'തെരുവിലിറങ്ങി മുദ്രാവാക്യം വിളിച്ചല്ല, വിസയെടുത്ത് വിദേശത്തേക്ക് പോയാണ് ജനം പ്രതികരിക്കുന്നത്'
മാധ്യമങ്ങളിലൂടെ ലോകം കാണാൻ പോതുജനത്തിന് അവസരം കിട്ടിയത് നമ്മുടെ ഭരണകർത്താക്കൾക്ക് വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണെന്ന് സന്തോഷ് ജോർജ കുളങ്ങര. ഇന്ന് ലോകത്തെ ഏത് രാജ്യത്തിന്റെയും നിലവാരവും സംവിധാനവും അറിയാൻ യൂട്യൂബിൽ സെർച്ച് ചെയ്താൽ മതി. ഇത് മനുഷ്യർ താരതമ്യം ചെയ്യും. പഴയത് പോലെ തെരുവിലിറങ്ങി മുദ്രാവാക്യം വിളിച്ചല്ല, പഠനത്തിന് വിസയെടുത്ത് വിദേശത്തേക്ക് പോയാണ് ജനം ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കുന്നത്. ചെറുപ്പക്കാർ മുഴുവൻ സ്റ്റുഡന്റ് വിസയെടുത്ത് ഒഴുകുകയാണ്.
നമ്മൾ ആദ്യം കാണേണ്ട രാജ്യം ഇന്ത്യ തന്നെയാണ്. അത്ഭുതങ്ങളുടെ നാടാണിത്. ഒത്തിരി കുഴപ്പങ്ങളും കുറവുകളും പ്രശ്നങ്ങളുമുണ്ടെങ്കിലും ഇതെല്ലാം തിരിച്ചറിഞ്ഞ് മറ്റു രാജ്യങ്ങളിലേക്ക് സഞ്ചരിക്കുമ്പോൾ യാത്രയ്ക്ക് മറ്റൊരു അനുഭവം കൈവരുമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ മലയാളിക്ക് ഉപദേശം ആവശ്യമുണ്ടോ എന്ന സെഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Content Highlights: Santhosh George Kulangara at mbifl session 2025