പ്രതീകാത്മക ചിത്രം | Photo: Canva Photos
കൊടുങ്ങല്ലൂര്‍: തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത വാഹനാപകടത്തിനിടയാക്കിയ വാഹനം വിട്ടുകിട്ടണമെങ്കില്‍ ഗുരുതരമായ പരിക്കേറ്റ ഇരയ്ക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരം സെക്യൂരിറ്റിയായി കെട്ടിവയ്ക്കണമെന്ന് കോടതി.
കയ്പമംഗലം പോലീസ് രജിസ്റ്റര്‍ ചെയ്ത വാഹനാപകട ക്കേസിലാണ് കൊടുങ്ങല്ലൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.എന്‍. ആഷ ഉത്തരവിട്ടത്.
കൊടുങ്ങല്ലൂര്‍ - ഗുരുവായൂര്‍ ദേശീയപാതയില്‍ കയ്പമംഗലം ബോര്‍ഡിനു സമീപം ബുള്ളറ്റ് യാത്രക്കാരന് ഗുരുതരപരിക്കേറ്റ സംഭവത്തിലെ ജീപ്പ് വിട്ടുകിട്ടാന്‍ ഉടമ നല്‍കിയ ഹര്‍ജിയിലാണ് വിധി. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഇരയ്ക്കു വേണ്ടി അഡ്വ. കെ.ജെ. യദുകൃഷ്ണ കഴിമ്പ്രം, പദ്മ പ്രഭുല്‍ദാസ് എന്നിവര്‍ ഹാജരായി.
Content Highlights: An uninsured vehicle was involved in an accident; 20 lakhs must be deposited to release the vehicle


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..