cellpadding='10' cellspacing='0' class='table table-bordered table-striped' style='width:100%'>  <tbody>   <tr>    <td colspan='7' style='background-color: rgb(255, 204, 51) text-align: center'><span style='color:#008080'><strong>Equity: <span style='font-size: 21px'>Large and Mid cap</span></strong></span></td>   </tr>   <tr>    <td rowspan='2'><strong>Fund</strong></td>    <td colspan='3' rowspan='1' style='height: 2px text-align: center'><strong>Return(%)</strong></td>   </tr>   <tr>    <td style='height: 4px'><strong>5 Yr*</strong></td>    <td><strong>7 Yr*</strong></td>    <td><strong>10 Yr**</strong></td>   </tr>   <tr>    <td>Mirae Asset Emerging Bluechip</td>    <td>21.83</td>    <td>22.84</td>    <td>24.18</td>   </tr>   <tr>    <td>Canara Robeco Emerging Equities</td>    <td>19.50</td>    <td>15.78</td>    <td>20.02</td>   </tr>   <tr>    <td colspan='4' rowspan='1'><em>*Direct Plan  **Regular Plan #Return as on 7 Sept, 2021</em></td>   </tr>  </tbody> </table>  <p><span style='font-size:22px'><span style='color:#FF0000'><strong>ഫ്ളക്സി ക്യാപ്</strong></span></span><br /> നിയന്ത്രണങ്ങളൊന്നുമില്ലാതെ ഏത് ഓഹരിയിൽവേണമെങ്കിലും നിക്ഷേപിക്കാൻ ഫണ്ട് മാനേജർമാർക്ക് അവസരം നൽകുന്ന ഫണ്ട് കാറ്റഗറിയാണ് ഫ്ളക്സി ക്യാപുകൾ. വൈവിധ്യവത്‌കരണത്തിന്റെ സാധ്യത പരമാവധി പ്രയോജനപ്പെടുത്താൻ നിക്ഷേപകരെ ഫ്ളക്സി ക്യാപുകൾ സഹായിക്കും. വിപണിമൂല്യം കണക്കിലെടുക്കാതെ വൻകിട കമ്പനികളിലും മധ്യനിര-ചെറുകിട കമ്പനികളിലും നിക്ഷേപം നടത്താനുള്ള അവസരമാണ് ഫ്ളക്സി ക്യാപുകൾ നൽകുന്നത്. കാലാകാലങ്ങളിലെ പ്രകടനം വിലയിരുത്തി നിയന്ത്രണങ്ങളില്ലാതെ മികച്ച ഓഹരികൾ തിരഞ്ഞെടുക്കാൻ ഫണ്ട് മാനേജർമാർക്ക് സ്വാതന്ത്ര്യംലഭിക്കുമ്പോൾ അത് മികച്ച ആദായമായി നിക്ഷേപകന് ലഭിക്കുന്നു. വ്യത്യസ്ത കാറ്റഗറികളിലെ മികച്ച ഓഹരികൾ തിരഞ്ഞെടുക്കാനും യഥാസമയം അവയിൽനിന്ന് ലാഭമെടുക്കാനും ബുദ്ധിമുട്ടുള്ളവർക്ക് ഫ്ളക്സി ക്യാപുകളിൽ വിശ്വാസമർപ്പിക്കാം. ദീർഘകാലയളവിൽ മികച്ച ആദായംതന്നെ ഫ്ളക്സി ക്യാപുകൾ നൽകും. </p>  <table border='0' cellpadding='10' cellspacing='0' class='table table-bordered table-striped' style='width:100%'>  <tbody>   <tr>    <td colspan='7' style='background-color: rgb(255, 204, 51) text-align: center'><span style='color:#008080'><strong>Equity: <span style='font-size: 21px'>Flexi Cap</span></strong></span></td>   </tr>   <tr>    <td rowspan='2'><strong>Fund</strong></td>    <td colspan='3' rowspan='1' style='height: 2px text-align: center'><strong>Return(%)</strong></td>   </tr>   <tr>    <td style='height: 4px'><strong>5 Yr*</strong></td>    <td><strong>7 Yr*</strong></td>    <td><strong>10 Yr**</strong></td>   </tr>   <tr>    <td>Kotak Flexi Cap</td>    <td>15.61</td>    <td>16.23</td>    <td>17.07</td>   </tr>   <tr>    <td>DSP Flexi Cap</td>    <td>17.45</td>    <td>15.80</td>    <td>15.69</td>   </tr>   <tr>    <td colspan='4' rowspan='1'><em>*Direct Plan  **Regular Plan #Return as on 7 Sept, 2021</em></td>   </tr>  </tbody> </table>  <p><span style='font-size:22px'><span style='color:#FF0000'><strong>ഇഎൽഎസ്എസ്</strong></span></span><br /> ടാക്സ് സേവിങ് ഫണ്ടുകളെന്ന ചെരുക്കപ്പേരിലാണ് ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്കീമുകൾ അറിയപ്പെടുന്നത്. 80 സി പ്രകാരം നികുതിയിളവിനുള്ള നിക്ഷേപം ആവശ്യമുണ്ടെങ്കിൽ മികച്ച നേട്ടമുണ്ടാക്കാനുള്ള സാധ്യതയാണ് ഇഎൽഎസ്എസ് നൽകുന്നത്. 80സിയിലുള്ള മറ്റ് നിക്ഷേപ പദ്ധതികളുമായി താരതമ്യംചെയ്‌യുമ്പോൾ ഉയർന്ന റിട്ടേണും കുറഞ്ഞ ലോക്ക് ഇൻ(മൂന്നുവർഷം) കാലയളവുമാണ് ഈ വിഭാഗത്തിലെ ഫണ്ടുകൾക്കുള്ളത്. ദീർഘകാല ലക്ഷ്യങ്ങൾക്ക് നിക്ഷേപം നടത്തുന്നവർ ലോക്ക് ഇൻ പരിധി കഴിഞ്ഞാൽ പണംപിൻവലിക്കാതിരിക്കാൻ ശ്രദ്ധിക്കുക. </p>  <p>ഓരോ സാമ്പത്തികവർഷവും 1.50 ലക്ഷം രൂപക്കുള്ള നിക്ഷേപത്തിനാകും നികുതിയിളവ് ലഭിക്കുക. അതുകൊണ്ടുതന്നെ നികുതിയിളവിന് ആവശ്യമുള്ളതുക പ്രതിമാസമായി നിക്ഷേപിക്കുന്ന(എസ്ഐപി)രീതി സ്വീകരിക്കാം. ടാക്സ് സേവിങ് ഫണ്ടുകളിൽ നിക്ഷേപിക്കുംമുമ്പ് ഒരുകാര്യംശ്രദ്ധിക്കുക. നികുതിയിളവിനുള്ള ഇപിഎഫ്, പിപിഎഫ് ഉൾപ്പടെയുള്ള പദ്ധതികളിൽ നിലവിൽ നിക്ഷേപംനടത്തുന്നുണ്ടെങ്കിൽ അതുകഴിച്ചുള്ള തുകയാണ് നിക്ഷേപത്തിനായി പരിഗണിക്കേണ്ടത്. ലാർജ്, മിഡ്, സ്മോൾ ക്യാപുകളിൽ നിയന്ത്രണമില്ലാതെ ഓഹരികൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഈവിഭാഗത്തിലെ ഫണ്ട് മാനേജർമാർക്കുണ്ട്. </p>  <table border='0' cellpadding='10' cellspacing='0' class='table table-bordered table-striped' style='width:100%'>  <tbody>   <tr>    <td colspan='7' style='background-color: rgb(255, 204, 51) text-align: center'><span style='color:#008080'><strong>Equity: ELSS</strong></span></td>   </tr>   <tr>    <td rowspan='2'><strong>Fund</strong></td>    <td colspan='3' rowspan='1' style='height: 2px text-align: center'><strong>Return(%)</strong></td>   </tr>   <tr>    <td style='height: 4px'><strong>5 Yr*</strong></td>    <td><strong>7 Yr*</strong></td>    <td><strong>10 Yr**</strong></td>   </tr>   <tr>    <td>Axis Long Term Equity</td>    <td>18.38</td>    <td>17.53</td>    <td>19.63</td>   </tr>   <tr>    <td>DSP Tax Saver</td>    <td>17.01</td>    <td>16.88</td>    <td>18.05</td>   </tr>   <tr>    <td colspan='4' rowspan='1'><em>*Direct Plan  **Regular Plan #Return as on 7 Sept, 2021</em></td>   </tr>  </tbody> </table>  <div class='right' style='background:#ECECECborder:1px solid #fffpadding:10px 20px'> <p>feedback to:<br /> antonycdavis@gmail.com</p> </div>  <div style='background:#ffbfccborder:1px