<?xml version="1.0" encoding="utf-8"?>
<rss version="2.0">
<channel>
<title><![CDATA[kollam app feed]]></title>
<link>http://www.mathrubhumi.com//cmlink/kollam-app-feed-1.1184543</link>
<description>

</description>
<lastBuildDate>Fri, 17 Sep 2021 20:30:00 +0000</lastBuildDate>
<pubDate>Fri, 17 Sep 2021 20:30:00 +0000</pubDate>
<language></language>
<item>
<title><![CDATA[മെഷീനുകളുടെ കാലാവധി കഴിഞ്ഞു; ഓയിൽപാം ഫാക്ടറി സ്തംഭനത്തിലേക്ക്]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012287]]></link>
<description><![CDATA[<br/><br/>പനങ്കുലകൾ കെട്ടിക്കിടന്നു നശിക്കുന്നുകൃഷിമന്ത്രി നാളെ ഫാക്ടറി സന്ദർശിക്കുംകൊല്ലം : ബോയിലറുകൾ തകരാറിലായതോടെ പൊതുമേഖലാ സ്ഥാപനമായ ഓയിൽപാം ഇന്ത്യ ലിമിറ്റഡിന്റെ ഫാക്ടറി സ്തംഭനത്തിലേക്ക്. ഏരൂർ എസ്റ്റേറ്റിലെ എണ്ണപ്പനക്കായ സംസ്കരണഫാക്ടറിയുടെ പ്രവർത്തനമാണ് പ്രതിസന്ധിയിലായത്. ഇവിടെനിന്നുള്ള ക്രൂഡ് ഓയിൽ ശുദ്ധീകരിച്ച് പാംഓയിൽ നിർമിക്കാനുള്ള എണ്ണശുദ്ധീകരണശാലാ പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു.1999-ൽ തുടങ്ങിയ ഫാക്ടറിയുടെ പ്രവർത്തനകാലാവധി 20 വർഷമായിരുന്നു. ഇതവസാനിച്ച 2019 മുതലാണ് പ്രശ്നങ്ങൾ തുടങ്ങിയത്. രണ്ടു ബോയ്‌ലറുകളിൽ ഒരെണ്ണം അറ്റകുറ്റപ്പണിക്കായി ഇളക്കിയിട്ടു രണ്ടുവർഷമായി. ശേഷിക്കുന്ന ഒരു ബോയ്‌ലർ, ട്യൂബിലെ ചോർച്ചകാരണം പ്രവർത്തിപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇതുമൂലം ഓയിൽപാം തോട്ടങ്ങളിൽനിന്ന് ശേഖരിച്ച ടൺ കണക്കിന് പനങ്കുലകൾ ഫാക്ടറിയുടെ യാർഡിലും എസ്റ്റേറ്റുകളിലും അഴുകി നശിക്കുന്നു.മണിക്കൂറിൽ 20 ടൺ പനങ്കുലകൾ സംസ്കരിച്ച് ക്രൂഡ് ഓയിലാക്കാൻ ശേഷിയുള്ള പാംഓയിൽ മില്ലിന്റെ നവീകരണത്തിനും അറ്റകുറ്റപ്പണിക്കും വേണ്ട നടപടിയുണ്ടാകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കുകാരണം. കോവിഡ് കാരണം ബോയിലറിന്റെ ട്യൂബ് കിട്ടാതായതാണ് അറ്റകുറ്റപ്പണി വൈകാൻ കാരണമെന്നും മൂന്നുമാസത്തിനകം ഫാക്ടറി പ്രവർത്തനസജ്ജമാകുമെന്നും കന്പനി മാനേജിങ് ഡയറക്ടർ ഡോ. ബാബു തോമസ് പറഞ്ഞു.സ്വന്തമായി എണ്ണശുദ്ധീകരണശാല തുടങ്ങി, പാംഓയിൽ നിർമിച്ച് വിപണിയിലിറക്കിയും മറ്റും പ്രവർത്തനം വിപുലീകരിക്കാതിരുന്നതും തിരിച്ചടിയായി. ഇതിനു പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും മാനേജ്‌മെന്റ് പിന്മാറിയനിലയാണ്. സാമ്പത്തികമായി വിജയിക്കില്ലെന്ന പ്രാഥമിക പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഭാരതീപുരത്ത് തുടങ്ങാനുദ്ദേശിച്ച പദ്ധതി ഉപേക്ഷിച്ചത്. എന്നാൽ ഓയിൽപാം ഇന്ത്യയിൽനിന്ന് ക്രൂഡ് ഓയിലും എണ്ണക്കുരുവും വാങ്ങി സംസ്കരിച്ച്, വൻകിട സ്വകാര്യ കമ്പനികൾ കേരളത്തിൽ ഭക്ഷ്യഎണ്ണ അടക്കമുള്ള ഉത്പന്നങ്ങൾ വിറ്റഴിക്കുന്നുണ്ട്.മനോഹരമായ എണ്ണപ്പനത്തോട്ടങ്ങളുമായി ബന്ധപ്പെടുത്തി ടൂറിസം പദ്ധതികൾക്ക് നിർദേശം ഉണ്ടായിരുന്നെങ്കിലും അതും നടന്നില്ല. കൃഷിമന്ത്രി പി.പ്രസാദ് ഞായറാഴ്ച ഫാക്ടറിയിലെത്തുന്നുണ്ട്. വിപുലീകരണവും നവീകരണവും അടക്കമുള്ള കാര്യങ്ങൾ മന്ത്രിയുമായി ചർച്ചചെയ്യുമെന്ന് പി.എസ്.സുപാൽ എം.എൽ.എ. പറഞ്ഞു.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012287]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.6012285.1631911160!/httpImage/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[മെഷീനുകളുടെ കാലാവധി കഴിഞ്ഞു; ഓയിൽപാം ഫാക്ടറി സ്തംഭനത്തിലേക്ക്]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012287]]></link>
</image>
</item>
<item>
<title><![CDATA[കുപ്പിക്കഴുത്തുപോലെ സംസ്ഥാന ഹൈവേ]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012578]]></link>
<description><![CDATA[<br/><br/>കൊട്ടിയം : കൊല്ലം-ആയൂർ സംസ്ഥാന ഹൈവേയിൽ കൊല്ലം ചെമ്മാൻമുക്കുമുതൽ കണ്ണനല്ലൂർവരെ പത്തുകിലോമീറ്റർ... വീതിയില്ലാത്ത ഇടുങ്ങിയ റോഡിലെ ഗതാഗതക്കുരുക്കിൽപ്പെട്ട് യാത്രക്കാർ. കുപ്പിക്കഴുത്തുപോലെ ഇടുങ്ങിയ റോഡ്‌. പത്തുകിലോമീറ്ററിനുള്ളിൽ ജില്ലയിലെ പ്രധാന റോഡുകളായ ലിങ്ക് റോഡ്, ബൈപ്പാസ് റോഡ്, കൊട്ടിയം-കുണ്ടറ ഇടനാഴി എന്നിവയെ ബന്ധിപ്പിച്ചാണ് സംസ്ഥാന ഹൈവേ കടന്നുപോകുന്നത്. നൂറുകണക്കിന് സ്വകാര്യബസുകളും കൊല്ലം-കുളത്തൂപ്പുഴ ചെയിൻ സർവീസും മറ്റ് കെ.എസ്.ആർ.ടി.സി.ബസുകളുമടക്കം ആയിരക്കണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ പോകുന്നത്. വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും റോഡ്‌ വീതികൂട്ടി ടാർ ചെയ്യുന്നതടക്കമുള്ള പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ലെന്ന് പൊതുപ്രവർത്തകനായ അയത്തിൽ നിസാം പറയുന്നു.കൊല്ലം-കണ്ണനല്ലൂർ റോഡിന് വീതിയില്ലാത്തതുകാരണം ബൈപ്പാസ് കടന്നുപോകുന്ന അയത്തിൽ ജങ്ഷനിലെ സിഗ്നൽ സംവിധാനവും കാര്യക്ഷമമായി പ്രവർത്തിപ്പിക്കാനാകുന്നില്ല. കൊല്ലത്തുനിന്ന്‌ അയത്തിൽവഴി കല്ലും താഴത്തേക്ക്‌ പോകേണ്ട വാഹനങ്ങളും കല്ലുംതാഴത്തുനിന്ന്‌ അയത്തിലെത്തി കണ്ണനല്ലൂർ ഭാഗത്തേക്ക്‌ പോകേണ്ട വാഹനങ്ങളും സിഗ്നലിൽ കുടുങ്ങിക്കിടക്കുന്നത് പതിവാണ്. ചെമ്മാൻമുക്ക്, അയത്തിൽ, ഡീസൻറ്മുക്ക് ഭാഗങ്ങളിലെ റോഡ്പുറമ്പോക്കെല്ലാം കൈയേറി കടകൾ സ്ഥാപിച്ചിരിക്കുന്നു. ഇവിടെ വാഹനങ്ങൾ ഞെങ്ങിഞെരുങ്ങിയാണ് കടന്നുപോകുന്നത്. വാഹനങ്ങൾ തമ്മിൽ ഉരസിയുണ്ടാകുന്ന അപകടങ്ങളും പതിവാണ്. കൊല്ലത്തുനിന്ന്‌ പുറപ്പെടുന്ന ദീർഘദൂര ബസുകൾക്ക്‌ കണ്ണനല്ലൂരിലെത്താൻ 25 മിനിറ്റും സിറ്റി സർവീസിന് 30 മിനിറ്റുമാണ് ആർ.ടി.ഒ. അനുവദിച്ചിട്ടുള്ള സമയം. എന്നാൽ കൊല്ലം-കണ്ണനല്ലൂർ റോഡിൽ 45 മിനിറ്റിലധികമെടുത്താലും ബസുകൾക്ക് ഓടിയെത്താനാകില്ല. യാത്രക്കാരുടെ ഈ ദുരിതങ്ങൾക്കിടെയാണ് അനന്തമായി നീണ്ടുപോകുന്ന കുടിവെള്ള പൈപ്പ് സ്ഥാപിക്കലും മഴയും. ഞാങ്കടവ് പദ്ധതിക്കുവേണ്ടി കൂറ്റൻ പൈപ്പിടാൻ റെയിൽവേ സ്റ്റേഷൻമുതൽ ഡീസൻറ്മുക്കുവരെ നടത്തിയ പ്രവൃത്തികൾ മാസങ്ങൾ കഴിഞ്ഞിട്ടും ഭാഗികമായിമാത്രമേ പൂർത്തിയിയിട്ടുള്ളൂ. മണിച്ചിത്തോട്, അമ്മൻനട, പാർവത്യാർ ജങ്ഷൻ, പവർഹൗസ്, പുളിയത്തുമുക്ക്, പുന്തലത്താഴം, രണ്ടാംനമ്പർ ഭാഗങ്ങളിൽ യാത്രചെയ്യാനാകാത്ത അവസ്ഥയാണ്. ചെളിയിൽ നിയന്ത്രണംവിട്ടു മറിയുന്ന ഇരുചക്രവാഹനയാത്രക്കാർ പതിവുകാഴ്ചയാണ്. സംസ്ഥാന ഹൈവേയായി പ്രഖ്യാപിച്ച് സൂചനാ ബോർഡുകൾ സ്ഥാപിച്ചെങ്കിലും പുന്തലത്താഴതെ ബിവറേജസ് ഔട്ട്‌ലെറ്റിനുവേണ്ടി സംസ്ഥാന ഹൈവേ അല്ലെന്ന സത്യവാങ്മൂലം നൽകിയതോടെ റോഡിെൻറ കാര്യത്തിൽ അധികൃതർക്കുതന്നെ നിശ്ചയമില്ലാത്ത അവസ്ഥയായി. ഇത് റോഡിെൻറ വികസനപദ്ധതികളെയും ബാധിക്കുമെന്ന ഭയപ്പാടിലാണ് നാട്ടുകാർ.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012578]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.6012576.1631912121!/httpImage/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[കുപ്പിക്കഴുത്തുപോലെ സംസ്ഥാന ഹൈവേ]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012578]]></link>
</image>
</item>
<item>
<title><![CDATA[വിശ്വകർമസമുദായത്തിന്റെ പ്രശ്നങ്ങളിൽ തീരുമാനത്തിന് ശ്രമമുണ്ടാകും- മന്ത്രി]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012310]]></link>
<description><![CDATA[<br/><br/>ചങ്ങനാശ്ശേരി: വിശ്വകർമ സമുദായത്തിന്റെ ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി മന്ത്രിസഭയിൽവെച്ച്  നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ നടപടിയെടുക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. വിശ്വകർമ സർവീസ് സൊസൈറ്റി ആസ്ഥാനത്ത് നടന്ന വിശ്വകർമ ദിനാഘോഷവും വെർച്വൽ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി.എസ്.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ടി.ആർ.മധു അധ്യക്ഷത വഹിച്ചു. ട്രഷറർ കെ.എ.ശിവൻ വിശ്വകർമദിന സന്ദേശം നൽകി. ജനറൽ സെക്രട്ടറി എം.പി.രാധാകൃഷ്ണൻ, അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ., നഗരസഭാധ്യക്ഷ സന്ധ്യാ മനോജ്, വി.എസ്.എസ്.ഭാരവാഹികളായ കെ.ആർ.സുധീന്ദ്രൻ, വി.ആർ.മുരളി, മഹേശ്വരി അനന്തകൃഷ്ണൻ, കെ.എ.ദേവരാജൻ, എൻ.സതീഷ്‌കുമാർ, മുരുകൻ പാളയത്തിൽ എന്നിവർ സംസാരിച്ചു.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012310]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.6012306.1631911233!/httpImage/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[വിശ്വകർമസമുദായത്തിന്റെ പ്രശ്നങ്ങളിൽ തീരുമാനത്തിന് ശ്രമമുണ്ടാകും- മന്ത്രി]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012310]]></link>
</image>
</item>
<item>
<title><![CDATA[മഞ്ജുവിന്റെ മകന്റെ പഠനം ഏറ്റെടുത്ത് ആർ.ടി.ഓഫീസ് ജീവനക്കാർ]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012283]]></link>
<description><![CDATA[<br/><br/>പത്തനാപുരം : ഗാന്ധിഭവന്റെ തണലിലെത്തിയ മഞ്ജുവിനും മക്കൾക്കും സഹായവുമായി മല്ലപ്പള്ളി ആർ.ടി.ഓഫീസ് ജീവനക്കാർ. മകന്റെ തുടർപഠനം ഏറ്റെടുക്കാനാണ് ഓഫീസിലെ എല്ലാ ജീവനക്കാരുടെയും തീരുമാനം. ഇരവിപുരത്തെ സുനാമി ഫ്ളാറ്റിൽ സമൂഹവിരുദ്ധരുടെ ശല്യംകാരണം അന്തിയുറങ്ങാനാകാതെ അമ്മയും മക്കളും തീവണ്ടിയിൽ അഭയംപ്രാപിച്ചത് ‘മാതൃഭൂമി’ വാർത്തയാക്കിയിരുന്നു.ഇതേത്തുടർന്ന് ഇവർ ഗാന്ധിഭവന്റെ സ്നേഹത്തണലിലേക്ക് എത്തുകയായിരുന്നു. മകളുടെ തുടർപഠനം കോഴിക്കോട് ഫാറൂഖ് കോളേജ് ഏറ്റെടുത്തത് വാർത്തയെത്തുടർന്നായിരുന്നു. ഗാന്ധിഭവനിലെത്തിയ മല്ലപ്പള്ളി ആർ.ടി.ഓഫീസ് ജീവനക്കാർ മഞ്ജുവിന്റെ മക്കൾക്ക് പഠനോപകരണങ്ങളും വസ്ത്രങ്ങളും കൈമാറി. ആർ.ടി.ഒ. ജിജി ജോർജ്, ജോയിന്റ് ആർ.ടി.ഒ. എം.ജി.മനോജ്, ജീവനക്കാരായ ആർ.പ്രസാദ്, സുരേഷ്ബാബു എം.ജി., ഹരി പി., വി.ഐ.പ്രശാന്ത് എന്നിവർ പങ്കെടുത്തു.  <br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012283]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.6012282.1631911150!/httpImage/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[മഞ്ജുവിന്റെ മകന്റെ പഠനം ഏറ്റെടുത്ത് ആർ.ടി.ഓഫീസ് ജീവനക്കാർ]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012283]]></link>
</image>
</item>
<item>
<title><![CDATA[നവകേരളപുരസ്കാരത്തിൽ തിളങ്ങി പുനലൂർ നഗരസഭ]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012258]]></link>
<description><![CDATA[<br/><br/>മാലിന്യസംസ്കരണത്തിലെ മികവിനുള്ള പുരസ്കാരം ഏറ്റുവാങ്ങിപുനലൂർ : ഖരമാലിന്യസംസ്കരണത്തിലെ മികവിന് ജില്ലാതലത്തിൽ ഒന്നാംസ്ഥാനം നേടിയ പുനലൂർ നഗരസഭ നവകേരളപുരസ്കാരം ഏറ്റുവാങ്ങി. രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. നഗരസഭാ കാര്യാലയത്തിലെ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ പി.എസ്.സുപാൽ എം.എൽ.എ. ചെയർപേഴ്സൺ നിമ്മി ഏബ്രഹാമിന് പുരസ്കാരം സമ്മാനിച്ചു. സംസ്ഥാനതലത്തിലും ഒന്നാംസ്ഥാനം നിലനിർത്താൻ നഗരസഭയ്ക്കു കഴിയട്ടേയെന്ന് സുപാൽ ആശംസിച്ചു.  നഗരസഭയുടെ ഖരമാലിന്യസംസ്കരണപ്രവർത്തനങ്ങൾ ശുചിത്വ മിഷൻ, ഗ്രീൻ കേരള, ഹരിതകേരളം മിഷൻ എന്നീ ഏജൻസികൾ പരിശോധിച്ചാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.  ഹരിതകർമസേനയെ നിയോഗിച്ച് ഓരോ വാർഡിൽനിന്നും അജൈവ പാഴ്‌വസ്തുക്കൾ ശേഖരിച്ച് സംസ്കരിച്ചാണ് നഗരസഭ മാതൃക കാട്ടിയത്. പ്ലാസ്റ്റിക് മാലിന്യം പൊടിച്ച് ടാറിങ്ങിന് ഉപയോഗിക്കുകയാണ് പ്രധാന പ്രവൃത്തി. പാഴ്‌വസ്തുക്കൾകൊണ്ട് കലാരൂപങ്ങൾ നിർമിച്ച് പ്രദർശിപ്പിക്കുന്ന 'ജംഗിൾ പാർക്കെ'ന്ന മ്യൂസിയം സംസ്ഥാനതലത്തിൽത്തന്നെ ശ്രദ്ധയാകർഷിച്ചിരുന്നു. ജൈവമാലിന്യം സംസ്കരിക്കാൻ ഓരോവീട്ടിലും പൈപ്പ് കമ്പോസ്റ്റ് സ്ഥാപിക്കുന്ന പദ്ധതിയും നഗരസഭ നടപ്പാക്കി. പുരസ്കാരദാനച്ചടങ്ങിൽ വൈസ് ചെയർമാൻ വി.പി.ഉണ്ണിക്കൃഷ്ണൻ, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സൗമ്യ ഗോപാലകൃഷ്ണൻ, പ്രതിപക്ഷനേതാവ് ജി.ജയപ്രകാശ്, മറ്റു കൗൺസിലർമാർ, സെക്രട്ടറി ബി.അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. പുരസ്കാരം നേടാൻ യത്നിച്ച ശുചീകരണജോലിക്കാർ, ഹരിതകർമസേനാംഗങ്ങൾ, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ എന്നിവരെ കൗൺസിൽ അഭിനന്ദിച്ചു.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012258]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.6012254.1631911065!/httpImage/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[നവകേരളപുരസ്കാരത്തിൽ തിളങ്ങി പുനലൂർ നഗരസഭ]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012258]]></link>
</image>
</item>
<item>
<title><![CDATA[നാലുസ്കൂളുകളിൽക്കൂടി എസ്.പി.സി.യൂണിറ്റ്‌ തുടങ്ങി]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012259]]></link>
<description><![CDATA[<br/><br/>കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ഉപജില്ലയിലെ നാലുസ്കൂളുകളിൽക്കൂടി എസ്.പി.സി.യൂണിറ്റ്‌ (കുട്ടിപ്പോലീസ്) പ്രവർത്തനം തുടങ്ങി. കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ, ക്ലാപ്പന എസ്.വി.എച്ച്.എസ്.എസ്., തഴവ ബി.ജെ.എസ്.എം.മഠത്തിൽ വി.എച്ച്.എസ്.എസ്. എന്നിവിടങ്ങളിലാണ് പുതുതായി യൂണിറ്റുകൾ തുടങ്ങിയത്. കരുനാഗപ്പള്ളി, ഓച്ചിറ സ്റ്റേഷനുകളിലെ ഇൻസ്പെക്ടർ റാങ്കിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനായിരിക്കും ഓരോ സ്കൂളിലെയും യൂണിറ്റിന്റെ ചുമതല.  കരുനാഗപ്പള്ളി ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിലും ഗേൾസ് ഹൈസ്കൂളിലും നടന്ന സ്കൂൾതല ഉദ്ഘാടനം എ.എം.ആരിഫ് എം.പി. നിർവഹിച്ചു. സി.ആർ.മഹേഷ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. കരുനാഗപ്പള്ളി എ.സി.പി. ഷൈനു തോമസ് പദ്ധതി വിശദീകരിച്ചു. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, വൈസ് ചെയർപേഴ്‌സൺ സുനിമോൾ, സാമൂഹികക്ഷേമ ബോർഡ് ചെയർപേഴ്‌സൺ സൂസൻ കോടി, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ എൽ.ശ്രീലത, ഡോ. പി.മീന, പ്രിൻസിപ്പൽ ബി.ഉഷ, പ്രഥമാധ്യാപകരായ മേരി ടി.അലക്സ്, കെ.ശ്രീകുമാർ, അനിൽ ആർ.പാലവിള, സ്കൂൾ മാനേജർ വി.രാജൻ പിള്ള, മാനേജിങ് കമ്മിറ്റി പ്രസിഡന്റ് വി.പി.ജയപ്രകാശ് മേനോൻ എന്നിവർ പങ്കെടുത്തു.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012259]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[പരവൂരിലെ വഴിയോര മത്സ്യക്കച്ചവടം; യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012260]]></link>
<description><![CDATA[<br/><br/>പരവൂർ:ചന്തകളിൽനിന്ന്‌ നിരത്തോരങ്ങളിലേക്ക്‌ ചിലർ മത്സ്യവ്യാപാരം മാറ്റിയതോടെ നഗരവാസികൾ ദുരിതത്തിൽ.നഗരസഭാപ്രദേശമായ കൂനയിൽ ഭാഗത്തും പരവൂർ എസ്.എൻ.വി.സമാജത്തിനടുത്തും റോഡരികലാണ് മത്സ്യക്കച്ചവടം. സമാജം ഓഡിറ്റോറിയത്തിനടുത്ത് തിരക്കേറിയ പരവൂർ-ചാത്തന്നൂർ റോഡരികിൽ  മുടയ്ക്കാരുവിള ക്ഷേത്രത്തിനുമുന്നിലാണ് ഇപ്പോൾ നിരവധിപ്പേരുടെ മത്സ്യവ്യാപാരം. ഇത് വാങ്ങാൻ ആളുകൾ കൂട്ടംകൂടുന്നതോടെ വീതികുറഞ്ഞ റോഡിൽ അപകടങ്ങളും പതിവായി.തിങ്കളാഴ്ച രാവിലെ വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർക്ക്‌ സാരമായി പരിക്കേറ്റു. ഒരുമാസത്തിനിടെ ഇവിടെമാത്രം ഏഴുപേർക്ക് വിവിധ അപകടങ്ങളിൽ പരിക്കേറ്റു. വഴിയോരത്തെ അനധികൃത മത്സ്യവിൽപ്പന നിരോധിക്കണമെന്ന ആവശ്യമുന്നയിച്ച് പല പരാതികളും നഗരസഭാ അധികൃതർക്കും കൗൺസിലർമാർക്കും നൽകിയിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. <br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012260]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[പള്ളി കൈക്കാരനെ സമൂഹവിരുദ്ധർ ആക്രമിച്ചു]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012261]]></link>
<description><![CDATA[<br/><br/>ചവറ : പള്ളി കൈക്കാരനെ സമൂഹവിരുദ്ധർ ആക്രമിച്ചതായി പരാതി. കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവലായത്തിലെ കൈക്കാരൻ െജയിംസിനെ(57)യാണ്‌ വെള്ളിയാഴ്ച വൈകീട്ട് 3.30-ഓടെ ആക്രമിച്ചത്‌. പള്ളിവക പുരയിടം വൃത്തിയാക്കുന്നത് നോക്കാനെത്തിയപ്പോൾ കാടുവെട്ടിത്തെളിക്കുന്നത്‌ എന്താനാണെന്നു ചോദിച്ച് തന്നെ ആക്രമിക്കുകയായിരുന്നെന്ന് െജയിസ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കൈക്ക്‌ ഒടിവുപറ്റിയ െജയിംസ് കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ ചികിത്സ തേടി.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012261]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[ജയിൽ ജീവനക്കാരനെ വധിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012246]]></link>
<description><![CDATA[<br/><br/>കുണ്ടറ: ജയിൽ ജീവനക്കാരനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി പോലീസ്‌ പിടിയിലായി. പടപ്പക്കര സെന്റ് ജോസഫ് പള്ളിക്ക്‌ സമീപം സന്തോഷ് കോട്ടേജിൽ പ്രദീപ് ജില്ലാരിയോസ് (39) ആണ് പിടിയിലായത്. പടപ്പക്കര സ്വദേശി ജോസിനെയാണ് കഴിഞ്ഞ ഡിസംബർ 12-ന് വധിക്കാൻ ശ്രമിച്ചത്. ആക്രമണത്തിനുശേഷം ഒളിവിൽപ്പോയ പ്രതിയെ കുണ്ടറ പോലീസ് പിടികൂടി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പ്രദീപെന്ന് പോലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു. <br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012246]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[കിസാൻ ജവാൻ സമ്മാൻ ദിവസ് ആചരിച്ചു]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012225]]></link>
