<?xml version="1.0" encoding="utf-8"?>
<rss version="2.0">
<channel>
<title><![CDATA[auto rss]]></title>
<link>http://www.mathrubhumi.com//cmlink/auto-rss-1.1184585</link>
<description>

</description>
<item>
<title><![CDATA[ബോളിവുഡിന്റെ പ്രിയ വാഹനം; മേബാക്ക് ജി.എല്‍.എസ് 600 സ്വന്തമാക്കി കൃതി സനോണ്‍]]></title>
<link>https://www.mathrubhumi.com/auto/stars-on-wheels/actress-kriti-sanon-buys-mercedes-maybach-gls-600-suv-1.5995622</link>
<description><![CDATA[ആഡംബര വാഹന നിർമാതാക്കളായ മെഴ്സിഡസ് അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ച മേബാക്ക് ജി.എൽ.എസ് 600 ബോളിവുഡ് താരങ്ങളുടെ ഇഷ്ടവാഹനമായിരിക്കുകയാണ്. രൺവീർ സിങ്ങ്, ആയുഷ്മാൻ ഖുറാന, അർജുൻ കപൂർ എന്നീ താരങ്ങൾക്കൊപ്പം ബോളിവുഡിലെ മേബാക്ക് ഉടമകളുടെ ക്ലബ്ബിലേക്ക് എത്തിയിരിക്കുകയാണ് യുവതാര സുന്ദരിയായ കൃതി സനോൺ. മുംബൈയിലെ മെഴ്സിഡസ് ഡീലർഷിപ്പാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.  ഗണേഷ് ചതുർത്തി ആഘോഷങ്ങളുടെ ഭാഗമായാണ് താരം തന്റെ പുതിയ വാഹനത്തെ വീട്ടിലെത്തിച്ചിരിക്കുന്നത്. ആദ്യ ബാച്ചായി ഇന്ത്യയിൽ എത്തിയിട്ടുള്ള 50 യൂണിറ്റിൽ ഒന്നാണ് മെഴ്സിഡസ് കൃതി സനോണിന് നൽകിയിട്ടുള്ളത്. 2021 ഡിസംബർ വരെയുള്ള കാലയളവിലേക്കായി ഇന്ത്യക്ക് അനുവദിച്ചിട്ടുള്ള വാഹനങ്ങളുടെ വിൽപ്പന പൂർത്തിയായതാണ് വിവരം. ആഡംബര ഫീച്ചറുകളുമായി എത്തിയിട്ടുള്ള ഈ വാഹനത്തിന് 2.43 കോടി രൂപയാണ് എക്സ്ഷോറും വില.  പുറംമോടിയിലെ സൗന്ദര്യത്തെക്കാൾ അകത്തളത്തിലെ ആഡംബരമാണ് താരങ്ങളെ ഈ വാഹനത്തിലേക്ക് ആകർഷിക്കുന്നത്. യാത്രക്കാരെ ഏറെ കംഫർട്ടബിളാക്കുന്ന നാല് വ്യക്തിഗത സീറ്റുകളാണ് അകത്തളത്തിലെ പ്രധാന ആകർഷണം. ഇതിനുപുറമെ, അകത്തളം ഉപയോക്താവിന്റെ ഇഷ്ടത്തിന് കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യങ്ങളും നിർമാതാക്കൾ നൽകുന്നുണ്ട്. ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉൾപ്പെടെയുള്ള ഫീച്ചറുകളും അകത്തളത്തിന്റെ മാറ്റ് കൂട്ടുന്നു.  കാഴ്ചയിൽ മസ്കുലർ ഭാവമുള്ള വാഹനമാണ് മേബാക്ക് ജി.എൽ.എസ് 600. ക്രോമിയത്തിൽ പൊതിഞ്ഞ വലിയ വെർട്ടിക്കിൾ ഗ്രില്ല്, സ്കിഡ് പ്ലേറ്റും ക്രോമിയം ആക്സെന്റുകളുമുള്ള ബമ്പർ, എൽ.ഇ.ഡി. ഹെഡ്ലാമ്പ്, 22 ഇഞ്ച് അലോയി വീൽ, സി-പില്ലറിൽ സ്ഥാനം പിടിച്ചിട്ടുള്ള മേബാക്ക് ലോഗോ, എൽ.ഇ.ഡി.ലൈറ്റുകളും മറ്റ് ബാഡ്ജിങ്ങും നൽകിയ ലളിതമായി ഒരുക്കിയിട്ടുള്ള പിൻവശം എന്നിവയാണ് ഈ വാഹനത്തിന്റെ എക്സ്റ്റീരിയറിനെ അലങ്കരിക്കുന്നത്.  4.0 ലിറ്റർ വി 8 ബൈ-ടർബോ എൻജിനാണ് മെഴ്സിഡസ് മേബാക്ക് ജി.എൽ.എസ്.600-ൽ പ്രവർത്തിക്കുന്നത്. ഇത് 542 ബി.എച്ച്.പി. പവറും 730 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 9-ജി ട്രോണിക് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഇതിലെ ട്രാൻസ്മിഷൻ. എൻജിനൊപ്പം നൽകിയിട്ടുള്ള 48 വോൾട്ട് EQ ബൂസ്റ്റ് സിസ്റ്റം ആവശ്യമുള്ള സമയങ്ങളിൽ 250 എൻ.എം. അധിക ടോർക്കും 21 ബി.എച്ച്.പി. പവറും നൽകും. 4.9 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനുള്ള ശേഷിയും ഈ വാഹനത്തിനുണ്ട്.  Content Highlights:Actress Kriti Sanon Buys Mercedes-Maybach GLS 600 SUV]]></description>
    <pubDate>Sun, 12 September 2021, 04:30:19 PM +0530</pubDate>
        <modified_date>Sun, 12 September 2021, 04:31:52 PM +0530</modified_date>
    </item>
<item>
<title><![CDATA[3000 കോടി കേന്ദ്രം തരും; ഇനി കൂടുതല്‍ ഓട്ടോറിക്ഷകള്‍ക്ക് ഇലക്ട്രിക്‌ കരുത്തിലോടാം]]></title>
<link>https://www.mathrubhumi.com/auto/news/electric-auto-rickshaw-central-government-electric-vehicles-eco-friendly-vehicles-1.5995609</link>
<description><![CDATA[കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കും പിന്നാലെ മുച്ചക്രവാഹനങ്ങൾകൂടി വൈദ്യുതിയിലേക്കു മാറ്റാൻ കേന്ദ്രസർക്കാർ പദ്ധതിയൊരുക്കുന്നു. രാജ്യത്തെ 30 ശതമാനം വാഹനങ്ങൾ 2030-ഓടെ വൈദ്യുതിയിലാക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. മുച്ചക്ര വാഹനങ്ങൾ ഇതിലേക്കു മാറിയാൽ വേഗത്തിൽ ലക്ഷ്യത്തിലെത്താനാകുമെന്നാണ് കണക്കുകൂട്ടൽ.  രാജ്യത്ത് 60 ലക്ഷത്തോളം മുച്ചക്രവാഹനങ്ങളാണുള്ളത്. ഇതിൽ 5.5 ലക്ഷം മാത്രമാണ് വൈദ്യുതിയിലോടുന്നത്. ചെറിയ ചരക്കുവാഹനങ്ങൾ, മാലിന്യനീക്കത്തിനുള്ളവ, ഓട്ടോറിക്ഷകൾ എന്നിവ മാറ്റിയുപയോഗിക്കാവുന്ന ബാറ്ററിയിൽ പുറത്തിറക്കുന്നതാണ് പരിഗണിക്കുന്നത്. മുച്ചക്ര വാഹനങ്ങൾ ജീവനോപാധിയാക്കുന്നവർക്ക് ഇത് വലിയ നേട്ടമാകും. ഇന്ധനച്ചെലവിനത്തിൽ വലിയതുക ലാഭിക്കാനാകും. മാറ്റി ഉപയോഗിക്കാവുന്ന ബാറ്ററിയാണെങ്കിൽ ചാർജിങ്ങിനായുള്ള സമയവും ലാഭിക്കാം.  ഊർജമന്ത്രാലയത്തിനുകീഴിലുള്ള കൺവെർജൻസ് എനർജി സർവീസസ് ലിമിറ്റഡ് (സി.ഇ.എസ്.എൽ.) ആണ് പദ്ധതിക്കു പിന്നിൽ. ഇതിന്റെ ഭാഗമായി മാലിന്യനീക്കത്തിനും ചരക്കു കൊണ്ടുപോകാനും ഉപയോഗിക്കുന്ന ചെറുവാഹനങ്ങളും ഓട്ടോറിക്ഷകളും ഉൾപ്പെടെ ഒരുലക്ഷം മുച്ചക്രവാഹനങ്ങൾ വാങ്ങാൻ സി.ഇ.എസ്.എൽ. ടെൻഡർ വിളിച്ചുകഴിഞ്ഞു. 3,000 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിട്ടുള്ളത്.  ടെൻഡറിനു മുമ്പു നടന്ന യോഗത്തിൽ ഇരുപതോളം വാഹന നിർമാതാക്കൾ പങ്കെടുത്തിരുന്നതായി സി.ഇ.എസ്.എൽ. മാനേജിങ് ഡയറക്ടറും സി.ഇ.ഒ. യുമായ മഹുവ ആചാര്യ വ്യക്തമാക്കി. ടെൻഡറിനുമുമ്പ് വിപണി സാധ്യത പഠിച്ചിരുന്നു. കേന്ദ്രസബ്സിഡിയടക്കം കുറഞ്ഞ നിരക്കിൽ ആവശ്യക്കാർക്ക് വാഹനം ലഭ്യമാക്കുകയാണ് ലക്ഷ്യം.  സ്വച്ഛ് ഭാരത് മിഷൻ ഫണ്ടിൽനിന്നാണ് തുക കണ്ടെത്തുക. ഒന്നിച്ച് വാങ്ങുന്നത് വിലകുറച്ചുലഭിക്കാൻ സഹായിക്കുമെന്നും അവർ വ്യക്തമാക്കി. നേരത്തെ കേരളസർക്കാരിന്റെ വൈദ്യുതവാഹനനയത്തിന്റെ ചുവടുപിടിച്ച് സർക്കാർ ജീവനക്കാർക്ക് സബ്സിഡി നിരക്കിൽ വൈദ്യുതസ്കൂട്ടറുകൾ വാങ്ങുന്നതിന് സി.ഇ.എസ്.എൽ. പദ്ധതി അവതരിപ്പിച്ചിരുന്നു.  Content Highlights:Electric auto Rickshaw, Central Government, Electric Vehicles, Eco Friendly Vehicles]]></description>
    <pubDate>Sun, 12 September 2021, 03:51:05 PM +0530</pubDate>
        <modified_date>Sun, 12 September 2021, 03:54:51 PM +0530</modified_date>
    </item>
<item>
<title><![CDATA[പണം തട്ടാന്‍ പരിവാഹനിന്റെ വ്യാജന്‍മാര്‍; കരുതിയിരിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ്]]></title>
<link>https://www.mathrubhumi.com/auto/news/parivahan-motor-vehicle-department-online-cheating-mvd-kerala-1.5995560</link>