solid #fffpadding:10px 20px'> <p><span style='font-size:24px'><span style='color:#FF0000'><em><strong>കുറിപ്പ്:</strong></em></span></span> ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾക്കുള്ള നിക്ഷേപ പദ്ധതികളിലെ കാതലാണ് മുകളിൽ വിശദീകരിച്ച ഫണ്ട് കാറ്റഗറികൾ. അതുകൊണ്ടുതന്നെ അർഹിക്കുന്ന പ്രാധാന്യത്തോടെവേണം ഇവയിൽ നിക്ഷേപം നടത്താൻ. ഇതിനപ്പുറത്തുള്ള വൈവിധ്യവത്‌കരണം ആവശ്യമാണെങ്കിൽമാത്രം (റിസ്ക് വിലയിരുത്തി) മറ്റ് കാറ്റഗറിയിലെ ഫണ്ടുകളിലേക്ക് നിക്ഷേപം വ്യാപിപ്പിക്കാം. മികച്ച ആദായം ലഭിച്ചതുകൊണ്ടുമാത്രം ഇടക്കുവെച്ച് നിക്ഷേപം തിരിച്ചെടുക്കാതിരിക്കുക. സാമ്പത്തിക ലക്ഷ്യവും അതിനുള്ള കാലയളവുമാണ് മുന്നിലുണ്ടാകേണ്ടത്. അതേ കാറ്റഗറിയിലെ ഫണ്ടുകളോടൊപ്പം ബെഞ്ച്മാർക്ക് സൂചികകൂടി വിലയിരുത്തി പ്രകടനംമോശമാണെങ്കിൽമാത്രം മറിച്ച് തീരുമാനമെടുക്കുക. വാർഷിക ആദായ(സിഎജിആർ)ത്തോടൊപ്പം കലണ്ടർവർഷത്തെ നേട്ടക്കണക്കുകളും വിലയിരുത്തുക.   </p> </div>]]>
                                                                &lt;br /&gt;&lt;a target='_blank' href='https://www.mathrubhumi.com'&gt;read more ..&lt;/a&gt;
                                </description>
                            <link>https://www.mathrubhumi.com/money/personal-finance/savings-centre/how-to-get-rich-in-five-or-ten-years-road-map-column-by-dr-antony-1.5983554</link>
                        </item>
                                                                                                                                                            <item>
                            <title><![CDATA[75 വയസ്സിന് മുകളിലുള്ളവർ ആദായനികുതി റിട്ടേൺ നൽകേണ്ട: വിശദാംശങ്ങൾ അറിയാം]]></title>
                            <pubDate><![CDATA[Monday September 06, 2021, 10:19 AM]]> </pubDate>
                                                                                    <description>
                                                                    &lt;img align='left' width='300' height='200' hspace='8'  title='currency ' height='200' alt='currency' width='300' src='/polopoly_fs/1.4145445.1569391564!/image/image.jpg_gen/derivatives/landscape_300_255/image.jpg' /&gt;
                                                                                                        
                                    <![CDATA[<p><em><span style='font-size:24px'><span style='color:#FF0000'><strong>ആ</strong></span></span></em>ദായ നികുതി നിയമത്തിലെ പുതിയ വകുപ്പ് പ്രകാരം 75 വയസ്സോ അതിനുമുകളിലോ ഉള്ളവർ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്‌യേണ്ടതില്ല. </p>  <p>2021 ഏപ്രിൽ ഒന്നുമുതലാണ് നിയമം പ്രാബല്യത്തിൽവന്നത്. അതുകൊണ്ടുതന്നെ നടപ്പ് സാമ്പത്തികവർഷം (2022-23 അസസ്മെന്റ് വർഷം)മുതലാണ് ആനുകൂല്യത്തിന് പ്രാബല്യം ലഭിക്കുക.  </p>  <p>ആദായ നികുതി നിയമപ്രകാരം മുതിർന്ന പൗരന്മാരെ വയസ്സിന്റെ അടിസ്ഥാനത്തിൽ രണ്ട് വിഭാഗങ്ങളായാണ് തിരിച്ചിട്ടുള്ളത്. 60 വയസ്സിന് മുകളിലുള്ളവർ സീനിയർ സിറ്റിസണും 80 വയസ്സിന് മുകളിലുള്ളവർ സൂപ്പർ സീനിയറുമാണ്. </p>  <p>2020 സാമ്പത്തിക വർഷത്തെ കണക്കുപ്രകാരം മൊത്തം ലഭിച്ച റിട്ടേണുകളിൽ 11ശതമാനം 60വയസ്സിനുമുകളിലുള്ളവരുടേതാണ്. സൂപ്പർ സീനിയർ വിഭാഗത്തിൽ 0.66ശതമാനം പേരുമാണമുള്ളത്. </p>  <p><span style='font-size:22px'><span style='color:#FF0000'><strong>ഇളവ് ആർക്കൊക്കെ</strong></span></span><br /> ഇന്ത്യയിൽ താമസക്കാരായ മുതിർന്ന പൗരന്മാർക്കാണ് ഇളവിന് അർഹതയുള്ളത്. അതായത് എൻആർഐക്കാർക്ക് ഇളവ് ലഭിക്കില്ലെന്ന് ചുരുക്കം. പെൻഷൻ, പലിശ എന്നീ വരുമാനക്കാർക്കുമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. </p>  <p>ഇളവ് ലഭിക്കാൻ 12 ബിബിഎ എന്നഫോം പൂരിപ്പിച്ച് അക്കൗണ്ടുള്ള ബാങ്കിൽ നൽകണം. പേര്, വിലാസം, പാൻ അല്ലെങ്കിൽ ആധാർ, പെൻഷൻ പെയ്മെന്റ് ഓർഡർ നമ്പർ(പി.പി.ഒ) എന്നിവയും പ്രസ്താവനയുമാണ് ഫോമിൽ നൽകേണ്ടത്. </p>  <p>മുതിർന്ന പൗരൻ നൽകുന്ന വിവരങ്ങൾ ആദായനികുതി വകുപ്പിനെ അറിയിക്കേണ്ട ചുമതല ബാങ്കുകൾക്കാണ്. ഒരുകാര്യം പ്രത്യേകം ഓർക്കുക, ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളുള്ള 75 വയസ്സുകഴിഞ്ഞവർ റിട്ടേൺ ഫയൽ ചെയ്‌യേണ്ടിവരും. മാത്രമല്ല, റീഫണ്ട് ലഭിക്കാനുണ്ടെങ്കിലും റിട്ടേൺ നൽകുകണം. </p>]]>
                                                                &lt;br /&gt;&lt;a target='_blank' href='https://www.mathrubhumi.com'&gt;read more ..&lt;/a&gt;
                                </description>
                            <link>https://www.mathrubhumi.com/money/personal-finance/income-tax/75-plus-need-not-file-it-returns-1.5977241</link>
                        </item>
                                                                                                                                                                                        <item>
                            <title><![CDATA[നികുതിദായകര്‍ക്ക് 67,401 കോടിരൂപയുടെ റീഫണ്ട് നല്‍കി ആദായനികുതിവകുപ്പ്]]></title>
                            <pubDate><![CDATA[Saturday September 04, 2021, 03:23 PM]]> </pubDate>
                                                                                    <description>
                                                                    &lt;img align='left' width='300' height='200' hspace='8'  title='income tax ' height='200' alt='income tax' width='300' src='/polopoly_fs/1.5299952.1608632279!/image/image.jpg_gen/derivatives/landscape_300_255/image.jpg' /&gt;
                                                                                                        