<description><![CDATA[<br/><br/> കൊല്ലം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം ജന്മദിനത്തോടനുബന്ധിച്ച് ഭാരതീയ ജനത കർഷകമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിസാൻ ജവാൻ സമ്മാൻ ദിവസ് ആചരിച്ചു. ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി സുധീർ ഉദ്ഘാടനം നിർവഹിച്ചു. രാവിലെ 11-ന് രാമൻകുളങ്ങര ബൃഹത്‌ സേവാ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ആയൂർ മുരളി അധ്യക്ഷനായി. മേജർ ജനറൽ സി.എസ്.നായർ മുഖ്യാതിഥിയായി. ജില്ലയിലെ വിമുക്തഭടന്മാരെയും വീരമൃത്യു വരിച്ച ജവാൻമാരുടെ കുടുംബങ്ങളെയും മാതൃകാ കർഷകരെയും പൊന്നാടയണിയിച്ച് ആദരിച്ചു.       ബി.ജെ.പി. ജില്ലാ പ്രസിഡന്റ്  ബി.ബി.ഗോപകുമാർ, ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറിമാരായ വെള്ളിമൺ ദിലീപ്, ശ്രീകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ശശികല റാവു, ബിറ്റി സുധീർ, മന്ദിരം ശ്രീനാഥ്, കർഷകമോർച്ച ജില്ലാ സെക്രട്ടറിമാരായ അജയൻ മയ്യനാട്, അനിൽ വാഴപ്പള്ളി, ഹരീഷ് തെക്കേടം തുടങ്ങിയവർ സംസാരിച്ചു.: കൊല്ലം അഗതിമന്ദിരത്തിൽ നടന്ന ജന്മദിനാഘോഷപരിപാടി ബി.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ ഉദ്ഘാടനം ചെയ്തു. രാവിലെ കൊട്ടാരക്കുളം മഹാഗണപതിക്ഷേത്രത്തിൽ പ്രത്യേകപൂജകളും ചടങ്ങുകളും നടത്തി.  ബി.ജെ.പി.കൊല്ലം ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, മുൻ ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്, ജില്ലാ വൈസ് പ്രസിഡന്റ് ശശികല റാവു, ജില്ലാ ജനറൽ സെക്രട്ടറിമാരായ വെള്ളിമൺ ദിലീപ്, ബി.ശ്രീകുമാർ, വി.എസ്..ജിതിൻദേവ്, മന്ദിരം ശ്രീനാഥ്, വിഷ്ണു പട്ടത്താനം, ബിറ്റി സുധീർ തുടങ്ങിയവർ നേതൃത്വം നൽകി.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012225]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.6012224.1631911022!/httpImage/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[കിസാൻ ജവാൻ സമ്മാൻ ദിവസ് ആചരിച്ചു]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012225]]></link>
</image>
</item>
<item>
<title><![CDATA[പ്രവാസികൾക്കുള്ള 'പേൾ' വായ്പ  : കുടുംബശ്രീ മുഖേനയെന്ന വ്യവസ്ഥ മാറ്റണമെന്ന് ആവശ്യം]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012227]]></link>
<description><![CDATA[<br/><br/>കൊല്ലം : കോവിഡ് പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ പ്രവാസികൾക്കായി സർക്കാർ നടപ്പാക്കുന്ന 'പേൾ' വായ്പാപദ്ധതി കുടുംബശ്രീ മുഖേന മാത്രമെന്ന വ്യവസ്ഥ മാറ്റണമെന്ന് ആവശ്യം. നോർക്ക റൂട്ട്‌സ് മുഖേന രൂപംനൽകിയ 'പ്രവാസി ഭദ്രതാ നാനോ' പദ്ധതിയായ പേൾ (പ്രവാസി ഓൺട്രപ്രണർഷിപ്പ് ഓഗ്‌മെന്റേഷൻ ആൻഡ് റിഫോർമേഷൻ ഓഫ് ലൈവ്‌ലിഹുഡ്സ്) രജിസ്ട്രേഷന് തുടക്കമായിട്ടുണ്ട്. പദ്ധതി മുഖേന പരമാവധി രണ്ടുലക്ഷം രൂപയോ സംരംഭത്തിന്റെ ആകെത്തുകയുടെ 75 ശതമാനോ ഇതിൽ ഏതാണോ കുറവ് ആ തുകയാണ് പലിശരഹിതവായ്പയായി നൽകുക. ശേഷിക്കുന്ന 25 ശതമാനം തുക ഗുണഭോക്താക്കൾ വഹിക്കണം. ആദ്യ ഗഡു ലഭിച്ച് മൂന്നുമാസത്തെ മൊറട്ടോറിയം കാലാവധിക്കുശേഷം തുക തുല്യഗഡുക്കളായി 21 മാസങ്ങൾക്കുള്ളിൽ തിരികെയടയ്ക്കുകയാണ് വേണ്ടത്.  സ്ത്രീകൾക്കും പുരുഷന്മാർക്കും പദ്ധതിയുടെ ഗുണഭോക്താക്കളാകാനാകും. കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങളുടെ കുടുംബാംഗങ്ങളാകണം അപേക്ഷകർ. അയൽക്കൂട്ടാംഗത്വം നേടിയിട്ട് കുറഞ്ഞത് ആറു മാസമെങ്കിലുമായിരിക്കണം എന്ന നിബന്ധനയുമുണ്ട്. കുടുംബശ്രീ അംഗത്വത്തിന്റെ വ്യവസ്ഥകളുടെ പേരിൽ വായ്പ നിരസിക്കരുതെന്ന് കേരള പ്രവാസി വെൽഫെയർ ഓർഗനൈസേഷൻ സംസ്ഥാന ചെയർമാൻ എൻ.എസ്.വിജയൻ പറഞ്ഞു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകി.   15 ലക്ഷത്തോളം പ്രവാസികൾ മടങ്ങിപ്പോകാൻ സാധിക്കാത്തവരായുണ്ട്. ഇവരുടെ കുടുംബാംഗങ്ങൾ ഭൂരിപക്ഷവും കുടുംബശ്രീ യൂണിറ്റിൽ അംഗങ്ങളല്ല. വായ്പയ്ക്കായി സമീപിക്കുമ്പോൾ കുടുംബശ്രീ അംഗത്വമുണ്ടെങ്കിൽ മാത്രമേ വായ്പ കിട്ടുകയുള്ളൂ എന്ന മറുപടിയാണ് ലഭിക്കുന്നതെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. <br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012227]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[ചെക്കാലമുക്കിൽ ട്രാൻസ്‌ഫോർമർ കാടുമൂടി]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012242]]></link>
<description><![CDATA[<br/><br/>പുത്തൂർ:കുഴിമതിക്കാട് ചെക്കാലമുക്കിൽ ഒരു ട്രാൻസ്‌ഫോർമറുള്ളത്‌ ഒറ്റനോട്ടത്തിൽ കാണാനാകില്ല. ചുറ്റും കാടുവളർന്നതാണ് കാരണം. പെരുമ്പുഴ വൈദ്യുത സെക്‌ഷന്റെ പരിധിയിലാണ് ഇത്‌. വള്ളിപ്പടർപ്പുകൾ വൈദ്യുത തൂണുകളിലേക്ക് പടർന്നുകയറിയിരിക്കുന്നു. ഇവിടെ പാതയോരവും കാടുമൂടിക്കിടക്കുകയാണ്.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012242]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[ഗുരുമന്ദിരത്തിന്റെ വഞ്ചി കുത്തിത്തുറന്ന് മോഷണം]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012244]]></link>
<description><![CDATA[<br/><br/>കുണ്ടറ:ഗുരുമന്ദിരത്തിന്റെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തി. പള്ളിമുക്കിനുസമീപം 528-ാം നമ്പർ എസ്.എൻ.ഡി.പി.ശാഖയുടെ ഗുരുമന്ദിരത്തിനു മുന്നിലെ കാണിക്കവഞ്ചിയാണ് കുത്തിത്തുറന്നത്. ഗുരുമന്ദിരത്തിൽ പ്രഭാതപൂജകൾക്കായെത്തിയ ഭാരവാഹികളാണ് വഞ്ചി കുത്തിത്തുറന്നനിലയിൽ കണ്ടത്. നോട്ടുകൾ മാത്രം കൈക്കലാക്കി നാണയങ്ങൾ മുഴുവൻ വഞ്ചിയിലുപേക്ഷിച്ചാണ് മോഷ്ടാവ് കടന്നത്. ആറുമാസങ്ങൾക്കുമുൻപായിരുന്നു വഞ്ചികൾ അവസാനമായി തുറന്നതെന്ന് ഭാരവാഹികൾ പറയുന്നു. ഗുരുമന്ദിരങ്ങൾ കേന്ദ്രീകരിച്ച് മോഷണം വ്യാപകമായിരിക്കുകയാണെന്നും പോലീസ് അന്വേഷിക്കണമെന്നും കുണ്ടറ യൂണിയൻ സെക്രട്ടറി എസ്.അനിൽകുമാർ പറഞ്ഞു. കുണ്ടറ പോലിസ് അന്വേഷണമാരംഭിച്ചു.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012244]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.6012239.1631911017!/httpImage/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[ഗുരുമന്ദിരത്തിന്റെ വഞ്ചി കുത്തിത്തുറന്ന് മോഷണം]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012244]]></link>
</image>
</item>
<item>
<title><![CDATA[ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വ സുവർണ ജൂബിലി ആഘോഷം സമാപിച്ചു : ജനാധിപത്യത്തിന്റെ ശക്തി ജനങ്ങളുടെ പങ്കാളിത്തം- ഉമ്മൻ ചാണ്ടി]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012245]]></link>
<description><![CDATA[<br/><br/>തിരുവനന്തപുരം: ജനങ്ങളും ഭരണാധികാരികളും തമ്മിലുള്ള നല്ല ബന്ധവും അധികാരത്തിൽ ജനങ്ങൾക്കുള്ള പങ്കാളിത്തവുമാണ് ജനാധിപത്യത്തിന്റെ ശക്തിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഭരണാധികാരികൾ ജനങ്ങളിൽ നിന്നകന്നപ്പോഴാണ് ജനാധിപത്യം അട്ടിമറിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചു നടന്ന ഡോക്യുമെന്ററിയുടെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊറോണക്കാലത്ത് ജനങ്ങൾ കഷ്ടപ്പെടുന്ന സമയത്ത് സുവർണ ജൂബിലി ആഘോഷ പരിപാടികൾ വിലക്കേണ്ടിവന്നു. അതിന് ഇളവുനൽകിയാണ് ഒന്നോ രണ്ടോ പരിപാടികൾ നടത്താൻ സമ്മതിച്ചതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. അങ്ങേയറ്റം ദയയും മനുഷ്യസ്നേഹവുമുള്ള അപൂർവ വ്യക്തിത്വമാണ് ഉമ്മൻ ചാണ്ടിയുടേതെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. അദ്ദേഹത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പേര് 'അൺനോൺ വാരിയർ' എന്നത് ശരിയായില്ലെന്നും ഇത്രത്തോളം അറിയപ്പെടുന്ന ഒരു 'വാരിയർ' നമുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയെ ഒരു വിഗ്രഹംപോലെ ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ആളാണ് താനെന്ന് എഴുത്തുകാരൻ പെരുമ്പടവം ശ്രീധരൻ പറഞ്ഞു. കേരളത്തിൽ ജനങ്ങളും എം.എൽ.എ.മാരും തമ്മിലുള്ള അകലം കുറച്ചത് ഉമ്മൻ ചാണ്ടിയാണെന്ന് യു.ഡി.എഫ്. കൺവീനർ എം.എം.ഹസൻ പറഞ്ഞു.ഡി.സി.സി. പ്രസിഡന്റ് പാലോട് രവി, എം.വിൻസെന്റ് എം.എൽ.എ., വി.എസ്.ശിവകുമാർ, സി.പി.ജോൺ, ജിജി തോംസൺ, ജി.വിജയരാഘവൻ, സംഗീത സംവിധായകൻ എം.ജയചന്ദ്രൻ, ഫൈസൽ ഖാൻ, ഡെയ്സി ജേക്കബ്, ഷീല ജെയിംസ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ഉമ്മൻചാണ്ടിയുടെ ജീവിതത്തെ ആസ്പദമാക്കി മക്ബുൽ റഹ്മാൻ സംവിധാനംചെയ്ത 'ദ അൺനോൺ വാരിയർ' എന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012245]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.6012243.1631911027!/httpImage/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വ സുവർണ ജൂബിലി ആഘോഷം സമാപിച്ചു : ജനാധിപത്യത്തിന്റെ ശക്തി ജനങ്ങളുടെ പങ്കാളിത്തം- ഉമ്മൻ ചാണ്ടി]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012245]]></link>
</image>
</item>
<item>
<title><![CDATA[ദേശീയ തൊഴിലാളിദിനം ആചരിച്ചു]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012255]]></link>
<description><![CDATA[<br/><br/>കൊല്ലം : ബി.എം.എസ്. കൊല്ലം ഈസ്റ്റിന്റെ നേതൃത്വത്തിൽ വിശ്വകർമജയന്തി ദേശീയ തൊഴിലാളിദിനമായി ആചരിച്ചു. സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ശിവജി സുദർശൻ ഉദ്ഘാടനം ചെയ്തു. ഗിരീഷ്‌ലാൽ അധ്യക്ഷനായി. ബി.എം.എസ്. മേഖലാ സെക്രട്ടറി സുന്ദരൻ, മേഖലാ ഖജാൻജി ദീപ ഹരി, തങ്കമണി എന്നിവർ പങ്കെടുത്തു. <br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012255]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[നന്മ ജനകീയഹോട്ടൽ പ്രവർത്തനമാരംഭിച്ചു]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012256]]></link>
<description><![CDATA[<br/><br/>തെന്മല : തെന്മല പഞ്ചായത്ത് കാര്യാലയത്തിനോടുചേർന്ന് നന്മ ജനകീയ ഹോട്ടൽ പ്രവർത്തനമാരംഭിച്ചു. കുടുംബശ്രീ മേൽനോട്ടത്തിലുള്ള ജനകീയ ഹോട്ടലിൽ ഉച്ചഭക്ഷണത്തിന് 20 രൂപയാണ് ഈടാക്കുന്നത്.  മൂന്ന്, നാല് വാർഡുകളിലെ രണ്ട് കുടുംബശ്രീക്കാണ് നടത്തിപ്പുചുമതല. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് കെ.ശശിധരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സജികുമാരി സുഗതൻ, വാർഡ് അംഗങ്ങളായ നാഗരാജ്, പ്രമീള, ചന്ദ്രിക, എസ്.ആർ.ഷീബ, എ.ടി.ഷാജൻ, സോജസനിൽ, അനീഷ്, പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012256]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[നാർക്കോട്ടിക് ജിഹാദ്: മുഖ്യമന്ത്രിക്ക് ആത്മാർഥതയില്ലെന്ന്‌ കുമ്മനം]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012257]]></link>
<description><![CDATA[<br/><br/>തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ആത്മാർഥത ഉണ്ടായിരുന്നെങ്കിൽ പാലാ ബിഷപ്പിനെ വിളിച്ച് നാർക്കോട്ടിക് ജിഹാദിനെക്കുറിച്ച് അഭിപ്രായം ചോദിക്കണമായിരുന്നെന്ന് ബി.ജെ.പി. മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജേശേഖരൻ. സി.പി.എമ്മാണ് തീവ്രവാദശക്തി കേരളത്തിൽ വളരുന്നതിന് ഉത്തരവാദി. തീവ്രവാദത്തിന് വളക്കൂറുള്ള മണ്ണാക്കി കേരളത്തെ മാറ്റി. കാമ്പസുകൾ കേന്ദ്രീകരിച്ച് തീവ്രവാദം വളരുമ്പോൾ ജാഗരൂകരാകണം എന്ന് സി.പി.എം. പറയുന്നത്  അർഥശൂന്യമാണ്. തീവ്രവാദികളാൽ അഭിമന്യു മരിച്ചപ്പോഴും സി.പി.എമ്മിനെ ഇരുത്തിച്ചിന്തിപ്പിച്ചില്ല. സഭാവിശ്വാസികളുടെ ചോദ്യങ്ങൾക്ക് മറുപടിപറയാൻ മന്ത്രിക്കോ പിണറായി വിജയനോ കഴിയുമോയെന്നും കുമ്മനം ചോദിച്ചു.﻿<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012257]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[ഗതാഗത നിയന്ത്രണം]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012238]]></link>
<description><![CDATA[<br/><br/>കൊല്ലം:കരിക്കോട് ജങ്ഷൻ മുതൽ താഹമുക്കുവരെയുള്ള റോഡിന്റെ നവീകരണത്തെ തുടർന്ന് പേരൂർ-താഹമുക്ക് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കല്ലുംതാഴം-കുറ്റിച്ചിറ റോഡ് വഴിയും കരിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കുറ്റിച്ചിറ-കല്ലുംതാഴം റോഡ് വഴിയും പോകേണ്ടതാണെന്ന് കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012238]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[ക്രിമിനൽ കേസിലെ പ്രതിയെ  ആംബുലൻസ് ഡ്രൈവറാക്കിയതായി പരാതി]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012240]]></link>
<description><![CDATA[<br/><br/>കൊട്ടാരക്കര:ക്രിമിനൽ കേസുകളിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ള ആളെ നഗരസഭയിൽ ആംബുലൻസ് ഡ്രൈവറായി നിയമിച്ചതായി പരാതി. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റില്ലാതെയുള്ള നിയമനത്തിനെതിരേ ആർ.ടി.ഒ., നഗരസഭാ സെക്രട്ടറി എന്നിവർക്ക് ബി.ജെ.പി. നഗരസഭാസമിതി പരാതിനൽകി. മുൻ ഡ്രൈവറുടെ കുടുംബവും പരാതിനൽകിയിട്ടുണ്ട്. ഭാര്യയുടെ ചികിത്സയ്ക്കായി അവധിയെടുത്ത ഡ്രൈവറെ ഒരു അറിയിപ്പും നൽകാതെ ജോലിയിൽനിന്നു ഒഴിവാക്കുകയായിരുന്നെന്ന് കുടുംബത്തിന്റെ പരാതിയിൽ പറയുന്നു.  <br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012240]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[ഗവ. ഐ.ടി.ഐ.പ്രവേശനം]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012241]]></link>
<description><![CDATA[<br/><br/>കൊട്ടാരക്കര : പട്ടികജാതി വകുപ്പിന്റെ വെട്ടിക്കവല പാലമുക്കിലുള്ള ഗവ. ഐ.ടി.ഐ.യിൽ കാർപ്പെന്റർ ട്രേഡിൽ പ്രവേശനത്തിന് അപേക്ഷിക്കാം. പത്താംക്ലാസ് പരാജയപ്പെട്ടവർക്കും അപേക്ഷിക്കാം.പ്രതിമാസ സ്റ്റൈപ്പെൻഡ്‌, ഹോസ്റ്റൽ അലവൻസ്, ലംപ്‌സംഗ്രാന്റ്, യൂണിഫോം അലവൻസ്, പണിയായുധങ്ങൾ എന്നിവ ലഭിക്കും. www.scdd.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: 9495100038.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012241]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[കുപ്പിക്കഴുത്തുപോലെ സംസ്ഥാന ഹൈവേ]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012230]]></link>
<description><![CDATA[<br/><br/>കൊട്ടിയം: കൊല്ലം-ആയൂർ സംസ്ഥാന ഹൈവേയിൽ കൊല്ലം ചെമ്മാൻമുക്കുമുതൽ കണ്ണനല്ലൂർവരെ പത്തുകിലോമീറ്റർ... വീതിയില്ലാത്ത ഇടുങ്ങിയ റോഡിലെ ഗതാഗതക്കുരുക്കിൽപ്പെട്ട് യാത്രക്കാർ. കുപ്പിക്കഴുത്തുപോലെ ഇടുങ്ങിയ റോഡ്‌. പത്തുകിലോമീറ്ററിനുള്ളിൽ ജില്ലയിലെ പ്രധാന റോഡുകളായ ലിങ്ക് റോഡ്, ബൈപ്പാസ് റോഡ്, കൊട്ടിയം-കുണ്ടറ ഇടനാഴി എന്നിവയെ ബന്ധിപ്പിച്ചാണ് സംസ്ഥാന ഹൈവേ കടന്നുപോകുന്നത്. നൂറുകണക്കിന് സ്വകാര്യബസുകളും കൊല്ലം-കുളത്തൂപ്പുഴ ചെയിൻ സർവീസും മറ്റ് കെ.എസ്.ആർ.ടി.സി.ബസുകളുമടക്കം ആയിരക്കണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ പോകുന്നത്. വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും റോഡ്‌ വീതികൂട്ടി ടാർ ചെയ്യുന്നതടക്കമുള്ള പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ലെന്ന് പൊതുപ്രവർത്തകനായ അയത്തിൽ നിസാം പറയുന്നു.കൊല്ലം-കണ്ണനല്ലൂർ റോഡിന് വീതിയില്ലാത്തതുകാരണം ബൈപ്പാസ് കടന്നുപോകുന്ന അയത്തിൽ ജങ്ഷനിലെ സിഗ്നൽ സംവിധാനവും കാര്യക്ഷമമായി പ്രവർത്തിപ്പിക്കാനാകുന്നില്ല. കൊല്ലത്തുനിന്ന്‌ അയത്തിൽവഴി കല്ലും താഴത്തേക്ക്‌ പോകേണ്ട വാഹനങ്ങളും കല്ലുംതാഴത്തുനിന്ന്‌ അയത്തിലെത്തി കണ്ണനല്ലൂർ ഭാഗത്തേക്ക്‌ പോകേണ്ട വാഹനങ്ങളും സിഗ്നലിൽ കുടുങ്ങിക്കിടക്കുന്നത് പതിവാണ്. ചെമ്മാൻമുക്ക്, അയത്തിൽ, ഡീസൻറ്മുക്ക് ഭാഗങ്ങളിലെ റോഡ്പുറമ്പോക്കെല്ലാം കൈയേറി കടകൾ സ്ഥാപിച്ചിരിക്കുന്നു. ഇവിടെ വാഹനങ്ങൾ ഞെങ്ങിഞെരുങ്ങിയാണ് കടന്നുപോകുന്നത്. വാഹനങ്ങൾ തമ്മിൽ ഉരസിയുണ്ടാകുന്ന അപകടങ്ങളും പതിവാണ്. കൊല്ലത്തുനിന്ന്‌ പുറപ്പെടുന്ന ദീർഘദൂര ബസുകൾക്ക്‌ കണ്ണനല്ലൂരിലെത്താൻ 25 മിനിറ്റും സിറ്റി സർവീസിന് 30 മിനിറ്റുമാണ് ആർ.ടി.ഒ. അനുവദിച്ചിട്ടുള്ള സമയം. എന്നാൽ കൊല്ലം-കണ്ണനല്ലൂർ റോഡിൽ 45 മിനിറ്റിലധികമെടുത്താലും ബസുകൾക്ക് ഓടിയെത്താനാകില്ല. യാത്രക്കാരുടെ ഈ ദുരിതങ്ങൾക്കിടെയാണ് അനന്തമായി നീണ്ടുപോകുന്ന കുടിവെള്ള പൈപ്പ് സ്ഥാപിക്കലും മഴയും. ഞാങ്കടവ് പദ്ധതിക്കുവേണ്ടി കൂറ്റൻ പൈപ്പിടാൻ റെയിൽവേ സ്റ്റേഷൻമുതൽ ഡീസൻറ്മുക്കുവരെ നടത്തിയ പ്രവൃത്തികൾ മാസങ്ങൾ കഴിഞ്ഞിട്ടും ഭാഗികമായിമാത്രമേ പൂർത്തിയിയിട്ടുള്ളൂ. മണിച്ചിത്തോട്, അമ്മൻനട, പാർവത്യാർ ജങ്ഷൻ, പവർഹൗസ്, പുളിയത്തുമുക്ക്, പുന്തലത്താഴം, രണ്ടാംനമ്പർ ഭാഗങ്ങളിൽ യാത്രചെയ്യാനാകാത്ത അവസ്ഥയാണ്. ചെളിയിൽ നിയന്ത്രണംവിട്ടു മറിയുന്ന ഇരുചക്രവാഹനയാത്രക്കാർ പതിവുകാഴ്ചയാണ്. സംസ്ഥാന ഹൈവേയായി പ്രഖ്യാപിച്ച് സൂചനാ ബോർഡുകൾ സ്ഥാപിച്ചെങ്കിലും പുന്തലത്താഴതെ ബിവറേജസ് ഔട്ട്‌ലെറ്റിനുവേണ്ടി സംസ്ഥാന ഹൈവേ അല്ലെന്ന സത്യവാങ്മൂലം നൽകിയതോടെ റോഡിെൻറ കാര്യത്തിൽ അധികൃതർക്കുതന്നെ നിശ്ചയമില്ലാത്ത അവസ്ഥയായി. ഇത് റോഡിെൻറ വികസനപദ്ധതികളെയും ബാധിക്കുമെന്ന ഭയപ്പാടിലാണ് നാട്ടുകാർ.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012230]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.6012226.1631911043!/httpImage/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[കുപ്പിക്കഴുത്തുപോലെ സംസ്ഥാന ഹൈവേ]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012230]]></link>
</image>
</item>
<item>
<title><![CDATA[കുളിർക്കാട്ടിൽ പശുക്കിടാവിനെ പുലി പിടിച്ചു]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012229]]></link>
<description><![CDATA[<br/><br/>തെന്മല : ആര്യങ്കാവ് കുളിർക്കാട്ടിൽ പശുക്കിടാവിനെ പുലി പിടിച്ചു. കരയാളർമെത്ത്‌ കുറ്റിയിൽ എബ്രഹാം മാത്യുവിന്റെ പശുക്കിടാവിനെയാണ് കഴിഞ്ഞദിവസം രാത്രി പത്തരയോടെ പുലി ആക്രമിച്ചുകൊന്നത്. വീടിന് മൂന്നുകിലോമീറ്റർ അകലെയുള്ള കൃഷിയിടത്തിൽ മറ്റുപശുക്കൾക്കൊപ്പം മേയുകയായിരുന്ന  കിടാവിനെ പുലി കൊന്ന്‌ ഭക്ഷിക്കുകയായിരുന്നു. കൃഷിയിടത്തിനുചുറ്റും സ്ഥാപിച്ചിരുന്ന സൗരവേലി മറികടന്നാണ് പുലി എത്തിയത്. ഇതോടെ മറ്റുപശുക്കളെ കൃഷിയിടത്തിൽനിന്ന് മാറ്റിയതായും ഉടമസ്ഥൻ പറഞ്ഞു. കഴിഞ്ഞയാഴ്ച ഇദ്ദേഹത്തിന്‍റെതന്നെ അഞ്ച്‌ ആടുകളിൽ മൂന്നെണ്ണത്തിനെ പുലി പിടിച്ചിരുന്നു. വീടിനോടുചേർന്നുള്ള ആട്ടിൻകൂട്ടിലായിരുന്നു ആക്രമണം. കഴിഞ്ഞദിവസം ഇടപ്പാളയം ഭാഗത്ത് വെള്ളം തുറന്നുവിടാൻ പോയ പ്രദേശവാസി ജനവാസമേഖലയോടുചേർന്ന് കാട്ടാനയെ കാണുകയുണ്ടായി. ഇതോടെ പ്രദേശത്ത് ജോലി ചെയ്യുന്ന തൊഴിലുറപ്പ് തൊഴിലാളികൾ ഭയപ്പാടിലാണ്. കിഴക്കൻമേഖലയിൽ വന്യമൃഗശല്യം കാരണം കർഷകർ ദുരിതമനുഭവിക്കുകയാണ്. ഒരുഭാഗത്ത് കാട്ടാനയും കുരങ്ങും കാട്ടുപന്നിയും കാർഷികവിളകൾ നശിപ്പിക്കുമ്പോൾ മറുഭാഗത്ത് വളർത്തുമൃഗങ്ങളെ പുലി, ചെന്നായ ഉൾപ്പെടെയുള്ളവ ആക്രമിച്ചു കൊല്ലുന്നു.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012229]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[ഞാങ്കടവ് പദ്ധതി തടയണനിർമാണം മുടങ്ങി]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012253]]></link>
