• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
  • Auto
  • Tech
  • Career
More
  • News
  • Features
  • Cars
  • Bikes
  • Tips
  • Stars On Wheels
  • Road Safety
  • Gallery
  • Video

യാത്രക്കാര്‍ കൂടിയപ്പോള്‍ ബസില്ല; കോവിഡ് ഭീതി കുറഞ്ഞിട്ടും ബസ്സിറക്കാതെ കെ.എസ്.ആര്‍.ടി.സി.

Dec 10, 2020, 09:36 AM IST
A A A

വൈകീട്ട് ആറിനുശേഷമാണ് ബസുയാത്ര ദുരിതമാകുന്നത്. മണിക്കൂറുകള്‍ കാത്തുനിന്നാലേ ബസു കിട്ടൂ.

ksrtc bus
X

പ്രതീകാത്മക ചിത്രം | ഫോട്ടോ: സാജന്‍ വി. നമ്പ്യാര്‍

പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണംകൂടിയിട്ടും അതിന് അനുപാതമായി ബസോടിക്കാതെ കെ.എസ്.ആര്‍.ടി.സി. യാത്രക്കാരെ വലയ്ക്കുന്നു. ഇതോടെ, കെ.എസ്.ആര്‍.ടി.സി.യെ ആശ്രയിക്കുന്നവരുടെ നിത്യയാത്ര ദുരിതത്തിലായി. ലോക്ഡൗണ്‍ ഇളവുകള്‍ വന്നതിനുശേഷം ആരംഭിച്ച ഷെഡ്യൂളുകള്‍ മാത്രമാണ് കെ.എസ്.ആര്‍.ടി.സി. ഇപ്പോഴും നടത്തുന്നത്.

ആദ്യഘട്ടത്തില്‍ പൊതുഗതാഗതം ഉപയോഗിക്കാന്‍ ആളുകള്‍ ഏറെ വിമുഖത കാട്ടിയിരുന്നു. കെ.എസ്.ആര്‍.ടി.സി.യുടെ സ്ഥിരംയാത്രക്കാര്‍വരെ സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങി. എന്നാല്‍, കോവിഡ് ഭയം അകന്നതോടെ കൂടുതല്‍ ആളുകള്‍ വീണ്ടും പൊതുഗതാഗതത്തെ ആശ്രയിക്കാന്‍തുടങ്ങി. എന്നിട്ടും അതു കണ്ടറിഞ്ഞ് ബസുകള്‍ കൂട്ടാന്‍ കെ.എസ്.ആര്‍.ടി.സി. തയ്യാറായിട്ടില്ല.

ആദ്യഘട്ടത്തില്‍ വന്‍ നഷ്ടത്തിലാണ് സര്‍വീസ് നടത്തിയിരുന്നത്. ആളില്ലാതെയായിരുന്നു പല സര്‍വീസുകളും. എന്നാലിപ്പോള്‍ യാത്രക്കാര്‍ കൂടി. വരുമാനം വര്‍ധിപ്പിക്കാനുള്ള സാഹചര്യമുണ്ടായിട്ടും കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തുന്നില്ലെന്നുള്ളതാണ് യാത്രക്കാരുടെ പരാതി.

വൈകീട്ട് ആറിനുശേഷമാണ് ബസുയാത്ര ദുരിതമാകുന്നത്. മണിക്കൂറുകള്‍ കാത്തുനിന്നാലേ ബസു കിട്ടൂ. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ യാത്രക്കാരെ നിര്‍ത്തിക്കൊണ്ടുപോകുകയുമില്ല. അവസാന ഷെഡ്യൂളില്‍മാത്രം ഒന്‍പതു യാത്രക്കാരെ നിര്‍ത്തിക്കൊണ്ടുപോകാമെന്നാണ് കെ.എസ്.ആര്‍.ടി.സി. എം.ഡി.യുടെ സര്‍ക്കുലര്‍. വൈകുന്നേരങ്ങളില്‍ സ്റ്റാന്‍ഡുകളിലും മറ്റും തിങ്ങിക്കൂടുന്ന യാത്രക്കാരും ജീവനക്കാരും നിത്യവും വാക്കുതര്‍ക്കത്തിന്റെയും സംഘര്‍ഷത്തിന്റെയും വക്കിലാണ്.

ചില ഡിപ്പോകള്‍ കോവിഡിനു മുന്‍പത്തെപ്പോലെ മുഴുവന്‍ ഷെഡ്യൂളുകളും നടത്തുന്നുണ്ട്. എന്നാല്‍, ബസുകളും ജീവനക്കാരും ആവശ്യത്തിനുണ്ടായിട്ടും ചില ഡിപ്പോകളില്‍ ആവശ്യത്തിനു സര്‍വീസ് നടത്താതെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നാണ് ആവശ്യം.

Content Highlights: KSRTC Run Limited Buses After Lock Down 

PRINT
EMAIL
COMMENT
Next Story

100 മില്യണ്‍ വാഹനങ്ങളെന്ന നാഴികക്കല്ല് പിന്നിട്ട് ഹീറോ മോട്ടോകോര്‍പ്

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ .. 

Read More
 

Related Articles

ആ നൂറ് കോടിയെവിടെ, ബിജു പ്രഭാകറിന്റെ ആരോപണം ശരിവെച്ച് ധനകാര്യ റിപ്പോര്‍ട്ട് പുറത്ത്
News |
Auto |
പരസ്യം നോക്കി കണ്ണു തെറ്റരുത്; വാഹനങ്ങളില്‍ ശ്രദ്ധ തെറ്റിക്കുന്ന പിന്‍പരസ്യങ്ങള്‍
Kannur |
തലശ്ശേരിയിൽനിന്ന്‌ കണ്ണൂരിലേക്കൊരു‘വട്ടംകറക്കിയാത്ര’
Auto |
'സംവരണ സീറ്റുകള്‍' ചുവപ്പിച്ച് കെ.എസ്.ആര്‍.ടി.സി.
 
  • Tags :
    • KSRTC BUS
More from this section
hero motorcorp
100 മില്യണ്‍ വാഹനങ്ങളെന്ന നാഴികക്കല്ല് പിന്നിട്ട് ഹീറോ മോട്ടോകോര്‍പ്
private bus
കോണ്‍ട്രാക് കാര്യേജ് ആയി ഓടാന്‍ അനുമതി വേണ്ട; സ്വിഫ്റ്റ് സ്വാകാര്യ ബസിന് വെല്ലുവിളിയാകും
Operation Screen
കൂളിങ്ങുള്ള വാഹനങ്ങള്‍ പിടികൂടാന്‍ ഓപ്പറേഷന്‍ സ്‌ക്രീന്‍; സര്‍ക്കാര്‍ വാഹനങ്ങളും കുടുങ്ങും
Accident
ഇടിച്ച ബൈക്കുമായി റോഡിലൂടെ 30 മീറ്റര്‍; ഒടുവില്‍ ഒരു ഒന്നൊന്നര രക്ഷപ്പെടല്‍ | Video
Electric Vehicle
ഇലക്ട്രിക് വാഹനങ്ങള്‍ നിരത്ത് നിറയും; ബജറ്റിൽ 50 ശതമാനം നികുതി ഇളവ് പ്രഖ്യാപിച്ചു
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.