ഇന്ത്യയിലെ ഏറ്റവും വലിയ വാഹനനിര്‍മാതാക്കളായ മാരുതി സുസുക്കി 1.35 ലക്ഷം കാറുകള്‍ സര്‍വീസിനായി തിരിച്ചുവിളിക്കുന്നു. ഫ്യുവല്‍ പമ്പില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മാരുതി വാഗണ്‍ആര്‍, ബലേനൊ തുടങ്ങിയ വാഹനങ്ങളാണ് കമ്പനി തിരിച്ചുവിളിച്ചിരിക്കുന്നത്.
2018 നവംബര്‍ 15നും 2019 ഒക്ടോബര്‍ 15നുമിടയില്‍ നിര്‍മിച്ച 1.0 ലിറ്റര്‍ എന്‍ജിന്‍ വാഗണ്‍ആറിന്റെ 56,666 യൂണിറ്റും, 2019 ജനുവരി എട്ടിനും നവംബര്‍ നാലിനും ഇടയില്‍ നിര്‍മിച്ച പെട്രോള്‍ എന്‍ജിന്‍ ബലേനൊയുടെ 78,222 വാഹനങ്ങളെയുമാണ് മാരുതി സര്‍വീസിനായി വിളിച്ചിരിക്കുന്നത്.
അതുപോലെ തന്നെ, മാരുതിയില്‍ നിന്ന് ടൊയോട്ടയ്ക്ക് സോഴ്‌സ് ചെയ്ത ഗ്ലാന്‍സ എന്ന വാഹനത്തെയും സമാനമായ തകരാറിനെ തുടര്‍ന്ന് ടൊയോട്ട തിരിച്ചുവിളിക്കുന്നുണ്ട്. 2019 ഏപ്രില്‍ രണ്ടിനും ഒക്ടോബര്‍ ആറിനും ഇടയില്‍ നിര്‍മിച്ച 6500 ഗ്ലാന്‍സയാണ് ടൊയോട്ട തിരിച്ച് വിളിച്ചത്.
തകരാര്‍ കണ്ടെത്തിയ വാഹനങ്ങളും മുകളില്‍ പറഞ്ഞിട്ടുള്ള കാലവധിയില്‍ നിര്‍മിച്ചിട്ടുള്ള വാഹനങ്ങളും മാരുതിയുടെയും ടൊയോട്ടയുടെയും അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ നിന്ന് സൗജന്യമായി തകരാര്‍ പരിഹരിച്ച് നല്‍കുമെന്നാണ് ഇരു നിര്‍മാതാക്കളും അറിയിച്ചിരിക്കുന്നത്.
Content Highlights: Maruti and Toyota Recall Some Models Due To Faulty Fuel Pumb


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..