<description><![CDATA[<br/><br/>പുത്തൂർ: ഞാങ്കടവ് കുടിവെള്ളപദ്ധതിയുടെ ഭാഗമായുള്ള, കല്ലടയാറ്റിൽ പുത്തൂർ ഞാങ്കടവ് പാലത്തിനു സമീപത്തെ തടയണയുടെ നിർമാണം നിർത്തിവെച്ചു.  പ്രളയത്തിൽ നദിയുടെ മധ്യഭാഗത്ത് നേരത്തേ കണക്കുകൂട്ടിയതിലധികം താഴ്ച വന്നതാണ് തടസ്സമായത്. മധ്യഭാഗത്ത് 20 മീറ്ററോളം നീളത്തിലാണ് ആഴം കൂടിയിരിക്കുന്നത്. തന്മൂലം പഴയ രൂപരേഖയിൽ നിർമാണം നടത്താൻ പറ്റില്ലെന്ന് പരിശോധനയിൽ ബോധ്യപ്പെടുകയായിരുന്നു. പുതിയ രൂപരേഖ തയ്യാറാക്കി ടെൻഡർ നടപടികൾ അവസാനഘട്ടത്തിലാണെന്ന് അധികൃതർ പറഞ്ഞു. ഇലക്ട്രിക്കൽ, മെക്കാനിക്കൽ സെക്‌ഷനുകൾക്ക്‌ ഉൾപ്പെടെ 22 കോടിയിലധികം രൂപയായിരുന്നു ആദ്യഘട്ടത്തിൽ നിർമാണത്തിനായി അനുവദിച്ചിരുന്നത്. പാലത്തിന് 250 മീറ്ററോളം താഴേക്ക് മാറിയായിരുന്നു തടയണയുടെ നിർമാണം തുടങ്ങിയത്. 96 മീറ്ററായിരുന്നു നീളം കണക്കാക്കിയിരുന്നത്. കനത്ത വേനലിലും ജലലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം.ഗവ. ഐ.ടി.ഐ. കോഴ്‌സുകൾകൊട്ടാരക്കര:വെളിയം പടിഞ്ഞാറ്റിൻകരയിലുള്ള കൊട്ടാരക്കര ഗവ. ഐ.ടി.ഐ.യിൽ ഇലക്ട്രീഷ്യൻ, വെൽഡർ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. https://itiadmissions.kerala.gov.in, https://det.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലാണ്‌ അപേക്ഷിക്കേണ്ടത്‌. വിവരങ്ങൾക്ക്: 0474 2462345.  <br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012253]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.6012248.1631911042!/httpImage/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[ഞാങ്കടവ് പദ്ധതി തടയണനിർമാണം മുടങ്ങി]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012253]]></link>
</image>
</item>
<item>
<title><![CDATA[കെ.ആർ. വിശ്വംഭരൻ; വിശപ്പിന്റെ ബാല്യം കടന്നെത്തിയ സ്‌കൂളിന്റെ അംബേദ്കർ]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012231]]></link>
<description><![CDATA[<br/><br/>കൊച്ചി: പഠിച്ചാൽ മാത്രം ഉയരങ്ങളിലെത്തി, വിശപ്പിന് പരിഹാരം കാണാമെന്ന് സ്വപ്നം കണ്ട ചെറുപ്പമായിരുന്നു കെ.ആർ. വിശ്വംഭരന്റേത്. ഐ.എ.എസ്. എന്നോ സർക്കാർ ഉദ്യോഗസ്ഥനാകണമെന്നോ പോലും ആ കുഞ്ഞു മനസ്സിൽ ആഗ്രഹമുണ്ടായിരുന്നില്ല. പഠിക്കണം, ദാരിദ്ര്യത്തിന് ശമനം നേടണം. ആ യാത്ര അദ്ദേഹത്തെ എത്തിച്ചത് ദളിത് വിഭാഗത്തിൽ നിന്നുള്ള സംസ്ഥാനത്തെ ആദ്യത്തെ വൈസ് ചാൻസലർ എന്ന പദവിയിലേക്കാണ്. സ്വാതന്ത്ര്യസമര സേനാനിയും കെ.പി.സി.സി. അംഗവുമായിരുന്ന കെ.വി. അച്യുതന്റെയും കെ.എസ്. തങ്കമ്മയുടെയും ഒമ്പത് മക്കളിൽ മൂന്നാമനായിരുന്നു വിശ്വംഭരൻ. പഠിക്കാൻ മിടുക്കനായതിനാൽ സ്കൂളിലെ അംബേദ്കർ എന്നാണ് അറിയപ്പെട്ടിരുന്നത്. സ്കൂളിലെ ഉച്ചക്കഞ്ഞിയും പയറും നൽകിയ ആരോഗ്യമാണ് തന്നെ മുന്നോട്ടു നയിച്ചതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. രാത്രി പഠിക്കാൻ വിളക്കിൽ മണ്ണെണ്ണ ഇല്ലാത്തതിനാൽ കരഞ്ഞ് ഉറങ്ങിയ കുട്ടി, ഒന്നാം ക്ലാസോടെ എസ്.എസ്.എൽ.സി. പാസായാണ് വിജയത്തിന് തുടക്കം കുറിച്ചത്. പ്രീഡിഗ്രിക്കു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ബിരുദത്തിന് ചേർന്നു. സുവോളജി ഇഷ്ടപ്പെട്ടിരുന്നുവെങ്കിലും ലഭിച്ചത് ബോട്ടണിയാണ്.  യാദൃച്ഛികമായി ലഭിച്ച കോഴ്‌സാണെങ്കിലും ബോട്ടണി ബിരുദമാണ് അദ്ദേഹത്തെ കാർഷിക സർവകലാശാല വൈസ് ചാൻസലർ പദവിയിലേക്ക് പരിഗണിക്കാൻ ഒരു കാരണമായത്. കോളേജ് കാലത്ത് ഒരു പ്രൊഫഷണൽ ഗാനമേള ട്രൂപ്പ് ആരംഭിച്ചു. അതിൽ നിന്ന് ലഭിക്കുന്ന പണം ചെലവിന് ഉപയോഗിക്കാനും വിശ്വംഭരൻ ശ്രമിച്ചിരുന്നു. യൂണിവേഴ്‌സിറ്റി കോളേജിലെ പ്രൊഫ. കെ.ആർ. സദാശിവൻ നായർ രക്ഷിതാവ് ആയതോടെയാണ് ഹോസ്റ്റലിൽ പ്രവേശനം ലഭിച്ചത്. പിന്നീട് ഹോസ്റ്റൽ നടത്തിപ്പിനും മെസ് നടത്തിപ്പിലുമുണ്ടായിരുന്ന വിവേചനത്തിനെതിരേ സമരം നടത്താനും ‘വിശ്വം’ മുന്നിലുണ്ടായിരുന്നു. <br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012231]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[പാർട്ടി തീരുമാനം സന്തോഷത്തോടെ സ്വീകരിക്കുന്നെന്ന്‌ കെ.ശിവദാസൻ നായർ]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012262]]></link>
<description><![CDATA[<br/><br/>കോഴഞ്ചേരി: തനിക്കെതിരേ എടുത്ത സസ്പെൻഷൻ നടപടി കോൺഗ്രസ് പാർട്ടി പിൻവലിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് മുൻ എം.എൽ.എ.യും മുതിർന്ന നേതാവുമായ ﻿കെ.ശിവദാസൻ നായർ. സാധാരണ പാർട്ടി പ്രവർത്തകനായി കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിനുള്ള പരിശ്രമങ്ങളിൽ പാർട്ടിക്കൊപ്പം എന്നുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി. പ്രസിഡന്റുമാരുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നേതൃത്വത്തിനെതിരായ ചില പരാമർശങ്ങളാണ് കെ.ശിവദാസൻ നായരുടെ സസ്‌പെൻഷന് കാരണമായത്. തുടർന്ന് കെ.പി.സി.സി. അധ്യക്ഷൻ അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ശിവദാസൻ നായർ നൽകിയ മറുപടി തൃപ്തികരമാണെന്ന് കണ്ടെത്തിയാണ് സസ്‌പെൻഷൻ നടപടി അധികം വൈകാതെ പിൻവലിച്ചത്. സസ്പെൻഷൻ പിൻവലിച്ച വാർത്ത മാധ്യമങ്ങളിൽ വന്ന ശേഷമാണ് തനിക്ക് ഇ മെയിലിൽ സന്ദേശം ലഭിച്ചതെന്ന് ശിവദാസൻ നായർ പറഞ്ഞു.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012262]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[നിവേദനം നൽകി]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012263]]></link>
<description><![CDATA[<br/><br/>കൊല്ലം:ജില്ലയിലെ ബി.എസ്.എൻ.എൽ. പെൻഷൻകാർക്ക് നിലവിലുള്ള മെഡിക്കൽ ആനുകൂല്യങ്ങൾക്ക് വർഷങ്ങളായി കേന്ദ്രസർക്കാർ ഫണ്ട്‌ അനുവദിക്കുന്നില്ലെന്ന് ബി.എസ്.എൻ.എൽ. ഡി.ഒ.ടി. പെൻഷൻകാരുടെ അഖിലേന്ത്യാ പെൻഷൻ സംഘടനയായ ഓൾ ഇന്ത്യ ബി.എസ്.എൻ.എൽ. ജില്ലാ യൂണിയൻ. ഈ സാഹചര്യത്തിൽ ജില്ലയിലെ പതിനായിരക്കണക്കിനുള്ള കേന്ദ്ര പെൻഷൻകാർക്ക് ചികിത്സാസൗകര്യം ലഭിക്കുന്നതിന് സി.ജി.എച്ച്.എസിനു കീഴിൽ ഒരു വെൽനെസ് സെന്റർ അടിയന്തരമായി കൊല്ലത്തു സ്ഥാപിക്കുന്നതിന് കേന്ദ്രസർക്കാർ ഇടപെടലുണ്ടാകാൻ നേതാക്കൾ കൊല്ലം എൻ.കെ.പ്രേമചന്ദ്രൻ എം.പി.ക്ക്‌ നിവേദനം നൽകി.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012263]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[പഠനോപകരണം നൽകി]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012264]]></link>
<description><![CDATA[<br/><br/>ഓയൂർ : വാക്കനാട് മന്നം അക്കാദമി പി.എസ്.സി.പരിശീലനകേന്ദ്രം ഓൺലൈൻ പഠനാവശ്യത്തിനായി നെടുമൺകാവ് ഗവ. യു.പി.സ്കൂളിലേക്ക് മൊബൈൽ ഫോണുകൾ നൽകി. അക്കാദമിയുടെ ചാരിറ്റബിൾ അസോസിയേഷനായ മാജികയാണ് സ്കൂളിന് ഫോണുകൾ നൽകിയത്. ഇതോടെ സ്കൂൾ സമ്പൂർണ ഡിജിറ്റൽ സ്കൂളായി മാറി.  മന്നം അക്കാദമിയിൽ നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ്‌ ഫിജി രാജിന് മാജിക പ്രസിഡന്റ് ശ്രീജിത്ത് മാധവം അഞ്ച് മൊബൈൽ ഫോണുകൾ കൈമാറി. സെക്രട്ടറി രാധാകൃഷ്ണപിള്ള, ഭാരവാഹികളായ അനു ആർ., വിഷ്ണുരാജ്, രാജീവ് കുമാർ, എൻ.എസ്.എസ്. കരയോഗം സെക്രട്ടറി പ്രസന്നകുമാർ, സ്കൂൾ പി.ടി.എ. പ്രസിഡന്റ് അനിൽ ആഴതിൽ എന്നിവർ പങ്കെടുത്തു.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012264]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[പുനലൂർ പോലീസിന്‌ തോടിനോടും 'മൈത്രി']]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012266]]></link>
<description><![CDATA[<br/><br/>പുനലൂർ : നിയമപാലനം മാത്രമല്ല, കാക്കിക്ക് പരിസ്ഥിതി സംരക്ഷണവുമാകാം. പുനലൂർ ജനമൈത്രി പോലീസിന്റേതാണീ സന്ദേശം. സ്റ്റേഷനു സമീപത്തുകൂടി ഒഴുകുന്ന, മാലിന്യത്തിൽ മുങ്ങിയ തോടു ശുചീകരിച്ച് സന്ദേശം പ്രയോഗത്തിൽ വരുത്തുകയും ചെയ്തു, ജനമൈത്രിയുടെ പ്രവർത്തകർ. കോവിഡ്കാലത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തി കൈയടി നേടിയതിനു പിന്നാലെ, പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങൾ വഴിയുള്ള സാമൂഹിക പ്രതിബദ്ധതയും തെളിയിക്കുകയാണ് പുനലൂരിലെ പോലീസ്.ചെമ്മന്തൂരിൽ സ്റ്റേഷനു സമീപത്തുകൂടി ഒഴുകുന്ന ചെറുതോടാണ് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ശുചീകരിച്ചത്. ബുധനാഴ്ച വൈകീട്ട് ഈ തോട്ടിൽ സ്കൂട്ടറുമായി മധുവെന്ന യുവാവ് വീണിരുന്നു. മധുവിനെ രക്ഷിക്കാൻ എത്തിയ പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും തോടിന്റെ സ്ഥിതികണ്ടു ഞെട്ടി. ചാക്കുകണക്കിന് പ്ലാസ്റ്റിക് കുപ്പികളും മറ്റു മാലിന്യങ്ങളുമാണ് തോട്ടിൽ നിറഞ്ഞിരുന്നത്. തോടിന്റെ ഒഴുക്കിനെപ്പോലും മാലിന്യക്കൂമ്പാരം തടസ്സപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് തോട് ശുചീകരിക്കാൻ ജനമൈത്രി പോലീസ് തീരുമാനിച്ചത്. കമ്യൂണിറ്റി റിലേഷൻസ് ഓഫീസർ പി.അനിൽകുമാറിന്റെ നേതൃത്വത്തിൽ പിറ്റേദിവസംതന്നെ തോട്ടിൽ ശുചീകരണത്തിനിറങ്ങി. ഹോം ഗാർഡ് സുരേഷ്, ജനമൈത്രി പ്രവർത്തകരായ ഐക്കര ബാബു, ബിജുകുമാർ, ഡേവിഡ്സൺ, റെജി എന്നിവരുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ മാലിന്യക്കൂമ്പാരം വാരിനീക്കി തോട്ടിൽ തെളിനീരൊഴുക്കി. ഇതാദ്യമായല്ല പുനലൂർ ജനമൈത്രി പോലീസ് നീരുറവകൾ ശുചിയാക്കാനിറക്കുന്നത്. കല്ലടയാറ്റിൽ ഒഴുകിച്ചേരുന്ന, ചെമ്മന്തൂരിലെ മറ്റൊരു തോട്ടിൽനിന്ന്‌ ഏതാനുംമാസംമുൻപ് മാലിന്യം നീക്കംചെയ്തിരുന്നു.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012266]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.6012265.1631911091!/httpImage/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[പുനലൂർ പോലീസിന്‌ തോടിനോടും 'മൈത്രി']]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012266]]></link>
</image>
</item>
<item>
<title><![CDATA[ഞവരൂർക്കടവിൽ റെഗുലേറ്റർ കം ബ്രിഡ്ജ്: അപ്രോച്ച് റോഡിന് സ്ഥലമേറ്റെടുക്കൽ നടപടികൾ തുടങ്ങി]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012249]]></link>
<description><![CDATA[<br/><br/>ചാത്തന്നൂർ:ഇത്തിക്കരയാറിനു കുറുകേ ഞവരൂർക്കടവിൽ റെഗുലേറ്റർ കം ബ്രി‌ഡ്ജ് (ആർ.സി.ബി.) നിർമാണത്തിനുള്ള നടപടികൾ പുരോഗമിക്കുന്നു. 2020-21 ബജറ്റിൽ 4.75 കോടി രൂപയാണ് പദ്ധതിനടത്തിപ്പിനായി വകയിരുത്തി ഭരണാനുമതി നൽകിയിരിക്കുന്നത്.ചാത്തന്നൂർ, ആദിച്ചനല്ലൂർ ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റെഗുലേറ്റർ കം ബ്രിഡ്ജിന്റെ അപ്രോച്ച് റോഡിനായി ആറു സെന്റോളം ഭൂമി ഏറ്റെടുക്കേണ്ടതായുണ്ട്.ഇത്തിക്കരയാറിനടുത്തുവരെ നിലവിൽ ഇരുവശത്തും റോഡുണ്ട്. ഭൂമിയേറ്റെടുക്കൽ നടപടിയുമായി ബന്ധപ്പെട്ട് ജി.എസ്.ജയലാൽ എം.എൽ.എ.യുടെ നേതൃത്വത്തിൽ റവന്യൂ അധികൃതരും മേജർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചു. ഞവരൂർക്കടവിൽ ആർ.സി.ബി. വരുന്നതോടെ കാറുൾപ്പെടെയുള്ള ചെറുവാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാൻ കഴിയും. ചാത്തന്നൂരിൽനിന്ന് അഞ്ചു കിലോമീറ്ററോളം ചുറ്റിസഞ്ചരിച്ചാണിപ്പോൾ ആദിച്ചനല്ലൂർ ജങ്ഷനിലേക്ക് എത്തുന്നത്.  <br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012249]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.6012247.1631911037!/httpImage/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[ഞവരൂർക്കടവിൽ റെഗുലേറ്റർ കം ബ്രിഡ്ജ്: അപ്രോച്ച് റോഡിന് സ്ഥലമേറ്റെടുക്കൽ നടപടികൾ തുടങ്ങി]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012249]]></link>
</image>
</item>
<item>
<title><![CDATA[ആർ.എസ്.പി. നേതൃത്വസമ്മേളനം]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012211]]></link>
<description><![CDATA[<br/><br/>കൊല്ലം : ആർ.എസ്.പി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പാർട്ടി മണ്ഡലം കമ്മിറ്റി അംഗങ്ങൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ, ഉപരി കമ്മിറ്റി അംഗങ്ങൾ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ തുടങ്ങിയവരെ പങ്കെടുപ്പിച്ച് നേതൃത്വസമ്മേളനം നടത്തുന്നു. 19-ന് രാവിലെ 10-ന് ചവറ ബേബി ജോൺ സ്മാരക ഹാളിലാണ്‌ മേഖലാ നേതൃത്വസമ്മേളനമെന്ന്‌ സംസ്ഥാന സെക്രട്ടറി എ.എ.അസീസ് അറിയിച്ചു.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012211]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[ഓച്ചിറ ശങ്കരൻകുട്ടി അനുസ്മരണം നാളെ]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012212]]></link>
<description><![CDATA[<br/><br/>ഓച്ചിറ : നവോത്ഥാന നർത്തകൻ ഓച്ചിറ ശങ്കരൻകുട്ടിയുടെ 96-ാമത് ജന്മദിനാഘോഷവും അനുസ്മരണസമ്മേളനവും ഞായറാഴ്ച വൈകീട്ട് 3.30-ന് ഓണാട്ട് ടി.ഡി.എം.ഹാളിൽ നടക്കും. സി.ആർ.മഹേഷ് എം.എൽ.എ. അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ടി.ജെ.ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിക്കും.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012212]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[എണ്ണപ്പനഫാക്ടറിയിലെ യന്ത്രത്തകരാർ പരിഹരിക്കണം]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012213]]></link>
<description><![CDATA[<br/><br/>കുളത്തൂപ്പുഴ : ബി.ഡി.ജെ.എസ്. പുനലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏരൂർ എണ്ണപ്പന ഫാക്ടറി പടിക്കൽ ധർണ നടത്തി. യന്ത്രത്തകരാർ പരിഹരിക്കാനും ശമ്പളപരിഷ്കരണം നടപ്പാക്കാനും കഴിയാത്തത് മാനേജ്മെൻറിന്‍റെ ഗുരുതരമായ അനാസ്ഥയും വീഴ്ചയും മൂലമാണെന്ന് സമരക്കാർ ആരോപിച്ചു.  ബി.ഡി.ജെ.എസ്. ജില്ലാ പ്രസിഡൻറ് വനജ വിദ്യാധരൻ ധർണ ഉദ്ഘാടനം ചെയ്തു.പുനലൂർ മണ്ഡലം പ്രസിഡൻറ് ആർച്ചൽ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാ വൈസ് പ്രസിഡൻറ് ഏരൂർ സുനിൽ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ ജി.കൃഷ്ണൻകുട്ടി, കയ്യാണിയിൽ അഭിലാഷ്, കലയനാട്‌ ഗീത, മണിക്കുട്ടൻ, അജയൻ, ബാബുക്കുട്ടൻ തുടങ്ങിയവർ പ്രസംഗിച്ചു.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012213]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[എൻ.എസ്.എസ്. ദേശീയപുരസ്കാരം:  കടയ്ക്കൽ ഗവ. വി.എച്ച്.എസ്.എസിന് ഇരട്ട നേട്ടം]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012214]]></link>
<description><![CDATA[<br/><br/>കടയ്ക്കൽ : കടയ്ക്കൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വി.എച്ച്.എസ്.ഇ.വിഭാഗം എൻ.എസ്.എസ്. യൂണിറ്റിന് ദേശീയ പുരസ്കാരം.2019-20 വർഷത്തെ കേന്ദ്ര സ്പോർട്സ് യുവജനകാര്യ മന്ത്രാലയം നാഷണൽ സർവീസ് സ്കീം പുരസ്കാരമാണ് സ്കൂളിനു ലഭിച്ചത്. മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള ദേശീയ പുരസ്കാരത്തിന് സ്കൂളിലെ പ്രോഗ്രാം ഓഫീസർ എസ്.അൻസിയ അർഹയായി. 2017-20 വരെയുള്ള കാലയളവിൽ നടന്ന വിദ്യാർഥി, വിദ്യാലയ സാമൂഹികക്ഷേമ പ്രവർത്തനങ്ങളിലെ മികവാണ് സ്കൂളിനെയും അധ്യാപികയെയും ദേശീയ പുരസ്കാരത്തിലേക്കെത്തിച്ചത്. സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് ദത്തെടുത്ത തുമ്പോട് വാർഡിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾ അവാർഡിന് പരിഗണിച്ചു. അമ്മമാർക്കുള്ള അടുക്കളത്തോട്ട നിർമാണം, കുടിവെള്ള ഗുണനിലവാര പരിശോധന, ആരോഗ്യജാഗ്രതാ ക്യാമ്പുകൾ, നൈപുണ്യവികസന പദ്ധതികൾ തുടങ്ങിയവ നടത്തി. ആറ്റുപുറം ഇ.എസ്.എം. യു.പി.സ്കൂളിൽ നടന്ന എൻ.എസ്.എസ്. ക്യാമ്പിൽ, പ്രദേശവാസികളുടെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ അൻസിയയും കുട്ടികളും ചേർന്ന് കിണർ നിർമിച്ചത് പ്രശംസനേടിയിരുന്നു. അങ്കണവാടികളുമായി ബന്ധപ്പെട്ട ശ്രേഷ്ഠബാല്യം പദ്ധതി, കടയ്ക്കൽ പഞ്ചായത്തിലെ 7000 വീടുകൾക്ക് എൻ.എസ്.എസ്. യൂണിറ്റ് നിർമിച്ച എൽ.ഇ.ഡി. ബൾബ് വിതരണംചെയ്ത ഉജാല യോജന, പ്രളയകാലത്തെ ക്ഷേമപ്രവർത്തനങ്ങൾ, സ്വച്ഛ്ഭാരത് പ്രചാരണം എന്നിവയും എൻ.എസ്.എസ്. യൂണിറ്റിന്‍റെ പ്രവർത്തനനേട്ടങ്ങളിൽ ഉൾപ്പെടുന്നു.  കടയ്ക്കൽ എറ്റിൻകടവ് കോയിക്കലഴികത്ത് അധ്യാപകനായ നിസാമുദ്ദീന്‍റെ ഭാര്യയാണ് അൻസിയ. 2018-ൽ മണാലിയിൽ നടന്ന ദേശീയ സാഹസിക ക്യാമ്പിലേക്ക് കേരള വൊളന്റിയർ ടീമിനെ നയിച്ചിട്ടുണ്ട്. 24-ന് എൻ.എസ്.എസ്. ദിനാചരണത്തോടനുബന്ധിച്ച് രാഷ്ട്രപതിഭവനിൽ നടക്കുന്ന ചടങ്ങിൽ മികച്ച യൂണിറ്റിനുള്ള പുരസ്കാരം സ്കൂൾ പ്രിൻസിപ്പൽ അനിൽ റോയ് മാത്യുവും പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്കാരം അൻസിയയും ഏറ്റുവാങ്ങും.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012214]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[എഴുന്നള്ളിച്ചത്‌ ഒരു കെട്ടുകാളയെ  : ആചാരപ്പെരുമയിൽ ഓച്ചിറ കാളകെട്ടുത്സവം]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012208]]></link>
<description><![CDATA[<br/><br/>ഓച്ചിറ : പരബ്രഹ്മസ്തുതികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ 28-ാം ഓണത്തോടനുബന്ധിച്ചുള്ള കാളകെട്ടുത്സവം ആചാരംമാത്രമായി നടന്നു. ക്ഷേത്രഭരണസമിതി ഒരുക്കിയ കെട്ടുകാളയെ പരബ്രഹ്മത്തിനു കാണിക്കയായി അർപ്പിച്ച് നൂറ്റാണ്ടുകളായുള്ള ആചാരം തുടർന്നു.വെള്ളിയാഴ്ച വൈകീട്ട് 3.50-ന് വാദ്യമേളങ്ങളുടെയും ഋഷഭവീരന്മാരുടെയും അകമ്പടിയോടെ കെട്ടുത്സവ ഘോഷയാത്ര ആരംഭിച്ചു. ക്ഷേത്രഭരണസമിതി ഭാരവാഹികളും ക്ഷേത്ര ജീവനക്കാരും ഉൾപ്പെടെയുള്ള ചെറുസംഘം ഘോഷയാത്രയെ അനുഗമിച്ചു. ഭരണസമിതി ഓഫീസിനുമുന്നിൽനിന്ന്‌ ആരംഭിച്ച ഘോഷയാത്ര കിഴക്കും പടിഞ്ഞാറും ആൽത്തറകൾ, ഒണ്ടിക്കാവ്, തകിടിക്കണ്ടം എന്നിവിടങ്ങൾ വലംവെച്ച് കിഴക്ക് ഗണപതി ആൽത്തറയ്ക്കുമുന്നിൽ സമാപിച്ചു.  ക്ഷേത്രഭരണസമിതി സെക്രട്ടറി ഇൻ ചാർജ് കളരിക്കൽ ജയപ്രകാശ്, പ്രസിഡന്റ് പ്രൊഫ. എ.ശ്രീധരൻ പിള്ള, വൈസ് പ്രസിഡന്റ് ആർ.ഡി.പദ്മകുമാർ, ട്രഷറർ എം.ആർ.ബിമൽഡാനി എന്നിവർ നേതൃത്വം നൽകി. കോവിഡ് മാനദണ്ഡം ലംഘിക്കുന്നവരെ തടയാൻ ഓച്ചിറ  ഇൻസ്പെക്ടർ പി.വിനോദിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തുണ്ടായിരുന്നു. കെട്ടുത്സവത്തിനു മുന്നോടിയായി ഓണാട്ടുകരയിലെ മുന്നൂറോളം കാളകെട്ടുസമിതികളുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച പുലർച്ചെമുതൽ കാളമൂട്ടിൽ പ്രത്യേകപൂജകളും വഴിപാടുകളും നടത്തി. കെട്ടുകാളകളുടെ ശിരസ്സും നെറ്റിപ്പട്ടവും മറ്റ് അലങ്കാരങ്ങളും ഭക്തർക്ക് ദർശനത്തിനായി ഒരുക്കി. ഋഷഭപൂജ, ഭജന തുടങ്ങിയവ കാളമൂട്ടിൽ നടന്നു. കഞ്ഞിസദ്യ, പുഴുക്ക്, മധുരവിതരണം എന്നിവയുമുണ്ടായിരുന്നു.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012208]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.6012207.1631910903!/httpImage/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[എഴുന്നള്ളിച്ചത്‌ ഒരു കെട്ടുകാളയെ  : ആചാരപ്പെരുമയിൽ ഓച്ചിറ കാളകെട്ടുത്സവം]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012208]]></link>