<description><![CDATA[ഡ്രൈവിങ്ങ് ലൈസൻസ് സംബന്ധമായും വാഹനവുമായി ബന്ധപ്പെട്ടതുമായ ഭൂരിഭാഗം സേവനങ്ങളും ഇപ്പോൾ ഓൺലൈനിൽ സാധ്യമാകുന്നുണ്ട്. ഇതിനായി കേന്ദ്ര സർക്കാരിന്റെ സോഫ്റ്റ്വെയറായ പരിവാഹനം സേവ എന്ന വെബ്സൈറ്റും സജ്ജമാക്കിയിട്ടുണ്ട്. എന്നാൽ, സേവനങ്ങൾ ഓൺലൈനായതോടെ തട്ടിപ്പ് സംഘങ്ങളും തലപ്പൊക്കിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ജനങ്ങൾ ജാഗ്രത പലിക്കണമെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്.  വാഹനവുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് വാഹൻ എന്ന പോർട്ടലും ലൈസൻസ് സംബന്ധമായ സേവനങ്ങൾക്ക് സാരഥി എന്ന പോർട്ടുമാണ് ഒരുക്കിയിട്ടുള്ളത്. എന്നാൽ, ഈ പോർട്ടുകളുടെ അതേ രൂപത്തിലും ഭാവത്തിലുമാണ് വ്യാജൻമാരും തട്ടിപ്പിനിറങ്ങിയിട്ടുള്ളത്. പല സേവനങ്ങൾക്കുമായി നിരവധി ആളുകൾ ഇത്തരം വ്യാജന്മാരുടെ ചതികുഴിയിൽ ഇതിനോടകം തന്നെ അകപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ ലഭിച്ചെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.  ലൈസൻസ് പുതുക്കുന്ന സേവനങ്ങൾക്ക് ഉൾപ്പെടെ നൽകുന്ന ഓൺലൈൻ അപേക്ഷയോടൊപ്പം നിശ്ചിത ഫീസും ഓൺലൈനായി അടയ്ക്കേണ്ടതാണ് ഈ മേഖലയിലേക്ക് വ്യാജൻമാരുടെ കടന്നുകയറ്റത്തിന് പ്രധാന കാരണം. പരിവാഹൻ വെബ്സൈറ്റിന്റെ രൂപത്തിൽ വ്യാജമായി നിർമിച്ച ഇത്തരം ഡ്യൂപ്ലിക്കേറ്റ് സൈറ്റുകളിലൂടെ അപേക്ഷ ഫീസായി നൽകുന്ന പണം തട്ടിയെകുക്കുന്നതായാണ് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിട്ടുള്ളത്.  എല്ലാ നടപടികളും കൃത്യമായി ചെയ്തെന്ന ആത്മവിശ്വാസത്തിൽ കാലാവധി കഴിഞ്ഞ ലൈസൻസ് ഉപയോഗിച്ച് നിരവധി ആളുകൾ ഇപ്പോഴും വാഹനം ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഗൂഗിൾ മുഖേന സർവീസുകൾ സേർച്ച് ചെയ്ത സമർപ്പിക്കുന്ന അപേക്ഷകളാണ് പലപ്പോഴും ഇത്തരം വഞ്ചനകളുടെ ഇരകളാകുന്നത്. വ്യാജ സൈറ്റുകൾക്ക് യഥാർഥ സൈറ്റുമായുള്ള രൂപ സാമ്യവും സുരക്ഷിതമാണെന്ന തോന്നൽ സൃഷ്ടിക്കാൻ സാധിക്കുന്നതുമാണ് കബളിപ്പിക്കപ്പെടുന്നതിന്റെ പ്രധാന കാരണം.  തട്ടിപ്പുകാരുടെ ഇരയാകാതിരിക്കാൻ ഇത്തരം പോർട്ടലുകളുടെ ഉപയോഗം മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക സൈറ്റുകളിലൂടെ ആക്കാനാണ് വകുപ്പ് നിർദേശിച്ചിട്ടുള്ളത്. സേവനങ്ങളുടെ ലിങ്കുകൾ ഈ സൈറ്റിലെ സിറ്റിസെൻസ് കോർണർ, ഓൺലൈൻ സർവീസ് വഴി നൽകിയിട്ടുണ്ട്. വാഹൻ, സാരഥി പോർട്ടലുകളുടെ ലിങ്കും ഇതിൽ കാണാം. ഇത് ഉപയോഗിച്ചാൽ വ്യാജന്മാരിലേക്ക് വഴി തിരിയുന്നത് ഒഴിവാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  Content Highlights:Parivahan, Motor Vehicle Department, Online Cheating, MVD Kerala]]></description>
    <pubDate>Sun, 12 September 2021, 02:25:49 PM +0530</pubDate>
        <modified_date>Sun, 12 September 2021, 02:29:59 PM +0530</modified_date>
    </item>
<item>
<title><![CDATA[ഇലക്ട്രിക് വാഹന ചാര്‍ജിങ്ങ് സ്‌റ്റേഷന്‍ തുടങ്ങാന്‍ റെഡിയാണോ?പത്തുലക്ഷം വരെ സബ്‌സിഡി ഉറപ്പ്]]></title>
<link>https://www.mathrubhumi.com/auto/news/solar-electric-vehicle-charging-stations-anert-1.5995507</link>
<description><![CDATA[സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ തുടങ്ങാൻ സബ്സിഡിയുമായി അനർട്ട്. മലപ്പുറം ജില്ലയിൽ ഒന്നുമുതൽ പത്തുവരെ ലക്ഷം രൂപ സബ്സിഡിയോടെ ഇത്തരം ചാർജിങ് സ്റ്റേഷനുകൾ നിർമിച്ചുനൽകാമെന്നാണ് അനർട്ട് പറയുന്നത്.  സബ്സിഡി ഇവർക്ക്  ഒരു കിലോവാട്ടിന് 20000 രൂപ എന്ന നിരക്കിൽ അഞ്ചുമുതൽ 50 കിലോവാട്ട് വരെയുള്ള ഓൺഗ്രിഡ് സോളാർ പവർ പ്ലാന്റുകൾക്കാണ് ഇലക്ട്രിക് ചാർജിങ് സ്റ്റേഷനോടൊപ്പം സ്ഥാപിക്കുന്നതിന് സബ്സിഡി ലഭിക്കുക.  എന്തു ചെലവുവരും?  ചാർജിങ് യന്ത്രം സ്ഥാപിക്കാൻ 15 മുതൽ 20 ലക്ഷം വരെ ചെലവുവരും. കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യണമെങ്കിൽ കൂടുതൽ യന്ത്രങ്ങൾ സ്ഥാപിക്കേണ്ടിവരും.  തയ്യാറുണ്ടോ?  സ്ഥാപനങ്ങൾ മുതൽമുടക്കാൻ തയ്യാറാണെങ്കിൽ അനർട്ട് വിവിധ തരത്തിലുള്ള സ്ലോ, ഫാസ്റ്റ് ചാർജറുകൾ സ്ഥാപനങ്ങളുടെ ആവശ്യാർഥം സ്ഥാപിച്ചുനൽകും. ഒരു കിലോവാട്ടിന് 10 ചതുരശ്രമീറ്റർ എന്നതോതിൽ 50 കിലോവാട്ട് സോളാർ പവർപ്ലാന്റ് സ്ഥാപിക്കുന്നതിന് 500 ചതുരശ്രമീറ്റർ സ്ഥലംവേണം. സ്ഥാപനങ്ങളുടെ ആവശ്യമനുസരിച്ച് അഞ്ചുമുതൽ 50 കിലോവാട്ട് വരെ ശേഷിയുള്ള സോളാർ പവർ പ്ലാന്റുകളാണ് ഇലക്ട്രിക് ചാർജിങ് സ്റ്റേഷനോടൊപ്പം സ്ഥാപിച്ചുനൽകുക.  എങ്കിൽ ഉടൻ ഇടപെടും  അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് ഈയാഴ്ച തന്നെ സർവേ ആരംഭിക്കും. അനർട്ട് ജില്ലാ ഓഫീസുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ പേരിൽ അപേക്ഷ നൽകാം.  ലക്ഷ്യമിടുന്നത് ഇവരെ  ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ ഹോട്ടലുകൾ, മാളുകൾ,ആശുപത്രികൾ, മറ്റു വിശ്രമസൗകര്യമുള്ള സ്ഥാപനങ്ങൾ എന്നിവരെയാണ് അനർട്ട് ലക്ഷ്യംവെക്കുന്നത്.  Content Highlights:Solar Electric Vehicle Charging Stations, ANERT]]></description>
    <pubDate>Sun, 12 September 2021, 12:02:03 PM +0530</pubDate>
        <modified_date>Sun, 12 September 2021, 12:02:03 PM +0530</modified_date>
    </item>
<item>
<title><![CDATA[ആദ്യം ഇന്ത്യയില്‍ നിര്‍മാണം ആരംഭിക്കൂ, നികുതി ഇളവ് പിന്നീട്; ടെസ്‌ലയോട് കേന്ദ്ര സര്‍ക്കാര്‍]]></title>
<link>https://www.mathrubhumi.com/auto/cars/tesla-electric-car-elon-musk-central-government-tesla-india-tesla-car-production-1.5995470</link>
<description><![CDATA[ഇന്ത്യയിലേക്ക് വൈദ്യുത കാർ ഇറക്കുമതിചെയ്ത് വിൽക്കാനുള്ള ടെസ്ലയുടെ ശ്രമത്തിന് തിരിച്ചടി. ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുന്നതിന് നികുതിയിളവ് ആവശ്യമാണെങ്കിൽ ഇവിടെ അസംബ്ലിങ് തുടങ്ങാൻ അമേരിക്കൻ വൈദ്യുതവാഹന നിർമാതാക്കളായ ടെസ്ലയോട് കേന്ദ്രസർക്കാർ നിർദേശിച്ചു. പൂർണമായി ഇറക്കുമതിചെയ്ത കാറുകൾക്ക് നികുതിയിളവ് നൽകാനാവില്ലെന്ന് കേന്ദ്ര ഘനവ്യവസായമന്ത്രാലയമാണ് അറിയിച്ചിരിക്കുന്നത്.  രണ്ടോ മൂന്നോ വർഷത്തിനുശേഷം നിക്ഷേപം നടത്തുന്നത് പരിഗണിക്കാമെന്ന ഉറപ്പിൽ ഇറക്കുമതിത്തീരുവ കുറച്ചുകൊടുക്കാനാവില്ല. ഇത് ഏതാനുംവർഷങ്ങളായി തുടർന്നുവരുന്ന രാജ്യത്തിന്റെ നയങ്ങൾക്കെതിരാകും. നിലവിൽ ഇവിടെ ഉത്പാദനം തുടങ്ങിയവരോടുകാണിക്കുന്ന അനീതിയുമാണ്. വിദേശത്തുനിർമിച്ച കിറ്റുകൾ ഇറക്കുമതിചെയ്ത് ഇവിടെ അസംബ്ലിങ് തുടങ്ങിയാൽ നികുതിയിളവ് നേടാം.  വിപണി മെച്ചപ്പെടുന്ന സാഹചര്യത്തിൽ പിന്നീട് ഉത്പാദനം തുടങ്ങിയാൽ മതി. ഏതെങ്കിലും ഒരുകമ്പനിക്കുമാത്രമായി ഇറക്കുമതിത്തീരുവ കുറച്ചുനൽകാൻ കഴിയില്ലെന്നാണ് ഘനവ്യവസായമന്ത്രാലയത്തിന്റെ നിലപാടെന്നാണ് വിവരം. ടെസ്ലയ്ക്ക് മാത്രമായി തീരുവയിൽ ഇളവ് അനുവദിക്കുന്നത് ഇതിനോടകം രാജ്യത്ത് കോടി കണക്കിന് രൂപയുടെ നിക്ഷേപം നടത്തിയ വാഹന നിർമാതാക്കൾക്ക് നല്ലോരു സന്ദേശമായിരിക്കില്ല നൽകുകയെന്നാണ് വിലയിരുത്തൽ.  ഇന്ത്യയിൽ പ്രവേശനം ഉറപ്പാക്കുന്നതിന് മുന്നോടിയായി ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് ഇലോൺ മസ്ക് കേന്ദ്ര സർക്കാരിനോട് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് 60 മുതൽ 100 ശതമാനം വരെയാണ് നികുതി ഈടാക്കുന്നത്. എൻജിൻ, വില, ഇൻഷുറൻസ് തുടങ്ങിയവ മാനദണ്ഡമാക്കിയാണ് ഇത്തരം ഇറക്കുമതി തീരുവ നിശ്ചയിക്കുന്നത്.  അതേസമയം, ടെസ്ലയ്ക്ക് ഇറക്കുമതി തീരുവയിൽ ഇളവ് അനുവദിക്കുന്നതിനെ ഇന്ത്യയിലെ മുൻനിര വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് എതിർത്തിരുന്നു. ടെസ്ലയ്ക്ക് ഇളവ് അനുവദിക്കുന്നത് വൈദ്യുതി വാഹനങ്ങളും ഹൈബ്രിഡ് വാഹനങ്ഹലും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ ഫെയിം പദ്ധതിയുടെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നായിരുന്നു ടാറ്റ മോട്ടോഴ്സിന്റെ നിലപാട്. ടാറ്റ പാസഞ്ചർ വാഹന വിഭാഗം മേധാവി സുശീൽ ചന്ദ്രയാണ് ഈ അഭിപ്രായം ഉന്നയിച്ചത്.  Content Highlights:Tesla Electric Car, Elon Musk, Central Government, Tesla India, Tesla Car Production]]></description>
