Photo: Mathrubhumi Archives | Ramanath Pai N.
കോവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും വീടുകളില്‍തന്നെ കഴിയാന്‍ തുടങ്ങിയതോടെ ചക്കയ്ക്ക് പ്രിയമേറി. പച്ചക്കറികള്‍ക്കും മത്സ്യമാംസാദികള്‍ക്കും ക്ഷാമംനേരിടുന്നതിനാല്‍ മിക്കവീടുകളിലും ചക്കകൊണ്ടുള്ള വിഭവങ്ങളാണ് തീന്‍മേശ കീഴടക്കുന്നത്.
ഗ്രാമപ്രദേശങ്ങളിലാണ് ചക്കയ്ക്ക് ആവശ്യക്കാരേറെ. മുമ്പ്, ഗ്രാമപ്രദേശങ്ങളില്‍നിന്ന് നഗരത്തിലേക്ക് കച്ചവടക്കാര്‍ ചക്ക വില്പനയ്ക്കായി എത്തിച്ചിരുന്നു. എന്നാല്‍, രാജ്യമൊട്ടാകെ കോവിഡ് ഭീതിയിലായതോടെ കച്ചവടം നിലച്ചു.
കുറെനാളുകളായി ആവശ്യക്കാരില്ലാതെ പാഴായിപ്പോകുകയായിരുന്നു ഇതെല്ലാം. പച്ചച്ചക്ക ഇന്‍സുലിന്റെ ഉത്പാദനത്തെ സഹായിക്കുന്നെന്നാണ് പറയപ്പെടുന്നത്. അതിനാല്‍, പ്രമേഹരോഗികള്‍ക്ക് പച്ചച്ചക്ക വിഭവങ്ങള്‍ അത്യുത്തമമാണെന്ന് വിലയിരുത്തപ്പെടുന്നു.
Content Highlights: Demand for jackfruit soars in Kerala


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..