</image>
</item>
<item>
<title><![CDATA[ആർട്ടിസ്റ്റ് ജെ.ഡി.ഗോപൻ പ്രസിഡന്റ്]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012209]]></link>
<description><![CDATA[<br/><br/>അഞ്ചാലുംമൂട് : കേരള പ്രൊഫഷണൽ കലാപ്രവർത്തക സംരക്ഷണസമിതി സംസ്ഥാന പ്രസിഡന്റായി ആർട്ടിസ്റ്റ് ജെ.ഡി.ഗോപനെയും ജനറൽ സെക്രട്ടറിയായി വേണുഗോപാലൻ പാലക്കാടിനെയും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: രത്സുരാജ് വെഞ്ഞാറമൂട്, മജിഷ്യൻ പ്രൊഫസർ സാമ്രാജ്, നോബി മാർക്കോസ് (രക്ഷാ.), നെയ്യാറ്റിൻകര പത്മകുമാർ (ചെയ.), രാജാറാം, അജിത് പെരിങ്ങമല, കെ.സി.ജോർജ്‌ (വൈ. പ്രസി.മാർ), വിനു വി.കമൽ, ദൃശ്യവേദി ബൈജു, പി.എസ്.പ്രസാദ് (സെക്ര.മാർ), ബി.ആർ.പ്രമോദ് (ട്രഷ.).<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012209]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[ആശുപത്രി ജീവനക്കാരെ  ൈകയേറ്റം ചെയ്തയാൾ പിടിയിൽ]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012210]]></link>
<description><![CDATA[<br/><br/>കൊട്ടാരക്കര:താലൂക്ക് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സിനെയും സെക്യൂരിറ്റി ജീവനക്കാരനെയും ൈകയേറ്റം ചെയ്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. അമ്പലക്കര സ്വദേശ് പ്രദീപ് എബ്രഹാമാ(51)ണ് അറസ്റ്റിലായത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സതേടിയെത്തിയ ഇയാൾ സ്റ്റാഫ് നഴ്‌സ് ദിവ്യേഷ്, സെക്യൂരിറ്റി ജീവനക്കാരൻ മുരളീധരൻ പിള്ള എന്നിവരെ അസഭ്യം പറയുകയും ൈകയേറ്റം ചെയ്യുകയുമായിരുന്നു. സംഭവത്തിൽ ആശുപത്രി ജീവനക്കാർ പ്രതിഷേധിച്ചു. ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിയെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു.   <br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012210]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്കിന്‌ തീവെച്ചയാൾ അറസ്റ്റിൽ]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012589]]></link>
<description><![CDATA[<br/><br/>കൊല്ലം :വീട്ടിൽക്കയറി ബൈക്ക് തീവെച്ചുനശിപ്പിച്ച സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചാത്തിനാംകുളം പുലരി നഗർ കുഴിക്കരത്തൊടി വയലിൽ പുത്തൻവീട്ടിൽ രാജേഷ് (39) ആണ് കിളികൊല്ലൂർ പോലീസിന്റെ പിടിയിലായത്. ചാത്തിനാംകുളം എം.എൽ.എ.ജങ്‌ഷനു സമീപം വയലിൽ പുത്തൻവീട്ടിൽ റാണിയുടെ വീടിനോടു ചേർന്ന് സൂക്ഷിച്ചിരുന്ന ബൈക്കിനാണ് സംഘം ബുധനാഴ്ച പുലർച്ചെ തീവെച്ചത്. റാണിയുടെ മകൻ അഖിൽരാജും പ്രതിയുൾപ്പെട്ട സംഘവും തമ്മിൽ മുൻപ്‌ വാക്കേറ്റമുണ്ടായിരുന്നു. ഇതിന്റെ വിരോധത്തിൽ സംഘം ചേർന്ന് അഖിൽരാജിനെ അന്വേഷിച്ചു വീട്ടിലെത്തിയതായിരുന്നു പ്രതികൾ. അഖിൽരാജിനെ കണ്ടെത്താൻ സാധിക്കാതിരുന്നതിനാൽ വീടിനോടു ചേർന്ന് സൂക്ഷിച്ചിരുന്ന ബൈക്ക് കത്തിക്കുകയായിരുന്നു. കിളികൊല്ലൂർ ഇൻസ്പെക്ടർ കെ.വിനോദ്, എസ്.ഐ.മാരായ വി.എസ്‌.ശ്രീനാഥ്, എ.പി.അനീഷ്, എ.എസ്.ഐ. പ്രകാശ് ചന്ദ്രൻ, സി.പി.ഒ. സജി എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ റിമാൻഡ്‌ ചെയ്തു.  <br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012589]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[വൈദ്യുതി മുടങ്ങും]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012591]]></link>
<description><![CDATA[<br/><br/>കൊല്ലം  : കടപ്പാക്കട സെക്‌ഷനിലെ പറത്തൂർ, ആലയിൽ, സി.പി.ജങ്‌ഷൻ, കായൽവാരം, വിളപ്പുറം എന്നിവിടങ്ങളിൽ ശനിയാഴ്ച ഒൻപതുമുതൽ 5.30 വരെ. കുണ്ടറ :കുണ്ടറ വൈദ്യുത സെക്‌ഷനിൽ മുന്ന കാഷ്യൂ, തോട്ടുങ്കര ഭാഗങ്ങളിൽ ശനിയാഴ്ച ഒൻപതുമുതൽ ആറുവരെ.കുണ്ടറ :പെരുമ്പുഴ വൈദ്യുത സെക്‌ഷനിൽ മാമ്പുഴ പമ്പ്‌ ഹൗസ്, വേലംകോണം, ഞെട്ടയിൽ ഭാഗങ്ങളിൽ ശനിയാഴ്ച 8.30 മുതൽ 5.30 വരെ.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012591]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[ശിവദാസൻ നായർക്കെതിരായ സസ്‌പെൻഷൻ പിൻവലിച്ചു]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012318]]></link>
<description><![CDATA[<br/><br/>തിരുവനന്തപുരം: ഡി.സി.സി. പ്രസിഡന്റുമാരുടെ നിയമനത്തെച്ചൊല്ലി കലഹിച്ചതിന് സസ്പെൻഡ് ചെയ്യപ്പെട്ട മുൻ എം.എൽ.എ. കെ. ശിവദാസൻനായർക്കെതിരായ നടപടി പിൻവലിച്ചു. അദ്ദേഹത്തിന്റെ സസ്പെൻഷൻ റദ്ദുചെയ്തതായും പാർട്ടിയിൽ തിരിച്ചെടുത്തതായും കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ അറിയിച്ചു.ഡി.സി.സി. പ്രസിഡന്റുമാരുടെ നിയമനത്തെക്കുറിച്ച് കെ.പി. അനിൽകുമാർ നടത്തിയ വിമർശനത്തെ ശിവദാസൻ നായരും പിന്തുണച്ചിരുന്നു. കെ.പി.സി.സി. പ്രസിഡന്റിന്റെയും നാല് വർക്കിങ് പ്രസിഡന്റുമാരുടെയും താത്പര്യക്കാരെ വെക്കുകയെന്ന ഒറ്റ ഫോർമുല വെച്ചുള്ള നിയമനം പാർട്ടിക്കു ഗുണകരമല്ലെന്നായിരുന്നു ശിവദാസൻ നായരുടെ വിമർശനം.വിശദീകരണത്തിന് നോട്ടീസുപോലും നൽകാതെയാണ് അനിൽകുമാറിനെയും ശിവദാസൻ നായരെയും സസ്പെൻഡ് ചെയ്തതെന്ന വിമർശനമുയർന്നു. ഉമ്മൻ ചാണ്ടിയടക്കമുള്ളവർ നോട്ടീസ് നൽകാത്തതിനെ ചോദ്യംചെയ്തപ്പോൾ ഇവരോട് വിശദീകരണം ചോദിച്ചു. നോട്ടീസിന് തൃപ്തികരമായ മറുപടി നൽകുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സസ്പെൻഷൻ പിൻവലിക്കുന്നതെന്ന് സുധാകരൻ പറഞ്ഞു. മുന്നോട്ടുള്ള പ്രയാണത്തിൽ പാർട്ടിക്ക് കരുത്തും ശക്തിയും നൽകാൻ ശിവദാസൻ നായരുടെ സേവനം ആവശ്യമാണെന്നും സുധാകരൻ പറഞ്ഞു. സസ്പെൻഷൻ പിൻവലിച്ചതിൽ സന്തോഷമുണ്ടെന്നും പാർട്ടിയെ ശക്തിപ്പെടുത്താൻ ശ്രമിക്കുമെന്നും ശിവദാസൻ നായർ പറഞ്ഞു.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012318]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[സ്റ്റുഡന്റ്‌ പോലീസ് കേഡറ്റ്‌ പദ്ധതി തുടങ്ങി]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012326]]></link>
<description><![CDATA[<br/><br/>കുളത്തൂപ്പുഴ : ബി.എം.ജി.ഹൈസ്കൂളിലെ ﻿സ്റ്റുഡന്റ്‌ പോലീസ് കേഡറ്റ് പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ തിരുവനന്തപുരം മാർ ഈവാനിയോസ് കോളേജ്‌ പ്രിൻസിപ്പൽ മാത്യു മനക്കരക്കാവിൽ അധ്യക്ഷതവഹിച്ചു. സംസ്ഥാന പോലീസ് മേധാവിയുടെ അനുമതിപത്രം സ്കൂൾ പ്രഥമാധ്യാപകൻ ബ്ലെസൻ ടി.ജോൺ, സി.പി.ഒ. സുനിൽ കെ.തോമസ് എന്നിവർ കുളത്തൂപ്പുഴ സബ് ഇൻസ്പെക്ടർ പ്രജീഷ് കുമാറിൽനിന്ന്‌ ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡൻറ് പി.അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർ അജേഷ്, പി.ടി.എ. പ്രസിഡൻറ് എ.ഷാനവാസ്, എസ്.ഗോപകുമാർ, മാനേജർ ഇമ്മാനുവേൽ ബംഗ്ലാവിൽ, മാത്യു ചരിവുകാലായിൽ തുടങ്ങിയവർ പ്രസംഗിച്ചു. പുനലൂർ : വാളക്കോട് എൻ.എസ്.വി. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഓഫീസിന്റെ ഉദ്ഘാടനം പുനലൂർ നഗരസഭാ ചെയർപേഴ്സൺ നിർവഹിച്ചു. പോലീസ് സബ് ഇൻസ്പെക്ടർ എസ്.ഷിബു രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് കൈമാറി. പി.ടി.എ. കമ്മിറ്റി അംഗം രാജീവ് അലക്സാണ്ടർ അധ്യക്ഷത വഹിച്ചു.നഗരസഭാ സ്ഥിരംസമിതി ചെയർമാൻ ഡി.ദിനേശൻ, കൗൺസിലർമാരായ നാസില ഷാജി, ഷാജിത സുധീർ, പ്രിൻസിപ്പൽ എ.ആർ.പ്രേംരാജ്, പുനലൂർ ജനമൈത്രി പോലീസ് സി.ആർ.ഒ. പി.അനിൽകുമാർ, പ്രഥമാധ്യാപിക എം.സുജ, സീനിയർ അസിസ്റ്റന്റ് ആർ.കെ.അനിത, സി.ബി.വിജയകുമാർ, ആർ.ശോഭനാമണി തുടങ്ങിയവർ സംസാരിച്ചു.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012326]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.6012323.1631911291!/httpImage/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[സ്റ്റുഡന്റ്‌ പോലീസ് കേഡറ്റ്‌ പദ്ധതി തുടങ്ങി]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012326]]></link>
</image>
</item>
<item>
<title><![CDATA[സ്റ്റുഡൻറ്‌ പോലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012327]]></link>
<description><![CDATA[<br/><br/>കൊല്ലം:കോവിഡ് കാലത്ത് പോലീസിനൊപ്പം സേവനസന്നദ്ധരാകാൻ എസ്.പി.സി.ക്ക് കഴിഞ്ഞെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. കണ്ണനല്ലൂർ എം.കെ.എൽ.എം. ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റും ഓഫീസും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടികളുമായി ബന്ധപ്പെട്ട് 100 സ്കൂളുകളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കണ്ണനല്ലൂർ എം.കെ.എൽ.എം. ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ പുതുതായി എസ്.പി.സി. യൂണിറ്റും ഓഫീസും അനുവദിച്ചത്. പി.സി.വിഷ്ണുനാഥ് എം.എൽഎ. അധ്യക്ഷനായി.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012327]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[﻿ജീവനക്കാരെ ൈകയേറ്റം ചെയ്തയാൾ പിടിയിൽ]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012325]]></link>
<description><![CDATA[<br/><br/>കൊട്ടാരക്കര:താലൂക്ക് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സിനെയും സെക്യൂരിറ്റി ജീവനക്കാരനെയും ൈകയേറ്റം ചെയ്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. അമ്പലക്കര സ്വദേശ് പ്രദീപ് എബ്രഹാമാ(51)ണ് അറസ്റ്റിലായത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സതേടിയെത്തിയ ഇയാൾ സ്റ്റാഫ് നഴ്‌സ് ദിവ്യേഷ്, സെക്യൂരിറ്റി ജീവനക്കാരൻ മുരളീധരൻ പിള്ള എന്നിവരെ അസഭ്യം പറയുകയും ൈകയേറ്റം ചെയ്യുകയുമായിരുന്നു. ﻿<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012325]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[വർഗീയശക്തികൾ പലരീതിയിലും ഇടപെടും -എ. വിജയരാഘവൻ]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012316]]></link>
<description><![CDATA[<br/><br/>തിരുവനന്തപുരം: വർഗീയശക്തികൾക്ക് പ്രവർത്തിക്കാൻ പ്രത്യേക ചട്ടക്കൂടില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു. തെറ്റായ താത്‌പര്യത്തിനായി പലരൂപത്തിലും പല തലത്തിലും പല വേഷത്തിലും പ്രവർത്തിക്കും. കാമ്പസുകളും അവർ ഉപയോഗപ്പെടുത്തുന്നുണ്ടാകാം. സംഘടിതമായി തീവ്രവാദപ്രവർത്തനം കേരളത്തിൽ നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാലാ ബിഷപ്പിന്റെ പ്രസ്താവന തങ്ങൾക്ക് ആവശ്യമുള്ള രീതിയിൽ വ്യാഖ്യാനിച്ച് ഭിന്നിപ്പുണ്ടാക്കാനാണ് ചിലർ ശ്രമിച്ചത്. ചില വ്യക്തികളും ഗ്രൂപ്പുകളും നടത്തുന്ന പ്രവർത്തനത്തെ മതത്തിന്റെ പേരിൽ പഴിചാരി സമാധാന അന്തരീക്ഷം തകർക്കാൻ പാടില്ലെന്നതാണ് സി.പി.എം. നിലപാട് -വിജയരാഘവൻ പറഞ്ഞു. ﻿<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012316]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[വീണ്ടും തുടങ്ങി]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012315]]></link>
<description><![CDATA[<br/><br/>കൊല്ലം : ജില്ലയിൽ തെരുവുനായനിയന്ത്രണ പദ്ധതിക്ക് വീണ്ടും തുടക്കമായി.   അഞ്ചുമാസമായി മുടങ്ങിക്കിടന്ന പദ്ധതിയാണ് വെള്ളിയാഴ്ച കല്ലുവാതുക്കൽ പഞ്ചായത്തിൽ വീണ്ടും തുടങ്ങിയത്. ജില്ലാപഞ്ചായത്തും മൃഗസംരക്ഷണവകുപ്പും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാപഞ്ചായത്ത് അമ്പതുലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. ഡോക്ടർമാരുടെ ശമ്പളമടക്കമുള്ളവയ്ക്കാണ് ഈ തുക വിനിയോഗിക്കുക. ജില്ലയിൽ 71,216 തെരുവുനായ്ക്കളുണ്ടെന്നാണ് കണക്ക്. ഇവയെ പിടികൂടാൻ പരിശീലനം ലഭിച്ച 32 പേരെ നിയോഗിച്ചിട്ടുണ്ട്. എട്ട് വെറ്ററിനറി സർജൻമാരെയും പുതുതായി നിയോഗിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളേജ് പരിസരത്തുമാത്രം അമ്പതിലേറെ തെരുവുനായ്ക്കൾ വാസമുറപ്പിച്ചിട്ടുണ്ട്. രോഗികളുടെ കൂട്ടിരിപ്പുകാർ വലിച്ചെറിയുന്ന ഭക്ഷണപദാർഥങ്ങൾ ലഭിക്കുന്നതുകൊണ്ടുതന്നെ ഇവ ആശുപത്രിപരിസരം വിട്ടുപോകാറില്ല. ആശുപത്രിജീവനക്കാർക്കും രോഗികൾക്കും ഇവ ഭീഷണിയുമാണ്. അതിനാലാണ് കല്ലുവാതുക്കൽ പഞ്ചായത്തിൽനിന്ന് പദ്ധതി തുടങ്ങുന്നത്. അനിമൽ ഷെൽട്ടറുകൾ ആരംഭിക്കും-സാം കെ.ഡാനിയൽകൊല്ലം : അപകടങ്ങളിൽപ്പെട്ട് ചികിത്സതേടുന്ന വളർത്തുമൃഗങ്ങളെയും തെരുവുനായ്ക്കളെയും സംരക്ഷിക്കാൻ അഭയകേന്ദ്രങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേൽ പറഞ്ഞു.തെരുവുനായ ജനനനിയന്ത്രണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കല്ലുവാതുക്കൽ മൃഗാശുപത്രിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.അപകടത്തിൽപ്പെടുന്ന മൃഗങ്ങളുടെ ചികിത്സയ്ക്ക് ഇപ്പോൾ ജില്ലയിൽ സൗകര്യങ്ങളില്ല. ചികിത്സതേടുന്ന മൃഗങ്ങൾക്കുള്ള തീറ്റ, മരുന്നുകൾ, പാർപ്പിട സൗകര്യങ്ങൾ, കെയർടേക്കർമാർ തുടങ്ങി എല്ലാ സജ്ജീകരണങ്ങളും അഭയകേന്ദ്രങ്ങളിലുണ്ടാകും. ഈ വർഷംതന്നെ ഇതിനായി പദ്ധതി രൂപവത്കരിക്കും.  തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനുള്ള സ്ഥിരം കേന്ദ്രങ്ങളും സജ്ജമാക്കും.വർഷംമുഴുവൻ മുടങ്ങാതെ ശസ്ത്രക്രിയകൾ നടക്കുന്നതോടെ നായ്‌പെരുപ്പത്തിന് സ്ഥിരം പരിഹാരം കാണാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.  കല്ലുവാതുക്കൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.സുദീപ അധ്യക്ഷയായി.ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. സുജ ടി.നായർ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഡി.നിഷ, എ.ബി.സി. കോ-ഓർഡിനേറ്റർ ഡോ. ഡി.ഷൈൻകുമാർ, ഡോ. എസ്.സന്തോഷ്, ജില്ലാപഞ്ചായത്തംഗം ആശാദേവി,  ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ആശ, ബൈജു ലക്ഷ്മണൻ, രജനിരാജൻ, സത്യപാലൻ, രജിത എന്നിവർ സംസാരിച്ചുമനസ്സുവയ്ക്കണം തദ്ദേശസ്ഥാപനങ്ങൾ:ജില്ലയിലെ പഞ്ചായത്തുകൾ തെരുവുനായനിയന്ത്രണത്തിന് ഒരുലക്ഷം രൂപയെങ്കിലും വകയിരുത്തിയാൽ 120 നായ്ക്കളെ വന്ധ്യംകരിക്കാനാകും. ശസ്ത്രക്രിയ നടത്താനും നടത്തിയ നായ്ക്കളെ പാർപ്പിക്കാനുമുള്ള സൗകര്യമാണ് പ്രധാനം. പ്രാദേശികമായ എതിർപ്പുകൾമൂലം പഞ്ചായത്ത് അധികൃതർ നിയന്ത്രണനടപടികളിൽനിന്ന് മുഖം തിരിക്കുകയാണ്. തുടർച്ചയായ വന്ധ്യംകരണപരിപാടികൾ നടത്തിയാലേ തെരുവുനായ്ക്കൾ പെരുകുന്നത് നിയന്ത്രിക്കാനാകൂ. <br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012315]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.6012312.1631911248!/httpImage/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[വീണ്ടും തുടങ്ങി]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012315]]></link>
</image>
</item>
<item>
<title><![CDATA[സ്കൂൾ അടച്ചിട്ടപ്പോഴും പഠനനിലവാരം മെച്ചപ്പെട്ടു-മന്ത്രി ചിഞ്ചുറാണി]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012324]]></link>
<description><![CDATA[<br/><br/>വടക്കുംതല : കോവിഡ് മഹാമാരിയിൽ സ്കൂൾ അടച്ചിടേണ്ടിവന്നപ്പോഴും ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെ പഠനനിലവാരം മെച്ചപ്പെടുത്താൻ സാധിച്ചതായി മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. വടക്കുംതല എസ്.വി.പി.എം.എച്ച്.എസിൽ നടന്ന എസ്.എസ്.എൽ.സി. അവാർഡ് വിതരണവും സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് എ.എം.അബ്ദുൽ ഷുക്കൂറിനെ അനുമോദിക്കൽച്ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പി.ടി.എ. പ്രസിഡന്റ് സി.പി.സുദർശനൻ അധ്യക്ഷത വഹിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എം.പി. മുഖ്യപ്രഭാഷണം നടത്തി. എല്ലാ യോഗ്യതയുമുണ്ടായിട്ടും എസ്.വി.പി.എം.എച്ച.എസിന് പ്ലസ് ടു കോഴ്‌സ് ലഭിക്കാത്തത് നിരാശാജനകമാണെന്ന് പ്രേമചന്ദ്രൻ സൂചിപ്പിച്ചു. ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ. എസ്.എസ്.എൽ.സി. അവാർഡ് വിതരണം നിർവഹിച്ചു. 88 വിദ്യാർഥികൾക്കാണ് മുഴുവൻ വിഷയത്തിനുമുള്ള എ പ്ലസ് അവാർഡ് ലഭിച്ചത്.വിവിധ രംഗങ്ങളിൽ പ്രതിഭകളായ എ.അൻസാന, ജിഷ്ണു, മുഹമ്മദ് സമീം എന്നിവരെയും ആദരിച്ചു. സ്കൂൾ മാനേജർ കെ.ഭദ്രൻ പിള്ള, പന്മന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ഷമി, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം നിഷ സുനീഷ്, ഗ്രാമപ്പഞ്ചായത്ത്‌ അംഗം മല്ലയിൽ സമദ്, മാതൃസമിതി പ്രസിഡന്റ് വി.എൽ.ശ്രീലേഖ, ഹെഡ്മിസ്ട്രസ് ആർ.എസ്.സുഷമാദേവി, സീനിയർ അസിസ്റ്റന്റ് ജെ.സിന്ധു, സ്റ്റാഫ് സെക്രട്ടറി രാജീവ്ചന്ദ്രൻ പിള്ള എന്നിവർ പ്രസംഗിച്ചു.  <br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012324]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[സി.പി.എം.തേവലക്കര സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012320]]></link>
<description><![CDATA[<br/><br/>തേവലക്കര : ചവറ നിയോജകമണ്ഡലത്തിലെ സി.പി.എം.ലോക്കൽ സമ്മേളനങ്ങൾ ആരംഭിക്കാനിരിക്കെ തേവലക്കര സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.അനിലിനെ സസ്പെൻഡ് ചെയ്തു. ജോലി വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിനിയെ ഫോണിൽ വിളിക്കുകയും സഭ്യേതര സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി.  യുവതി ജില്ലാ കമ്മിറ്റിക്കും സംസ്ഥാന കമ്മിറ്റിക്കും ഇതുസംബന്ധിച്ച്‌ പരാതി നൽകിയിരുന്നു. ഇതിനിടെ യുവതിയുടെ ഫോണിൽ സെക്രട്ടറി വിളിച്ചതിന്റെ ശബ്ദസന്ദേശം പുറത്താകുകയും ചെയ്തു. സംഭവത്തെപ്പറ്റി പാർട്ടിതലത്തിൽ  അന്വേഷണം നടത്തി. വെള്ളിയാഴ്ച രാവിലെ 10-ന്  ആരോപണവിധേയനായ സെക്രട്ടറി ഉൾപ്പെടെയള്ളവരുടെ ഏരിയ കമ്മിറ്റി ചേർന്നു. സംസ്ഥാന നേതാക്കളായ കെ.സോമപ്രസാദ്, സൂസൻ കോടി, സുദേവൻ എന്നിവരും കമ്മിറ്റിയിൽ പങ്കെടുത്തു. യുവതി പോലീസിൽ പരാതി നൽകിയിട്ടില്ല.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012320]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[സുരേഷ്ഗോപി നാളെ കല്ലുവാതുക്കലിൽ]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012321]]></link>
