<?xml version="1.0" encoding="utf-8"?>
<rss version="2.0">
<channel>
<title><![CDATA[crime beat rss]]></title>
<link>http://www.mathrubhumi.com//cmlink/crime-beat-rss-1.1184575</link>
<description>

</description>
<item>
<title><![CDATA[ഉദയംപേരൂര്‍ കള്ളനോട്ട് കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍, 1.71 കോടി രൂപയുടെ കള്ളനോട്ടും പിടിച്ചു]]></title>
<link>https://www.mathrubhumi.com/crime-beat/crime-news/rs-1-8-crore-in-fake-currency-seized-by-kerala-police-two-more-arrested-in-case-1.5611298</link>
<description><![CDATA[കൊച്ചി: ഉദയംപേരൂർ കള്ളനോട്ട് കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. കോയമ്പത്തൂരിൽ നിന്നും പിടിയിലായ അഞ്ചു പേരെയും തൃപ്പൂണിത്തുറ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരുടെ പക്കൽ നിന്നും 1.71 കോടി രൂപയുടെ കള്ളനോട്ടും പിടികൂടി.  ഉദയംപേരൂരിലെ വാടക വീട്ടിൽ നിന്ന് മാർച്ച് ഇരുപത്തിയെട്ടിന് 1,80,000 രൂപയുടെ കള്ളനോട്ട് പിടികൂടിയിരുന്നു. കള്ളനോട്ടിന്റെ ഉറവിടം തേടിയുള്ള അന്വേഷണത്തിലാണ് കോയമ്പത്തൂരിൽ നിന്നും അഞ്ചു പേർ പിടിയിലായത്. തൃശൂർ സ്വദേശിയാ റഷീദാണ് കള്ളനോട്ട് എത്തിക്കാൻ ഇടനിലക്കാരനായി നിന്നത്. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാലുപേരെ കൂടി പിടികൂടിയത്.  കോയമ്പത്തൂർ സ്വദേശികളായ സയീദ് സുൽത്താൻ, അഷ്റഫ് അലി, അസറുദീൻ, റിഷാദ് എന്നിവരാണ് മറ്റു നാലു പേർ. അസറുദീനും റിഷാദും പ്രിന്റു ചെയ്യുന്ന നോട്ടുകൾ സെയ്ദ് സുൽത്താനും അഷറഫ് അലിയുമാണ് എത്തിച്ചു നൽകിയിരുന്നത്. രണ്ടായിരം രൂപയുടെ കള്ളനോട്ടുകളാണ് പിടികൂടിയത്. നോട്ട് പ്രിന്റ് ചെയ്യാൻ ഉപയോഗിച്ച പ്രിന്ററും മറ്റും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  ഉദയംപേരൂരിലെ വാടക വീട്ടിൽ താമസിച്ചിരുന്ന ചലച്ചിത്ര സഹസംവിധായകൻ പ്രിയൻ കുമാർ, ഇയാളുടെ ബന്ധു കരുനാഗപ്പള്ളി സ്വദേശി വാസുദേവൻ, വാസുദേവന്റെ ഭാര്യ ധന്യ, ഇടനിലക്കാരൻ വിനോദ് എന്നിവരാണ് കള്ളനോട്ട് കേസിൽ ആദ്യം പിടിയിലായത്. കോയമ്പത്തൂരിൽ നിന്നാണ് പ്രിയൻകുമാറിന് കള്ളനോട്ട് ലഭിച്ചത്. ഒന്നര ലക്ഷം രൂപയ്ക്കുള്ള 500ന്റെ നോട്ടുകൾ നൽകി രണ്ടര ലക്ഷം രൂപയുടെ 2000 ന്റെ കള്ളനോട്ടുകൾ വാങ്ങുകയായിരുന്നു. തെരഞ്ഞെടുപ്പ് സംഭാവനയായി രാഷ്ടീയ പാർട്ടികൾക്കും വിവാഹങ്ങൾക്ക് സമ്മാനമായും രണ്ടായിരത്തിന്റെ കള്ളനോട്ടുകൾ സംഘം നൽകിയിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടത്താൻ പ്രതികളെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങും.]]></description>
</item>
<item>
<title><![CDATA[ കോവിഡ് വ്യാപനം: ഇന്ത്യക്കാര്‍ക്ക് കൈലാസത്തിലും വിലക്ക്, രാജ്യത്തേക്ക് വരേണ്ടെന്ന് നിത്യാനന്ദ]]></title>