    <pubDate>Sun, 12 September 2021, 11:13:30 AM +0530</pubDate>
        <modified_date>Sun, 12 September 2021, 11:15:50 AM +0530</modified_date>
    </item>
<item>
<title><![CDATA[ഇന്ത്യന്‍ നിരത്തിലെ കരുത്തന്‍ കരിമ്പുലി; ജഗ്വാര്‍ എഫ്-ടൈപ്പ് ആര്‍-ഡൈനാമിക് ബ്ലാക്ക് വരുന്നു]]></title>
<link>https://www.mathrubhumi.com/auto/cars/jaguar-f-type-r-dynamic-black-to-be-launch-in-india-1.5995440</link>
<description><![CDATA[ജഗ്വാറിന്റെ സ്പോർട്സ് കാർ വിഭാഗത്തിൽ പെടുന്ന എഫ് ടൈപ്പിന്റെ കറുമ്പൻ വരുന്നു... എഫ്-ടൈപ്പ് ആർ-ഡൈനാമിക് ബ്ലാക്ക് എന്ന് പേരിട്ടിട്ടുള്ള ഇതിന് ചെറിയ മാറ്റങ്ങളാണ് കൊണ്ടുവന്നിട്ടുള്ളത്. ആദ്യം എഫ്-ടൈപ്പിനെക്കുറിച്ച് പറയാം. രണ്ടു വാതിലുള്ള, രണ്ടു പേർക്ക് ഇരിക്കാവുന്ന സ്പോർട്സ് കാറിന്റെ ഗണത്തിലാണ് ജഗ്വാർ എഫ്-ടൈപ്പ് വരുന്നത്.  കൂപ്പെയും കൺവെർട്ടബിൾ മോഡലും ഇതിലുണ്ട്. സ്പോർട്സ് കാറുകളുടെ കൂട്ടത്തിൽ വരുന്നതുകൊണ്ട് കരുത്തു തന്നെയാണ് കാര്യം. രണ്ട് ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിൻ നൽകുന്നത് 300 എച്ച്.പി. കരുത്താണ്. അഞ്ചു ലിറ്റർ സൂപ്പർ ചാർജ്ഡ് പെട്രോൾ വി. എട്ട് എൻജിനാകട്ടെ 450 കുതിരശക്തിയും നൽകും. ഇത് രണ്ടും റിയൽവീൽ ഡ്രൈവുകളാണ്. അതുക്കും മുകളിലാണ് ഓൾ വീൽ ഡ്രൈവിൽ വരുന്ന അഞ്ചു ലിറ്റർ സൂപ്പർ ചാർജ്ഡ് പെട്രോൾ വി. എട്ട് എൻജിൻ. ഇത് 575 എച്ച്.പി. കരുത്താണ് നൽകുന്നത്.  എഫ്-ടൈപ്പ് ആർ-ഡൈനാമിക് ബ്ലാക്കിന്റെ സവിശേഷതകൾ  ഇനി എഫ്-ടൈപ്പിന്റെ ആർ-ഡൈനാമിക്കിലേക്ക് വരാം. കറുപ്പിന്റെ അംശങ്ങളാണ് ഇതിൽ കൂടുതൽ. ഇരുപത് ഇഞ്ച് ട്വിൻ ഫൈവ് സ്പോക് അലോയ് വീലുകൾ, ഗ്രില്ല്, ജനലുകൾ, മുന്നിലെ സ്പോയ്ലർ, മുന്നിലെ സ്പ്ലിറ്റർ എന്നിങ്ങനെയുള്ളയിടത്തെല്ലാം കറുപ്പ് പൂശിയിട്ടുണ്ട്. എങ്കിലും മൂന്ന് നിറങ്ങളിലാണ് ഈ വിഭാഗം വരുന്നത്. സന്റോറിനി ബ്ലാക്ക്, ഈഗർ ഗ്രേ, ഫ്രിൻസെ റെഡ് എന്നിങ്ങനെയാണ് ജാഗ്വർ നിറങ്ങൾക്ക് പേരിട്ടിരിക്കുന്നത്.  ഉള്ളിൽ പന്ത്രണ്ട് രീതിയിൽ ക്രമീകരിക്കാവുന്ന സീറ്റുകൾ. ഇവയുടെ നിറത്തിലും പ്രത്യേകതയുണ്ട്. കടുംചുവപ്പു നിറമുള്ള തുന്നലുകളാണ് സീറ്റുകളിൽ. ഇതേ നിറംതന്നെ ഡോർ ട്രിമ്മുകളിലും നൽകിയിരിക്കുന്നു.  12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും പത്തിഞ്ചിന്റെ ടച്ച് സ്ക്രീൻ ഇൻഫൊടെയ്ന്റ്മെന്റ് സിസ്റ്റവുമുണ്ട്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് എൻജിന് കൂട്ടാവുന്നത്. ഓൾ വീൽ ഡ്രൈവ് തന്നെയാണ് ഇതിൽ വരുന്നത്. ഇന്ത്യയിൽ 1.36 കോടി രൂപയാണ് എഫ്-ടൈപ്പ് ആർ. ഡൈനാമിക് ബ്ലാക്കിന് വില.  Content Highlights:Jaguar F-Type R-Dynamic Black To Be Launch In India]]></description>
    <pubDate>Sun, 12 September 2021, 10:17:33 AM +0530</pubDate>
        <modified_date>Sun, 12 September 2021, 10:20:00 AM +0530</modified_date>
    </item>
<item>
<title><![CDATA[ഫോര്‍ഡ് ഇന്ത്യ വിടുമ്പോള്‍]]></title>
<link>https://www.mathrubhumi.com/videos/news/news-plus/ford-plans-to-restructure-operations-in-india-1.5993392</link>
<description><![CDATA[ഇന്ത്യക്കാർക്ക് ഫോർഡ് എന്നാൽ ഇക്കോ സ്പോർട്ട് ആണ്. അത്രയും ചാരുത നിറഞ്ഞ ഒരു കാർ. ഫോർഡ് ഇന്ത്യ വിടുമ്പോൾ ഇന്ത്യക്കാർക്കുള്ള സങ്കടവും അതാണ്. ഇനിയും എത്രയോ മികച്ച കാറുകൾ ഇറങ്ങാനിരിക്കെ പാതിവഴിയിൽ ഫോർഡ് മടങ്ങുമ്പോൾ എങ്ങനെ സങ്കടപ്പെടാതിരിക്കും.  ആദ്യമായല്ല ഒരു വിദേശ കാർ കമ്പനി പ്രവർത്തനം നിർത്തി ഇന്ത്യ വിടുന്നത്. അമേരിക്കൻ കമ്പനികളായ ജനറൽ മോട്ടോഴ്സും ഹാർലി ഡേവിഡ്സണും ഇതിനു മുമ്പേ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു. എന്തു കൊണ്ടായിരിക്കും വിദേശ കമ്പനികൾ ഇന്ത്യ പോലൊരു വലിയ വിപണി വേണ്ടെന്നു വെക്കുന്നത്?]]></description>
    <pubDate>Sat, 11 September 2021, 11:06:02 PM +0530</pubDate>
        <modified_date>Sun, 12 September 2021, 03:16:08 PM +0530</modified_date>
    </item>
<item>
<title><![CDATA[ഇ ബുള്‍ ജെറ്റിന് പൂട്ടുവീണു; 'നെപ്പോളിയന്‍' വാനിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി എം.വി.ഡി. ]]></title>
<link>https://www.mathrubhumi.com/auto/news/e-bull-jet-vloggers-mvd-cancel-e-bull-jet-van-registration-1.5989822</link>
<description><![CDATA[ഇബുൾ ജെറ്റ് സഹോദരങ്ങൾക്ക് തിരിച്ചടിയായി മോട്ടോർ വാഹന വകുപ്പിന്റെ നടപടി. മോടി പിടിപ്പിക്കലിൽ വിവാദമായ നെപ്പോളിയൻ കാരവാന്റെ രജിസ്ട്രേഷൻ താത്കാലികമായി റദ്ദാക്കി. വാഹനം മോടി പിടിപ്പിച്ചത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് വ്ളോഗർ സഹോദരന്മാരായ എബിനും ലിബിനും മോട്ടോർ വാഹന വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ഇവർ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചാണ് നടപടി.  വാഹനത്തിൽ നിയമപ്രകാരമുള്ള മാറ്റങ്ങൾ മാത്രമേ വരുത്തിയിട്ടുള്ളെന്നും ഇതിൽ മാറ്റം വരുത്താൻ കഴിയില്ലെന്നുമായിരുന്നു ഇ ബുൾ ജെറ്റ് സഹോദരൻമാരുടെ നിലപാട്. ഇതോടെയാണ് മോട്ടോർ വാഹന വകുപ്പ് നടപടി എടുത്തത്. നിലവിൽ ആറ് മാസത്തേക്കാണ് രജിസ്ട്രേഷൻ റദ്ദാക്കിയിട്ടുള്ളതെന്നാണ് കണ്ണൂരിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചത്. വാഹനം സ്റ്റോക്ക് കണ്ടീഷനിൽ ഹാജരാക്കിയില്ലെങ്കിൽ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യാനുള്ള നടപടി സ്വീകരിക്കും.  താക്കീത് എന്ന നിലയിലാണ് ഇപ്പോൾ താത്കാലികമായി രജിസ്ട്രേഷൻ റദ്ദാക്കിയിട്ടുള്ളത്. ആറ് മാസത്തിനുള്ളിൽ വാഹനം അതിന്റെ യഥാർഥ രൂപത്തിലേക്ക് മാറ്റി വകുപ്പ് ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരാക്കിയില്ലെങ്കിൽ വാഹനത്തിന്റെ രജിസ്ട്രേഷൻ പൂർണമായി റദ്ദാക്കുകയാണ് നിയമം അനുസരിച്ചുള്ള അടുത്ത നടപടിയെന്നാണ് മോട്ടോർ വാഹന ഉദ്യോഗസ്ഥർ പറയുന്നത്. വാഹനത്തിന്റെ രൂപം പൂർണമായും നിയമവിരുദ്ധമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.  ഓഗസ്റ്റ് ഒമ്പതാം തീയതിയാണ് ഇ ബുൾ ജെറ്റ് വ്ളോഗർ സഹോദരൻമാർ കണ്ണൂർ ആർ.ടി. ഓഫീസിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വാഹനത്തിൽ വരുത്തിയിട്ടുള്ള രൂപമാറ്റത്തിന്റെ ചാർജായി 6400 രൂപയും നിയമവിരുദ്ധമായി വരുത്തിയിട്ടുള്ള രൂപമാറ്റത്തിന് ചുമത്തിയിട്ടുള്ള പിഴയായി ഏകദേശം 42,000 രൂപയോളം പിഴയും നൽകണമെന്നായിരുന്നു മോട്ടോർ വാഹന വകുപ്പ് ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഇവർ ഇതിന് തയാറായില്ല.  ഓഫീസിൽ എത്തി പ്രശ്നമുണ്ടാക്കുകയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ആൾക്കൂട്ടം സൃഷ്ടിക്കുകയുംഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തത് ഉൾപ്പെടെ ഒമ്പതോളം വകുപ്പുകൾ ചുമത്തി വ്ളോഗർമാരായ എബിൻ, ലിബിൻ എന്നിവർക്കെതിരേ പോലീസ് കേസെടുക്കുകയായിരുന്നു. ഇതിനുപിന്നാലെ ആംബുലൻസിന്റെ സൈറൺ ഉപയോഗിച്ച് മറ്റ് സംസ്ഥാനങ്ങളിൽ വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.  നിരത്തുകളിലെ മറ്റ് വാഹനങ്ങൾക്ക് പോലും ഭീഷണിയാകുന്ന തരത്തിലുള്ള ലൈറ്റുകളും ഹോണുകളുമാണ് ഈ വാഹനത്തിൽ നൽകിയിട്ടുള്ളതെന്നാണ് എം.വി.ഡി. മുമ്പ് പറഞ്ഞത്. അതേസമയം, രാജ്യത്തുടനീളം യാത്ര ചെയ്യുന്ന വാഹനമാണിതെന്നും അവിടെയെല്ലാം വാഹനമോടിക്കുന്നതിനുള്ള ലൈറ്റുകളാണ് ഈ വാഹനത്തിൽ ഉള്ളതെന്നും ഇ ബുൾജെറ്റ് അവകാശപ്പെടുന്നുണ്ട്. ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ പ്രകോപനപരമായ കമന്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു.  Content Highlights:E-Bull Jet Vloggers, MVD Cancel E-Bull Jet Van Registration]]></description>
