• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Books
More
Hero Hero
  • Buy Books
  • Book Reviews
  • News
  • Features
  • Excerpts
  • Interview
  • Memories
  • Fiction
  • Podcast
  • Kid's World
  • Bookman Show
  • Azhchapathippu
  • MBIFL

മേരി ജോണ്‍ കൂത്താട്ടുകുളം; അങ്കണത്തിന്നലങ്കാരമായൊരു ചെമ്പനീര്‍ച്ചെടി

Dec 2, 2020, 04:34 PM IST
A A A

പന്ത്രണ്ടാമത്തെ വയസ്സില്‍ വിവാഹിതയായ മേരി പ്രൈവറ്റായി പഠിച്ചാണ് മലയാളം ഏഴാം ക്ലാസ്സും, ഹയറും പാസ്സായത്. എന്നാല്‍ വിദ്യാഭ്യാസത്തിനും, സാഹിത്യാഭിരുചിക്കും യാതൊരുവിലയും കല്‍പിക്കാതെ അടുക്കളയ്ക്കുള്ളില്‍ തളച്ചിടാനുള്ള ഭര്‍ത്താവിന്റെയും, ഭര്‍ത്തൃവീട്ടുകാരുടേയും നീക്കം മേരിക്ക് സഹിക്കാനായില്ല. ഒരു ദിവസം രാത്രിയില്‍ ആരുമറിയാതെ മേരി സ്വന്തം വീട്ടിലേക്ക് തിരിച്ചു പോന്നു.

Mary John Koothattukulam
X

മേരി ജോണ്‍ കൂത്താട്ടുകുളം (പഴയകാല ചിത്രം), മേരി ജോണ്‍ കൂത്താട്ടുകുളത്തില്‍ നിന്ന് അനുഗ്രഹം വാങ്ങുന്ന കമല സുരയ്യ| ഫോട്ടോ: മാതൃഭൂമി

ദാമ്പത്യജീവിതത്തിന്റെ തടവറയില്‍ നിന്ന് പുറത്ത് വന്ന് കവിതയെയും ജീവിതത്തെയും ഒരുപോലെ മുറുകെപ്പിടിച്ച എഴുത്തുകാരി മേരി ജോണ്‍ കൂത്താട്ടുകുളത്തിന്റെ ഓര്‍മ ദിവസമാണ് ഡിസംബര്‍ 2. മനുഷ്യനോടും, പ്രകൃതിയോടുമുള്ള ഉദാത്തമായ സ്നേഹവും ആരാധനയും നിറഞ്ഞതാണ് മേരിയുടെ കവിതകള്‍. ധാര്‍മ്മികബോധവും സ്വാനുഭവങ്ങളുടെ ഭാവതീവ്രതയും വികാരസാന്ദ്രമാക്കിയ മേരിജോണ്‍ കവിതകള്‍ ഒരു കാലത്ത് നമ്മുടെ സ്‌ക്കൂള്‍ പാഠപുസ്തകങ്ങളില്‍ പതിവായി പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു.

കൂത്താട്ടുകുളത്ത് വടകര യോഹന്നാന്‍ മാംദാന ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിവികാരി ചൊള്ളമ്പയില്‍ വീട്ടില്‍ യോഹന്നാന്‍ കോര്‍ എപ്പിസ്‌ക്കോപ്പയുടെയും (1870-1951) പുത്തന്‍ കുരിശ് ഏഴക്കരനാട്ടെ അന്നമ്മയുടേയും മകളായി 1905 ജനുവരി 22 നു ജനിച്ചു. മേരിജോണിന്റെ ഇളയ സഹോദരനാണു് സി.ജെ.തോമസ്.

പന്ത്രണ്ടാമത്തെ വയസ്സില്‍ വിവാഹിതയായ മേരി പ്രൈവറ്റായി പഠിച്ചാണ് മലയാളം ഏഴാം ക്ലാസ്സും, ഹയറും പാസ്സായത്. എന്നാല്‍ വിദ്യാഭ്യാസത്തിനും, സാഹിത്യാഭിരുചിക്കും യാതൊരുവിലയും കല്‍പിക്കാതെ അടുക്കളയ്ക്കുള്ളില്‍ തളച്ചിടാനുള്ള ഭര്‍ത്താവിന്റെയും, ഭര്‍ത്തൃവീട്ടുകാരുടേയും നീക്കം മേരിക്ക് സഹിക്കാനായില്ല. ഒരു ദിവസം രാത്രിയില്‍ ആരുമറിയാതെ മേരി സ്വന്തം വീട്ടിലേക്ക് തിരിച്ചു പോന്നു. ളോഹയൂരി പൗരോഹിത്യത്തിന്റെ ആവൃതിക്കുള്ളില്‍ നിന്ന് രക്ഷപ്പെട്ട സഹോദരന്‍ സി.ജെ.യെപ്പോലെ. എന്നാല്‍ വീട്ടുകാരുടെ സമ്മര്‍ദ്ദം മൂലം ഭര്‍ത്തൃഗൃഹത്തിലേക്ക് തിരിച്ചുപോകേണ്ടി വരും എന്ന് തോന്നിയപ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ പതിനഞ്ച് രൂപയുമായി ആ പെണ്‍കുട്ടി തിരുവനന്തപുരത്തിന് വണ്ടി കയറി.