<link>https://www.mathrubhumi.com/crime-beat/crime-news/nithyananda-bans-indians-to-enter-his-country-kailasa-over-covid-surge-1.5610618</link>
<description><![CDATA[ന്യൂഡൽഹി: തന്റെ രാജ്യമായ കൈലാസത്തിലേക്ക് ഇന്ത്യയിൽനിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തി വിവാദ ആൾദൈവം നിത്യാനന്ദ. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തിയത്.    ഇന്ത്യയ്ക്ക് പുറമേ, ബ്രസീൽ, മലേഷ്യ, യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ളവർക്കും വിലക്കുണ്ട്. കഴിഞ്ഞദിവസം പുറത്തിറക്കിയ വീഡിയോയിലൂടെയാണ് പുതിയ യാത്രാവിലക്കിന്റെ വിവരം നിത്യാനന്ദ പങ്കുവെച്ചത്. ഇതുസംബന്ധിച്ച വാർത്തകളും വീഡിയോയും പുറത്തുവന്നതോടെ സാമൂഹികമാധ്യമങ്ങളിൽ ട്രോളുകളും വ്യാപകമായി പ്രചരിച്ചു.    ലൈംഗികാതിക്രമ കേസിൽ ഉൾപ്പെട്ട നിത്യാനന്ദ 2019-ലാണ് ഇന്ത്യയിൽനിന്ന് മുങ്ങിയത്. പിന്നീട് ഇക്വഡോറിലെ ഒരു ദ്വീപിൽ താമസമാക്കിയ വിവാദ ആൾദൈവം അവിടെ കൈലാസമെന്ന പേരിൽ പുതിയ രാജ്യം സ്ഥാപിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. അടുത്തിടെ കൈലാസത്തിൽ റിസർവ് ബാങ്ക് ആരംഭിച്ചതായും പുതിയ കറൻസി പുറത്തിറക്കിയതായും നിത്യാനന്ദ അവകാശപ്പെട്ടിരുന്നു.    Content Highlights:nithyananda bans indians to enter his country kailasa over covid surge]]></description>
</item>
<item>
<title><![CDATA[ഹരിയാണയില്‍ വാക്സിന്‍ മോഷണം; സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് കവര്‍ന്നത് 1710 ഡോസ് വാക്സിന്‍ ]]></title>
<link>https://www.mathrubhumi.com/crime-beat/crime-news/vaccine-theft-at-civiil-hospital-haryana-1.5610556</link>
<description><![CDATA[ചണ്ഡീഗഢ്: ഹരിയാണയിലെ സർക്കാർ ആശുപത്രിയിൽനിന്ന് 1710 ഡോസ് കോവിഡ് വാക്സിൻ മോഷണംപോയി. ജിന്ദിലെ സിവിൽ ആശുപത്രിയിലാണ് ബുധനാഴ്ച രാത്രി മോഷണം നടന്നത്.  1270 ഡോസ് കോവിഷീൽഡ് വാക്സിനും 440 ഡോസ് കോവാക്സിനുമാണ് മോഷണം പോയതെന്ന് സിവിൽലൈൻസ് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. രാജേന്ദർ സിങ് പറഞ്ഞു. ആശുപത്രിയിലെ മറ്റു മരുന്നുകളോ പണമോ മോഷ്ടാവ് എടുത്തിട്ടില്ലെന്നും സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.  വ്യാഴാഴ്ച രാവിലെ ആശുപത്രിയിലെ സ്റ്റോർ റൂമിന്റെ പൂട്ടുകൾ തകർത്തത് ശ്രദ്ധയിൽപ്പെട്ട ശുചീകരണതൊഴിലാളിയാണ് അധികൃതരെ വിവരം അറിയിച്ചത്. തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് വാക്സിൻ സൂക്ഷിച്ച ഫ്രീസറുകളും തകർത്ത് വാക്സിൻ മോഷ്ടിച്ചതായി കണ്ടെത്തിയത്.  അതേസമയം, വാക്സിനുകൾ മോഷണം പോയെങ്കിലും ആശങ്ക വേണ്ടെന്നും മതിയായ വാക്സിൻ സ്റ്റോക്കുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. വ്യാഴാഴ്ച വൈകിട്ടോടെ 1000 ഡോസ് കോവാക്സിനും6000 ഡോസ് കോവിഷീൽഡ് വാക്സിനുംആശുപത്രിയിൽ എത്തിക്കുമെന്നും അധികൃതർ പറഞ്ഞു.  content highlights:vaccine theft at civiil hospital haryana]]></description>
