• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
  • Auto
  • Tech
  • Agriculture
More
  • News
  • Feature
  • Tips
  • Animal Husbandry
  • Gardening
  • Success Story
  • Kitchen Garden
  • Aqua Culture
  • Cash Crops

വംശനാശം നേരിടുന്ന 'ദൈവത്തിന്റെ വിത്ത്'; സസ്യം ഇന്ത്യയില്‍ ഒന്നുമാത്രം

V C Pramod
Sep 1, 2020, 04:45 PM IST
A A A

വംശനാശം നേരിടുന്ന സസ്യങ്ങളുടെ പട്ടികയിലുള്ള ഈ വൃക്ഷത്തെ സീഷെല്‍സ് ദ്വീപില്‍ പ്രത്യേകം സംരക്ഷിക്കുകയാണ്.

# പ്രമോദ്കുമാര്‍ വി.സി.
coco de mer
X

Photo:  pixabay.com

പണ്ട് കടല്‍ സഞ്ചാരികളെ ആകര്‍ഷിച്ചൊരു വിത്തുണ്ടായിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പല ദ്വീപുകളുടെ തീരക്കടലിലും ഒഴുകി നടന്നിരുന്ന ഇത്, അതിന്റെ ഭീമാകാരമായ ആകൃതികൊണ്ടും ഉള്ളിലെ കാമ്പിന്റെ അസാധ്യമായ സ്വാദുകൊണ്ടും സഞ്ചാരികളുടെ മനസിനെ കീഴടക്കി. അവരില്‍ പലരും യാത്രയുടെ ഉദ്ദേശ്യം മറന്ന് ആ കായ തങ്ങളുടെ കപ്പലില്‍ പെറുക്കിക്കൂട്ടി. പിന്നീട് ചെല്ലുന്ന നാടുകളിലും തങ്ങളുടെ നാട്ടിലും വിറ്റഴിച്ചു.

ഈ കായയാണ് പിന്നീട് യൂറോപ്യന്‍ കൊട്ടാരങ്ങളിലും അരമനകളിലും സമ്പത്തും സൗഭാഗ്യവും നല്‍കുന്ന ദൈവത്തിന്റെ വിശുദ്ധവിത്ത് (Hollyseed) എന്ന നിലയില്‍ പ്രസിദ്ധമായത്. പലരും തങ്ങളുടെ വീടുകളില്‍ ഈ കായ സൂക്ഷിച്ചാല്‍ ഭാഗ്യം വരുമെന്നു വിശ്വസിച്ചിരുന്നു. ലൊഡൊ ഐസീയേമാള്‍ഡിവിക്ക എന്ന ശാസ്ത്രീയ നാമമുള്ള ഇതിനെ കടല്‍ത്തെങ്ങ് എന്നും വിളിക്കുന്നു. തെങ്ങും പനയും ഒന്നായപോലെയുള്ള ഈ സസ്യത്തെ ഇരട്ടത്തെങ്ങെന്നും വിളിക്കുന്നു. ഇംഗ്ലീഷില്‍ ഇതിനു പറയുന്ന പേര് കൊക്കോ ഡി മെര്‍ എന്നാണ്.  

ഇന്ത്യയില്‍ ഒന്നുമാത്രം

അപൂര്‍വ സസ്യങ്ങളില്‍ ഒന്നാണ് കൊക്കോ ഡി മെര്‍. ഇന്ത്യന്‍ മഹാസമുദ്രത്തിലെ സീഷെഷല്‍സ് ദ്വീപ് സമൂഹങ്ങളിലാണ് ഇരട്ടത്തെങ്ങ് അധികവുമുള്ളത്. ലോകത്താകമാനം ഏകദേശം 4000 വൃക്ഷങ്ങള്‍ മാത്രമാണ് ഇന്ന് നിലനില്‍ക്കുന്നത്. സീഷെല്‍സ്,  ശ്രീലങ്ക, മാലി ദ്വീപ്, തായ്‌ലാന്‍ഡ്, ഇന്‍ഡൊനീഷ്യ എന്നീ രാജ്യങ്ങളിലും ഇരട്ടത്തെങ്ങ് കാണപ്പെടുന്നുണ്ട്. 

