ഗസാല റാഷിദ് അഹമദ് ദർ | Photo: Mathrubhumi News
ദുബായ്: നാല് പതിറ്റാണ്ടോളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അറിവ് പകര്‍ന്ന പാകിസ്ഥാനി അധ്യാപിക വിരമിക്കുന്നു. ദുബായിയുടെ ചരിത്രത്തില്‍ ഏറ്റവുമധികം കാലം കുട്ടികളെ പഠിപ്പിച്ച അധ്യാപകരില്‍ ഒരാളായ ഗസാല റാഷിദ് അഹമദ് ദര്‍ ആണ് ഒരേ സ്‌കൂളില്‍ 38 വര്‍ഷം പഠിപ്പിച്ചതിന്റെ അഭിമാനത്തോടെ അധ്യാപന ജീവിതത്തോട് വിട പറയുന്നത്.
1984 മുതല്‍ ദുബായ് ജെംസ് ഔര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂളിലെ അധ്യാപികയാണ് ഗസാല. ദേശത്തിന്റെയോ മതത്തിന്റെയോ അതിര്‍ത്തികളില്ലാതെ ഇന്ത്യ-പാക് വിദ്യാര്‍ഥികള്‍ ഒരേ ക്ലാസില്‍ അടുത്തടുത്തിരുന്നാണ് ഇവിടുത്തെ സ്‌കൂളുകളില്‍ പഠിക്കുന്നത്. അത്തരം വേര്‍തിരിവുകളൊന്നും പഠനത്തിലോ ആഘോഷങ്ങളിലോ തങ്ങളാരും കാണിക്കാറില്ല, രാഷ്ട്രീയം സംസാരിക്കാറുമില്ല- ഗസാല മാതൃഭൂമി ന്യൂസിനോട് പറഞ്ഞു
സ്‌കൂളുമായുള്ള ആത്മബന്ധം കാരണം മക്കളെയും ഇവിടെത്തന്നെയാണ് ഗസാല പഠിപ്പിച്ചത്. അതിലൊരാള്‍ ഗസാലയ്‌ക്കൊപ്പം അവിടെത്തന്നെ അധ്യാപികയുമായി. സിലബസിനും അപ്പുറമുള്ള വിഷയങ്ങള്‍ ജീവിതഗന്ധിയായി പറഞ്ഞുതരുന്ന ഗസാലടീച്ചറിന് പകരം വെയ്ക്കാന്‍ മറ്റൊരാള്‍ക്കും കഴിയില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഗസാലയുടെ പേരക്കുട്ടിയും അതേ സ്‌കൂളില്‍ തന്നെ പഠിച്ചു. 38 വര്‍ഷം മുന്‍പ് താന്‍ ആദ്യമായി പഠിപ്പിച്ച വിദ്യാര്‍ഥികളെ ഒരിക്കല്‍ കൂടി കാണണമെന്നുണ്ട് ഈ അധ്യാപികയ്ക്ക്.
Content Highlights: Pakistani teacher retires from Indian curriculum school after 38 years
കരിയര്‍ സംബന്ധമായ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും JOIN Whatsapp Group https://mbi.page.link/mb-career
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..