    <pubDate>Fri, 10 September 2021, 03:16:43 PM +0530</pubDate>
        <modified_date>Fri, 10 September 2021, 03:52:18 PM +0530</modified_date>
    </item>
<item>
<title><![CDATA[വാഹനങ്ങളില്‍ നിന്ന് ഡ്രൈവര്‍മാര്‍ ഔട്ടാകും; ഓട്ടോണമസ് കാറുകള്‍ സുരക്ഷയില്‍ കരുത്തരാകും]]></title>
<link>https://www.mathrubhumi.com/auto/cars/driverless-car-safe-cars-autonomous-cars-auto-driving-technology-1.5989770</link>
<description><![CDATA[സാങ്കേതികവിദ്യയുടെ വികാസം ലോകത്തിലെ പല മേഖലകളിലേയും പോലും വാഹനങ്ങളിലും ചെറുതല്ലാത്ത മാറ്റമാണ് ഉണ്ടാക്കിയിട്ടുള്ളത്. വാഹന മേഖലയിൽ നടക്കുന്ന പഠനങ്ങളും പരീക്ഷണങ്ങളും ഡ്രൈവറില്ലാതെ ഓടുന്ന വാഹനങ്ങളുടെ കണ്ടുപിടുത്തത്തിലാണ് എത്തി നിൽക്കുന്നത്. ഏറെ വൈകാതെ തന്നെ ഇത് പൂർണമായും സാധ്യമാകുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ വാഹനത്തിൽ നിന്ന് ഡ്രൈവർമാർ അപ്രത്യക്ഷരാകുന്ന കാലം ഏറെ വിദൂരമല്ലെന്ന് സൂചന നൽകുകയാണ് ചില പഠന റിപ്പോർട്ടുകൾ.  ഗവേഷക സ്ഥാപനമായ ഐഡിടെക്എക്സ് അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് 2024-ഓടെ ഓട്ടോണമസ് വാഹനങ്ങൾ സ്വയം സുരക്ഷിതമായി ഓടുന്ന സംവിധാനങ്ങൾ ഒരുങ്ങുമെന്നാണ് പറയുന്നത്. 2040-ഓടെ ആഗോളതലത്തിൽ തന്നെ ഡ്രൈവറില്ലാതെ പ്രവർത്തിക്കുന്ന വാഹനങ്ങൾ സജീവമാകും. 2050 ആകുന്നതോടെ വാഹനങ്ങളിൽ ഡ്രൈവർമാർ ഇല്ലാത്ത സ്ഥിതിവിശേഷമുണ്ടാകുമെന്നും ഐഡിടെക്എക്സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.  അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ പോലുള്ള ഫീച്ചറുകൾ കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ അധികമായി വാഹനങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിനുപുറമെ, 2014-ൽ സുരക്ഷ ഉറപ്പാക്കുന്നതിനായി ലെയ്ൽ കീപ്പ് ആൻഡ് ചെയ്ഞ്ച് എന്ന ഫീച്ചർ ടെസ്ല മോഡൽ എസിൽ അവതരിപ്പിച്ചിരുന്നു. ലെവൽ വൺ ഓട്ടോണമസ് സംവിധാനങ്ങളെന്നാണ് ഈ സംവിധാനങ്ങളെ വിശേഷിപ്പിക്കുന്നത്. 2024- ആകുന്നതോടെ മനുഷ്യർ നിയന്ത്രിക്കുന്നതിനെക്കാൾ സുരക്ഷിതമായി ഓട്ടോണമസ് വാഹനങ്ങൾ ഓടുന്ന സാഹചര്യം ഒരുങ്ങുമെന്നാണ് പഠനം.  മൊബൈൽ ഫോൺ, വാഹനത്തിലെ മറ്റ് യാത്രക്കാർ തുടങ്ങി ഒരു ഡ്രൈവറിന്റെ ശ്രദ്ധ തിരിക്കാൻ കഴിയുന്ന പല ഘടകങ്ങളുമുണ്ട്. എന്നാൽ, ഇത്തരം ഘടകങ്ങളൊന്നും ഓട്ടോണമസ് വാഹനങ്ങളുടെ സുരക്ഷയ്ക്ക് തടസ്സമാകില്ലെന്നാണ് ഓട്ടോണമസ് കാർസ്, റോബോടാക്സിസ് ആൻഡ് സെൽസേഴ്സ്2022-2042 എന്ന റിപ്പോർട്ടിൽ പറയുന്നത്. 5ജി കണക്ടിവിറ്റി സംവിധാനങ്ങളുടെ സഹായത്തോടെ ആയിരിക്കും ഇത്തരത്തിലുള്ള ഓട്ടോണമസ് കാറുകൾ പ്രവർത്തിക്കുകയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.  2046 ആകുമ്പോഴേക്കും യു.എസിൽ പ്രതിവർഷം മൂന്ന് ട്രില്ല്യൺ മൈലുകൾ യാത്ര ചെയ്യുന്ന തലത്തിലേക്ക് ഓട്ടോണമസ് കാറുകൾ വികസിക്കുമെന്നാണും റിപ്പോർട്ടുകളുണ്ട്. 2050-ഓടെ ലോകത്തിലെ എല്ലാ ഗതാഗത മേഖലയിലേക്കും ഓട്ടോണമസ് വാഹനങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുമെന്നുമാണ് ഐഡിടെക്എക്സ് വിലയിരുത്തുന്നത്. വാഹന മേഖലയുടെ വികസനത്തിന് സാങ്കേതികവിദ്യ ഒരു തടസ്സമാകില്ല. എന്നാൽ, സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ തടസ്സമായേക്കാം.  Source: Car and Bike  Content Highlights:Driverless Car, Safe Cars, Autonomous Cars, Auto Driving Technology]]></description>
    <pubDate>Fri, 10 September 2021, 02:06:51 PM +0530</pubDate>
        <modified_date>Fri, 10 September 2021, 02:13:47 PM +0530</modified_date>
    </item>
<item>
<title><![CDATA[ചൂടപ്പം പോലെ വിറ്റുുതീർന്ന് ബെന്‍സ് EQC-യുടെ ആദ്യ ബാച്ച്; ചരിത്രം ആവര്‍ത്തിക്കാന്‍ രണ്ടാം ബാച്ചും]]></title>
<link>https://www.mathrubhumi.com/auto/cars/mercedes-benz-eqc-second-batch-will-arrive-in-october-1.5989734</link>
<description><![CDATA[ഇന്ത്യൻ നിരത്തുകളിലെ ആദ്യ ഇലക്ട്രിക് എസ്.യു.വി. എന്ന ഖ്യാതി പല കമ്പനികളും അവകാശപ്പെടുമെങ്കിലും ആദ്യ ആഡംബര ഇലക്ട്രിക് എസ്.യു.വി. എത്തിച്ചതിന്റെ ക്രെഡിറ്റ് ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെഴ്സിഡസ് ആയിരുന്നു. EQC ഇലക്ട്രിക് എന്ന പേരിൽ എത്തിയ ഈ വാഹനത്തിന്റെ ആദ്യ ബാച്ച് ചൂടപ്പം പോലെയാണ് വിറ്റുതീർന്നത്. ഈ സ്വീകാര്യത നൽകിയ ആത്മവിശ്വാസത്തിൽ നിന്ന് രണ്ടാമത്തെ ബാച്ച് എത്തിക്കാനുള്ള ഒരുക്കത്തിലാണ് നിർമാതാക്കൾ.  പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിൽ എത്തുന്ന EQC-യുടെ രണ്ടാം ബാച്ച് ഒക്ടോബർ മാസത്തോടെ ഇന്ത്യൻ തീരത്ത് അണയുമെന്നാണ് റിപ്പോർട്ടുകൾ. വരവിന് മുന്നോടിയായി ഈ വാഹനത്തിന്റെ ഔദ്യോഗിക ബുക്കിങ്ങ് മെഴ്സിഡസ് ആരംഭിച്ചിട്ടുണ്ട്. 2020 ഒക്ടോബറിലാണ് ആദ്യ ബാച്ച് എത്തിയത്. ആദ്യമെത്തിയ 50 യൂണിറ്റ് വെറും മൂന്ന് മാസത്തിനുള്ളിലാണ് വിറ്റു തീർന്നത്. ആദ്യ വരവിൽ ആറ് നഗരങ്ങളിലായിരുന്നു വിൽപ്പന എങ്കിലും രണ്ടാം തവണ ഇത് 50 നഗരങ്ങളിൽ വ്യാപിപ്പിക്കും.  ഒരു വേരിയന്റിൽ മാത്രമാണ് മെഴ്സിഡസ് EQC ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നത്. EQC 4മാറ്റിക്ക് എന്ന് പേരിട്ടിട്ടുള്ള ഈ വാഹനത്തിന് 1.07 കോടി രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറും വില. മെഴ്സിഡസിന്റെ മിഡ്-സൈസ് എസ്.യു.വിയായ ജി.എൽ.സിയുടെ പ്ലാറ്റ്ഫോമിലാണ് ഈ വാഹനവുമെത്തുന്നത്. അതേസമയം, മെഴ്സിഡസ് റെഗുലർ വാഹനങ്ങളുമായി യാതൊരു സാമ്യവും അവകാശപ്പെടാനില്ലാതെയാണ് ഇലക്ട്രിക് വാഹനം ഡിസൈൻ ചെയ്തിട്ടുള്ളത്.  ക്രോമിയം ആവരണത്തിൽ നൽകിയിട്ടുള്ള മൾട്ടി സ്ലാറ്റ് ഗ്രില്ല്, എൽ.ഇ.ഡി ഹെഡ്ലാമ്പും ഡിആർഎല്ലും, ഫെൻഡറിൽ EQ ബാഡ്ജിങ്ങും ഒന്നിക്കുന്നതാണ് മുന്നിലെ ഡിസൈൻ. വലിയ അലോയി വീലുകളാണ് ഈ വാഹനത്തിന്റെ വശങ്ങളെ ആകർഷകമാക്കുന്നത്. പിൻവശത്ത് എൽ.ഇ.ഡി ടെയ്ൽലൈറ്റുകൾ നൽകിയിട്ടുണ്ട്. ഇതിനൊപ്പം രണ്ട് ലൈറ്റുകളെ ബന്ധിപ്പിക്കുന്ന എൽ.ഇ.ഡി സ്ട്രിപ്പും പിൻവശത്തെ കൂടുതൽ സ്റ്റൈലിഷാക്കുന്നു. ടെയിൽ ഗേറ്റിന്റെ സൈഡിലായി EQC 400 എന്ന ബാഡ്ജിങ്ങും നൽകിയിട്ടുണ്ട്.  ബെൻസിന്റെ റെഗുലർ വാഹനങ്ങളുടെ മുഖമുദ്രയായ ആഡംബരം ഇലക്ട്രിക്ക് മോഡലിലേക്ക് പറിച്ച് നട്ടിട്ടുണ്ട്. സ്റ്റൈലിഷ് ഡിസൈനിനൊപ്പം പ്രീമിയം ഫീച്ചറുകളും അകത്തളത്തിൽ സ്ഥാനം നേടിയിട്ടുണ്ട്. 12.3 ഇഞ്ച് വലിപ്പമുള്ള രണ്ട് സ്ക്രീനുകളാണ് അകത്തളത്തെ പ്രധാന പ്രത്യേകത. ഇതിലാണ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഇൻസ്ട്രുമെന്റ് ക്ലെസ്റ്ററും നൽകിയിട്ടുള്ളത്. ഇതിനുപുറമെ, നിരവധി കണക്ടഡ് കാർ ഫീച്ചറുകളും ഇതിന്റെ ഇന്റീരിയറിനെ സമ്പന്നമാക്കുന്നുണ്ട്.  റേഞ്ചിന്റെ കാര്യത്തിലും EQC കുറവ് വരുത്തിയിട്ടില്ല. ഒറ്റത്തവണ ചാർജ് ചെയ്താൽ 470 കിലോമീറ്റർ സഞ്ചരിക്കാനുള്ള ശേഷി ഈ വാഹനത്തിനുണ്ട്. 80 കിലോവാട്ട് ലിഥിയം അയേൺ ബാറ്ററിയാണ് ഈ വാഹനത്തിലുള്ളത്. രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് EQC-യിൽ കരുത്ത് പകരുന്നത്. ഇത് മുന്നിലെയും പിന്നിലെയും ആക്സിലുകളിലായി ഘടിപ്പിച്ചിരുക്കുന്നു. ഇവ 402 ബിഎച്ച്പി പവറും 765 എൻഎം ടോർക്കുമേകും. 5.1 സെക്കന്റിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത 180 കിലോമീറ്ററാണ്.  Content Highlights:Mercedes-Benz EQC Second Batch Will Arrive In October]]></description>
