പ്രതീകാത്മക ചിത്രം | Photo: gettyimages.in
ഇന്ത്യൻ ആർമി എൻ.സി.സി. സ്പെഷ്യൽ എൻട്രി സ്കീം 50-ാമത് കോഴ്സ് (ഒക്ടോബർ 2021) ഷോർട്ട് സർവീസ് കമ്മിഷനിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. അവിവാഹിതർക്കാണ് അവസരം. ആർമി പേഴ്സണലുകളുടെ ബാറ്റിൽ കാഷ്വാലിറ്റി വാർഡിലേക്കും ഇതിലെ ഒഴിവുകൾ പരിഗണിക്കും.
ഒഴിവുകൾ: എൻ.സി.സി. പുരുഷന്മാർ- 50 (45ജനറൽ കാറ്റഗറി, 5-വാർഡ് ഓഫ് ബാറ്റിൽ കാഷ്വാലിറ്റി), എൻ.സി.സി. വനിതകൾ- 5 (4ജനറൽ കാറ്റഗറി, 1-വാർഡ് ഓഫ് ബാറ്റിൽ കാഷ്വാലിറ്റി).
യോഗ്യത:എല്ലാവർഷവും 50 ശതമാനം മാർക്കോടെ ബിരുദം അല്ലെങ്കിൽ തത്തുല്യം. സീനിയർ ഡിവിഷൻ/ഡബ്ല്യു.ജി. ഓഫ് എൻ.സി.സിയിൽ രണ്ടോ മൂന്നോ വർഷം പ്രവർത്തിച്ചിരിക്കണം. അപേക്ഷിക്കുന്ന അവസാനവർഷ വിദ്യാർഥികൾ മുൻവർഷത്തെ മാർക്ക് തെളിയിക്കുന്ന രേഖകൾ ഹാജരാക്കുകയും അഭിമുഖസമയത്ത് 50 ശതമാനം മാർക്ക് തെളിയിക്കുന്ന മുഴുവൻ മാർക്ക് ലിസ്റ്റ് ഹാജരാക്കുകയും വേണം. ബിരുദം പാസായവർ അവരുടെ സർട്ടിഫിക്കറ്റ് 2021 ഒക്ടോബർ ഒന്നിനകം ഡയറക്ടർ ജനറൽ ഓഫ് റിക്രൂട്ടിങ്ങിന് മുൻപിൽ ഹാജരാക്കിയിരിക്കണം. ഇപ്പോൾ കോഴ്സ് ചെയ്യുന്നവർ ഇതേ തീയതിക്കകം ബിരുദം പാസായതിന്റെ രേഖ ഹാജരാക്കണം. വാർഡ്സ് ഓഫ് ബാറ്റിൽ കാഷ്വാലിറ്റിയിൽ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ കാണാതാകുകയോ ചെയ്തവരുടെ മക്കൾക്കാണ് അവസരം.
പ്രായം: 19-25 വയസ്സ്. 01 ജൂലായ് 2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. 02 ജൂലായ് 1996-നും 01 ജൂലായ് 2002-നും ഇടയിൽ ജനിച്ചവരായിരിക്കണം. രണ്ട് തീയതികളും ഉൾപ്പെടെ.
തിരഞ്ഞെടുപ്പ്: ഷോർട്ട്ലിസ്റ്റ് ചെയ്യുന്നവരെ തിരഞ്ഞെടുപ്പിനായി ക്ഷണിക്കും. അലഹബാദ്, ഭോപ്പാൽ, ബെംഗളൂരു, കപൂർത്തല എന്നിവിടങ്ങളിൽവെച്ചായിരിക്കും തിരഞ്ഞെടുപ്പ്. രണ്ട് സ്റ്റേജിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.joinindianarmy.nic.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 15.
Content Highlights: Special entry in Indian Army for NCC candidates, Apply July 15
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..