മാതൃഭൂമി പുസ്തകോത്സവവേദിയിൽ സുഭാഷ് ചന്ദ്രന്റെ '50 ആത്മകഥകൾ' കെ.ആർ. ടോണിക്ക് നൽകി എഴുത്തുകാരി സാറാ ജോസഫ് പ്രകാശനം ചെയ്യുന്നു. സുഭാഷ് ചന്ദ്രനും നടൻ ജയരാജ് വാരിയരും സമീപം
തൃശ്ശൂര്‍: വായനക്കാരെ ഇരുത്തിവായിപ്പിക്കുന്ന, വശീകരിക്കുന്ന ഭാഷയാണ് സുഭാഷ് ചന്ദ്രന്റേതെന്ന് സാറാ ജോസഫ്. എഴുത്തിനോടുള്ള പ്രണയം രതിതുല്യമാണെന്ന് വിശ്വസിക്കുന്ന എഴുത്തുകാരന്‍. മാതൃഭൂമി പുസ്തകോത്സവവേദിയില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് അസിസ്റ്റന്റ് എഡിറ്റര്‍ സുഭാഷ് ചന്ദ്രന്റെ '50 ആത്മകഥകള്‍' പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അവര്‍.
സ്വന്തം ജീവിതാനുഭവങ്ങള്‍ കഥയായി എഴുതാന്‍ കഴിയാത്തത് കൊണ്ട് മാത്രമാണ് സുഭാഷ് ചന്ദ്രന്‍ അനുഭവങ്ങളാക്കി എഴുതിയിരിക്കുന്നത്. പക്ഷെ ചെറുകഥകളുടെ രൂപത്തിലും രീതിയിലുമുള്ള അനുഭവക്കുറിപ്പുകളാണിവ. സ്വന്തം ജീവിതാനുഭവങ്ങളെ ആഖ്യാനം ചെയ്യുന്നതിന് കഥയുടെ വഴി ഉപയോഗിച്ച ആത്മകഥാകാരനാണ് സുഭാഷ്. സുഭാഷ് ചന്ദ്രന്‍ എന്ന മനുഷ്യന്റെ ഉള്ളിലെ അലിവിനെയാണ് ഈ അനുഭവങ്ങളില്‍ കണ്ടുമുട്ടുന്നത്.
സാമൂഹികമാധ്യമങ്ങളിലെല്ലാം ഇഷ്ടമുള്ളവരെ വാനോളം പുകഴ്ത്തുകയും ഇഷ്ടമല്ലാത്തവരെ ഇകഴ്ത്തുകയും ചെയ്യുകയാണിപ്പോള്‍. സാമൂഹികമാധ്യമങ്ങള്‍ തുറന്നുനോക്കാന്‍ കഴിയാത്ത വിധമായി.
എഴുത്തുകാരെ അടുത്തറിയാന്‍ കഴിയുന്നത് വ്യാഖ്യാനത്തിലൂടെ മാത്രമല്ല, ആത്മകഥകളിലൂടെയുമാണ്. ഒരു മനുഷ്യനെ അടയാളപ്പെടുത്തുന്നതാണ് ആത്മകഥ. എന്നാല്‍, ആത്മകഥകള്‍ സത്യസന്ധമായി എഴുതാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും സാറാ ജോസഫ് പറഞ്ഞു.
പുസ്തകം കെ.ആര്‍. ടോണി ഏറ്റുവാങ്ങി. നടന്‍ ജയരാജ് വാരിയര്‍ പ്രസംഗിച്ചു. സുഭാഷ് ചന്ദ്രന്‍ മറുപടി പറഞ്ഞു.
Content Highlights: subhash chandran
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..