പ്രതീകാത്മക ചിത്രം | Photo: gettyimages.in
മധ്യപ്രദേശിലെ ദേവാസിലുള്ള ബാങ്ക് നോട്ട് പ്രസിൽ വിവിധ തസ്തികളിലായി 135 അവസരം. ഓൺലൈനായി അപേക്ഷിക്കണം. പരസ്യവിജ്ഞാപനനമ്പർ: BNP/HR/08/2020.
തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി എന്ന ക്രമത്തിൽ.
വെൽഫെയർ ഓഫീസർ-1: ഏതെങ്കിലും വിഷയത്തിലെ ബിരുദവും സോഷ്യൽ സയൻസിൽ ബിരുദം/ഡിപ്ലോമയും. ഹിന്ദി സംസാരിക്കാൻ അറിഞ്ഞിരിക്കണം. 30 വയസ്.
സൂപ്പർവൈസർ (ഇൻക് ഫാക്ടറി)-1: ഡൈസ്റ്റഫ് ടെക്നോളജി/പെയിന്റ് ടെക്നോളജി/സർഫേസ് കോട്ടിങ് ടെക്നോളജി/പ്രിന്റിങ് ഇൻക് ടെക്നോളജി/പ്രിന്റിങ് ടെക്നോളജി ഡിപ്ലോമ. ബന്ധപ്പെട്ട വിഷയങ്ങളിലെ ബി.ഇ./ബി.ടെക്./ബി.എസ്സിയും കെമിസ്ട്രി ബി.എസ്സിയും പരിഗണിക്കും: 35 വയസ്.
സൂപ്പർവൈസർ (ഇൻഫർമേഷൻ ടെക്നോളജി)-1: ഐ.ടി./കംപ്യൂട്ടർ എൻജിനീയറിങ് ഡിപ്ലോമ. ബന്ധപ്പെട്ട വിഷയത്തിലെ ബി.ടെക്./ബി.ഇ./ബി.എസ്സി. യോഗ്യതയുള്ളവരെ പരിഗണിക്കും: 35 വയസ്.
ജൂനിയർ ഓഫീസ് അസിസ്റ്റന്റ്-15: 55 ശതമാനം മാർക്കൊടെ ബിരുദവും ഇംഗ്ലീഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 40 വാക്ക് വേഗവും ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്ക് വേഗവും ഉണ്ടായിരിക്കണം: 28 വയസ്.
ജൂനിർ ടെക്നീഷ്യൻ-113
ഇൻക് ഫാക്ടറി-60: ഡൈസ്റ്റഫ് ടെക്നോളജി/പെയിന്റ് ടെക്നോളജി/സർഫേസ് കോട്ടിങ് ടെക്നോളജി/പ്രിന്റിങ് ഇൻക് ടെക്നോളജി/പ്രിന്റിങ് ടെക്നോളജി ഐ.ടി.ഐ. സർട്ടിഫിക്കറ്റ്: 25 വയസ്.
പ്രിന്റിങ്-23: പ്രിന്റിങ് ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ്: 25 വയസ്.
ഇലക്ട്രിക്കൽ/ഐ.ടി.-15: ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ഐ.ടി.ഐ. സർട്ടിഫിക്കറ്റ്: 25 വയസ്.
മെക്കാനിക്കൽ/എ.സി.-15: ഫിറ്റർ/മെഷീനിസ്റ്റ്/ടർണർ/ഇൻസ്ട്രുമെന്റ് മെക്കാനിക്ക്/മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ഐ.ടി.ഐ. സർട്ടിഫിക്കറ്റ്: 25 വയസ്.
സെക്രട്ടേറിയൽ അസിസ്റ്റന്റ്-1 (നോയിഡയിലെ യുണിറ്റിലാണ് അവസരം):55 ശതമാനം മാർക്കൊടെ ബിരുദവും സ്റ്റെനോഗ്രഫി പരിജ്ഞാനവും.: 28 വയസ്.
ജൂനിയർ ഓഫീസ് അസിസ്റ്റന്റ്-3 (നോയിഡയിലെ യുണിറ്റിലാണ് അവസരം): 28 വയസ്.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.bnpdewas.spmcil.com എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 11.
Content Highlights: 135 job vacancies in Banknote press apply now
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..