    <pubDate>Fri, 10 September 2021, 12:36:36 PM +0530</pubDate>
        <modified_date>Fri, 10 September 2021, 12:43:32 PM +0530</modified_date>
    </item>
<item>
<title><![CDATA[ഫോര്‍ഡ് മോഡല്‍-ടിയില്‍ തുടങ്ങി, മസ്താങ്ങ് മാക്ക്‌-ഇയും ഓടിച്ചു; 101-ാം വയസ്സിലും ഫോര്‍ഡാണ് ഇഷ്ടം]]></title>
<link>https://www.mathrubhumi.com/auto/cars/101-year-old-drives-ford-mustang-mach-e-90-years-after-first-learning-to-drive-in-a-model-t-1.5989602</link>
<description><![CDATA[ഒരു നൂറ്റാണ്ട് മുമ്പെ, 1920-ൽ, ഇംഗ്ലണ്ടിലെ എസ്സെക്സിന്റെ ഗ്രാമാന്തരീക്ഷത്തിലാണ് ഹരോൾഡ് ബാഗട്ട് പിറന്നുവീണത്. നമ്മുടെ നാടൻഭാഷയിൽ പറഞ്ഞാൽ പത്താം വയസ്സിലാണ് ബാഗട്ട് വളയത്തിൽ കൈവെക്കുന്നത്. പാൽവിൽപ്പനക്കാരൻ കൂടിയായ അച്ഛന്റെ പാൽവണ്ടി ഫോർഡ് മോട്ടോർ കമ്പനിയുടെ ഒരു മോഡൽ ടി ആയിരുന്നു. പത്തുവയസ്സുള്ളപ്പോൾ ആ വണ്ടി ഹരോൾഡ് സ്വന്തം പറമ്പിലൂടെ ഓടിച്ചാണ് ഡ്രൈവിങ്ങ് പഠിച്ചത്. 1936-ൽ, വാഹനമോടിക്കാൻ ഡ്രൈവിങ്ങ് ലൈസൻസ് വേണമെന്ന നിയമം വന്ന ഉടൻ തന്നെ അദ്ദേഹം പോയി ഒരു ലൈസൻസ് സമ്പാദിച്ചു, പിന്നാലെ അടുത്ത വർഷം 100 പൗണ്ട് മുടക്കി അന്നത്തെ ജനപ്രിയ മോഡലായ ഫോർഡ് 8 പോപുലറും വാങ്ങി.  ഒരു വർഷം കഴിഞ്ഞപ്പോൾ അടുത്ത വണ്ടി ഫോർഡിന്റെ തന്നെ പുതിയ മോഡലായ ആംഗ്ലിയയാക്കി. അങ്ങനെ തുടർന്നുള്ള ഏഴ് പതിറ്റാണ്ടുകളിൽ ബാഗട്ടിന്റെ കുടുംബത്തിൽ 20 ഫോർഡിന്റെ വ്യത്യസ്തമോഡലുകൾ എത്തിപ്പെട്ടു. ക്ഷീരകർഷകന്റെ മകനായി പിറന്ന ബാഗട്ട് ഇക്കാലത്തിനിടയിൽ സ്വന്തമായി ട്രാൻസ്പോർട്ട് കമ്പനി നടത്തുന്ന മനുഷ്യനായും മാറിക്കഴിഞ്ഞിരുന്നു. കമ്പനി ആവശ്യത്തിനായി കോച്ചുകളും ബസ്സുകളും നിർമിക്കാൻ വാങ്ങിയ ഫോർഡ് ട്രക്കുകളുടെ ഇരുന്നൂറോളം ഷാസികൾ ഇതിന് പുറമെയാണ്.    ഹരോൾഡ് ബാഗട്ട് ഫോർഡ് മോഡൽ-ടിയിൽ | Photo: Ford    ഇതിനിടയിൽ എത്രയോ കാലം പെട്രോൾ എഞ്ചിനുള്ള കാറുകൾ മാത്രം നിർമിച്ചിരുന്ന ഫോർഡ്, വൈദ്യുതവാഹനങ്ങളിലേക്ക് തിരിഞ്ഞിരുന്നു. 2019-ന്റെ അന്ത്യത്തിൽ ഫോർഡിന്റെ ആദ്യ വൈദ്യുതകാർ മസ്റ്റാങ്ങ് മാക്ക്-ഇ വിപണിയിലെത്തി. മാക്ക്-ഇ അമേരിക്കയിൽ വൻവിജയമായതിന് പിന്നാലെ ആ മോഡൽ യൂറോപ്പിലും ഫോർഡ് എത്തിച്ചു (ചൈനയിലെ ആഭ്യന്തരവിപണിക്ക് വേണ്ടി ഈ വർഷം അവിടെയും ഉത്പാദനം ആരംഭിക്കും).  ഈ ഘട്ടത്തിലാണ് ബ്രിട്ടനിലെ മാക്ക്-ഇ വിപണനത്തിന് മൈലേജ് കിട്ടാൻ വേണ്ടി അവർ ഹരോൾഡ് ബാഗട്ടിനെ. ഏറ്റെടുത്തത്. അതിസമ്പന്നർക്ക് മാത്രം താങ്ങാവുന്ന വിലയുണ്ടായിരുന്ന മോട്ടോർ കാറുകളെ അസംബ്ലി ലൈൻ നിർമാണരീതിയിലൂടെ വൻതോതിൽ നിർമിച്ച് ജനകീയമാക്കിയത് ഫോർഡ് മോട്ടോർ കമ്പനിയാണ്. അവരുടെ ആദ്യമോഡലായ മോഡൽ ടി. മോഡൽ ടിയിലൂടെ ഡ്രൈവിങ്ങ് പഠിച്ച മനുഷ്യൻ ഏറ്റവും പുതിയ ഇലക്ട്രിക് കാർ ഓടിച്ച് അഭിപ്രായം പറയുന്നു! ഇതിനായി മിഷിഗണിലെ ഡിയർബോണിലുള്ള അവരുടെ ഹെറിറ്റേജ് കലക്ഷനിലുള്ള 1915 മോഡൽ ടിയും ഏറ്റവും പുതിയ മസ്റ്റാങ്ങ് മാക്ക്-ഇയുമായി ഫോർഡ് ഇംഗ്ലണ്ടിൽ ഹാംഷെയറിലുള്ള ബാഗട്ടിന്റെ വസതിയിലെത്തി.    ഹരോൾഡ് ബാഗട്ട് ഫോർഡ് മോഡൽ-ടിയുടെയും മസ്താങ്ങ് മാക്ക്-ഇയുടെ സമീപം | Photo: Ford    അവിടെ വെച്ച് അദ്ദേഹം താൻ ഡ്രൈവിങ്ങ് പഠിക്കാൻ ഉപയോഗിച്ച തരം 20 എച്ച്.പി കരുത്തും പരമാവധി 70 കിലോമീറ്റർ വേഗവുമുള്ള മോഡൽ-ടി ഒരിക്കൽക്കൂടി ഓടിച്ചു. പിന്നെ 265 എച്ച്പി കരുത്തും പരമാവധി 180 കിലോമീറ്റർ വേഗവുമുള്ള മാക്ക്-ഇയും ഏതാനും കിലോമീറ്റർ ഓടിച്ചു. ഡ്രൈവിങ്ങിനിടയിൽ പേരക്കുട്ടിയുടെ രണ്ട് മക്കൾ, 15 വയസ്സുള്ള ഫിലിക്സും 12-കാരനായ ചാർളിയും, വലിയപ്പൂപ്പനെ അനുഗമിച്ചു. ഇവർക്ക് പ്രായപൂർത്തിയാവുമ്പോൾ മിക്കവാറും ഇവർ ഓടിക്കാൻ പോകുന്നത് ഈ കാറായിരിക്കും, സവാരി കഴിഞ്ഞപ്പോൾ ബാഗട്ട് അഭിപ്രായപ്പെട്ടു.  Content Highlights: 101-Year-Old Drives Ford Mustang Mach-E &ndash; 90 Years After First Learning to Drive in A Model T]]></description>
    <pubDate>Fri, 10 September 2021, 10:41:47 AM +0530</pubDate>
        <modified_date>Sat, 11 September 2021, 12:47:44 PM +0530</modified_date>
    </item>
<item>
<title><![CDATA['നമ്മുടെ വണ്ടി മറിഞ്ഞു ഗയ്‌സ്'; നിരോധിത മേഖലയിലെ വാഹനാഭ്യാസത്തിന് എം.വി.ഡി. നടപടി]]></title>
<link>https://www.mathrubhumi.com/auto/news/mvd-probe-on-vehicle-stunting-in-prohibited-area-at-malampuzha-dam-1.5989580</link>
<description><![CDATA[മലമ്പുഴ ഡാം സംഭരണ പ്രദേശത്ത് പുത്തൻ കാറ് ഓട്ടത്തിനിടെ മറിച്ചിട്ട് അഭ്യാസപ്രകടനം നടത്തിയശേഷം വീഡിയോ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച സംഭവത്തിൽ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം തുടങ്ങി. വ്യാഴാഴ്ച ഡാമിനുള്ളിലെ സംഭവസ്ഥലം സന്ദർശിച്ച ആർ.ടി.ഒ. ഉദ്യോഗസ്ഥരുടെ പ്രാഥമിക പരിശോധനയിൽ നിയമലംഘനം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.  അഭ്യാസപ്രകടനത്തിന് അനുമതിയില്ലാത്ത വാഹനം മോടിപിടിപ്പിച്ചതും, നിയമ ലംഘനമാണെന്ന് ആർ.ടി.ഒ. അധികൃതർ പറഞ്ഞു. നിരോധിത മേഖലയായ ഡാം റിസർവോയറിനകത്ത് പ്രവേശിച്ച് വാഹനത്തിൽ നടത്തിയ അഭ്യാസപ്രകടനത്തിനെതിരേ വെള്ളിയാഴ്ച സ്ഥലം സന്ദർശിച്ച ശേഷം പോലീസിൽ പരാതി നൽകുമെന്ന് ഇറിഗേഷൻ എക്സിക്യുട്ടീവ് എൻജിനിയർ ഡി. അനിൽകുമാർ പറഞ്ഞു.  തൃശ്ശൂർ സ്വദേശികളായ നാല് യൂ ട്യൂബർമാരാണ് അപകടകരമായ രീതിയിൽ മലമ്പുഴ കവഭാഗത്ത് ഡാമിനുള്ളിൽ കാറോടിച്ച് മറിച്ചിട്ടശേഷം വീഡിയോ ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചത്. ഏപ്രിലിൽ ഷൂട്ട് ചെയ്ത വീഡിയോ ചൊവ്വാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. നിരോധിത മേഖലയായ മലമ്പുഴ ഡാമിനകത്ത്, ഏപ്രിലിൽ വെള്ളം താഴ്ന്ന് ഉണങ്ങിക്കിടന്ന സ്ഥലത്താണ് ചിത്രീകരണം നടത്തിയത്.  ഇതിനായി പുതിയ വാഹനത്തിന്റെ ടയർ മാറ്റി മോടികൂട്ടിയാണ് സംഘം രണ്ട് വാഹനത്തിലായി മലമ്പുഴയിലെത്തിയത്. സഞ്ചാരികളുടെ പ്രവേശനം നിരോധിച്ച സമയത്ത്, പോലീസിന്റെ കണ്ണുവെട്ടിച്ചാണ് കവയിലെത്തിയത്. അമിതവേഗത്തിൽ അപകടകരമായി പൂഴിമണ്ണിലൂടെ കാറോടിച്ചു.  ഇത് ചിത്രീകരിക്കാൻ മറ്റൊരു കാറും അതേ വേഗത്തിലോടിച്ചതും അപകടകരമായ അഭ്യാസത്തിലൂടെ. അവസാനം വാഹനം മറിച്ചിട്ടും ചിത്രീകരണം നടത്തിയതായാണ് സൂചന. ഡാമിന്റെ ചുമതലയുള്ള ജലസേചന വകുപ്പ് അധികൃതരുടെ പരാതികിട്ടുന്ന മുറയ്ക്ക് സംഭവത്തിൽ നടപടിയുണ്ടാകുമെന്ന് മലമ്പുഴ പോലീസ് അധികൃതർ പറഞ്ഞു.  Content Highlights:MVD Probe On Vehicle Stunting In Prohibited Area At Malampuzha Dam]]></description>
