• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Auto
More
Hero Hero
  • News
  • Features
  • Cars
  • Bikes
  • Tips
  • Stars On Wheels
  • Road Safety
  • Gallery
  • Video

ഓടാത്ത ബസുകളുടെ ഉടമകള്‍; അടാട്ട് എന്ന ബസ് ഗ്രാമത്തിന്റെ 'സ്വകാര്യ ബസ്' നൊമ്പരം

Sep 20, 2020, 12:25 PM IST
A A A

കാര്‍ഷിക മേഖലയായ അടാട്ടിന് പൊതുയാത്രാരംഗത്ത് കൂടി പേര് നല്‍കുന്നതാണ് ബസ് സര്‍വീസ് മേഖല.

Private Bus
X

 ഓടാത്ത ബസ് ഉടമയുടെ പറമ്പിൽ ടാർപ്പായകൊണ്ട് മൂടി ഇട്ടിരിക്കുന്നു | ചിത്രം: മാതൃഭൂമി

തൃശൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ സ്വകാര്യ ബസുകള്‍ അടാട്ട് പഞ്ചായത്ത് നിവാസികളുടേതാണ്. എന്നാല്‍ പല ബസുകളിലും ഡബ്ബിള്‍ ബെല്‍ മുഴങ്ങിയിട്ട് ആറുമാസത്തിലേറെയായി. ഓടാത്ത ബസുകളുടെ ഉടമകളായിട്ട് എന്തുകാര്യമെന്നാണ് ഈ ബസ്സുടമകളുടെ ചോദ്യം.

തലമുറകളായി ബസ് സര്‍വീസ് നടത്തുന്നവരും നിരവധിയാണ് ഇവിടെ. ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ സര്‍വീസുകള്‍ നിര്‍ത്തിയതാണ്. ആറുമാസം നിര്‍ത്തിയിട്ട പല ബസുകളും കേടുവന്നുതുടങ്ങി. സര്‍വീസ് നടത്താത്തതുകൊണ്ട് സാമ്പത്തിക പ്രതിസന്ധിയിലാണ് ബസ്സുടമകളും ജീവനക്കാരും. ജില്ലയിലെ നൂറിലധികം ബസ് സര്‍വീസുകള്‍ നടത്തുന്നത് ഈ പഞ്ചായത്തിലുള്ളവരാണ്. എന്ന് ഓടിത്തുടങ്ങാനാകുമെന്ന ആശങ്കയിലാണ് അടാട്ട് പഞ്ചായത്തിലെ ബസ്സുടമകളും നടത്തിപ്പുകാരും ജീവനക്കാരും.

സ്വകാര്യബസ് കൂടുതലും അടാട്ട്

അടാട്ട് പഞ്ചായത്തില്‍ തന്നെ സ്വകാര്യ ബസ്സുടമകളിലധികവും മുതുവറയിലാണ്. ജില്ലയ്ക്കുള്ളിലും സമീപജില്ലകളിലുമായി സര്‍വീസ് നടത്തുന്ന ബസുകള്‍ ഈ പഞ്ചായത്തിലുണ്ട്. ഇതില്‍ ചില ലോക്കല്‍ സര്‍വീസ് ബസുകള്‍ മാത്രമെ ഓടിത്തുടങ്ങിയിട്ടുള്ളു. ബാക്കിയുള്ള ബസുകള്‍ മുതുവറ മൈതാനിയിലും ഉടമകളുടെ വീടുകളിലും കയറ്റിയിട്ടിരിക്കുകയാണ്.

കാര്‍ഷിക മേഖലയായ അടാട്ടിന് പൊതുയാത്രാരംഗത്ത് കൂടി പേര് നല്‍കുന്നതാണ് ബസ് സര്‍വീസ് മേഖല. പഞ്ചായത്തിലെ മുതുവറ, പുഴയ്ക്കല്‍, പുറനാട്ടുകര, അടാട്ട്, ചിറ്റിലപ്പിള്ളി, ചൂരക്കാട്ടുകര, വിലങ്ങന്‍ എന്നീ ഗ്രാമങ്ങളിലെ നിരവധിപേര്‍ സ്വകാര്യ ബസ്സുടമകളാണ്. അതിലേറെ ബസ് ജീവനക്കാരും അടാട്ട് പഞ്ചായത്തിലെ നിവാസികളാണ്.

ബസുകള്‍ നാശത്തിലേക്ക്

കയറ്റിയിട്ടിരിക്കുന്ന ബസുകളുടെ ടയറുകള്‍ പൊട്ടിത്തുടങ്ങിയതായി ഉടമകള്‍ പറഞ്ഞു. മതിയായ യാത്രക്കാരെ കിട്ടുന്ന സാഹചര്യം വന്നാലേ സര്‍വീസ് നടത്താനാകൂവെന്നാണ് എല്ലാ ബസ്സുടമകളും പറയുന്നത്. ബസ് തൊഴിലാളികളെല്ലാം തന്നെ മറ്റുപല ജോലികളിലേക്കും തിരിഞ്ഞു. പച്ചക്കറി വില്‍പ്പന, കൂലിപ്പണി, പെയിന്റിങ്, ചായക്കച്ചവടം, മീന്‍ കച്ചവടം തുടങ്ങിയ തൊഴിലുകളില്‍ ഏര്‍പ്പെട്ടു. 

