ശ്രീകുമാരൻ തമ്പിയും പത്മരാജനും| ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്
ചെറുക്കന്വീട്ടുകാരന് എന്നനിലയില്‍ ആദ്യത്തെ പന്തിയിലിരുന്ന് സദ്യയുണ്ടുകഴിഞ്ഞ് ഞാന്‍ കൈ കഴുകുമ്പോള്‍ വെളുത്ത് സുന്ദരനായ ഒരു പയ്യന് എന്റെയടുത്ത് വന്നു. ഒരു പത്തുവയസ്സ് കാണും. കല്യാണം നടക്കുന്നതിനിടയിലും ആ പയ്യന് കൂടെക്കൂടെ എന്നെ ശ്രദ്ധിക്കുന്നത് ഞാന്‍ കണ്ടിരുന്നു. ആ പയ്യന് എന്നോട് സംസാരിക്കണമെന്നുണ്ട്. പക്ഷേ, ലജ്ജാശീലനാണ്. ഞാന്‍ ഒരു കസേരയില്‍ പോയിരുന്നപ്പോള്‍ ആ പയ്യന് എന്റെ തൊട്ടടുത്ത കസേരയില്‍ വന്നിരുന്നു. സംസാരത്തിന് ഞാന്‍ മുന്‍കൈയെടുത്തു: ''കുട്ടിയേതാ?'' ഞാന്‍ ചോദിച്ചു.
''ഞാന്‍ കല്യാണപ്പെണ്ണിന്റെ അനിയനാ.''
''എന്താ പേര്?''
''രാജന്.''
''രാജന് ഊണ് കഴിച്ചോ?''
''ഇല്ല. ഞങ്ങളൊക്കെ അവസാന പന്തിയിലേ ഇരിക്കൂ'', വീണ്ടും അല്പനേരത്തെ മൗനം. പിന്നെ രാജന് എന്നോട് ചോദിച്ചു: ''ആഴ്ചപ്പതിപ്പില്‍ ബാലപംക്തിയില്‍ എഴുതുന്ന ആളല്ലേ?''
എന്റെ മനസ്സിലാകെയൊരു ചലനം. ഞാന്‍ ചോദിച്ചു: ''ആഴ്ചപ്പതിപ്പൊക്കെ വായിക്കുമോ?''
''ഞാന്‍ വായിക്കും. അറിയാന്വയ്യാത്തതൊക്കെ അമ്മ പറഞ്ഞുതരും.''
എന്റെ ബന്ധുവാകാന്പോകുന്ന ഒരു കുട്ടി, എഴുത്തുകാരന് എന്ന നിലയില്‍ എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു! എത്ര അഭിമാനകരം! അന്ന്, ആ കല്യാണസ്ഥലത്തുവെച്ച് എന്നോട് സംസാരിച്ച രാജന് എന്ന പത്തുവയസ്സുകാരനാണ് പില്ക്കാലത്ത് മലയാളസാഹിത്യത്തിലും സിനിമയിലും അദ്ഭുതങ്ങള്‍ സൃഷ്ടിച്ച പി. പത്മരാജന്.
പുതിയ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ശ്രീകുമാരന്‍ തമ്പിയുടെ ജീവിതം ഒരു പെന്‍ഡുലം എന്ന പംക്തിയില്‍ നിന്നും
Content Highlights: Sreekumaran Thampi autobiography Mathrubhumi weekly Padmarajan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..