                                    <![CDATA[<p>ന്യൂഡൽഹി: മൂന്നരമാസക്കാലയളവിൽ ആദായനികുതിദായകർക്ക് 67,401 കോടിരൂപയുടെ റീഫണ്ട് നൽകി ആദായനികുതി വകുപ്പ്. </p>  <p>ഏപ്രിൽ 1 മുതൽ ഓഗസ്റ്റ് 30 വരെയുള്ള കാലയളവിന് ഇടയിലാണ് തുക 24 ലക്ഷം നികുതിദായകർക്ക്  കൈമാറിയത്. വ്യക്തിഗത, കോർപ്പറേറ്റ് വിഭാഗങ്ങളിലായിട്ടാണ് തുക അനുവദിച്ചത്. 16,373 കോടി രൂപ ഇൻകം ടാക്സ് റീഫണ്ടായും 51,029 കോടി കോർപ്പറേറ്റ് ടാക്സ് റീഫണ്ടായിട്ടുമാണ് അനുവദിച്ചത്.</p>  <blockquote class='twitter-tweet'> <p dir='ltr' lang='en'>CBDT issues refunds of over Rs. 67,401 crore to more than 23.99 lakh taxpayers between 1st April, 2021 to 30th August, 2021. Income tax refunds of Rs. 16,373 crore have been issued in 22,61,918 cases &amp corporate tax refunds of Rs. 51,029 crore have been issued in 1,37,327 cases.</p> &mdash Income Tax India (@IncomeTaxIndia) </blockquote>  <p></p>  <p>Content Highlights: cbdt issue refund of 67,401 crore to taxpayers</p>  <p> </p>]]>
                                                                &lt;br /&gt;&lt;a target='_blank' href='https://www.mathrubhumi.com'&gt;read more ..&lt;/a&gt;
                                </description>
                            <link>https://www.mathrubhumi.com/money/business-news/cbdt-issue-refund-of-67-401-crore-to-taxpayers-1.5971918</link>
                        </item>
                                                                                                                                                            <item>
                            <title><![CDATA[പാഠം 140| ബന്ധുവിനോ സുഹൃത്തിനോ പണം കടംകൊടുക്കുംമുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം]]></title>
                            <pubDate><![CDATA[Wednesday September 01, 2021, 11:33 AM]]> </pubDate>
                                                                                    <description>
                                                                    &lt;img align='left' width='300' height='200' hspace='8'  title='Investment ' height='200' alt='Investment' width='300' src='/polopoly_fs/1.5962687.1630475875!/image/image.jpg_gen/derivatives/landscape_300_255/image.jpg' /&gt;
                                                                                                        
                                    <![CDATA[<p><em><span style='font-size:24px'><span style='color:#FF0000'><strong>അ</strong></span></span></em>ബുദാബിയിൽ 15 വർഷം ജോലിചെയ്തശേഷം ഈയിടെയാണ് കുരിയാക്കോസ് നാട്ടിൽ സെറ്റിൽചെയ്‌യാൻ തീരുമാനിച്ചത്. കോവിഡ് വ്യാപനവും ശമ്പളംകുറക്കലുമെല്ലാം ജോലി ആകർഷകമല്ലാതാക്കി. നാട്ടിൽ തിരിച്ചെത്തിയാൽ ജീവിക്കാനുള്ള സമ്പാദ്യമുണ്ടെന്നായിരുന്നു കുര്യാക്കോസ് ചിന്തിച്ചിരുന്നത്. ബന്ധുവിന് കടമായി നൽകിയതുക തിരികെചോദിക്കാമെന്നും കരുതി. </p>  <p>നാട്ടിൽ തിരിച്ചെത്തിയശേഷം കുര്യാക്കോസും ഭാര്യയുംകൂടി ബന്ധുവീട് സന്ദർശിച്ച് ആഗമനോദ്ദേശം അറിയിച്ചു. വായ്പയുടെകാര്യംകേട്ടപ്പോഴെ ബന്ധിവിന്റെ മുഖം മ്ലാനമായി. പാരാധീനതകളുടെ കെട്ടഴിക്കാനായിരുന്നു അദ്ദേഹത്തിന് വെമ്പൽ. മകൾ ബെംഗളുരുവിൽ എംബിഎക്കും മകൻ സേലത്ത് എൻജിനിയറിങിനും പഠിക്കുന്നു. അവർക്ക് ഫീസുപോലും കൊടുക്കാൻ ബുദ്ധിമുട്ടുകയാണെന്നൊക്കെ അദ്ദേഹം പറഞ്ഞു. തിരിച്ച്കാര്യമായൊന്നും പറയാൻ കുര്യാക്കോസിന് അവസരവും നൽകിയില്ല. ജോലി ഉപേക്ഷിക്കാനുണ്ടായ കാരണം വിശദീകരിച്ച് കുറച്ചുതുകയെങ്കിലും ഇപ്പോൾ തരണമെന്ന് പറഞ്ഞുനോക്കിയെങ്കിലും നിരാശനായി അദ്ദേഹത്തിന് മടങ്ങേണ്ടിവന്നു.</p>  <p>നാട്ടിലേക്കയക്കുന്ന പണത്തിൽനിന്ന് പലപ്പോഴായാണ് ഭാര്യ 10 ലക്ഷംരൂപയോളം കടമായി നൽകിയത്. ഒടുവിൽ സ്വന്തംമക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് അദ്ദേഹത്തിന് ബാങ്ക് വായ്പയെ ആശ്രയിക്കേണ്ടിവന്നു. കൊടുത്ത പണം എപ്പോൾ തിരിച്ചുകിട്ടുമെന്ന് ഒരുറപ്പുമില്ലാതെ കഴിയുകയാണ് കുര്യാക്കോസ് ഇപ്പോൾ. </p>  <p>പണം ആവശ്യമില്ലാത്തവർ ആരുമുണ്ടാകില്ല. ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ മുന്നിൽകണ്ട് ചെറിയതുക പ്രതിമാസം നീക്കിവെക്കുച്ച് സമ്പത്തുണ്ടാക്കുന്നവരുണ്ട്. അതല്ല, പണം ആവശ്യമായിവരുമ്പോൾ ബാങ്ക് വായ്പയെടുത്ത് കിട്ടുന്ന വരുമാനത്തിൽ ഏറിയഭാഗവും തിരിച്ചടവിനായി ചെലവഴിക്കുന്നവരുമുണ്ട്. </p>  <p>കൃത്യമായി തിരിച്ചടച്ചാൽ വീണ്ടും വായ്പവേണമോയെന്നന്വേഷിച്ച് ധനകാര്യ സ്ഥാപനങ്ങളിലെ എക്സിക്യുട്ടീവുകൾ ഫോണിന്റെ അങ്ങേതലക്കലിൽനിന്ന് ഇടക്കിടെ കിളിവചനമോതും. ഇഎംഐ മുടക്കംവരുത്തിയിട്ടുണ്ടെങ്കിൽ പിന്നീട് വായ്പക്ക് സമീപിച്ചാൽ നിഷേധിക്കുകയുംചെയ്‌യും. കൊടുത്താൽ തിരിച്ചുകിട്ടുമെന്ന് ഉറപ്പുവരുത്തിയാണ് ബാങ്കുകൾ ലോൺ അനുവദിക്കുക. കടം, വായ്പ എന്നിവ ജീവിത നിഘണ്ടുവിൽനിന്ന് എങ്ങനെ ഒഴിവാക്കാൻ കഴിയുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. </p>  <p>പെട്ടിയിൽ പണമുള്ളയാളാണ് നിങ്ങളെങ്കിൽ സുഹൃത്തുക്കളോ ബന്ധുക്കളോ കടംചോദിച്ച് സമീപിച്ചില്ലെങ്കിൽ മഹാഅത്ഭുതായി അതിനെകാണാം. വേണ്ടപ്പെട്ടവർ വായ്പക്കായി സമീപിച്ചാൽ കൊടുക്കാതിരിക്കാൻ കഴിയില്ല. പ്രത്യേകിച്ച് അവർനേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൂടി കേൾക്കുമ്പോൾ. അതുകൊണ്ടുതന്നെ സുഹൃത്തുക്കൾക്കും കുടുംബാഗംങ്ങൾക്കും വായ്പ നൽകുന്നത് വൈകാരികമായ തീരുമാനമായിമാറുന്നു. </p>  <p><span style='font-size:22px'><span style='color:#FF0000'><strong>സാമ്പത്തികസ്ഥിതി പരിശോധിക്കാം</strong></span></span><br /> കോവിഡ് വ്യാപനത്തെതുടർന്ന് വ്യാപാരതകർച്ചയും ജോലിനഷ്ടപ്പെടലും വ്യാപകമായതോടെ വായ്പവാങ്ങുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായി. സുഹൃത്തോ സഹപ്രവർത്തകനോ ബന്ധുവോ വായ്പക്കായി സമീപിക്കുക സ്വാഭാവികം. പ്രത്യേക സാഹചര്യത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന വ്യക്തിയാണദ്ദേഹമെങ്കിൽ കടംകൊടുക്കുന്നകാര്യത്തിൽ സഹാനുഭൂതി പ്രകടിപ്പിക്കാം. അടുപ്പമുള്ളയാളെന്ന നിലയിൽ വായ്പ ചോദിച്ച വ്യക്തിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകുമല്ലോ.