ലൈസന്‍സും രജിസ്‌ട്രേഷനും വേണ്ട, ആളെ കറക്കും പരസ്യം; ഇ-സ്‌കൂട്ടറില്‍ മുന്നറിയിപ്പുമായി എം.വി.ഡി


2 min read
Read later
Print
Share

ഇന്ത്യയില്‍ 180 തരം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വില്‍പ്പനയ്ക്ക് എത്തുന്നുണ്ടെന്നാണ് കണക്ക്.

പ്രതീകാത്മക ചിത്രം

ലക്ട്രിക് സ്‌കൂട്ടറുകളും ബൈക്കുകളും കാറുകളുമെല്ലാം നിരത്തുകളില്‍ സജീവമായി കഴിഞ്ഞിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ കൂടുന്നതിന് അനുസരിച്ച് ഇതുമായി ബന്ധപ്പെട്ട കബളിപ്പിക്കലുകളും പല കോണില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ലൈസന്‍സും രജിസ്‌ട്രേഷനും വേണ്ടെന്ന പ്രചരണവുമായി ഇലക്ട്രിക് സ്‌കൂട്ടറുകളുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ കബളിപ്പിക്കലുകള്‍ നടക്കുന്നത്. ഈ സാഹചര്യത്തില്‍ ഉപയോക്താക്കള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് എം.വി.ഡി.

വൈദ്യുതി സ്‌കൂട്ടറുകളുടെ മോട്ടോര്‍ശേഷി അനധികൃതമായി വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ തന്നെ എതാനും ഷോറൂമുകള്‍ക്കെതിരേ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇന്ത്യയില്‍ 180 തരം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വില്‍പ്പനയ്ക്ക് എത്തുന്നുണ്ടെന്നാണ് കണക്ക്. ചൈനയില്‍ നിന്നും ഇലക്ട്രിക് മോട്ടോറുകള്‍ എത്തിച്ച് ഇന്ത്യയില്‍ നിര്‍മിക്കുന്ന ഇത്തരം സ്‌കൂട്ടറുകള്‍ കേരളത്തില്‍ ഉടനീളം വില്‍പ്പനയ്ക്ക് എത്തുന്നുണ്ട്. ലൈസന്‍സ് രജിസ്‌ട്രേഷന്‍ എന്നിവ വേണ്ടെന്നാണ് ഇത്തരം കമ്പനികള്‍ നല്‍കുന്ന ആനുകൂല്യം.

അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയെന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. എന്നാല്‍, ഇതിന്റെ മറവില്‍ രജിസ്‌ട്രേഷനും ലൈസന്‍സും ഒന്നും ആവശ്യമില്ല എന്ന പരസ്യം നല്‍കി ചില കമ്പനികള്‍ യാതൊരു നിബന്ധനകളും പാലിക്കാത്ത ഇരുചക്ര വാഹനങ്ങള്‍ വിപണിയില്‍ ഇറക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും, ഇത്തരം വാഹനങ്ങള്‍ വാങ്ങി വഞ്ചിതരാകരുതെന്നുമാണ് മോട്ടോര്‍ വാഹന വകുപ്പ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ നല്‍കിയിട്ടുള്ള മുന്നിറിയിപ്പില്‍ പറയുന്നത്.

ലൈസന്‍സ് രജിസ്‌ട്രേഷന്‍ എന്നിവ ആവശ്യമില്ലെന്ന് അവകാശപ്പെടുന്ന കമ്പനികളുടെ സ്‌കൂട്ടറുകള്‍ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഉറപ്പാക്കേണ്ട ചില കാര്യങ്ങളെ കുറിച്ചും എം.വി.ഡി. പറയുന്നുണ്ട്.

1, ആ മോഡല്‍ വാഹനത്തിന് ഏതെങ്കിലും അംഗീകൃത ടെസ്റ്റിങ്ങ് ഏജന്‍സിയുടെ(എ.ആര്‍.എ.ഐ, ഐ.സി.എ.ടി) അപ്രൂവല്‍ ഉള്ളതാണോയെന്ന് പരിശോധിക്കണം.

2, ഇക്കരം വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന മോട്ടോര്‍ 250 വാട്‌സില്‍ കുറഞ്ഞ പവര്‍ ഉള്ളതായിരിക്കണം.

3, ടെസ്റ്റ് ഡ്രൈവ് ചെയ്ത് ഒരു സാഹചര്യത്തിലും വാഹനം മണിക്കൂറില്‍ 25 കിലോമീറ്ററില്‍ അധികം വേഗതയെടുക്കുന്നില്ലെന്ന് ഉറപ്പാക്കണം.

4, സാധിക്കുമെങ്കില്‍ വാഹനത്തിന്റെ ഭാരം (ബാറ്ററി ഒഴിവാക്കി) പരിശോധിച്ച് 60 കിലോഗ്രാമില്‍ അധികമില്ലെന്ന് ഉറപ്പാക്കണം.

ഇത്തരം പരസ്യങ്ങളില്‍ വിശ്വസിച്ച് വാഹനം തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങളാണ് ഉപയോക്തക്കള്‍ ഉറപ്പുവരുത്തേണ്ടത്. നിയമവിധേയമല്ലാത്ത ഇത്തരം വാഹനങ്ങള്‍ക്കെതിരേ വാഹന പരിശോധനകളില്‍ നടപടി സ്വീകരിച്ച് വരുന്നുണ്ട്. നിലവില്‍ ഇത്തരം വാഹനങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ആളുകളും എം.വി.ഡിയുടെ ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. പരസ്യങ്ങളില്‍ വഞ്ചിതരാകരുതെന്നും മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Content Highlights: Motor vehicle department warning on buying electric scooter. electric scooter, mvd kerala

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Simple One

2 min

ഒറ്റത്തവണ ചാര്‍ജില്‍ 212 കിലോമീറ്റര്‍, ഏറ്റവും വേഗമുള്ള ഇ-സ്‌കൂട്ടര്‍; അത്ര സിംപിളല്ല സിംപിള്‍ വണ്‍

May 28, 2023


Yamaha

2 min

കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ താരം, യമഹയുടെ അടുത്ത ലക്ഷ്യം ഇലക്ട്രിക് ഇരുചക്രവാഹനം

May 28, 2023


Harley Davidson X440

2 min

ഹീറോ-ഹാര്‍ലി ഡേവിഡ്‌സണ്‍ കൂട്ടുക്കെട്ടിലെ സൂപ്പര്‍ ഹീറോ: എക്‌സ്440 ഇന്ത്യന്‍ നിരത്തുകളിലേക്ക്

May 27, 2023

Most Commented