    <pubDate>Fri, 10 September 2021, 10:01:48 AM +0530</pubDate>
        <modified_date>Fri, 10 September 2021, 10:02:34 AM +0530</modified_date>
    </item>
<item>
<title><![CDATA[ഫോര്‍ഡ് ഇന്ത്യ വിടുമോ? നിര്‍മ്മാണം നിര്‍ത്തിയാലും വില്‍പ്പന തുടരും]]></title>
<link>https://www.mathrubhumi.com/auto/cars/ford-to-stop-manufacturing-cars-in-india-1.5986797</link>
<description><![CDATA[അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡ് ഇന്ത്യയിലെ വാഹന നിർമാണം അവസാനിപ്പിക്കുന്നതായി സൂചന. ഇതിന്റെ ഭാഗമായി ഫോർഡിന്റെ ഇന്ത്യയിലെ രണ്ട് വാഹന നിർമാണ പ്ലാന്റുകളും അടയ്ക്കാനൊരുങ്ങുന്നതായി ഫോർഡുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ പ്രവർത്തനത്തിൽനിന്ന് പ്രതീക്ഷിച്ച ലാഭമുണ്ടാക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് ഈ തീരുമാനമെന്നാണ് വിവരം.  ഒരു വർഷത്തിനുള്ളിൽ മാത്രമേ ഉത്പാദനം അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാൻ സാധിക്കൂ എന്നാണ് സൂചനകൾ. അതേസമയം, ഇന്ത്യയിലെ വിൽപ്പന തുടരാനാണ് തീരുമാനിച്ചിട്ടുള്ളത്. തിരഞ്ഞെടുത്ത മോഡലുകൾ മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തായിരിക്കും വിൽപ്പനയെന്നാണ് ഫോർഡുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്. നിലവിലെ ഉപയോക്താക്കൾക്കുള്ള സർവീസുകൾ ഉറപ്പാക്കുമെന്നും വിവരമുണ്ട്.  എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഫോർഡിന്റെ ഒദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. അമേരിക്കൻ വാഹന നിർമാതാക്കളായ ജനറൽ മോട്ടോഴ്സ്, ഇരുചക്ര വാഹന നിർമാതാക്കളായ ഹാർളി ഡേവിഡ്സൺ തുടങ്ങിയവർഅടുത്ത കാലത്ത് ഇന്ത്യയിൽനിന്ന് പിന്മാറിയിരുന്നു. ഹാർളി ഡേവിഡ്സൺ ഹീറോയുമായി സഹകരിച്ച് വിൽപ്പന തുടരുന്നുണ്ട്.  Source: Reuters  Content Highlights:Ford to stop manufacturing cars in India]]></description>
    <pubDate>Thu, 9 September 2021, 04:55:05 PM +0530</pubDate>
        <modified_date>Thu, 9 September 2021, 04:59:04 PM +0530</modified_date>
    </item>
<item>
<title><![CDATA[പാർക്കിങ്ങിൽ ചാർജിങ് പോയിന്റില്ല, 5ാം നിലയിലെ അടുക്കളയിൽ ഇ-സ്കൂട്ടറിന്റെ ചാർജിങ്ങ്; വൈറലായ പ്രതിഷേധം]]></title>
<link>https://www.mathrubhumi.com/auto/bikes/electric-scooter-electric-charging-parking-place-bangalore-1.5986695</link>
<description><![CDATA[ഇന്ത്യയുടെ വാഹന ലോകം ഇലക്ട്രിക് യുഗത്തിലേക്ക് മാറാനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി കാറുകളും സ്കൂട്ടറുകളുമായി നിരത്തുകളിൽ ഇലക്ട്രിക് വാഹനങ്ങൾ നിറഞ്ഞ് തുടങ്ങിയിട്ടുണ്ട്. വാഹനങ്ങളുടെ എണ്ണം വർധിക്കുമ്പോഴും ചാർജിങ്ങ് സംവിധാനങ്ങളിൽ സമാനമായ വർധനവുണ്ടാകാത്തത് ആശങ്കയുളവാക്കുന്നതാണ്. ഫ്ളാറ്റിൽ ചാർജിങ്ങ് സംവിധാനം ഒരുക്കാത്തതിനെ തുടർന്നുള്ള ഒരു യുവാവിന്റെ പ്രതിഷേധമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.  ബെംഗളൂരു സ്വദേശിയായ വിഷ് ഗണ്ടി എന്നയാളാണ് ചാർജിങ്ങ് സംവിധാനം ഒരുക്കാത്തതിൽ വേറിട്ട പ്രതിഷേധം നടത്തിയിട്ടുള്ളത്. താൻ ഉപയോഗിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ അഞ്ചാം നിലയിലെ തന്റെ ഫ്ളാറ്റിന്റെ അടുക്കളയിൽ എത്തിച്ച് ചാർജ് ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് വിഷ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരിക്കുന്നത്. വാഹനം ചാർജ് ചെയ്യുന്നതിൽ തനിക്കുണ്ടായ ദുരനുഭവം എന്ന നിലയിലാണ് ഈ ഇലക്ട്രിക് സ്കൂട്ടർ ഉപയോക്താവ് തന്റെ അനുഭവം പങ്കുവയ്ക്കുന്നത്.  ഇലക്ട്രിക് വാഹനങ്ങളുടെ തലസ്ഥാനമായി വിശേഷിപ്പിക്കപ്പെടുന്ന ബെംഗളൂരുവിലാണ് ഈ സംഭവം. ഇലക്ട്രിക് വാഹനം ചാർജ് ചെയ്യുന്നതിന് ഫ്ളാറ്റിലെ പാർക്കിങ്ങിൽ ചാർജിങ്ങ് സംവിധാനം ഒരുക്കണമെന്ന് വിഷ് ഫ്ളാറ്റുമായി ബന്ധപ്പെട്ട ആളുകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇവർ ഇതിന് തയാറാകാതെ വന്നതോടെയാണ് അദ്ദേഹം വാഹനം സ്വന്തം അടുക്കളയിൽ എത്തിച്ചത്. കഴിഞ്ഞ നാല് മാസമായി ചാർജിങ്ങ് പോയന്റ് ആവശ്യപ്പെടുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.  തന്റെ ആവശ്യം ഒരുതരത്തിലും പരിഗണിക്കപ്പെടാതെ വന്നതോടെയാണ് വിഷ് വാഹനം സ്വന്തം അപ്പാർട്ട്മെന്റിൽ എത്തിക്കാൻ തീരുമാനിച്ചത്. തുടർന്ന് സ്കൂട്ടർ ലിഫ്റ്റിൽ കയറ്റി അഞ്ചാം നിലയിൽ എത്തിക്കുകയും അവിടെ നിന്ന് സ്വന്തം അടുക്കളയിലെത്തി ചാർജ് ചെയ്യുകയുമായിരുന്നു. എന്നാൽ, വിഷിന് സ്വന്തമായി പാർക്കിങ്ങ് പ്ലെയ്സ് ഇല്ലാത്തതിനാലാണ് ചാർജിങ്ങ് പോയന്റ് ഒരുക്കാത്തതെന്നാണ് ഫ്ളാറ്റിന്റെ അധികാരികൾ പറയുന്നത്.  Source: Times Of India  Content Highlights:Electric Scooter, Electric Charging, Parking Place, Bangalore]]></description>
    <pubDate>Thu, 9 September 2021, 02:28:11 PM +0530</pubDate>
        <modified_date>Thu, 9 September 2021, 02:36:38 PM +0530</modified_date>
    </item>
<item>
<title><![CDATA[ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഫുള്‍ സപ്പോര്‍ട്ട്; ഹോട്ടലുകളിലും മാളുകളിലും ഇനി വാഹനം ചാര്‍ജ് ചെയ്യാം]]></title>
<link>https://www.mathrubhumi.com/auto/news/electric-vehicle-charging-unit-solar-charing-facility-electric-vehicles-1.5986636</link>
<description><![CDATA[സൗരോർജ ചാർജിങ് സ്റ്റേഷനുകൾ വ്യാപകമാക്കുന്നതിന്റെ ഭാഗമായി എം.സി. റോഡിലും ദേശീയ പാതയിലും വ്യാപകമായി ഇത്തരം സ്റ്റേഷനുകൾ അനുവദിക്കുന്നു. ഈ മാസം അവസാനത്തോടെ ഇതിന് തുടക്കംകുറിക്കാനാണ് ശ്രമം. റോഡരികുകളിൽ 25 കിലോമീറ്ററിന് ഇടയിലാണ് ഹോട്ടലുകൾ, മാളുകൾ എന്നിവിടങ്ങളിൽ സൗരോർജ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്.  ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും ഇതിനുണ്ട്. അനർട്ടാണ് സൗരോർജ പ്ലാന്റുകൾക്ക് സഹായം നൽകുന്നത്. കോവളം-കൊച്ചി റൂട്ടിൽ അടുത്തുതന്നെ സൗരോർജ സ്റ്റേഷനുകൾ ആരംഭിക്കും. 10 കിലോവാട്ടിന്റെയും 50 കിലോവാട്ടിന്റെയും സൗരോർജ പ്ലാന്റുകൾ ആണ് സ്ഥപിക്കുന്നത്. 500 കിലോവാട്ടിന്റെ സൗരോർജ പ്ലാന്റിന് ഏഴ് ലക്ഷം രൂപയോളം ചെലവുവരും.50 ശതമാനം സബ്സിഡി ലഭിക്കും.  സ്വകാര്യ ഭൂമികളിൽ ഭക്ഷണശാലയും ശൗചാലയവും ഉണ്ടെങ്കിൽ പ്ലാന്റുകൾ അനുവദിക്കും. സ്വന്തമായി പ്ലാന്റ് സ്ഥാപിക്കാൻ കഴിയാത്തവർക്ക് യൂണിറ്റിന് 70 പൈസ വാടക നൽകി സ്ഥലം ഏറ്റെടുക്കാനും പ്ലാന്റ് സ്ഥാപിക്കാനും അനർട്ടിന് പദ്ധതി ഉണ്ട്. കെ.ടി.ഡി.സി. ഹോട്ടലുകൾ, ബി.എസ്.എൻ.എൽ. സ്ഥലങ്ങൾ, ഡി.റ്റി.പി.സി. കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കാൻ നീക്കമുണ്ട്.  10 കിലോവാട്ടിന്റെ സോളാർ ചാർജിങ് സ്റ്റേഷനുകളിൽ ഇരുചക്രവാഹനങ്ങൾ ഓട്ടോറിക്ഷകൾ എന്നിവയ്ക്കാണ് റീചാർജ് ചെയ്യാനുള്ള അവസരം. 25 കിലോവാട്ടുമുതൽ മുകളിലോട്ടുള്ള ഇടങ്ങളിൽ ഇലക്ട്രിക് കാറുകൾക്കാണ് ചാർജിങ് സൗകര്യം. മാളുകളിലും ഹോട്ടലുകളിലും കേന്ദ്രീകരിച്ച് ചാർജിങ് സ്റ്റേഷനുകൾ അനുവദിക്കാൻ മുൻഗണന നൽകും.  ഇത്തരം സ്ഥലങ്ങളിൽ യാത്രക്കാർ അര മണിക്കൂർ ചെലവഴിക്കും എന്നുള്ളതുകൊണ്ടാണിത്. റോഡരികിൽ തരിശായി കിടക്കുന്ന സ്ഥലങ്ങളിൽ അനർട്ട് നേരിട്ട് സൗരോർജ ചാർജിങ് സ്റ്റേഷനുകൾ തുടങ്ങാനും പദ്ധതിയുണ്ട്.  Content Highlights:Electric Vehicle Charging Unit, Solar Charing Facility, Electric Vehicles]]></description>
