സീഡ് കം ഫെർട്ടിലൈസർ ഡ്രിൽ
തൃശ്ശൂര്‍: വിത്തുനടുകയും വളംചെയ്യുകയും ഒരുമിച്ചു നടത്താവുന്ന സീഡ് കം ഫെര്‍ട്ടിലൈസര്‍ ഡ്രില്‍ യന്ത്രത്തിന് കാര്‍ഷിക സര്‍വകലാശാലയ്ക്ക് പേറ്റന്റ്. പേറ്റന്റ് ഓഫീസില്‍നിന്ന് പത്തുവര്‍ഷത്തേക്കുള്ള ഡിസൈന്‍ രജിസ്‌ട്രേഷന്‍ സര്‍വകലാശാലയ്ക്ക് ലഭിച്ചു. ചെടികള്‍ തമ്മിലുള്ള അകലവും ഇടയകലവും ഈ യന്ത്രത്തില്‍ ക്രമീകരിക്കാവുന്നതാണ്. ഒരു മണിക്കൂറില്‍ ഒരടി ഇടയകലത്തില്‍ പത്തു സെന്റ് സ്ഥലത്ത് വിളകള്‍ നടാനാകും.
കൂവരക്, എള്ള്, നെല്ല്, നിലക്കടല, ചോളം തുടങ്ങിയ വ്യത്യസ്ത വലുപ്പത്തിലുള്ള വിത്തുകള്‍ ഇടയകലംപാലിച്ച് നടാനും യന്ത്രം ഉപകാരപ്രദമാകും. ഒരേ ആഴത്തില്‍ ചാലുകള്‍ തുറന്ന് വെവ്വേറെ അറകളില്‍ സംഭരിച്ച വിത്തും വളവും നിശ്ചിത അളവില്‍ ചാലുകളില്‍ നിക്ഷേപിച്ച് മണ്ണുകൊണ്ട് മൂടുന്നതാണ് യന്ത്രത്തിന്റെ പ്രവര്‍ത്തനരീതി. വെള്ളായണി കാര്‍ഷികകോളേജിലെ വിളപരിപാലന വിഭാഗത്തിലെ ശാസ്ത്രജ്ഞരായ ഡോ. ജേക്കബ് ഡി., ഡോ. ഷീജ കെ. രാജ്, ഡോ. ശാലിനി പിള്ള, ഗവേഷണ വിദ്യാര്‍ഥികളായ ബി. നവ്യശിഖാ, എസ്. ആര്‍. സ്‌നേഹ, അരുണിമാ ബാബു, വി.വി. നമിത എന്നിവരടങ്ങിയ സംഘമാണ് യന്ത്രം നിര്‍മിച്ചത്.
തവനൂര്‍ കേളപ്പജി കോളേജ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനിയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ ഫാം മെഷിനറി ടെസ്റ്റിങ് സെന്ററില്‍ യന്ത്രത്തിന്റെ കാര്യക്ഷമതാ മൂല്യനിര്‍ണയ പരീക്ഷണങ്ങള്‍ നടത്തി.
Content Highlights: kerala agricultural university got patent for new machine that can plant crops and add fertilizers
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..