</p>  <p>അതിനുമുമ്പായി, പണംനൽകിയാൽ മുന്നോട്ടുള്ള ജീവിതത്തിന് അത് തടസ്സമാകുമോയെന്ന് ആലോചിക്കണം. പ്രതിമാസ എസ്ഐപിയോ സാമ്പത്തിക ലക്ഷ്യങ്ങൾക്കുള്ള മറ്റുനിക്ഷേപങ്ങളോ മുടങ്ങാതെനോക്കണം. എന്തെങ്കിലും വാങ്ങാൻവെച്ചിരുന്ന പണമാണെങ്കിൽ. കുറച്ചുമാസത്തേക്ക് അത് മാറ്റിവെക്കാൻ കഴിയുമെങ്കിൽ, അതെടുത്ത് സുഹൃത്തിനെ സഹായിക്കാം. </p>  <p><span style='font-size:22px'><span style='color:#FF0000'><strong>വിശ്വസിക്കാമോയെന്ന് വിലയിരുത്തണം</strong></span></span><br /> വിശ്വസിക്കാൻ കഴിയുമെങ്കിൽമാത്രം സുഹൃത്തുക്കളെയോ ബന്ധുക്കളേയോ സഹായിക്കുക. ബെംഗളുരുവിലെ പ്രമുഖ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന അനൂപിന്റെ അനുഭവം നിങ്ങൾക്കുണ്ടാകരുത്. അഞ്ചുവർഷത്തോളം കൂടെ ജോലിചെയ്ത രമേഷ് പലപ്പോഴായി ഒരു ലക്ഷത്തോളം രൂപ കടംവാങ്ങി. ജോലിയിൽ മികവുപുലർത്തിരുന്ന അയാൾ അതിനകം അനൂപിന്റെ അടുത്തസുഹൃത്തായി മാറിയിരുന്നു. അമ്മയുടെ ചികിത്സക്കുവേണ്ടിയാണെന്നുപറഞ്ഞാണ് പലപ്പോഴായി ഇത്രയുംതുക വാങ്ങിയത്. മാസങ്ങൾ പിന്നിട്ടശേഷം ഒരു സന്തോഷവാർത്ത അറിയിക്കാനാണ് അനൂപിന്റെ ക്യാബിനിൽ രമേഷ് എത്തിയത്. മറ്റൊരുകമ്പനിയിൽ ഇതിനേക്കാൾ മികച്ച ശമ്പളത്തിൽ ഉയർന്ന തസ്തികയിൽ ജോലി ലഭിച്ചകാര്യം അദ്ദേഹം അറിയിച്ചു. പണം ഉടനെതന്നുതീർക്കുമെന്ന ഉറപ്പുംനൽകി. മുംബൈയിലേക്കുപോയ രമേഷിനെ പിന്നീടൊരിക്കലും അനൂപിന് ബന്ധപ്പെടാനായില്ല. അനൂപ് അവസാനമായി കടംകൊടുത്തത് രമേഷിനായിരുന്നു. </p>  <p><span style='font-size:22px'><span style='color:#FF0000'><strong>നിക്ഷേപത്തിൽതൊടരുത്</strong></span></span><br /> ഭാവിക്കുവേണ്ടിയുള്ള നിക്ഷേപത്തിൽനിന്നെടുക്കാതെ കടംകൊടുക്കാൻ ശ്രദ്ധിക്കുക. അതായത്, നിങ്ങളുടെ ഭാവിയെ ബാധിക്കുന്നവിധത്തിൽ മറ്റുള്ളവരെ സഹായിക്കാൻ പോകരുതെന്ന് ചുരുക്കം. റിട്ടയർമെന്റിനോ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനൊ കരുതിവെച്ചിട്ടുള്ള നിക്ഷേപത്തിൽനിന്നെടുത്ത് ആരെയും സഹായിക്കേണ്ട. മറിച്ച് തൽക്കാലത്തേക്ക് ആവശ്യമില്ലാത്ത തുക സേവിങ്സ് ബാങ്ക് അക്കൗണ്ടിലുണ്ടെങ്കിൽ അതുനൽകാം. അടിയന്തിര ആവശ്യത്തിനായി സൂക്ഷിച്ചിട്ടുള്ള പണം വായ്പനൽകാനെടുക്കരുത്. ബിസിനസിൽ തിരിച്ചടിയോ തൊഴിൽനഷ്ടമോ ഉണ്ടായാൽ മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാൻ കഴിയുമോയെന്ന് കടംകൊടുക്കുംമുമ്പ് ആലോചിക്കുക. </p>  <p><span style='font-size:22px'><span style='color:#FF0000'><strong>നോ പറയാൻ പഠിക്കുക</strong></span></span><br /> എത്രഅസ്വസ്ഥത ഉണ്ടാക്കുമെങ്കിലും ചിലസാഹചര്യങ്ങളിൽ പ്രിയപ്പെട്ടവരോട് നോ പറയേണ്ടത് അത്യാവശ്യമായിവരും. ജോലിയോ, ബിസിനസോ അസ്ഥിരമായ സാഹചര്യത്തിലൂടെ നിങ്ങുകയാണെങ്കിൽ രണ്ടുവട്ടംചിന്തിക്കുക. കടംകൊടുക്കുന്നുണ്ടെങ്കിൽ ആവ്യക്തിയുടെ അടിയന്തര സാഹചര്യം പരിഗണിച്ചുമാത്രംചെയ്‌യുക. കാറ് വാങ്ങുന്നതിനോ, ക്രഡിറ്റ്കാർഡ് കുടിശ്ശിക തീർക്കുന്നതിനോ കടംചോദിച്ചാൽ അത് പ്രോത്സാഹിപ്പിക്കാതിരിക്കുകയാണ് നല്ലത്. ലഭിക്കുന്നവരുമാനം ശരിയായി കൈകാര്യംചെയ്‌യാത്തതുകൊണ്ടാണ് ഇത്തരത്തിലുള്ള ബാധ്യതകളുണ്ടാകുന്നത്. ഒരുപക്ഷേ, അദ്ദേഹത്തെപ്പോലെ ജീവിക്കാൻ നിങ്ങൾക്കും കഴിയും. ഭാവി ലക്ഷ്യമാക്കി മിച്ചംപിടിച്ച് ജീവിക്കുന്ന നിങ്ങളുടെ കീശയിലാണ് അദ്ദേഹം നോട്ടമിടുന്നതെങ്കിൽ അതിന് നോ പറയുകതന്നെവേണം. </p>  <p><span style='font-size:22px'><span style='color:#FF0000'><strong>തുടർച്ചയായി വായ്പവാങ്ങുന്നവരെ ഒഴിവാക്കാം</strong></span></span><br /> വരുമാനത്തിൽ ഒതുങ്ങാതെ സ്ഥിരമായി കടംവാങ്ങി ജീവിക്കുന്നവരുണ്ട്. കിട്ടാവുന്നിടത്തുനിന്നൊക്കെ വായ്പവാങ്ങുകയും ആദ്യമൊക്കെ കൃത്യമായും തിരിച്ചുകൊടുക്കുന്നവരുമാകും ഇത്തരക്കാർ. ബാങ്കുകളിൽനിന്ന് ഉയർന്ന പലിശക്ക് വ്യക്തിഗത വായ്പയുമെടുത്തിട്ടുണ്ടാകും. നേരത്തെ കടംവാങ്ങിയ വ്യക്തി പഴയത് തീർക്കാതെ വീണ്ടും വായ്പ ചോദിച്ചാൽ ഒഴിഞ്ഞുമാറുന്നതാകും ഉചിതം. ഇപ്പോൾ പണമില്ലെന്നോ, മറ്റ് ബാധ്യതകളുണ്ടെന്നോ പറയാം. ഒന്നോ രണ്ടോതവണ നൽകാതിരുന്നാൽ പിന്നെ ഇത്തരക്കാരുടെ ആക്രമണം ഉണ്ടാകില്ല. ലഭിക്കുന്നവരുമാനം ശരിയായ രീതിയിൽ കൈകാര്യംചെയ്‌യാൻ ശ്രദ്ധിച്ചില്ലെങ്കിൽ കടംകൊടുത്ത് നിങ്ങളും കടക്കാരനായി മാറിയേക്കാം. </p>  <p><span style='font-size:22px'><span style='color:#FF0000'><strong>ജാമ്യം നിൽക്കുമ്പോൾ സൂക്ഷിക്കുക</strong></span></span><br /> സഹപ്രവർത്തകരും സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ആവശ്യപ്പെടുമ്പോൾ ബാങ്ക് വായ്പക്കുംമറ്റും ജാമ്യംനിൽക്കുംമുമ്പ് രണ്ടുവട്ടമെങ്കിലും ആലോചിക്കുക. ലോണെടുത്തയാൾ തിരിച്ചടവ് നിർത്തിയാൽ അതിന്റെ ബാധ്യത ജാമ്യക്കാരനുമുണ്ടാകുമെന്നകാര്യം മറക്കേണ്ട. കടലാസ് നീട്ടുമ്പോൾ ഒപ്പിട്ടുകൊടുക്കുമെന്നല്ലാതെ തുടക്കത്തിൽ ഇക്കാര്യം ഗൗരവത്തോടെ ആരും പരിഗണിക്കാറില്ല. വായ്പയെടുത്തയാളിൽനിന്ന് പണംലഭിക്കാതെവന്നാൽ ജാമ്യക്കാരനിൽനിന്ന് പണംഈടാക്കാനാകും ധനകാര്യസ്ഥാപനങ്ങൾ ശ്രമിക്കുക. വർഷങ്ങൾ പിന്നിട്ടിട്ടുണ്ടാകും. സുഹൃത്തിനെ തിരയുമ്പോൾ എവിടെയാണെന്നുപോലും കണ്ടെത്താനായെന്നുവരില്ല. ഒടവിൽ മുതലും പലിശയും പലിശയുടെ പലിശയുമടക്കം നല്ലൊരുതുക കയ്‌യിൽനിന്ന് പോകും. </p>  <p><span style='font-size:22px'><span style='color:#FF0000'><strong>സഹാനുഭൂതി വില്ലനായേക്കാം</strong></span></span><br /> സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയുംമറ്റും സാമ്പത്തിക ബുദ്ധിമുട്ടുകാണുമ്പോൾ അസ്വസ്ഥമാകുക സ്വാഭാവികം. എന്നാൽ മറ്റൊരാളെ സഹായിക്കുംമുമ്പ്, അവനവന്റെ സാമ്പത്തികാര്യോഗ്യം പരിശോധിക്കുന്നത് നല്ലതാണ്. നിങ്ങളെ ആശ്രയിച്ചും ഒരുകുടുംബമുണ്ടെന്നും ഓർക്കുക. കയ്‌യിൽ പണംവരുമ്പോഴെല്ലാം ആവശ്യക്കാരുമുണ്ടാകും. 