<description><![CDATA[<br/><br/>ചാത്തന്നൂർ:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായുള്ള സേവാ സമർപ്പൺ അഭിയാൻ ഉദ്ഘാടനം ഞായറാഴ്ച നടക്കും. രാവിലെ 11-ന് കല്ലുവാതുക്കൽ മൊണാർക്ക് കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടി സുരേഷ് ഗോപി എം.പി. ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കേരസ്‌മൃതി പദ്ധതിപ്രകാരം 71 പേർക്ക് തെങ്ങിൻതൈവിതരണവും നടത്തും.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012321]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[സി.ബി.എസ്.ഇ.പത്താംക്ലാസ് പരീക്ഷയിൽ അനുപമ ഒന്നാമത്]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012322]]></link>
<description><![CDATA[<br/><br/>ശാസ്താംകോട്ട : സി.ബി.എസ്.ഇ.പത്താംക്ലാസ് പരീക്ഷയിൽ ശാസ്താംകോട്ട സ്വദേശിനി അനുപമ പി.ചന്ദ്രൻ ദേശീയതലത്തിൽ ഒന്നാമത്. അഞ്ഞൂറിൽ 499 മാർക്കുമായാണ് ഒന്നാമതെത്തിയത്. ഇംഗ്ലീഷ്, മലയാളം, സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങൾക്ക് നൂറിൽ നുറുമാർക്കും ഗണിതത്തിന് 99 മാർക്കും ലഭിച്ചു.  ചിട്ടയായ പഠനമാണ് വിജയത്തിലേക്ക് നയിച്ചതെന്ന് അനുപമ പറഞ്ഞു. ശാസ്താംകോട്ട മനക്കര ലഷ്മിനിവാസിൽ കെ.പി.ചന്ദ്രന്റെയും മഞ്ജുളയുടെയും മകളാണ്. കരുനാഗപ്പള്ളി സ്ട്രാറ്റ്ഫോർഡ് സ്കൂളിലെ വിദ്യാർഥിനിയാണ്.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012322]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[വിവാഹം]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012300]]></link>
<description><![CDATA[<br/><br/>കരുനാഗപ്പള്ളി : അയണിവേലിക്കുളങ്ങര സബർമതിയിൽ കെ.രാജീവന്റെയും ബി.എസ്.രാധാദേവിയുടെയും മകൾ ഡോ. രാഖി രാജീവും കുമാരപുരം ഈസ്റ്റ് മോറക്കാല താച്ചയിൽവീട്ടിൽ ടി.കെ.ശിവജിയുടെയും വത്സലയുടെയും മകൻ അഖിൽ ശിവജിയും വിവാഹിതരായി.  <br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012300]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[വിടപറഞ്ഞത് എറണാകുളത്തിന്റെ ജനകീയ കളക്ടർ]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012301]]></link>
<description><![CDATA[<br/><br/>കാക്കനാട്: പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും പറയാനെത്തുന്നവരോട്‌ സാന്ത്വനത്തിന്റെ ഭാഷയിൽ സംസാരിച്ച് അവരുടെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ട്‌ പുഞ്ചിരിയോടെ പറഞ്ഞയയ്ക്കുന്ന കളക്ടർ... വെള്ളിയാഴ്ച അന്തരിച്ച മുൻ എറണാകുളം ജില്ലാ കളക്ടർ ഡോ. കെ.ആർ. വിശ്വംഭരനെ കുറിച്ച്‌ കളക്ടറേറ്റിലെ അന്നത്തെ ജീവനക്കാർ ഓർക്കുന്നത് ഇങ്ങനെയാണ്. 1999 ഏപ്രിൽ ആറു മുതൽ 2001 ജൂൺ എട്ടു വരെയാണ് അദ്ദേഹം എറണാകുളം കളക്ടർ സ്ഥാനം വഹിച്ചത്. ജില്ലയോടും ഇവിടത്തെ ജനങ്ങളോടും ഏറെ അടുപ്പമുണ്ടായിരുന്ന ജനകീയ കളക്ടർ. ആരെന്തു പരാതിയുമായി വന്നാലും അപ്പോൾത്തന്നെ പരിഹാരം കാണുകയും അല്ലാത്തവ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഏൽപ്പിച്ച് കർശന നിർദേശം നൽകുകയും ചെയ്യുമായിരുന്നു. കാണാനെത്തിയ ഒരാളെയും അദ്ദേഹം മുഷിപ്പിക്കുകയോ കേൾക്കാതിരിക്കുകയോ ചെയ്തിട്ടില്ലെന്ന് അന്നത്തെ കളക്ടറുടെ അറ്റൻഡറായിരുന്ന കൃഷ്ണദാസ് ഓർക്കുന്നു. സാധാരണഗതിയിൽ കളക്ടർമാർക്കുണ്ടാവുന്ന ഗൗരവ ഭാവമോ പൊതുജനങ്ങളിൽനിന്ന് അകലം പാലിക്കലോ ഒന്നും വിശ്വംഭരനുണ്ടായിരുന്നില്ല. ഏതൊരു സാധാരണക്കാരനോടും ഉദ്യോഗസ്ഥനോടും സ്നേഹത്തോടെയും സൗമ്യമായും ഇടപെടുന്നതായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. ക്ഷേമ പ്രവർത്തനങ്ങൾക്കായി സിനിമ പാട്ടുകാരെ ചേർത്ത്‌ സംഗീത സംഗമം സ്റ്റേജ് ഷോകളും കളക്ടർ സംഘടിപ്പിച്ചിട്ടുണ്ടെന്ന് അന്നത്തെ ജീവനക്കാർ പറഞ്ഞു. ഇന്നത്തെ കളക്ടറുടെ ചേംബർ ഇദ്ദേഹം പദവിയിലുള്ളപ്പോൾ ഉണ്ടായിരുന്നില്ല. പകരം, ഇന്ന് ജീവനക്കാർ ഇരിക്കുന്നിടത്തായിരുന്നു അദ്ദേഹത്തിന്റെ ഇരിപ്പിടം. തഹസിൽദാരായി ജോലിയിൽ പ്രവേശിച്ച കെ.ആർ. വിശ്വംഭരൻ മൂവാറ്റുപുഴ, ഫോർട്ട്‌കൊച്ചി എന്നിവിടങ്ങളിൽ ആർ.ഡി.ഒ. ആയും ഡെപ്യൂട്ടി കളക്ടറായും സേവനമനുഷ്ഠിച്ച ശേഷമാണ് ജില്ലയുടെ 24-ാമത്തെ കളക്ടറായി എത്തുന്നത്. അനുശോചിച്ചുകൊച്ചി: അഡ്വ. കെ.ആർ. വിശ്വംഭരന്റെ മരണത്തിൽ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്‌മെന്റ് അനുശോചിച്ചു. മധ്യകേരളത്തിലെ സാധാരണ രോഗികൾക്ക് സഹായകമാകുന്ന എറണാകുളം സർക്കാർ മെഡിക്കൽ കോളേജിനും കാൻസർ സെന്ററിനും അടിസ്ഥാനമിടാൻ അദ്ദേഹത്തിന് സാധിച്ചുവെന്നും കൃഷ്ണയ്യർ മൂവ്‌മെന്റ് അംഗങ്ങൾ ഓർമിച്ചു. <br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012301]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[വി.എച്ച്.പി. വർക്കിങ് പ്രസിഡന്റ് പാലാ ബിഷപ്പിനെ സന്ദർശിച്ചു]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012302]]></link>
<description><![CDATA[<br/><br/>﻿പാലാ: മാർ ജോസഫ് കല്ലറങ്ങാട്ട് ഉന്നയിച്ച സംഭവങ്ങൾ നിഷേധിച്ചതുകൊണ്ട് പ്രശ്നപരിഹാരമാവില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വൽസൻ തില്ലങ്കേരി. ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരെയും വിശ്വാസത്തിലെടുത്തുകൊണ്ട് മുന്നോട്ട് പോകണം. പ്രശ്നം ഇല്ലെന്നാണ് പറയുന്നത്. അത് ഉണ്ടെന്ന് സമ്മതിക്കാൻ തയ്യാറാകണം. അത്തരത്തിൽ നിരവധി കേസുകൾ പുറത്തുവന്നിട്ടുണ്ട്. സമൂഹത്തിൽ പ്രസക്തമായ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങൾ പുറത്തുപറഞ്ഞതിന്റെ പേരിൽ ബിഷപ്പിനെ വളഞ്ഞിട്ടാക്രമിക്കുന്നതിനെതിരേ പിന്തുണ അറിയിക്കുന്നതിനാണ് എത്തിയത്-തില്ലങ്കേരി പറഞ്ഞു.   സംഘടനയുടെ ധാർമിക പിന്തുണ അദ്ദേഹം ബിഷപ്പിനെ അറിയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്.ബിജു, നേതാക്കളായ അനിതാ ജനാർദനൻ, മുരളീധരൻ,  ശാന്തകുമാർ, ജനറൽ സെക്രട്ടറി നാരായണൻകുട്ടി, പി.എസ്.സജു, വിക്രമൻ നായർ, സിന്ധു ജയചന്ദ്രൻ, രാമചന്ദ്രൻപിള്ള, മോഹനൻ പനക്കൻ തുടങ്ങിയവർ പാലായിൽ എത്തിയിരുന്നു.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012302]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[വാതിൽപ്പടി സേവനപദ്ധതി കരുനാഗപ്പള്ളിയിലും ക്ലാപ്പനയിലും തുടങ്ങി]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012299]]></link>
<description><![CDATA[<br/><br/>അർഹരായവർക്ക് സർക്കാർ സേവനങ്ങൾ ഇനി വീട്ടിലെത്തുംപ്രവർത്തനത്തിന് പ്രത്യേകം വൊളന്റിയർമാർകരുനാഗപ്പള്ളി : അശരണർക്കും കിടപ്പിലായവർക്കും സർക്കാർ സേവനങ്ങൾ നേരിട്ടെത്തിക്കുന്ന വാതിൽപ്പടി സേവനപദ്ധതിക്ക്‌ കരുനാഗപ്പള്ളി നഗരസഭയിലും ക്ലാപ്പന പഞ്ചായത്തിലും തുടക്കമായി. ജില്ലയിൽ പൈലറ്റ് പ്രോജക്ടായാണ് കരുനാഗപ്പള്ളിയിലും ക്ലാപ്പനയിലും പദ്ധതി നടപ്പാക്കുന്നത്.  വയോജനങ്ങൾ, കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്കും ഒറ്റപ്പെട്ടുപോയവർക്കും സുരക്ഷിതമായ ജീവിതത്തിനാവശ്യമായ സേവനങ്ങൾ വാതിൽപ്പടിയിൽ എത്തിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പെൻഷൻ അപേക്ഷ തയ്യാറാക്കിനൽകുക, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന്‌ സഹായത്തിന് അപേക്ഷ നൽകാനുള്ള സഹായം ചെയ്യുക, ജീവൻരക്ഷാ മരുന്നുകൾ വാങ്ങി കിടപ്പുരോഗികൾക്ക് വീട്ടിലെത്തിക്കുക തുടങ്ങിയ എല്ലാ അവശ്യസേവനങ്ങളും ഇതുവഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും. പദ്ധതിയുടെ നടത്തിപ്പിൽ ആശാവർക്കർമാർക്കാണ് പ്രാഥമിക ചുമതല. കരുനാഗപ്പള്ളി നഗരസഭയിൽ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുത്ത ഗുണഭോക്താക്കൾക്കുള്ള അംഗീകാരപത്രവും രജിസ്റ്റർ ചെയ്ത സന്നദ്ധപ്രവർത്തകർക്കുള്ള തിരിച്ചറിയൽ കാർഡും തഹസിൽദാർ പി.ഷിബു വിതരണം ചെയ്തു. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷ ഡോ. പി.മീന അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫൈസൽ പങ്കെടുത്തു. ക്ലാപ്പനയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സജീവ് ഓണമ്പള്ളിൽ പങ്കെടുത്തു.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012299]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.6012298.1631911206!/httpImage/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[വാതിൽപ്പടി സേവനപദ്ധതി കരുനാഗപ്പള്ളിയിലും ക്ലാപ്പനയിലും തുടങ്ങി]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012299]]></link>
</image>
</item>
<item>
<title><![CDATA[സംഗീതജ്ഞൻ ദേവരാജന്റെ 94-ാം ജന്മദിനാഘോഷം 27ന്]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012317]]></link>
<description><![CDATA[<br/><br/>പരവൂർ: ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ദേവരാജന്റെ 94-ാം ജന്മദിനം 27-ന്‌ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.ആഘോഷത്തിന്റെ ഭാഗമായി രാത്രി ഏഴുമുതൽ ഓൺലൈനായി സംഘടിപ്പിക്കുന്ന ദേവരാജ ഗാനസന്ധ്യയാണ് ഇതിൽ പ്രധാനം. കാരിക്കേച്ചറിസ്റ്റ് ജയരാജ് വാര്യർ നയിക്കുന്ന ഫാസ്-ദേവരാജ ഗാനസന്ധ്യയിൽ ദേവരാജൻ ഈണം നൽകിയ ഗാനങ്ങൾ മണക്കാട് ഗോപൻ, തൃശ്ശൂർ ഹരിത, ജാനകി എം.നായർ, സജിത്ത്, ആരതി അഷ്ടമൻ, അൽനദീം, ആദിത്യ സാബു എന്നിവരും മാസ്റ്ററുടെ നൂറോളം ഗാനങ്ങൾ മനഃപാഠമാക്കിയ മൂന്നുവയസ്സുകാരി ധ്വനി ഹേമയും പാടും. അന്നുതന്നെ രാത്രി ഏഴുമുതൽ ഫാസ് പരവൂരിന്റെ ഫെയ്സ്ബുക്ക് പേജിൽ ലൈവായി ഗാനസന്ധ്യ സംപ്രേക്ഷണം ചെയ്യുമെന്ന് ഫാസ് സെക്രട്ടറി വി.രാജു അറിയിച്ചു.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012317]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[സഹായനിധിവിതരണം ഇന്ന്]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012319]]></link>
<description><![CDATA[<br/><br/>ഓച്ചിറ : യൂത്ത് കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രതിഭകളെ ആദരിക്കലും ഉദ്യോഗാർഥികൾക്കുള്ള റാങ്ക് ഫയൽ വിതരണവും ശനിയാഴ്ച വൈകീട്ട് നാലിന് ഓച്ചിറ വലിയകുളങ്ങരയിൽ നടക്കും.  മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സി.ആർ.മഹേഷ് എം.എൽ.എ. അധ്യക്ഷത വഹിക്കും. ഡി.സി.സി. പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ശാസ്താംകോട്ട സുധീർ സഹായനിധിവിതരണം നടത്തും.  <br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012319]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[വിശ്വകർമദിനാചരണം]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012307]]></link>
<description><![CDATA[<br/><br/>കൊല്ലം : അഖിലകേരള വിശ്വകർമ മഹാസഭ കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ നടന്ന വിശ്വകർമദിനാചരണം സംസ്ഥാന പ്രസിഡന്റ് പി.ആർ.ദേവദാസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ജെ.ശിവപ്രസാദ് അധ്യക്ഷനായി. മുളങ്കാടകം ദേവീക്ഷേത്ര പുനരുദ്ധാരണത്തിനായി യൂണിയന് നൽകിയ കൂപ്പണുകളുടെ വിതരണ ഉദ്ഘാടനവും പി.ആർ.ദേവദാസ് നിർവഹിച്ചു. യൂണിയൻ സെക്രട്ടറി ജി.വിനോബൻ, അയത്തിൽ ശിവാനന്ദൻ, കെ.ആർ.സുരേന്ദ്രൻ, സുരേഷ്, സജിത ആനന്ദ്, മനോജ് മണ്ണാശ്ശേരി, ജി.വിജയൻ, പള്ളികൂടത്തിൽ ശിവപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012307]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[വിശ്വകർമദിനം ആചരിച്ചു]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012304]]></link>
<description><![CDATA[<br/><br/>കൊല്ലം : അഖിലകേരള വിശ്വകർമ മഹാസഭ ജില്ലാ കമ്മിറ്റി നടത്തിയ വിശ്വകർമദിനാചരണ സമ്മേളനം ഡയറക്ടർ ബോർഡ് അംഗം പി.രഘുനാഥൻ ഉദ്ഘാടനം ചെയ്തു. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിശ്വകർമജരുടെ മുന്നേറ്റം സാധ്യമാക്കാനുള്ള ശ്രമങ്ങൾക്ക്‌ ദിനാചരണം ശക്തിപകരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.സെക്രട്ടറി വി.സുധാകരൻ അധ്യക്ഷനായി. ഡയറക്ടർ ടി.കെ.സോമശേഖരൻ മുഖ്യപ്രഭാഷണം നടത്തി. എൻ.ശിവദാസൻ ആചാരി, എസ്.ബാബു, കറവൂർ കണ്ണൻ, ഗോപിനാഥൻ ആചാരി, വേണു കുന്നത്തൂർ, കൈതക്കുഴി സത്യശീലൻ, പി.വിജയബാബു, ആറ്റൂർ ശരത്ചന്ദ്രൻ, കെ.ശിവശങ്കരൻ തുടങ്ങിയവർ പ്രസംഗിച്ചു.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012304]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[വിശ്വകർമ ദിനാഘോഷവും വിദ്യാർഥികൾക്ക് ആദരവും]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012305]]></link>
<description><![CDATA[<br/><br/>ഓയൂർ:അഖിലകേരള വിശ്വകർമ മഹാസഭ അമ്പലംകുന്ന് നെട്ടയം ശാഖ വിശ്വകർമദിനം ആചരിച്ചു. ശാഖയിലെ മുതിർന്ന അംഗം സി.പ്രഭാകരൻ ആചാരി പതാക ഉയർത്തി. ശാഖാ പ്രസിഡൻറ് ബി.സോമൻ അധ്യക്ഷതവഹിച്ചു. ചടങ്ങിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. സെക്രട്ടറി കെ.സി.ശ്രീരാജ്, എസ്.മനോജ്, വി.ഗോപാലകൃഷ്ണൻ, കെ.സി.ശ്രീലാൽ, എസ്.സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.ചടയമംഗലം : വിശ്വകർമ സർവീസ് സൊസൈറ്റി പനച്ചവിള ശാഖയുടെ നേതൃത്വത്തിൽ വിശ്വകർമദിനം ആഘോഷിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് ലിജു ആലുവിള ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് തങ്കപ്പൻ ആചാരി, സെക്രട്ടറി എൻ.രാജേന്ദ്രൻ, ജി.അനിരുദ്ധൻ, എൻ.ബാലചന്ദ്രൻ ആചാരി, ബി.വേണുഗോപാൽ, ബി.മുരളി, കൃഷ്ണൻകുട്ടി, ഓമനക്കുട്ടൻ നിർമല തുടങ്ങിയവർ പങ്കെടുത്തു.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012305]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.6012303.1631911222!/httpImage/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[വിശ്വകർമ ദിനാഘോഷവും വിദ്യാർഥികൾക്ക് ആദരവും]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012305]]></link>
</image>
</item>
<item>
<title><![CDATA[വാക്കേറ്റം; പൊന്നാനിയിൽ സി.പി.എം. ബ്രാഞ്ച് സമ്മേളനം നിർത്തിവെച്ചു]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012295]]></link>
<description><![CDATA[<br/><br/>എരമംഗലം: നിയമസഭാ തിരഞ്ഞെടുപ്പിനെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളുടെ അലയടികൾ ബ്രാഞ്ച് സമ്മേളനങ്ങളിലേക്കും. സി.പി.എം. പൊന്നാനി നഗരം ലോക്കൽ കമ്മിറ്റിക്കു കീഴിലെ ആദ്യ ബ്രാഞ്ച് സമ്മേളനംതന്നെ വാക്കേറ്റത്തിലായി. സംഘർഷമൊഴിവാക്കാൻ ഏരിയാ നേതൃത്വം ഇടപെട്ടു സമ്മേളനം നിർത്തിവെപ്പിച്ചു.വെള്ളിയാഴ്‌ച പാർട്ടി പ്രവർത്തകന്റെ വസതിയിലായിരുന്നു മീൻതെരുവ് ബ്രാഞ്ച് സമ്മേളനം. ബ്രാഞ്ച് സമ്മേളനങ്ങൾക്ക് അതത് ലോക്കൽ കമ്മിറ്റികളിൽനിന്ന് ഒരംഗത്തിനു ചുമതലനൽകും. മീൻതെരുവ് ബ്രാഞ്ച് സമ്മേളനത്തിന്റെ ചുമതല പൊന്നാനി നഗരം ലോക്കൽ സെന്റർ അംഗവും മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു.) ജില്ലാസെക്രട്ടറിയുമായ കെ.എ. റഹീമിനായിരുന്നു. എന്നാൽ റഹീമിനെ സമ്മേളനത്തിൽ പങ്കെടുപ്പിക്കില്ലെന്ന നിലപാട് ബ്രാഞ്ച് കമ്മിറ്റിയംഗവും പൊന്നാനി നഗരസഭാ കൗൺസിലറുമായ സൈഫുദ്ദീൻ ഉൾപ്പെടെയുള്ളവർ സ്വീകരിച്ചതോടെ സമ്മേളനം അനിശ്ചിതത്വത്തിലായി.പൊന്നാനിയിൽ സി.പി.എം. പ്രവർത്തകർക്കിടയിൽ വിഭാഗീയതയുടെ വിത്തിട്ടത് റഹീമാണെന്നാണ് എതിർവിഭാഗത്തിന്റെ ആരോപണം. പി. ശ്രീരാമകൃഷ്‌ണനെ സ്ഥാനാർഥിയാക്കണമെന്നു നേതൃത്വത്തോട് ആവശ്യപ്പെടാൻ പൊന്നാനി ഹാർബർ കേന്ദ്രീകരിച്ച് റഹീമിന്റെ നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തിയിരുന്നു. അതാണ് പൊന്നാനിയിൽ പ്രതിഷേധപ്രകടനം വരെയുള്ള പ്രശ്‌നങ്ങൾക്കു വഴിവെച്ചതെന്ന ആരോപണം ഉയർത്തിയാണ് സമ്മേളന പ്രതിനിധികൾ പ്രതിഷേധിച്ചത്.സി.പി.എം. ജില്ലാകമ്മിറ്റിയംഗം പ്രൊഫ. എം.എം. നാരായണൻ, പൊന്നാനി ഏരിയാസെക്രട്ടറി അഡ്വ. പി.കെ. ഖലീമുദ്ദീൻ, ലോക്കൽസെക്രട്ടറി യു.കെ. അബൂബക്കർ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രതിനിധികളുടെ ബഹളം. റഹീമിനെ പങ്കെടുപ്പിച്ചു സമ്മേളനം നടത്തുന്നതു സംഘർഷത്തിലേക്കു നീങ്ങുമെന്നതിനാൽ ഏരിയാ നേതൃത്വത്തിന്റെ ഇടപെടലിനെത്തുടർന്ന് മറ്റൊരുദിവസം നടത്താമെന്ന തീരുമാനത്തിൽ ബ്രാഞ്ച് സമ്മേളനം നിർത്തിവെച്ചു.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012295]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[വഴിപാടും സേവനങ്ങളുമായി പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012294]]></link>
