ഇ.എം.എസ്സിന്റെ പ്രസംഗങ്ങളും മലയാളിയുടെ ജീവിതബോധവും


ഷബിത

നീണ്ട ഇടവേളയ്ക്കുശേഷം വി. സുരേഷ്‌കുമാര്‍, സ്വതസിദ്ധമായ ആഖ്യാനപാടവത്തിലൂടെ വീണ്ടും വായനക്കാരുടെ ഇടയില്‍ സജീവമാവുകയാണ്.

-

ഗോപാലന്‍കുട്ടി മാഷ് പ്രകാശനേയും വായിക്കുന്ന പുസ്തകത്തെയും മാറി മാറിനോക്കി എല്ലാവരും കേള്‍ക്കേ പുച്ഛത്തോടെ പറഞ്ഞു: ഇ.എം.എസ്സിന്റെ പ്രസംഗങ്ങളോ... ഇവനോ? മര്യാദയ്ക്ക് വര്‍ത്തമാനം പറയാന്‍ കഴിയാത്ത ഇവനൊക്കെ ഇതും വായിച്ച് എന്തുണ്ടാക്കാനാണ്?
ഗോപാലന്‍കുട്ടി മാഷ് ചിരിച്ചപ്പോള്‍ കൂടെയുള്ള നാലഞ്ചുപേരും അയാളേക്കാള്‍ ഉച്ചത്തില്‍ ചിരിച്ചു.

ലൈബ്രേറിയന്‍ പ്രകാശന്റെ കൈയില്‍ നിന്നും ഇ.എം.എസ്സിന്റെ പുസ്തകം തിടുക്കത്തില്‍ മേടിച്ച് ഷെല്‍ഫിലേക്ക് വെക്കുന്നതിനിടയില്‍ ചോദിച്ചു: നീയിവിടെ കുറേനേരമായല്ലോ, ആടിനെപ്പോലെ പൊടിപാറ്റിനടക്കാന്‍ തുടങ്ങിയിട്ട്... ഏതു പുസ്തകമാണ് നിനക്കുവേണ്ടത്?

പ്രകാശന്‍ കണ്ണുകളടച്ച് ശ്വാസം ആഞ്ഞുവലിച്ച് ഹെലന്‍ കെല്ലറുടെ ആത്മകഥ എന്ന പേര് മനസ്സില്‍ നിറച്ച് ഉള്ളിലുള്ള ശബ്ദത്തെ ആവുന്നത്രയും ഊക്കോടെ പുറത്തേക്കു വലിച്ചു. എന്നാല്‍ വിക്കല്ലാതെ വാക്കുകളൊന്നും തരിപോലും പുറത്തേക്കു വന്നില്ല.
ഇവനെന്താ... ഇ.എം.എസ്സിനെ പരിഹസിക്കുകയാണോ...ഗോപാലന്‍കുട്ടിമാഷ് ആക്രോശിച്ചു.

V Sureshkumar
നീണ്ട ഇടവേളയ്ക്കുശേഷം വി. സുരേഷ്‌കുമാര്‍, സ്വതസിദ്ധമായ ആഖ്യാനപാടവത്തിലൂടെ വീണ്ടും വായനക്കാരുടെ ഇടയില്‍ സജീവമാവുകയാണ്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഇ.എം.എസ്സിന്റെ പ്രസംഗങ്ങള്‍ എന്ന കഥാസമാഹാരത്തിലൂടെ അടിച്ചമര്‍ത്തപ്പെട്ടവരുടെ ജീവിതങ്ങളെയാണ് കഥാകൃത്ത് തുറന്നുകാട്ടുന്നത്. രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ അരികുവല്ക്കരണങ്ങള്‍ക്ക് വിധേയപ്പെട്ടവരുടെ ജീവിതപ്രതിസന്ധികളാണ് അലങ്കാരനെ രണ്ടാമതും മൂന്നാമതും കൊന്നവിധം, നമ്പ്യാര്‍സ് ബ്‌ളേക്ക് മാജിക്, ജോഷ്വോയും ഭുവനയും ഒരു കുന്നിന്‍മുകളില്‍ തനിച്ചാകുമ്പോള്‍, ഇടയ്ക്കാട് മാജിക് സ്‌റ്റേഷന്‍, ഇന്ത്യന്‍ ഇയര്‍ബുക്ക് തുടങ്ങിയ കഥകള്‍ പറയുന്നത്.