    <pubDate>Thu, 9 September 2021, 12:34:04 PM +0530</pubDate>
        <modified_date>Thu, 9 September 2021, 12:34:04 PM +0530</modified_date>
    </item>
<item>
<title><![CDATA[5 പതിറ്റാണ്ടിന്റെ പാരമ്പര്യവുമായി LML മടങ്ങിയെത്തുന്നു; ഇനി ഇലക്ട്രിക്കിലേക്ക്]]></title>
<link>https://www.mathrubhumi.com/auto/bikes/lml-to-make-a-comeback-as-an-electric-two-wheeler-1.5986557</link>
<description><![CDATA[ഇന്ത്യയിലെ ഇരുചക്ര വാഹനപ്രേമികൾ ഒരിക്കലും മറക്കാനിടയില്ലാത്ത ഒരു പേരാണ് എൽ.എം.എൽ. അല്ലെങ്കിൽ ലോഹിയ മെഷിൻസ് ലിമിറ്റഡ്. 1972 മുതൽ സ്കൂട്ടറുകളും ബൈക്കുകളുമായി ഇന്ത്യൻ നിരത്തുകളിൽ നിറഞ്ഞ് നിന്നിരുന്ന ഈ കമ്പനി 2017-ൽനിരത്തുകളോട് വിട പറയുകയായിരുന്നു. എന്നാൽ, ഇലക്ട്രിക് വാഹനങ്ങൾ സജീവമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇലക്ട്രിക് സ്കൂട്ടറുകളുമായി എൽ.എം.എൽ. മടങ്ങിയെത്താൻ ഒരുങ്ങുന്നതായി സൂചന.  എൽ.എം.എൽ. പുറത്തിറക്കിയ പ്രസ്താവനയിലാണ് കമ്പനി ഇന്ത്യൻ നിരത്തുകളിൽ മടങ്ങിയെത്തുന്നത് സംബന്ധിച്ച സ്ഥിരീകരണം നടത്തിയിട്ടുള്ളത്. മറ്റൊരു കമ്പനിയുടെ നിക്ഷേപക പിന്തുണയോടെയാണ് ഈ രണ്ടാം വരവെന്നും എൽ.എം.എൽ. പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇലക്ട്രിക് വാഹന നിർമാതാക്കളായി രണ്ടാം വരവിന് ഒരുങ്ങുന്ന എൽ.എം.എല്ലിന് ഈ മേഖലയിൽ വലിയ മാറ്റങ്ങൾ സാധ്യമാകുമെന്നും കമ്പനി പ്രതീക്ഷ പങ്കുവയ്ക്കുന്നുണ്ട്.  ഇന്ത്യൻ നിരത്തുകളിലേക്ക് മടങ്ങിവരവ് സാധ്യമാകുന്നതിൽ ഞങ്ങൾ ഏറെ ആവേശത്തിലാണ്. മികച്ച സാങ്കേതികവിദ്യയിലും വലിയ കരുത്തുമുള്ള വാഹനം നിരത്തുകൾക്ക് സമ്മാനിക്കുന്നതിനും വാഹന മേഖലയ്ക്ക് കൂടുതൽ കരുത്തേകുന്നതിനുമുള്ള പരീക്ഷണങ്ങളാണ് കമ്പനിയെന്ന് എൽ.എം.എൽ. ഇലക്ട്രിക് മേധാവി ഡോ. യോഗേഷ് ഭാട്ടിയ അറിയിച്ചു. നഗരപ്രദേശങ്ങളെ ലക്ഷ്യമാക്കിയുള്ള പ്രീമിയം ഉത്പന്നങ്ങളാണ് ആദ്യഘട്ടത്തിൽ എത്തിക്കുകയെന്നാണ് അദ്ദേഹം കൂട്ടിച്ചേർത്തു.  1972-ൽ ആരംഭിച്ച ഇന്ത്യൻ കമ്പനിയാണ് എൽ.എം.എൽ. ഇതിനുപിന്നാലെ 1983-ൽ ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ പിയാജിയോ വെസ്പയുമായി സഹകരിച്ച് 100 സി.സി. സ്കൂട്ടർ ശ്രേണിയിലേക്ക് പ്രവേശിക്കുകയായിരുന്നു. ബജാജിന്റെ ചേതക് എന്ന സ്കൂട്ടറായിരുന്നു ഈ വാഹനത്തിന്റെ പ്രധാന എതിരാളി. 1999-ൽ പിയാജിയോയുമായുള്ള സഹകരണം എൽ.എം.എൽ. അവസാനിപ്പിക്കുകയും സ്വതന്ത്രമായി സ്കൂട്ടറുകളും മോട്ടോർ സൈക്കിളുകളും വിപണിയിൽ എത്തിക്കുകയുമായിരുന്നു.  Source: Car and Bike  Content Highlights:LML To Make A Comeback As An Electric Two-Wheeler]]></description>
    <pubDate>Thu, 9 September 2021, 11:04:04 AM +0530</pubDate>
        <modified_date>Thu, 9 September 2021, 11:08:06 AM +0530</modified_date>
    </item>
<item>
<title><![CDATA[ലോകത്തിലെ തന്നെ ദുര്‍ഘട പാതകളിലൊന്ന് ജീപ്പില്‍ കീഴടക്കി മലപ്പുറത്തിന്റെ 'സാഹസിക ഡോക്ടര്‍']]></title>
<link>https://www.mathrubhumi.com/auto/features/goa-rain-forest-challenge-off-road-drive-winners-form-malappuram-1.5986492</link>
<description><![CDATA[അപകടം ഏത് നിമിഷവും പ്രതീക്ഷിക്കാവുന്ന മത്സരം. കുഴികളും വെള്ളവും വഴുക്കലും നിറഞ്ഞ ട്രാക്ക്. അസാമാന്യ ധൈര്യവും ബുദ്ധിയും വേണം വിജയത്തിന്. അന്താരാഷ്ട്രതലത്തിൽ ഗോവയിൽ നടന്ന റെയിൻ ഫോറസ്റ്റ് ചലഞ്ച് ഓഫ് റോഡ് ഡ്രൈവിങ്ങിൽ കരുത്തറിയിക്കുകയാണ് മലയാളികളും. അതിൽ മൂന്നാംസ്ഥാനം നേടിയിരിക്കുകയാണ് പെരിന്തൽമണ്ണ അരക്കുപറമ്പ് പുത്തൂർ സ്വദേശി ഡോ. മുഹമ്മദ് ഫഹദ്.  ആദ്യമായാണ് ഗോവയിലെ മത്സരത്തിനെത്തിയത്. സഹസാരഥിയായി കോഴിക്കോട് പെരുമണ്ണ പി.എച്ച്.സി. യിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രാജീവ് ലാലും ഉണ്ടായിരുന്നു. ഓഫ് റോഡ് മത്സരങ്ങളിൽ ലോകത്തിലെ ഏറ്റവും ദുർഘടമായ ട്രാക്കുകളിൽ മൂന്നാം സ്ഥാനത്താണ് ഗോവ. അതിനാൽതന്നെ ഓവറോൾ മൂന്നാം സ്ഥാനവും 1600-3,000 സി.സി. ഡീസൽ വിഭാഗത്തിലെ വ്യക്തിഗത ജേതാവെന്ന നേട്ടത്തിനും മൂല്യമേറുന്നു.  സാഹസികനായ ഡോക്ടർ  മലപ്പുറം ജില്ലാ ആയുർവേദാശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തിലെ ഡോക്ടറാണ് ഈ 35-കാരൻ. ചെറുപ്പത്തിലേ വാഹനക്കമ്പമേറെയുണ്ടായിരുന്ന ഡോ. ഫഹദ് ആറുവർഷത്തോളമായി കേരളത്തിലെയും പുറത്തെയും വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നു.    ഡോ. മുഹമ്മദ് ഫഹദും രാജേഷ് ലാലും വാഹനവുമായി മത്സരത്തിൽ |ഫോട്ടോ: ബേസിൽ സണ്ണി    26 ഘട്ടങ്ങൾ, 7 ദിവസം  21 ടീമുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പല വിഭാഗങ്ങളിലായി മത്സരിച്ചത്. 26 ഘട്ടങ്ങളായി ഏഴുദിവസമായിരുന്നു മത്സരം. ചണ്ഡീഗഢിൽ നിന്നുള്ള കബീർ-ദുഷ്യന്ത് ടീം ഒന്നാമതെത്തിയ മത്സരത്തിൽ മലയാളികളായ കോട്ടയം സ്വദേശി ആനന്ദ് മാഞ്ഞൂരാനും പെരുമ്പാവൂർ സ്വദേശി വിഷ്ണുരാജുമടങ്ങുന്ന ടീം രണ്ടാം സ്ഥാനം നേടി. ഇവർക്ക് പിന്നിലായാണ് ഡോ. മുഹമ്മദ് ഫഹദിന്റെയും രാജീവ് ലാലിന്റെയും നേട്ടം. മലയാളികളായ സാം കുര്യൻ-സഖറിയ ടീം നാലാം സ്ഥാനത്തെത്തി. മുഹമ്മദ് ഷഫിൻ-അബ്രഹാം പോൾസൺ ടീം 1600-3000 സി.സി. ഡീസൽ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി.  ദുബായിലെ ഷിപ്പിങ് കമ്പനിയായ ഗൾഫ് ഫസ്റ്റിന്റെ ഉടമയും മലയാളിയുമായ ഷെമി മുസ്തഫ-മുഹമ്മദ് നബിൽ ടീം 3000 സി.സി. ക്ക് മുകളിലെ പെട്രോൾ വാഹന വിഭാഗത്തിൽ ഒന്നാമതെത്തി. ഈ കമ്പനിയുടെ സ്പോൺസറിങ്ങിലാണ് ഡോ. ഫഹദ് മത്സരത്തിനെത്തിയത്. മലപ്പുറം ഓഫ് റോഡ് ക്ലബ്ബിന്റെ അകമഴിഞ്ഞ പിന്തുണയുമുണ്ടായി. മലേഷ്യയിൽ പ്രധാനമായി നടക്കുന്ന റെയിൻ ഫോറസ്റ്റ് ചലഞ്ച് 2014-ലാണ് ഇന്ത്യയിൽ തുടങ്ങിയത്. കൂഗർ മോട്ടോർ സ്പോർട്സ് ആണ് ഗോവയിൽ മത്സരം സംഘടിപ്പിച്ചത്.  Content Highlights:Goa Rain Forest Challenge Off Road Drive Winners Form Malappuram]]></description>
    <pubDate>Thu, 9 September 2021, 10:00:16 AM +0530</pubDate>
        <modified_date>Sat, 11 September 2021, 11:43:48 AM +0530</modified_date>
    </item>
<item>
<title><![CDATA[മാരുതി വാര്‍ഷികത്തിന് ബലെനോ സമ്മാനം! വിശ്വസിച്ചവര്‍ ഇതുകൂടി ശ്രദ്ധിക്കുക | Fact Check]]></title>
<link>https://www.mathrubhumi.com/auto/cars/fake-offer-maruti-suzki-40th-anniversary-maruti-baleno-fact-check-1.5983801</link>