Private Bus
മുതുവറ മൈതാനത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ബസുകള്‍ | ചിത്രം: മാതൃഭൂമി

ഡീസല്‍ അടിക്കാനുള്ള തുകപോലും ഇപ്പോള്‍ ഓടിയാലും കിട്ടില്ല. പല ബസുകളും തുരുമ്പെടുത്ത് തുടങ്ങി. അറ്റകുറ്റപ്പണിക്ക് ഏറെ ചെലവ് വരുമെന്നും ഉടമകള്‍ പറയുന്നു. ഓടിത്തുടങ്ങണമെങ്കില്‍ അറ്റകുറ്റപ്പണിക്കും പെയ്ന്റിങ്ങിനുമായി അരലക്ഷം രൂപയെങ്കിലും മുടക്കണം.

വ്യവസായം സംരക്ഷിക്കാന്‍ സെയ്ന്റ് ജോസ്

ബസ് തുരുമ്പിക്കാതിരിക്കാനും മെക്കാനിക്കല്‍ തകരാറ് വരാതിരിക്കാനും എന്ത് വിലകൊടുത്തും വ്യവസായത്തെ സംരക്ഷിക്കാനുമായി തയ്യാറായ ഒരുടമയുണ്ട് പുറനാട്ടുകരയില്‍-സെയ്ന്റ് ജോസ് ബസ്സുടമ ബിബിന്‍. 19 ബസുകളും നിരത്തിലിറക്കി. എട്ട് ഡ്രൈവര്‍മാരെ വെച്ച് ഒന്നും രണ്ടും ട്രിപ്പുകള്‍ മാറിമാറി ഓടിച്ചാണ് ബസുകളെ സംരക്ഷിക്കുന്നത്.

ജീവനക്കാര്‍ക്ക് 500 രൂപയെങ്കിലും കിട്ടുന്ന തരത്തിലാണ് സര്‍വീസ് ക്രമീകരിക്കുന്നത്. വണ്ടികള്‍ നശിക്കാതിരിക്കുന്നതിനാണ് ചെറിയതോതിലെങ്കിലും സര്‍വീസ് നടത്തുന്നത്. ബസ്സുടമകളുടെ അസോസിയേഷന്‍ ഭാരവാഹികൂടിയാണ് ഇദ്ദേഹം.

Content Highlights: Adatt, Private Bus Village In Trissur District

PRINT
EMAIL
COMMENT
Next Story

സേവനവും തൊഴിലും ഒരുമിച്ച്; പഞ്ചായത്ത് ഓഫീസ് സമയം കഴിഞ്ഞാല്‍ ഗോപി ഓട്ടോ ഡ്രൈവറാണ്

റേഷന്‍കടയിലേക്ക് വീട്ടമ്മയുമായെത്തിയ ഓട്ടോറിക്ഷ ഡ്രൈവറെ കണ്ട ചിലര്‍ക്കെങ്കിലും .. 

Read More
 

Related Articles

ഉടമയും ബസുകളും പലതവണ മാറിയിട്ടും 50 വര്‍ഷമായി പേര് മാറിയില്ല; കണ്ണൂരിന്റെ ശ്രീജ ഇനിയില്ല
Auto |
Auto |
ഡീസല്‍ വില കൂടി, ജീവനക്കാരുടെ ശമ്പളം കുറച്ചു; തളര്‍ന്ന് സ്വകാര്യ ബസ് മേഖല
Auto |
പെര്‍മിറ്റിന് കാത്തിരുന്നത് ഒരുവര്‍ഷം, പിന്നാലെ കോവിഡ്; ഒടുവില്‍ ആദിവാസി യുവാക്കളുടെ ബസ് നിരത്തില്‍
Auto |
സ്വകാര്യബസുകളുടെ സമയപ്പട്ടിക ഡിജിറ്റൈസ് ചെയ്യുന്നു; ജി.പി.എസ് ജനുവരി മുതല്‍
 
  • Tags :
    • Private Bus
More from this section
Auto
സേവനവും തൊഴിലും ഒരുമിച്ച്; പഞ്ചായത്ത് ഓഫീസ് സമയം കഴിഞ്ഞാല്‍ ഗോപി ഓട്ടോ ഡ്രൈവറാണ്
Sreeja Bus
ഉടമയും ബസുകളും പലതവണ മാറിയിട്ടും 50 വര്‍ഷമായി പേര് മാറിയില്ല; കണ്ണൂരിന്റെ ശ്രീജ ഇനിയില്ല
High Speed Train
ട്രാക്കിലെ കൊടുങ്കാറ്റാവാന്‍ മെയ്ഡ് ഇന്‍ ചൈന ട്രെയിന്‍; വേഗത മണിക്കൂറില്‍ 620 കിലോമീറ്റര്‍ | Video
Studebaker car
കൈവിട്ട കാര്‍ മകന്‍ തിരിച്ചുപിടിച്ചു ബാപ്പയ്ക്കായി: 64 വര്‍ഷത്തിന് ശേഷം സ്റ്റുഡ് ബേക്കര് വന്നു
Auto
സ്വന്തമായി ഓട്ടോ വാങ്ങി, ഫ്രീക്കനാക്കി; കാട്ടിക്കുളത്ത് നിന്ന് കാശ്മീരിലേക്ക് നാലുപേരുടെ ഓട്ടോ യാത്ര
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.