മാലി മുളക്
കോവിഡിനെ തുടര്‍ന്ന് കയറ്റുമതി മുടങ്ങിയതോടെ മാലി മുളകിന്റെ വിലയും കുത്തനെ ഇടിഞ്ഞു. നാണ്യവിളകളുടെ വിലയിടിവില്‍ വിഷമിക്കുന്ന ഹൈറേഞ്ചിലെ കര്‍ഷകര്‍ക്ക് മറ്റൊരു തിരിച്ചടികൂടിയായി മാലി മുളകിന്റെ വിലത്തകര്‍ച്ച.
കോവിഡിനു മുന്‍പ് ഒരു കിലോ മുളകിന് 180 രൂപ ഉണ്ടായിരുന്നത് ഇപ്പോള്‍ 50 രൂപയിലേക്ക് കൂപ്പുകുത്തി. മാലിക്കാര്‍ക്ക് ഏറെ പ്രിയങ്കരമായിരുന്ന മുളകിന്റെ കയറ്റുമതി കോവിഡിനെ തുടര്‍ന്ന് പൂര്‍ണമായും നിലച്ചതാണ് തിരിച്ചടിയായത്.
ഏതാനും വര്‍ഷങ്ങളായി ആദിവാസി മേഖല ഉള്‍പ്പെടെ ഹൈറേഞ്ചിലെ മിക്ക കര്‍ഷകരും മാലി മുളക് കൃഷിചെയ്തിരുന്നു. എന്നാല്‍, വിലയിടിഞ്ഞതോടെ പണിക്കൂലിപോലും കിട്ടാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.
Content Highlights: Covid pulls down Mali mulaku (Yellow lantern chilly) price in State


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..