<description><![CDATA[<br/><br/>കൊട്ടാരക്കര:ബി.ജെ.പി., യുവമോർച്ച എന്നിവയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം ജന്മദിനം ആഘോഷിച്ചു. കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തിൽ ഉരുളി ഉണ്ണിയപ്പനിവേദ്യം, 71 വൃക്ഷത്തൈ നടീൽ, പായസവിതരണം എന്നിവ നടത്തി. ഉണ്ണിയപ്പനിവേദ്യം പാർട്ടി സംസ്ഥാന ജന. സെക്രട്ടറി പി.സുധീർ ഏറ്റുവാങ്ങി. വൃക്ഷത്തൈ നടീലിന്റെ ഉദ്ഘാടനം ഗജവീരൻ കൃഷ്ണൻകുട്ടിയുടെ പ്രതിമയ്ക്കുസമീപം തൈനട്ട് അദ്ദേഹം നിർവഹിച്ചു. ദേവാലയങ്ങളിൽ പൂജകൾ, ബൂത്ത് തലങ്ങളിൽ സേവാപ്രവർത്തനങ്ങൾ, രക്തദാനം എന്നിവ നടത്തി. സേവാസമർപ്പൺ അഭിയാൻ എന്ന പേരിൽ 20 ദിവസം സേവാപ്രവർത്തനങ്ങൾ നടത്തുമെന്ന് നേതാക്കൾ പറഞ്ഞു. സംസ്ഥാനസമിതി അംഗം ജി.ഗോപിനാഥ്, മണ്ഡലം പ്രസിഡന്റ് വയയ്ക്കൽ സോമൻ, കെ.ആർ.രാധാകൃഷ്ണൻ, ചാലൂക്കോണം അജിത്ത്, അനീഷ് കിഴക്കേക്കര, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.രക്തദാനം നടത്തി  :യുവമോർച്ച മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്കാശുപത്രിയിൽ രക്തദാനം നടത്തി. ചന്തമുക്കിലെ ഓട്ടോ സ്റ്റാൻഡിൽ കേക്ക് മുറിച്ച്‌ വിതരണം ചെയ്തു. പായസവിതരണം, പൊതിച്ചോർ വിതരണം, ചായക്കടക്കാരെ ആദരിക്കൽ എന്നിവ നടത്തി. മണ്ഡലം പ്രസിഡന്റ് രാജേഷ് കുരുക്ഷേത്രയുടെ അധ്യക്ഷതയിൽ അഭീഷ് വിനായക, അഖിൽ, രാഹുൽ, വിജിൽ, വൈശാഖ്, ആദ്യ വി.ദത്ത് തുടങ്ങിയവർ പങ്കെടുത്തു.പുത്തൂർ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഒ.ബി.സി.മോർച്ച കുന്നത്തൂർ മണ്ഡലം കമ്മിറ്റി രക്തദാനം നടത്തി. ശാസ്താംകോട്ട പദ്‌മാവതി ആശുപത്രിയിൽ ജില്ലാ സെക്രട്ടറി മധുപാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിനോദ് മണികണ്ഠൻ, അജികുമാർ ഭരണിക്കാവ്, ദിനു നെടിയവിള, രാഹുൽ എന്നിവർ സംസാരിച്ചു.അനുമോദിച്ചുചടയമംഗലം:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിച്ചു. കഴക്കൂട്ടം സൈനിക സ്കൂളിൽ പ്രവേശനം ലഭിച്ച കോട്ടുക്കൽ സ്വദേശിനി വേദ ഷിബുവിനെ ബി.ജെ.പി. ചടയമംഗലം നിയോജകമണ്ഡലം കമ്മിറ്റി അനുമോദിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് പുത്തയം ബിജു, ജനറൽ സെക്രട്ടറി മനു ദീപം, മണ്ഡലം വൈസ് പ്രസിഡന്റ് സുഭാഷ് പെരപ്പയം, സെക്രട്ടറി മഞ്ജേഷ് എന്നിവർ പങ്കെടുത്തു.കർഷകർക്കും വിമുക്തഭടന്മാർക്കും ആദരം   പുത്തൂർ:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി മാവടിയിൽ കർഷകരെയും വിമുക്തഭടന്മാരെയും ആദരിച്ചു. ബി.ജെ.പി.പുത്തൂർ ഏരിയ സമിതി, കർഷകമോർച്ച കുളക്കട പഞ്ചായത്ത് സമിതി എന്നിവ ചേർന്നാണ് ആഘോഷം സംഘടിപ്പിച്ചത്. മണ്ഡലം പ്രസിഡന്റ് വയയ്ക്കൽ സോമൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് വിനോദ് പനയമ്പിള്ളി അധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി കെ.ആർ.രാധാകൃഷ്ണൻ, കർഷകമോർച്ച ജില്ലാസെക്രട്ടറി ഗോപിനാഥൻ പിള്ള, അജിത് ചാലൂക്കോണം, വാർഡ്‌ അംഗം രഘു പൊങ്ങൻപാറ, അരവിന്ദൻ പൂവറ്റൂർ എന്നിവർ സംസാരിച്ചു.   <br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012294]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.6012292.1631911183!/httpImage/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[വഴിപാടും സേവനങ്ങളുമായി പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012294]]></link>
</image>
</item>
<item>
<title><![CDATA[വീടുകയറി ആക്രമിച്ചയാൾ പിടിയിൽ]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012309]]></link>
<description><![CDATA[<br/><br/>കൊട്ടാരക്കര:അണ്ടൂർ പബ്ലിക് ലൈബ്രറി ഭാരവാഹി അണ്ടൂർ പ്രണവത്തിൽ രംഗനാഥനെ വീടുകയറി ആക്രമിച്ചു. പരിക്കേറ്റ രംഗനാഥൻ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ചികിത്സതേടി. രംഗനാഥനെ മർദിച്ച അണ്ടൂർ സ്വദേശി സുജിവിലാസത്തിൽ സുജികുമാറി(40)നെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി ഒൻപതോടെയായിരുന്നു അക്രമം. സുജികുമാറിനെ കോടതി റിമാൻഡ് ചെയ്തു.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012309]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്കിന്‌ തീവെച്ചയാൾ അറസ്റ്റിൽ]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012311]]></link>
<description><![CDATA[<br/><br/>കൊല്ലം:വീട്ടിൽക്കയറി ബൈക്ക് തീവെച്ചുനശിപ്പിച്ച സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചാത്തിനാംകുളം പുലരി നഗർ കുഴിക്കരത്തൊടി വയലിൽ പുത്തൻവീട്ടിൽ രാജേഷ് (39) ആണ് കിളികൊല്ലൂർ പോലീസിന്റെ പിടിയിലായത്. ചാത്തിനാംകുളം എം.എൽ.എ.ജങ്‌ഷനു സമീപം വയലിൽ പുത്തൻവീട്ടിൽ റാണിയുടെ വീടിനോടു ചേർന്ന് സൂക്ഷിച്ചിരുന്ന ബൈക്കിനാണ് സംഘം ബുധനാഴ്ച പുലർച്ചെ തീവെച്ചത്. റാണിയുടെ മകൻ അഖിൽരാജും പ്രതിയുൾപ്പെട്ട സംഘവും തമ്മിൽ മുൻപ്‌ വാക്കേറ്റമുണ്ടായിരുന്നു. ഇതിന്റെ വിരോധത്തിൽ സംഘം ചേർന്ന് അഖിൽരാജിനെ അന്വേഷിച്ചു വീട്ടിലെത്തിയതായിരുന്നു പ്രതികൾ. അഖിൽരാജിനെ കണ്ടെത്താൻ സാധിക്കാതിരുന്നതിനാൽ വീടിനോടു ചേർന്ന് സൂക്ഷിച്ചിരുന്ന ബൈക്ക് കത്തിക്കുകയായിരുന്നു. കിളികൊല്ലൂർ ഇൻസ്പെക്ടർ കെ.വിനോദ്, എസ്.ഐ.മാരായ വി.എസ്‌.ശ്രീനാഥ്, എ.പി.അനീഷ്, എ.എസ്.ഐ. പ്രകാശ് ചന്ദ്രൻ, സി.പി.ഒ. സജി എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ റിമാൻഡ്‌ ചെയ്തു. <br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012311]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[വീടുകളിലെത്തി കുത്തിവെപ്പ്‌ ഇന്നുമുതൽ]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012308]]></link>
<description><![CDATA[<br/><br/>പരവൂർ:പരവൂർ നഗരസഭയിൽ കോവിഡ് വാക്സിനെടുക്കാത്ത കിടപ്പുരോഗികൾക്ക് ശനിയാഴ്ച വീടുകളിലെത്തി പ്രതിരോധ കുത്തിവെപ്പെടുക്കും. കൗൺസിലർമാർ നൽകുന്ന പട്ടികപ്രകാരമാകും ആരോഗ്യപ്രവർത്തകർ വീടുകളിലെത്തുക.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012308]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[വസ്ത്രങ്ങൾ നൽകി]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012297]]></link>
<description><![CDATA[<br/><br/>പരവൂർ:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ബി.ജെ.പി.പരവൂർ ടൗൺ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വർക്കല പുനർജനി വൃദ്ധസദനത്തിൽ വസ്ത്രങ്ങളും കൊല്ലം പുതിയകാവ് ബാലാശ്രമത്തിൽ കുട്ടികൾക്ക് മധുരപലഹാരങ്ങളും വിതരണം ചെയ്തു.ടൗൺ വാർഡ് കൗൺസിലർ സ്വർണമ്മ സുരേഷിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ നെട്ടറ മോഹനൻ പിള്ള, മുരളീധരൻ പിള്ള, കടയിൽ ഉണ്ണി എന്നിവർ പങ്കെടുത്തു.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012297]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[വാക്ക്-ഇൻ-ഇന്റർവ്യൂ]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012296]]></link>
<description><![CDATA[<br/><br/>കൊല്ലം : ഫാത്തിമ മാതാ നാഷണൽ ഓട്ടോണമസ് കോളേജിൽ കെമിസ്ട്രി (എയ്ഡഡ്), ഫ്രഞ്ച് (സെൽഫ് ഫിനാൻസ്) വിഷയങ്ങളിൽ ഗസറ്റ് ലക്ചററെ ആവശ്യമുണ്ട്.  കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം. യു.ജി.സി., യൂണിവേഴ്‌സിറ്റി മാനദണ്ഡമനുസരിച്ച് യോഗ്യതയുള്ളവവർ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ ശരിപകർപ്പുകളുമായി 22-ന് 10.30-ന് കോളേജിൽ വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. <br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012296]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[വിശ്വകർമജയന്തി ആചരിച്ചു]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012588]]></link>
<description><![CDATA[<br/><br/>കൊല്ലം :വിശ്വകർമസമുദായത്തിന്റെ പുരോഗതിക്കാവശ്യമായ കാര്യങ്ങൾ സമുദായസംഘടനകളുമായി ചർച്ചചെയ്ത് പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് എൻ.കെ.പ്രേമചന്ദ്രൻ.എം.പി. കേരള വിശ്വകർമ സഭ കൊല്ലം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ വിശ്വകർമദിനാചരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.മോഹൻദാസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മഹിളാസമാജം സംസ്ഥാന പ്രസിഡന്റ് ബീന കൃഷ്ണൻ, കൗൺസിൽ അംഗം കെ.രഘുനാഥൻ, കോർപ്പറേഷൻ കൗൺസിലർ സജിതാനന്ദ്, മുരളീമോഹൻ, യൂണിയൻ സെക്രട്ടറി കെ.ശിവരാജൻ വടക്കേവിള, പി.പുഷ്പരാജ് പുനക്കുന്നൂർ എന്നിവർ സംസാരിച്ചു.വിശ്വകർമ വേദപഠനകേന്ദ്രവും അഖിലകേരള വിശ്വകർമ മഹാസഭ ആശ്രാമം 702-ബി ശാഖയും സംയുക്തമായി സംഘടിപ്പിച്ച വിശ്വകർമദിനാചരണം വിശ്വകർമ വേദപഠനകേന്ദ്ര ധാർമികസംഘം സംസ്ഥാന അധ്യക്ഷൻ ആറ്റൂർ ശരത്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.  കെ.പ്രസാദ് അധ്യക്ഷനായി. വിശ്വകർമപൂജയ്ക്ക് വി.സുരേഷ് ബാബു മുഖ്യകാർമികത്വം വഹിച്ചു. പത്മനാഭ് എസ്.കർമ, ആർ.കൃഷ്ണൻ, പാർഥൻ എസ്.കർമ, എ.അനന്യ കൃഷ്ണ, എ.അശ്വതി കൃഷ്ണ, യൂണിയൻ പ്രതിനിധി ടി.പി.ശശാങ്കൻ, ശാഖാ സെക്രട്ടറി ആശ്രാമം സുനിൽകുമാർ, എൽ.പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.വിശ്വകർമ സർവീസ് സൊസൈറ്റി കൊല്ലം ടൗൺ 1674-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ വിശ്വകർമദിനാഘോഷം നടത്തി. ബോർഡ് അംഗം ഹരിശങ്കർ ഉദ്ഘാനം ചെയ്തു. ശാഖാ പ്രസിഡൻറ് വി.തുളസി ആചാരി അധ്യക്ഷനായി. ആർ.രങ്കൻ ആചാരി വിശ്വകർമപൂജ നടത്തി. ശാഖാ സെക്രട്ടറി എം.മനോജ്കുമാർ, ജില്ലാ വൈസ് പ്രസിഡൻറ് വി.കുമാർ, താലൂക്ക് പ്രസിഡൻറ് ശിവൻ, താലൂക്ക് സെക്രട്ടറി എൻ.മഹേന്ദ്രൻ, കെ.രാജൻ തുടങ്ങിയവർ സംസാരിച്ചു. വിശ്വകർമ വെൽഫെയർ അസോസിയേഷന്‍റെ വിശ്വകർമദിനാചരണം ജില്ലാ പ്രസിഡൻറ് എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന സമുദായാംഗങ്ങളെ എസ്.രാമാനുജൻ പൊന്നാടയണിയിച്ച് ആദരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ജനറൽ സെക്രട്ടറി എം.ശിവദാസൻ, വസന്തി ശിവരാജ്, രാധ രാധാകൃഷ്ണൻ,  ശിവരാജൻ, സ്വാമിനാഥൻ, യശോധ പ്രിയ, രാജേശ്വരി ശെൽവരാജ്, ധനിത് ഈശ്വരി തുടങ്ങിയവർ സംസാരിച്ചു. ചടയമംഗലം  : വിശ്വകർമ സർവീസ് സൊസൈറ്റി പനച്ചവിള ശാഖയുടെ നേതൃത്വത്തിൽ വിശ്വകർമദിനം ആഘോഷിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് ലിജു ആലുവിള ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് തങ്കപ്പൻ ആചാരി, സെക്രട്ടറി എൻ.രാജേന്ദ്രൻ, ജി.അനിരുദ്ധൻ, എൻ.ബാലചന്ദ്രൻ ആചാരി, ബി.വേണുഗോപാൽ, ബി.മുരളി, കൃഷ്ണൻകുട്ടി, ഓമനക്കുട്ടൻ നിർമല തുടങ്ങിയവർ പങ്കെടുത്തു.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012588]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.6012586.1631912154!/httpImage/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[വിശ്വകർമജയന്തി ആചരിച്ചു]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012588]]></link>
</image>
</item>
<item>
<title><![CDATA[പഴയ കാത്തിരിപ്പുകേന്ദ്രം പൊളിക്കാനുള്ള നീക്കം തടഞ്ഞു]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012575]]></link>
<description><![CDATA[<br/><br/>കോർപ്പറേഷൻ ജീവനക്കാരന് മർദനം കൊല്ലം  : രാമൻകുളങ്ങര ജങ്ഷനിലെ പഴയ കാത്തിരിപ്പുകേന്ദ്രം പൊളിക്കാനുള്ള കോർപ്പറേഷൻ അധികൃതരുടെ ശ്രമം കോൺഗ്രസ്-ഐ.എൻ.ടി.യു.സി. പ്രവർത്തകർ തടഞ്ഞു. കാത്തിരിപ്പുകേന്ദ്രം പൊളിക്കാനെത്തിയ കോർപ്പറേഷൻ ജീവനക്കാരും പ്രവർത്തകരും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ കോർപ്പറേഷൻ ജീവനക്കാരന് മർദനമേറ്റു. കോർപ്പറേഷൻ എൽ.ആർ. വിഭാഗം ജീവനക്കാരൻ ഷാജി(44)ക്കാണ് മർദനമേറ്റത്. സംഭവത്തിൽ കണ്ടാലറിയാവുന്ന ഒരാളുടെ പേരിൽ വെസ്റ്റ് പോലീസ് കേസെടുത്തു.അന്തരിച്ച മുൻ എം.എൽ.എ. എൻ.വിജയൻ പിള്ളയുടെ സ്മരണാർഥം രാമൻകുളങ്ങര ജങ്ഷനിൽ പുതിയ കാത്തിരിപ്പുകേന്ദ്രം നിർമിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ ഒൻപതിനായിരുന്നു പുതിയ കാത്തിരിപ്പുകേന്ദ്രത്തിന്റെ ഉദ്ഘാടനം. നിലവിൽ ഇവിടെയുള്ള കോൺഗ്രസ് നേതാവിന്റെ സ്മരണയ്ക്കായി നിർമിച്ച കാത്തിരിപ്പുകേന്ദ്രം പൊളിച്ചുനീക്കണമെന്ന് കോർപ്പറേഷൻ അധികൃതർ നേരത്തേ അറിയിപ്പു നൽകിയിരുന്നു. ഇത് പൊളിച്ചുനീക്കാത്തതിനെ തുടർന്ന് കോർപ്പറേഷൻ അധികൃതർ വെള്ളിയാഴ്ച 11 മണിയോടെ ഷെഡ് പൊളിച്ചുനീക്കാനെത്തിയപ്പോഴാണ് കോൺഗ്രസ് പ്രവർത്തകരുമായി വാക്കേറ്റമുണ്ടായത്. സ്ഥലത്ത് സംഘർഷാവസ്ഥയായതിനെ തുടർന്ന് വെസ്റ്റ് പോലീസ് സ്ഥലത്തെത്തി നടത്തിയ ചർച്ചകൾക്കൊടുവിൽ കാത്തിരിപ്പുകേന്ദ്രം പൊളിക്കാനുള്ള നീക്കം താത്‌കാലികമായി നിർത്തിവെച്ചു. വൈകീട്ടോടെ മേയർ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു  എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് കോൺഗ്രസ് പ്രവർത്തകരുമായി ചർച്ച നടത്തി. കാത്തിരിപ്പുകേന്ദ്രം പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കന്മാരുമായി തിങ്കളാഴ്ച ചർച്ച നടത്തുമെന്ന് ഡെപ്യൂട്ടി മേയർ അറിയിച്ചു. ജീവനക്കാരനെ ആക്രമിച്ചവരെ  അറസ്റ്റ്‌ ചെയ്യണംഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ കോർപ്പറേഷൻ ജീവനക്കാരനെ ആക്രമിച്ചവരെ ഉടൻ അറസ്റ്റ്‌ ചെയ്യണമെന്ന് വർക്കേഴ്‌സ് ഫെഡറേഷൻ (സി.ഐ.ടി.യു.) ജില്ലാ സെക്രട്ടറി എം.സുബ്രഹ്മണ്യൻ, എ.ഐ.ടി.യു.സി. വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം എസ്.സജിത്ത്,  കെ.എം.സി.എസ്.യു. യൂണിറ്റ് സെക്രട്ടറി ജി.എസ്.സുരേഷ് എന്നിവർ സംയുക്തമായി ആവശ്യപ്പെട്ടു.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012575]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[ഗുരുമന്ദിരത്തിന്റെ വഞ്ചി കുത്തിത്തുറന്ന് മോഷണം]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012581]]></link>
<description><![CDATA[<br/><br/>കുണ്ടറ :ഗുരുമന്ദിരത്തിന്റെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തി. പള്ളിമുക്കിനുസമീപം 528-ാം നമ്പർ എസ്.എൻ.ഡി.പി.ശാഖയുടെ ഗുരുമന്ദിരത്തിനു മുന്നിലെ കാണിക്കവഞ്ചിയാണ് കുത്തിത്തുറന്നത്. ഗുരുമന്ദിരത്തിൽ പ്രഭാതപൂജകൾക്കായെത്തിയ ഭാരവാഹികളാണ് വഞ്ചി കുത്തിത്തുറന്നനിലയിൽ കണ്ടത്. നോട്ടുകൾ മാത്രം കൈക്കലാക്കി നാണയങ്ങൾ മുഴുവൻ വഞ്ചിയിലുപേക്ഷിച്ചാണ് മോഷ്ടാവ് കടന്നത്. ആറുമാസങ്ങൾക്കുമുൻപായിരുന്നു വഞ്ചികൾ അവസാനമായി തുറന്നതെന്ന് ഭാരവാഹികൾ പറയുന്നു. ഗുരുമന്ദിരങ്ങൾ കേന്ദ്രീകരിച്ച് മോഷണം വ്യാപകമായിരിക്കുകയാണെന്നും പോലീസ് അന്വേഷിക്കണമെന്നും കുണ്ടറ യൂണിയൻ സെക്രട്ടറി എസ്.അനിൽകുമാർ പറഞ്ഞു. കുണ്ടറ പോലിസ് അന്വേഷണമാരംഭിച്ചു.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012581]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[കെ.സി. അനുസ്മരണവും സ്മരണിക പ്രകാശനവും നടത്തി]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012579]]></link>
<description><![CDATA[<br/><br/>കൊല്ലം  : വനസഞ്ചാര സാഹിത്യകാരനായിരുന്ന കെ.സി.(എൻ.പരമേശ്വരൻ)യുടെ 52-ാം ചരമവാർഷികദിനാചരണവും സ്മരണിക പ്രകാശനവും പ്രതിഭാസംഗമവും നടത്തി. സി.പി.ഐ. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ്ബാബു ഉദ്ഘാടനം ചെയ്തു. കെ.സി.സ്മാരക സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് പള്ളിത്തോട്ടം പി.രഘുനാഥൻ അധ്യക്ഷനായി. വർക്കിങ് പ്രസിഡന്റ് എ.രാജീവ്, സെക്രട്ടറി എ.എ.ലത്തീഫ് മാമൂട്, വിനിത വിൻസന്റ്, എ.ആർ.സവാദ്, സേവ്യർ ജോസഫ്, എസ്.മനോജ്, എൻ.നൗഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012579]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[തെങ്ങിൻതൈ വിതരണം]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012583]]></link>
<description><![CDATA[<br/><br/>അഞ്ചാലുംമൂട്  : തൃക്കടവൂർ കൃഷിഭവനിൽ അത്യുത്‌പാദനശേഷിയുള്ള തെങ്ങിൻതൈകൾ സബ്‌സിഡി നിരക്കിൽ വിതരണത്തിന് എത്തിച്ചിട്ടുണ്ട്. തൈ ഒന്നിന് അമ്പത് രൂപയാണ് നിരക്ക്. ആവശ്യമുള്ള കർഷകർ കരമടച്ച രസീതിന്റെ കോപ്പിയുമായി എത്തണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.  <br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012583]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[ലൈറ്റ് ഓഫ് മിഹ്‌റാബ് നാളെ]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012585]]></link>
<description><![CDATA[<br/><br/>കൊല്ലം :സമസ്തകേരള സുന്നി മഹല്ല് ഫെഡറേഷനും സമസ്തകേരള ജംഇയ്യത്തുൽ ഖുത്വബയും സംയുക്തമായി ‘ലൈറ്റ് ഓഫ് മിഹ്‌റാബ്’ എന്ന പേരിൽ പ്രചാരണപരിപാടി നടത്തുന്നു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കണ്ണനല്ലൂർ എം.കെ.എൽ.എം.എച്ച്.എസ്.എസിൽ 19-ന് നടക്കും. രാവിലെ ഒൻപതിന് എൻ.കെ.പ്രേമചന്ദ്രൻ എം.പി. ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പത്രസമ്മേളനത്തിൽ എസ്.എം.എഫ്. ജില്ലാ പ്രസിഡന്റ് മുട്ടയ്ക്കാവ് ദമീൻ, ജില്ലാ ജനറൽ സെക്രട്ടറി അഞ്ചൽ ബദറുദ്ദീൻ, ട്രഷറർ സമദ്, സമസ്ത സംസ്ഥാന ഓർഗനൈസർ ഒ.എം.ഷെരീഫ് ദാരിമി, ജംഇയ്യത്തുൽ ഖുത്വബ ജില്ലാ പ്രസിഡന്റ്‌ അയ്യൂബ് മന്നാനി എന്നിവർ പങ്കെടുത്തു.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012585]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[ഗതാഗത നിയന്ത്രണം]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012580]]></link>
<description><![CDATA[<br/><br/>കൊല്ലം :കരിക്കോട് ജങ്ഷൻ മുതൽ താഹമുക്കുവരെയുള്ള റോഡിന്റെ നവീകരണത്തെ തുടർന്ന് പേരൂർ-താഹമുക്ക് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കല്ലുംതാഴം-കുറ്റിച്ചിറ റോഡ് വഴിയും കരിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കുറ്റിച്ചിറ-കല്ലുംതാഴം റോഡ് വഴിയും പോകേണ്ടതാണെന്ന് കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012580]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[ദേശീയ തൊഴിലാളിദിനം ആചരിച്ചു]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012584]]></link>
<description><![CDATA[<br/><br/>കൊല്ലം  : ബി.എം.എസ്. കൊല്ലം ഈസ്റ്റിന്റെ നേതൃത്വത്തിൽ വിശ്വകർമജയന്തി ദേശീയ തൊഴിലാളിദിനമായി ആചരിച്ചു. സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ശിവജി സുദർശൻ ഉദ്ഘാടനം ചെയ്തു. ഗിരീഷ്‌ലാൽ അധ്യക്ഷനായി. ബി.എം.എസ്. മേഖലാ സെക്രട്ടറി സുന്ദരൻ, മേഖലാ ഖജാൻജി ദീപ ഹരി, തങ്കമണി എന്നിവർ പങ്കെടുത്തു. <br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012584]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.6012582.1631912138!/httpImage/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[ദേശീയ തൊഴിലാളിദിനം ആചരിച്ചു]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012584]]></link>
</image>
</item>
<item>
<title><![CDATA[കെ.എസ്.ആർ.ടി.സി. ഡിപ്പോ വികസനം വേഗത്തിൽ പൂർത്തിയാക്കും-മന്ത്രി]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012232]]></link>