50 ലക്ഷം രൂപ ലോട്ടറി അടിച്ചെന്ന് കരുതുക. അപ്പോഴറിയാം സുഹൃത്തുക്കളും ബന്ധുക്കളുമായി നാട്ടിൽ പണത്തിന് ആവശ്യമുള്ളവർ എത്രപേരുണ്ടെന്ന്. പണമില്ലെങ്കിൽ ആരുംതിരിഞ്ഞുനോക്കുകയുമില്ല. </p>  <p><span style='font-size:22px'><span style='color:#FF0000'><strong>തിരികെചോദിക്കാൻ മടിക്കരുത്</strong></span></span><br /> കുടുംബത്തിൽനിന്നും സുഹൃത്തുക്കളിൽനിന്നും വാങ്ങിയ വായ്പ തിരിച്ചുകൊടുക്കാനാണ് കടംവാങ്ങിയവർ പ്രഥമപരിഗണന നൽകേണ്ടത്. എന്നാൽ, പലിശയും തിരിച്ചടവിന് സമയപരിധിയും ഇല്ലാത്തതിനാൽ സാമ്പത്തിക സ്ഥിതിമെച്ചപ്പെട്ടാലും പണംതിരികെകൊടുക്കാൻ മടിക്കുന്നവർ ഏറെയാണ്. വായ്പകൊടുത്തപ്പോൾ നിശ്ചിത സമയപരിധി പറഞ്ഞിട്ടുണ്ടെങ്കിൽ തിരികെ ചോദിക്കാൻ മടിക്കേണ്ടതില്ല. അതുകൊണ്ട് കടംകൊടുക്കുമ്പോൾ തിരികെ എപ്പോൾതരുമെന്ന് വാക്കാലെങ്കിലുമുള്ള ഉറപ്പുവാങ്ങണം. സമയപരിധികഴിഞ്ഞാൽ പണംതിരികെ ചോദിക്കാൻ മറക്കരുത്. ചോദിച്ചുകൊണ്ടേയിരിക്കണം! ഇ-മെയിൽ അയച്ചോ വാട്സാപ്പിൽ മെസേജ് അയച്ചോ മാന്യമായി ഇക്കാര്യം ഓർമിപ്പിക്കാം. ചെറിയതുകയാണെങ്കിൽ വായ്പവാങ്ങിയവർ മറുന്നുപോകാനുമിടയുണ്ട്. </p>  <div class='right' style='background:#ECECECborder:1px solid #fffpadding:10px 20px'> <p>feedback to:<br /> antonycdavis@gmail.com</p> </div>  <div style='background: rgb(255, 188, 255) border: 1px solid rgb(255, 255, 255) padding: 30px 20px'> <p><em><span style='font-size:22px'><span style='color:#FF0000'><strong>കുറിപ്പ്:</strong></span></span></em> വരുമാനത്തേക്കാൾ കൂടുതൽ ചെലവ് ചെയ്‌യുമ്പോഴാണ് സാധാരണരീതിയിൽ കടബാധ്യതയുണ്ടാകുക. ലഭിക്കുന്ന വരുമാനത്തിനനുസരിച്ച് ജീവിക്കാൻ ശീലിക്കണം. ഉത്‌പാദനക്ഷമമാണെങ്കിൽ മാത്രം വിവേകത്തോടെ ബാങ്ക് വായ്പകളെടുക്കുക. വരുമാനത്തിൽ ഏറെഭാഗവും തിരിച്ചടവിന് നൽകേണ്ടിവരുന്ന നിരവധിപേരുണ്ട്. കടംവാങ്ങാതെയുള്ള ജീവിതശൈലി പരിശീലിക്കാൻ ശ്രമിക്കുക. നിക്ഷേപത്തിന് പ്രാധാന്യംനൽകി ക്ഷമയോടെ കാത്തിരുന്ന് ലക്ഷ്യംനേടുക. ഇനി കടംകൊടുക്കുന്നവരോട് ഒരുകാര്യംകൂടി. തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിച്ച് കൊടുക്കാതിരിക്കുക. സുഹൃത്തക്കളുടെയും ബന്ധുക്കളുടെയും സാഹചര്യം അറിഞ്ഞുകൊണ്ടാണല്ലോ വായ്പ നൽകുന്നത്. പണംതിരികെ ലഭിച്ചാൽ അത് ബോണസായി കണ്ടാൽമതി!</p> </div>]]>
                                                                &lt;br /&gt;&lt;a target='_blank' href='https://www.mathrubhumi.com'&gt;read more ..&lt;/a&gt;
                                </description>
                            <link>https://www.mathrubhumi.com/money/personal-finance/savings-centre/rules-to-follow-when-lending-money-column-by-dr-antony-1.5962672</link>
                        </item>
                                                                                                                                                            <item>
                            <title><![CDATA[20 ലക്ഷം രൂപയുണ്ട്:  ഇക്വിറ്റി ഫണ്ടിൽ നിക്ഷേപിക്കാൻ ഇപ്പോൾ യോജിച്ച സമയമാണോ? ]]></title>
                            <pubDate><![CDATA[Saturday August 28, 2021, 02:36 PM]]> </pubDate>
                                                                                    <description>
                                                                    &lt;img align='left' width='300' height='200' hspace='8'  title='Investment ' height='200' alt='Investment' width='300' src='/polopoly_fs/1.4987758.1600145154!/image/image.jpg_gen/derivatives/landscape_300_255/image.jpg' /&gt;
                                                                                                        
                                    <![CDATA[<p><em><span style='font-size:24px'><span style='color:#FF0000'><strong>എ</strong></span></span></em>ല്ലാവരും ഓഹരി നിക്ഷേപത്തെക്കുറിച്ച് സംസാരിക്കുന്നു. എന്റെ കൈവശം 40 ലക്ഷം രൂപയുണ്ട്. സ്ഥിര നിക്ഷേപത്തിന് നാമാത്രമായ പലിശയാണ് ലഭിക്കുന്നത്. 20 ലക്ഷം രൂപ ഒറ്റത്തവണയായി ഇക്വറ്റി മ്യൂച്വൽ ഫണ്ടിൽ നിക്ഷേിക്കാനാണ് പ്ലാൻ. ഇപ്പോൾ അതിന് അനുയോജ്യമായ സമയമാണോ?</p>  <p><u>വിപിൻ, കൊടകര</u></p>  <p><em><span style='font-size:24px'><span style='color:#FF0000'><strong>ഏ</strong></span></span></em>റെ വർഷമെടുത്താകും 20 ലക്ഷംരൂപ സമ്പാദിച്ചിട്ടുണ്ടാകുക. സ്ഥിരനിക്ഷേപ പദ്ധതികൾക്ക് പലിശ കുറവാണെന്നതുകൊണ്ടുമാത്രം ഓഹരി അധിഷ്ഠിത പദ്ധതികളിൽ നിക്ഷേപിക്കുന്നതിനോട് യോജിക്കാനാവില്ല. റിസ്ക് എടുക്കാനുള്ള കഴിവ്, നിക്ഷേപ കാലയളവ് എന്നിവയെല്ലാം പരിഗണിച്ചുമാത്രമെ ഇക്വിറ്റി ഫണ്ടുകളിൽ നിക്ഷേപം നടത്താവൂ. </p>  <p>വിപണി എക്കാലത്തെയും ഉയർന്ന നിലാവരത്തിൽ തുടരുന്നതിനാൽ ഒറ്റത്തവണയായി വൻതുക നിക്ഷേപിക്കുന്നത് ഉചിതമാകില്ല. നിക്ഷേപംനടത്തിയതിനുശേഷം വിപണി തകർന്നാൽ, തുടർന്നുണ്ടായേക്കാവുന്നു ഇടിവിൽനിന്ന് രക്ഷപ്പെടാൻ നിക്ഷേപം പിൻവലിക്കാൻ പ്രേരണയുണ്ടായേക്കാം. അത് ദീർഘകാല ലക്ഷ്യത്തിനുള്ള നിക്ഷേപത്തെ ബാധിക്കുകയുംചെയ്‌യും. </p>  <p>ഇക്കാര്യങ്ങൾ പരിഗണിച്ച്, എസ്ഐപിയായി നിക്ഷേപിക്കുന്നതാകും ഉചിതം. 20 ലക്ഷം രൂപ ഘട്ടംഘട്ടമായി, അതായത് 12-24 മാസമെടുത്ത് ഇക്വിറ്റി ഫണ്ടിലേക്ക് മാറ്റാം. വിപണിയിലെ ഏറ്റക്കുറച്ചിലിന്റെനേട്ടം പ്രയോജനപ്പെടുത്താൻ ഇത് സഹായിക്കും. അച്ചടക്കവും ക്ഷമയുമുള്ള നിക്ഷേപകനായാൽ ആജീവനന്തം അതിന്റെ പ്രയോജനംനേടാൻ കഴിയുമെന്നാണ് ചരിത്രംതെളിയിച്ചിട്ടുള്ളത്. </p>]]>
                                                                &lt;br /&gt;&lt;a target='_blank' href='https://www.mathrubhumi.com'&gt;read more ..&lt;/a&gt;
                                </description>
                            <link>https://www.mathrubhumi.com/money/personal-finance/easy-life/is-this-the-right-time-to-invest-rs-20-lakh-in-equity-funds--1.5951189</link>
                        </item>
                                                                                                                                                            <item>
                            <title><![CDATA[വൻവളർച്ച ലക്ഷ്യമിട്ട് ബാർക്ലെയ്‌സ് രാജ്യത്ത് 3000 കോടി രൂപ നിക്ഷേപിക്കും]]></title>