<description><![CDATA[സർവേയിൽ പങ്കെടുക്കൂ, മാരുതി ബലെനോ സ്വന്തമാക്കാനുള്ള അവസരം നേടൂ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി ഒരു വെബ്സൈറ്റ് ലിങ്ക് പ്രചരിക്കുകയാണ്. മാരുതി സുസുക്കിയുടെ നാലപ്പതാം വാർഷികവുമായി ബന്ധപ്പെട്ട് കമ്പനി നൽകുന്ന ഓഫർ എന്ന പേരിലാണ് വാർത്ത പരക്കുന്നത്. നിരവധി പേരാണ് വാർത്ത വിശ്വസിച്ച് സമൂഹമാധ്യമങ്ങളിൽ ഈ ലിങ്ക് പങ്കുവെച്ചിട്ടുള്ളത്.  അന്വേഷണം  പ്രചരിക്കുന്ന ലിങ്ക് പരിശോധിച്ചതിൽനിന്ന് ഇത് മാരുതിയുടെ ഔദ്യോഗിക വെബ്സൈറ്റിന്റേതല്ല എന്ന് മനസ്സിലാക്കി. മാരുതിയുടെ വെബ്സൈറ്റ് സന്ദർശിച്ചപ്പോൾ ഇങ്ങനെ ഒരു ഓഫറിനെ പറ്റിയുള്ള പരാമർശങ്ങൾ ഒന്നും തന്നെ കാണാൻ സാധിച്ചില്ല. തുടർന്ന് കമ്പനിയുമായി നേരിട്ട് ബന്ധപ്പെട്ടപ്പോൾ നാൽപ്പതാം വാർഷികത്തിന്റെ ഭാഗമായി ഇത്തരത്തിലുള്ള ഒരു ഓഫർ പ്രഖ്യാപിച്ചിട്ടില്ല എന്നറിയാൻ സാധിച്ചു. കമ്പനി നൽകുന്ന ഓഫറുകളെല്ലാം തന്നെ ഔദ്യോഗിക വെബ്സൈറ്റ് വഴി പരസ്യപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.  സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കപ്പെടുന്ന ലിങ്ക് നെറ്റ്ക്റാഫ്റ്റിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ അത് അമേരിക്കയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു വെബ്സൈറ്റ് ആണെന്നും2021 സെപ്റ്റംബറിൽ തുടങ്ങിയതാണെന്നും കണ്ടെത്തി. ഒരു വെബ്സൈറ്റിന്റെ സുരക്ഷ സൂചിപ്പിക്കുന്ന നെറ്റ്ക്റാഫ്റ്റിന്റെ റിസ്ക് റേറ്റിംഗിൽ 10 /10 എന്ന റേറ്റിംഗാണ് പ്രചരിക്കുന്ന വെബ്സൈറ്റിന് നൽകിയിരിക്കുന്നത്. ഇത് ഏറ്റവും ഉയർന്ന അപകടനിലയെ സൂചിപ്പിക്കുന്ന റേറ്റിംഗാണ്.  ഒപ്പം, വെബ്സൈറ്റ് നെയിം, വെബ്സൈറ്റ് ഡിസ്ക്രിപ്ഷൻ, ഡൊമെയ്ൻ രജിസ്റ്റർ തുടങ്ങിയ വെബ്സൈറ്റിന്റെ ആധികാരികത ഉറപ്പിക്കാൻ സാധിക്കുന്ന വിവരങ്ങൾ ഒന്നും തന്നെ നെറ്റ് ക്രാഫ്റ്റിൽ ലഭ്യമല്ല.. വിശ്വാസയോഗ്യവും സുരക്ഷിതവുമായ വെബ്സൈറ്റ് ലിങ്കുകൾ പരിശോധിച്ചാൽ ഇത്തരം അടിസ്ഥാന വിവരങ്ങൾ ലഭിക്കുന്നതാണ്. ഇതിലൂടെ പ്രചരിക്കുന്ന ലിങ്ക് വ്യാജമാണെന്ന് പൂർണമായി ഉറപ്പിച്ചു പറയാൻ കഴിയും. ജനങ്ങളുടെ വിവരങ്ങൾ കൈക്കലാക്കാൻ വേണ്ടിയാകാം ഇത്തരത്തിൽ ഒരു വ്യാജ വെബ്സൈറ്റ് നിർമ്മിച്ചു പ്രചരിപ്പിക്കുന്നത്.  വാസ്തവം  മാരുതി സുസുക്കി നാൽപ്പതാം വാർഷികവുമായ് ബന്ധപ്പെട്ട് സർവ്വേ നടത്തി സമ്മാനം നൽകുന്നില്ല. അത്തരത്തിൽ പ്രചരിക്കുന്ന വാർത്തയും വെബ്സൈറ്റ് ലിങ്കും വ്യാജമാണ്. പ്രചരിക്കുന്ന ലിങ്ക് ഓപ്പൺ ചെയ്ത്, വെബ്സൈറ്റ് ഉപയോഗിക്കുന്നത് നിങ്ങളുടെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്.  Content Highlights:Fake Offer, Maruti Suzki 40th Anniversary, Maruti Baleno, Fact Check]]></description>
    <pubDate>Wed, 8 September 2021, 04:42:19 PM +0530</pubDate>
        <modified_date>Wed, 8 September 2021, 04:44:56 PM +0530</modified_date>
    </item>
<item>
<title><![CDATA[ലാലേട്ടന്റെ ഗ്യാരേജില്‍ വീണ്ടും ടൊയോട്ട തിളക്കം; ഇത്തവണ എത്തിയത് ഇന്നോവ ക്രിസ്റ്റ]]></title>
<link>https://www.mathrubhumi.com/auto/stars-on-wheels/superstar-mohanlal-buys-toyota-innova-crysta-1.5983791</link>
<description><![CDATA[മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ വാഹന നിരയിലേക്ക് ടൊയോട്ടയുടെ മറ്റൊരു മോഡൽ കൂടി എത്തിയിരിക്കുകയാണ്. ടൊയോട്ടയുടെ എം.പി.വി. മോഡലായ ക്രിസ്റ്റയാണ് മോഹൻലാൽ സ്വന്തമാക്കിയ പുതിയ വാഹനം. ഇന്നോവ ക്രിസ്റ്റയുടെ ഗാർനെറ്റ് റെഡ് നിറത്തിലുള്ള പതിപ്പാണ് ഇത്.  മോഹൻലാലിന്റെ ഗ്യാരേജിലെത്തുന്ന ആദ്യ ഇന്നോവയല്ലിത്. കുറച്ച് നാളുകൾക്ക് മുമ്പ് അദ്ദേഹം വെള്ള നിറത്തിലുള്ള ക്രിസ്റ്റ സ്വന്തമാക്കിയിരുന്നു. ടൊയോട്ട ഇന്ത്യയിൽ എത്തിച്ചിട്ടുള്ള അത്യാഡംബര എസ്.യു.വിയായ വെൽഫെയറിലാണ് അദ്ദേഹത്തിന്റെ പതിവ് യാത്രകളത്രയും.  ക്രിസ്റ്റയുടെ ഏറ്റവും ഉയർന്ന വകഭേദമായ ഇസഡ് ഏഴ് സീറ്റർ ഓട്ടോമാറ്റിക് മോഡലാണ് ഇപ്പോൾ സ്വന്തമാക്കിയ മോഡൽ. 2.4 ലിറ്റർ ഡീസൽ എൻജിൻ കരുത്തേകുന്ന ഈ വാഹനം 150 പി.എസ്. പവറും 360 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. നിപ്പോൺടൊയോട്ടയിൽ നിന്നാണ് അദ്ദേഹം ഈ വാഹനം വാങ്ങിയിട്ടുള്ളത്.  Content Highlights:Superstar Mohanlal Buys Toyota Innova Crysta]]></description>
    <pubDate>Wed, 8 September 2021, 04:04:30 PM +0530</pubDate>
        <modified_date>Wed, 8 September 2021, 04:05:37 PM +0530</modified_date>
    </item>
<item>
<title><![CDATA[ഈ വര്‍ഷം ഗ്യാരേജിലെത്തുന്ന രണ്ടാം എസ്.യു.വി; മേബാക്ക് ജി.എല്‍.എസ് 600 സ്വന്തമാക്കി അര്‍ജുന്‍ കപൂര്‍]]></title>
<link>https://www.mathrubhumi.com/auto/stars-on-wheels/bollywood-actor-arjun-kapoor-buys-mercedes-maybach-gls-600-suv-1.5983766</link>
<description><![CDATA[ആഡംബര വാഹന നിർമാതാക്കളായ മെഴ്സിഡസ് അടുത്തിടെ ഇന്ത്യയിൽ എത്തിച്ച അത്യാഡംബര മോഡലാണ് മേബാക്ക് ജി.എൽ.എസ് 600 എന്ന എസ്.യു.വി. വെറും 50 എണ്ണം മാത്രമെത്തിയിട്ടുള്ള ഈ വാഹനം സ്വന്തമാക്കാൻ മത്സരിച്ചാണ് ബെൻസ് ആരാധകർ രംഗത്തെത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് സെലിബ്രറ്റികളുടെ ഇഷ്ടവാഹനമായഈ മോഡൽ ഔറംഗസേബ്, ടൂ സ്റ്റേറ്റ്സ്, ഹാഫ് ഗേൾഫ്രണ്ട്, പാനിപത് തുടങ്ങിയ സൂപ്പർഹിറ്റ് ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അർജുൻ കപൂറും സ്വന്തമാക്കിയിരിക്കുകയാണ്.  മെഴ്സിഡസിന്റെ മുംബൈയിലെ ഷോറൂമിൽ നിന്നാണ് അദ്ദേഹം തന്റെ ഇഷ്ടവാഹനം സ്വന്തമാക്കിയത്. അത്യാഡംബര സംവിധാനങ്ങളുടെ അകമ്പടിയിൽ എത്തിയിട്ടുള്ള മേബാക്ക് ജി.എൽ.എസ് 600 എസ്.യു.വിക്ക് 2.43 കോടി രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറും വില. 2021-ൽ മാത്രം അർജുൻ കപൂറിന്റെ ഗ്യാരേജിലെത്തുന്ന രണ്ടാമത്തെ എസ്.യു.വിയാണ് മേബാക്ക് ജി.എൽ.എസ് 600. റേഞ്ച് റോവർ ഡിഫൻഡർ 110 ആണ് ഇതിനുമുമ്പ് അദ്ദേഹം സ്വന്തമാക്കിയ എസ്.യു.വി.    പുറംമോടിയിലെ സൗന്ദര്യത്തെക്കാൾ ഉപരി അകത്തളത്തിൽ ഒരുക്കിയിട്ടുള്ള കണ്ണഞ്ചിപ്പിക്കുന്ന ആഡംബരമാണ് മേബാക്ക് ജി.എൽ.എസ് 600 എസ്.യു.വിയിലേക്ക് ആളുകളെ ആകർഷിക്കുന്നത്. 4-5 സീറ്റിങ്ങ് ഓപ്ഷനുകളിൽ ഇത് എത്തുന്നുണ്ട്. സ്ലൈഡ് ചെയ്യാനും ടിൽറ്റ് ചെയ്യാനും സാധിക്കുന്ന പനോരമിക് സൺറൂഫ്, ആൾട്ര കംഫോർട്ടബിൾ ബ്ലോസ്റ്റേഡ് വെന്റിലേറ്റഡ്, മസാജിങ് സീറ്റുകൾ, പീൻ സീറ്റ് യാത്രക്കാർക്കാർ ഡിസ്പ്ലേ സ്ക്രീനുകൾ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്.  4.0 ലിറ്റർ വി 8 ബൈ-ടർബോ എൻജിനാണ് മെഴ്സിഡസ് മേബാക്ക് ജി.എൽ.എസ്.600-ൽ പ്രവർത്തിക്കുന്നത്. ഇത് 542 ബി.എച്ച്.പി. പവറും 730 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 9-ജി ട്രോണിക് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഇതിലെ ട്രാൻസ്മിഷൻ. എൻജിനൊപ്പം നൽകിയിട്ടുള്ള 48 വോൾട്ട് EQ ബൂസ്റ്റ് സിസ്റ്റം ആവശ്യമുള്ള സമയങ്ങളിൽ 250 എൻ.എം. അധിക ടോർക്കും 21 ബി.എച്ച്.പി. പവറും നൽകും. 4.9 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനുള്ള ശേഷിയും ഈ വാഹനത്തിനുണ്ട്.    ബോളിവുഡ് സിനിമയിലെ കടുത്ത വാഹനപ്രേമികളുടെ പട്ടികയിൽ ഇടംനേടിയിട്ടുള്ള താരമാണ് അർജുൻ കപൂറും. 2.43 കോടി രൂപ വിലയുള്ള മേബാക്ക് ജി.എൽ.എസ് 600-നൊപ്പം, 1.13 കോടി രൂപയുടെ ലാൻഡ് റോവർ ഡിഫൻഡൻ 110, 1.65 കോടി രൂപ എക്സ്ഷോറൂം വില മസൊരാറ്റി ലെവാന്റെ, ഔഡി Q5, ഹോണ്ട് സി.ആർ.വി. തുടങ്ങിയ വാഹനങ്ങളും അദ്ദേഹത്തിന്റെ ഗ്യാരേജിലുണ്ട്.  Content Highlights:Bollywood Actor Arjun Kapoor Buys Mercedes-Maybach GLS 600 SUV]]></description>
    <pubDate>Wed, 8 September 2021, 03:34:56 PM +0530</pubDate>
        <modified_date>Wed, 8 September 2021, 03:37:42 PM +0530</modified_date>
    </item>
</channel>
</rss>