</item>
<item>
<title><![CDATA[പൂജപ്പുര ജയിലില്‍ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ ഉള്‍പ്പെടെ രണ്ട് തടവുകാര്‍ക്ക് കോവിഡ് ]]></title>
<link>https://www.mathrubhumi.com/crime-beat/crime-news/covid-test-in-poojapura-central-prison-bandi-chor-tested-positive-1.5610512</link>
<description><![CDATA[തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന് കോവിഡ് സ്ഥിരീകരിച്ചു. മോഷണക്കേസിൽ പൂജപ്പുര സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിൽ കഴിയുന്ന കുറ്റവാളിയാണ് ബണ്ടി ചോർ.    ഇന്നലെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ജയിലിലെ മറ്റൊരു തടവുകാരനായ മണികണ്ഠനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.    കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജയിലുകളിൽ കോവിഡ് പരിശോധന നടത്താൻ ജയിൽ വകുപ്പ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സെൻട്രൽ ജയിലിൽ കോവിഡ് പരിശോധന നടത്തിയത്.    നിലവിൽ ഇവർക്ക് രണ്ടുപേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒപ്പം പരിശോധിച്ച മറ്റുള്ളവരെല്ലാം നെഗറ്റീവാണ്.    Content Highlights:covid test in poojapura central prison bandi chor tested positive]]></description>
</item>
<item>
<title><![CDATA[ഇറച്ചിയില്‍ വിഷംവെച്ച് കെണിയൊരുക്കി കടുവയെ കൊന്നു; മുതുമലയില്‍ രണ്ടുപേര്‍ അറസ്റ്റില്‍]]></title>
<link>https://www.mathrubhumi.com/crime-beat/crime-news/two-arrested-in-nilgiri-for-killing-tiger-1.5610507</link>
<description><![CDATA[ഊട്ടി: മുതുമല വനമേഖലയിലെ സിങ്കാര റേഞ്ച് പരിധിയിൽ കടുവയെ വിഷംവെച്ചുകൊന്ന കേസിൽ രണ്ടുപേർ പിടിയിലായി. മസിനഗുഡിയിലെ അഹമ്മദ് കബീർ (29), കരിയപ്പൻ (25) എന്നിവരെയാണ് പിടികൂടിയത്.  കേസിലെ മറ്റ് പ്രതികളായ സദ്ദാം (26), സൗക്കത്ത് അലി (55) എന്നിവർ ഒളവിലാണ്. 2020 നവംബർ 20-നാണ് കേസിനാസ്പദമായ സംഭവം.  ഇവരുടെ ഉടമസ്ഥതയിലുള്ള കന്നുകാലികളെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയതിനാലാണ് കടുവയെ കൊല്ലാൻ ഇറച്ചിയിൽ വിഷം വെച്ച് കെണിയൊരുക്കിയതെന്ന് പിടിയിലായവർ പറഞ്ഞു.  രണ്ടു പേരെയും ഗൂഡല്ലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.]]></description>
</item>
</channel>
</rss>