                            <pubDate><![CDATA[Thursday August 26, 2021, 01:57 PM]]> </pubDate>
                                                                                    <description>
                                                                    &lt;img align='left' width='300' height='200' hspace='8'  title='Barclays ' height='200' alt='Barclays' width='300' src='/polopoly_fs/1.4689973.1586857739!/image/image.jpg_gen/derivatives/landscape_300_255/image.jpg' /&gt;
                                                                                                        
                                    <![CDATA[<p><em><span style='font-size:24px'><span style='color:#FF0000'><strong>വ</strong></span></span></em>ളർച്ചാ സാധ്യത മുന്നിൽകണ്ട് യു.കെ ആസ്ഥാനമായുള്ള ബാർക്ലെയ്സ് ബാങ്ക് രാജ്യത്ത് 3000 കോടി നിക്ഷേപിക്കുന്നു. ഇതോടെ ബാർക്ലെയ്സിന്റെ രാജ്യത്തെ മൊത്തം നിക്ഷേപം 8,300 കോടിയാകും. </p>  <p>മൂലധന നിക്ഷേപം കോർപറേറ്റ്, നിക്ഷേപ ബാങ്കിങ് തുടങ്ങിയ മേഖലകളിൽ കൂടുതൽ വളർച്ച സാധ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. </p>  <p>റീട്ടെയിൽമേഖലയിൽനിന്ന് 2011ൽ പിന്മാറിയ ബാങ്ക് കോർപറേറ്റ്, നിക്ഷേപ ബാങ്കിങ് മേഖലയിൽ ശ്രദ്ധകേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരികയായിരുന്നു. ഇതിനുമുമ്പ് 540 കോടി രൂപയാണ് 2009-10 സാമ്പത്തിക വർഷത്തിൽ നിക്ഷേപം നടത്തിയത്. </p>  <p>ഇന്ത്യയിലെ പ്രാദേശിക ധനകാര്യ സ്ഥാപനങ്ങൾക്കുപുറമെ, എച്ച്എസ്ബിസി, സ്റ്റാൻഡേഡ് ചാർട്ടേഡ്, സിറ്റി ബാങ്ക്, ബാങ്ക് ഓഫ് അമേരിക്ക, ബിഎൻപി പാരിബാസ് എന്നിവ ഉൾപ്പെടുയുള്ള വിദേശ ബാങ്കുകളുമായിട്ടായിരിക്കും ബാർക്ലെയ്സിന് മത്സരിക്കേണ്ടിവരിക. </p>]]>
                                                                &lt;br /&gt;&lt;a target='_blank' href='https://www.mathrubhumi.com'&gt;read more ..&lt;/a&gt;
                                </description>
                            <link>https://www.mathrubhumi.com/money/personal-finance/banking/barclays-infuses-rs-3000-cr-into-indian-operations-1.5945540</link>
                        </item>
                                                                                                                                                                                        <item>
                            <title><![CDATA[പാഠം 139| ഹരിത നിക്ഷേപം: സാമൂഹിക പ്രതിബദ്ധത നേട്ടമാക്കാനാകുമോ?]]></title>
                            <pubDate><![CDATA[Wednesday August 25, 2021, 12:03 PM]]> </pubDate>
                                                                                    <description>
                                                                    &lt;img align='left' width='300' height='200' hspace='8'  title='investment ' height='200' alt='investment' width='300' src='/polopoly_fs/1.5942547.1629870179!/image/image.jpg_gen/derivatives/landscape_300_255/image.jpg' /&gt;
                                                                                                        
                                    <![CDATA[<p><em><span style='font-size:24px'><span style='color:#FF0000'><strong>തോ</strong></span></span></em>മാച്ചൻ തനി നാടനാണ്. അതുകൊണ്ടാണ് 49-ാംവയസ്സിൽ യുഎസിലെ താമസം മതിയാക്കി ഇങ്ങ് പുൽപ്പള്ളിയിൽ പത്തേക്കർ ഭൂമിവാങ്ങി കൊച്ചുവീടുവെച്ച് താമസമാക്കിയത്. പ്രകൃതിയോടൊത്തുള്ള ജീവിതത്തിന്റെ ഭാഗമാകാൻ വീട്ടാവശ്യത്തിനുള്ള പച്ചക്കറി കൃഷിയുംതുടങ്ങി. ദീർഘകാലത്തെ പ്രവാസി ജീവിതത്തിനുശേഷമാണ് ഭാര്യ ആനിയോടൊപ്പം വയനാട്ടിലേക്ക് തിരിച്ചെത്തിയത്. കുറച്ചൊക്കെ സാമൂഹിക പ്രതിബന്ധതയും പ്രകൃതിസൗഹൃദ നിലപാടുമൊക്കെയാണ് അദ്ദേഹത്തെ വീണ്ടും കേരളത്തിലേക്കെത്തിച്ചത്. വിശാലമായ ലോകത്തേക്ക് കണ്ണോടിക്കാൻ പച്ചത്തുരുത്തുനിറഞ്ഞ പുൽപ്പള്ളിമതിയെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു. തന്റെ ആശയങ്ങൾക്ക് അനുയോജ്യമായ നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കാനും അദ്ദേഹം മറന്നില്ല.</p>  <p>പുതുമകൾതേടിയുള്ള യാത്രയിലാണ് നിക്ഷേപലോകം. വികസിത വിപണികളിൽ ജനപ്രീതിനേടിയവയുടെ പിൻപറ്റി കാലക്രമേണ പുതിയ തന്ത്രങ്ങളും മാതൃകകളും സംവിധാനങ്ങളും മറ്റിടങ്ങളിലേക്കുമെത്തുന്നു. പരിസ്ഥതി സംരക്ഷണത്തിന്റെ ആവശ്യകത മുമ്പെങ്ങുമില്ലാത്തവിധം സമസ്തമേഖലകളിലും ബോധ്യമായ കാലഘട്ടമാണിത്. പ്ലാസ്റ്റിക് ഉത്‌പന്ന ബഹിഷ്കരണംമാത്രമല്ല, വ്യവസായം, വാഹനം തുടങ്ങിയ മേഖലകളും പരിഷ്കരണത്തിന്റെ സാധ്യതകളാണ് ഇപ്പോൾ മുന്നോട്ടുവെക്കുന്നത്. രാജ്യത്ത് ഹരിത ഭൂപടം തീർക്കുന്നതിൽനിന്ന് സാമൂഹിക പ്രതിബദ്ധതയുള്ളവർക്ക് ഒഴിഞ്ഞുമാറാൻ കഴിയാത്ത സാഹചര്യമുണ്ടായിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഹരിത നിക്ഷേപ ഉത്‌പന്നങ്ങളുടെ പ്രസക്തിവർധിക്കുന്നത്. രാജ്യത്തെ ഫണ്ട് ഹൗസുകൾ ഇഎസ്ജിയെന്ന പുതി ആശയംമുന്നോട്ടുവെച്ചത് അതിന്റെ ഭാഗമായികൂടിയാണ്. 