ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിനെതുടർന്ന് സിറ്റി ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്ത 'സംസം' ബസ്, ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ മൊബൈൽ ഉപയോഗിക്കുന്നു -യാത്രക്കാർ പകർത്തിയ ചിത്രം
നിറയെ യാത്രക്കാരുമായി ബസ് ഓടിക്കവേ ഡ്രൈവര്‍ ഫോണില്‍ സംസാരിച്ച സംഭവത്തില്‍ മോട്ടോര്‍വാഹന വകുപ്പിന്റെ നടപടി. ഡ്രൈവറുടെ ലൈസന്‍സ് ഒരുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. കൂടാതെ ഇയാളോട് ഒരാഴ്ച നിര്‍ബന്ധിത പരിശീലനപരിപാടിയില്‍ പങ്കെടുക്കാനും നിര്‍ദേശിച്ചു. മലപ്പുറം എടപ്പാളുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് (ഐ.ഡി.ടി.ആര്‍.) കേന്ദ്രത്തിലാണ് പരിശീനത്തിന് ഹാജരാവേണ്ടത്.
ഞായറാഴ്ചയാണ് നടപടിക്കാസ്പദമായ സംഭവമുണ്ടായത്. കോഴിക്കോട്- പരപ്പനങ്ങാടി റൂട്ടിലോടുന്ന സംസം ബസിലെ ഡ്രൈവറാണ് വാഹനം ഓടിക്കുന്നതിനിടെ നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത്. ഫറോക്ക് പേട്ട മുതല്‍ ഇടിമൂഴിക്കല്‍വരെ എട്ട് തവണയാണ് ഇയാള്‍ ഫോണ്‍ ചെയ്തതെന്നായിരുന്നു റിപ്പോര്‍ട്ട്.
പുറപ്പെട്ട് അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മുതല്‍ ഇയാള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കാന്‍ തുടങ്ങിയതായി ദൃശ്യങ്ങള്‍ പകര്‍ത്തിയ യാത്രക്കാര്‍ പറഞ്ഞിരുന്നു. യാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യം പുറത്തുവന്നതോടെ ട്രാഫിക് പോലീസ് ബസ് കസ്റ്റഡിയില്‍ എടുക്കുകയും ഹൈവേ പോലീസ് പിഴചുമത്തുകയും ചെയ്തിരുന്നു.
ഇതിനുപിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. ബസ് ഡ്രൈവറിനോട് ചൊവ്വാഴ്ച രാവിലെ ഫറോക്ക് എസ്.ആര്‍.ടി.ഒ. ഓഫീസില്‍ ഹാജരാകാന്‍ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. അശ്രദ്ധമായി വാഹനമോടിക്കുന്നത് നീതീകരിക്കാനാവാത്ത കുറ്റമാണെന്നും വരുംദിവസങ്ങളില്‍ വാഹനങ്ങളില്‍ പരിശോധന നടത്തുമെന്നും ജോ. ആര്‍.ടി.ഒ. സാജു എ. ബക്കര്‍ പറഞ്ഞു.
Content Highlights: mvd suspend bus driver licence due to use of mobile phone while driving, Driving licence suspension
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..