തിരുവനന്തപുരത്തെ ഡോ. പല്പുവിന്റെ മക്കളായ ആനന്ദലക്ഷ്മിയും, ദാക്ഷായണിയും ആയി മേരിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. മേരി അഭയം തേടി ചെന്നത് നന്തന്‍കോട്ടുള്ള അവരുടെ വീട്ടിലേക്കായിരുന്നു. കാര്യമറിഞ്ഞപ്പോള്‍ ഡോ. പല്‍പ്പു മേരിയെ സ്വന്തം മകളെപ്പോലെ സ്വീകരിച്ചു. അവിടെ താമസിച്ച് മലയാളം വിദ്വാന്‍ പരീക്ഷ പാസ്സായി. ഡോ.പല്‍പ്പുവിന്റെ സഹായത്തോടെ അധ്യാപികയായി ജോലിയും നേടി.

ഇക്കാലത്തെല്ലാം വായനയും എഴുത്തും ദിനചര്യപോലെ തുടര്‍ന്നു പോന്നു. അതിനിടയില്‍ അധ്യാപകജോലിയുപേക്ഷിച്ച് തിരുവിതാംകൂര്‍ അഞ്ചല്‍ സര്‍വ്വീസില്‍ ചേര്‍ന്നു. അധ്യാപകജോലിയെ അപേക്ഷിച്ച് അക്കാലത്ത് അഞ്ചല്‍ ഡിപ്പാര്‍ട്ട്മെന്റിലുണ്ടായിരുന്ന ഉയര്‍ന്നശമ്പളവും, സ്‌ക്കൂളില്‍ പഠിപ്പിക്കുന്നതിനുള്ള അനാരോഗ്യവുമായിരുന്നു അതിനവരെ പ്രേരിപ്പിച്ചത്. 1960 ല്‍ പോസ്റ്റല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചശേഷം തിരുവന്തപുരത്ത് എം.എന്‍.ലെയിനിലുള്ള വീട്ടില്‍ സഹോദരിയോടും കുടുംബത്തോടും ഒപ്പമായിരുന്നു താമസം.

പ്രഭാതപുഷ്പം, ബാഷ്പമണികള്‍, അന്തിനക്ഷത്രം, പൂജാപുഷ്പം, അമ്മയും മകളും, കാറ്റ് പറഞ്ഞ കഥ, ചിരിക്കുന്ന കാട്ടാര്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ഇതിന് പുറമെ വിവിധ ആനുകാലികങ്ങളിലും, വാര്‍ഷികപ്പതിപ്പുകളിലും പ്രസിദ്ധീകരിച്ച ഒട്ടനവധി കവിതകളും മേരിജോണിന്റേതായിട്ടുണ്ട്. 1996 ല്‍ കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ചു. 1998 ഡിസംബര്‍ 2 ന് കവിതയ്ക്കും സാഹിത്യത്തിനും ജീവിതം ഉഴിഞ്ഞ് വച്ച മേരിജോണ്‍ കൂത്താട്ടുകുളം അന്തരിച്ചു.

വിരങ്ങള്‍ക്ക് കടപ്പാട്: ജോസ് കരിമ്പന എഡിറ്റ് ചെയ്ത് സി.ജെ.സ്മാരക സമിതി പ്രസിദ്ധീകരിച്ച സ്മൃതി -2009 സ്മരണികയില്‍ നിന്ന്.

Content Highlights: Mary John Koothattukulam death anniversary

PRINT
EMAIL
COMMENT
Next Story

'പാപിയായ ചര്‍ച്ചിലിനോട് പറയൂ, ഇന്ത്യ വിട്ടുപോകാന്‍'; നേതാജിയുടെ ഓര്‍മയില്‍ പരമാനന്ദ്

ന്യൂഡല്‍ഹി: 'പാപിയായ ചര്‍ച്ചിലിനോടുപറയൂ, കച്ചവടത്തിനുവന്നവര്‍ ഇന്ത്യ .. 

Read More
 
 
  • Tags :
    • Mary John Koothattukulam
More from this section
nethaji
'പാപിയായ ചര്‍ച്ചിലിനോട് പറയൂ, ഇന്ത്യ വിട്ടുപോകാന്‍'; നേതാജിയുടെ ഓര്‍മയില്‍ പരമാനന്ദ്
VKN
വി.കെ.എന്‍. സമക്ഷം
Sajeev Edathadan
ഖാന്‍സാഹെബിലെ സ്നേഹമനുഷ്യന്‍
osho
സാത്താന്റെ ഭാഷ മനസ്സിലാവുന്നവനേ ദൈവഭാഷ മനസ്സിലാവൂ
നിറക്കൂട്ടുകളില്ലാതെ എന്ന പുസ്തകത്തിന്റെ കവര്‍, ഡെന്നീസ് ജോസഫ്‌
അരമണിക്കൂറുകൊണ്ട് തിരക്കഥ വായിച്ച് ഒഴിവാക്കാന്‍ ശ്രമിച്ച ജോഷിയില്‍ പിറന്ന 'നിറക്കൂട്ട്'-ഡെന്നീസ് ജോസഫ്
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.