കെ.എസ്.ആർ.ടി.സി. ബസിനു മുകളിൽ കയറിനിൽക്കുന്ന വിനോദസഞ്ചാരികൾ | ഫോട്ടോ: മാതൃഭൂമി
ആനവണ്ടിപ്രേമികളുടെ കെ.എസ്.ആര്.ടി.സി. ബസുമായുള്ള ആഘോഷം അതിരുവിട്ട സംഭവത്തില്‍ നടപടികളുമായി കെ.എസ്.ആര്.ടി.സി.യും മോട്ടോര്‍വാഹനവകുപ്പും. സംഭവവുമായി ബന്ധപ്പെട്ട് ബത്തേരി ഡിപ്പോയിലെ ഡ്രൈവര്‍മാരായ ചീരാല്‍ സ്വദേശി കെ.ടി. വിനോദ് കുമാര്‍, കേണിച്ചിറ സ്വദേശി ടി.ബി. ഷിജു എന്നിവരെ ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തി.
സോണല്‍ എക്സിക്യുട്ടീവ് ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് നടപടി. അടുത്തുതന്നെ വകുപ്പുതല നടപടി ഉണ്ടാവുമെന്നാണ് വിവരം. സംഭവത്തില്‍ മോട്ടോര്‍വാഹന വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞദിവസം നടന്ന ടീം ആനബസ് സാമൂഹികമാധ്യമ കൂട്ടായ്മയുടെ ഒത്തുചേരലാണ് ആക്ഷേപങ്ങള്‍ക്കിടയാക്കിയത്.
കെ.എസ്.ആര്.ടി.സി. ബസിനുമുകളില്‍ കയറിയും ഡിപ്പോയില്‍ പടക്കം പൊട്ടിച്ചും വിനോദസഞ്ചാരികള്‍ അപകടകരമായ രീതിയില്‍ പെരുമാറിയെന്നാണ് പരാതി. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള നൂറുപേരാണ് കൂട്ടായ്മക്കെത്തിയത്.
ഇവര്‍ ജില്ലയുടെ വിവിധഭാഗങ്ങളിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ രണ്ടു ബസുകളിലായാണ് സന്ദര്‍ശിച്ചത്. കാരാപ്പുഴയ്ക്ക് സമീപത്ത് യാത്രക്കാരെ ബസിനുമുകളില്‍ കയറ്റി അപകടകരമായ രീതിയില്‍ വാഹനം പിറകോട്ടെടുക്കുന്നതിന്റെയുംമറ്റും ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു.
Content Highlights: KSRTC Fans Gathering; Department Take Action Against Two Drivers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..