ഉരുൾപൊട്ടലിൽ മരിച്ചത് കുടുംബത്തിലെ 10 പേർ, ഏഴ് വർഷമായിട്ടും ഒരു രൂപ പോലും സഹായം കിട്ടാതെ ഹമീദ്

ഏഴ് വർഷം മുൻപുള്ള കവളപ്പാറയിലെ ആ ദുരന്ത രാത്രി. ഒഴുകിയെത്തിയ ഉരുൾ വെള്ളം അന്ന് മുല്ലശ്ശേരി ഹമീദിന്റെ ഭാര്യയും മക്കളും കൊച്ചുമക്കളുമടക്കം പ്രിയപ്പെട്ട പത്തു പേരെയാണ് മണ്ണിനടിയിലാക്കിയത്. വീടെന്ന അടയാളം പോലും ബാക്കിയില്ലാതായി. ഇന്ന് കോഴിക്കോട് ബീച്ചിൽ ഡാൻസ് കളിച്ചും വീട്ടുജോലിയും സെക്യൂരിറ്റി ജോലിയുമെടുത്തും ജീവിതം മുന്നോട്ടു കൊണ്ടുപോകുമ്പോൾ ആധാർ രേഖകൾ പോലും ഈ 86 കാരന്റെ കയ്യിലില്ല, പത്തുരൂപയുടെ നഷ്ടപരിഹാരവും കിട്ടിയില്ല.

Content Highlights: Seven-year anniversary of the Kavalappara landslide disaster. Mullaassery Hameed lost ten family members in the tragedy. The 86-year-old survivor is living without basic documents or government compensation. Current struggle involves working security jobs and manual labor to survive.