പുത്തന്‍ സാമ്പത്തികശ്രേണികളുടെ അധിനിവേശം ഗ്രാമങ്ങളില്‍ എന്തുവിധത്തിലുള്ള ചലനങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് കഥാകൃത്ത് അടയാളപ്പെടുത്തുന്നു. സമകാലമനുഷ്യന്റെ അനുഭവങ്ങളിലും ചിന്തകളിലും വന്നുംപോയുമിരിക്കുന്ന സാധാരണക്കാരന്റെ രാഷ്ട്രീയമാണ് ഈ കഥകളുടെ അന്തസത്ത. ഇടയ്‌ക്കെപ്പോഴൊക്കെയോ വായനക്കാരനും കഥാപാത്രങ്ങളായി മാറുന്നുവെങ്കില്‍ സംശയിക്കാനില്ല നമ്മുടെ ഉള്ളിലും ഇ.എം.എസ്സിനെ വായിക്കാന്‍ ഇഷ്ടപ്പെടുന്ന പ്രകാശന്‍ എക്കാലവും കുടിയിരിക്കുന്നുണ്ടാവും. ബൂര്‍ഷ്വാ സാമ്പത്തിക-സാമൂഹിക ചരിത്രത്തെ വിശകലനം ചെയ്യുന്ന കഥയാണ് നമ്പ്യാര്‍സ് ബ്ലാക്ക് മാജിക്ക്‌. ഇനിയും വരാനിരിക്കുന്ന എന്തോ ആണ് ആഗോളീകണം എന്ന് വിശ്വസിക്കുന്നവരായി നമ്മെ മാറ്റാനും നമ്പ്യാര്‍സ് ബ്ലാക്ക് മാജിക്കിനു കഴിയുന്നു.

emsnte prasangangal
പുസ്തകം വാങ്ങാം">
പുസ്തകം വാങ്ങാം

കഥകളും ഉപകഥകളും കൊണ്ട് സമ്പന്നമാണ് ഇ.എം.എസ്സിന്റെ പ്രസംഗങ്ങള്‍. മേല്‍ജാതിക്കാരുടെ ക്രൂരതയാല്‍ കൊല്ലപ്പെട്ട അലങ്കാരന്‍ എന്ന കീഴാളന്‍ പൊട്ടന്‍തെയ്യമായി രൂപാന്തരം പ്രാപിക്കുന്ന ഭാവുകത്വപരിസരമാണ് അലങ്കാരനെ രണ്ടാമതും മൂന്നാമതും കൊന്നവിധം എന്ന കഥ നല്കുന്നത്.

അലങ്കാരനെ സൗകര്യപൂര്‍വം തഴഞ്ഞുകൊണ്ട് ശങ്കരാചാര്യരുമായി ബന്ധപ്പെട്ട കഥകള്‍ പ്രചരിപ്പിക്കുകവഴി സവര്‍ണബുദ്ധിയുടെ കുടിലതയും ഇവിടെ പ്രകടമാണ്. മലയാളമണ്ണിലെ ദളിതചിന്തകള്‍ക്കും ഏറെ പ്രാധാന്യം നല്കുന്നുണ്ട് കഥാകൃത്ത്. വര്‍ത്തമാനകാല മലയാളിയുടെ ജീവിതപരിസരങ്ങളെ ഇത്രമേല്‍ അടയാളപ്പെടുത്തിയ കഥകള്‍ അടുത്തകാലത്തൊന്നും വായിക്കാനിടയില്ല. തീര്‍ച്ച.

(ഇ.എം.എസിന്റെ പ്രസംഗങ്ങള്‍ ഓണ്‍ലൈനായി വാങ്ങാം)

Content Highlight: Malayalam Writer V. Sureshkumar bookreview

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
PM MODI

1 min

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി മോദി; നിര്‍മാണം വിലയിരുത്തി

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023

Most Commented