<description><![CDATA[<br/><br/>ചടയമംഗം: ചടയമംഗലം കെ.എസ്.ആർ.ടി.സി. ഡിപ്പോ വികസനം വേഗത്തിൽ പൂർത്തിയാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. ഡിപ്പോയിൽ പുതുതായി തുടങ്ങിയ യാത്ര ഫ്യൂവൽ (പെട്രാൾ പമ്പ്) ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൊതുജനങ്ങൾക്കുകൂടി പെട്രോൾ ലഭിക്കുന്ന വിധത്തിലാണ് ഐ.ഒ.സി.യുമായി സഹകരിച്ച് പമ്പ് തുടങ്ങിയത്.   പൊതുശൗചാലയത്തിന്റെ ശോച്യാവസ്ഥയും പരിഹരിക്കും. പ്രവേശനകവാടം മാറ്റിസ്ഥാപിക്കുന്നതും ദീർഘദൂര സർവീസുകൾ പുനരാരംഭിക്കുന്നതുമുൾപ്പെടെയുള്ള പ്രശ്നങ്ങളും അടിയന്തരമായി പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. ചടയമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജെ.വി.ബിന്ദു അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേൽ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, കെ.എസ്.ആർ.ടി.സി. എക്സിക്യുട്ടീവ് ഡയറക്ടർ അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരി വി.നായർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ബാബുരാജൻ, വാർഡ് പ്രതിനിധി ശ്രീജകുമാരി, ആർ.ഗോപാലകൃഷ്ണപിള്ള, കെ.രാധാകൃഷ്ണപിള്ള, ജെ.ടി.ഒ. സന്തോഷ്‌കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. വിനായക് മാലി റിപ്പോർട്ട് അവതരിപ്പിച്ചു.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012232]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.6012228.1631910985!/httpImage/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[കെ.എസ്.ആർ.ടി.സി. ഡിപ്പോ വികസനം വേഗത്തിൽ പൂർത്തിയാക്കും-മന്ത്രി]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012232]]></link>
</image>
</item>
<item>
<title><![CDATA[കെ.എസ്.ആർ.ടി.സി.ഡിപ്പോയിൽ ധർണ]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012234]]></link>
<description><![CDATA[<br/><br/>കുളത്തൂപ്പുഴ : കെ.എസ്.ടി.എംപ്ലോയീസ് സംഘ് (ബി.എം.എസ്.) കുളത്തൂപ്പുഴ യൂണിറ്റിന്‍റെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി. തൊഴിലാളികൾ ഡിപ്പോയ്ക്കുമുന്നിൽ ഏകദിന ധർണ സംഘടിപ്പിച്ചു. സ്ഥാപനത്തെ വെട്ടിമുറിച്ച് കമ്പനി രൂപവത്‌കരിക്കാനുള്ള നീക്കത്തിൽനിന്ന്‌ പിന്മാറുക, ശമ്പളപരിഷ്കരണം നടപ്പാക്കുക, അശാസ്ത്രീയമായ ജോലിസമയക്രമീകരണം പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. പരിപാടി സംസ്ഥാന ഉപാധ്യക്ഷൻ എസ്.സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് ജില്ലാ വർക്കിങ്‌ പ്രസിഡൻറ് ജി.എസ്.ഗിരീഷ് അധ്യക്ഷതവഹിച്ചു. യോഗത്തിൽ, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന കാര്യദർശി ഉണ്ണിക്കൃഷ്ണപിള്ള, ഈസ്റ്റ് ജില്ലാ സെക്രട്ടറി എം.ഗിരീഷ്‌കുമാർ. യൂണിറ്റ് പ്രസിഡൻറ് എം.സുരേഷ്‌കുമാർ, ബി.ജെ.പി. പഞ്ചായത്ത് സമിതി പ്രസിഡൻറ് അരുൺകുമാർ, ടി.പി.അജീഷ്, കുമളി യൂണിറ്റ് പ്രസിഡൻറ്, എൽ.അജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. <br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012234]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[കെ.എസ്.ആർ.ടി.സി. തൊഴിലാളികൾ ഐക്യസമരം നടത്തി]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012235]]></link>
<description><![CDATA[<br/><br/>കൊട്ടാരക്കര:ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി.തൊഴിലാളികൾ ഐക്യസമരം നടത്തി. വിവിധ യൂണിയനുകൾ ഒന്നിച്ചാണ് സമരം നടത്തിയത്. പത്തുവർഷമായി ശമ്പളം പരിഷ്കരിക്കാത്തതിൽ തൊഴിലാളികൾ പ്രതിഷേധിച്ചു. സ്വകാര്യവത്കരണനീക്കം ഉപേക്ഷിക്കുക, ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുക, 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു. കൊട്ടാരക്കര ഡിപ്പോയിൽ നടന്ന സമരം സംസ്ഥാന കോ-ഓർഡിനേറ്റർ ബിജു അയ്യമ്പള്ളി ഉദ്ഘാടനം ചെയ്തു. ബിജു പാപ്പച്ചൻ, മനു എം.പിള്ള എന്നിവർ സംസാരിച്ചു.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012235]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.6012233.1631910996!/httpImage/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[കെ.എസ്.ആർ.ടി.സി. തൊഴിലാളികൾ ഐക്യസമരം നടത്തി]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012235]]></link>
</image>
</item>
<item>
<title><![CDATA[അടുത്ത സെൻസസിൽ ജാതിയും വേണം-വിശ്വകർമ മഹാസഭ]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012204]]></link>
<description><![CDATA[<br/><br/>പുനലൂർ : ഓരോ വിഭാഗത്തിനുമുള്ള സംവരണാനുകൂല്യത്തോത് നിരീക്ഷിക്കാൻ അടുത്ത സെൻസസിൽ ജാതിവിവരങ്ങൾകൂടി പ്രസിദ്ധപ്പെടുത്തണമെന്ന് അഖിലകേരള വിശ്വകർമ മഹാസഭയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പുരുഷോത്തമൻ ആവശ്യപ്പെട്ടു. പുനലൂർ താലൂക്ക് യൂണിയന്റെ വിശ്വകർമദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വകർമജരെ അസംഘടിത വ്യവസായ തൊഴിലാളികളായി അംഗീകരിക്കണമെന്നും വിശ്വകർമദിനം പൂർണ അവധിയായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡന്റ് കെ.ഗോപാലകൃഷ്ണൻ പതാക ഉയർത്തി. വി.ശശികുമാർ വിശ്വകർമദിന സന്ദേശം നൽകി. പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. എൻ.രാജഗോപാൽ, കെ.രാജപ്പൻ ആചാരി, ഓമന, കെ.ബാബു തുടങ്ങിയവർ സംസാരിച്ചു.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012204]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[അനാഥപ്രേതങ്ങൾക്ക് കൊട്ടാനുള്ള ചെണ്ടയല്ല കൊടിക്കുന്നിൽ-കോൺഗ്രസ്]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012206]]></link>
<description><![CDATA[<br/><br/>ജി.രതികുമാറിനെതിരേ നിയമനടപടി സ്വീകരിക്കും   കൊട്ടാരക്കര : സ്ഥാനമാനങ്ങൾ ലഭിക്കാത്ത അനാഥപ്രേതങ്ങൾക്ക് കൊട്ടാനുള്ള ചെണ്ടയല്ല കൊടിക്കുന്നിൽ സുരേഷ് എം.പി.യെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. എം.പി.ക്ക് ബിനാമി ഇടപാടുകളുണ്ടെന്ന കോൺഗ്രസ് മുൻ നേതാവ് ജി.രതികുമാറിന്റെ പ്രസ്താവനയ്ക്കെതിരേ നിയമനടപടികൾ സ്വീകരിക്കും. ആക്ഷേപമുന്നയിക്കുന്നവർക്ക് തെളിയിക്കാനും ബാധ്യതയുണ്ട്. അതിനു കഴിഞ്ഞില്ലെങ്കിൽ പൊതുസമൂഹത്തോട് മാപ്പു പറയണം. കൊടിക്കുന്നിൽ സുരേഷിന്റെ ജനപിന്തുണയിൽ വിറളിപൂണ്ട സി.പി.എം. നേതൃത്വത്തിന്റെ ജല്പനമാണ് രതികുമാറിലൂടെ പുറത്തു വരുന്നത്. കൊട്ടാരക്കരയിൽ സി.പി.എമ്മിന് വോട്ടു കുറഞ്ഞതിന്റെ ജാള്യം മറയ്ക്കാനാണ് ഇത്തരം പ്രസ്താവനകൾ. സി.പി.എം. അക്രമത്തിൽ ജീവൻ നഷ്ടമാകുമായിരുന്ന രതികുമാറിനെ സംരക്ഷിച്ചതും കെ.പി.സി.സി. ഭാരവാഹിത്വംവരെ നൽകിയതും കോൺഗ്രസാണെന്ന് ഓർക്കണമെന്നും കെ.പി.സി.സി. നിർവാഹകസമിതി അംഗം പൊടിയൻ വർഗീസ്, ഡി.സി.സി. ജനറൽ സെക്രട്ടറി പി.ഹരികുമാർ, ബ്ലോക്ക് പ്രസിഡന്റ് ഒ.രാജൻ, യു.ഡി.എഫ്. ചെയർമാൻ ബേബി പടിഞ്ഞാറ്റിൻകര എന്നിവർ പറഞ്ഞു.  <br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012206]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[കടത്താൻ ശ്രമിച്ച റേഷനരിയും ഗോതമ്പും പിടിച്ചെടുത്തു]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012218]]></link>
<description><![CDATA[<br/><br/>കരുനാഗപ്പള്ളി : അനധികൃതമായി സൂക്ഷിച്ചിരുന്ന 163 ചാക്ക് അരിയും എട്ടുചാക്ക് ഗോതമ്പും പോലീസ് പിടിച്ചെടുത്തു. ഒരാളെ അറസ്റ്റ്‌ ചെയ്തു. കുലശേഖരപുരം കടത്തൂർ പുത്തൻപുരയിൽ മുഹമ്മദ്കുഞ്ഞിന്റെ (73) വീട്ടിൽനിന്നാണ് റേഷൻ സാധനങ്ങൾ പിടികൂടിയത്.വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെ പോലീസ് എത്തുമ്പോൾ അരിയും ഗോതമ്പും ലോറിയിൽ കയറ്റുകയായിരുന്നു. പോലീസിനെ കണ്ട് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന മുഹമ്മദ്കുഞ്ഞിനെ പോലീസ് അറസ്റ്റുചെയ്തു. റേഷൻ ധാന്യങ്ങൾ പോളിഷ് ചെയ്ത് ബ്രാൻഡഡ് ലേബലിൽ മാർക്കറ്റിൽ വിതരണം ചെയ്യുകയാണ് ഇവരുടെ രീതിയെന്നും പോലീസ് അറിയിച്ചു. ഇതിനായി മധ്യകേരളത്തിലെ ഒരു മില്ലിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചപ്പോഴാണ് പോലീസ് പിടികൂടിയത്.  പിടിച്ചെടുത്ത ധാന്യങ്ങൾ പിന്നീട് സിവിൽ സപ്ലൈസ് അധികൃതർക്ക് കൈമാറി. എസ്.ഐ.മാരായ ജയശങ്കർ, അലോഷ്യസ്, റസൽ ജോർജ്, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ.മാരായ ജെ.തമ്പാൻ, എം.വിനോദ്കുമാർ, എ.എസ്.ഐ.മാരായ സിദ്ദിഖ്, രാജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012218]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.6012217.1631910936!/httpImage/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[കടത്താൻ ശ്രമിച്ച റേഷനരിയും ഗോതമ്പും പിടിച്ചെടുത്തു]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012218]]></link>
</image>
</item>
<item>
<title><![CDATA[ഓച്ചിറ ശങ്കരൻകുട്ടി അനുസ്മരണം നാളെ]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012215]]></link>
<description><![CDATA[<br/><br/>ഓച്ചിറ : നവോത്ഥാന നർത്തകൻ ഓച്ചിറ ശങ്കരൻകുട്ടിയുടെ 96-ാമത് ജന്മദിനാഘോഷവും അനുസ്മരണസമ്മേളനവും ഞായറാഴ്ച വൈകീട്ട് 3.30-ന് ഓണാട്ട് ടി.ഡി.എം.ഹാളിൽ നടക്കും. സി.ആർ.മഹേഷ് എം.എൽ.എ. അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ടി.ജെ.ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിക്കും.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012215]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[ജില്ലാതല സിവിൽ സർവീസ് ടൂർണമെന്റ് 2021]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012203]]></link>
<description><![CDATA[<br/><br/>കൊല്ലം : ജില്ലാ സ്പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല സിവിൽ സർവീസ് ടൂർണമെന്റ് 28-ന് രാവിലെ 9.30-ന്‌ നഗരത്തിൽ വിവിധ സ്റ്റേഡിയങ്ങളിൽ നടക്കും.അത്‌ലറ്റിക്സ്, ബാഡ്മിന്റൺ (ഷട്ടിൽ), ഫുട്‌ബോൾ, ടേബിൾ ടെന്നീസ്, നീന്തൽ, വോളീബോൾ (പുരുഷ/വനിത), ബാസ്കറ്റ്‌ബോൾ, ക്രിക്കറ്റ്, പവർലിഫ്റ്റിങ്, റസ്‌ലിങ്‌ (പുരുഷ/വനിത), വെയ്റ്റ് ലിഫ്റ്റിങ്‌ ആൻഡ് ബെസ്റ്റ് ഫിസിക്, ലോൺ ടെന്നീസ്, കബഡി (പുരുഷ/വനിത), ചെസ്സ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ. ഇതിൽനിന്നു തിരഞ്ഞെടുക്കുന്നവർ ആയിരിക്കും ജില്ലയെ പ്രതിനിധാനംചെയ്ത്‌ സംസ്ഥാന സിവിൽ സർവീസ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ജില്ലയിലെ സർക്കാർ ജീവനക്കാർ വകുപ്പ് മേലധികാരികൾ സാക്ഷ്യപ്പെടുത്തിയതും കളിയിനങ്ങൾ വ്യക്തമാക്കുന്നതുമായ നിശ്ചിത ഫോറത്തിലുള്ള അപേക്ഷകൾ 25-ന്  നാലിനുമുൻപ് സെക്രട്ടറി, ജില്ലാ സ്പോർട്‌സ് കൗൺസിൽ, എൽ.ബി.എസ്. സ്റ്റേഡിയം, കന്റോൺമെന്റ്, കൊല്ലം 691001 എന്നവിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0474 2746720.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012203]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[കഞ്ചാവുമായി പിടിയിൽ]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012216]]></link>
<description><![CDATA[<br/><br/>പത്തനാപുരം : കല്ലുംകടവിൽവെച്ച് കഞ്ചാവുമായി യുവാവ് പിടിയിൽ. കൂടൽ അഞ്ചുമുക്ക് സ്വദേശി മഹേഷ് വിഷ്ണു(27)വാണ് പോലീസ് പിടിയിലായത്. ജില്ലാ ലഹരിവിരുദ്ധസേനയും പത്തനാപുരം പോലീസും ചേർന്നുനടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. ഇയാളിൽനിന്നു 600 ഗ്രാം കഞ്ചാവും കടത്താനുപയോഗിച്ച ഇരുചക്രവാഹനവും പിടിച്ചെടുത്തു. കലഞ്ഞൂർ, കൂടൽ, പത്തനാപുരം മേഖലകളിലെ കഞ്ചാവ് വിൽപ്പനക്കാരനാണ് മഹേഷെന്ന് പോലീസ് അറിയിച്ചു.  <br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012216]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[കാഷ് അവാർഡിന് അപേക്ഷിക്കാം]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012223]]></link>
<description><![CDATA[<br/><br/>കരുനാഗപ്പള്ളി : കെ.എം.എ.ലത്തീഫ്, എസ്.ഗോപിനാഥൻ പിള്ള എന്നിവരുടെ സ്മരണാർഥം തൊടിയൂർ സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയിട്ടുള്ള കാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. ബാങ്കിലെ എ-ക്ലാസ് അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർക്ക് അപേക്ഷിക്കാം.  ഒക്ടോബർ നാലിന് വൈകീട്ട് അഞ്ചിനുമുൻപായി ബാങ്ക് ഹെഡ് ഓഫീസിൽ അപേക്ഷ നൽകണം.  <br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012223]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[കേരള ചിക്കൻ പദ്ധതി തുടങ്ങി]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012237]]></link>
<description><![CDATA[<br/><br/>കുളത്തൂപ്പുഴ : വിലനിലവാരം പിടിച്ചുനിർത്തി നാട്ടിൽത്തന്നെ ഉത്‌പാദിപ്പിക്കുന്ന ഇറച്ചിക്കോഴികൾ ഗുണമേന്മയോടെ കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്ക് എത്തിച്ചുനൽകുകയെന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിക്ക് കുളത്തൂപ്പുഴയിൽ തുടക്കമായി. കുടുംബശ്രീയുടെ മേൽനോട്ടത്തിൽ തടി ഡിപ്പോയ്ക്കു സമീപം തുടക്കമായ ചെറുകിടസംരംഭത്തിന്‍റെ ഉദ്ഘാടനം പി.എസ്.സുപാൽ എം.എൽ.എ. നിർവഹിച്ചു.ജില്ലാപഞ്ചായത്ത്‌ അംഗം കെ.അനിൽകുമാർ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് പി.അനിൽകുമാർ, വൈസ്‌ പ്രസിഡൻറ് നദീറ സെയ്ഫുദീൻ, അംഗങ്ങളായ പി.ലൈലാബീവി, ചന്ദ്രകുമാർ, കേരള ചിക്കൻ മാർക്കറ്റിങ്‌ എക്സിക്യുട്ടീവ് അപർണ, ബ്ലോക്ക് കോ-ഓർഡിനേറ്റർ സി.ജി., കുടുംബശ്രീ ചെയർപേഴ്സൺ ജി.വത്സല, ആശ തുടങ്ങിയവർ പങ്കെടുത്തു.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012237]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.6012236.1631911006!/httpImage/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[കേരള ചിക്കൻ പദ്ധതി തുടങ്ങി]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012237]]></link>
</image>
</item>
<item>
<title><![CDATA[കമലഹാസന്റെ ആരാധകൻ; കൂട്ടുകാരുടെ ക്വാണ്ടം സ്വാമി]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012222]]></link>
<description><![CDATA[<br/><br/>രാകേഷ് കെ.നായർതിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ കൂട്ടുകാർക്കെല്ലാം താണുപദ്മനാഭൻ 'ക്വാണ്ടം സ്വാമി'യായിരുന്നു. 1970-കളിൽ എം.എസ്‌സി. വിദ്യാർഥികൾക്ക്‌പോലും ഫിസിക്‌സിലെ ക്വാണ്ടം തിയറിയെക്കുറിച്ച് ആഴത്തിലുള്ള അറിവുണ്ടായിരുന്നില്ല. എന്നാൽ ഡിഗ്രി പഠനകാലത്ത് ക്വാണ്ടം തിയറിയെക്കുറിച്ച് പ്രബന്ധം പ്രസിദ്ധീകരിക്കുകയും സഹപാഠികൾക്ക് ക്ലാസ് എടുക്കുകയും ചെയ്തിരുന്നയാളായിരുന്നു താണു പദ്മനാഭൻ. അതുകൊണ്ടാണ് സഹപാഠികൾ അദ്ദേഹത്തെ സ്നേഹപൂർവം ‘ക്വാണ്ടം സ്വാമി’ എന്ന് വിളിച്ചത്. ശാസ്ത്രത്തോടൊപ്പം സിനിമയും നൃത്തവും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മേഖലകളായിരുന്നുവെന്ന് സഹപാഠിയും സുഹൃത്തും യൂണിവേഴ്‌സിറ്റി കോളേജിൽ അധ്യാപകനുമായിരുന്ന കെ.കൃഷ്ണകുമാർ ഓർമിക്കുന്നു. അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മി, കോട്ടയ്ക്കകത്തെ ഒന്നാം പുത്തൻതെരുവിലെ വീട്ടിൽ കുട്ടികളെ സംഗീതം പഠിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ശാസ്ത്രത്തോടൊപ്പം സംഗീതവും നൃത്തവും അദ്ദേഹം കൂടെക്കൂട്ടി. കമലഹാസന്റെ വലിയ ആരാധകനായിരുന്ന താണു പദ്മനാഭൻ, അദ്ദേഹത്തിന്റെ എല്ലാ സിനിമകളും തിയേറ്ററിൽ പോയി കണ്ടിരുന്നു. മലയാളം, ഇംഗ്ളീഷ് സിനിമകളും കണ്ടിരുന്നെങ്കിലും ഹിന്ദിയോട് താത്‌പര്യമുണ്ടായിരുന്നില്ല. ഹിന്ദിഭാഷ വശത്താക്കുന്ന കാര്യത്തിലും അദ്ദേഹം പിറകിലായിരുന്നു. കണക്ക് പഠിക്കാനായിരുന്നു താത്‌പര്യം. എന്നാൽ പ്രീഡിഗ്രി കാലത്ത് വായിച്ച 'ഫെയ്ൻമാൻ ലെക്‌ചേഴ്‌സ് ഓൺ ഫിസിക്‌സ്' എന്ന പുസ്തകമാണ് ഫിസിക്‌സ് പഠിക്കാനുള്ള തീരുമാനത്തിലേക്ക്‌ എത്തിച്ചത്. അനിതരസാധാരണ പ്രതിഭയുള്ള വിദ്യാർഥിയായിരുന്നു താണു പദ്മനാഭനെന്ന് 75 മുതൽ 1977 വരെ അദ്ദേഹത്തെ പഠിപ്പിച്ച പ്രൊഫ. ശിവശങ്കരപ്പിള്ള ഓർമിക്കുന്നു. പഠനകാലത്ത് യൂണിവേഴ്‌സിറ്റി കോളേജ് കേന്ദ്രമാക്കിയുള്ള 'ട്രിവാൻഡ്രം സയൻസ് സൊസൈറ്റി' യുടെ സജീവ പ്രവർത്തകനായിരുന്നു താണു പദ്മനാഭൻ. ബിരുദ പഠനകാലത്ത് തന്നെ താണു പദ്മനാഭന്റെ ഗവേഷണ റിപ്പോർട്ട് ഇന്ത്യൻ അക്കാദമി ഓഫ് സയൻസസിന്റെ ജേണലിൽ പ്രസിദ്ധീകരിച്ചിരുന്നു. സഹപാഠികൾക്ക് അദ്ദേഹം ഫിസിക്‌സിൽ ക്ലാസ് എടുത്തിരുന്നതായും കൃഷ്ണകുമാർ ഓർക്കുന്നു. പഠനകാലത്ത് ശംഖുംമുഖത്തും മ്യൂസിയത്തും കറങ്ങിനടക്കലും സിനിമ കാണലും ബ്രിട്ടീഷ് ലൈബ്രറി സന്ദർശനവും ഒരുമിച്ചായിരുന്നുവെന്ന് കൃഷ്ണകുമാർ ഓർക്കുന്നു. കരകുളത്തിനടുത്ത് താണു പദ്മനാഭൻ കുറച്ച് ഭൂമി വാങ്ങിയിട്ടുണ്ടായിരുന്നു. ഇത് വിറ്റിട്ട് തിരുവനന്തപുരത്ത് ഒരു ഫ്ളാറ്റ് വാങ്ങുന്നതിന് കൃഷ്ണകുമാറിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിനായി വെള്ളിയാഴ്ച അദ്ദേഹത്തെ വിളിക്കാൻ തുടങ്ങുമ്പോഴാണ് ടെലിവിഷനിലൂടെ സുഹൃത്തിന്റെ വിയോഗവാർത്ത അറിയുന്നത്. 2017-ൽ യൂണിവേഴ്‌സിറ്റി കോളേജിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ഫിസിക്‌സ് വകുപ്പ് സംഘടിപ്പിച്ച പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് അവസാനമായി കണ്ടത്.പഠനകാലത്ത് വിദേശരാജ്യങ്ങളിൽ നിന്നു ജോലിയും ഗവേഷണ അവസരങ്ങളും തേടി വന്നെങ്കിലും അതൊക്കെ നിരസിച്ചാണ് അദ്ദേഹം മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നത്. അവിടെ ഗവേഷണം നടത്തിയിരുന്ന ആന്ധ്രാപ്രദേശ് സ്വദേശിയായ വസന്തിയെയാണ് വിവാഹം കഴിച്ചത്. സ്വിറ്റ്‌സർലൻഡിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് ചെയ്യുന്ന മകൾ ഹംസ ഗവേഷണകാലത്ത് കണ്ടുപിടിച്ച നക്ഷത്രത്തിന് അവളുടെ തന്നെ പേരാണ് നൽകിയതെന്ന പ്രത്യേകതയുമുണ്ട്.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012222]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.6012220.1631910982!/httpImage/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[കമലഹാസന്റെ ആരാധകൻ; കൂട്ടുകാരുടെ ക്വാണ്ടം സ്വാമി]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012222]]></link>
</image>
</item>
<item>
<title><![CDATA[കടൽ രുചിയുമായി മൂന്നു സീഫുഡ് റെസ്റ്റോറന്റുകൾ]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012219]]></link>
