• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
  • Auto
  • Tech
  • Books
More
  • Buy Books
  • Book Reviews
  • News
  • Features
  • Excerpts
  • Interview
  • Memories
  • Fiction
  • Podcast
  • Kid's World
  • Bookman Show
  • Azhchapathippu
  • MBIFL

അന്നം തരുന്നവരുടെ സമരമാണ്; ആദരവോടെ കേള്‍ക്കണം

Dec 8, 2020, 03:08 PM IST
A A A

ജലപീരങ്കിയും കണ്ണീര്‍വാതകവും ലാത്തിയും ബാരിക്കേഡുകളുമായി കേന്ദ്ര ഭരണകൂടം കര്‍ഷകരെ നേരിടുമ്പോള്‍ ജനാധിപത്യപരമായ സമരമാതൃകയാണ് കര്‍ഷകര്‍ മുന്നോട്ട് വയ്ക്കുന്നത്. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ അവഗണിച്ചുവെങ്കിലും വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് സംഘടിച്ച് ഡല്‍ഹിയിലേക്ക് ഒഴുകിയെത്തിയ കര്‍ഷകരുടെ ശബ്ദം അധികാരകേന്ദ്രങ്ങളെ അസ്വസ്ഥമാക്കുകയാണ്.

# മനോജ് മേനോന്‍
farmers protest
X

ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ : PTI

ഇന്ത്യ കണ്ട ഏറ്റവും വലിയ കര്‍ഷകസമരങ്ങളിലൊന്നാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ നടക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ക്കെതിരെയാണ് ഉജ്ജ്വലമായ ഈ സമരം . കാല്‍നൂറ്റാണ്ടുകൊണ്ട് ലക്ഷക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്ത ഇന്ത്യന്‍ സാഹചര്യത്തില്‍,  അതിജീവനത്തിന് അതിശക്തമായ സമരമല്ലാതെ മറ്റുവഴികളില്ല എന്ന് കര്‍ഷകര്‍ ഉറക്കെപ്പറയുന്നു.  ജലപീരങ്കിയും കണ്ണീര്‍വാതകവും ലാത്തിയും ബാരിക്കേഡുകളുമായി കേന്ദ്ര ഭരണകൂടം കര്‍ഷകരെ നേരിടുമ്പോള്‍ ജനാധിപത്യപരമായ സമരമാതൃകയാണ് കര്‍ഷകര്‍ മുന്നോട്ട് വയ്ക്കുന്നത്. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ അവഗണിച്ചുവെങ്കിലും വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് സംഘടിച്ച് ഡല്‍ഹിയിലേക്ക് ഒഴുകിയെത്തിയ കര്‍ഷകരുടെ ശബ്ദം അധികാരകേന്ദ്രങ്ങളെ അസ്വസ്ഥമാക്കുകയാണ്. നിയമത്തിനും കോര്‍പ്പറേറ്റ് ധാര്‍ഷ്ട്യത്തിനും എതിരായ സമരം മാത്രമല്ല ഇത് എന്നും മണ്ണിന്റെയും കൃഷിയുടെയും വീണ്ടെടുപ്പിനായും അതിജീവനത്തിനായുമുള്ള സമരം കൂടിയാണിത് എന്നും കര്‍ഷകര്‍ പറയുന്നു.
 
ഗ്രാമങ്ങള്‍ നഗരങ്ങളെ വളയുകയായിരുന്നു. അതിര്‍ത്തികള്‍ അടച്ച് ഗ്രാമീണര്‍ നഗരത്തിലെ ഭരണാധികാരികളെ പ്രതിഷേധത്തടവിലാക്കുകയായിരുന്നു. ഹിന്ദി കവി രാം ധാരി സിങ് ദിന്‍കര്‍ എഴുതിയ 'സിംഹാസന്‍ ഖാലി കരോ,  ജനതാ ആതീ ഹെ' (സിംഹാസനങ്ങള്‍ കാലിയാക്കു, ജനങ്ങള്‍ എത്തിക്കഴിഞ്ഞു) എന്ന പടപ്പാട്ടും പാടി എഴുപതുകളുടെ പകുതിയില്‍ ജയപ്രകാശ് നാരായണന്റെ ആഹ്വാനത്തില്‍ ആയിരങ്ങള്‍ ഡല്‍ഹിയുടെ മൈതാനത്ത് അധികാരകേന്ദ്രങ്ങളെ വിറപ്പിച്ച് തമ്പടിച്ചതിന് സമാനമായിരുന്നു അത്. രാം ധാരി ദിന്‍കറിന്റെ കവിതയ്ക്ക് പകരം, പടപ്പാട്ടുകള്‍ പുതിയതെഴുതി: 'കര്‍ഷകരേ സംഘടിക്കുവിന്‍, ഡല്‍ഹിയിലേക്ക് നീങ്ങുവിന്‍.' രണ്ടുമാസമായി സമരമുഖം തുറന്ന കര്‍ഷകര്‍ ചരിത്രമെഴുതുന്നത് അങ്ങനെയാണ്.
 
weekly
ആഴ്ചപ്പതിപ്പ് വാങ്ങാം
അടിയന്തരാവസ്ഥയ്‌ക്കെതിരേ പോരാടാന്‍ രാം ലീലാ മൈതാനത്ത് ജനലക്ഷങ്ങളെ അണിനിരത്തുന്നതിന് ജയപ്രകാശ് നാരായണനെപ്പോലെ ജനാകര്‍ഷകനായ ഒരു നേതാവുണ്ടായിരുന്നു. എന്നാല്‍ പട്ടിണിപ്പാടങ്ങളിലെ കര്‍ഷകരെ സമരരംഗത്തേക്കിറക്കാന്‍ അവരവരുടെ ജീവിതമല്ലാതെ നേതൃരൂപങ്ങളുണ്ടായിരുന്നില്ല. 'കാലെ കാനൂന്‍ വാപസ് ലെ' (കരിനിയമങ്ങള്‍ പിന്‍വലിക്കുക)എന്ന് വിളിച്ചുപറയുകയല്ലാതെ എഴുതിത്തയ്യാറാക്കിയ മുദ്രാവാക്യങ്ങളുണ്ടായിരുന്നില്ല. ആരുടെയും ആഹ്വാനമില്ലാതെ കൃഷിപ്പാടങ്ങളുടെ ദുരിതകാലം ഉന്നയിച്ച് മാസങ്ങളായി സ്വയം സമരമുഖത്ത് നിലയുറപ്പിച്ചവരാണ്, തീരുമാനങ്ങള്‍ പിന്‍വലിപ്പിക്കുമെന്ന കരളുറപ്പുമായി അധികാരകേന്ദ്രങ്ങളിലേക്ക് മാര്‍ച്ച് ചെയ്തത്. ജലപീരങ്കിയും കണ്ണീര്‍വാതകവും ലാത്തിവീശലുമായി അധികാരം അവരെ നേരിട്ടപ്പോഴും, 'ഞങ്ങള്‍ കൃഷി ചെയ്തില്ലെങ്കില്‍, ഡല്‍ഹി എങ്ങനെ ഭക്ഷിക്കും?' എന്ന് ചോദിച്ചതല്ലാതെ സംയമനത്തിന്റെ വരമ്പ് അവര്‍ മുറിച്ചില്ല. ഇന്ത്യന്‍ ഗ്രാമങ്ങളുടെ പരിച്ഛേദം പോലെ നഗരത്തിന്റെ അതിര്‍ത്തികളില്‍ കര്‍ഷകഗ്രാമങ്ങള്‍ തീര്‍ത്ത് അവര്‍ സമാധാനപരമായി ഡല്‍ഹിയെ വളഞ്ഞു.
 
പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും
 
ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാം
 
Content Highlights: India farmers protest against law

PRINT
EMAIL
COMMENT
Next Story

ഗാന്ധിക്കുശേഷം അദാനി ?

സൂക്ഷ്മമായ വിശദാംശങ്ങളും വസ്തുനിഷ്ഠതയുമുള്ള ഒരു ലേഖനം ഈയിടെ ഫിനാന്‍ഷ്യല്‍ .. 

Read More
 

Related Articles

നിയമങ്ങൾ മരവിപ്പിക്കാമെന്ന വാഗ്ദാനവും കർഷകർ തള്ളി
India |
Videos |
ഡല്‍ഹിയില്‍ കര്‍ഷക സമരവേദിയില്‍ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു
India |
നിയമങ്ങൾ രണ്ടുവർഷം വരെ മരവിപ്പിക്കാം: കർഷകർക്ക് കേന്ദ്രത്തിന്റെ വാഗ്ദാനം
Videos |
സമരം പിന്‍വലിച്ചാല്‍ നിയമം നടപ്പാക്കുന്നത് ഒന്നരവര്‍ഷം നീട്ടിവയ്ക്കാം; സമവായ ശ്രമവുമായി സര്‍ക്കാര്‍
 
  • Tags :
    • Farmers Protest
More from this section
Adani
ഗാന്ധിക്കുശേഷം അദാനി ?
Maythil Radhakrishnan
കോവിഡ് 19 ഒരു തീയതിയാകുമ്പോള്‍
Silent Valley
സൈലന്റ് വാലി ഹൈഡാം യാഥാര്‍ഥ്യമാകാതിരുന്നതിന് പിന്നിലെ അക്ഷീണ പ്രയത്‌നങ്ങള്‍
thaha madayi
താഹ മാടായി എഴുതിയ നോവല്‍| മണ്ണിര; ആദ്യ അധ്യായം വായിക്കാം
salim ali
ഫോട്ടോകൾ കണ്ടപ്പോഴാണ് മനസ്സിലായത്, ആ പരിഹാസമൊക്കെ എന്റെ നേർക്കു തന്നെയാണല്ലോ എന്ന്
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.