ഇന്ത്യയിലുള്ള ഒരേ ഒരു ഇരട്ടത്തെങ്ങുള്ളത് ഹൗറയിലെ ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ജഗദീഷ് ചന്ദ്രബോസ് ഇന്ത്യന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലാണ്. മുമ്പ് ലോകം കരുതിയിരുന്നത് കടലിനടിയില്‍ വളരുന്ന ഏതോ ദിവ്യവൃക്ഷത്തിന്റെ കായ്കളാണ് ഇരട്ടത്തേങ്ങയെന്നാണ്. എന്നാല്‍, 1768-ല്‍ സീഷെല്‍സിലെ പ്രാസ്ലിന്‍ ദ്വീപില്‍ കൊക്കോ ഡി മെര്‍ വൃക്ഷം കണ്ടെത്തിയതോടെ ഇതിന്റെ പേരില്‍ നിലനിന്നിരുന്ന പല കെട്ടുകഥകളും ഇല്ലാതായി.

ആണും പെണ്ണും വെവ്വേറെ

കായ്ക്കാനും മൂക്കാനും മുളയ്ക്കാനും വര്‍ഷങ്ങള്‍ എടുക്കുന്ന ഇരട്ടത്തെങ്ങിന്റെ ആണു പെണ്ണും മരങ്ങള്‍ വെവ്വേറെയാണ് എന്നതാണ് മറ്റൊരു പ്രത്യേകത. വിത്ത് മുളയ്ക്കാന്‍ രണ്ടു വര്‍ഷവും പെണ്‍മരങ്ങള്‍ കായ്ക്കാന്‍ ഏകദേശം 50 വര്‍ഷത്തിലധികവും തേങ്ങ മൂക്കാന്‍ 6-7 വര്‍ഷവും വേണം.

ഇരട്ടത്തെങ്ങിന്റെ തേങ്ങയ്ക്ക് 15-30 കിലോഗ്രാം ഭാരമുണ്ടാകും. സസ്യലോകത്തെ ഏറ്റവും ഭാരം കൂടിയ ഫലങ്ങളിലൊന്നാണ് ഇരട്ടത്തേങ്ങ. രണ്ടുതേങ്ങകള്‍ ഒട്ടിച്ചുവെച്ചതു പോലെയാണ് രൂപം. വംശനാശം നേരിടുന്ന സസ്യങ്ങളുടെ പട്ടികയിലുള്ള ഈ വൃക്ഷത്തെ സീഷെല്‍സ് ദ്വീപില്‍ പ്രത്യേകം സംരക്ഷിക്കുകയാണ്.

സൂക്ഷിച്ചാല്‍ വധശിക്ഷ; ഒന്നിന് 4000 സ്വര്‍ണനാണയം

പണ്ടുകാലത്ത് ഇരട്ടത്തെങ്ങുകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപരാഷ്ട്രമായ സിഷെല്‍സിലെ പ്രസ്ലിന്‍, ക്യൂരിയോസ് ദ്വീപുകളില്‍ മാത്രമാണ് വളര്‍ന്നിരുന്നത്. ആള്‍താമസമില്ലാത്ത ഈ ദ്വീപുകളിലെ മരങ്ങളില്‍നിന്നു കായകള്‍ കടലിലേക്കു വീണിരുന്നു. വിത്തിന്റെ ഭാരം കാരണം ഇവ കടലിന്റെ അടിത്തട്ടിലേക്കുപോകും. അവിടെക്കിടന്ന് ചകിരി അഴുകി വിത്ത് പുറത്തുവരും.  പിന്നീട് മുകള്‍ത്തട്ടില്‍ പൊങ്ങുന്ന  വിത്തുകള്‍ ആര്‍ക്കെങ്കിലും ലഭിച്ചാല്‍ മാലദ്വീപിലെ സുല്‍ത്താന് നല്‍കണമെന്നായിരുന്നു അന്നത്തെ നിയമം. ആരെങ്കിലും അനധികൃതമായി അത് കൈവശംവെച്ചാല്‍ അവര്‍ക്ക് വധശിക്ഷയാണ് നല്‍കിയിരുന്നത്. 

ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അടിത്തട്ടില്‍ വളരുന്ന അദ്ഭുതശക്തിയുള്ള വിത്തായാണ് കൊകോ ഡിമെറിനെ കണക്കാക്കിയിരുന്നത്. അതിന്റെ ആകൃതിയിലുള്ള സവിശേഷത, അത് ലഭിക്കാനുള്ള പ്രയാസം എന്നിവ കൊണ്ട് വിത്തുകള്‍ക്ക് വലിയ വിലയായിരുന്നു. റോമന്‍ ചക്രവര്‍ത്തിയായ റുഡോള്‍ഫ് രണ്ടാമന്‍ 4000 സ്വര്‍ണനാണയങ്ങള്‍ കൊടുത്ത് ഇരട്ടത്തെങ്ങിന്റെ വിത്ത് സ്വന്തമാക്കിയ സംഭവം ചരിത്ര രേഖകളില്‍ പരാമര്‍ശിക്കുന്നുണ്ട്. യൂറോപ്പില്‍ എല്ലാ വിഷങ്ങള്‍ക്കുമുള്ള പ്രതിമരുന്നാണ് വിത്തെന്നു കരുതപ്പെട്ടിരുന്നു. പോര്‍ച്ചുഗീസ് കവിയായിരുന്ന ലൂയിസ് കമീസ് വിത്തിനെപ്പറ്റി ഒരു കവിതതന്നെ എഴുതിയിട്ടുണ്ട്. പല നോവലുകളിലും ഇതിനെപ്പറ്റി പരാമര്‍ശമുണ്ട്.