<description><![CDATA[<br/><br/>കൊല്ലം:ഫിഷറീസ് വകുപ്പിന്റെ ഏജൻസിയായ 'സാഫ്' ജില്ലയിൽ തുടങ്ങുന്ന മൂന്നു പുതിയ സീഫുഡ് റെേസ്റ്റാറന്റുകളുടെ ഉദ്ഘാടനം ശനിയാഴ്ച നടക്കും.  രാവിലെ 11-ന് മന്ത്രി സജി ചെറിയാൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും. നീണ്ടകര ഹാർബറിലും ശക്തികുളങ്ങരയിലുമായാണ് സംരംഭങ്ങൾ.ഹാർബറിൽ കരിക്കാടി റെസ്റ്റോറന്റിന്റെ നാടമുറി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.രഞ്ജിത്ത് നിർവഹിക്കും.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012219]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[ലൈഫ്: 1036 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം ഇന്ന്]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012289]]></link>
<description><![CDATA[<br/><br/>കൊല്ലം : സർക്കാരിന്റെ നൂറുദിന കർമപദ്ധതികളുടെ ഭാഗമായി ജില്ലയിലെ ഗ്രാമപ്പഞ്ചായത്തുകളിൽ ലൈഫ് പദ്ധതിയുടെ 1036 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം ശനിയാഴ്ച 12-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012289]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[രോഗബാധിതർ]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012290]]></link>
<description><![CDATA[<br/><br/>2021 സെപ്‌റ്റംബർ 18 ശനി​യാഴ്ച<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012290]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[ലൈറ്റ് ഓഫ് മിഹ്‌റാബ് നാളെ]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012291]]></link>
<description><![CDATA[<br/><br/>കൊല്ലം:സമസ്തകേരള സുന്നി മഹല്ല് ഫെഡറേഷനും സമസ്തകേരള ജംഇയ്യത്തുൽ ഖുത്വബയും സംയുക്തമായി ‘ലൈറ്റ് ഓഫ് മിഹ്‌റാബ്’ എന്ന പേരിൽ പ്രചാരണപരിപാടി നടത്തുന്നു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കണ്ണനല്ലൂർ എം.കെ.എൽ.എം.എച്ച്.എസ്.എസിൽ 19-ന് നടക്കും. രാവിലെ ഒൻപതിന് എൻ.കെ.പ്രേമചന്ദ്രൻ എം.പി. ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ സമൂഹം നേരിടുന്ന സമകാലിക പ്രതിസന്ധികൾക്ക് പരിഹാരംതേടൽ,  ആത്മീയ അവകാശബോധം ഉണർത്തൽ, മതസൗഹാർദത്തിന്റെ പ്രാധാന്യം വിശദീകരിക്കൽ തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പ്രചാരണപരിപാടി സംഘടിപ്പിക്കുന്നത്. പത്രസമ്മേളനത്തിൽ എസ്.എം.എഫ്. ജില്ലാ പ്രസിഡന്റ് മുട്ടയ്ക്കാവ് ദമീൻ, ജില്ലാ ജനറൽ സെക്രട്ടറി അഞ്ചൽ ബദറുദ്ദീൻ, ട്രഷറർ സമദ്, സമസ്ത സംസ്ഥാന ഓർഗനൈസർ ഒ.എം.ഷെരീഫ് ദാരിമി, ജംഇയ്യത്തുൽ ഖുത്വബ ജില്ലാ പ്രസിഡന്റ്‌ അയ്യൂബ് മന്നാനി എന്നിവർ പങ്കെടുത്തു.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012291]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[ഭാരത ബന്ദിന് ഐക്യദാർഢ്യവുമായി കണ്ണനല്ലൂരിൽ ധർണ]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012281]]></link>
<description><![CDATA[<br/><br/>കൊട്ടിയം:കർഷക സംഘടനകൾ 27-ന് നടത്തുന്ന ഭാരത ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കണ്ണനല്ലൂരിൽ നടത്തിയ ധർണ മുൻമന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു. മുഖത്തല മണ്ഡലത്തിലെ എ.ഐ.ടി.യു.സി., ബി.കെ.എം.യു., കിസാൻ സഭ എന്നിവ ചേർന്നാണ് ധർണ നടത്തിയത്. എ.ഐ.ടി.യു.സി.മണ്ഡലം സെക്രട്ടറി ബിനു പി.ജോൺ അധ്യക്ഷനായി. ബി.കെ.എം.യു. മണ്ഡലം സെക്രട്ടറി കെ.ദിനേശ്ബാബു, കിസാൻ സഭ മണ്ഡലം സെക്രട്ടറി ബി.സുധാകരൻ നായർ, ഇബ്രാഹിംകുട്ടി, എൻ.ഗോപാലകൃഷ്ണൻ, ജലജകുമാരി, വിശ്വനാഥപിള്ള, എം.സജീവ്, മനോജ്‌കുമാർ എന്നിവർ പ്രസംഗിച്ചു.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012281]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.6012280.1631911165!/httpImage/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[ഭാരത ബന്ദിന് ഐക്യദാർഢ്യവുമായി കണ്ണനല്ലൂരിൽ ധർണ]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012281]]></link>
</image>
</item>
<item>
<title><![CDATA[മൈനാഗപ്പള്ളിയിൽ ജനകീയ ഹോട്ടൽ പ്രവർത്തനം തുടങ്ങി]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012288]]></link>
<description><![CDATA[<br/><br/>ശാസ്താംകോട്ട : മൈനാഗപ്പള്ളി ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ ജനകീയ ഹോട്ടൽ ആരംഭിച്ചു.  ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് പി.എം.സെയ്ദ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. ചെയർപേഴ്സൺ വത്സമ്മ രാജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ.ഷാജഹാൻ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലാലി ബാബു, പഞ്ചായത്ത് അംഗങ്ങളായ ചിറയ്ക്കുമേൽ ഷാജി, ഷീബ സിജു, വർഗീസ് തരകൻ, കുടുംബശ്രീ റിസോഴ്സ് പേഴ്സൺ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു. 20 രൂപയ്ക്ക് ജനകീയ ഹോട്ടലിൽനിന്ന്‌ ഊണ് ലഭിക്കും.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012288]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.6012286.1631911166!/httpImage/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[മൈനാഗപ്പള്ളിയിൽ ജനകീയ ഹോട്ടൽ പ്രവർത്തനം തുടങ്ങി]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012288]]></link>
</image>
</item>
<item>
<title><![CDATA[പ്രധാനമന്ത്രിയുടെ പിറന്നാൾ ആഘോഷിച്ചു]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012277]]></link>
<description><![CDATA[<br/><br/>കരുനാഗപ്പള്ളി : ബി.ജെ.പി. കരുനാഗപ്പള്ളി മുനിസിപ്പൽ ഏരിയ സമിതിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം പിറന്നാൾ ആഘോഷിച്ചു. കരുനാഗപ്പള്ളി ശാന്തിതീരം അഗതിമന്ദിരത്തിലെ അന്തേവാസികൾക്ക് സദ്യയും കേക്കും നൽകിയായിരുന്നു ആഘോഷം. ജില്ലാ സെക്രട്ടറി വെറ്റമുക്ക് സോമൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എസ്.സജീവൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വിശ്വനാഥ്, ജില്ലാ വൈസ് പ്രസിഡന്റ് ലത മോഹൻ, സതീഷ് തേവാനത്ത്, അജയൻ വാഴപ്പള്ളി, ജയകുമാരി, മുരളി, ശാലിനി രാജീവ്, രാജൻ പിള്ള എന്നിവർ പങ്കെടുത്തു. യുവമോർച്ച കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിന്റെ നേതൃത്വത്തിൽ 71 തണൽവൃക്ഷങ്ങൾ നട്ടു. ബി.ജെ.പി. ജില്ലാ സെക്രട്ടറി വി.എസ്.ജിതിൻദേവ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച നിയോജകമണ്ഡലം പ്രസിഡന്റ് ആർ.ശംഭു, ജനറൽ സെക്രട്ടറി ബിജു, ബി.ജെ.പി. മണ്ഡലം ട്രഷറർ മുരളി, അച്ചു തുടങ്ങിയവർ പങ്കെടുത്തു.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012277]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.6012275.1631911138!/httpImage/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[പ്രധാനമന്ത്രിയുടെ പിറന്നാൾ ആഘോഷിച്ചു]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012277]]></link>
</image>
</item>
<item>
<title><![CDATA[മാടൻനടക്ഷേത്രത്തിൽ സപ്താഹം]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012284]]></link>
<description><![CDATA[<br/><br/>ചവറ : മുകുന്ദപുരം മാടൻനട ക്ഷേത്രത്തിലെ 17-ാമത് ഭാഗവതസപ്താഹം 20 മുതൽ 26 വരെ നടക്കും. കുടജാദ്രി അനിൽ ബാബു യജ്ഞാചാര്യനായിട്ടുള്ള സപ്താഹത്തിന് മുളവന സുബ്രഹ്മണ്യൻ, കരീപ്ര ശ്രീകുമാർ, ശൂരനാട് വിജയൻ എന്നിവർ യജ്ഞപൗരാണികരാകും. 20-ന് രാവിലെ 4.30-ന് ഭദ്രദീപം തെളിക്കൽ, എട്ടിന് വരാഹാവതാരപൂജ. 21-ന് എട്ടിന് നരസിംഹാവതാരം. 22-ന് 10-ന് ശ്രീകൃഷ്ണാവതാരപാരായണം. 23-ന് എട്ടിന് ഗോവിന്ദപട്ടാഭിഷേക പാരായണം, വൈകീട്ട് 5.30-ന് വിദ്യാഗോപാലർച്ചന. 24-ന് 11-ന് രുക്മിണീസ്വയംവരം.    25-ന് 6.45-ന് മൃത്യുഞ്ജയഹോമം, 11-ന് കുചേലാഗമനം. 26-ന് ഏഴിന് ഉദ്ധവോപദേശ പാരായണവും തുടർന്ന്  വസുദേവപൂജാ സമർപ്പണവും, 11-ന് ശുകപൂജ, 3.30-ന് അവഭൃഥസ്നാന ഘോഷയാത്ര എന്നിവയും നടക്കും.    യജ്ഞദിനങ്ങളിൽ രാത്രി 7.15 മുതൽ ആധ്യാത്മികപ്രഭാഷണം നടക്കുമെന്ന് പ്രസിഡന്റ് ആർ.മുരളീധരൻ പിള്ള, സെക്രട്ടറി എൻ.രാധാകൃഷ്ണപിള്ള, ഖജാൻജി എസ്.നടരാജൻ എന്നിവർ അറിയിച്ചു.  <br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012284]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[ഭക്ഷണമാലിന്യം പ്രധാന പ്രശ്നം]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012278]]></link>
<description><![CDATA[<br/><br/>:വഴിയരികിൽ ഭക്ഷണമാലിന്യങ്ങളും മാംസാവശിഷ്ടങ്ങളും വലിച്ചെറിയുന്നത് തെരുവുനായ്ക്കൾ അനിയന്ത്രിതമായി കൂടാൻ ഇടയാക്കുന്നുണ്ടെന്ന് മൃഗസംരക്ഷണവകുപ്പ് അധികൃതർ പറയുന്നു. നായ്ക്കൾക്ക് ഇപ്പോൾ ആവശ്യത്തിലുമധികം ഭക്ഷണം കിട്ടാനുള്ള സാഹചര്യമുണ്ട്. നായ്ക്കൾ അക്രമകാരികളായി മാറുന്നുമുണ്ട്. വാഹനയാത്രികർക്കും ഭീഷണിയാകുന്നു. മാലിന്യങ്ങൾ ശരിയായി സംസ്കരിച്ചാൽത്തന്നെ നായശല്യത്തിന് അറുതിവരുത്താം. <br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012278]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[ബോട്ട്‌ ക്ലബ്ബ് പ്രവർത്തകർ എം.എൽ.എ.ഓഫീസിലേക്ക്  മാർച്ച് നടത്തി]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012279]]></link>
<description><![CDATA[<br/><br/>ശാസ്താംകോട്ട : കല്ലട ജലോത്സവത്തിൽ പങ്കെടുത്ത ബോട്ട്‌ ക്ലബ്ബ് ഭാരവാഹികളും പ്രവർത്തകരും കോവൂർ കുഞ്ഞുമോൻ എം.എൽ.എ.യുടെ ഓഫീസിലേക്ക് മാർച്ച്‌ നടത്തി. 2019-ൽ 28-ാം ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന ജലോത്സവത്തിൽ പങ്കെടുത്ത വള്ളങ്ങൾക്കുള്ള ബോണസും സമ്മാനത്തുകയും വിതരണം ചെയ്യുന്നതിന് എം.എൽ.എ. മുൻകൈയെടുക്കണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മത്സരത്തിൽ പങ്കെടുത്ത ഒൻപത് പ്രാദേശിക വള്ളങ്ങൾക്കാണ് സാമ്പത്തികസഹായം കിട്ടാനുള്ളത്. ഇത്രയും വള്ളങ്ങൾക്ക് 35,000 രൂപവീതം ബോണസായും നാലു വള്ളങ്ങൾക്ക് ഇത്രയും തുകവീതം സമ്മാനത്തുകയായും ലഭിക്കാനുണ്ട്. ആർ.ഡി.ഒ. ഓഫീസിൽനിന്നാണ്‌ തുക വിതരണം ചെയ്യേണ്ടത്. ഒൻപത് ക്ലബ്ബുകൾ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കാരാളിമുക്കിൽനിന്ന്‌ ആരംഭിച്ച പ്രകടനം ബോട്ട്‌ ക്ലബ്ബ് കൂട്ടായ്മ ചെയർമാൻ സന്തോഷ് അടൂരാൻ ഉദ്ഘാടനം ചെയ്തു. ആർ.രഞ്ജിത്ത്കുമാർ, സുജിത്ത്, അനീഷ്, ആരോമൽ, കെ.സുരേഷ് എന്നിവർ നേതൃത്വം നൽകി.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012279]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.6012276.1631911146!/httpImage/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[ബോട്ട്‌ ക്ലബ്ബ് പ്രവർത്തകർ എം.എൽ.എ.ഓഫീസിലേക്ക്  മാർച്ച് നടത്തി]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012279]]></link>
</image>
</item>
<item>
<title><![CDATA[പൈപ്പിടലിൽ റോഡാകെ തകർന്നു]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012270]]></link>
<description><![CDATA[<br/><br/> പുത്തൂർ:ഞാങ്കടവ് കുടിവെള്ളപദ്ധതിക്കായി ജലവിതരണക്കുഴൽ സ്ഥാപിക്കാൻ ചാലൂകീറി പല റോഡുകളും തകർന്നു. ചിലതിന്റെ നവീകരണം നടന്നെങ്കിലും ഗ്രാമീണ റോഡുകൾ പലതും ഇപ്പോഴും തകർന്നനിലയിലാണ്. ചെളിക്കുളമായി കാൽനടപോലും സാധ്യമല്ലാത്ത നിലയിലുള്ള റോഡുകളും ഏറെയാണ്. ഇതിന്റെ നവീകരണവും പദ്ധതി നിർമാണത്തിനൊപ്പം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012270]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[പുനർഗേഹം പദ്ധതി: നാലുവീടുകൾ കൈമാറി]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012268]]></link>
<description><![CDATA[<br/><br/>പൂർത്തിയായത് പത്തു വീടുകൾ  പദ്ധതിയിൽ 21 ഗുണഭോക്താക്കൾ  കരുനാഗപ്പള്ളി : തീരമേഖലയിലെ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ പുനർഗേഹം പദ്ധതി പ്രകാരം കരുനാഗപ്പള്ളിയിൽ പത്തു വീടുകളൊരുങ്ങി. ഇതിൽ നാലു വീടുകൾ കൈമാറി. ആലപ്പാട് പഞ്ചായത്തിന്റെ വിവിധ മേഖലകലിൽനിന്നുള്ളവരാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിൽ മൊത്തം 21 ഗുണഭോക്താക്കളാണ് പട്ടികയിലുള്ളത്. ഒരു ഗുണഭോക്താവിന് പത്തുലക്ഷം രൂപവീതമാണ് അനവദിക്കുക. കരുനാഗപ്പള്ളി നഗരസഭ, കുലശേഖരപുരം, ക്ലാപ്പന പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് വീടുകൾ നിർമിക്കുന്നത്. നഗരസഭാപരിധിയിൽ പൂർത്തിയായ നാലു വീടുകളാണ് കഴിഞ്ഞ ദിവസം കൈമാറിയത്. നഗരസഭാ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു താക്കോലുകൾ കൈമാറി. സ്ഥിരംസമിതി അധ്യക്ഷൻ പടിപ്പുര ലത്തീഫ്, വൈസ് ചെയർപേഴ്‌സൺ സുനിമോൾ, നഗരസഭാ കൗൺസിലർമാരായ എം.അൻസാർ, ശ്രീഹരി, ഫിഷറീസ് അസിസ്റ്റന്റ് രജിസ്ട്രാർ പി.ആർ.വിനോദിനി, ഫിഷറീസ് അസിസ്റ്റന്റ് എക്സ്റ്റെൻഷൻ ഓഫീസർ എ.മുഹമ്മദ് അസറുദ്ദീൻ, നഗരസഭാ സെക്രട്ടറി ഫൈസൽ, കരുനാഗപ്പള്ളി ഫിഷറീസ് ഓഫീസർ ഹരിത മോഹൻ തുടങ്ങിയവർ പങ്കെടുത്തു.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012268]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.6012267.1631911098!/httpImage/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[പുനർഗേഹം പദ്ധതി: നാലുവീടുകൾ കൈമാറി]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012268]]></link>
</image>
</item>
<item>
<title><![CDATA[പ്രതിഭകളെ ആദരിക്കൽ﻿]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012269]]></link>
<description><![CDATA[<br/><br/>ഓച്ചിറ : യൂത്ത് കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രതിഭകളെ ആദരിക്കലും ഉദ്യോഗാർഥികൾക്കുള്ള റാങ്ക് ഫയൽ വിതരണവും ശനിയാഴ്ച വൈകീട്ട് നാലിന് ഓച്ചിറ വലിയകുളങ്ങരയിൽ നടക്കും.  മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.﻿ <br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012269]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[പ്രതിരോധസാമഗ്രികൾ വിതരണം ചെയ്തു]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012272]]></link>
<description><![CDATA[<br/><br/>ചടയമംഗലം:എൻ.എസ്.എസ്.താലൂക്ക് യൂണിയൻ വയലാ ശങ്കരവിലാസം കരയോഗത്തിന്റെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധസാമഗ്രികൾ വിതരണം ചെയ്തു. സാനിറ്റൈസർ, മാസ്ക് തുടങ്ങിയവയാണ് വിതരണം ചെയ്തത്. എൻ.എസ്.എസ്.താലൂക്ക് യൂണിയൻ പ്രസിഡന്റ് ചിതറ എസ്.രാധാകൃഷ്ണൻ നായർ വിതരണോദ്ഘാടനം നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി.വിജയകുമാർ, യൂണിയൻ സെക്രട്ടറി എസ്.ജയപ്രകാശ്, കരയോഗം വൈസ് പ്രസിഡന്റ് ബി.സുരേന്ദ്രൻ പിള്ള, സെക്രട്ടറി ആർ.സജികുമാർ തുടങ്ങിയവർ പങ്കെടുത്തു.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012272]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
<item>
<title><![CDATA[പ്രധാനമന്ത്രിയുടെ ജന്മദിനമാഘോഷിച്ചു]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012274]]></link>
<description><![CDATA[<br/><br/>ചാത്തന്നൂർ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപത്തൊന്നാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി 45 വർഷമായി ചായക്കട നടത്തുന്ന കമലാസനനെ ആദരിച്ചു. 80-ാം വയസ്സിലും ഉത്സാഹത്തോടെ ചായ ഒഴിക്കുന്ന കമലാസനനെ ബി.ജെ.പി.കോയിപ്പാട് ബൂത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് എസ്.പ്രശാന്ത് പൊന്നാടയണിയിച്ച് ആദരിച്ചു. മണ്ഡലംസമിതി അംഗം രാധാകൃഷ്ണൻ, ബൂത്ത് പ്രസിഡന്റ്‌ അനിൽകുമാർ, ജനറൽ സെക്രട്ടറി മോഹൻദാസ്, ശ്രീധരൻ വട്ടപ്പാറ, മണി, മഞ്ജു എന്നിവർ നേതൃത്വം നൽകി.:യുവമോർച്ച ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന ക്യാമ്പ് ബി.ജെ.പി.ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് എസ്.പ്രശാന്ത് ഉദ്ഘാടനം ചെയ്തു. യുവമോർച്ച ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് കൃഷ്ണരാജ് അധ്യക്ഷത വഹിച്ചു. യുവമോർച്ച കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് നവീൻ ജി.കൃഷ്ണൻ, ബി.ജെ.പി.ചാത്തന്നൂർ മണ്ഡലം ജനറൽ സെക്രട്ടറിയും കല്ലുവാതുക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജി.സത്യപാൽ, ഗ്രാമപ്പഞ്ചായത്ത്‌ അംഗം ബൈജു ലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു. യുവമോർച്ച മണ്ഡലം ഭാരവാഹികളായ അരുൺ അശോക്, സ്മിജു ടി.കൃഷ്ണൻ, ബിപിൻ പൂതക്കുളം, അഭിരാമി, രാമൻ വെങ്കുളം, ബിബിൻ പാരിപ്പള്ളി എന്നിവർ പങ്കെടുത്തു.പരവൂർ:മഹിളാമോർച്ച ചാത്തന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷം നടത്തി. പുറ്റിങ്ങൽ ദേവീക്ഷേത്രത്തിൽ പൂജകളും വഴിപാടുകളും നടത്തി. പിറന്നാളാഘോഷത്തിന്‌ ബി.ജെ.പി.മണ്ഡലം പ്രസിഡന്റ്‌ എസ്.പ്രശാന്ത്, ജില്ലാ സെക്രട്ടറി പരവൂർ സുനിൽ, മഹിളാമോർച്ച മണ്ഡലം പ്രസിഡൻറ് സിന്ധു സുധീർ, പരവൂർ നോർത്ത് ഏരിയ പ്രസിഡൻറ് എസ്.കെ.ഉദയകുമാർ, സൗത്ത് ഏരിയ ജനറൽ സെക്രട്ടറി എച്ച്.അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6012274]]></guid>
<pubDate><![CDATA[Sat Sep 18 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
<image>
<url><![CDATA[//www.mathrubhumi.com/polopoly_fs/1.6012271.1631911111!/httpImage/image.jpg_gen/derivatives/landscape_160/image.jpg]]></url>
<title><![CDATA[പ്രധാനമന്ത്രിയുടെ ജന്മദിനമാഘോഷിച്ചു]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/18sep2021-1.6012274]]></link>
</image>
</item>
<item>
<title><![CDATA[ഉദ്ഘാടനം ഇന്ന്]]></title>
<link><![CDATA[https://www.mathrubhumi.com/kollam/news/17sep2021-1.6009441]]></link>
<description><![CDATA[<br/><br/>പുനലൂർ : വാളക്കോട് എൻ.എസ്.വി. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് (എസ്.പി.സി.) യൂണിറ്റ് അനുവദിച്ചു. ഇതിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച 3.30-ന് പുനലൂർ നഗരസഭാ ചെയർപേഴ്‌സൺ നിമ്മി എബ്രഹാം നിർവഹിക്കുമെന്ന് പ്രിൻസിപ്പൽ എ.ആർ.പ്രേംരാജ്, പ്രഥമാധ്യാപിക എം.സുജ എന്നിവർ അറിയിച്ചു.<br/><br/>]]></description>
<guid isPermaLink="false"><![CDATA[1.6009441]]></guid>
<pubDate><![CDATA[Fri Sep 17 02:00:00 IST 2021]]></pubDate>
<category><![CDATA[News‌]]></category>
</item>
</channel>
</rss>