2020 ഡിസംബറിൽ അവസാനിച്ച കലണ്ടർവർഷത്തിൽ ഏഴ് ഇഎസ്ജി ഫണ്ടുകളാണ് നിക്ഷേപകർക്കുമുന്നിലെത്തിയത്. </p>  <p><span style='font-size:22px'><span style='color:#FF0000'><strong>ഗ്രീൻ എഫ്ഡിയുമാകാം</strong></span></span><br /> ബാങ്കിതര ധനകാര്യസ്ഥാപനമായ എച്ച്ഡിഎഫ്സിയാണ് ആദ്യമായി രാജ്യത്ത് ഹരിത സ്ഥിര നിക്ഷേപ പദ്ധതി അവതരിപ്പിച്ചത്. യുഎൻ മുന്നോട്ടുവെക്കുന്ന സുസ്ഥിര വികസനലക്ഷ്യങ്ങളെ പിന്തുണക്കുന്ന പദ്ധതികളിൽ പങ്കാളിത്തം വർധിപ്പിക്കുന്നതും പരിസ്ഥിതിയിലും സമൂഹത്തിലും നല്ലരീതിയിൽ സ്വാധീനംചെലുത്തുന്ന സാമ്പത്തിക ഉത്‌പന്നങ്ങൾ തിരഞ്ഞെടുക്കാൻ നിക്ഷേപകരെ പ്രാപ്തമാക്കുന്നതുമാണ് നിക്ഷേപ പദ്ധതിയെന്ന് കമ്പനി പറയുന്നു. സാധാരണ എഫ്ഡിയെ അപേക്ഷിച്ച് പലിശ കുറവാണ്. ഉദാഹരണത്തിന് രണ്ടുകോടി വരെയുള്ള റെഗുലർ നിക്ഷേപങ്ങൾക്ക് 6.20ശതമാനം(കാലാവധി 33 മാസം) പലിശ നൽകുമ്പോൽ ഈ വിഭാഗത്തിലെ എഫ്ഡിക്ക് 6.10ശതമാനമാണ് വാഗ്ദാനംചെയ്‌യുന്നത്. എച്ച്ഡിഎഫ്സിക്കുപിന്നാലെ ബാങ്കുകളും മറ്റ് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും സമാനമായ പദ്ധതികളുമായി രംഗത്തുവന്നേക്കാം. </p>  <p><span style='font-size:22px'><span style='color:#FF0000'><strong>ഇഎസ്ജി ഫണ്ടുകൾ</strong></span></span><br /> മ്യൂച്വൽ ഫണ്ട് കമ്പനികൾ നിക്ഷേപകരിലെത്തിച്ച പുതു ആശയമാണ് ഇഎസ്ജി. പരിസ്ഥിതി-സാമൂഹിക-ഭരണനിർവഹണ ഫണ്ടുകളെന്ന് ഇതിനെ വിളിക്കാം. ഇഎസ്ജി മാനദണ്ഡങ്ങൾ പാലിക്കുന്ന കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുന്ന ഫണ്ടുകളാണിവ. പരിസ്ഥിതിമാത്രമല്ല, സാമൂഹിക പ്രതിബദ്ധത, ഭരണനിലവാരം തുടങ്ങിയവയും അതോടൊപ്പം പരിഗണിക്കുന്നു. ഏകീകൃതമായ ചട്ടക്കൂട് ഇല്ലെങ്കിലും ഫണ്ടുഹൗസുകൾ ഓരോരുത്തരും തയ്‌യാറാക്കിയ മാനദണ്ഡമനുസരിച്ചാണ് നിക്ഷേപ പദ്ധതി തയ്‌യാറാക്കുന്നത്. </p>  <p><span style='font-size:22px'><span style='color:#FF0000'><strong>നേട്ടസാധ്യത എത്രത്തോളമുണ്ട്? </strong></span></span><br /> ഹരിത നിക്ഷേപസാധ്യതകൾ പ്രയോജനപ്പെടുത്തുന്നത് ത്യാഗമായി കരുതേണ്ടതുണ്ടോ? അത്രതന്നെ ത്യാഗം സഹിക്കാതെ മികച്ചനേട്ടമുണ്ടാക്കാനുള്ള സാധ്യതകളാണ് ഇത്തരം ഫണ്ടുകൾ മുന്നോട്ടുവെക്കുന്നത്. മികച്ച നേട്ടസാധ്യതകളുള്ള നിരവധി കമ്പനികൾ ഈ മേഖലയിലുണ്ട്. കൽക്കരി, എണ്ണ, ഗ്യാസ് തുടങ്ങിയ മേഖലകളിലെ കമ്പനികളെ ഒഴിവാക്കി പുനരുപയോഗ ഊർജമേഖലയിലെ സ്ഥാപനങ്ങൾ നിക്ഷേപത്തിന് തിരഞ്ഞെടുക്കാം. ടെസ് ലയെപോലുള്ള ഇലക്‍ട്രിക് വാഹന നിർമാതാക്കൾ ഉദാഹരണമാത്രം. ഭാവിയിൽ മികച്ച വളർച്ചാസാധ്യതയാണ് ഇ.വി തുറന്നിടുന്നത്. എല്ലാ ഗ്രീൻ നിക്ഷേപങ്ങളും ഹരിതമല്ലെന്നും മനസിലാക്കണം. കൽക്കരിയേക്കാൾ പ്രകൃതി സൗഹൃദമായി പ്രകൃതി വാതകത്തിന്റെ ഉപയോഗം പരിഗണിക്കാം. എന്നാൽ, പ്രകൃതി വാതക ഖനനവും വേർതിരിച്ചെടുക്കുന്നതിനുമുള്ള പ്രകൃയയും അത്രതന്നെ പ്രകൃതി സൗഹൃദമല്ലെന്നകാര്യം ഓർക്കേണ്ടതുണ്ട്. </p>  <p>ഇഎസ്ജി നിക്ഷേപത്തിന്റെ ഭാഗമാകാൻ ഏതൊക്കെ കമ്പനികൾ യോഗ്യതനേടുന്നു എന്നതാണ് പ്രധാനം. ഇതുംസബന്ധിച്ച് പൊതുവായ അടിസ്ഥാനങ്ങളൊന്നുമില്ല. ഇക്കാര്യം വിലയിരുത്തുന്നതിനും മൂല്യംനിർണയത്തിനും റേറ്റിങ് ഏജൻസികളിൽനിന്നുള്ള ഡാറ്റയോടൊപ്പം ഫണ്ട് കമ്പനികൾ സ്വന്തമായുള്ള ഗവേഷണ വൈദഗ്ധ്യം ഉപയോഗപ്പെടുത്തുകയാണ് ചെയ്‌യുന്നത്. </p>  <table border='0' cellpadding='10' cellspacing='0' class='table table-responsive table-bordered table-striped' style='width:100%'>  <tbody>   <tr>    <td colspan='4' style='height: 4px background-color: rgb(255, 204, 51) text-align: center'><span style='color:#008080'><strong>ESG FUNDS </strong></span></td>   </tr>   <tr>    <td style='height: 4px'><span style='color:#FF0000'><strong>Fund</strong></span></td>    <td style='height: 4px'><span style='color:#FF0000'><strong>Lauch</strong></span></td>    <td><span style='color:#FF0000'><strong>Expense Ratio*</strong></span></td>    <td><span style='color:#FF0000'><strong>Net Assets(Cr)</strong></span></td>   </tr>   <tr>    <td style='height: 4px'>ABSL ESG Fund</td>    <td style='height: 4px'>Dec-20  </td>    <td>0.42  </td>    <td>1,006</td>   </tr>   <tr>    <td>Axis ESG Equity Fund</td>    <td>Feb-20 </td>    <td>0.54 </td>    <td>1,963</td>   </tr>   <tr>    <td>ICICI Prudential ESG Fund</td>    <td>Oct-20 </td>    <td>0.60 </td>    <td>1,861</td>   </tr>   <tr>    <td>Invesco India ESG Equity Fund</td>    <td>Mar-21 </td>    <td>0.59 </td>    <td>691</td>   </tr>   <tr>    <td>Kotak ESG Opp Fund </td>    <td>Dec-20 </td>    <td>0.32  </td>    <td>1,735</td>   </tr>   <tr>    <td>Mirae Asset ESG </td>    <td>Nov-20  </td>    <td>0.40  </td>    <td>125</td>   </tr>   <tr>    <td>Quant ESG Equity Fund </td>    <td>Nov-20 </td>    <td>1.35 </td>    <td>23</td>   </tr>   <tr>    <td>Quantum India ESG Equity Fund </td>    <td>Jul-19 </td>    <td>0.93 </td>    <td>47</td>   </tr>   <tr>    <td>SBI Magnum Equity ESG Fund </td>    <td>Jan-13 </td>    <td>1.29 </td>    <td>4,025</td>   </tr>   <tr>    <td><em>*Direct plan</em></td>    <td> </td>    <td> </td>    <td> </td>   </tr>  </tbody> </table>  <p><span style='font-size:22px'><span style='color:#FF0000'><strong>തീരുമാനം വ്യക്തിപരം</strong></span></span><br /> സമൂഹത്തിനുകൂടി ഉപകാരപ്രദമാകുന്ന നിക്ഷേപം തികച്ചും വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. യുഎസിൽനിന്ന് നാട്ടിലേക്ക് തിരിച്ചെത്തി വയനാട്ടിലെ പച്ചത്തുരുത്തിൽ സ്വയംപര്യാപ്തതനേടിയ തോമാച്ചന്റെ നിലപാട് ഇതിനോട് കൂട്ടിവായിക്കാം. സമൂഹത്തിന് എന്തെങ്കിലും തിരികെ നൽകാനും പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളിയാകാനും കഴിയുന്ന മികച്ച മാർഗമാണ് മുന്നിലുള്ളത്. കമ്പനികളുടെ മുന്നോട്ടുള്ള പ്രയാണത്തിൽ നിക്ഷേപകരുടെ പിന്തുണ എന്തുകൊണ്ടും പ്രചോദനകരമാണ്. </p>  <p>വൻകിട ടെക് കമ്പനികൾപോലും കാർബൺ രഹിത ലക്ഷ്യങ്ങൾ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. പാരിസ്ഥിതികമായി ചിന്തിച്ചാൽ എത്രയോ ഉന്നതമാണ് ഈതീരുമാനമെന്ന് മനസിലാക്കാം. അതേസമയം, ഈ കമ്പനികളുടെ ഡാറ്റ സ്വകാര്യതയുമായി ബന്ധപ്പെട്ട നയങ്ങൾ സാമൂഹികപരമായ നിലപാടിനെ ചോദ്യചെയ്‌യാനിടയാക്കുന്നകാര്യവും ഇവിടെ പ്രസക്തമാണ്. അതുകൊണ്ടുതന്നെ ഇഎസ്ജി-യുടെ മൂന്നുഘടകങ്ങൾക്കും ഒരേപോലെ പ്രധാന്യംനൽകുന്ന സാധ്യതകൾ പ്രയോജനപ്പെടുത്തുകയെന്നത് വെല്ലുവിളിയാണ്. </p>  <p>ഇഎസ്ജിയുടെ അതിരുകൾ ഇരുമ്പുമറകൊണ്ട് വേർതിരിക്കാനും എളുപ്പമല്ല. വിപണിമൂല്യംകൊണ്ട് ലോകംതന്നെ കീഴടക്കിയ ജനപ്രിയ വൈദ്യുതി വാഹന നിർമാതാവ് കോംഗോയിലെ ഖനനഭീമനുമായി സഹകരിച്ച് കോബാൾട്ട് ഉത്‌പാദിപ്പിക്കാൻ പദ്ധതിയിടുന്നു. എന്നാൽ, ബാലവേല സംബന്ധിച്ച് മനുഷ്യാവകാശ സംഘടനകൾ ആശങ്ക ഉയർത്തിയ കമ്പനിയുമായുള്ള സഹകരണം ചോദ്യംചെയ്‌യപ്പെടുക സ്വാഭാവികമാണ്. വാഹന നിർമാതാവ് ഇഎസ്ജി മാനദണ്ഡത്തന്റെ നഗ്നമായ ലംഘനംനടത്തുന്നില്ലെങ്കിലും അതിന്റെ ഭാഗമാകുന്ന നിക്ഷേപകർ അവർ ഉദ്ദേശിച്ച സാമൂഹിക മാനദണ്ഡങ്ങൾ ലംഘിക്കുകയാണ് ചെയ്‌യുന്നത്. </p>  <p><span style='font-size:22px'><span style='color:#FF0000'><strong>നേട്ടസാധ്യത</strong></span></span><br /> റിസ്കിന് അനുസരിച്ചുള്ള വരുമാനം ഉണ്ടാക്കുക എന്നതാണ് ഏതൊരു നിക്ഷേപ തീരുമാനത്തിന്റെയും പ്രാഥമിക ലക്ഷ്യം. ഇക്വിറ്റി നിക്ഷേപകരെടുക്കുന്ന റിസ്ക് പരിഗണിക്കുമ്പോൾ പണപ്പെരുപ്പ നിരക്കിനേക്കാൾ ഉയർന്നവരുമാനം പ്രതീക്ഷിക്കുക സ്വാഭാവികം. അതുകൊണ്ടുതന്നെ ഇഎസ്ജി ഫണ്ടുകൾക്കും ഈ പ്രതീക്ഷ നിറവേറ്റാൻ കഴിയണം. പരിമിതമായ ചരിത്രമുള്ള ഇത്തരം ഫണ്ടുകളുടെ ട്രാക്ക് റെക്കോഡ് വിലയിരുത്താതെ ഇക്കാര്യത്തിൽ ഒരു നിർദേശം മുന്നോട്ടുവെക്കാനാവില്ല. </p>  <p>എങ്കിലും മികച്ച ആശയം മുന്നോട്ടുവെക്കുന്ന കമ്പനികൾക്ക് വളരാൻ ഏറെ സാധ്യതകൾ മുന്നിലുണ്ട്. മനുഷ്യ സമൂഹം പുരോഗമിക്കുമ്പോൾ ഇത് വർധിക്കുകയേയുള്ളൂ. വിപണിയുടെ ചലനത്തിൽ വിദേശ നിക്ഷേപകർ നിർണായക പങ്കുവഹിക്കുന്ന സാഹചര്യം നിലനിൽക്കുവോളം സുസ്ഥിര ബിസിനസുകൾക്ക് കൂടുതൽ വിദേശമൂലധനം ആകർഷിക്കാനാകും. കറയറ്റ ഭരണനിർവഹണം മൂലധന സമാഹരണം എളുപ്പമാക്കുമെന്നകാര്യത്തിൽ സംശയമില്ല. ഇത്തരം കമ്പനികളുടെ ഓഹരികൾ നയംകൊണ്ട് ശക്തരായവരുടെ കൈവശമായിരിക്കുമെന്നതിനാൽ അസ്ഥിരത കുറവുമായിരിക്കും.</p>  <p><iframe aria-label='Split Bars' frameborder='0' height='562' id='datawrapper-chart-V651t' scrolling='no' src='https://datawrapper.dwcdn.net/V651t/1/' style='width: 0 min-width: 100% !important border: none' title='ഇ.എസ്.ജിയുടെ ലോകം'></iframe></p>  <p><span style='font-size:22px'><span style='color:#FF0000'><strong>നികുതി ആനുകൂല്യം?</strong></span></span><br /> ഗ്രീൻ എഫ്ഡിക്കോ ഇഎസ്ജി ഫണ്ടുകൾക്കോ പ്രത്യേകം നികുതി ആനുകൂല്യങ്ങളൊന്നും നിലവിൽ ലഭ്യമല്ല. സാധാരണ എഫ്ഡികൾക്ക് ബാധകമായ നികുതിതന്നെയാണ് ഗ്രീൻ എഫ്ഡികൾക്കുമുള്ളത്. മ്യൂച്വൽ ഫണ്ടുകളുടെ കാര്യത്തിലും മാറ്റമില്ല. അതായത് ഹ്രസ്വകാല മൂലധനനേട്ടത്തിന് 15ശതമാനവും ദീർഘകാല മൂലധനനേട്ടത്തിന് 10ശതമാനവുമാണ് നികുതി. കമ്പനികൾക്ക് ലഭിക്കുന്ന സബ്സിഡികളും ഇളവുകളും പരോക്ഷമായി പ്രയോജനംചെയ്‌യും. </p>  <p><span style='font-size:22px'><span style='color:#FF0000'><strong>പോർട്ട്ഫോളിയോ രൂപപ്പെടുത്താം</strong></span></span><br /> ഇതേ ആശയത്തോട് യോജിച്ച് പ്രവർത്തിക്കുന്ന മികച്ച കമ്പനികളുടെ പോർട്ട്ഫോളിയോ രൂപപ്പെടുത്തി അവയുടെ ഓഹരികളിൽ നേരിട്ട് നിക്ഷേപിക്കാനുള്ള അവസരവും നിക്ഷേപകർക്ക് പ്രയോജനപ്പെടുത്താം. പാരിസ്ഥിതിക ആഘാതം, സാമൂഹിക പ്രതിബദ്ധത തുടങ്ങിയകാര്യങ്ങൾ വിലയിരുത്തി യോജിച്ച കമ്പനികൾ തിരഞ്ഞെടുക്കുകയാണ് അതിന് ചെയ്‌യേണ്ടത്. കമ്പനികളുടെ ഉത്‌പന്നങ്ങൾ വിലയിരുത്തി, പ്രവർത്തനചരിത്രം വിശകലനംചെയ്ത് ഈ തീമിലേക്ക് സ്വതന്ത്രമായി ഓഹരികൾ തിരഞ്ഞെടുക്കാം. </p>  <p>നിലവിലുള്ള ഇഎസ്ജി ഫണ്ടുകളുടെ പോർട്ട്ഫോളിയോ പരിശോധിച്ചാൽ 134 സ്റ്റോക്കുകളാണ് കാണാൻ കഴിയുക. (പട്ടിക കാണുക). മാനദണ്ഡത്തിൽ വ്യതിയാനംവരുന്നുഎന്നുള്ളതാണ് വളരെ വലിയൊരുപട്ടിക നൽകുന്ന സൂചന. ക്രമവത്‌കരണത്തിന്റെ അഭാവം ലോകമെമ്പാടുമുള്ള ഇഎസ്ജി ഫണ്ടുകൾ നേരിടുന്ന വിമർശനത്തിന് കാരണമാണ്. നിക്ഷേപകനെ സംബന്ധിച്ചെടുത്തോളം ഉയർന്ന ലക്ഷ്യത്തിനുള്ള നിക്ഷേപമെന്നത് ഇപ്പോഴും സ്വപ്നമായി തുടരുമെന്നുതന്നെയാണ് അതിൽനിന്ന് വ്യക്തമാകുന്നത്. </p>  <p><iframe aria-label='Split Bars' frameborder='0' height='323' id='datawrapper-chart-JIghQ' scrolling='no' src='https://datawrapper.dwcdn.net/JIghQ/1/' style='width: 0 min-width: 100% !important border: none' title='Top 10 ESG Stocks in India'></iframe></p>  <p><span style='font-size:22px'><span style='color:#FF0000'><strong>വൈവിധ്യവത്‌കരണം</strong></span></span><br /> വൈവിധ്യവത്‌കരണത്തിനാണ് ഈ വിഭാഗം ഫണ്ടിൽ നിക്ഷേപിക്കുന്നതെങ്കിൽ അത് എത്രത്തോളം ഗുണകരമാകുമെന്ന് കണ്ടറിയേണ്ടതുണ്ട്. വിവിധ ഫണ്ടുകളുടെ നിക്ഷേപ പോർട്ട്ഫോളിയോ പരിശോധിച്ചാൽ അത് ബോധ്യമാകും. ഇഎസ്ജി ഫണ്ടുകൾ ഡൈവേഴ്സിഫൈഡ് ഇക്വിറ്റി ഫണ്ടുകളുമായി താരതമ്യംചെയ്താൽ ഓവർലാപിങ് ഓഹരികളുടെ എണ്ണം 11 മുതൽ 17 വരെയാണെന്ന് കാണാം. </p>  <div class='right' style='background:#ECECECborder:1px solid #fffpadding:10px 20px'> <p>feedback to:<br /> antonycdavis@gmail.com</p> </div>  <div style='background: rgb(255, 188, 255) border: 1px solid rgb(255, 255, 255) padding: 30px 20px'> <p><span style='color:#FF0000'><strong>കുറിപ്പ്:</strong></span> സമൂഹിക പ്രതിബദ്ധതയോടൊപ്പം പരിസ്ഥിതി സൗഹൃദവും കറയറ്റ ഭരണനിർവഹണവുമുള്ള പ്രവർത്തനരീതിയും മനോഭാവവും വളർത്തുന്ന ബിസിനസുകൾ രൂപപ്പെടുത്താൻ ഇഎസ്ജി എന്ന ആശയം ഭാവിയിലെങ്കിലും ഉപകരിക്കുമെന്നകാര്യത്തിൽ സംശയമില്ല. അതുകൊണ്ടുതന്നെ ഉന്നത ലക്ഷ്യംമുന്നോട്ടുവെക്കുന്ന ഇഎസ്ജി ഫണ്ടുകൾ മറ്റ് സെക്‍ടറൽ-തീമാറ്റിക് ഫണ്ടുകളെ അപേക്ഷിച്ച് എന്തുകൊണ്ടും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. നിലവിലെ മറ്റ് ഫണ്ടുകൾ വാഗ്ദാനംചെയ്‌യാത്ത സാധ്യത ഇഎസ്ജി ഫണ്ടുകൾ നൽകുന്നുണ്ടോയെന്ന് പരിശോധിച്ച് നിക്ഷേപകനെന്ന നിലയിൽ തീരുമാനമെടുക്കാം. ഭാവിയിൽ ഈ ആശയത്തോട് യോജിക്കുന്നതരത്തിൽ കമ്പനികൾ അവരുടെ പ്രവർത്തനരീതികളിൽ മാറ്റംവരുത്തുമ്പോൾ നിക്ഷേപലോകവും വിശാലമാകും. </p> </div>]]>
                                                                &lt;br /&gt;&lt;a target='_blank' href='https://www.mathrubhumi.com'&gt;read more ..&lt;/a&gt;
                                </description>
                            <link>https://www.mathrubhumi.com/money/personal-finance/savings-centre/green-investment-and-social-commitment-column-by-dr-antony-1.5942507</link>
                        </item>
                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                            </channel>
</rss>