ഇന്ത്യയിലെത്തിയത്

ഇത് ഇന്ത്യയിലെത്തിയതിനും ഒരു കഥയുണ്ട്. പതിനെട്ടാം നൂറ്റാണ്ടില്‍ ക്യാപ്റ്റന്‍ ഡഷ്മിന്‍ എന്ന നാവികന്‍ സെഷല്‍സില്‍ നിന്ന് ഇരട്ടത്തേങ്ങ മുംബയില്‍ കൊണ്ടു വന്നതായി പറയുന്നു. ഇന്ത്യയിലുള്ള ഒരേ ഒരു ഇരട്ടത്തെങ്ങുള്ളത് ഹൗറയിലെ ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ജഗദീഷ് ചന്ദ്രബോസ് ഇന്ത്യന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലാണ്. സീഷെല്‍സില്‍നിന്നും 1894-ല്‍ കൊണ്ട് വന്ന വിത്തു തേങ്ങ നട്ടുണ്ടായതാണ് ഈ ഇരട്ടത്തെങ്ങ്.

1998-ലാണ് ആദ്യമായി ഈ വൃക്ഷം പൂവിട്ടത്. ഏകദേശം രണ്ടു വര്‍ഷം വരെ സജീവമായി നിന്ന പൂങ്കുല ആണ്‍മരത്തിന്റെ അഭാവത്തില്‍ പരാഗണം നടക്കാതെ ഉണങ്ങിപ്പോയി. തുടര്‍ന്ന് 2006 മുതല്‍ പതിവായി പൂവിട്ട ഈ വൃക്ഷത്തിന് പുറത്തുനിന്നു കൊണ്ടുവന്ന പൂമ്പൊടി ഉപയോഗിച്ച് കൃത്രിമ പരാഗണം നടത്തി. എന്നാല്‍ 2013-ല്‍ തായ്‌ലാന്‍ഡില്‍നിന്ന് വരുത്തിയ പൂമ്പൊടി ഉപയോഗിച്ചു നടത്തിയ കൃത്രിമപരാഗണമാണ് വിജയം കണ്ടത്. ഈ പരാഗണം വഴിയാണ് മൊത്തം രണ്ട് ഇരട്ടത്തേങ്ങകള്‍ ഉണ്ടായത്.

Content Highlights: World Coconut Day 2020 : Coco de Mer or Double Coconut Tree 

PRINT
EMAIL
COMMENT

 

Related Articles

നമുക്കുവേണം വര്‍ഷം 30 ലക്ഷം തെങ്ങിന്‍തൈ
Agriculture |
Agriculture |
കേരളത്തില്‍ നാളികേര ഉത്പാദനത്തില്‍ 94.25 ദശലക്ഷത്തിന്റെ വര്‍ധന
Agriculture |
തേങ്ങ ഉത്പാദനം 538 കോടി; ചകിരിക്ക് തൊണ്ട് കിട്ടാനില്ല
Agriculture |
വരൂ, നമുക്ക് തേങ്ങയിടാം; തേങ്ങയെ നിലത്തെത്തിക്കുന്നവര്‍ പറയുന്നു
 
  • Tags :
    • World Coconut Day 2020
More from this section
Coconut
നമുക്കുവേണം വര്‍ഷം 30 ലക്ഷം തെങ്ങിന്‍തൈ
coconut-tree Climberes
വരൂ, നമുക്ക് തേങ്ങയിടാം; തേങ്ങയെ നിലത്തെത്തിക്കുന്നവര്‍ പറയുന്നു
coconet
ലോകരക്ഷയ്ക്ക് നാളികേരം
dark chocolate
കല്‍പ്പ ക്രഞ്ച്, ചോക്‌ളേറ്റ്, പനീര്‍, നൂട്രിബാര്‍; വേണമെങ്കില്‍ പണം തേങ്ങയിലും കായ്ക്കും
coconut
നാളികേരം: മൂല്യവര്‍ധിത ഉത്പന്നങ്ങളും സംസ്‌കരണ രീതിയും
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
           
© Copyright Mathrubhumi 2021. All rights reserved.